ക്രിസ്തുമസിനോടനുബന്ധിച്ച് ഒരുക്കിയ പുല്‍ക്കൂടില്‍ അതിശയങ്ങള്‍ വിരിയിക്കുകയാണ് ഹെറെഫോര്‍ഡ്, ബ്രോഡ് സ്ട്രീറ്റ് സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ചര്‍ച്ച്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി പള്ളിയില്‍ പുല്‍ക്കൂട് നിര്‍മിക്കുന്നുണ്ടെങ്കിലും ഈ വര്‍ഷം ഏറ്റനും വലിയ പുല്‍ക്കൂടാണ് നിര്‍മിച്ചിരിക്കുന്നത്. ഇത്തവണ പൂര്‍ണ്ണമായി കംപ്യൂട്ടറൈസ് ചെയ്ത പുല്‍ക്കൂടാണ് ആകര്‍ഷണം.

വെള്ളച്ചാട്ടവും മൃഗങ്ങളും രാത്രിയുടെ പശ്ചാത്തല ശബ്ദവും നദികളും മഞ്ഞുവീഴ്ചയും മൂടല്‍ മഞ്ഞും ജലധാരയും അടക്കമുള്ള സജ്ജീകരണങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഫൈബര്‍ ഒപ്റ്റിക്‌സ് ഉപയോഗിക്കുന്ന ഡിഎംഎക്‌സ് ലൈറ്റിംഗ് സിസ്റ്റവും എല്‍ഇഡി ആകാശവും ഒരുക്കിയിട്ടുണ്ട്.

അഞ്ച് ദിവസം കൊണ്ടാണ് പാരിഷിലെ യുവാക്കള്‍ ഇത് ഒരുക്കിയത്. മെയിന്റനന്‍സ് എന്‍ജിനീയറായ മെല്‍ബിന്‍ തോമസും എയറോനോട്ടിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ ലിയോനാര്‍ഡോ ബെന്റോയും ചേര്‍ന്നാണ് ഇത് ഡിസൈന്‍ ചെയ്തത്. ഇവര്‍ക്കൊപ്പം പാരിഷിലെ 14 യുവാക്കളും പുല്‍ക്കൂട് യാഥാര്‍ത്ഥ്യമാക്കാന്‍ ഒത്തു ചേര്‍ന്നു.