പശ്ചിമേഷ്യൻ സംഘർഷം കടുത്ത സാഹചര്യത്തിൽ ഇറാനിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധി രൂപംകൊള്ളുന്നതായി റിപ്പോർട്ടുകൾ. പ്രസിഡൻറ് മസൂദ് പെഷസ്കിയാന്റെ അധികാരം ക്ഷയിപ്പിച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) ഭരണനിയന്ത്രണം കൈക്കലാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാൻ പ്രസിഡൻറ് നടത്തിയ ശ്രമം ഐആർജിസി ചീഫ് കമാൻഡർ അഹമ്മദ് വാഹിദിയുടെ സമ്മർദ്ദത്തെ തുടർന്ന് പരാജയപ്പെട്ടതായും വിവരമുണ്ട്.

പ്രസിഡന്റിന്റെ നിയമനങ്ങളും പ്രധാന തീരുമാനങ്ങളും ഐആർജിസി തടയുകയാണെന്നും, നിർണായക സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങൾ സൈനിക നേതൃത്വത്തിന്റെ നിയന്ത്രണത്തിലേക്ക് മാറിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിരോധ മന്ത്രി ഉൾപ്പെടെയുള്ള നിർദ്ദേശിക്കപ്പെട്ട സ്ഥാനാർത്ഥികളെ പോലും ഐആർജിസി നിരസിച്ചതോടെ ഭരണകൂടം പിന്നോട്ടാക്കപ്പെട്ട നിലയിലാണ്. യുദ്ധസാഹചര്യം കണക്കിലെടുത്ത് സെൻസിറ്റീവ് സ്ഥാനങ്ങളിലെ നിയമനങ്ങൾ നേരിട്ട് കൈകാര്യം ചെയ്യണമെന്ന നിലപാടിലാണ് സൈനിക നേതൃത്വം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, പരമോന്നത നേതാവിന്റെ സ്ഥിതിവിവരങ്ങൾ വ്യക്തമല്ലാത്തതും ആശങ്ക വർധിപ്പിക്കുന്നു. രാജ്യത്തിനുള്ളിലെ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ പ്രസിഡന്റിന്റെ പ്രവർത്തനങ്ങളും നിയന്ത്രണത്തിലാണെന്ന സൂചനയുണ്ട്. യുഎസുമായുള്ള സംഘർഷം തുടരുന്നതിനിടെ ശക്തമായ തിരിച്ചടിക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ താൽപര്യമുണ്ടെന്ന് പ്രസിഡൻറ് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ അധികാര സംഘർഷം കൂടുതൽ സങ്കീർണമാകുകയാണ്.