Business

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ അമേരിക്കയിലും കാനഡയിലും ബേബി പൗഡറിന്റെ വില്‍പന നിര്‍ത്തുന്നു. പൗഡറിന്റെ സുരക്ഷയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ സമൂഹത്തില്‍ പരക്കുന്നത് കാരണം നോര്‍ത്ത് അമേരിക്കയില്‍ ബേബി പൗഡര്‍ ആവശ്യമുള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും അതുകൊണ്ടാണ് വില്‍പന നിര്‍ത്തുന്നതെന്നുമാണ് കമ്പനി നല്‍കിയ വിശദീകരണം.

അതേസമയം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറില്‍ കാന്‍സറിന് കാരണമാവുന്ന രാസവസ്തുക്കളുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കമ്പനിക്കെതിരെ പല കോടതികളിലായി 16000 കേസുകളാണ് നിലവിലുള്ളത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറില്‍ കാന്‍സറിന് കാരണാവുന്ന മാരകമായ ആസ്ബസ്റ്റോസുണ്ടെന്നാണ് പരാതി. ഈ പരാതിയെ തുടര്‍ന്ന് കോടിക്കണക്കിന് രൂപ ഇതിനോടകം കമ്പനിക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടിയും വന്നിട്ടുണ്ട്. 1980 മുതലാണ് പ്രധാനമായും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉല്‍പന്നങ്ങള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നുതുടങ്ങിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വ്യാപകമായ പരാതിയെ തുടര്‍ന്ന് 33000 ബോട്ടില്‍ ബേബി പൗഡറാണ് കമ്പനി തിരിച്ച് വിളിച്ചത്. ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ പൗഡറില്‍ യുഎസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കാന്‍സറിന് കാരണാവുന്ന മാരക വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഉല്‍പന്നം തിരിച്ചുവിളിക്കുന്ന സാഹചര്യം ഉണ്ടായത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലെ ലോക്ക് ഡൗൺ കമ്പനിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കുമെന്ന് തായ് എയർവേയ്‌സ്. പുനരുജ്ജീവന പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി നേരത്തെ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, ഇനി അതുകൊണ്ട് പ്രയോജനമുണ്ടെന്ന് തോന്നുന്നില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു.

പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കാനുള്ള നീക്കത്തിന് തായ്‌ലൻഡ് പ്രധാനമന്ത്രി അധ്യക്ഷനായ സമിതി തത്വത്തിൽ അംഗീകാരം നൽകിക്കഴിഞ്ഞു. 180 കോടി അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക സഹായം തായ്‌ലൻഡ് സർക്കാരിനോട് അഭ്യർഥിക്കാൻ കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു. 2017 മുതൽ കമ്പനി നഷ്ടത്തിലാണ്.

പുനരുജ്ജീവന പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച വിശദമായ മാർഗരേഖ സമർപ്പിക്കാൻ തായ്‌ലൻഡ് സർക്കാർ നേരത്തെ കമ്പനിക്ക് അന്ത്യശാസനം നൽകിയിരുന്നു. കനത്ത നഷ്ടമാണ് കമ്പനി കഴിഞ്ഞ വർഷവും രേഖപ്പെടുത്തിയത്. ഇതേത്തുടർന്ന് സാമ്പത്തിക ഫലം പ്രസിദ്ധീകരിക്കുന്നതിന് തായ്‌ലൻഡ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനോട് കൂടുതൽ സമയം ചോദിച്ചിരുന്നു.

സ്വന്തം ലേഖകൻ

ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ കറൻസി സൃഷ്ടിക്കുന്നതിന് വിസ, യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിൽ (യുഎസ്പിടിഒ) പേറ്റന്റ് അപേക്ഷ നൽകി. വിസ ഇന്റർനാഷണൽ സർവീസ് അസോസിയേഷൻ 2019 നവംബർ 8 ന് സമർപ്പിച്ച “ഡിജിറ്റൽ ഫിയറ്റ് കറൻസി” എന്ന പേറ്റന്റ് അപേക്ഷ യുഎസ് പിടിഒ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു . ഫിസിക്കൽ കറൻസി മാറ്റിസ്ഥാപിക്കുന്നതിനായുള്ള ക്രിപ്റ്റോ കറൻസി സിസ്റ്റം പേറ്റന്റിനായാണ് വിസ ഫയൽ ചെയ്തത്. പണത്തെ ഡിജിറ്റൽ കറൻസികൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിനും പേയ്‌മെന്റ് ഇക്കോസിസ്റ്റം ഉയർത്തുന്നതിനുമുള്ള കമ്പനിയുടെ നയത്തിൻെറ ഭാഗമായാണ് ഈ നീക്കം.

വിസയുടെ പേറ്റന്റ്, ഒരു സീരിയൽ നമ്പറും ഫിസിക്കൽ കറൻസിയും ഉപയോഗിച്ച് ഒരു ഡിജിറ്റൽ കറൻസി സൃഷ്ടിക്കാൻ അഭ്യർത്ഥിക്കുന്ന ഒരു സെൻട്രൽ എന്റിറ്റി കമ്പ്യൂട്ടറായി പ്രവർത്തിക്കും. പേയ്‌മെന്റ് ഇക്കോസിസ്റ്റം 100% ഡിജിറ്റലായി മാറാമെന്നും പേയ്‌മെന്റ് ഇക്കോസിസ്റ്റം മെച്ചപ്പെടാമെന്നും അവർ പറയുന്നു. പണത്തിന്റെ അതെ മൂല്യമുള്ള ഡിജിറ്റൽ കറൻസി ഉപയോക്താക്കൾക്ക് കൈവശം വയ്ക്കാം.

