ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാർഡിഫിൽ ഒരു യുവതിയെ ലൈംഗികമായി ആക്രമിച്ച സിറിയൻ അഭയാർത്ഥി ഫവാസ് അൽസമൗയ്ക്ക് (33 )ന്യൂപോർട്ട് ക്രൗൺ കോടതി മൂന്നു വർഷവും ഒരു മാസവും തടവിന് ശിക്ഷ വിധിച്ചു. ഹഡ്‌സ്ഫീൽഡിൽ താമസിച്ചിരുന്ന ഇയാൾ കഴിഞ്ഞ വർഷം മേയ് 12ന് കാർഡിഫിലെ കാതെയ്സ് പ്രദേശത്തെ റെയിൽവേ പാലത്തിനടിയിൽ യുവതിയെ കഴുത്തു ഞെരിച്ച് ആക്രമിച്ചതായി തെളിഞ്ഞു. പൾസ് നൈറ്റ് ക്ലബ്ബിൽ നിന്ന് രാവിലെ നാലുമണിയോടെ വീട്ടിലേക്ക് നടന്നു പോകവേ ഇയാൾ പിന്തുടർന്നെന്നാണ് പോലീസ് കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുവതിയുടെ വസ്ത്രത്തിനുള്ളിലേക്ക് കൈയ്യിട്ട് ആക്രമിച്ച പ്രതിയെ പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണ സംഘം തിരിച്ചറിയുകയായിരുന്നു . സംഭവം മൂലം ഗുരുതരമായ മാനസിക ആഘാതം നേരിട്ടതായി യുവതി കോടതിയിൽ പറഞ്ഞു. “എനിക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാൻ പോലും ഭയമാണെന്നും ജോലി പോലും ചെയ്യാൻ കഴിയുന്നില്ലെന്നും അവൾ പറഞ്ഞു.

“രാത്രിയിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ സ്ത്രീക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും പ്രതി ചെയ്തത് ഭീകരമായ ആക്രമണമാണെന്നും ജഡ്ജി സെലിയ ഹ്യൂസ് അഭിപ്രായപ്പെട്ടു. ശിക്ഷ പൂർത്തിയായാൽ അൽസമൗയെ നാടുകടത്തും. ഇത്തരത്തിലുള്ള കുറ്റക്കാരെ നീതിക്ക് മുൻപിൽ കൊണ്ടുവരാൻ പോലീസ് എല്ലാ മാർഗങ്ങളും സ്വീകരിക്കും എന്ന് ഡിറ്റക്ടീവ് സാർജന്റ് അലക്‌സ് ല്ലോയ്ഡ് പറഞ്ഞു.