റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ 2023 -2024 വർഷത്തെ പുതിയ കമ്മറ്റി നിലവിൽ വന്നു. പ്രവീൺ കുമാർ പ്രസിഡന്റ്, പ്രിൻസ് സേവിയർ, സുനിൽ ജോസഫ് വൈസ്പ്ര സിഡന്റ്‌മാർ. സെക്രട്ടറി ജിക്കു ഫിലിപ്പ്. ജോയിന്റ് സെക്രട്ടറിമാരായി ഇന്ദു എലിസബത്ത് ജോസഫ്, ജെറി ജോർജ്, സ്മിത അഭിലാഷ്, ട്രെഷറർ മാരായി സെബാസ്റ്റ്യൻ തോമസ്, സേവിയർ വിനു, എക്സിക്യൂട്ടീവ് മെബർമാരായി ജെസ്ബിൻ അലക്സാണ്ടർ, അജു ജോസഫ്, ജിജോ ഗണേഷ്, ആൻസി തോമസ്, ആൻസി അച്ചു എബ്രഹാം, ടീനാ എല്യാസ് എന്നിവരും. റെക്സാം കേരളാ കമ്മ്യൂണിറ്റിയുടെ അഡ്വൈസറി ബോഡി മെമ്പർമാരായി ബെന്നി തോമസ്, മനോജ് ചാക്കോ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
റെക്സം കേരളാ കമ്മ്യൂണിറ്റി (WKC) റെക്സമിലും പരിസര പ്രദേശത്തും വസിക്കുന്ന മലയാളികളുടെ കൂട്ടായ്മ യാണ്. ഇതിൽ ജാതി, മത, രാഷ്ട്രീയ വേർതിരുവുകൾ ഇല്ലാതെ പരസ്പര സ്നേഹത്തിലും സഹകരണത്തിലും ഒത്തൊരുമയോടെ അന്യനാട്ടിൽ ആയിരിക്കുമ്പോൾ ഏതൊരു മലയാളിക്കും ഒരു കൈത്താങ്ങായി നിലകൊള്ളും. ഏതൊരു അത്യാവശ്യ സാഹചര്യത്തിലും ആർക്കും റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ സഹായം ചോദിക്കാവുന്നതാണ്. ഈ കമ്മിറ്റി അംഗങ്ങളെ ഈ ഗ്രൂപ്പ് വഴിയോ പേർസണൽ ആയോ ബന്ധപെടാവുന്നതാണ്.
റെക്സം കേരളാ കമ്മ്യൂണിറ്റി എല്ലാവർഷവും കേരളത്തിന്റെ തനത് ആഘോഷങ്ങളായ ഓണം, ക്രിസ്മസ്, ന്യൂ ഇയർ, ഈസ്റെർ, വിഷു എന്നിവ സമുക്തമായി ആഘോഷിക്കുന്നതാണ്. എല്ലാവരുടെയും സഹകരണത്തോടെ ഓണം പ്രൗഡ ഗംഭീരം നടത്താൻ കഴിഞ്ഞു. ഇനി നമ്മുടെ പ്രധാന ആഘോഷമായ ക്രിസ്മസ്, ന്യൂ ഇയർ ഡീസബർ 30- തിയതി നടത്തപെടുന്നു. മനസിനും, കാതിനും ആനന്ദവും,ഉല്ലാസവും പകരുന്ന നിരവധി കലാപരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു. കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യം ഉള്ള കുട്ടികളും മുതിർന്നവരും കമ്മിറ്റി അംഗങ്ങളെ അറിയിക്കേണ്ടതാണ്. എല്ലാവരുടെയും പരിപൂർണ സഹകരണം പ്രതീക്ഷിക്കുന്നു. നമ്മുടെ ഏവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നമ്മുടെ വിജയത്തിന്റെ രഹസ്യം. ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിന്റെ രെജിസ്ട്രേഷൻ ഉടൻ ആരംഭിക്കുന്നതാണ്. നമ്മുടെ ഹാൾ പരിമിതി മൂലം പങ്കെടുക്കുന്നവരുടെ എണ്ണം ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാ ക്രമം ആയിരിക്കും.. എല്ലാം വരെയും ക്രിസ്മസ് പുതു വത്സര ആഘോഷത്തിലേക്ക് റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മറ്റി ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.
ജോർജ് മാത്യു
ലെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ അഭിമുഖ്യത്തിൽ നടന്ന മെസ്‌തൂസോ സീസൺ -2 ഗാനമത്സരം പ്രൗഢഗംഭീരമായി സമാപിച്ചു.യുകെയിലെ വിവിധ ഇടവകയിൽനിന്നുള്ള 16 ടീമുകൾ പങ്കെടുത്ത മൽസരം അത്യന്തം വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.നിലവിളക്കിൽ തിരി തെളിയിച്ചു ലെഫ്‌റോ ബിഷപ്പ് സാജു മുതലാളി (ചർച്ച ഓഫ് ഇംഗ്ലണ്ട് ) മത്സരം ഔപചാരികമായി ഉത്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ: വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു.ഫാ: ടോം ജേക്കബ് ,ഭദ്രാസന കൗൺസിൽ അംഗങ്ങളായ ജോൺസൺ പി. യോഹന്നാൻ ,വിനോദ് കൊച്ചുപറമ്പിൽ ,ജോൺ സാമുവൽ എന്നിവർ പ്രസംഗിച്ചു.ഇടവക വികാരി ഫാ:ബിനോയ് ജോഷ്യ സ്വാഗതവും,ട്രസ്റ്റി മെബിൻ മാത്യു നന്ദിയും പറഞ്ഞു.