സാധ്യതയുള്ള നെറ്റ് വർക്ക് എന്ന് പറയപ്പെടുന്ന എതറം പോലുള്ള എല്ലാ ഡിജിറ്റൽ കറൻസികൾക്കും മറ്റ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളായ പൗണ്ട്, യെൻ, യൂറോ എന്നിവയ്ക്കും പേറ്റന്റ് ബാധകമാണ്. “ഓരോ വർഷവും നൂറുകണക്കിന് പുതിയ ആശയങ്ങൾക്കായി ഞങ്ങൾ പേറ്റന്റുകൾ തേടുന്നു. ഞങ്ങളുടെ പുതുമകളെയും വിസ ബ്രാൻഡിനെയും പരിരക്ഷിക്കാൻ ഞങ്ങൾ സജീവമായി പ്രവർത്തിക്കുന്നു.” ; വിസയുടെ വക്താവ് പറയുകയുണ്ടായി. മൈക്രോസോഫ്റ്റ് പോലുള്ള മറ്റു കമ്പനികളും വിവിധ ക്രിപ്റ്റോ കറൻസി സിസ്റ്റങ്ങൾക്ക് പേറ്റന്റിനായി ശ്രമിച്ചിരുന്നു.

സംസ്ഥാനത്തെ മദ്യക്കടകള്‍ അടുത്തയാഴ്ച തുറക്കും. വെര്‍ച്വല്‍ ക്യൂ സജ്ജമായാല്‍ മദ്യക്കടകള്‍ തിങ്കളാഴ്ച തുറക്കും. ബാറുകളില്‍ നിന്ന് മദ്യം പാഴ്സല്‍ നല്‍കാനും നടപടി. മദ്യത്തിന് വിലകൂട്ടാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. വില്‍പ്പന നികുതി പത്തു മുതല്‍ 35 ശതമാനം വരെ വര്‍ധിപ്പിക്കും. ബവറിജസ് ഒൗട്ട്്ലെറ്റുകളില്‍ ഇനി വെര്‍ച്വല്‍ ക്യൂ സമ്പ്രദായം നിലവില്‍വരും. ബാറുകളില്‍ നിന്ന് പാഴ്സലായി മദ്യം നല്‍കാനും അനുവാദം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു

മദ്യത്തിന് വില കൂട്ടുന്നതിലൂടെ 2000 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വില്‍പ്പനനികുതിയിലാണ് വര്‍ധന വരുത്തുക. നാനൂറു രൂപയില്‍താഴെ അടിസ്ഥാന വിലയുള്ള മദ്യത്തിന് പത്തുശതമാനവും 400ന് മുകളിലുള്ളതിന് 35 ശതമാനവും നികുതി കൂടും.ഇതോടെ വിലകൂടിയ മദ്യത്തിന്‍റെ നികുതി 221 ല്‍ നിന്ന് 247 ളും വിലകുറഞ്ഞ മദ്യത്തിന്‍റേത് 202 ല്‍ നിന്ന് 212ഉു ശതമാനമായി. മദ്യക്കമ്പനികളില്‍ നിന്ന് ബവറിജസ് കോര്‍പ്പറേഷന്‍ൃ മദ്യം വാങ്ങുന്ന വിലയോടൊപ്പം എക്സൈസ് ഡ്യൂട്ടി കൂട്ടി , അതിന് മേലാണ് വില്‍പ്പന നികുതി ചുമത്തുന്നത്. ബിയറിനും വൈനിനും വിദേശനിര്‍മിത വിദേശ മദ്യത്തിനും പത്ത് ശതമാനം നികുതി വര്‍ധിപ്പിക്കും. ഇത് നടപ്പാക്കാനായി ഒാര്‍ഡിനന്‍സ് കൊണ്ടുവരും.

കേരളത്തിന് പുതിയ നിര്‍മാണ സംസ്‌കാരം സമ്മാനിച്ച ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) കൊച്ചി വിടാനൊരുങ്ങുന്നു. ഡിഎംആര്‍സി ഏറ്റെടുത്ത കരാര്‍ പ്രകാരമുള്ള മെട്രോ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ പേട്ടവരെയുള്ള നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകും.

നിര്‍മാണം പുരോഗമിക്കുന്ന ചമ്പക്കര പുതിയ പാലത്തിന്‍റെയും സൗത്ത് സ്റ്റേഷന്‍റെ പൂര്‍ത്തിയാകാനുള്ള ഭാഗങ്ങളുടെയും മുട്ടത്തെ പവര്‍സപ്ലൈ കെട്ടിടത്തിന്‍റെയും നിര്‍മാണം ഓഗസ്റ്റോടെ പൂര്‍ത്തിയാക്കി സംസ്ഥാനം വിടാനാണ് ഡിഎംആര്‍സി ആലോചിക്കുന്നത്. ഏതു പദ്ധതിയും വര്‍ഷങ്ങള്‍ വൈകി പൂര്‍ത്തിയാക്കിയിരുന്ന കേരളത്തിന്‍റെ പതിവ് ശീലത്തിന് വിപരീതമായിരുന്നു ഡിഎംആര്‍സിയുടെ നിര്‍മാണ പോളിസി.

