Latest News

തിരുവനന്തപുരം: നെയ്യാറ്റിൻകര വ്ലത്താങ്കരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്ലത്താങ്കര ആർ.സി. ചർച്ചിന് സമീപം താമസിക്കുന്ന വിഷ്ണുനാഥ് (36) ആണ് ഭാര്യ അൽമ (33)യെ കുത്തിക്കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിഎസ്‌സി കോച്ചിങ് സെന്ററിലെ അധ്യാപകനാണ് വിഷ്ണു.

ഒമ്പത് വർഷം മുമ്പ് പ്രണയിച്ച് വിവാഹിതരായ ഇവർക്കിടയിൽ ഉണ്ടായ കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസമയത്ത് വീട്ടിൽ ഇരുവരും മാത്രമാണ് ഉണ്ടായിരുന്നതെന്ന് സൂചന. സമീപവാസികൾക്ക് മുൻപ് തർക്കങ്ങളോ ബഹളങ്ങളോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നതും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്.

സഹോദരൻ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ബെഡ്റൂമിൽ രക്തത്തിൽ കുളിച്ച നിലയിൽ അൽമയെ കണ്ടെത്തുകയായിരുന്നു. കഴുത്തിന് പിന്നിലേറ്റ കുത്താണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് പിന്നാലെ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റസമ്മതം നടത്തിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തി. ദമ്പതികൾക്ക് മക്കളില്ലെന്നും പൊലീസ് അറിയിച്ചു.

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവെപ്പും അതിനെ തുടർന്നുള്ള പരിഭ്രാന്തിയും ലോകശ്രദ്ധ നേടിയിരിക്കുകയാണ്. സംഭവത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടയിൽ, വിരുന്നിൽ പങ്കെടുത്ത ചിലർ വിലകൂടിയ മദ്യക്കുപ്പികൾ കൈക്കലാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ശനിയാഴ്ച നടന്ന ഈ പരിപാടി വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ചതായിരുന്നു.

വെടിയൊച്ച കേട്ടതോടെ ഉണ്ടായ കലാപാവസ്ഥയിൽ, വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വിരുന്നിൽ പങ്കെടുത്ത ചില മാധ്യമപ്രവർത്തകർ ക്യാമറ ബാഗുകളിലും വസ്ത്രങ്ങളിലുമൊളിപ്പിച്ച് മദ്യക്കുപ്പികൾ എടുത്തുപോകുന്നതായി ദൃശ്യങ്ങളിൽ കാണപ്പെടുന്നു. സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സമയത്ത് ഇത്തരത്തിലുള്ള പെരുമാറ്റം പ്രസ് കോറിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതായി വിമർശനം ഉയരുന്നു. സംഭവത്തെ ‘വൈൻ-ഗേറ്റ്’ എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ വിളിച്ചു പറയുന്നത്.

സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ നൈതികതയെക്കുറിച്ചുള്ള ചർച്ച ശക്തമായിട്ടുണ്ട്. ‘മീഡിയ റോട്ട്’ എന്ന വിശേഷണത്തോടെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക വിമർശനങ്ങൾ ഉയരുമ്പോൾ, വൈറ്റ് ഹൗസും മാധ്യമ സംഘടനകളും വിഷയത്തിൽ അന്വേഷണം ആരംഭിക്കാനിടയുണ്ടെന്ന സൂചനകളുണ്ട്. ദുരന്തസാഹചര്യത്തിൽ ഉത്തരവാദിത്തപരമായ പെരുമാറ്റം പ്രതീക്ഷിക്കപ്പെടുമ്പോൾ, ചിലരുടെ പ്രവർത്തനം അമേരിക്കൻ പ്രസ് കോറിന്റെ സൽപ്പേരിന് മങ്ങലേൽപ്പിച്ചതായാണ് വിലയിരുത്തൽ.

