കയ്‌റോ: ഈജിപ്തില്‍ ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ സമാധാനക്കരാർ നിലവിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഉച്ചകോടിയിലാണ് കരാറിന് അന്തിമ രൂപം നൽകിയത്. ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികൾ കരാറിൽ ഒപ്പുവെച്ചതോടെ രണ്ട് വർഷത്തോളം നീണ്ട വെടിനിർത്തൽ അവസാനിച്ചു. എന്നാൽ യഹൂദ വിശ്വാസപ്രകാരം അവധി ദിവസമായതിനാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉച്ചകോടിയില്‍ പങ്കെടുത്തില്ല.
ഉച്ചകോടിയിൽ കരാറിന്റെ വിശദാംശങ്ങൾ ട്രംപ് ആണ് അവതരിപ്പിച്ചത് . നിയമങ്ങളും നിയന്ത്രണങ്ങളും ഉൾക്കൊള്ളുന്ന സമഗ്രമായ കരാര്‍ രേഖയാണ് നിലവിൽ വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഷറം അല്‍ ഷൈഖിൽ നടന്ന പ്രസംഗത്തിൽ ട്രംപ് കരാറിൽ ഉൾപ്പെട്ട പ്രധാന കാര്യങ്ങൾ വിശദീകരിച്ചു.
അമേരിക്ക, ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നിവരുൾപ്പെടെയുള്ള രാജ്യങ്ങൾ കരാറില്‍ ഒപ്പുവെച്ചു. കൂടാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, പാലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ എന്നിവരും ഉച്ചകോടിയിൽ പങ്കെടുത്തു.
Leave a Reply