നിശ്ചയിച്ച സമയത്തിനു മുന്‍പ് നിര്‍മാണം പൂര്‍ത്തീകരിച്ചും എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറഞ്ഞ ചെലവില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കിയും കേരളത്തെ അത്ഭുതപ്പെടുത്തി. ഇടയ്ക്കുണ്ടായ ചില തൊഴില്‍സമരങ്ങളുടെ തടസങ്ങള്‍ ഒഴിവാക്കിയാല്‍ മികച്ചയൊരു നിര്‍മാണ സൗഹൃദ സാഹചര്യം ഡിഎംആര്‍സിക്ക് ഒരുക്കിക്കൊടുക്കാൻ കേരളത്തിനും കഴിഞ്ഞു.

മെട്രോ നിര്‍മാണത്തിനു പുറമേ ഗതാഗതസൗകര്യങ്ങളുടെ ആധുനികവത്കരണവും ഡിഎംആര്‍സി ഏറ്റെടുത്തു നടത്തി. വീതികുറഞ്ഞ റോഡുകളില്‍ വാഹനങ്ങള്‍ തിങ്ങിനിരങ്ങി പോയിരുന്ന കൊച്ചിയുടെ പഴയചിത്രം ഡിഎംആര്‍സിയുടെ വരവോടെ മാറി. മെട്രോ കടന്നുപോകുന്ന വഴികള്‍ മാത്രമല്ല, ഇതുമായി ബന്ധപ്പെട്ടുകിടക്കുന്ന ചെറുറോഡുകള്‍ പോലും ആധുനികനിലവാരത്തില്‍ പുനര്‍നിര്‍മിക്കപ്പെട്ടു.

നഗരത്തിൽ ഏറ്റവുമധികം ഗതാഗതക്കുരുക്കുണ്ടായിരുന്ന നോര്‍ത്ത്, ഇടപ്പള്ളി ഭാഗത്തെ മേല്‍പ്പാലങ്ങള്‍ക്ക് പുറമേ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള എ.എല്‍. ജേക്കബ് മേല്‍പ്പാലം, പച്ചാളം മേല്‍പ്പാലം, ഇപ്പോള്‍ നിര്‍മാണം നടക്കുന്ന ചമ്പക്കര മേല്‍പ്പാലം എന്നിവയൊക്കെ ഡിഎംആര്‍സി നിശ്ചയിച്ച സമയത്തിനു മുന്‍പ് പൂര്‍ത്തീകരിച്ചവയാണ്.

ആലുവ മുതല്‍ പേട്ടവരെയുള്ള കൊച്ചി മെട്രോയുടെ ഒന്നാംഘട്ട നിര്‍മാണ ചുമതലയുമായാണു ഡിഎംആര്‍സി കേരളത്തില്‍ വന്നത്. തലപ്പത്ത് രാജ്യത്തിന്‍റെ മെട്രോമാന്‍ ഇ. ശ്രീധരനും. 2004 ഡിസംബര്‍ 22 നാണ് കൊച്ചി മെട്രോയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ സര്‍ക്കാര്‍ ഡിഎംആര്‍സിയെ ഏല്‍പ്പിച്ചത്. 2006ല്‍ പണി തുടങ്ങി 2010 ല്‍ പൂര്‍ത്തിയാക്കാനായിരുന്നു ആലോചന. എന്നാല്‍ കേന്ദ്രാനുമതി ലഭിച്ചത് 2012 മാര്‍ച്ച് 22 നാണ്.

അതിനു മുന്‍പുതന്നെ നോര്‍ത്ത് മേല്‍പ്പാലം, സലീം രാജന്‍ പാലം, ബാനര്‍ജി റോഡ് വീതികൂട്ടല്‍, എംജി റോഡ് വീതികൂട്ടല്‍ എന്നിങ്ങനെയുള്ള പ്രവൃത്തികൾ തുടങ്ങി. 2012 സെപ്റ്റംബര്‍ 13നു മെട്രോയുടെ കല്ലിടല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നിര്‍വഹിച്ചു. 2013 ജൂണ്‍ ഏഴിന് കൊച്ചി മെട്രോയുടെ നിര്‍മാണം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

2017 ജൂണ്‍ 17നു പാലാരിവട്ടം വരെയുള്ള ആദ്യ സ്ട്രക്ച്ചിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. മഹാരാജാസ് സ്റ്റേഡിയം വരെയുള്ള പാത 2017 ഒക്ടോബര്‍ രണ്ടിനും തൈക്കൂടം വരെയുള്ള പാത 2019 സെപ്റ്റംബര്‍ മൂന്നിനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്താദ്യമായി ഡിഎംആര്‍സി നിര്‍മിച്ച കാന്‍ഡിലിവര്‍ ഹാങിംഗ് ബ്രിഡ്ജ് കൊച്ചിയിൽ സൗത്ത് റെയില്‍വേ ലൈനുകള്‍ക്ക് മുകളിലൂടെയാണ്.

