ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഭക്ഷ്യവില തുടർച്ചയായി ആറാം മാസവും വർദ്ധിച്ചു. മാംസ ഭക്ഷണ സാധനങ്ങളുടെയും ചായയുടെയും വിലയിൽ കുത്തനെ വർദ്ധനവ്. ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) പ്രകാരം, ജൂലൈ വരെയുള്ള കാലയളവിൽ ഭക്ഷ്യവസ്തുക്കളുടെ വില 4% ആണ് വർദ്ധിച്ചിരിക്കുന്നത്. ജൂണിൽ ഇത് 3.7% ആയിരുന്നു. ആഗോളതലത്തിൽ വിതരണം കർശനമായത് മാംസം, ചായ തുടങ്ങിയ ആവശ്യ വസ്തുക്കളുടെ വില കൂടുന്നതിന് കാരണമായതായി ബിആർസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഹെലൻ ഡിക്കിൻസൺ പറഞ്ഞു.
പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള ഫ്രഷ് ഫുഡിൻെറ വില 3.2 ശതമാനത്തിൽ തന്നെ തുടരുന്നുവെന്ന് സർവേയിൽ കണ്ടെത്തി. എന്നാൽ ചായ, മാംസം തുടങ്ങിയവയുടെ വിലയിൽ 5.1% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കോഴിയുടെ വില രണ്ട് വർഷത്തിനിടെ കിലോയ്ക്ക് £2.85 ൽ നിന്ന് £5.50 ആയാണ് ഉയർന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻഎസ്) പുതിയ ഡേറ്റ പ്രകാരം യുകെയിലെ പണപ്പെരുപ്പം ജൂണിൽ 3.6% ആയാണ് ഉയർന്നത്. ജൂണിൽ ഇത് 3.4% ആയിരുന്നു.
ജൂൺ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഭക്ഷണപാനീയങ്ങളുടെ വില 4.5% വർദ്ധിച്ചതായി കാണാം. 2024 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡ്രസ്സുകളിലും ഫർണീച്ചറിലും കിഴിവുകൾ ഉണ്ടായിട്ടുണ്ട്. ജൂലൈയിൽ കടകളിലെ പണപ്പെരുപ്പം 0.7% ആയി ഉയർന്നിട്ടുണ്ട്.
Leave a Reply