ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്ഥാപനമേധാവികളിൽ നിന്ന് ജോലിസ്ഥലത്ത് ലൈംഗിക പീഡനം ഉൾപ്പെടെയുള്ള മോശം പെരുമാറ്റവും വിവേചനവും ഇല്ലാതാക്കാനുള്ള സുപ്രധാന നീക്കവുമായി സർക്കാർ മുന്നോട്ടുവന്നു. പലപ്പോഴും നോൺ-ഡിസ്‌ക്ലോഷർ കരാറുകളുടെ ബലത്തിലാണ് ഇത്തരം പരാതികൾ ഉന്നയിക്കുന്ന ജീവനക്കാരെ നിശബ്ദരാക്കിയിരുന്നത്. നോൺ-ഡിസ്‌ക്ലോഷർ കരാറിൻ്റെ ഭാഗമായി കമ്പനി അനുവദിച്ചിട്ടുള്ള രഹസ്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കിടല്ലെന്ന വാഗ്ദാനമാണ് ജീവനക്കാർ നൽകേണ്ടിവരുന്നത്. എന്നാൽ നോൺ-ഡിസ്‌ക്ലോഷർ കരാറുകൾ വഴി ഇത്തരം തൊഴിൽ പീഡനങ്ങളിൽ പരാതിപ്പെടുന്നതിൽ നിന്ന് ജീവനക്കാരെ നിശബ്ദരാക്കാനുള്ള നീക്കമാണ് നിയമം മൂലം ഇല്ലായ്മ ചെയ്യാൻ സർക്കാർ ആലോചിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഈ അനീതി ഇല്ലാതാക്കാൻ സമയമായി എന്ന് ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ പറഞ്ഞു. അടുത്തിടെ നടന്ന പല സംഭവങ്ങളിലും തൊഴിൽ ഉടമകളുടെ ബലാത്സംഗവും ദുരുപയോഗവും പുറത്തുവരാത്ത രീതിയിൽ സ്ത്രീകളെ നിശബ്ദരാക്കാനായി നോൺ-ഡിസ്‌ക്ലോഷർ കരാർ ഉപയോഗിച്ചതായുള്ള ആരോപണം ശക്തമായിരുന്നു. രണ്ട് കക്ഷികൾക്കിടയിലുള്ള രഹസ്യ വിവരങ്ങൾ സംരക്ഷിക്കുന്ന നിയമപരമായ ഒരു രേഖയാണ് നോൺ-ഡിസ്‌ക്ലോഷർ കരാർ . ബൗദ്ധിക സ്വത്തവകാശമോ മറ്റ് വാണിജ്യപരമായി സെൻസിറ്റീവ് വിവരങ്ങളോ സംരക്ഷിക്കാൻ ഇത് തുടർന്നും ഉപയോഗിക്കാം. നിയമത്തിലെ മാറ്റം യുകെയെ അയർലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡയിലെ ചില പ്രവിശ്യകൾ എന്നിവയ്ക്ക് സമാനമാക്കും. കാരണം ലൈംഗിക പീഡനത്തിന്റെയും വിവേചനത്തിന്റെയും വെളിപ്പെടുത്തൽ തടയാൻ അത്തരം കരാറുകൾ ഉപയോഗിക്കുന്നത് ഇവിടങ്ങളിൽ നിരോധിച്ചിട്ടുണ്ട്.