ഗാനമത്സരത്തിൽ സെന്റ് മേരീസ് ഐഒസി മാൻസ് ഫീൽഡ് ,ഹോളി ഇന്നസെന്റ്സ് ഐഒസി സൗത്ത് വെയിൽസ്,സെന്റ് ജോർജ് ഐഒസി മാഞ്ചസ്റ്റർ ,സെന്റ് ജോർജ് ഐഒസി സിറ്റി ഓഫ് ലണ്ടൻ എന്നിവർ യഥാക്രമം ഒന്ന്,രണ്ട് ,മൂന്ന് ,നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി.ബെസ്ററ് അറ്റയർ അവാർഡ് സെന്റ് തോമസ് ഐഒസി കേംബ്രിഡ്‌ജും,റൈസിംഗ് യൂങ്സ്റ്റേഴ്‌സ് അവാർഡ് സെന്റ് തോമസ് ഐഒസി പൂളും സ്വന്തമാക്കി.സമാപന ചടങ്ങിൽ ഭദ്രാസന മെത്രാപോലിത്ത അബ്രഹാം മാർ സ്തെഫനോസ് മത്സര വിജയികൾക്ക് സമ്മാനങ്ങളും,ട്രോഫിയും വിതരണം ചെയ്തു.ഇടവകകൾ തമ്മിലുള്ള പരസ്പര സഹകരണത്തിനും,കൂട്ടായ്മയ്ക്കും ഇത്തരം മൽസര വേദികൾ സഹായകമാകുമെന്ന് തിരുമേനി ചൂണ്ടികാട്ടി.ഫാ:വർഗീസ് ജോൺ,ഫാ:മാത്യു അബ്രഹാം,ഫാ.എൽദോ വർഗീസ് ,റെവ .റിച്ചാർഡ് ട്രെത് വേ (റെക്ടർ സെന്റ് പീറ്റേഴ്സ് ചർച്ച് ) എന്നിവർ സമാപന യോഗത്തിൽ പ്രസംഗിച്ചു.ഇടവക സെക്രട്ടറിയും ,പ്രോഗ്രാം കോഓർഡിനേറ്ററുമായ ജോജി വാത്തിയാട്ട് നന്ദി രേഖപ്പെടുത്തി.
ഈ വരുന്ന ഒക്ടോബർ ഏഴിന് ശെനിയാഴ്ച ലിവർപൂളിൽ ലിമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “Blood stem cell donor registration camp“ ലേക്ക് ലിവർപൂളിലെ എല്ലാ നല്ലവരായ മലയാളികളെയും സംഘടനാ ഭേദമന്യേ ഞങ്ങൾ ക്ഷണിക്കുകയാണ്.
എന്താണ് “ Blood stem cell donor registration“ കൊണ്ട് ഉദ്ദേശിക്കുന്നത്?.
ഏതെങ്കിലും ക്യാൻസർ രോഗിക്ക് ബ്ളഡിലെ സ്റ്റെം സെൽ ആവശ്യമായി വരുന്ന പക്ഷം അനുയോജ്യമായ ദാദാക്കളെ എത്രയും പെട്ടന്ന് കണ്ടുപിടിക്കുന്നതിനായി നമ്മുടെ വായിൽ നിന്നും സ്വാബ് കളക്റ്റ് ചെയ്ത് റിക്കാഡ് ചെയ്യുന്നതാണ് ഈ പ്രോസസ്സ്.
ട്രെയിൻഡ് ആയിട്ടുള്ള സന്നദ്ധ പ്രവർത്തകരാണ് ഈ സ്വാബ് ശേഖരിക്കുന്നത്.
യുകെയിലെ DKMC, Delete Cancer തുടങ്ങിയവയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന Upahar എന്ന ചാരിറ്റി സംഘടനയുടെ സന്നദ്ധപ്രവർത്തകർ ഇതിനായി ലിവർപൂളിൽ എത്തുന്നതായിരിക്കും.
എത്‌നിക് മൈനോറിറ്റി ഗ്രൂപ്പിലുള്ള നമുക്ക് ഇതേ മൈനോറിറ്റി ഗ്രൂപ്പിൽ ഉള്ളവരുടെ സ്റ്റെം സെൽ മാത്രമേ മാച്ച് ആവുകയുള്ളൂ. അതുതന്നെയാണ് ഇത്തരം ഒരു കാമ്പയിൻ സംഘടിപ്പിക്കുന്നതിന്റെ പ്രധാന ഉദ്ദേശവും.
ഇവിടെയെത്തിയിട്ടുള്ള പഴയ ആളുകളിൽ ഭൂരിഭാഗവും രെജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ പുതുതായി എത്തിയിട്ടുള്ളവർ സാധിക്കുന്ന എല്ലാവരുംതന്നെ വന്ന് സഹകരിക്കണം എന്ന് അപേക്ഷിക്കുകയാണ്.
ഇനിയും രെജിസ്റ്റർ ചെയ്യാത്ത ആർക്കും വന്ന് രെജിസ്റ്റർ ചെയ്യാവുന്നതാണ്.
കൊച്ചി: മുളന്തുരുത്തി ചങ്ങോലപാടം റെയില്‍വേ മേല്‍പ്പാലത്തിന്റെ സമീപന പാതയുടെ നിര്‍മ്മാണ പുരോഗതിയും, മേല്‍പ്പാല നിര്‍മ്മാണം മൂലം മുളന്തുരുത്തി-ചോറ്റാനിക്കര റോഡിലെ ഗതാഗത പ്രശ്‌നങ്ങളും സംബന്ധിച്ച അവലോകന യോഗം എറണാകുളം ജില്ലാ കലക്ടറുടെ ചേമ്പറില്‍ തോമസ് ചാഴികാടന്‍ എം.പിയുടെ നേതൃത്വത്തില്‍ നടന്നു.
ഗതാഗത തിരക്ക് കണക്കിലെടുത്തു മേല്‍പ്പാല സമീപന പാതയുടെ നിര്‍മ്മാണം അടുത്ത മാര്‍ച്ചിന് മുന്‍പ് പൂര്‍ത്തിയാക്കുന്നതിനായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്തണമെന്ന് എം.പി ആവശ്യപ്പെട്ടു. മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായി വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും യോഗത്തില്‍ വിലയിരുത്തി. ശബരിമല തീര്‍ഥാടന കാലം, മുളന്തുരുത്തി പള്ളി പെരുന്നാള്‍, കാഞ്ഞിരമറ്റം പള്ളിയിലെ ചന്ദനക്കുട മഹോത്സവം എന്നിവ നടക്കാനിരിക്കെ ഉണ്ടാകുന്ന അധിക വാഹന തിരക്ക് കണക്കിലെടുത്തു നിലവിലെ റോഡിലൂടെ ചെറു വാഹനങ്ങള്‍ കടന്നുപോകുന്നതിനായുള്ള സജ്ജീകരങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണം എന്ന് എം.പി നിര്‍ദേശിച്ചു.
