ബെന്നി അഗസ്റ്റിൻ
യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനിൽ ഒന്നായ കാർഡിഫ് മലയാളി അസോസിയേഷന് (സി.എം.എ) പുതിയ ഭരണസമിതി. പുതിയ നേതൃത്വത്തിന്റെ പ്രസിഡന്റ് – ജോസി മുടക്കോടിൽ, ജനറൽ സെക്രട്ടറി – ബിനോ ആന്റണി, ട്രഷറർ – ടോണി ജോർജ്, ആർട്സ് സെക്രട്ടറി – ബെന്നി അഗസ്റ്റിൻ, സ്പോർട്സ് സെക്രട്ടറി – സാജു സലിംകുട്ടി, വൈസ് പ്രസിഡന്റ് – സരിത ബിനോയ്, ജോയിന്റ് സെക്രട്ടറി – ജോസ്‌മോൻ ജോർജ്, ജോയിന്റ് ട്രഷറർ – ജോസ് കൊച്ചപ്പള്ളി, എക്സിക്യൂട്ടി മെംബേർസ് – വിനോ ജോർജ്, മാത്യു ഗീവർഗീസ്, ധനിഷ സൂസൻ, ജിനോ ജോർജ്, സുമേശൻ പിള്ള, നിബി ബിബിൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. എക്സ് ഒഫീഷിയോ മെംബേർസ് ആയി ഡോ. മനോജ് തോമസും ശ്രീ. സിജി സലിംകുട്ടിയും തുടരുന്നു. സംഘടനയുടെ പഴയതും പുതിയതുമായ തലമുറയെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ് ഈ പുതിയ കമ്മിറ്റി.
കാർഡിഫ് മലയാളി അസോസിയേഷന്റെ പുതിയ നേതൃത്വം വളരെ പുതിയതും വ്യത്യസ്തവുമായി രീതിയിൽ സാമൂഹിക- സാംസ്‌കാരിക പരിപാടികൾ വരും വർഷത്തിൽ സംഘടിപ്പിക്കുവാൻ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രസിഡന്റ് ജോസി മുടക്കോടിൽ കൂട്ടിച്ചേർത്തു. പുതിയ കമ്മറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കുവാൻ അസോസിയേഷൻ അംഗങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. അതുപോലെ പുതിയതും നൂതനവുമായ കലാ – കായിക ആശയങ്ങൾ കൊണ്ട് അസോസിയേഷനെ കൂടുതൽ ഉയർച്ചയിൽ എത്തിക്കുവാൻ അംഗങ്ങളെ അദ്ദേഹം ഓർമ്മിപ്പിച്ചു.
കാർഡിഫ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഈസ്റ്റർ, വിഷു, ഈദ് പരിപാടികൾ ഏപ്രിൽ 26ന് കാർഡിഫിൽ മെർക്കുറി ഹോട്ടലിൽ വച്ച് ആഘോഷിച്ചു. അന്നേ ദിവസം തന്നെ വാർഷിക പൊതുയോഗം കൂടുകയും 2024 – 2025 ലേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുകയും ചെയ്തു. ഈ വർഷത്തെ സ്പോർട്സ് ഡേ ജൂൺ 22 നും ഓണം സെപ്റ്റംബർ 7നും നടത്തുവാൻ കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ രണ്ട് വർഷമായി നിസ്വാർഥ സേവനം കാഴ്ച വച്ച പഴയ കമ്മിറ്റിയെ പൊതുയോഗം പ്രത്യേക നന്ദിയും സ്നേഹവും അറിയിച്ചു.
ഷാജി വർഗീസ് മാമൂട്ടിൽ
ആറു പതിറ്റാണ്ടിൽ അധികം ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ രാജ്ഞിയായിരുന്ന ക്വീൻ വിക്ടോറിയയുടെ (1819-1901) സ്മരണാർഥം വർഷംതോറും നടത്തപ്പെടുന്ന വിക്ടോറിയ പരേഡ് ജൂൺ 8 ന് ആൾഡർഷോട്ടിൽ വച്ച് നടന്നു. ബ്രിട്ടീഷ് ആർമിയുടെ ഹോം എന്ന് അറിയപ്പെടുന്ന നഗരം ആണ് ആൾഡർഷോട്. ‘ കാർണിവൽ ഓഫ് ദ് ആനിമൽസ് ‘ എന്നായിരുന്നു ഈ വർഷത്തെ പരേഡിൻ്റെ തീം.
