ദേശീയ ഫുട്ബോൾ പരിശീലകൻ എഡ്ഗാർഡോ ബൗസയെ അർജന്‍റീന പുറത്താക്കി. തോൽവികൾ തുടർക്കഥയായതോടെയാണ് പരിശീലകനെ പുറത്താക്കിയത്. അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷൻ വാർത്ത സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയാണ് ബൗസയെ പുറത്താക്കിയത്.

കഴിഞ്ഞ വർഷം കോപ്പ അമേരിക്ക ടൂർണമെന്‍റിനുശേഷമാണ് ബൗസ ദേശീയ ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റത്. അദ്ദേഹത്തിന്‍റെ കീഴിൽ എട്ട് മത്സരങ്ങൾ കളിച്ച ടീമിനു മൂന്ന് മത്സരങ്ങൾ മാത്രമാണ് വിജയിക്കുവാൻ സാധിച്ചത്. ഇതോടെയാണ് ബൗസയുടെ പരിശീലക സ്ഥാനം തെറിച്ചത്.

ലാറ്റിൻ അമേരിക്കയിൽനിന്നുള്ള അർജന്‍റീനയ്ക്ക് ലോകകപ്പ് യോഗ്യത നേടുവാനായി നാലു മത്സരങ്ങൾ മാത്രമണ് ആവശേഷിക്കുന്നത്. ആദ്യ നാല് ടീമുകൾക്കാണ് ലോകകപ്പിനു യോഗ്യത ലഭിക്കുന്നത്. നിലവിൽ അഞ്ചാം സ്ഥാനത്താണ് അർജന്‍റീന. ഇതാണ് പരിശീലകനെതിരായ നടപടിക്ക് അസോസിയേഷനെ പ്രേരിപ്പിച്ചത്