തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മന്ത്രിസ്ഥാനവും വകുപ്പ് വിഭജനവും ചുറ്റിപ്പറ്റി മുന്നണിക്കുള്ളില്‍ കടുത്ത നീക്കങ്ങളാണ് സജീവമായിരിക്കുന്നത്. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകുന്ന സാഹചര്യത്തില്‍ ആഭ്യന്തരം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ ആര്‍ക്കെല്ലാം ലഭിക്കുമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡും സംസ്ഥാന നേതാക്കളും തമ്മില്‍ ശക്തമായ ആലോചന തുടരുകയാണ്.

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കണമെന്ന ആവശ്യം ഐ ഗ്രൂപ്പ് ശക്തമായി ഉന്നയിക്കുന്നുണ്ട്. അതേസമയം ആഭ്യന്തരം മുഖ്യമന്ത്രിയുടെ കൈവശം നിലനിര്‍ത്തണമെന്നാണ് സതീശന്‍ പക്ഷത്തിന്റെ നിലപാട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് റവന്യൂ അല്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പ് നല്‍കാനുള്ള സാധ്യതകളാണ് പരിഗണനയില്‍. കെ. മുരളീധരന് ടൂറിസവും ദേവസ്വവും നല്‍കുന്നതിലും ധാരണ രൂപപ്പെട്ടുവരുന്നതായാണ് സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 22 എംഎല്‍എമാരുള്ള സാഹചര്യത്തില്‍ അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തില്‍ ലീഗ് വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ്. നാല് മന്ത്രിമാരും സ്പീക്കര്‍ സ്ഥാനവും നല്‍കുന്ന ഫോര്‍മുലയിലൂടെ പ്രശ്നപരിഹാരം കണ്ടെത്താനാണ് കോണ്‍ഗ്രസ് ശ്രമം. എന്‍. ഷംസുദ്ദീന് സ്പീക്കര്‍ പദവി ലഭിക്കാനുള്ള സാധ്യതയും ശക്തമാണ്.

ഘടകകക്ഷികള്‍ക്കിടയിലെ സമവാക്യങ്ങള്‍ പാലിച്ചുകൊണ്ട് യുവ നേതാക്കള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കാനാണ് വി.ഡി. സതീശന്റെ ശ്രമം. പി.സി. വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മന്ത്രിസഭയില്‍ അവസരം ലഭിച്ചേക്കും. ധനകാര്യ വകുപ്പ് ആര്‍ക്കു നല്‍കുമെന്നതും നിര്‍ണായക ചര്‍ച്ചയായി തുടരുകയാണ്. ശനിയാഴ്ചയ്ക്കകം മന്ത്രിമാരുടെ അന്തിമ പട്ടിക പ്രഖ്യാപിക്കാനാണ് യുഡിഎഫ് നേതൃത്വം ലക്ഷ്യമിടുന്നത്.