വാഷിങ്ടണില്‍ നടന്ന വൈറ്റ് ഹൗസ് മാധ്യമപ്രവര്‍ത്തകരുടെ വാര്‍ഷിക വിരുന്നിനിടെ അപ്രതീക്ഷിതമായി വെടിയൊച്ച ഉയർന്നതോടെ വലിയ പരിഭ്രാന്തി ഉണ്ടായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നെയും പ്രഥമ വനിത മെലാനിയ ട്രംപിനെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ വേദിയില്‍നിന്ന് മാറ്റി ശക്തമായ സുരക്ഷാ വലയം ഒരുക്കി.

സംഭവം നടന്നയുടന്‍ തന്നെ സീക്രട്ട് സര്‍വീസും പൊലീസും സ്ഥലത്തെ പൂര്‍ണമായി നിയന്ത്രണത്തിലാക്കി വ്യാപക പരിശോധന ആരംഭിച്ചു. വെടിവെച്ചയാളെ നിലത്ത് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തതായും ഇയാളെ അസാധാരണമായ നിലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ പരിസരം പൂര്‍ണമായി ഒഴിപ്പിക്കുകയും അത്യാഹിത സേവനങ്ങള്‍ സ്ഥലത്ത് വിന്യസിക്കുകയും ചെയ്തു. അഞ്ചു മുതല്‍ എട്ട് റൗണ്ട് വരെ വെടിവെപ്പുണ്ടായെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നതാണ് ആശ്വാസകരമായ വിവരം.

സുരക്ഷാ സംവിധാനത്തിലെ ജാഗ്രതയാണ് വലിയ അപകടം ഒഴിവാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയുടെ പശ്ചാത്തലവും ഉദ്ദേശ്യവും പരിശോധിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം: ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളില്‍ ഇന്നും അത്യുഷ്ണ മുന്നറിയിപ്പ് തുടരുകയാണ്. കടുത്ത ചൂടിന് ഇടവേളയാകുന്ന തരത്തില്‍ നാളെ മുതല്‍ സംസ്ഥാനത്ത് വേനല്‍മഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂറില്‍ അറുപത്തിനാല് പോയിന്റ് അഞ്ച് മുതല്‍ നൂറ്റി പതിനഞ്ച് പോയിന്റ് അഞ്ച് മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.

ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും നാളെ മുതല്‍ ഇരുപത്തൊമ്പതാം തീയതി വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ നാല്പത് മുതല്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും ഇടിമിന്നല്‍ അപകടങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. രണ്ടാം പ്രതിയായ ഡോ. കെ.ടി. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ വകുപ്പ് മേധാവിയായ ഡോ. എം.കെ. റാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നിതിനെ ജാതിയുടെ പേരിൽ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, ഡോ. റാമിന്റെ വിദ്യാർത്ഥികളോടുള്ള പെരുമാറ്റം മോശമായിരുന്നുവെന്നും അത് ജാതിയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും വിധിയിൽ വ്യക്തമാക്കുന്നു.

നിതിൻ രാജ് ലോൺ ആപ്പ് സംഘങ്ങളുടെ ഭീഷണിയെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കോടതി വിലയിരുത്തി. പ്രിൻസിപ്പാളിന്റെ മുറിയിൽ നടന്ന ചോദ്യം ചെയ്യലും, തുടർന്ന് ഉണ്ടായ സൈബർ പരാതിയുമായി ബന്ധപ്പെട്ട ഭയവും ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളായും കോടതി ചൂണ്ടിക്കാട്ടി. റാമിന്റെ സാന്നിധ്യവും വിദ്യാർത്ഥികളുടെ മൊഴികളും ഉൾപ്പെടെ പ്രോസിക്യൂഷൻ മുന്നോട്ടുവച്ച വാദങ്ങൾ പ്രാഥമികമായി ശരിവെച്ചതിനാൽ, റാമിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. അതേസമയം, സംഗീത നമ്പ്യാർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളില്ലാത്തതിനാലാണ് ജാമ്യം അനുവദിച്ചതെന്നും കോടതി വ്യക്തമാക്കി.