യോഗത്തില്‍ എറണാകുളം ജില്ലാ കലക്ടര്‍, എന്‍.എസ്.കെ ഉമേഷ്, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ കേരളാ (RBDCK) ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ദുര്‍ഗാപ്രസാദ്, ജോര്‍ജ് ചമ്പമല എന്നിവര്‍ പങ്കെടുത്തു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ തനത് സാംസ്‌കാരിക ചിത്രകലാരൂപമായ ചുമർ ചിത്രകലയെ ലോക കലാ ശ്രദ്ധയിലേക്ക് പരിചയപ്പെടുത്താൻ സെപ്റ്റംബർ 29 -ന് കോൺഫറൻസ് സംഘടിപ്പിക്കുന്നു.
ലോകത്തിന്റെ എല്ലാ കലാരൂപങ്ങൾക്കും മുൻപ് ഉണ്ടായതു ചിത്രങ്ങൾ ആണ് .ആദിമ സംസ്ക്കാരത്തിന്റെ തിരുശേഷിപ്പുകൾ ആയി നാം കാണുന്ന പ്രാക്തനാ കലാ ഗുഹാ ചിത്രങ്ങൾ തുടങ്ങി ആ സംസ്‍കാരം നമ്മെ ചൂഴ്ന്നു നിൽക്കുന്നു .
സംസാകാരിക നവോഥാനത്തോടെ ചിത്രങ്ങൾ മനുഷ്യന്റെ ജീവിത ഗന്ധിയായ അനുഭവങ്ങൾ കൂടി ചാലിച്ചു ചേർത്ത് സാംസ്‌കാരിക ചൂണ്ടുപലകയുടെ നേർകാഴ്ചയായി മാറുന്നു . പിന്നീട് നാം കാണുന്നത് ആയിരത്താണ്ടു വർഷങ്ങൾകൊണ്ട് ചിത്രകല സംസ്‌കാരം ആകുന്നതും ,ആ സംസ്കാരം ഒരുപാടു അടയാളപ്പെടുത്തലുകൾ ആവുന്നതും നമ്മൾ കണ്ടു .പഠനപരമായ തിരിച്ചറിവുകൾ ഉണ്ടാകുവാൻ ഉദാഹരണം ആകുന്നതും ഈ ചിത്ര ശേഷിപ്പുകളിലൂടെ തന്നെ .
ഗുഹാ ചിത്രങ്ങൾ എന്നാൽ ആദിമ മനുഷ്യന്റെ ജീവിതം എന്നാണ് അർഥം ആക്കേണ്ടത് ,അവിടെനിന്നു പിന്നീട് ഈജിപ്ത്യൻ ചിത്രങ്ങൾ , അതുകഴിഞ്ഞു അജന്താ/എല്ലോറ ചിത്ര ശില്പങ്ങൾ അതുംകഴിഞ്ഞു കേരളത്തിന്റെ തെക്കേയറ്റം തിരുനന്ദിക്കര ഗുഹാ ക്ഷേത്രത്തിലൂടെ ഒരു മഹാ പൈതൃകം കെട്ടിപ്പടുക്കുമ്പോൾ കാലത്തിന്റെ നെറുകയിൽ അതൊരു അടയാളപ്പെടുത്താൽ ആകുമെന്ന് അന്നാരും കരുതിയിരിക്കില്ല .
എന്നാൽ പിന്നീട് ക്ഷേത്രത്തിലും ,കൊട്ടാരങ്ങളിലും , പള്ളികളിലും ചിത്രങ്ങൾ ഒരു കലാപ്രസ്‌ഥാനമായി മാറുമ്പോൾ ഏകദേശം എട്ടാം നൂറ്റാണ്ടുമുതൽ 19 ആം നൂറ്റാണ്ടുവരേയുള്ള കാലഘട്ടത്തെ വളരെ പഠനപരമായ ശ്രദ്ധയോടെ നമുക്ക് നോക്കി കാണേണ്ടി വരുന്നു .
ലോക കലാശ്രദ്ധയെ തന്നെ ഈ കൊച്ചു കേരളത്തിലേക്ക് ആനയിച്ചെടുത്ത കേരളത്തിന്റെ പൈതൃക സമ്പത്തായ ചുമർചിത്രങ്ങൾ മാത്രമായിരുന്നു അതിന്റെ പിന്നിൽ . ചുമര്ചിത്രങ്ങളുടെ ഉത്ഭവം മുതൽ അവസാനം വരെ വളരെ സവിശേഷമായ പ്രത്യേകതകൾ കലാശ്രദ്ധയെ ആകർഷിക്കാറുണ്ട് .നിറങ്ങൾ ,ചുമർ നിർമ്മാണം ,ബ്രഷുകൾ, വിഷയങ്ങൾ, വരയ്ക്കുന്ന ഇടങ്ങൾ ,അങ്ങിനെ പലതും പ്രാധാന്യത്തോടെ നമുക്ക് പഠനവിഷയം ആകുന്നു .
അതുകൊണ്ടുതന്നെ ലോക മലയാളികളുടെ സ്വകാര്യ അഹങ്കാരമാകുന്ന ഈ കലാശാഖ യിലൂടെ ഒരു അറിവിന്റെ യാത്രക്കു ഒരുങ്ങുന്നു .കേരളത്തിന്റെ ചുമർ ചിത്രങ്ങളിലൂടെ ……….കൂടെ പ്രശസ്ത ചിത്രകാരനും ചുമർചിത്ര കലയിലെ ആദ്യ ഡോക്ടറേറ്റ് നേടിയ ,കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ചുമര്‍ചിത്രകലാ വകുപ്പ് മേധാവി യും ആയ ഡോ. സാജു തുരുത്തിൽ നമ്മോടൊപ്പം ചേരുന്നു.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഇയാളെന്തു തേങ്ങയാ ഈ പറയുന്നേ ? വിവാഹം കഴിച്ചവർ പ്രണയിക്കുന്നത് സെക്സിനു വേണ്ടി മാത്രമാണോ ?
