ലണ്ടന്‍: യു.കെയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ‘വര്‍ക്കിംഗ് ക്ലാസ് വെളുത്ത വര്‍ഗക്കാരുടെ’ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. ആണ്‍കുട്ടികളുടെ വിദ്യഭ്യാസകാര്യത്തിലാണ് വലിയ അന്തരം നിലനില്‍ക്കുന്നത്. സമൂഹത്തിന്റെ താഴെ തട്ടില്‍ ജീവിക്കുന്ന വെളുത്ത വര്‍ഗക്കാരായ കൗമാര പ്രായക്കാരെ ഉന്നത വിദ്യഭ്യാസ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. അതേസമയം മറുവശത്ത് കുടിയേറ്റക്കാരായ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കും വിദ്യഭ്യാസപരമായി വലിയ ഉയര്‍ച്ചയുണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍ പറുന്നു. ചില മേഖലകളില്‍ എതിനിക് ന്യൂനപക്ഷങ്ങളും ഏഷ്യന്‍ വംശജരുമാണ് എണ്ണത്തില്‍ തന്നെ മുന്നില്‍. കണ്ണുമായി ബന്ധപ്പെട്ട് പഠന മേഖയിലേക്ക് എത്തുന്നവരില്‍ കൂടുതല്‍ പേരും ഏഷ്യന്‍ വംശജരാണ്.

‘വര്‍ക്കിംഗ് ക്ലാസുകാരായ’ വെള്ളക്കാരുടെ(ആണ്‍കുട്ടികള്‍ മാത്രം) വിദ്യഭ്യാസത്തിന് വലിയ പ്രാധാന്യം ലഭിക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഉന്നത വിദ്യഭ്യാസ രംഗത്ത് നിലവില്‍ യു.കെയില്‍ നിരവധി യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയൊക്കെ എല്ലാവര്‍ക്കും വിദ്യഭ്യാസം നല്‍കാന്‍ കഴിവുള്ളവയാണോയെന്നത് വലിയ ചോദ്യചിഹ്നമായി നിലനില്‍ക്കുകയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉന്നത വിദ്യഭ്യാസത്തിന് യോഗ്യത നേടിയാലും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ കാരണം പഠനം സാധ്യമാകാത്ത അവസ്ഥ പലര്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്.

ആണ്‍കുട്ടികളായ വെളുത്ത വര്‍ഗക്കാരുടെ കാര്യത്തില്‍ ഇക്കാര്യങ്ങള്‍ ശരിവെക്കുന്നതാണ് പുതി റിപ്പോര്‍ട്ടുകള്‍. വര്‍ക്കിംഗ് ക്ലാസുകാരായ ഇത്തരക്കാര്‍ക്ക് ജീവിത പ്രാരാബ്ദങ്ങള്‍ ഉന്നത വിദ്യഭ്യാസ മേഖലയിലേക്ക് ചേക്കേറുന്നതിന് തടസമാകുന്നു. എജ്യുക്കേഷന്‍ സ്റ്റാറ്റിറ്റ്ക്‌സ് എജന്‍സി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ 20 യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷം പേരും കറുത്ത വര്‍ഗക്കാരോ അല്ലെങ്കില്‍ മറ്റു ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ ആണ്. ചില വിഷയങ്ങളില്‍ വെള്ളക്കാരായ വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കുറവാണ്. ഉദാഹരണത്തിന് 60 ശതമാനം കണ്ണുസംബന്ധിയായ മേഖലയില്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത് ഏഷ്യന്‍ വംശജരാണ്.