ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂണിൽ ഉണ്ടായ എയർ ഇന്ത്യ വിമാന ദുരന്തം അത്രപെട്ടെന്ന് ആർക്കും മറക്കാൻ സാധിക്കാത്ത ഒന്നാണ്. ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയർന്ന ഉടൻ തകർന്നു വീഴുകയായിരുന്നു. ബോയിങ് 787-8 ഡ്രീംലൈനർ വിഭാഗത്തിൽ പെട്ട വിമാനത്തിൽ 130 യാത്രക്കാരും 12 ജീവനക്കാരുമായി 242 യാത്രക്കാരുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരാൾ ഒഴികെ ബാക്കി ഉള്ളവർക്ക് ജീവൻ നഷ്‌ടമാവുകയും ചെയ്‌തു.
കഴിഞ്ഞ ദിവസം വിമാനം തകർന്ന് വീണതിനെ തുടർന്ന് ജീവൻ നഷ്ടമായവരെ അനുസ്മരിക്കാൻ വെംബ്ലിയിൽ ഒരു അനുസ്‌മരണ ചടങ്ങ് നടത്തപ്പെട്ടു. 130-ലധികം പേർ ചടങ്ങിൽ പങ്കെടുത്തു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരുമിച്ച് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ചടങ്ങുകൾ നടത്തപ്പെട്ടത്. അപകടത്തിൽ മരിച്ച തന്റെ മാതാപിതാക്കളായ അശോകിനെയും ശോഭന പട്ടേലിനെയും ആദരിക്കുന്നതിനായി മിതൻ പട്ടേൽ സത്താവിസ് പട്ടീദാർ സെന്ററിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
യുകെയിലും ഇന്ത്യയിലുമുള്ള നിരവധി കുടുംബങ്ങളുടെ ജീവിതത്തിൽ എയർ ഇന്ത്യ ദുരന്തം വലിയൊരു ശൂന്യതായാണ് കൊണ്ടുവന്നിരിക്കുന്നത്. തങ്ങളുടെ പ്രിയപെട്ടവരെ നഷ്‌ടമായ വേദനയിൽ നിന്ന് പലരും കരകയറിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിൽ നടത്തപ്പെടുന്ന അനുസ്‌മരണ ചടങ്ങുകൾ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനും, മരിച്ചവരുടെ ഓർമ്മകളെ ആദരിക്കാനും, തമ്മിൽ ആശ്വാസം തേടാനും ഏറെ സഹായകരമാണ്.
Leave a Reply