സ്വന്തം ലേഖകൻ

യു എസ് :- സൗത്ത് കരോളിനയിൽ ജനിച്ച ആറുമാസം പ്രായമുള്ള കുഞ്ഞിന് 1900 മുതൽ 35 മനുഷ്യരിൽ മാത്രം കാണപ്പെട്ട വളരെ അപൂർവ്വമായ അവസ്ഥ. മുഖത്ത് പല്ലും, ചുണ്ടുകളും നാവും എല്ലാമടങ്ങിയ 2 വായയാണ് ഉള്ളത്. ഈ രോഗാവസ്ഥയെത്തുടർന്ന് സർജറിയിലൂടെ രണ്ടാമത് വളർച്ചയെത്തിയ വായയും മറ്റും നീക്കി. പ്രഗ്നൻസിയുടെ ഇരുപത്തിയെട്ടാമത്തെ ആഴ്ചയിൽ ഇതിനെ ട്യൂമർ ആയാണ് ഡോക്ടർമാർ തെറ്റിദ്ധരിച്ചത്. എന്നാൽ പിന്നീട് പ്രസവശേഷം കുട്ടി വളരുന്നതിനൊപ്പം ആണ് ഇത് മറ്റൊരു വായയാണ് എന്ന് കണ്ടെത്തിയത്. ഡിപ്രോസോപ്സ് എന്ന അവസ്ഥയാണ് കുട്ടിക്ക് ഉള്ളതെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. 1900ത്തിനു ശേഷം 35 പേരിൽ മാത്രമാണ് ഈ രോഗാവസ്ഥ കണ്ടെത്തിയിട്ടുള്ളത്. അപൂർവങ്ങളിൽ അപൂർവമായ ഒരു രോഗാവസ്ഥയാണ് കുട്ടിക്ക് ഉള്ളതെന്ന് ഡോക്ടർമാർ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

രണ്ടാമത് ഉണ്ടായ വായ്ക്ക് സാധാരണയുള്ള വായയുമായി യാതൊരു ബന്ധവുമില്ല. കുട്ടിക്ക് സാധാരണ പോലെ തന്നെ ശ്വാസമെടുക്കാനും, കഴിക്കാനും, വെള്ളം കുടിക്കാനും മറ്റും സാധിക്കുന്നുണ്ടായിരുന്നു. മുഖത്ത് സർജറി നടത്തി, രണ്ടാമത് ഉണ്ടായ പല്ലുകളെ സപ്പോർട്ട് ചെയ്യുന്ന എല്ലുകളും മറ്റും നീക്കം ചെയ്തു. സർജറിക്ക് ശേഷം മുഖത്ത് ചെറിയ തോതിൽ നീർവീക്കം വന്നതായും, അതിൽനിന്ന് സ്രവം കുത്തി കളഞ്ഞതായും ഡോക്ടർമാർ പറയുന്നു. അതിനു ശേഷം പിന്നീട് സർജറി മറ്റും ആവശ്യമായി വന്നില്ല.

വളരെ അപൂർവ്വ സാഹചര്യങ്ങളിൽ മൃഗങ്ങളിലും ഇത്തരം അവസ്ഥകൾ കാണാറുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 2004 -ൽ മിസോറിയിൽ ജനിച്ച ഒരു കുട്ടിക്ക് 2 മൂക്ക് ഉണ്ടായിരുന്നു.