ഇനി അഥവാ അവർ പ്രണയിച്ചാൽ പോലും രണ്ടുപേർക്കും രണ്ടുപേരുടെയും ലിമിറ്റേഷൻഷ് അറിയില്ലേ …. താൻ കെട്ടിയതാണെന്നും മറ്റവൻ കെട്ടിയതോ കെട്ടാത്തവനോ ആണെന്നും രണ്ടുപേർക്കുമറിയാനുള്ള വകതിരിവൊക്കെ ഇന്നത്തെ ആൺ പെൺ സൗഹൃദങ്ങൾക്കിടയിൽ ഉണ്ടെന്നാണ് ഞാൻ കരുതുന്നത് …..
മാത്രവുമല്ല , ഈ പുള്ളിയുടെ പറച്ചിലിൽ പെണ്ണുങ്ങളോട് മാത്രമാണ് സഹതാപം , താക്കീത് ….പുള്ളിയുടെ അഭിപ്രായത്തിൽ പെണ്ണുങ്ങൾ മാത്രമാണ് ശ്രദ്ദിക്കേണ്ടത് …(കഷായം ഗ്രീഷ്‌മയെയും , സൂപ്പ് ജോളീയേയുമൊക്കെ ഇയാൾക്ക് അറിയില്ലെന്ന് തോന്നണു )
പുള്ളിയുടെ അഭിപ്രായത്തിൽ ആണുങ്ങളെല്ലാം പരിശുദ്ധർ , വീടിനുവേണ്ടി , മക്കൾക്കുവേണ്ടി,ചിട്ടികെട്ടാൻ വേണ്ടി പണിയെടുക്കുന്നവർ….
പെണ്ണുങ്ങൾ, അവരിങ്ങനെ വീട്ടിൽ ചുമ്മാ ഇരുന്നു ചൊറികുത്തുന്നു…
അതിനാൽ ഇങ്ങനത്തെ ഇൻഫോർമേഷൻ വല്യ സംഭവമായി പെയിന്റടിച്ചു കാണിക്കുന്ന ആളോട് ഒരു വാക്ക് ….
ഒരാൾ ഒരാളെ വിവാഹം ചെയ്തുവെന്നതിനർത്ഥം വിവാഹം ചെയ്തു എന്ന് മാത്രമാണ് …അല്ലാതെ അയാൾ മരിച്ചുവെന്നല്ലല്ലോ ?
ജീവനുള്ള ഒരാൾക്കൊരാളോട് എപ്പോൾ വേണമെങ്കിലും ഇഷ്ടം തോന്നാം, ചിലർ അതിനെ കൺട്രോൾ ചെയ്യുന്നു, മറ്റു ചിലർ ത്രിശങ്കു സ്വർഗത്തിൽ പെട്ടപോലെ മറ്റുള്ളവരെ പേടിച്ചു അടങ്ങിയിരിക്കുന്നു , ഇനി മറ്റുചിലർക്ക് അവരുടെ കൺട്രോൾ പോകുന്നു , ഒളിച്ചോടുന്നു ചർച്ച വിഷയമാകുന്നു . ….
അല്ലാതെ ഈ പഹയൻ പറയുന്നത് പോലെ ഒരാണും പെണ്ണും മിണ്ടി നടക്കുമ്പോളേയ് അവൻ സെക്സിനും ഇവൾ തലയിലാകാനും വേണ്ടി നടക്കുന്നവരല്ല….
സേട്ടനെന്നെ പീഡിപ്പിച്ചില്ലേ എന്നെ കെട്ടാമോ ചേട്ടാ എന്നെ കെട്ടാമോ ചേട്ടാ എന്നും പറഞ്ഞു മൂക്കള ഒലിപ്പിച്ചു നടക്കുന്ന പെണ്ണുങ്ങളുടെ കാലമൊക്കെ പോയി …. മാത്രവുമല്ല ഇവർ രണ്ടുപേരുടെയും സ്വകാര്യ സമയങ്ങളിൽ വരുന്ന സംസാരങ്ങൾ, കളിതമാശകൾ,കഥകൾ അവ ഇനി എന്ത് തന്നെയുമായിക്കൊള്ളട്ടെ അത് അവർ രണ്ടുപേരും ഒരേ പോലെ എൻജോയ് ചെയ്യുന്നില്ലേ . പിന്നെ ഒരാൾ മറ്റൊരാളെ ചതിക്കുന്നത് എങ്ങനാണ് ?
ആരും ആർക്കും ജീവഹാനി വരുത്താതെ നമ്മുടെ മൊറാലിറ്റി / ധാർമ്മികത കീപ്പ് ചെയ്തു ജീവിക്കുക …..
സ്വന്തം ലേഖകൻ
ലണ്ടൻ : സ്വിറ്റ്‌സർലൻഡിലെ പൂർണ്ണ ഗവണ്മെന്റ് നിയന്ത്രിത ക്രിപ്റ്റോ കറൻസി എക്‌സ്‌ചേഞ്ചായ SDX ൽ അംഗമായി സ്വിറ്റ്‌സർലൻഡിലെ തന്നെ ആറാമത്തെ പ്രമുഖ ബാങ്കായ ഹൈപ്പോതെകാർ ബാങ്ക് ലെൻസ്‌ബർഗ്. 7 ബില്യൺ ഡോളറിലധികം ആസ്തിയുള്ള സ്വിസ് ബാങ്കായ ഹൈപ്പോതെകാർ ബാങ്ക് ലെൻസ്ബർഗ് SDX ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിന്റെ സെൻട്രൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയിൽ ചേർന്നു. റീട്ടെയിൽ ബാങ്കിംഗ്, മോർട്ട്ഗേജ് ലെൻഡിംഗ്, സ്വകാര്യ ബാങ്കിംഗ്, SME ബിസിനസ്സ് എന്നിവയിൽ ഈ ബാങ്ക് സജീവമാണ്.
ഡിജിറ്റൽ ആസ്തികൾ ട്രേഡ് ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ പൂർണ്ണ ഗവണ്മെന്റ് നിയന്ത്രിത എക്‌സ്‌ചേഞ്ചായ SDX, ഹൈപ്പോതെകാർ ലെൻസ്ബർഗ് ബാങ്കിനെ പുതിയ അംഗമായി സ്വാഗതം ചെയ്തു . സ്വിസ് ഫിനാൻഷ്യൽ മാർക്കറ്റ് സൂപ്പർവൈസറി അതോറിറ്റിയുടെ (ഫിൻമ) ലൈസൻസുള്ള SDX ക്രിപ്റ്റോ എക്സ്ചേഞ്ച് ബ്ലോക്ക്‌ചെയിൻ അടിസ്ഥാനമാക്കി ഡിജിറ്റൽ സെക്യൂരിറ്റികളുടെ ഇഷ്യൂ, ട്രേഡിങ്ങ്, സെറ്റിൽ ചെയ്യൽ, ക്രിപ്റ്റോ കറൻസി കസ്റ്റഡി സർവീസ് തുടങ്ങിയവ സുരക്ഷിതവും വിശ്വസനീയവുമായ രീതിയിൽ ചെയ്യുന്ന ഒരു എക്സ്ചേഞ്ചാണ്.