പ്രിൻസസ് ഗാർഡനിൽ നിന്നും ആരംഭിച്ച പരേഡ്, ആൾഡർഷോട്ടിൻ്റെ വിവിധ വീഥികളിലൂടെ കാഴ്ചക്കാർക്ക് കണ്ണിനു കുളിർമയേകുന്ന ദൃശ്യവിസ്മയംതീർത്ത് കടന്നു പോയി. പ്രദേശവാസികൾ, കുട്ടികൾ, ബ്രിട്ടീഷ് ആർമിയിൽ നിന്നും വിരമിച്ച മുൻ സൈനികർ, വിവിധ രാജ്യങ്ങളിൽ നിന്നും ഇവിടെ വന്ന് താമസിക്കുന്നവർ എല്ലാം ഇതിൻ്റെ ഭാഗം ആയി. നൃത്ത വിസ്മയങ്ങൾ, ലൈവ് മ്യൂസിക്, അതിശയിപ്പിക്കുന്ന വേഷവിധാനങ്ങൾ, കലാ പ്രദർശനങ്ങൾ, കര കൗശല സ്റ്റാളുകൾ, പാവകളി, ക്ലാസിക് കാറുകളുടെ പ്രദർശനം തുടങ്ങിയവ യൂറോപ്പിലെ പല നഗരങ്ങളിലും നടക്കുന്ന കാർണിവലിനോട് കിടപിടിക്കുന്നവ ആയിരുന്നു.
ഈ വർഷത്തെ പരേഡ് ഇവിടെയുള്ള മലയാളികളെ സംബന്ധിച്ച് ഏറെ സവിശേഷം ആയിരുന്നു. ‘നമ്മുടെ സ്വന്തം ആൽഡർഷോട്’ എന്ന മലയാളി കൂട്ടായ്മയെ ഈ വർഷത്തെ പരേഡിലേക്ക് ഔദ്യോഗികമായി ഇവിടുത്തെ കൗൺസിൽ ക്ഷണിച്ചിരുന്നു. പരമ്പരാഗത കേരള വേഷം ധരിച്ച് നൂറിൽ അധികം മലയാളികൾ ഇവിടുത്തെ നിരത്തുകളിൽ പരേഡിൽ പങ്കെടുക്കാൻ ഇറങ്ങിയപ്പോൾ അത് കണ്ട് നിന്നവരിൽ ഏറെ കൗതുകം സൃഷ്ടിച്ചു. ആടിയും പാടിയും മലയാളി തനിമയോടെ ഈ ആഘോഷത്തിൻ്റെ ഭാഗം ആകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷത്തിലാണ് ഇവിടുത്തെ മലയാളികൾ. കാൽ നൂറ്റാണ്ടിൽ അധികം ആയി ഇവിടെ മലയാളികൾ ഉണ്ടെങ്കിലും ആദ്യമായാണ് ഈ പരേഡിൽ പങ്കെടുക്കാൻ അവസരം കിട്ടുന്നത്. ബാബു കൊച്ചപ്പിള്ളി, അജി, മനോജ്, നിജിൽ ജോസ് തുടങ്ങിയവർ ഇതിന് നേതൃത്വം നൽകി.
സഹൃദയ ദി കെൻ്റ് കേരളൈറ്റ്സ് അഭിമാനപുരസരം അണിയിച്ചൊരുക്കുന്ന ഏഴാമത് അഖില യു.കെ വടം വലി മത്സരം ജൂലൈ ഏഴാം തീയതി ഞായറാഴ്ച ടൺ ബ്രിഡ്ജിലെ ഹിൽഡൻബറോയിലെ സാക് വില്ലാ സ്കൂൾ മൈതാനത്ത് അരങ്ങേറും.
പൂന്തോട്ട നഗരിയായ കെന്റിനെ പ്രകമ്പനം കൊള്ളിക്കാൻ യുകെയിലെ വടംവലി മത്സരത്തിലെ അജയ്യരും ശക്തരും പരസ്പരം കൊമ്പുകോർക്കുമ്പോൾ ആരാകും ഈ വർഷം കപ്പ് ഉയർത്തുന്നത്?
വടംവലിയുടെ ആവേശപ്പൊലിമയിൽ അവിസ്മരണീയമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കെൻ്റിലെ അങ്കത്തട്ട് ഉണരുമ്പോൾ കൈ- മെയ് മറന്ന് കാളക്കൂറ്റന്മാരെ പോലെ കൊമ്പുകുലുക്കി ഏറ്റുമുട്ടി കരുത്തു തെളിയിക്കാൻ യു.കെയിലെ കരുത്തരായ എല്ലാ വടംവലി ടീമുകളിലെയും വില്ലാളി വീരന്മാരും വമ്പന്മാരും കൊമ്പന്മാരും തയ്യാറായി കഴിഞ്ഞു.
