ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയെ നടുക്കി വീണ്ടും അപകടം. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർ പരിശോധനയിൽ ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ജൂലായ് 16ന് ആയിരുന്നു സംഭവം. അപകടത്തിൽ ബൈക്ക് യാത്രികരായ റിച്ചാർഡ്, അലിസൺ ആംനർ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഇരുവരും വെയിൽസിലെ കാർമാർഥൻഷെയറിൽ നിന്ന് ബൈക്കിൽ വരികയായിരുന്നു. ഈ സമയത്ത് എതിർവശത്തു നിന്ന് വരികയായിരുന്ന മാത്യു ബെൽ, ഒരു വളവിൽ വച്ച് വാനിനെ മറികടക്കുന്നതിനിടെയാണ് ഇവരെ ഇടിച്ചത്. അപകടത്തെ തുടർന്ന് അലിംസൺ എട്ടടി ഉയരത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവത്തിൽ ഭർത്താവ് റിച്ചാർഡിന്റെ തുടയെല്ല് ഒടിഞ്ഞു, ആംനറിന്റെ വിരലും മൂക്കും വാരിയെല്ലുകൾ ഒടിഞ്ഞു ശ്വാസകോശത്തിൽ തുളച്ചുകയറുകയും ചെയ്തു.

അപകടത്തിന് ശേഷം ഇരുവരും ഇരുപത് പ്രാവശ്യത്തിലധികം രക്തമാറ്റത്തിന് വിധേയരായി. ദൈനംദിന കാര്യങ്ങൾക്കായി വീൽ ചെയറിനെയാണ് ഇരുവരും ആശ്രയിക്കുന്നത്. സഹായത്തിനൊപ്പം മകളുമുണ്ട്. അപകടത്തെ തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ ഡ്രൈവർ കൊക്കെയ്നും കഞ്ചാവും ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് 30 മാസം തടവിലാക്കി. അപകടത്തിന്റെ ഭയാനകമായ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി