ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ മലയാളം സീറോ മലബാര്‍ കുര്‍ബാനകളില്‍ ചിലത് നിര്‍ത്തലാക്കിയത് സംബന്ധിച്ച് വന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഡീക്കന്‍ ജോബോയ് നെടുനിലം രംഗത്ത് വന്നു. പ്രശ്നങ്ങള്‍ തുടങ്ങിയത് വൈദികനെ അപമാനിക്കാന്‍ ശ്രമം തുടങ്ങിയത് മുതലെന്ന് ഇദ്ദേഹം തന്‍റെ പത്രക്കുറിപ്പില്‍ പറയുന്നു. ഡീക്കന്‍ ജോബോയ് നെടുനിലത്തിന്‍റെ പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ :

ജോബോയ് നെടുനിലം

ഞാന്‍ ഈ ഇടവകയില്‍ സേവനം ചെയ്യുന്ന ഡീക്കനാണ്. സീറോ മലബാര്‍ സഭയും ലാറ്റിന്‍ സഭയും സഹോദരങ്ങളെപ്പോലെ പോകുവാന്‍ ആഗ്രഹിക്കുന്ന ആളാണ് ഇത് വരെയും യുകെയില്‍ വന്നിട്ട് വിവിധ സ്ഥലങ്ങളില്‍ ശുശ്രൂഷ ചെയ്യുവാന്‍ ദൈവം എന്നെ അനുവദിച്ചിട്ടുണ്ട്. ഞാന്‍ മുഴുവന്‍ സമയവും ഒരു ശുശ്രൂഷകനായി തീര്‍ന്ന ഒരു വ്യക്തിയാണ്.

ഒന്ന്, പല തരത്തിലുള്ള സന്ധി സംഭാഷണങ്ങള്‍ ഇടവകക്കാര്‍ നടത്തി നോക്കി എന്നത് ഒരിക്കലും നടക്കാത്ത ഒരു കാര്യമാണ്. ഒരിക്കല്‍ ഒരു മീറ്റിംഗ് കൂടി എന്നത് സത്യമാണ് എന്നാല്‍ അതില്‍ ഉണ്ടായിരുന്ന അജണ്ട അതല്ലായിരുന്നു. തിരുനാളിനെക്കുറിച്ചു സംസാരിക്കാനായിരുന്നു, എന്നാല്‍ അതു സമാധാനത്തില്‍ അല്ലായിരുന്നു നടന്നത്. ചിലര്‍ ഹാളില്‍ ബഹളം വച്ചു മീറ്റിങ്ങില്‍ ഒന്നും പറയാതെ പിരിഞ്ഞു പോയി.

വേറെ പലയിടത്തും ചിലര്‍ ഈ മീറ്റിങ് കൂടിയെന്നു പറഞ്ഞിട്ടും ഞങ്ങളില്‍ പലരും ഇപ്പോളാണ് ഇങ്ങനെയൊരു കാര്യം നടന്നതായി അറിയാന്‍ കഴിഞ്ഞത്. അപ്പോള്‍ ആരാണ് കൂടിയത്? എന്താണ് ചര്‍ച്ച ചെയ്തത്? ഇടവകക്കാര്‍ മൊത്തമായി ഇതിനു എതിര് നില്‍ക്കാത്തതിന്റെ കാരണം എന്തായിരിക്കാം അതിനെക്കുറിച്ചു വാര്‍ത്തയില്‍ പറയുന്നില്ല.