ലോക്ക്ഡൗണ്‍ വന്നില്ലായിരുന്നെങ്കില്‍ പേട്ട വരെയുള്ള പാത ഇതിലും നേരത്തെ പൂര്‍ത്തിയാകുമായിരുന്നു. കഴിഞ്ഞ നാലിന് ട്രെയിനുകള്‍ നിശ്ചിത വേഗതകളില്‍ ഓടിച്ച് സിംഗ്നലിംഗ് പരിശോധന നടത്തി. മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണറുടെ അന്തിമ പരിശോധനയാണ് ഇനി ശേഷിക്കുന്നത്.

600ഓളം ആമസോണ്‍ ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതായി പുതിയ റിപ്പോര്‍ട്ട്. ഇതില്‍ ആറ് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിബിഎസ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്‍ഡ്യാനയിലെ വെയര്‍ഹൗസില്‍ ജോലിചെയ്യുന്ന ജന ജുമ്പ് ഒരു ടെലിവിഷന്‍ ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസിലെമ്പാടുമുള്ള കൊവിഡ് ബാധിതര്‍ക്കിടയില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗംബാധിച്ചതെന്ന് കണ്ടെത്തിയത്. യുഎസിലെതന്നെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാവാണ് ആമസോണ്‍. കൊവിഡ് വ്യാപനത്തിനിടയില്‍ 1.75 ലക്ഷംപേരെയാണ് കമ്പനി ജോലിക്കെടുത്തത്. പുതിയ റിപ്പോര്‍ട്ട് ഇപ്പോള്‍ ആശങ്ക പടര്‍ത്തുന്നതാണ്.

സ്വന്തം ലേഖകൻ 

ലണ്ടൻ : ലൈഫ് ഇൻഷ്വറൻസ് മാർക്കറ്റിങ് റിസേർച്ച് അസ്സോസിയേഷനും ( LIMRA )  , ലൈഫ് ആൻഡ് ഹെൽത്ത് ഇൻഷ്വറൻസ് ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷനും  (LIFE) സംയുക്തമായി നടത്തിയ 2018 ലെ ഇൻഷ്വറൻസ് ബാരോ മീറ്റർ സർവേ പ്രകാരം 45 % ൽ അധികം ആളുകൾ ലൈഫ് ഇൻഷ്വറൻസ് പോളിസികൾ ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി ( F C A ) യുടെ അംഗീകാരമുള്ള വെബ്‌സൈറ്റുകളിൽ അപേക്ഷകൾ സമർപ്പിച്ച് താരതമ്യ പഠനം നടത്തിയതിനുശേഷം നേരിട്ട് ഓൺലൈൻ വഴി വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. ബ്രിട്ടണിലെ ഭൂരിപക്ഷം വരുന്ന ഇംഗ്ളീഷ് ജനത ഏറ്റവും അധികം ഉത്തരവാദിത്വത്തോടെ വാങ്ങിച്ച് ഉപയോഗിക്കുന്ന ഒരു ഉൽപ്പന്നം ഏതാണ് എന്ന് ചോദിച്ചാൽ ഒരേ സ്വരത്തിൽ അവർ പറയും അത് ലൈഫ് ഇൻഷ്വറൻസ് പോളിസികൾ ആണെന്ന് .

ഭാവി ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനായി അവർ ഏറ്റവും അധികം പ്രാധാന്യത്തോടെ വാങ്ങുന്ന ഉൽപ്പന്നങ്ങളാണ് ലൈഫും , ക്രിട്ടിക്കലും , ഇൻകം പ്രൊട്ടക്ഷനും അടക്കമുള്ള ഇൻഷ്വറൻസ് പോളിസികൾ . പല ഉൽപ്പന്നങ്ങളും ഇടനിലക്കാർ വഴി വാങ്ങുമ്പോഴും എന്തുകൊണ്ടാണ് ഇൻഷ്വറൻസ് പോളിസികൾ മാത്രം അവർ നേരിട്ട് അപേക്ഷകൾ സമർപ്പിച്ച് വാങ്ങിക്കുന്നതിന്റെ കാരണങ്ങൾ നമ്മൾ ഓരോ യുകെ മലയാളിയും വളരെ ശ്രദ്ധാപൂർവ്വം അറിഞ്ഞിരിക്കേണ്ടവയാണ്.

ഒന്ന് : ഈ ഇൻഷ്വറൻസ് പോളിസികൾ എടുക്കുന്ന സമയം മുതൽ മരണം വരെയും , അതിന് ശേഷവും അവരുടെ കുടുംബത്തിനും ആവശ്യമുള്ളവയാണെന്ന ബോധ്യം .

രണ്ട് : ഈ ഇൻഷ്വറൻസ് പോളിസികൾ മാത്രമാണ് തങ്ങളുടെ ജീവിതത്തിൽ ഉടനീളം ഏക ആശ്രയമാകുന്നത് എന്ന അവരുടെ തിരിച്ചറിവ് .

മൂന്ന് : ഈ ഇൻഷ്വറൻസ് പോളിസികൾ ക്ലെയിം ചെയ്യുമ്പോൾ ലഭിക്കാതെ വന്നാൽ ലക്ഷക്കണക്കിന് പൗണ്ടിന്റെ സാമ്പത്തിക ബാധ്യത തങ്ങൾക്കും കുടുംബത്തിനും ഉണ്ടാകുമെന്ന അവരുടെ  ഭയം .