ഡിജിറ്റൽ ലോകത്ത് ദിനംപ്രതി വർദ്ധിച്ചു വരുന്ന സാധ്യതകളെ ഉപയോഗപ്പെടുത്തി സ്വിസ് ഡിജിറ്റൽ വിപണിയിലെ പ്രധാന ബാങ്കാകാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഹൈപ്പോതെകാർ ലെൻസ്ബർഗ് ബാങ്ക് SDX ക്രിപ്റ്റോ കറൻസി എക്‌സ്‌ചേഞ്ചിൽ അംഗമായത്.
” ഡിജിറ്റൽ അസറ്റുകളിൽ ഞങ്ങളുടെ ബാങ്കിന്റെ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിൽ SDX അംഗത്വം ഒരു സുപ്രധാന ചുവടുവെപ്പാണ്. SDX-ന്റെ ആവാസവ്യവസ്ഥ ഞങ്ങളുടെ ലക്ഷ്യങ്ങളെ പരിധികളില്ലാതെ യോജിപ്പിക്കുന്നു, ഞങ്ങൾ ഈ സഹകരണം ആകാംക്ഷയോടെ കാണുന്നു,” ഹൈപ്പോതെകാർ ബാങ്ക് ലെൻസ്ബർഗ് ബാങ്കിന്റെ സി ഇ ഒ മരിയാൻ വൈൽഡി പറയുന്നു.
ഹൈപ്പോതെകാർ ബാങ്ക് ലെൻസ്ബർഗുമായുള്ള തന്ത്രപരമായ ഈ സഖ്യം, ഉപഭോക്താക്കൾക്ക് നൂതനവും വിശ്വസനീയവും കാര്യക്ഷമവുമായ സാമ്പത്തിക വിപണിയും , അടിസ്ഥാന സൗകര്യങ്ങളും , ഡിജിറ്റൽ ആസ്തികൾക്കായുള്ള സേവനങ്ങളും നൽകാനുള്ള ഞങ്ങളുടെ ദൗത്യത്തെ സുഗമമാക്കുന്നുവെന്ന് SDX ഡിജിറ്റൽ എക്സ്ചേഞ്ച് മേധാവി ഡേവിഡ് ന്യൂൻസ് കൂട്ടിച്ചേർക്കുന്നു.
ബെർണർ കണ്ടോണൽബാങ്ക്, ക്രെഡിറ്റ് സ്യൂസ്, കൈസർ പാർട്ണർ പ്രൈവറ്റ്ബാങ്ക്, യുബിഎസ്, സർച്ചർ കണ്ടോണൽബാങ്ക് എന്നിവയ്‌ക്കൊപ്പം SDX ൽ ചേരുന്ന ആറാമത്തെ ബാങ്കായി ഹൈപ്പോതെകാർബാങ്ക് ലെൻസ്‌ബർഗ് മാറി. മേൽപ്പറഞ്ഞ എല്ലാ സ്ഥാപനങ്ങളും സ്വിറ്റ്സർലൻഡിൽ നിന്നുള്ളതാണ്, SDX ന്റെ മാതൃ കമ്പനിയായ SIX ഗ്രൂപ്പിന്റെ ആസ്ഥാനവും സൂറിച്ചിലാണ്.
സ്വിസ് സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ബാങ്കായ പോസ്റ്റ് ഫിനാൻസ് ബാങ്ക്, അതിന്റെ ഉപഭോക്താക്കൾക്ക് ക്രിപ്‌റ്റോ കറൻസി ബാങ്കായ സിഗ്നവുമായി സഹകരിച്ചുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി ക്രിപ്റ്റോ കറൻസി സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.
തങ്ങളുടെ ഭൂരിപക്ഷം ഉപഭോക്താക്കളും ഇന്ന് ക്രിപ്റ്റോ കറൻസികളെ ഉപയോഗപ്പെടുത്തി സാമ്പത്തിക നേട്ടം കൈവരിക്കുന്നെണ്ടെന്ന് ഇതിനോടകം പല ബാങ്കുകളും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനായി അവർ ക്രിപ്റ്റോ കറൻസി സർവീസുകൾ നൽകുന്ന ബാങ്കുകളിലേയ്ക്ക് അവരുടെ അംഗത്വം മാറ്റിക്കൊണ്ട് പോകുന്നതായും ബാങ്കുകൾ മനസ്സിലാക്കി കഴിഞ്ഞു.
താമസിയാതെ തന്നെ ഓരോ ഗവൺമെന്റുകളും ക്രിപ്റ്റോ കറൻസി റഗുലേഷൻസ് നടപ്പിലാകുന്നതോട് കൂടി കൂടുതൽ ഉപഭോക്താക്കൾ തങ്ങളെ ഉപേക്ഷിച്ച് പോകുമെന്ന് എല്ലാ ബാങ്കുകളും ഭയപ്പെടുന്നു . അത് ഉണ്ടാവാതിരിക്കാൻ എല്ലാ ബാങ്കുകളും ക്രിപ്റ്റോ കറൻസി സംബദ്ധമായ എല്ലാ സേവനങ്ങളും അവരവരുടെ ബാങ്കിങ് സർവീസുകളിൽ ഉൾപ്പെടുത്തികൊണ്ട് ഉപഭോക്താക്കളെ കൂടെ നിർത്തുവാനുള്ള മത്സര ഓട്ടത്തിലാണ് ഇപ്പോൾ.
ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഉജ്ജൈനിലെ ബദ്‌നഗര്‍ റോഡില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ബുധനാഴ്ചയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ദൃശ്യങ്ങളിലുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയില്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും ഉജ്ജൈനി ജില്ലാ പോലീസ് മേധാവി സച്ചിന്‍ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
അര്‍ധനഗ്നയായി ചോരയൊലിക്കുന്നനിലയിലാണ് 12 വയസ്സുകാരി തെരുവിലൂടെ നടന്നത്. പലരോടും സഹായം അഭ്യര്‍ഥിച്ചെങ്കിലും ഇവരെല്ലാം കുട്ടിയെ തുറിച്ചുനോക്കുകയല്ലാതെ സഹായിക്കാന്‍ മുതിര്‍ന്നില്ല. തെരുവിലൂടെ അലഞ്ഞുനടന്ന പെണ്‍കുട്ടി ഒടുവില്‍ ഒരു ആശ്രമത്തില്‍ എത്തി. പെണ്‍കുട്ടിയെ കണ്ടപാടെ ലൈംഗികാതിക്രമം നടന്നതായി ഇവിടെയുണ്ടായിരുന്ന പുരോഹിതന് സംശയംതോന്നി. തുടര്‍ന്ന് പെണ്‍കുട്ടിക്ക് തുണി നല്‍കിയശേഷം ഉടന്‍തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു. പരിക്കുകള്‍ ഗുരുതരമായതിനാല്‍ കുട്ടിയെ പിന്നീട് ഇന്ദോറിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് രക്തം ആവശ്യംവന്നതോടെ പോലീസ് ഉദ്യോഗസ്ഥനാണ് രക്തം ദാനംചെയ്തതെന്നും നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു.
അതിനിടെ, പെണ്‍കുട്ടിയില്‍നിന്ന് വിവരങ്ങള്‍ കൃത്യമായി ശേഖരിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പേരും വിലാസവും ഉള്‍പ്പെടെ തിരക്കിയെങ്കിലും കുട്ടി വ്യക്തമായി ഉത്തരം നല്‍കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ സംസാരശൈലി കേട്ടിട്ട് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് സ്വദേശിനിയാണെന്നാണ് പോലീസിന്റെ സംശയം. സംഭവത്തില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും പ്രതിയെ എത്രയുംവേഗത്തില്‍ പിടികൂടാനായി പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ അത് പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
പാലക്കാട്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ തിങ്കളാഴ്ച രാവിലെ 4.50ന് യുവാക്കള്‍ നടന്നുപോവുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്തിയത് അന്നു രാവിലെയാണ്. മറവ് ചെയ്തത് വൈകിട്ടെന്ന് പ്രതി അനന്ദ്കുമാര്‍. പുതുശേരി സ്വദേശി സതീഷ്, കൊട്ടേക്കാട് സ്വദേശി ഷിജിത്ത് എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. യുവാക്കള്‍ വൈദ്യുതിക്കെണിയില്‍ പെട്ടാണ് മരിച്ചത്.
ഇരുവരുടേയും വയറ്റില്‍ ബ്ലേഡിന് സമാനമായ ആയുധം കൊണ്ടുള്ള മുറിവുണ്ട്. സ്ഥലമുടമ അനന്തന്‍ തന്നെയാണ് മുറിവേല്‍പ്പിച്ചതെന്ന് നിഗമനം. കേസില്‍ സ്ഥലമുടമ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. പ്രതി തെളിവ് നശിപ്പിക്കാന്‍ പലരീതിയില്‍ ശ്രമിച്ചതായി എസ്പി ആര്‍.ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതിക്കെണി സംഭവസ്ഥലത്തു നിന്ന് മാറ്റി. ചതുപ്പില്‍ മൃതദേഹം താഴ്ന്നുകിടക്കാന്‍ വയറില്‍ മുറിവേല്‍പിച്ചുവെന്നും എസ്.പി.പറഞ്ഞു.
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്‌മയായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ‘പൊന്നോണം 2023’ അവിസ്മരണീയമായി. ഓണപ്പൂക്കളത്തിനു വലംവെച്ച്, ‘സർഗ്ഗതാള’ത്തിന്റെ വാദ്യമേളങ്ങളത്തോടെയും, താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയും, മഹാബലിയേയും, മുഖ്യാതിഥി കൗൺസിലർ ടോം ആദിത്യയേയും വേദിയിലേക്ക് ആനയിക്കുമ്പോൾ സദസ്സിന്റെ ഹർഷാരവവും അലയടിയായി.
സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ പ്രസിഡണ്ട് ബോസ് ലൂക്കോസ് ആഘോഷത്തിന് ആമുഖമായി ഏവർക്കും ഹൃദ്യമായ സ്വാഗതം ഏകുകയും തിരുവോണ ആശംസകൾ നേരുകയും ചെയ്തു.
സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ പ്രസിഡണ്ട് ബോസ് ലൂക്കോസ് ആഘോഷത്തിന് ആമുഖമായി ഏവർക്കും ഹൃദ്യമായ സ്വാഗതം ഏകുകയും തിരുവോണ ആശംസകൾ നേരുകയും ചെയ്തു.
മാവേലിയായി എത്തിയ ജെഫേഴ്സൺ മാർട്ടിൻ ജനങ്ങൾക്ക് ഹസ്തദാനവും തിരുവോണ ആശംസകൾ നേർന്നും സദസ്സിനിടയിലൂടെ ആവേശം വിതറിയാണ് വേദിയിലേക്ക് നടന്നു കയറിയത്.
സർഗ്ഗം പൊന്നോണത്തിന്റെ മുഖ്യാതിഥിയും മുൻ ബ്രാഡ്‌ലി സ്റ്റോക്ക് ബ്രിസ്റ്റോൾ മേയറും
കൗൺസിലറുമായ ടോം ആദിത്യ തന്റെ ഉദ്‌ഘാടനപ്രസംഗത്തിൽ ‘സ്റ്റീവനേജ് മലയാളി കൂട്ടായ്‌മയുടെ ഐക്യത്തെയും, മലയാളീ ശാക്തീകരണ പരിപാടികളെയും പ്രശംസിച്ചു. പൊതു സമൂഹത്തിലേക്ക് മലയാളികൾ കൂടുതലായി മുന്നോട്ടു വരേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞ ടോം ആദിത്യ, ഏവർക്കും ഹൃദ്യമായ ഓണാശംസകൾ നേരുകയും ചെയ്തു.
സർഗ്ഗം പൊന്നോണത്തിന്റെ മുഖ്യാതിഥിയും മുൻ ബ്രാഡ്‌ലി സ്റ്റോക്ക് ബ്രിസ്റ്റോൾ മേയറും
കൗൺസിലറുമായ ടോം ആദിത്യ തന്റെ ഉദ്‌ഘാടനപ്രസംഗത്തിൽ ‘സ്റ്റീവനേജ് മലയാളി കൂട്ടായ്‌മയുടെ ഐക്യത്തെയും, മലയാളീ ശാക്തീകരണ പരിപാടികളെയും പ്രശംസിച്ചു. പൊതു സമൂഹത്തിലേക്ക് മലയാളികൾ കൂടുതലായി മുന്നോട്ടു വരേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞ ടോം ആദിത്യ, ഏവർക്കും ഹൃദ്യമായ ഓണാശംസകൾ നേരുകയും ചെയ്തു.
മാവേലിയോടൊപ്പം കൗൺസിലർ ടോം ആദിത്യ, സർഗ്ഗം പ്രസിഡണ്ട് ബോസ് ലൂക്കോസ്, വൈസ് പ്രസിഡണ്ട് ടെസ്സി ജെയിംസ്, ജോയിൻറ് സെക്രട്ടറി ബിന്ദു ജിസ്‌റ്റിൻ എന്നിവർ നിലവിളക്കു കൊളുത്തികൊണ്ടു ‘ഓണോത്സവം’ ഉദ്‌ഘാടനം ചെയ്തു.
ഓണാഘോഷത്തിനു പ്രാരംഭമായി തൂശനിലയിൽ ‘കറി വില്ലേജ്’ വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റായി.
സദസ്സിനെ ആവേശത്തിന്റെയും, ആഹ്ളാദത്തിന്റെയും കൊടുമുടിയിൽ എത്തിച്ച തിരുവാതിര, ഒപ്പന, ഗാനാലാപനങ്ങൾ, ഓണപ്പാട്ടുകൾ, മാർഗ്ഗം കളി, നൃത്തനൃത്ത്യങ്ങൾ എന്നിവ ആഘോഷസന്ധ്യയെ ആവേശോജ്ജ്വലമാക്കി.ചിരപരിചിതമല്ല എങ്കിലും വേദിയിൽ അവതരിപ്പിച്ച കഥകളി ദൃശ്യാവിഷ്‌ക്കാരം ഏവരിലും ഏറെ കൗതുകം ഉണർത്തി.
കഴിഞ്ഞ മൂന്നാഴ്ചയായി നടന്നു വന്ന വാശിയേറിയ കായികമാമാങ്കത്തിലെ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ നേരത്തെ വിതരണം ചെയ്തിരുന്നു.
അഞ്ജലി ജേക്കബ് കോറിയോഗ്രാഫി ചെയ്യ്തു പരിശീലിപ്പിച്ച വെൽക്കം ഡാൻസ് കേരള പ്രൗഢിയും, മലയാളിത്തനിമയും വിളിച്ചോതുന്നതായി. അവതാരകരായ ടെസ്സി, ജിന്റു എന്നിവർക്കൊപ്പം പുതുതലമുറയിലെ ജോഷ് ജിസ്‌റ്റിൻ, മരിസ്സാ ജിമ്മി എന്നിവരുടെ തുടക്കം ഗംഭീരമായി.
കേരളത്തിന്റെ സമ്പത്സമൃദ്ധമായ സംസ്കാരത്തെയും,കുട്ടികളുടെ സർഗ്ഗാല്മക പ്രതിഭയെയും പരിപോഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ചെയ്യുന്ന ഇത്തരം തനതും ബൃഹുത്തുമായ ആഘോഷങ്ങളുടെ അനുസ്മരണങ്ങൾ ശ്ലാഘനീയമാണെന്ന്’ ആശംസാ പ്രസംഗത്തിൽ സർഗ്ഗം പൊന്നോണത്തിലെ വിശിഷ്‌ടാതിഥി കൂടിയായ സ്റ്റീവനേജ് മേയർ മൈല എടുത്തു പറഞ്ഞു.
സർഗ്ഗം മെമ്പറും, സ്റ്റീവനേജ് ബോറോ യൂത്ത് കൗൺസിൽ ഡെപ്യൂട്ടി മേയറുമായ അനീസ റെനി മാത്യുവും ഓണാഘോഷ വേദിയിൽ മേയറോടൊപ്പം എത്തി സർഗ്ഗത്തിന്റെ ആദരം ഏറ്റുവാങ്ങുകയും തുടർന്ന് ഓണാശംസ നേർന്നു സംസാരിക്കുകയും ചെയ്തു. ‘അനീസ യുവതലമുറക്ക് പ്രചോദനമാവട്ടെ’ എന്ന് മേയർ മൈല ആശംസിച്ചു.
സർഗ്ഗം പൊന്നോണത്തിൽ സജീവമായി പങ്കുചേരുകയും, വിജയിപ്പിക്കുകയും ചെയ്ത ഏവർക്കും സെക്രട്ടറി ആദർശ് പീതാംബരൻ ഹൃദ്യമായ നന്ദിപ്രകാശനം നടത്തി. സ്റ്റീവനേജ് റോമൻ കത്തോലിക്കാ ദേവാലയങ്ങളുടെ വികാരി ഫാ. മൈക്കിൾ വൂളൻ, ലണ്ടൻ ക്നാനായ കാത്തലിക്ക് ചാപ്ലിൻ ഫാ. മാത്യു വലിയപുത്തൻപുര എന്നിവരും ഓണാഘോഷത്തിൽ സന്നിഹിതരായിരുന്നു.
തിരുവോണ ഓർമ്മകൾ ഉണർത്തി ഓണപ്പാട്ടോടെ ജോസ് ചാക്കോയും ജെസ്‌ലിൻ വിജോയും ചേർന്ന് ഓണാഘോഷ കലാവിരുന്നിനു തുടക്കമിട്ടപ്പോൾ, തട്ടു പൊളിപ്പൻ ഗാനങ്ങളുമായി തേജിൻ തോമസും ജോസ് ചാക്കോയും വേദി കയ്യടക്കി. സദസ്സിനെ ഇളക്കി മറിച്ച അവരുടെ നാടൻ പാട്ടുകൾക്ക് ചുവടു വെച്ച് മേയർ സദസ്സിലേക്ക് ഇറങ്ങി വന്നത് വലിയ ഹർഷാരവം ഏറ്റു വാങ്ങുകയും കൂടെ നൃത്തം ചെയ്യുവാൻ കൂട്ടത്തോടെ വനിതകൾ മത്സരിച്ചു എത്തുകയും ആയിരുന്നു.