പരിശുദ്ധ കുര്‍ബാന എന്നത് ഒരു അനുഗ്രഹമാണ് ഇത് സമര്‍പ്പണമാണ്, ബലിയാണ്. ഇതിന്റെ ആദ്യ ഭാഗത്തു പറയുന്ന മനോഹരമായ ഒരു ഭാഗമുണ്ട്. അന്നാ പെസഹാ തിരുനാളില്‍ കര്‍ത്താവരുളിയ കല്‍പ്പനപോല്‍ തിരുനാമത്തില്‍ ചേര്‍ന്നീടാം ഒരുമയോടീ ബലിയര്‍പ്പിക്കാം. ഞാന്‍ ആരെയും കുറ്റപ്പെടുത്താനല്ല മറിച്ചു പരിശുദ്ധ കുര്‍ബാന സ്വീകരിച്ചിട്ടു ഒരു മണിക്കൂര്‍ തികയുന്നതിനു മുന്‍പ് പോലും അഭിഷിക്തനെയും കുര്‍ബാനയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികളെയും ഒട്ടും കൂസലില്ലാതെ അപമാനിക്കുവാന്‍ ഇടയാകുകയാണെങ്കില്‍ എങ്ങനെ ഇത് മുന്നോട്ട് പോകും? ബലിയര്‍പ്പിക്കുവാന്‍ അദ്ദേഹത്തിന് മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് പറയുമ്പോള്‍ ഞങ്ങളോട് ക്ഷമിക്കണം എന്ന് പറയാതെ വീണ്ടും വീണ്ടും അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുന്ന ഈ വക കാര്യങ്ങളില്‍ മുന്നിട്ടറങ്ങുന്നവര്‍ക്കു പരിശുദ്ധ ബലിയെന്താണെന്നു ഒന്ന് കൂടി മനസ്സിലാക്കുന്നത് നല്ലതാണെന്നു തോന്നുകയാണ് അഭിനയമല്ല ബലിയെന്നുറപ്പിക്കുന്ന ഈ വൈദീകന്റെ മുന്‍പില്‍ ഞാന്‍ ശിരസ്സ് നമിക്കുന്നു.

മീറ്റിംഗില്‍ ഞാന്‍ ഒരു കാര്യം അവതരിപ്പിച്ചപ്പോള്‍ ഒരു സഹോദരന്‍ പറഞ്ഞത് എനിക്ക് നിങ്ങളില്‍ വിശ്വാസമില്ലെന്നാണ്. ഞാന്‍ ആ സഹോദരനുമായി ഇതുവരെയും ഒരു ഇടപാടുകളും നടത്തിയിട്ടില്ല. ഒട്ടും പ്രതീക്ഷിക്കാതെ അങ്ങനെ ഒരു സാഹചര്യം വന്നപ്പോള്‍ എന്റെ ഭാഗത്തു നിന്ന് പോലും തെറ്റുണ്ടായി എന്ന് വിശ്വസിക്കുകയും ഏറ്റു പറഞ്ഞു കുമ്പസാരിക്കുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. അങ്ങനെയെങ്കില്‍ ഇത്രയും വര്‍ഷങ്ങളില്‍ യാതൊരുവിധ പ്രതിഫലവും വാങ്ങാതെ വിശുദ്ധ കുര്‍ബാനയും അനുബന്ധ സേവനങ്ങളും ചെയ്തു തന്ന ഒരു വൈദീകനെ പലവിധത്തില്‍ അപമാനിച്ചിട്ടുണ്ട് എന്നുള്ളത് വ്യക്തമായി എനിക്കറിവുള്ള കാര്യമാണ്. ഇത് ബലിയാണ് എന്നറിവുള്ള അദ്ദേഹം പറഞ്ഞത് എനിക്ക് ഈ ജനത്തിന് ബലിയര്‍പ്പിക്കുവാന്‍ പറ്റില്ല എന്ന് പറയുമ്പോള്‍ എന്തെങ്കിലും കാരണമുണ്ടെന്നു വിശ്വസിക്കുവാന്‍ എനിക്ക് സാധിക്കുന്നുണ്ട്. എന്നിട്ടും ഇടവകയില്‍ മാസത്തില്‍ പിന്നീട് നടന്ന പരിശുദ്ധ കുര്‍ബാനയ്ക്കു പുറത്തു നിന്ന് വൈദീകനെ ഏര്‍പ്പെടുത്തിയത് പോലും ഈ വൈദീകനാണെന്നതാണ് മറ്റൊരു കാര്യം.

ഇവിടെ സെഹിയോനില്‍ നിന്ന് ഒരു ഗ്രൂപ്പ് വന്നു നടത്തിയ വേദപാഠത്തിനു ചില മാതാപിതാക്കള്‍ മക്കളെ വിടാത്തതിന്റെ കാരണം എന്താണെന്ന് കൂടി ഒന്ന് പറയുന്നത് നല്ലതാണ്.

