കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള വിവിധ സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും പോക്സോ (POCSO) നിയമപ്രകാരമുള്ള കേസുകളുടെ എണ്ണം വീണ്ടും വർധിച്ചതായി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ റിപ്പോർട്ട്. 2024ൽ 4,607 കേസുകളായിരുന്നെങ്കിൽ 2025ൽ അത് 4,765 ആയി ഉയർന്നു. നിയമബോധവൽക്കരണം വർധിച്ചതും പരാതിപ്പെടാനുള്ള മടി കുറഞ്ഞതുമാണ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരത്താണ്. 2025ൽ ജില്ലയിൽ 689 കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലത്ത് 502 കേസുകളും മലപ്പുറത്ത് 465 കേസുകളും കോഴിക്കോട് 460 കേസുകളും റിപ്പോർട്ട് ചെയ്തു. ജനസാന്ദ്രത, നഗരവൽക്കരണം, പരാതി നൽകാനുള്ള സംവിധാനങ്ങളിലേക്കുള്ള പ്രവേശനം, ബോധവൽക്കരണം എന്നിവ ചില ജില്ലകളിൽ കേസുകളുടെ എണ്ണം കൂടുതലാകാൻ കാരണമായതായി റിപ്പോർട്ട് വിലയിരുത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2025ൽ റിപ്പോർട്ട് ചെയ്ത 4,765 കേസുകളിലെ 4,818 കുട്ടി അതിജീവിതരിൽ 86 ശതമാനവും പെൺകുട്ടികളാണ്. 15 മുതൽ 18 വയസ് വരെയുള്ള കുട്ടികളാണ് ഏറ്റവും കൂടുതൽ ഇരകളായത്. ഭൂരിഭാഗം അതിക്രമങ്ങളും വീടുകൾ പോലുള്ള പരിചിത ഇടങ്ങളിലാണ് നടന്നതെന്നും പ്രതികളിൽ പലരും കുട്ടികൾക്ക് പരിചയമുള്ളവരോ കുടുംബാംഗങ്ങളോ ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടികൾക്ക് ലൈഫ് സ്കിൽ പരിശീലനവും ലൈംഗിക അതിക്രമങ്ങളെ തിരിച്ചറിയാനുള്ള ബോധവൽക്കരണവും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.