നാല് : ഈ ഇൻഷ്വറൻസ് പോളിസികൾക്ക് അപേക്ഷിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ തെറ്റുകൾ പോലും അവസാനം ക്ലെയിം ചെയ്യുമ്പോൾ ഇൻഷ്വറൻസ് തുക ലഭിക്കാതിരിക്കാനുള്ള കാരണമാകുമെന്ന അവരുടെ അവബോധം .

അഞ്ച് : ഒരു സാമ്പത്തിക ഉപദേശകൻ പൂരിപ്പിക്കുന്ന അപേക്ഷാഫോറത്തിലെ തെറ്റുകൾക്ക് തന്റെ കുടുംബമായിരിക്കും അവസാനം ബലിയാടാവുക എന്ന ചിന്ത.

ആറ് : യുകെയിൽ സാമ്പത്തിക ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ഏജൻസിയായ ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി ( F C  A  ) അംഗീകരിച്ചിട്ടുള്ള കമ്പനികൾ തന്നെയാണോ തങ്ങൾക്ക് ഇൻഷ്വറൻസ് നൽകുന്നതെന്ന് , ഓൺലൈൻ പേജിൽ രേഖപ്പെടുത്തിയിരിക്കുന്ന രെജിസ്ട്രേഷൻ നമ്പരിലൂടെ ഉറപ്പ് വരുത്താൻ കഴിയുന്നു .

ഏഴ് : അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ ആവശ്യമായി വന്നാൽ അതേ വെബ്‌സൈറ്റിൽ തന്നെയുള്ള ഐഫ് സി എ ( F C  A  ) യുടെ അംഗീകാരമുള്ള ഉപദേഷ്‌ടാവുമായി നേരിട്ട് സംസാരിക്കാൻ കഴിയുന്നു .

എട്ട് : ഇൻഷ്വറൻസ് ഏജന്റിന്റെ അനാവശ്യമായ താല്പര്യത്തിന് വഴങ്ങാതെ സ്വന്തം ആരോഗ്യ വിവരങ്ങൾ കൃത്യമായും , സത്യസന്ധമായും രേഖപ്പെടുത്താൻ കഴിയുന്നു .

ഒൻപത് : ഓരോ വ്യക്തികൾക്കും ഇൻഷ്വറൻസ് തുക ഉറപ്പ് നൽകുന്ന  Underwriters  ( ഇൻഷ്വറൻസ് തുക വാഗ്‌ദാനം നൽകുന്ന യഥാർത്ഥ കമ്പനി ) ആരാണെന്ന് അപ്പോൾ തന്നെ അറിയാൻ കഴിയുന്നു .

പത്ത് : ഇൻഷ്വറൻസ് പോളിസികളെപ്പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ അടങ്ങുന്ന Key Facts എന്ന വളരെ പ്രധാനപ്പെട്ട ഇൻഷ്വറൻസ് പ്രമാണം പോളിസി എടുക്കുന്നതിന് മുമ്പ് തന്നെ കാണുവാനും , വായിച്ച് മനസ്സിലാക്കുവാനും കഴിയുന്നു .

പതിനൊന്ന് : ഈ ഇൻഷ്വറൻസ് പോളിസികൾ ഒരു ചെറിയ തുകയെ സംരക്ഷിക്കാനല്ല മറിച്ച് ലക്ഷക്കണക്കിന് പൗണ്ടിന്റെ ബാധ്യതയെ സംരക്ഷിക്കാൻ ഉള്ളതായതുകൊണ്ട് , പോളിസിയുടെ നിബന്ധനകളെല്ലാം പൂർണ്ണമായും സംശയനിവാരണം നടത്തിയതിന് ശേഷം മാത്രമേ അവർ ഉടമ്പടി പത്രം ഒപ്പിട്ട് നൽകി പോളിസി എടുക്കുകയുള്ളൂ .

പന്ത്രണ്ട് : അപേക്ഷാഫോറത്തിലെ ആരോഗ്യകരമായ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നല്കാൻ കഴിയുന്നില്ലായെങ്കിൽ ഡോക്ടറുടെ സാക്ഷ്യപത്രം എടുത്തതിനു ശേഷം മാത്രം പോളിസി തുടങ്ങിയാൽ മതി എന്ന് സ്വയം ആവശ്യപ്പെടാനും , അങ്ങനെ സുരക്ഷിതമായി പോളിസികൾ ആരംഭിക്കുവാനും കഴിയുന്നു .

മേൽപറഞ്ഞ അനേകം കാരണങ്ങൾകൊണ്ടാണ് ഇംഗ്ളീഷുകാർ ഇൻഷ്വറൻസ് പോളിസികൾ ഓൺലൈൻ സൈറ്റുകളിൽ അപേക്ഷകൾ സമർപ്പിച്ച് താരതമ്യ പഠനത്തിന് ശേഷം വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നത്.