പൊതു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവരെ സർഗ്ഗം അസ്സോസ്സിയേഷൻ ആദരിക്കുകയും അവർക്കുള്ള പരിതോഷകങ്ങൾ മേയർ മൈല സമ്മാനിക്കുകയും ചെയ്തു. A-Level പരീക്ഷയിൽ അനസൂയ സത്യനും, GCSE യിൽ ജോഷേൽ പൗലോയും സ്റ്റീവനേജിലെ ടോപ്പേഴ്‌സ് ആയി.
വർണ്ണാഭമായ പൂക്കളം ഒരുക്കിക്കൊണ്ട് പ്രമുഖ ആർട്ടിസ്റ്റായ ബിജു തകടിപറമ്പിൽ ഓണാഘോഷ വേദിയെ ആകർഷകമാക്കി. പിന്നണിയിൽ ഷാജി, ബോബൻ, ഷിജി എന്നിവരുടെ കരവേലകളും സഹായകമായി.
സുജാത ടീച്ചർ പരിശീലിപ്പിച്ചു് ഒരുക്കിയ സീനിയർ ഗ്രൂപ്പും, ജൂനിയർ ഗ്രൂപ്പും വേദിയിൽ നൃത്ത വിസ്മയമാണ് തീർത്തത്.
ബെല്ലാ ജോർജ്ജ്, മെറിറ്റ ഷിജി, ദിയ സജൻ, ആൻ അജിമോൻ, ആൻഡ്രിയ, അസിൻ,ജോസ്ലിൻ, ദ്രുസ്സില്ല ഗ്രേസ്, എഡ്നാ ഗ്രേസ്, ടെസ്സ അനി, പവിത്ര, പല്ലവി , വൈഗ, വേദ, ആദ്യ , അദ്വൈത, ഇവന്യ, അയന, ഡേവിഡ്, ജെന്നിഫർ, അന്ന, ആദ്വിക്, ഇവാ,ആന്റണി, ബ്ലെസ്സ്, ജെസ്സീക്ക, എമ്മ, വൈഗ, ഹൃദ്യ എന്നിവർ ഓണാഘോഷത്തിൽ നൃത്തച്ചുവടുകൾ കൊണ്ട് വേദിയിൽ മാസ്മരികത വിരിയിക്കുകയായിരുന്നു.
അമ്മയും മക്കളും ചേർന്ന് നടത്തിയ ‘പരിവാർ നൃത്തി’ൽ ജീന,ടെസ്സ, മരിയ ടീമും, ദ്രുസ്സില്ല ഗ്രേസ്, എഡ്നാ ഗ്രേസ് ഏലിയാസ് ഫാമിലി ടീമും ഏറെ ആകർഷകവും സുന്ദരവുമായ നൃത്തമാണ് സമ്മാനിച്ചത്.
ടെസ്സി, ആതിര, വിൽസി, അലീന, അനീറ്റ, റോസ്മി, അനഘ, വന്ദന, ശാരിക, ഡോൺ എന്നിവർ ചേർന്നവതരിപ്പിച്ച തിരുവാതിരയും ജിയാ, അൽമ, എമ്മ, മിഷേൽ, അലീസ, സൈറാ, അഡോണ എന്നിവർ ചേർന്നവതരിപ്പിച്ച മാർഗ്ഗം കളിയും, ആൻ, മറീസ്സാ, ആൻഡ്രിയ, ബെനീഷ്യ, ജോസ്ലിൻ, ജിൽസ, ബ്ലെസ് എന്നിവർ ഒരുക്കിയ ഒപ്പനയും ആഘോഷത്തെ വർണ്ണാഭമാക്കി.
പ്രിൻസൺ, എൽദോസ്, ഡിക്‌സൺ, അജീന, അന്ന, അൻസാ, അലീന, വിൽസി എന്നിവർ ചേർന്നവതരിപ്പിച്ച ‘ഫ്യൂഷ്യൻ ഡാൻസ്’ ഏറെ ശ്രദ്ധേയമായി.
ഫിൻകെയർ മോർട്ടഗേജ്സും, ക്‌ളൗഡ് ബൈ ഡിസൈനും മുഖ്യ പ്രായോജകരായിരുന്ന ഓണാഘോഷത്തിന് 7s ട്രേഡിങ്ങും, കറി വില്ലേജും, വൈസ് ഫോക്സ് ട്യൂട്ടേഴ്സും ആഘോഷത്തിന്റെ ഭാഗമായി.
സർഗ്ഗം ഭാരവാഹികളായ ബോസ് ലൂക്കോസ് (പ്രസിഡണ്ട്), ആദർശ് പീതാംബരൻ (സെക്രട്ടറി), തേജിൻ തോമസ്(ട്രഷറർ), ടെസ്സി ജെയിംസ്(വൈസ് പ്രസിഡണ്ട്), ബിന്ദു ജിസ്‌റ്റിൻ(ജോ,സെക്രട്ടറി) ടിന്റു മെൽവിൻ (ജോ,ട്രഷറർ), കമ്മിറ്റി മെമ്പേഴ്‌സായ ബോബൻ സെബാസ്റ്റ്യൻ, ജോസ് ചാക്കോ, ഷാജി ഫിലിപ്പ്, ജോയി ഇരുമ്പൻ, ലൈജോൺ ഇട്ടീര, ജിന്റോ മാവറ, ബിബിൻ കെ ബി, ജോജി സഖറിയാസ്, ഷിജി കുര്യക്കോട്, ജിന്റു ജിമ്മി, എന്നിവർ ഓണാഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചു.
എൽ ഇ ഡി സ്ക്രീനും, ശബ്ദ ദൃശ്യ സാങ്കേതിക വിദ്യയും ഉപയോഗിച്ച് സ്റ്റീവനേജ് മലയാളി കൂട്ടായ്‌മ്മയെ ആവേശഭരിതവും അവിസ്മരണീയവുമാക്കിയ തിരുവോണ ആഘോഷങ്ങൾ രാത്രി പത്തു മണിവരെ നീണ്ടു നിന്നു.