കൊച്ചി കോന്തുരുത്തിയിൽ വീട്ടുവളപ്പിൽ ലൈംഗികതൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ കെ.കെ. ജോർജ് പൊലീസിനോട് കുറ്റസമ്മതം നടത്തി. അർധരാത്രിയോടെ സ്ത്രീ കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തർക്കമുണ്ടായതും കൊലപാതകത്തിൽ കലാശിച്ചതും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മദ്യലഹരിയിൽ ആയിരുന്ന ജോർജ് കൈയിൽ കിട്ടിയ ഇരുമ്പുവടി ഉപയോഗിച്ച് സ്ത്രീയുടെ തലയിൽ അടിച്ചതായി ആണ് മൊഴി നൽകിയിരിക്കുന്നത് . പിന്നീട് മൃതദേഹം എങ്ങനെ ഒളിപ്പിക്കാനായി പുലർച്ചെ ഒരു കടയിൽ നിന്ന് രണ്ട് ചാക്ക് വാങ്ങുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോർജിന്റെ ശക്തമായ മദ്യപാന ശീലം അയൽവാസികൾക്ക് മുമ്പും ശ്രദ്ധയിൽപ്പെട്ടിരുന്നു . മദ്യം കുടിച്ചാൽ സ്വഭാവം മാറും എന്നും സ്ത്രീകളുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. 25 വർഷം മുമ്പ് വയനാടിൽ നിന്നാണ് ജോർജ് കുടുംബത്തോടൊപ്പം കൊച്ചിയിലേക്ക് വന്നത്. പ്രായമായ ആളുകളെ പരിചരിക്കുന്ന ജോലിയാണ് ജോർജിന്റെ തൊഴിൽ. ജോലി കഴിഞ്ഞ് പണം കിട്ടുമ്പോൾ തുടർച്ചയായി മദ്യപിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവസമയത്ത് ജോർജിന്റെ ഭാര്യ മകളുടെ വീട്ടിലായിരുന്നു. ഏക മകൻ ജോലി ചെയ്യുന്നത് യുകെയിൽ ആണ് .