വേദപാഠമില്ലെന്നു പറഞ്ഞ ഇവിടെ കഴിഞ്ഞ മാസം പതിനൊന്നാം തീയതി വേദപാഠ പരീക്ഷ നടന്നിരുന്നല്ലോ.

ലെസ്റ്ററിലെ കാര്യം തീരുമാനിക്കേണ്ടത് ലെസ്റ്ററിലുള്ള വിശ്വാസികളാണ്. പ്രതിസന്ധികളുണ്ടാകുമ്പോള്‍ പ്രതികരിക്കുകയല്ല വേണ്ടത് ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുകയാണ്. തങ്ങള്‍ക്കു തെറ്റ് പറ്റിയിട്ടുണ്ടോ എന്ന് ചിന്തിക്കുകയാണ്. ഇവിടെ ചൊവ്വാഴ്ച വൈകിട്ട് ഒരു പ്രാര്‍ത്ഥന നടക്കുന്നുണ്ട് ഈ മുന്നൂറു ഇടവകക്കാരുള്ള ഈ പള്ളിയില്‍ മൂന്നു പേരാണ് അതില്‍ പങ്കെടുക്കുന്നത്. ചിലപ്പോള്‍ ഇതുവരെ അതറിഞ്ഞിട്ടു പോലുമില്ലായിരിക്കും പലരെയും ഞാന്‍ അറിയിച്ചിട്ട് പോലും അവര്‍ക്കാര്‍ക്കും അതിനൊട്ടും സമയം കിട്ടുന്നില്ല. മലയാളം കുര്‍ബാന നിന്ന് പോയതില്‍ എനിക്കും അതിയായ വേദനയുണ്ട്. എന്നാലും ഞാന്‍ ആരെയും പഴിക്കുന്നില്ല. ദൈവം അനുവദിക്കാതെ ഒന്നും ഇവിടെ നടക്കുന്നില്ല. പ്രാര്‍ത്ഥിക്കുക ഒപ്പിട്ടു നേടേണ്ടതല്ല പരിശുദ്ധ ബലി ഇന്നലെ ഇവിടെ മലയാളം കുര്‍ബാനയുണ്ടന്നറിഞ്ഞിട്ടും പലരും രാവിലത്തെ ഇംഗ്ലീഷ് കുര്‍ബാനയില്‍ പങ്കെടുത്തതിന്റെ രഹസ്യമെന്താണ്?

