ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻറെ കണക്കുകൾ പ്രകാരം 2022 -ൽ ബ്രിട്ടനിലേയ്ക്കുള്ള ഏറ്റവും സർവകാല റെക്കോർഡിൽ എത്തി. 606,000 പേരാണ് രാജ്യത്തേയ്ക്ക് കുടിയേറ്റക്കാരായി എത്തിയത്. ഈ കാലയളവിൽ വിദ്യാർത്ഥികളും തൊഴിൽ വിസയിൽ എത്തിയവരും കൂടാതെ ഉക്രൈൻ, ഹോങ്കോങ്ങ് പ്രതിസന്ധി മേഖലകളിൽ നിന്ന് എത്തിയവരും ഈ കണക്കിൽ ഉൾപ്പെടുന്നുണ്ട്.

വളരെ നാളുകളായി കുടിയേറ്റം കുറയ്ക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് പറയുമ്പോഴും കുതിച്ചുയരുന്ന കണക്കുകൾ റിഷി സുനക് സർക്കാരിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. 2019 -ലെ കൺസർവേറ്റീവ് പാർട്ടിയുടെ പ്രകടനപത്രികയിൽ കുടിയേറ്റം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. 2022 – ൽ ഏകദേശം 1.2 ദശലക്ഷം ആളുകൾ യുകെയിൽ എത്തിയതായാണ് കണക്കുകൾ . ഈ കാലയളവിൽ 557,000 പേരാണ് രാജ്യം വിട്ടുപോയത്.

കുടിയേറ്റം കുറയ്ക്കാനുള്ള നയത്തിന്റെ ഭാഗമായി വിദേശ വിദ്യാർഥികൾക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇനി മുതൽ ഗവേഷണ വിദ്യാർത്ഥികളായിട്ടുള്ളവർക്ക് മാത്രമേ തങ്ങളുടെ കുടുംബാംഗങ്ങളെ ആശ്രിത വിസയിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഒട്ടേറെ മലയാളി വിദ്യാർഥികൾക്ക് പുതിയ നിയമം കടുത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്