സംഭവത്തിന് പതിനഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി വന്നത്. ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിന്റെ ജാമ്യം നിഷേധിച്ചപ്പോൾ, രണ്ടാം പ്രതിക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. ഇരുവരും കഴിഞ്ഞ ദിവസങ്ങളായി ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ ആത്മഹത്യാ പ്രേരണയ്ക്ക് പുറമെ പട്ടികജാതി- പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം വകുപ്പുകളും ചുമത്തിയിട്ടുണ്ട്. വിധിയിൽ അസന്തുഷ്ടരാണെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും നിതിൻ രാജിന്റെ കുടുംബം അറിയിച്ചു. ഇതിനിടെ ലോൺ ആപ്പ് കേസിൽ പിടിയിലായവരെ കോടതി റിമാൻഡ് ചെയ്തതായും കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.

കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തെന്ന പരാതിയിൽ 19-കാരൻ പിടിയിൽ. ചൂലൂർ സ്വദേശി വടക്കേതൊടികയിൽ വീട്ടിൽ അഭിനവിനെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കെഎംസിടി കോളേജിൽ ഹാർഡ്‌വെയർ എൻജിനിയറിംഗ് പഠിക്കുന്ന ഇയാൾ പൊക്കുന്ന് സ്വദേശിനിയായ യുവതിയുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും പൊലീസ് വ്യക്തമാക്കി.

വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി കോഴിക്കോട് സരോവരം പാർക്കിന് സമീപമുള്ള അപ്പാർട്ടുമെന്റിലും പെരിങ്ങളത്തെ സുഹൃത്തിന്റെ വീട്ടിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. തുടർച്ചയായ പീഡനത്തെ തുടർന്ന് യുവതി ഗർഭിണിയായതായും പിന്നീട് ഇത് കുടുംബത്തെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. ഇതോടെ ഇരയുടെ കുടുംബം പ്രതിയുടെ വീട്ടുകാരുമായി ബന്ധപ്പെടുകയും വിവാഹം നടത്താൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ പ്രതിയും കുടുംബവും വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത കുന്ദമംഗലം പൊലീസ് അന്വേഷണം ആരംഭിച്ച് പ്രതിയെ ചൂലൂരിൽ നിന്ന് പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: യു കെ യിലെ പ്രമുഖ സാംസ്കാരിക-സാമൂഹ്യ മലയാളി അസ്സോസ്സിയേഷനുകളിൽ ഒന്നായ ‘സർഗ്ഗം സ്റ്റീവനേജ്’ ബാൺവെൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് ആഘോഷം വർണ്ണാഭവും, സ്നേഹദൂതുമായി.

സർഗ്ഗം സ്റ്റീവനേജിന്റെ നവ സാരഥികൾ തങ്ങളുടെ പ്രഥമ ആഘോഷം സംഘാടക മികവുകൊണ്ടും, അവതരണ കലാ വൈഭവം കൊണ്ടും ശ്രദ്ധേയമാക്കി. അടുത്തിടെ നിര്യാതനായ പ്രിയ സർഗ്ഗം മെംബർ ജേക്കബ് ജോർജ്ജിന്റെ അനുസ്മരണത്തോടെയും, ലോകസമാധാനത്തിനായി നടത്തിയ മൗന പ്രാർത്ഥനയോടെയും ആരംഭിച്ച പരിപാടിയിലേക്ക്, പ്രസിഡണ്ട് മേഴ്സി മാത്യു ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. തുടർന്ന് ഈസ്റ്റർ ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനകർമ്മം സർഗ്ഗം കമ്മിറ്റി ഭാരവാഹികൾ ചേർന്ന് നിലവിളക്കു കൊളുത്തിക്കൊണ്ട് നിർവ്വഹിച്ചു.

