വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് ഔദ്യോഗിക തുടക്കം. വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് രണ്ടാംഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.

ഏകദേശം 10,000 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ഈ ഘട്ടത്തിൽ റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കും. 2028ഓടെ നിർമാണം പൂർത്തിയാക്കി തുറമുഖം പൂർണ സജ്ജമാക്കാനാണ് പദ്ധതി. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തന ശേഷി നിലവിലുള്ളതിന്റെ അഞ്ചിരട്ടിയായി ഉയരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനകം വിഴിഞ്ഞം തുറമുഖത്ത് 710 കപ്പലുകളിൽ നിന്നായി 15.19 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. 2015ൽ ആരംഭിച്ച നിർമാണം 2024ൽ വാണിജ്യ പ്രവർത്തനത്തിലേക്ക് കടന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ ഉൾപ്പെടെ നിരവധി വൻകപ്പലുകൾ വിഴിഞ്ഞത്ത് എത്തിയതോടെ തുറമുഖം രാജ്യത്തിന്റെ പ്രധാന കടൽ വാണിജ്യ കേന്ദ്രങ്ങളിലൊന്നായി മാറിയിട്ടുണ്ട്.