അച്ചന്‍ ഇവിടെ വരുന്നതിനു മുന്‍പ് ഇവിടെ മാസത്തില്‍ ഒരു കുര്‍ബാനയെ ഉണ്ടായിരുന്നൂള്ളൂ. എന്നാല്‍ അദ്ദേഹം ഇവിടെ സേവനം ചെയ്തു തുടങ്ങിയപ്പോള്‍ അദ്ദേഹം തന്നെ ചെയ്തു തന്ന ഒരു സഹായമാണ് എല്ലാ ആഴ്ചയും മലയാളം കുര്‍ബാന അതിനു അദ്ദേഹത്തിന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹം ഈ കഷിഞ്ഞ 10 വര്‍ഷവും അത് തുടര്‍ന്ന് പോന്നത് യാതൊരു വിധ പ്രതിഫലവും വാങ്ങാതെയാണ്. മാത്രമല്ല പെസഹാക്കാലങ്ങളില്‍ എല്ലാ ശുശ്രൂഷകളും ഒക്ടോബര്‍ മാസത്തില്‍ കൊന്തനമസ്‌കാരവും പരിശുദ്ധ കുര്‍ബാനയും ഒക്കെ അദ്ദേഹം ചെയ്തു പോന്നിരുന്നു. മറ്റു റീത്തുകളില്‍ ഉള്ളവരെ പോലും സമന്വയിപ്പിച്ചു ഈ ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തു പോന്നിരുന്ന അദ്ദേഹത്തിനു ഒരു മാറ്റം വരുന്ന ഈ സാഹചര്യത്തില്‍ അച്ചന്‍ വന്നപ്പോഴ്ുള്ള പോലെ ശുശ്രൂഷയെ ക്രമീകരിക്കപ്പെടുവാന്‍ അദ്ദേഹം ശ്രമിച്ചതാണ് ഇതിന്റെ മറ്റൊരു കാരണം. അദ്ദേഹത്തിനെതിരായി ഒരു പറ്റം ജനങ്ങള്‍ കൂടുന്നതൊക്കെ അത് ഒരു നല്ല ഇടവക ജനത്തിന് ചേരുന്നതാണോ.
ഇവിടെ നിന്നും അച്ചന്‍ സോജിയച്ചനുമായി ചേര്‍ന്ന് ക്രമീകരിച്ച വേദപാഠ ക്ലാസ്സുകള്‍ക്കു പോലും ചില വ്യക്തികള്‍ക്ക് വിഷമമുണ്ടായതുമൂലം അവരോടു നേരിട്ട് ഇവിടേയ്ക്ക് വരു ന്നതിനു മുന്‍പ് ഒന്ന് പ്രാര്‍ത്ഥിച്ചിട്ടു വന്നാല്‍ മതിയെന്ന് പറയുന്ന വിധത്തില്‍ ഇടവകാംഗം പെരുമാറിയത് ഒരു ഡീക്കനെന്ന നിലയില്‍ ഞാന്‍ ചോദിച്ചപ്പോള്‍ ആ വ്യക്തി എന്നോട് പറഞ്ഞ വാക്ക് ഇവിടെ ഏഴുതുവാന്‍ പോലും പറ്റാത്തത് വിധത്തില്‍ മോശമായ ഒന്നാണ് അദ്ദേഹം സാധാരണ ഒരു വ്യക്തിയല്ലയെന്നതും മഹത്തായ ഒരു ശുശ്രൂഷ ചെയ്യുന്നയാളുമാണെന്നാണ് മറ്റൊരു കാര്യം. ഈ പത്ത് വര്‍ഷമായിട്ടും എന്താണ് ഇവര്‍ക്ക് ഇതില്‍ നിന്ന് കിട്ടിയത് അപ്പോള്‍ യാതൊരുവിധ ഫലവും ലഭിക്കാത്ത ഈ പരിശുദ്ധ ബലിടുയോടുള്ള അര്‍ഹമായ ആദരവു ഇല്ലാത്തതുകൊണ്ട് ദൈവം തന്നെ അത് പിന്‍വലിച്ചതാകുമോ?

ദേവാലയത്തിന്റെ ചില അറ്റകുറ്റ പണികള്‍ ചെയ്തത് മലയാളികളില്‍ ചിലരാണെന്നു പറയുന്ന ഈ വ്യക്തികള്‍ കാരണമാണ് ദൈവം പോലും ജീവിക്കുന്നതെന്ന് പറയാന്‍ മടിക്കാത്ത ഇവരുടെ മനോഭാവത്തെക്കുറിച്ചു പറയുമ്പോള്‍ ദൈവത്തിനും ദേവാലയത്തിനു ഇവരില്‍ ചിലര്‍ കൊടുത്തിരിക്കുന്ന വിലയെക്കുറിച്ചു മനസ്സിലാകും.
ഇതൊക്കെ കടമകളാണ് നമ്മുടെ പൂര്‍വ്വികരോട് ചോദിച്ചാല്‍ ദേവാലയത്തിനു കൊടുത്തത്തെക്കുറിച്ചു ഒരിക്കല്‍ പോലും അവര്‍ ചിന്തിക്കുകയില്ല ഇതൊക്കെ ചെയ്യുവാന്‍ ദൈവം എന്നെ അനുവദിച്ചല്ലോ എന്നാണു അവര്‍ ചിന്തിച്ചിരിക്കുക. എന്നാല്‍ ഇവിടെ സംഭവിച്ചതിനെക്കുറിച്ചു ഒന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണ് ആ പറഞ്ഞതിനെക്കുറിച്ചു വായിക്കുമ്പോള്‍ പോലും ദൈവമേ ഞങ്ങളോട് കരുണയായിരിക്കണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

Also read:

ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയിലെ സീറോമലബാര്‍ കുര്‍ബാനകള്‍ നിര്‍ത്തലാക്കിയ നടപടിയില്‍ വിശ്വാസികള്‍ പ്രതിഷേധത്തില്‍; സ്രാമ്പിക്കല്‍ പിതാവിനും നോട്ടിംഗ്ഹാം ബിഷപ്പിനും നിവേദനം നല്‍കി ഇടവകയിലെ മലയാളികള്‍