വെൽക്കം സ്കിറ്റിൽ പുണ്യാഘോഷത്രയങ്ങളുടെ നന്മയും, പ്രതീക്ഷയും, സന്ദേശവും സമന്വയിപ്പിച്ചവതിരിപ്പിച്ച സംഗീത നൃത്ത നടനം പ്രമേയ സമ്പന്നതായാലും, കലാ വൈഭവം കൊണ്ടും, പശ്ചാത്തല സംവിധാന മികവുകൊണ്ടും പ്രൗഢഗംഭീരമായി. വെൽക്കം സ്കിറ്റ് ‘ഫെസ്റ്റിവ് ഹാർമണി’ പരിപാടിയിലെ ഹൈലൈറ്റായി.

സ്വരലയ താളമേളങ്ങളോടെ വേദിയിൽ ചെണ്ടകളുടെ പെരുമ്പുറ മുഴക്കി നിറഞ്ഞാടിയ ‘സർഗ്ഗം മേളക്കാർ’ ഒരുക്കിയ ശിങ്കാളി മേളം സദസ്സിൽ ആവേശത്തിരയടിച്ചു.

വിഷുക്കണിയുടെ പ്രമേയവും, പാരമ്പര്യവും, പൈതൃകവും സമന്വയിച്ച സ്കിറ്റിലൂടെ ജോണി കല്ലടാന്തിയിൽ, ലൈസാ ജോണി, ജേഡൻ, ഐഷ എന്നിവർ ചേർന്ന് സദസ്സിൽ അവതരിപ്പിച്ച ‘വിഷുക്കണി’ ഗുഹാതുരത്വമുണത്തി. ലേഖാ സുരേഷാണ് സവിധാനം നിർവ്വഹിച്ചത്.

വിവിധ കാറ്റഗറികളിലായി നടത്തിയ ‘റാംപ് വാക്ക്’ മത്സരങ്ങൾ ഏറെ ശ്രദ്ധേയമായി. വിജയികൾക്കുള്ള ഉപഹാരങ്ങൾ പ്രോഗ്രാം സ്പോൺസേർസ് പിന്നീട് വിതരണം ചെയ്തു.

ഹെൻട്രിൻ, ആൻ മേരി ജോൺസൺ , അജേഷ് വാസു, ശ്രീജിത്ത് രവീന്ദ്രൻ, നിയാ ലൈജോൺ, ടാനിയ, നിന ലൈജോൺ , നോവ ലൈജോൺ തുടങ്ങിയവർ തങ്ങളുടെ ആലാപന മികവിലൂടെ സംഗീത സാന്ദ്രമാക്കി.

ക്ലാസ്സിക്കൽ, സിനിമാറ്റിക്ക്, സെമിക്ലാസ്സിക്കൽ വിഭാഗങ്ങളിലായി അവതരിപ്പിച്ച ലാസ്യലയ നൃത്തച്ചുവടുകളും, വശ്യസുന്ദരവും ഭാവോജ്ജ്വലവുമായ നൃത്യ-നൃത്ത്യങ്ങളിലൂടെ ആൻഡ്രിയ ജെയിംസ്, ക്രിസ്സി ജിസ്റ്റിൻ, ജോസ്ലിൻ ജോബി, ഉമാ സുരേഷ്, മരിറ്റ ഷിജി, നൈനിക ദിലീപ്, മീര കീലോത്ത് , വൈഗാ വിവേക്, വേദാ വിവേക്, പല്ലവി ബിജു, പവിത്ര ബിജു, ടിന തോംപ്സൺ, മരീറ്റ, ഹൃദ്യ, അനിക അനീഷ് എന്നിവർ സദസ്സിൽ മാസ്മരികത വിരിയിച്ചു. ‘ടീം നൃത്യ’ക്കുവേണ്ടി ക്രിസ്റ്റിന, അന്ന, ആദ്യ, അദ്വ്യത എന്നിവർ ചേർന്ന് നടത്തിയ ഗ്രൂപ്പ് ഡാൻസ് വേദി ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. ഡേവിഡ് ജോർജിന്റെ ഇലക്ട്രിക് ഡ്രം പ്ലേ ആകർഷമായി.

