ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാം നഗരത്തിൽ അടുത്തിടെ നടന്ന കത്തി ആക്രമണങ്ങൾ സുരക്ഷയെ കുറിച്ചുള്ള വലിയ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്. ബുൾറിങ്കിന് സമീപം ബസ് കാത്തു നിന്നിരുന്ന കേറ്റി ഫോക്‌സിന്റെ കൊലപാതകവും പിന്നാലെ 19 കാരനായ യാസിൻ അൽമയുടെ ഹാൻഡ്‌സ്‌വർത്തിലെ കുത്തേറ്റുള്ള മരണവും അക്ഷരാർത്ഥത്തിൽ നഗര വാസികളെ ഞെട്ടിക്കുന്ന സംഭവങ്ങൾ ആയിരുന്നു. ഒരു മാസത്തിനുള്ളിൽ നഗര മധ്യത്തിൽ നാല് കുത്തേറ്റ സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്തതോടെ പോലീസ് ശക്തമായ നിരീക്ഷണവും ഇടപെടലുകളും നടത്താൻ തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെസ്റ്റ് മിഡ്‌ലാൻഡ്സ് പോലീസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ലോസൽസ്–ഈസ്റ്റ് ഹാൻഡ്‌സ്‌വർത്ത്, ആസ്റ്റൺ എന്നിവയാണ് 2,000-ത്തിലധികം ക്രൂരമായ, ലൈംഗിക സ്വഭാവമുള്ള കേസുകൾ റിപ്പോർട്ട് ചെയ്ത നഗരപ്രദേശങ്ങൾ. അക്കോക്സ് ഗ്രീൻ, സ്റ്റോക്ക്‌ലാൻഡ് ഗ്രീൻ, സൗത്ത് യാർഡ്‌ലി, സ്പാർക്‌ബ്രൂക്ക് തുടങ്ങിയ മേഖലകളും ഉയർന്ന കുറ്റനിരക്കുള്ള പ്രദേശങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. കൊലപാതകം മുതൽ കവർച്ച, ലൈംഗിക അതിക്രമം, ഗാർഹിക പീഡനം വരെ ഉൾപ്പെടുന്ന ഗൗരവമായ കേസുകളാണ് ഇവിടെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

എന്നാൽ സമീപകാല ആക്രമണങ്ങൾക്കിടയിലും നഗരം സുരക്ഷിതമാണെന്ന് പോലീസ് ഉറപ്പുനൽകുന്നു. കെയ്റ്റി ഫോക്‌സ് കേസിൽ പോലീസ് മിനിറ്റുകൾക്കുള്ളിൽ എത്തിച്ചേർന്നതായും, ഇത്തരത്തിലുള്ള സംഭവങ്ങൾ ഏത് നഗരത്തിലും സംഭവിക്കാവുന്നതാണെന്നും ഓപ്പറേഷൻ ഫിയർലെസിന്റെ ഡിസിഐ ജോൺ ആസ്‌ക്യു വ്യക്തമാക്കി. യുവാക്കൾക്കിടയിൽ കത്തി കരുതൽ ‘സാധാരണമാണെന്ന’ തെറ്റായ ധാരണ മാറ്റാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് ബോധവൽക്കരണം ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.