ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വാട്ടർ ബില്ലുകൾ പ്രതീക്ഷിച്ചതിലും കൂടുതലായി ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ആംഗ്ലിയൻ, നോർത്തംബ്രിയൻ, സൗത്ത്, വെസെക്സ്, സൗത്ത് ഈസ്റ്റ് എന്നീ അഞ്ച് വാട്ടർ കമ്പനികൾ തങ്ങളുടെ ചെലവുകൾക്കായി കൂടുതൽ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന് (CMA) മുന്നിൽ അപ്പീൽ നൽകിയിരിക്കുകയാണ്. തെയിംസ് വാട്ടർ, രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായിട്ടും കടബാധ്യതകൾ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി താത്കാലികമായി അപ്പീൽ പ്രക്രിയ പിന്‍വലിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാട്ടർ റെഗുലേറ്റർ ‘ഓഫ്‌വാട്ട്’ ഡിസംബറിൽ പ്രഖ്യാപിച്ച പ്രകാരം, 2030-ഓടെ കുടുംബങ്ങളുടെ വാർഷിക ചിലവ് ശരാശരി 36% ഉയർന്ന് £597 ആകുമെന്നാണ് കണക്കാക്കുന്നത് . എന്നാൽ, കമ്പനികൾ പഴകിയ സൗകര്യങ്ങൾ നവീകരിക്കാനും മലിനജല ചോർച്ചയും കുടിവെള്ള നഷ്ടം തടയാനും വലിയ പദ്ധതികൾക്കായി കൂടുതൽ നിക്ഷേപം ആവശ്യമാണ് എന്ന് വാദിക്കുന്നു. എസ് & പി ഗ്ലോബൽ റേറ്റിംഗ്സ് വിലയിരുത്തിയ പ്രകാരം, അധികമായി £2 ബില്യൺ വരെ ചെലവഴിക്കാനുള്ള അനുവാദം കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

CMA യുടെ തീരുമാനം കുടുംബങ്ങൾക്ക് വലിയ ബാധ്യതയായേക്കുമെന്ന ആശങ്കയുണ്ട്. പുതിയ പരിസ്ഥിതി സെക്രട്ടറി എമ്മ റെനോൾഡ്സ്, വില വർദ്ധനവ് നിയന്ത്രിക്കാനും ആവശ്യമായ നിക്ഷേപം ഉറപ്പാക്കാനും മറ്റ് വഴികൾ തേടണമെന്ന സൂചനകൾ നൽകിയിട്ടുണ്ട് . വെള്ളത്തിന്റെയും മലിനജലത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ചെലവ് വേണ്ടിവരും എന്നതിനാൽ ഉപഭോക്താക്കളിൽ നിന്നും എത്രത്തോളം ബാധ്യത ഏറ്റെടുക്കണമെന്ന് വ്യക്തമാക്കുന്നതിൽ സർക്കാരിനും ഒട്ടേറെ വെല്ലുവിളികളുണ്ട്