സർഗ്ഗം സെക്രട്ടറി ജിമ്മി തോമസ് നന്ദി പ്രകാശിപ്പിച്ചു. ടെസ്സി ജെയിംസ്, ദിവ്യ രാജ്, ജാസ്മിൻ ചാക്കോ എന്നിവർ അവതാരകരായി തിളങ്ങി.

സമ്പന്നമായ കലാ വിരുന്നും, സ്വാദിഷ്‌ടമായ ഡിന്നറും, ശിങ്കാരിമേളം അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കിയ ‘ആഘോഷ രാവ്’ സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി. മേഴ്സി മാത്യു, ജിമ്മി തോമസ്, സിബി കക്കുഴി, ബിന്ദു ജിസ്‌റ്റിൻ. റൊമാരിയോ ജെറോൾഡ്‌, ഹെൻട്രിൻ , സജീവ് ദിവാകരൻ, ലിജി റെനി, ലേഖാ സുരേഷ്, ടിജോ ടോമി, ജാസ്മിൻ ചാക്കോ, ദിവ്യ രാജ് എന്നിവർ ആഘോഷത്തിനു നേതൃത്വം നൽകി.

അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരാണ് കേസിലെ പ്രതികൾ; കേസിന്റെ വാദം നേരത്തെ തന്നെ പൂര്‍ത്തിയായിട്ടുണ്ട്.

ദളിത് വിഭാഗത്തിൽപ്പെട്ട വ്യക്തിയായതിനാൽ എസ്.സി/എസ്.ടി. അതിക്രമ നിയമം ബാധകമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഇത്തരം കേസുകളിൽ ഇരയുടെ ജാതിയാണ് നിർണായകമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ഏപ്രിൽ 10-ന് കോളജ് കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയ നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ അധ്യാപകരുടെ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണെന്ന് കുടുംബം ആരോപിക്കുന്നു. മറുവശത്ത്, ലോൺ ആപ്പുകാരുടെ ഭീഷണിയാണ് കാരണം എന്ന നിലപാടിലാണ് കോളജ് മാനേജ്മെന്റ്; വിധി പുറത്ത് വന്നതിന് പിന്നാലെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് വ്യക്തത വരും.

കൊളക്കാട് (കണ്ണൂർ) ∙ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ സംഭവം പ്രദേശത്തെ നടുക്കി. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) ക്രൂരമായി കൊലപ്പെടുത്തിയത്; മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമായിരുന്നു ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.

ഗീതമ്മയുമായുണ്ടായ വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവെച്ചാണ് ക്രിസ്റ്റി ആക്രമണം നടത്തിയത്. ബെംഗളൂരുവിൽ ബിസിഎ പഠനം തുടരുന്നതിനിടെ പഠനം ഉപേക്ഷിച്ച് നാട്ടിലെത്തിയ ഇയാൾ ലഹരിമരുന്നിന് അടിമയായിരുന്നു എന്നാണ് പൊലീസ് സൂചന; സംഭവസമയത്ത് തങ്കച്ചൻ വീട്ടിലില്ലായിരുന്നു.

കൊലപാതകത്തിന് ശേഷം വീട്ടിൽ തന്നെ തുടരുകയായിരുന്ന ക്രിസ്റ്റി, സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിൽ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തുടർന്ന് പൊലീസ് ഗീതമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു; മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി, ഡിവൈഎസ്പി ചന്ദ്രമോഹൻ, എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.