യു.കെയിലെ വടംവലി പോരാട്ടത്തിനു പുതിയ മാനവും വീര്യവും പകർന്നു നൽകിയ സഹൃദയയുടെ വടംവലി മത്സരം ഏഴാം വർഷത്തിലേക്ക് കടക്കുമ്പോൾ, ആ ആവേശം നെഞ്ചോടു ചേർത്തു അതിന്റെ ഭാഗമാകുവാന്‍ യു.കെയിലെ ഒരോ വടംവലി പ്രേമിയും എത്തിച്ചേരുന്ന കാഴ്ചയ്ക്കാണ് ചരിത്രമുറങ്ങുന്ന കെന്റ് സാക്ഷ്യം വഹിക്കാൻ പോകുന്നത് .
വാശിയും വീര്യവും നിറഞ്ഞു നിൽക്കുന്ന ഈ തീ പാറുന്ന കരുത്തിന്റെ പോരാട്ട വിജയികളെ കാത്തിരിക്കുന്നതു ഏറ്റവും മികച്ച സമ്മാന തുകയും ട്രോഫിയുമാണ്. ആദ്യ ഏട്ടു സ്ഥാനക്കാർക്കു ക്യാഷ് പ്രൈസും ട്രോഫിയും നൽകുമ്പോൾ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങൾ സഹൃദയ നൽകുന്നതായിരിക്കും.
യുകെയിലെ ഒരു രജിസ്റ്റേർഡ് ചാരിറ്റി മലയാളി അസോസിയേഷൻ ആയ സഹൃദയ ദി കെൻ്റ് കേരളൈറ്റ്സ് ഒരു ചാരിറ്റ് ഈവൻ്റ് ആയാണ് ഈ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ഏകദേശം ആയിരക്കണക്കിനു കാണികളെ പ്രതീക്ഷിക്കുന്ന ഈ പോരാട്ടത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുകയാണ്. സഹൃദയയുടെ അഖില യു.കെ വടംവലി മത്സരത്തിനോടൊപ്പം സഹൃദയ നിങ്ങൾക്കായി ഒരുക്കുന്നതു ഒരു ദിനം സകുടുബം ആസ്വദിക്കുവാനുമുള്ള സുവർണാവസരമാണ്.
കുട്ടികൾക്ക് വേണ്ടി ബൗൺസി കാസിൽ, ഫേസ് പെയിന്റിംഗ്, നാടൻ ഭക്ഷണശാല, ലക്കി ഡ്രോ ഒപ്പം എല്ലാ വടംവലി പ്രേമികൾക്കും
സൗജന്യ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ ആവേശപോരാട്ടം കണ്ടാസ്വദിക്കുവാനും, സകുടുംബം വന്നു ചേർന്നു സഹൃദയ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളിൽ പങ്കാളിയാക്കുവാനും യു.കെ യിലെ ഒരോ മലയാളികളെയും ടീം സഹൃദയ കെന്റിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുകയാണ്.
യു.കെയിൽ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനാറോളം ടീമുകൾ ഏറ്റുമുട്ടുന്ന ഈ വടംവലി മാമാങ്കത്തിൽ ആരാകാം ഈ വർഷത്തെ ചാമ്പ്യൻ പട്ടം ഉയർത്തുക? ആരാകും ഈ വർഷത്തെ അട്ടിമറി വീരന്മാർ ? എന്നീ ആകാംക്ഷ നിറഞ്ഞ ചോദ്യത്തിനുള്ള ഉത്തരം ജൂലൈ ഏഴിന്.
വടംവലി മത്സരം നടക്കുന്ന വേദിയുടെ വിലാസം: Sackville School, Hildenborough, Kent TN11 9HN
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പ്രസിഡൻ്റ് ആൽബർട്ട് ജോർജ് – 07956 184796 സെക്രട്ടറി – ഷിനോ തുരത്തിയിൽ – 07990935945, സേവ്യർ ഫ്രാൻസിസ് – 07897641637
ഉണ്ണികൃഷ്ണൻ ബാലൻ
മലയാളി മനസ് കീഴടക്കി സമീക്ഷയുടെ കുതിപ്പ്. ചുരുങ്ങിയ കാലം കൊണ്ട് യുകെയുടെ മണ്ണില്‍ നിലയുറപ്പിച്ച സമീക്ഷ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. സമീക്ഷയുടെ മുപ്പത്തിമൂന്നാമത് യൂണിറ്റ് ഷ്രോപ്ഷയറിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ യൂണിറ്റിന്‍റെ ഉദ്ഘാടനം നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി നിർവഹിച്ചു. ഇനി ഷ്രോപ്ഷയർ മേഖലയിലെ കലാ സാംസ്കാരിക പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാൻ സമീക്ഷയുണ്ടാകും. സമീക്ഷയുമായി യോജിച്ച് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
പുതിയ യൂണിറ്റിന്‍റെ പ്രസിഡന്‍റായി അഖില്‍ ശശിയേയും സെക്രട്ടറിയായി ജോബി ജോസിനേയും തെരഞ്ഞെടുത്തു. അലക്സ് റോയ് വൈസ് പ്രസിഡന്‍റും സജികുമാർ ഗോപിനാഥൻ ജോയിന്‍റ് സെക്രട്ടറിയുമാണ്. ജെറിൻ തോമസാണ് ട്രഷറർ. സിറാജ് മെയ്തീൻ, അനിത രാജേഷ്, ജുബിൻ ജോസഫ്, ശ്വേത, സജി ജോർജ് എന്നിവർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളാണ്. പുതിയ ഭാരവാഹികളെല്ലാം നാട്ടിൽ സിപിഐഎം/ഡിവൈഎഫ്ഐ സജീവ പ്രവർത്തകരായിരുന്നു. കോട്ടയം കുറുമള്ളൂർ സ്വദേശിയായ ജോബി ജോസ് സിപിഐഎം കാണാക്കാരി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.
