തിരുവനന്തപുരത്ത് ഇന്ന് പുലര്‍ച്ചെ നടന്നത് നാടകീയ സംഭവങ്ങള്‍. മെഡിക്കല്‍ കോളജിനു സമീപമായിരുന്നു കാമുകനും കാമുകിയും ഇവരുടെ വീട്ടുകാരും ചേര്‍ന്ന് നാടകീയ നിമിഷങ്ങള്‍ സൃഷ്ടിച്ചത്.

കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയും തിരുവനന്തപുരംകാരനായ കാമുകനുമാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇരുവരും വ്യത്യസ്ത മതത്തില്‍ നിന്നുള്ളവര്‍. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ

കൊല്ലം ചടയമംഗലം സ്വദേശിയായ യുവതിയും കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശിയായ ഇരുപത്തഞ്ചുകാരനും ഏറെനാളായി പ്രണയത്തിലായിരുന്നു സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു യുവാവ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബസിലെ പണി മതിയാക്കി കഴിഞ്ഞ ഏതാനും മാസങ്ങളായി പ്ലംബിംഗ് ജോലി ചെയ്തുവരുന്ന യുവാവ് ഇന്നലെ രാത്രി 12 മണിയോടെ കാറില്‍ യുവതിയുടെ വീട്ടിലെത്തി. മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ പുറത്ത് വച്ച് മറന്നുപോയത് എടുക്കാന്‍ എന്ന വ്യാജേന വീടിന് പുറത്തിറങ്ങിയ യുവതി വീടിന് പുറത്ത് കാത്തുനിന്ന കാറില്‍ കയറി കാമുകനൊപ്പം പോയി. തുടര്‍ന്ന് മാതാവിനോട് ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു.

ഇതോടെ ബന്ധുക്കള്‍ കുതിച്ചെത്തി. യുവതിയെയും കാമുകനെയും കാറില്‍ പിന്തുടര്‍ന്നു. പുലര്‍ച്ചെ രണ്ടരമണിയോടെ മെഡിക്കല്‍ കോളേജിന് സമീപമെത്തിയ വിഷ്ണുവിനെ പിന്തുടര്‍ന്നുവന്ന ബന്ധുക്കള്‍ ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ തടഞ്ഞു. തുടര്‍ന്നായിരുന്നു കൂട്ടത്തല്ല്.