അതീവ ഗൗരവകരമായ ഈ കാരണങ്ങളെ വിലയിരുത്തുമ്പോൾ വർഷങ്ങളോളം വലിയ തുക പ്രീമിയം അടച്ച് , ലക്ഷക്കണക്കിന് തുകയുടെ ഇൻഷ്വറൻസ് പോളിസികൾ എടുത്ത് വച്ചിരിക്കുന്ന ഓരോ യുകെ മലയാളിയും തങ്ങൾ എടുത്ത് വച്ചിരിക്കുന്ന പോളിസികൾ തങ്ങൾക്കും കുടുംബത്തിനും ഭാരിച്ച സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ് . അല്ലെങ്കിൽ രോഗിയായി തീർന്ന ശേഷമോ , മരണ ശേഷമോ പങ്കാളികൾ ഇൻഷ്വറൻസ് തുകയ്ക്കായി ക്ലെയിം ചെയ്യുമ്പോൾ ലഭിക്കാതെ വന്ന് വൻ സാമ്പത്തിക ബാധ്യതയിലേയ്ക്ക് പോകുവാനും സാധ്യതയുണ്ട് .

അതുകൊണ്ട് ഇപ്പോഴത്തെ സാമ്പത്തിക ബാധ്യതകളെ സംരക്ഷിക്കുവാനായി പലതരം ഇൻഷ്വറൻസ് പോളിസികൾ എടുത്തിട്ടുള്ളവരും , പുതിയതായി എടുക്കാൻ ആഗ്രഹിക്കുന്നവരുമായ ആരെങ്കിലും ഓൺലൈനിലൂടെ നിങ്ങളുടെ പോളിസികളെ സൂക്ഷ്മപരിശോധന നടത്തുവാൻ ആഗ്രഹിക്കുന്നെങ്കിൽ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കാവുന്നതാണ് .

നിങ്ങളുടെ ഇൻഷ്വറൻസ് പോളിസികൾ ഓൺലൈനിൽ സൂക്ഷപരിശോധന നടത്തുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എങ്ങനെയാണ് ഓൺലൈനിലൂടെ ഇൻഷ്വറൻസ് പോളിസിയുടെ അപേക്ഷകൾ സമർപ്പിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള യൂ ട്യുബ് ‌വീഡിയോ കാണുക .

[ot-video][/ot-video]

 

സ്വന്തം ലേഖകൻ

ലണ്ടൻ : ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് വലിയ സാമ്പത്തിക മാന്ദ്യം വരുമെന്ന മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. സാധാരണ നിലയിലേക്ക് വേഗത്തിൽ മടങ്ങിവരില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി പറഞ്ഞു. കൊറോണ വൈറസ് ഏല്പിച്ച ആഘാതം മൂലം ഈ വർഷം സമ്പദ്‌വ്യവസ്ഥ 14% ചുരുങ്ങും. കോവിഡ് 19 നെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ, യുകെയിലെ ജോലിയും വരുമാനവും ഗണ്യമായി കുറയ്ക്കുകയാണെന്ന് ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. വ്യാഴാഴ്ചയും പലിശനിരക്ക് 0.1% എന്ന താഴ്ന്ന നിലയിൽ നിലനിർത്താൻ പോളിസി നിർമ്മാതാക്കൾ ഏകകണ്ഠമായി വോട്ട് ചെയ്തു. ജൂൺ മുതൽ സെപ്റ്റംബർ വരെ സാമൂഹിക അകലം പാലിക്കുന്ന നടപടികൾ ക്രമേണ ഒഴിവാക്കുന്നു എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പ്രസിദ്ധീകരിച്ച ബാങ്ക് വിശകലനം ഒരുക്കിയിരിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ മോണിറ്ററി പോളിസി റിപ്പോർട്ടിൽ യുകെ സമ്പദ്‌വ്യവസ്ഥ ഒരു ദശകത്തിന് ശേഷം ആദ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി കാണിച്ചു. 2020 ന്റെ ആദ്യ പാദത്തിൽ സമ്പദ്‌വ്യവസ്ഥ 3% കുറഞ്ഞു. തുടർന്ന് ജൂൺ വരെയുള്ള മൂന്ന് മാസങ്ങളിൽ 25% ഇടിവ്. ഈ സാമ്പത്തിക തകർച്ച യുകെയെ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടും.