ബാലസംഘം ജില്ലാ രക്ഷാധികാരിയായും ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അഖിൽ ശശി ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റി അംഗമായിരുന്നു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് സജികുമാർ ഗോപിനാഥൻ. സിപിഐഎം വക്കം ലോക്കൽ കമ്മിറ്റി അംഗമായും ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. എസ് എഫ് ഐയുടെ സജീവ പ്രവർത്തകനായിരുന്നു അലക്സ് റോയ്. എറണാകുളം കോലഞ്ചേരി സ്വദേശിയായ സിറാജ് മൈതീൻ സിപിഐഎം കുമ്മനോട് ബ്രാഞ്ച് മെമ്പറാണ്. ജൂബിൻ ജോസഫ് ഇടുക്കി നെടുങ്കടം ലോക്കൽ കമ്മിറ്റി അംഗമാണ്. എറണാകുളത്ത് നിന്നുള്ള സജി ജോർജ് സജീവ സി.ഐ.ടി.യു പ്രവർത്തകനായിരുന്നു.
യൂണിറ്റ് രൂപീകരണ യോഗത്തില്‍ നാഷണല്‍ സെക്രട്ടറിയേറ്റ് അംഗം ഉണ്ണികൃഷ്ണൻ ബാലൻ അധ്യക്ഷത വഹിച്ചു. നാഷണല്‍ വൈസ് പ്രസിഡന്‍റ് ഭാസ്കരൻ പുരയിലാണ് പാനല്‍ അവതരിപ്പിച്ചത്. നാഷണല്‍ പ്രസിഡന്‍റ് ശ്രീകുമാർ ഉള്ളാപ്പള്ളില്‍, ട്രഷറർ രാജി ഷാജി, സെക്രട്ടറിയേറ്റ് അംഗം അഡ്വ. ദിലീപ് കുമാർ, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ പ്രവീൺ രാമചന്ദ്രൻ, ഗ്ലീറ്റർ, അരവിന്ദ് സതീശ്, ബൈജു പി കെ എന്നിവർ ആശംസ അറിയിച്ചു.
ഏഴ് വർഷം മുൻപാണ് യുകെയില്‍ സമീക്ഷ പ്രവർത്തനം തുടങ്ങിയത്. ഇടത് രാഷ്ട്രീയത്തോട് താല്‍പര്യമുള്ള മലയാളികളുടെ കൂട്ടായ്മയായിരുന്നു ലക്ഷ്യം. കുറഞ്ഞ കാലം കൊണ്ട് നിരവധി പേരാണ് സമീക്ഷക്കൊപ്പം ചേർന്നത്. ഇന്ന് യുകെയിലെ പ്രധാന നഗരങ്ങളിലെല്ലാം സമീക്ഷയുടെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.
അനിൽ ഹരി
കഴിഞ്ഞ രണ്ട് വർഷമായി വിജയകരമായി നടത്തുന്ന എൽ എസ് കെ പ്രീമിയർ കപ്പിന്റെ തേർഡ് എഡിഷൻ (L S K PREMIER CUP 2024 3rd Edition )ഈ വരുന്ന ജൂൺ 9 , 16, 30 തീയതികളിൽ നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു.
