തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ പേരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. മൂന്നാം പ്രതിയായി അദ്ദേഹത്തിന്റെ പേര് ചേർത്തതായാണ് വിവരം. 2019-ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്കിനെ കുറിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിൽ നിർണായകമായ സൂചനകൾ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിശേഷ അന്വേഷണ സംഘം തയ്യാറാക്കിയ രണ്ടാമത്തെ റിപ്പോർട്ട് ബുധനാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണ്. സ്വർണം പൊതിഞ്ഞ കട്ടിലപ്പാളി ചെമ്പുപാളിയാണെന്ന് രേഖപ്പെടുത്തിയതടക്കം നിരവധി നിർണായക കാര്യങ്ങൾ അന്നത്തെ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാർശയിലൂടെയാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. നേരത്തെ വാസുവിനെ സംഘം ചോദ്യം ചെയ്തിരുന്നു. സ്വർണക്കൊള്ള നടന്നതിന് മാസങ്ങൾക്കുശേഷം അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെ പ്രധാന ജോലികളും പൂർത്തിയായ ശേഷം ബാക്കി വന്ന സ്വർണം സഹായം ആവശ്യമുള്ള പെൺകുട്ടികളുടെ വിവാഹത്തിന് ഉപയോഗിക്കാമെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി വാസുവിന് ഇമെയിൽ അയച്ചിരുന്നു. 2019 ഡിസംബർ 9-നാണ് ആ ഇമെയിൽ ലഭിച്ചതെന്ന് വാസുവും പിന്നീട് സമ്മതിച്ചിരുന്നു.