ഫെബ്രുവരി 14ന് നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടറിന്റെ 15 ാമത് വാര്‍ഷികം നടക്കാനിരിക്കെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. പ്രധാനമായും സ്‌കൂളുകളെ ലക്ഷ്യം വെച്ചാണ് അക്രമങ്ങള്‍.
രാജ്യത്തെ പല എലമെന്ററി സ്‌കൂളുകളിലേയ്ക്കുമുള്ള റോഡുകളില്‍ അക്രമികള്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ഈ റോഡുകള്‍ തടസപ്പെടുത്തുന്ന രീതിയിലാണ് അക്രമങ്ങള്‍ നടത്തുന്നത്.

വ്യാഴാഴ്ച വടക്കന്‍ ഗവേര്‍ണറ്റിലെ പ്രൈമറി ഗേള്‍സ് സ്‌കൂളിലേയ്ക്കുള്ള വഴിയ്ക്ക് കുറുകെ ചിലര്‍ സ്ഥാപിച്ച കൂര്‍ത്ത മുനകളുള്ള ഇരുമ്പ് ദണ്ഡുകളാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

സാര്‍ എലമെന്ററി സ്‌കൂളിലേയ്ക്കുള്ള വഴിയിലും മുന്‍പ് ഇതേ സംഭവം ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളിലേയ്ക്കുള്ള ഗതാഗതം തടയുകയും, അത് വഴി കുട്ടികളും അദ്ധ്യപകറരും ക്ലാസ്സില്‍ എത്തുന്നത് തടയുകയും ആണ് അക്രമികളുടെ ലക്ഷ്യമെന്ന് കരുതുന്നു. ഈ സ്‌കൂളിനു നേരെ മുന്‍പ് കല്ലേറും ഉണ്ടായിട്ടുണ്ട്. ഇതിനെ കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രാലയം അറിയിച്ചു.