ആസൂത്രണ മികവുകൊണ്ടും, മികച്ച പങ്കാളിത്തം കൊണ്ടും എൽ എസ് കെ പ്രീമിയർ കപ്പ് മികച്ചനിൽക്കുന്നതിനാൽ യുകെയിലെ വിവിധഭാഗങ്ങളിൽ നിന്നായി പതിനാറു ടീമുകൾ മാറ്റുരയ്ക്കുന്ന ക്രിക്കറ്റ് പൂരമാണ് അന്ന് അരങ്ങേറുന്നത്. ബോളിന്റെ സ്പീഡിനെക്കാൾ വാശിയേറിയ മത്സരങ്ങൾ ഗ്രൂപ്പ്സ്റ്റേജിൽ തുടങ്ങുന്നു. ഗ്രൂപ്പ് സ്റ്റേജിൽ നിന്നും സൂപ്പർ 8 സ്റ്റേജിൽ എത്തുമ്പോൾ നോകൗട്ട് മത്സരങ്ങൾ ആരംഭിക്കുന്നു. ഓരോ ബോളിലും, വീറും വാശിയും നിറഞ്ഞു നില്ക്കുന്ന ക്രിക്കറ്റ് കാർണിവൽ.
കഴിഞ്ഞ രണ്ടു തവണയും കലാശപ്പോരാട്ടത്തിൽ കപ്പുയർത്തിയ എൽ എസ് കെ സൂപ്പർകിങ്‌സ് മൂന്നാം അങ്കത്തിനിറങ്ങുമ്പോൾ കപ്പ് തന്നെയാണ് ലക്ഷ്യം, എന്നാൽ മറ്റു ടീമുകൾക്കും ലക്ഷ്യം കപ്പ് തന്നെ ആയതിനാൽ പൂരം പൊടിപൂരം ആയിരിക്കും. കലാശപോരാട്ടത്തിലെ വിജയികൾക്ക് 1000 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 500 പൗണ്ടും ട്രോഫിയും, കൂടാതെ ബെസ്റ്റ് ബാറ്റ്സ്സമാൻ, ബെസ്റ്റ് ബൗളർ എന്നിവർക്കും ട്രോഫികൾ നൽകുന്നു.
കളിക്കളത്തിലെ പുൽനാമ്പുകളെ പോലും കോരിത്തരിപ്പിക്കുന്ന കളികളുമായി എൽ എസ് കെ പ്രീമിയർ കപ്പ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. രാവിലെ 9മണി മുതൽ തുടങ്ങുന്ന മത്സരങ്ങൾ വൈകിട്ട് വരെ നീണ്ടുനിൽക്കുന്നു. തീപാറുന്ന മത്സരങ്ങളുടെ ഇടയിൽ നിങ്ങൾക്കായി രുചികരമായ ഭക്ഷണങ്ങളുമായി രാവിലെ മുതൽ ഇന്ത്യൻ ദാബായുടെ സ്റ്റാൾ പ്രവർത്തിക്കുന്നു.
എൽ എസ് കെ പ്രീമിയർ കപ്പ് 2024 ന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ കൺവീനർ ശ്രീ സ്വരൂപ് വർഗീസുമായി ബന്ധപ്പെടേണ്ട നമ്പർ 07535 116479. എൽ എസ് കെ പ്രീമിയർ കപ്പ് 2024 ന്റെ കോഓർഡിനേറ്റർസ് ശ്രീ ബിബിൻ യോഹന്നാൻ (07476698789), ശ്രീ സജി ജോൺ ( 07771616407), ശ്രീ ജയ്മോൻ ജെയ്സൺ (07768497472).
ആവേശവും സൗഹൃദവും അവിസ്മരണീയ നിമിഷങ്ങളും നിറഞ്ഞ ഈ ടൂർണമെന്റ് പൂരത്തിനായി ജൂൺ 9 മുതൽ ലിവർപൂളിൽ വരുക കാണുക ആസ്വദിക്കുക.
പ്രിയമുള്ള ജനാധിപത്യ വിശ്വാസികളെ, 2024 ഇന്തൃൻ ലോകസഭ ഇലക്ഷനിൽ ഇന്ത്യ മുന്നണിയുടെ മികച്ച പ്രകടനത്തിനും,കേരളത്തിലെ യുഡിഎഫിന്റെ വൻവിജയത്തിനും ആഹ്ളാദം രേഖപ്പെടുത്തുന്നതിനായി ഒഐസിസി വാറ്റ്ഫോർഡ് ശാഖയുടെ ആഭിമുഖൃത്തിൽ ഹോളിവെൽ കമ്മൃുണിറ്റി സെന്റെറിൽ വച്ചു നടക്കുന്ന ചടങ്ങിലേക്ക് (07.06.2024. 8pm) എല്ലാ മതേതര ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.