ടോം ജോസ് തടിയംപാട്

ലിവർപൂളിലെ പാവങ്ങളുടെ അമ്മ: കാതെറിൻ വിൽക്കിൻസന്റെ ശവകുടീരം സന്ദർശിച്ചു. കോളറക്കാലത്ത് ജീവൻ പണയം വെച്ച് സേവനം ചെയ്ത വിശുദ്ധജീവിതത്തിന്റെ ഓർമ്മസ്ഥലം ലിവർപൂളിന്റെ മുക്കിലും മൂലയിലും അറിയപ്പെടുന്ന ഒരു സ്ത്രീയുടെ പേരാണ് കാതെറിൻ വിൽക്കിസൻ പാവപ്പെട്ടവരുടെ ‘അമ്മ എന്നറിയപ്പനെടുന്ന അവരുടെ സേവനം ധാരാളം പാവപ്പെട്ട മനുഷ്യരുടെ ജീവൻ രക്ഷിച്ചു .1832 ൽ ലിവർപൂളിൽ കോളറ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് അവൾ തന്റെ ഏറ്റവും വീരോചിതമായ പ്രവൃത്തി ചെയ്യാൻ ആരംഭിച്ചത് .

ഈ ധീരയായ സ്ത്രീ രാവും പകലും രോഗികളുടെയും മരിക്കുന്നവരുടെയും വീടുകളിൽ കയറി ഇറങ്ങി . പകർച്ചവ്യാധിയുടെ ശുശ്രൂഷാ മാലാഖയായി മാറി, രോഗികളെ നിർഭയമായി ശുശ്രൂഷിക്കുകയും അമിത ജോലി ചെയ്യുന്ന ഡോക്ടർമാരെ സഹായിക്കുകയും ചെയ്തതിനു പുറമേ, എല്ലാ ദിവസവും രാവിലെ 60 കുട്ടികൾക്ക് ഭക്ഷണം നൽകാൻ ആവശ്യമായ കഞ്ഞി ഉണ്ടാക്കി വീടുകളിൽ എത്തിച്ചു കൂടാതെ , പനി ബാധിച്ച മാതാപിതാക്കളുടെ 20 കുട്ടികളെ കുളിപ്പിക്കാനും പരിചരിക്കാനും വേണ്ടി തന്റെ കിടപ്പുമുറി പോലും ഉപേക്ഷിച്ചു. തന്റെ കിടക്കകളും ഷീറ്റുകളും പുതപ്പുകളും രോഗികൾക്കായി സംഭാവന ചെയ്തു, ഒരു ബോയിലർ അടങ്ങിയ തന്റെ ചെറിയ അടുക്കള അയൽക്കാർക്ക് വിട്ടുകൊടുത്തു, . ദാരിദ്ര്യത്താൽ വലയം ചെയ്യപ്പെട്ട അവരുടെ ചുറ്റുമുള്ള രോഗബാധിതമായമനുഷ്യരുടെ വസ്ത്രങ്ങളും കിടക്കകളും കുമ്മായത്തിന്റെ ക്ലോറൈഡ് ഉപയോഗിച്ച് കഴുകി അണുവിമുക്തമാക്കി നൽകി ആളുകളെ രോഗത്തിൽ നിന്ന് രക്ഷിക്കാൻ സഹായിച്ചു.ഈ പ്രവർത്തനത്തിലൂടെ വൃത്തിയുടെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ലോകത്തിലെ ആദ്യത്തെ പൊതു കുളിസ്ഥലം (പബ്ലിക് വാഷ്-ഹൗസ്) ലിവർപൂൾ ഫെഡ്‌ഡറിക് സ്ട്രീറ്റിൽ ആരംഭിച്ചു അത് പിന്നീട് ഇംഗ്ലണ്ട് മുഴുവൻ വ്യാപിക്കുകയും അതിന്റെ നടത്തിപ്പിനായി സർക്കാർ അവരെ നിയമിക്കുകയും ചെയ്തു .

