പത്തനംതിട്ട ∙ ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായകമായ നീക്കം . ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ബി. മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി പത്ത് മണിയോടെ പെരുന്നയിലെ വീട്ടിൽ നിന്നാണ് മുരാരി ബാബുവിനെ പിടികൂടിയത്. ശബരിമല ദ്വാരപാലക പ്രതിമകളിലെ സ്വർണപാളി കടത്തിയ കേസിലെ രണ്ടാമത്തെ പ്രതിയാണ് അദ്ദേഹം. ചോദ്യം ചെയ്യലിനായി മുരാരി ബാബുവിനെ തിരുവനന്തപുരത്ത് എത്തിച്ചതായാണ് വിവരം.
മുരാരി ബാബുവിനെ ചോദ്യം ചെയ്താൽ കേസിലെ ഗൂഢാലോചനയും സ്വർണപ്പാളി എവിടെ പോയെന്നതും സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്ന് അന്വേഷണസംഘം കരുതുന്നു. ദേവസ്വം ബോർഡിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരിൽ ഒരാളായ ബാബുവിന്റെ പങ്ക് അന്വേഷിക്കാൻ സംഘം പ്രത്യേക താൽപര്യം കാണിക്കുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളി ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയതിലാണ് മുരാരി ബാബുവിന് എതിരെ കുറ്റാരോപണം. എന്നാൽ, ചെമ്പ് തെളിഞ്ഞതുകൊണ്ടാണ് വീണ്ടും പൂശാൻ നൽകിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. താൻ നൽകിയ റിപ്പോർട്ട് പ്രാഥമികതലത്തിലേതാണെന്നും അന്തിമ അനുമതി നൽകിയത് മേൽ അധികാരികളാണെന്നും ബാബു പറഞ്ഞു.
Leave a Reply