പ്രസിഡണ്ട് സണ്ണിമോൻ മത്തായി അധ്യഷത വഹിക്കുന്ന യോഗത്തിൽ ഒഐസിസി നേതാവ് സൂജൂ കെ ഡാനിയേൽ ഉത്ഘാടനം ചെയ്യുന്നതും കോൺഗ്രസ് നേതാക്കളായ സൂരജ് കൃഷ്ണൻ,സിബി ജോൺ എന്നിവർ ഇലക്ഷൻ ഫലം വിശകലനം ചെയ്യുന്നതുമാണ്. വാറ്റ്ഫോർഡ് നേതാക്കളായ സിജൻ ജേക്കബ്,ലിബിൻ കൈതമറ്റം,ഫെമിൻ സിഎഫ് ,വിഷ്ണു രാജൻ,ബിജൂ മാതൃു,ജോൺ പീറ്റർ,കൊച്ചുമോൻ പീറ്റർ,നൈജൂ എന്നിവർ പ്രസംഗിക്കുന്നതാണ്. ദയവായി പങ്കെടുക്കുക വീജയിപ്പിക്കുക.
വേദിയുടെ വിലാസം
Holywell Community Centre. Watford WD18 9QD
സ്റ്റീവനേജ്: ഇന്ത്യൻ പാർലിമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനങ്ങൾ ഒത്തുകൂടിയിരുന്ന് ടീവിയിൽ കണ്ടുകൊണ്ടും, ചർച്ച ചെയ്തും, ഓരോ മുന്നേറ്റങ്ങളുടെയും ആഹ്‌ളാദം പങ്കിട്ടും സ്റ്റീവനേജിലെ കോൺഗ്രസ്സുകാർ ‘ജനവിധി’ ആഘോഷമാക്കി. ഇന്ത്യയുടെ ഭാവി അറിയുന്ന നിർണ്ണായക ദിനത്തിൽ അവധിയെടുത്തും മധുരം പങ്കിട്ടും കോൺഗ്രസ്സിന്റെ കൊടികളും രാഹുൽ ഗാന്ധിയുടെ ഫോട്ടോയും ചേർത്തു പിടിച്ചാണ് ഓരോ നിമിഷങ്ങളും ആവേശപൂർവ്വം കോൺഗ്രസ്സ് വികാരം കൊണ്ടാടിയത്.
ഇന്ത്യയുടെ ജനാധിപത്യ- മതേതര മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം എന്ന ജനവിധിയെ ആഘോഷമാക്കുകയും, രാഹുൽഗാന്ധി ഉയർത്തിയ ചിന്തകൾക്കും, നേതൃത്വത്തിനും അംഗീകാരവും പിന്തുണയും നൽകിയ ഇന്ത്യൻ ജനതയ്ക്കുള്ള നന്ദിയും കടപ്പാടും അർപ്പിച്ചാണ് ആഹ്ളാദ ആഘോഷം പിരിഞ്ഞത്.
ഐഒസി കേരളാ ചാപ്റ്റർ നാഷണൽ പ്രസിഡണ്ട് സുജു കെ ഡാനിയേൽ, ഐഒസി സൗത്തിന്ത്യൻ വക്താവും കോർഡിനേറ്ററുമായ അജിത് മുതലയിൽ, ഐഒസി മഹാരാഷ്‌ട്രാ ചാപ്റ്റർ ലീഡർ അവിനേഷ് ഷിൻഡെ അപ്പച്ചൻ കണ്ണഞ്ചിറ, സാംസൺ ജോസഫ്, അജിമോൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ജിമ്മി ജോർജ്ജ്, സിജോ ജോസ്, ഷൈൻ, ജിനേഷ് ജോർജ്ജ്, ജേക്കബ്, ജോണി കല്ലടാന്തിയിൽ, സോജി കുരിക്കാട്ടുകുന്നേൽ, ആദർശ്, മെൽവിൻ, തോംസൺ, സോയിമോൻ, ടിജു തുടങ്ങിയവർ നേതൃത്വം നൽകി.
ഐഒസി യുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ പുലർച്ചെ തന്നെ വന്ന പ്രതീക്ഷാനിർഭരമായ വിജയവാർത്തകളുടെ ആവേശത്തോടൊപ്പം ഒത്തുകൂടി വീക്ഷിക്കുന്നതിനെത്തിയ കോൺഗ്രസ്സുകാർ ആഘോഷ സമാപനം ചെണ്ടമേളത്തോടെയാണ് നടത്തിയത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനും,സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഗാർഗെക്കും, സുധാകരനും അടക്കം നേതാക്കൾക്ക് ജയ് വിളിച്ചും നൃത്തച്ചുവടുകളുമായി കൊടികളുമേന്തിയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സന്തോഷം പങ്കിട്ടു.