1786 ഒക്ടോബർ 24-ന് അയർലണ്ടിലെ ലണ്ടൻഡെറിയിൽ നിന്നും കാതറിൻ . കുട്ടിയായിരുന്നപ്പോൾ തന്നെ അവളുടെ വിധവയായ അമ്മ കുടുംബത്തോടൊപ്പം ലിവർപൂളിലേക്ക് കപ്പൽ കയറി. എന്നാൽ തുറമുഖത്ത് എത്തുന്നതിനുമുമ്പ് കപ്പൽ തകർന്നു, ജീവനക്കാരും യാത്രക്കാരും ഒരു ചെറിയ ബോട്ടിൽ കയറേണ്ടിവന്നു. കാതറിനും അമ്മയും സഹോദരിയും രക്ഷപ്പെട്ടു, പക്ഷേ ഒരു വലിയ തിരമാലയിൽ അവളുടെ കുഞ്ഞു സഹോദരി അമ്മയുടെ കൈകളിൽ നിന്നും വഴുതിപ്പോയി മുങ്ങിമരിച്ചു. ഈ ദുരന്തത്തിന്റെ ആഘാതത്തിൽ അമ്മയുടെ കാഴ്ചയും ബുദ്ധിയും നഷ്ടപ്പെട്ടു.

1797-ൽ, 11 വയസ്സുള്ളപ്പോൾ, കാതെറിൻ ലങ്കാസ്റ്ററിനടുത്തുള്ള കാറ്റണിലുള്ള ഒരു കോട്ടൺ മില്ലിൽ ജോലിക്കുപോയി ,. ഏഴ് വർഷം കാറ്റണിൽ ജോലി ചെയ്ത ശേഷം അവൾ അമ്മയെ പരിപാലിക്കാൻ ലിവർപൂളിലേക്ക് മടങ്ങി. തുടർന്ന് , ഒരു വർഷം കേണൽ, മിസ്സിസ് മാക്സ്വെൽ എന്നിവരോടൊപ്പവും , മൂന്ന് വർഷം മിസ്സിസ് റിച്ചാർഡ് ഹേവുഡിനൊപ്പവും വീട്ടു ജോലികൾ ചെയ്തു ,. 1811-ൽ അവർ ജോലി ഉപേക്ഷിച്ച് അമ്മയെ സഹായിക്കാൻ പോയി.. , ഫ്രഞ്ച് കത്തോലിക്കാ നാവികനായ ജോൺ ഡി മോണ്ടെയെ അവർ വിവാഹം കഴിച്ചു മൂന്നുവര്ഷങ്ങൾക്കു ശേഷം അദ്ദേഹം ഒരു കപ്പൽ അപകടത്തിൽ മരിക്കുകതയും ചെയ്തു. വിധവയായ വിൽക്കിൻസൻ നടത്തിയ സാമൂഹിക സേവനത്തിന്റെ ഓർമ്മയായി സൈന്റ്റ് ജോർജ് ഹാളിൽ അവരുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട് കൂടാതെ ഒട്ടേറെ ആദരവുകൾ അവർക്കു ലഭിച്ചിട്ടുണ്ട് .

കാതെറിൻ മറ്റുള്ളവരോട് നിസ്വാർത്ഥമായി ഭക്തിയുള്ള ഒരു യഥാർത്ഥ വിശുദ്ധ ജീവിതം നയിച്ചിരുന്നു എന്നാണ്, ചരിത്രം നമ്മെ പഠിപ്പിക്കുന്നത് .1860 നവംബർ 11 നു കാതെറിൻ വിൽക്കിസൻ ഈ ലോകത്തോട് വിടപറഞ്ഞു. ലിവർപൂൾ ആംഗ്ലിക്കൻ കത്തിഡ്രലിന്റെ ഭാഗമായ സൈന്റ്റ് ജെയിംസ് സിമിത്തേരിയിൽ അവർ അന്ത്യ വിശ്രമം കൊള്ളുന്നു. 1936 നു ശേഷം ഈ സിമിത്തേരി പാർക്ക് ആക്കിമാറ്റിയെങ്കിലും വിൽക്കിൻസൻ ശവകുടിരം അവിടെ നിലനിർത്തിയിട്ടുണ്ട് .

RECENT POSTS
Copyright © . All rights reserved