ഹൗസിംഗ് മാർക്കറ്റ് സ്തംഭിച്ചിരിക്കുകയാണെന്നും ഉപഭോക്തൃ ചെലവ് അടുത്ത ആഴ്ചകളിൽ 30 ശതമാനം കുറഞ്ഞുവെന്നും ബാങ്ക് അറിയിച്ചു. മൊത്തത്തിൽ, സമ്പദ്‌വ്യവസ്ഥ 14% ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 1949 മുതലുള്ള ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻ‌എസ്) ഡാറ്റ പ്രകാരം ഏറ്റവും വലിയ വാർഷിക ഇടിവാണിത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിവരങ്ങൾ പ്രകാരം 1706 ന് ശേഷമുള്ള വലിയ സാമ്പത്തിക പ്രതിസന്ധി കൂടിയാണിത്. സർക്കാർ അടുത്തയാഴ്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. സമ്പദ്‌വ്യവസ്ഥ നിലവിൽ അനിശ്ചിതത്വത്തിലാണെന്നും ജീവനക്കാരും ബിസിനസ്സുകളും പകർച്ചവ്യാധിയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ തിരിച്ചുവരവെന്നും ബാങ്ക് ഊന്നിപ്പറയുന്നു. മഹാമാരിയിൽ നിന്നുള്ള സ്ഥിരമായ നാശനഷ്ടങ്ങൾ താരതമ്യേന ചെറുതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബെയ്‌ലി പറഞ്ഞു. വേതന സബ്‌സിഡികൾ, വായ്പകൾ, ഗ്രാന്റുകൾ എന്നിവയിലൂടെ തൊഴിലാളികളെയും ബിസിനസുകളെയും പിന്തുണയ്ക്കുന്നതിനുള്ള സർക്കാർ നടപടിയെ അദ്ദേഹം പ്രശംസിച്ചു. “ഫർ‌ലോഗിംഗ് സ്കീം ശരിക്കും ആളുകളെ കൂടുതൽ‌ വേഗത്തിൽ‌ സമ്പദ്‌വ്യവസ്ഥയിലേക്ക്‌ തിരിച്ചുവരാൻ‌ പ്രാപ്‌തമാക്കുന്നു. അതിനാൽ തന്നെ വേഗത്തിലുള്ള വീണ്ടെടുക്കൽ സാധ്യമാണ്. ” ; ബെയ്‌ലി കൂട്ടിച്ചേർത്തു.

പ്രതിവാര ശരാശരി വരുമാനം ഈ വർഷം 2% കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് തൊഴിലാളികളുടെ വേതനം കുറയുന്നതിന് കാരണമാകും. ഒപ്പം തൊഴിലില്ലായ്മ നിരക്ക് നിലവിലെ 4 ശതമാനത്തിൽ നിന്ന് ഈ വർഷം 9 ശതമാനത്തിന് മുകളിൽ ഉയർന്നേക്കാം. ബാങ്കിന്റെ സാഹചര്യത്തിൽ കൺസ്യൂമർ പ്രൈസസ് ഇൻഡക്സ് കണക്കാക്കിയ പണപ്പെരുപ്പം അടുത്ത വർഷം തുടക്കത്തിൽ തന്നെ പൂജ്യമായി കുറയും. ഇത് രണ്ടുവർഷത്തോളം ബാങ്കിന്റെ ലക്ഷ്യത്തെക്കാൾ താഴെയിരിക്കും. ഉപഭോക്തൃ ചെലവിലെ ഗണ്യമായ ഇടിവും എംപിസി ഉയർത്തിക്കാട്ടി. ഫ്ലൈറ്റുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വിനോദം എന്നിവയ്ക്കുള്ള ചെലവ് മുമ്പത്തെ നിലയുടെ അഞ്ചിലൊന്നായി കുറഞ്ഞു. ഒപ്പം ഹൈ സ്ട്രീറ്റ് റീട്ടെയിലർമാരുടെ കച്ചവടം 80% കുറഞ്ഞു. മൂന്നു നൂറ്റാണ്ടിന് ശേഷം ഉണ്ടായേക്കാവുന്ന ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ വ്യക്തമായ സൂചനകൾ ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകുന്നത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

വിർജിൻ അറ്റ്ലാന്റിക്ക് യുകെയിലെ ഏകദേശം മൂവായിരത്തിലധികം ജോലികൾ വെട്ടി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. നിരവധി ആളുകളുടെ തൊഴിൽ നഷ്ടമാകുന്ന ഈ പ്രഖ്യാപനം കോവിഡ് – 19ന്റെ വ്യാപനം മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തെ തുടർന്നാണ് ഈ തീരുമാനമെടുത്തത്. നിലവിൽ 10,000 ത്തോളം ആളുകളാണ് വിർജിൻ അറ്റ്ലാന്റിക്ക്എയർലൈനിൽ ജോലിചെയ്യുന്നത് .

കൊറോണ വൈറസിന്റെ വ്യാപനം മൂലം നിരവധി വിമാന കമ്പനികൾ ഇപ്പോൾ നഷ്ടത്തിലാണ്.
നിലവിലുള്ള സർവീസുകൾ നിർത്തലാക്കിയതിനാൽ സർക്കാരിൽ നിന്ന് അടിയന്തര വായ്പയ്ക്ക്‌ അപേക്ഷിക്കുന്ന ഘട്ടത്തിലാണ് വെർജിൻ അറ്റ്ലാന്റികിന് ഈ തീരുമാനത്തിലേക്ക് എത്തേണ്ടതായി വന്നത്. നിലവിലെ ഈ സാഹചര്യം വലിയ ഒരു തിരിച്ചടിയാണെന്നും യുകെയിലെ വ്യോമ ഗതാഗത മേഖല നേരിടുന്ന തകർച്ചയുടെ തെളിവാണിതെന്നും ബ്രിട്ടീഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ പറഞ്ഞു . ഇതേസമയം വിർജിൻ അറ്റ്ലാന്റികിൽ പ്രവർത്തിക്കുന്ന എല്ലാ ജോലിക്കാർക്കും കമ്പനിയുടെ ഈ തീരുമാനം ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണെന്നും ഇതിനുള്ള ന്യായീകരണം കമ്പനി വ്യക്തമാക്കണമെന്നും യൂണിയൻ ജനറൽ സെക്രട്ടറി ബ്രയാൻ സ്ട്രട്ടൺ പറഞ്ഞു.