രാജ്യത്തിന്റെ സുസ്ഥിരതക്കും, ജനഹിതത്തിനനുകൂലവും അവരുടെ പ്രതീക്ഷകൾ പൂവണിയിക്കുവാനും ഇതര മുന്നണിയിൽ നിന്നും ജനാധിപത്യ സംഘടനകൾ ‘ഇൻഡ്യ’ മുന്നണിയോടൊപ്പം അണിചേരുമെന്ന പ്രതീക്ഷ പങ്കുവെച്ചും, ‘ഇൻഡ്യ’ മുന്നണിക്ക് ആശംസകളും നേർന്നാണ് യോഗം പിരിഞ്ഞത്. സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ കോട്ടയത്തെ താരമണ്ഡലമാക്കിയ ഘടകം കേരളാ കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ആയിരുന്നു. ആദ്യം ചിഹ്നത്തിന് വേണ്ടിയായിരുന്നു പോരാട്ടം. അന്ന് വിജയം ജോസ് കെ മാണിയ്ക്ക് ഒപ്പം നിന്നു. ലേക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും ചിഹ്നത്തിനായി അവസാനം വരെ കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ അംഗീകാരം കിട്ടിയ ഓട്ടോ ചിഹ്നത്തില്‍ ഡല്‍ഹിയ്ക്ക് ഫ്രാന്‍സിസ് ജോര്‍ജ് ടിക്കറ്റ് എടുക്കുമ്പോള്‍ ആ വിജയം പി.ജെ ജോസഫിന് അവകാശപ്പെട്ടതാണ്.
2020 ല്‍ ആണ് ജോസ് പക്ഷം യുഡിഎഫിനെ വിട്ട് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നത്. പിന്നീട് 2021 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മാണി സി കാപ്പനോട് ജോസ് കെ മാണി പരാജയപ്പെട്ടു. എല്‍ഡിഎഫ് തരംഗത്തിലും സ്വന്തം തട്ടകത്തില്‍ ജോസ് കെ മാണി രുചിച്ച പരാജയം ജോസഫ് ജോസ് പോരാട്ടത്തിലെ നാഴികകല്ലാണ്. പിന്നീട് ജോസ് കെ മാണി ഇടതുമുന്നണിയുടെ രാജ്യസഭാംഗമായി.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എ ആയ തോമസ് ചാഴികാടനെയാണ് ജോസ് പക്ഷം ഇടതുമുന്നണിയ്ക്കായി രംഗത്തിറക്കിയത്. വോട്ട് ചോദിച്ചത് അത്രയും രണ്ടിലയുടെ പാരമ്പര്യം പറഞ്ഞും, തുടര്‍ച്ചയായി ഒരേ ചിഹ്നത്തില്‍ മത്സരിക്കുന്ന പാര്‍ട്ടിയെന്ന പേരിലുമാണ്. ഈ തിരഞ്ഞെടുപ്പ് യഥാര്‍ത്ഥ കേരളാകോണ്‍ഗ്രസിനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പാണെന്ന ഒറ്റ പ്രസ്താവന കൊണ്ടാണ് ഫ്രാന്‍സിസ് ജോര്‍ജും പാര്‍ട്ടിയും ഈ പ്രചാരണത്തെ പ്രതിരോധിച്ചത്.
ജോസ് പക്ഷത്തിന് ഒരു എം.പിയെ ആത്യാവശമായിരുന്നു. ഒരു പാര്‍ട്ടിയായി അംഗീകരിക്കപ്പെടാനും ഒപ്പം സ്വന്തമായി ഒരു ചിഹ്നം ലഭിക്കാനും. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ജോസഫ് ഗ്രൂപ്പിന് ജീവന്‍മരണ പോരാട്ടമായിരുന്നു. ആ പോരാട്ടത്തില്‍ പി.ജെ ജോസഫ് വിജയിച്ചിരിക്കുന്നു.
ഈ വിജയം ജോസഫ് ഗ്രൂപ്പിന്റെ ഭാവി ശോഭനമാക്കിയെങ്കിലും ജോസ് പക്ഷത്തിന്റെ ഭാവി ചോദ്യചിഹ്നമാണ്. രാജ്യസഭാ അംഗത്വം നീട്ടിത്തരണമെന്ന് ജോസ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് എല്‍ഡിഎഫ് അംഗീകരിച്ചില്ലെങ്കില്‍ ജോസ് പക്ഷത്തേക്ക് ഒരു ലയനമോ യുഡിഎഫിലേക്ക് ഒരു തിരിച്ചുവരവോ മാത്രമായിരിക്കും ഏക പോംവഴി.
ബിർമിങ്ഹാം സിറോ മലബാർ സെന്റ് ബെനഡിക് മിഷൻ മെൻസ് ഫോറം നടത്തിയ വാശി ഏറിയ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്ത പള്ളിയുടെ തന്നെ 3 സ്ഥലത്തു നിന്നുള്ള ഇടവകയുടെ ചുണകുട്ടികൾ പങ്കെടുത്തു ..
1 നോർതഫീൽഡ്
2 വമിലി
3 സ്റെച്ചഫോർഡ്
ഇടവക വികാരി ഫാദർ ടെറിൻ മുല്ലക്കരയുടെയും മെൻസ് ഫോറം പ്രസിഡന്റ് ബിജോ ജോർജ് മറ്റു് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ നടന്ന വാശി ഏറിയ മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി വമിലി ഗ്രൂപ്പ് ഗ്രൂപ്പും രണ്ടാം സമ്മാനം സ്‌റ്റീച്ചഫോർഡ് ഗ്രൂപ്പും മൂന്നാം സമ്മാനം നോർത്ത് ഫീൽഡും കരസ്ഥമാക്കി.
മത്സരം കാണുവാൻ കുട്ടികളുമായി ധരാളം കുടുംബങ്ങൾ പങ്കെടുത്തു . ഇടവക വികാരി ഫാദർ ടെറിൻ വിജയകൾക്കു ആശംസകൾ നേർന്നു . മെൻസ് ഫോറത്തിന് വേണ്ടി മാർട്ടിൻ ഇതിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയുക്കുകയും ചെയ്തു.
ബിൻസൺ കോണിക്കൽ
അയർക്കുന്നം-മറ്റക്കരയിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി യുകെയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ ഏഴാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂൺ 29 ശനിയാഴ്ച്ച ബർമിംഗ്ഹാമിൽ നടക്കും. കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാ-കായിക -വിനോദ പരിപാടികളുമായി രാവിലെ 9 .30 മുതൽ വൈകിട്ട് 6.30 വരെയാണ് കുടുംബാംഗങ്ങൾ സ്നേഹ സൗഹൃദങ്ങൾ പുതുക്കുവാനായി ഒത്തുചേരുന്നത്.
ഇത്തവണത്തെ സംഗമത്തെ നവ്യാനുഭവം നൽകി അവിസ്മരണീയമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. മുൻവർഷങ്ങളിലെ പോലെ സംഗമ ഹാളിൽ എത്തിച്ചേരുന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതിന് പുറമേ വൈകുന്നേരം ലഘു ഭക്ഷണവും നൽകുന്നതാണ്.
കഴിഞ്ഞ ആറ് സംഗമങ്ങളുടെയും വിജയനിറവിൽ ഏഴാമത് സംഗമവും നവ്യമായ വിവിധ പരിപാടികൾ ഉൾപ്പെടുത്തി പ്രൗഢോജ്വലമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് സംഘാടകർ നടത്തിവരുന്നത്
അയർക്കുന്ന-മറ്റക്കര എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നവർക്കും ഈ പ്രദേശങ്ങളിൽ വിവാഹബന്ധങ്ങൾ ആയി ചേർന്നിട്ടുള്ളവർക്കും കുടുംബസമേതം സംഗമത്തിൽ പങ്കെടുക്കവന്നതാണെന്നും ഈ പ്രദേശങ്ങളിൽ നിന്നും യുകെയിൽ താമസിക്കുന്ന മുഴുവനാളുകളും സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും പ്രസിഡണ്ന്ന്റ് മേഴ്‌സി ബിജു പാലകുളത്തിൽ, സെക്രട്ടറി ബിൻസൺ കോണിക്കൽ, ട്രഷറർ മോളി ടോം എന്നിവർ അറിയിച്ചു.
അയർക്കുന്നം-മറ്റക്കര പ്രദേശങ്ങളിൽ നിന്നും മറ്റ് സമീപ പ്രദേശങ്ങളിൽ നിന്നുമായി യുകെയിൽ പുതുതായി വിവിധ തരം ജോലികൾക്കായി എത്തിച്ചേർന്നവരുടെ കുടുംബാംഗങ്ങളുമുൾപ്പെടെ നിരവധി കുടുംബങ്ങളാണ് പരസ്പരം പരിചയപ്പെടുവാനും സ്നേഹ ബന്ധങ്ങൾ പുതുക്കുവാനുമായി ഇത്തവണത്തെ സംഗമത്തിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യുകെയിലെ സംഗമങ്ങളില്‍ അയര്‍ക്കുന്നം മറ്റക്കര സംഗമം എക്കാലവും മികവുറ്റതായിരുന്നു. പ്രവര്‍ത്തന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഇത്തവണത്തെയും സംഗമം വേറിട്ടു നില്‍ക്കുമെന്നതില്‍ സംശയമില്ലെന്നും ഇനിയും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
സംഗമ വേദിയുടെ വിലാസം:
St. Chad’s Church Hall,Hollyfield Road,
Sutton Coldfield, Birmingham, B75 7SN
Date & Time: 29/6/2024, 9.30 am to 6.30 pm.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Mercy Biju: 07952444693
Binson Konickal: 07748151592
Molly Tom: 07429624185
Shajimon Mathew: 07588597149