കൊറോണ വൈറസ്  പടർന്നുപിടിക്കുന്നത് മുമ്പുതന്നെ വ്യോമഗതാഗത മേഖലയിൽ ബ്രിട്ടനിൽ തകർച്ച തുടങ്ങിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ടൂർ ഓപ്പറേറ്റേഴ്സിൽ ഒന്നായിരുന്ന തോമസ് കുക്ക് എയർലൈൻസ് സെപ്റ്റംബറിലാണ് പൂർണമായ തകർച്ചയിലേക്ക് നിലം പതിച്ചത്. ഒൻപതിനായിരത്തോളം ബ്രിട്ടീഷുകാരുടെ ജോലിയാണ്അന്ന് നഷ്ടമയത്. 2 -ാം ലോക മഹാ യുദ്ധത്തിനു ശേഷം ബ്രിട്ടൻ കണ്ട ഏറ്റവും വലിയ തൊഴിൽ നഷ്ടങ്ങളിൽ ഒന്നാണ് തോമസ് തോമസ് കുക്കിന്റെ അടച്ചുപൂട്ടലോടെ സംഭവിച്ചത് .

രാജ്യത്ത് 250 മൈക്രോബ്രൂവറികളിലായി ഏതാണ്ട് എട്ട് ലക്ഷം ലിറ്ററോളം ബിയര്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കോവിഡ് ലോക്ക് ഡൗണ്‍ മൂലം മദ്യവില്‍പ്പന നിലച്ചതാണ് കാരണം. നാളെ മുതല്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 700 കോടി രൂപ വില മതിക്കുന്ന 12 ലക്ഷം കേസ് ഇന്ത്യന്‍നിര്‍മ്മിത വിദേശമദ്യമാണ് ഡല്‍ഹി ഒഴികെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടക്കുന്നത്. ബോട്ടില്‍ ചെയ്ത ബിയര്‍ പോലെയല്ല ഫ്രഷ് ബിയര്‍ എന്നും വളരെ വേഗം ഉപയോഗക്ഷമമല്ലാതാകുമെന്നും ബ്രൂവറി കണ്‍സള്‍ട്ടന്റ് ഇഷാന്‍ ഗ്രോവര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഗുഡ്ഗാവിലെ പല ബ്രൂവറികളും ബിയര്‍ ഒഴുക്കിക്കളഞ്ഞു തുടങ്ങി. ബിയര്‍ കേടുവരാതെ സൂക്ഷിക്കാന്‍ ആവശ്യമായ ശീതീകരിച്ച താപനില വേണമെങ്കില്‍ പ്ലാന്റുകളില്‍ വൈദ്യുതി വേണം – ഇഷാന്‍ ഗ്രോവര്‍ പറഞ്ഞു.

ശാരീരിക അകലം സംബന്ധിച്ച നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ബിയര്‍ പാഴ്‌സലായി നല്‍കുന്ന ടേക്ക് എവേ സംവിധാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ക്രാഫ്റ്റ് ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പട്ടിരിക്കുന്നത്. ശാരീരിക അകലം സംബന്ധിച്ച നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ബിയര്‍ പാഴ്‌സലായി നല്‍കുന്ന ടേക്ക് എവേ സംവിധാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ക്രാഫ്റ്റ് ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പട്ടിരിക്കുന്നത്. ബ്രൂവറികളില്‍ നിന്ന് ബിയര്‍ ഗ്രൗളേര്‍സില്‍ നിന്ന് ഫ്രഷ് ബിയര്‍ നല്‍കണം. ലോകത്ത് 35 രാജ്യങ്ങളില്‍ ഈ സംവിധാനമുണ്ടെന്ന് മഹാരാഷ്ട്ര ക്രാഫ്റ്റ് ബ്രൂവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നകുല്‍ ഭോണ്‍സ്ലെ പറഞ്ഞു. 250ഓളം മൈക്രോ ബ്രൂവറികള്‍ അടഞ്ഞുകിടക്കുന്നത് 50,000ത്തോളം തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്നു.

700 കോടി രൂപ വില വരുന്ന 12 ലക്ഷത്തോളം കേസ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, ഡല്‍ഹി ഒഴികെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടക്കുന്നതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക്ക് ബിവറേജ് കമ്പനീസ് (സിഐഎബിസി) ജനറല്‍ ഡയറക്ടര്‍ വിനോദ് ഗിരി പറഞ്ഞു. 700 കോടിയുടെ ഈ സ്‌റ്റോക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് മുമ്പ് (മാര്‍ച്ച് 31) വിറ്റഴിക്കേണ്ടതായിരുന്നു. എന്നാല്‍ മാര്‍ച്ച് 24 മുതല്‍ രാജ്യത്താകെ ലോക്ക് ഡൗണ്‍ വന്നതോടെ ഇത് സാധ്യമാകാതെ വന്നു. 12 ലക്ഷം കേസ് വരുന്ന ഈ പഴയ സ്റ്റോക്ക് വിറ്റഴിക്കാന്‍ സംസ്ഥാനസര്‍ക്കാരുകളുടെ അനുമതി തേടിയിട്ടുണ്ടെന്നും വിനോദ് ഗിരി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved