Business

കൊറോണ വൈറസ് ലോകത്തെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ, പ്രശ്നം വലിയ സാമ്പത്തിക പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് റിപ്പോര്‍ട്ട്. വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നതിനിടെ വിവിധ കമ്പനികള്‍ക്ക് അവയുടെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതമാകുന്നതാണ് പ്രധാന കാരണം. 2008 നുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രയാസത്തിലേക്കാണ് ലോക സാമ്പത്തിക വ്യവസ്ഥ നീങ്ങുന്നതെന്ന് ചില ധനകാര്യ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ മോശമായതിനെ തുടര്‍ന്ന് അമേരിക്കയിലെയും ബ്രിട്ടനിലേയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ചയാണ് ഉണ്ടായത്. ഏഷ്യന്‍ വിപണികളിലും തകര്‍ച്ച അനുഭവപ്പെടുകാണ്.

അമേരിക്കന്‍ ഓഹരി വിപണിയിലെ വ്യാവസായിക സൂചിക ഒരു ദിവസത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിട്ടത്. 1190 പോയിന്റിന്റെ നഷ്ടമാണ് ഈ സൂചികയിലുണ്ടായത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കമ്പനികള്‍ അടച്ചിടുകയും യാത്രവിലക്കുകള്‍ നിലവില്‍വരികയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഓഹരി സൂചികകളില്‍ ഇടിവുണ്ടായത്. പല കമ്പനികളും വാർഷിക വളർച്ച നിരക്കിൽ കുറവു വരുത്തിയിട്ടുണ്ട്.
വൈറസ് വ്യാപനം തുടര്‍ന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പൊതു സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ബ്രീട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് പറഞ്ഞു.

ഓഹരി വിപണിയില്‍ ലണ്ടന്‍ ആസ്ഥാനമായ കമ്പനികള്‍ക്ക് 150 ബില്യണ്‍ പൗണ്ട് സ്റ്റെര്‍ലിംങ്ങിന്റെ നഷ്ടമാണ് ഉണ്ടായത്. അമേരിക്കയിലെ ഐടി കമ്പനികളുടെ ഓഹരി സൂചികയായ നാസ്ഡാക്കിന് 4.6 ശതമാനത്തിന്റെ നഷ്ടമാണ് ഉണ്ടായത്.
ആഗോള തലത്തിലെ വമ്പന്‍ കമ്പനികളായ മൈക്രോസോഫ്റ്റ്, പെപാല്‍, സ്റ്റാന്റേഡ്ചാറ്റേഡ്, തുടങ്ങിയ കമ്പനികള്‍ വളര്‍ച്ചാ നിരക്കിലെ കണക്കുകൂട്ടലുകളില്‍ വലിയ കുറവുവരുത്തിയിട്ടുണ്ട്. ഫേസ്ബുക്ക് ഡവലപര്‍മാരുടെ വാര്‍ഷിക സമ്മേളനം വേണ്ടെന്നുവെച്ചു. കാലിഫോര്‍ണിയയില്‍ നടക്കേണ്ടിയിരുന്ന സമ്മേളനത്തിലാണ് ആയിരക്കണക്കിന് സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍മാരുടെ ഉത്പന്നങ്ങള്‍ അവതരിപ്പിക്കപ്പെടുക.

അമേരിക്കന്‍ കമ്പനികളുടെ ലാഭത്തെ വലിയ രീതിയില്‍ കൊറോണ വൈറസ് ബാധമൂലമുള്ള പ്രശ്‌നങ്ങള്‍ ബാധിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്ക്‌സ് അഭിപ്രായപ്പെട്ടു. ടൂറിസം വ്യോമയാനം, ഓട്ടോമോബൈല്‍ മേഖലകളെയാണ് പ്രതിസന്ധി ഗൂരുതരമായി ബാധിക്കുകയെന്നാണ് ധനകാര്യ വിദഗ്ദരില്‍ പലരും വിലയിരുത്തുന്നത്. ഉത്പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് സാ്മ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ ദിവസം 13 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. ഇതും സാമ്പത്തിക പ്രതിസന്ധിയുടെ വരവിനെ സൂചിപ്പിക്കുന്നതാണെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.

വൈറസ് ബാധ പടരുകയാണെങ്കില്‍ രാജ്യത്തെ കായിക മല്‍സരങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ബ്രിട്ടനില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതിനിടെ ഇറാനിലും തെക്കന്‍ കൊറിയയിലും വൈറസ് ബാധ തുടരുകയാണ്. ഇറാനിലേക്കുള്ള യാത്ര കൂടുതല്‍ രാജ്യങ്ങള്‍ വിലക്കി. വൈറസ് ബാധയുടെ സാഹചര്യത്തില്‍ വടക്കന്‍ കൊറിയയിലേക്ക് മരുന്നുല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ലോകാരാഗ്യ സംഘടനയ്ക്ക് ഇളവ് നല്‍കി. ജപ്പാനും ഇറാഖും ഇറാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുളള പൊതുസ്ഥാപനങ്ങള്‍ പലതും അടച്ചിട്ടിരിക്കുകയാണ്. ചൈനയ്ക്ക് പുറത്ത് വൈറസ് പടരുന്നത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ലോകത്തെമ്പാടുമായി 50 രാജ്യങ്ങളില്‍നിന്നുള്ള 50,000 ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ

റിയാദ് : ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും മീറ്റിംഗ് കഴിഞ്ഞ രണ്ടു ദിനങ്ങളിലായി സൗദി അറേബ്യയിൽ നടന്നു. ക്രിപ്റ്റോകറൻസികളെയും സ്റ്റേബിൾകോയിനുകളെയും കുറിച്ച് അവർ ചർച്ച ചെയ്യുകയുണ്ടായി. ഒപ്പം ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് നിശ്ചയിച്ചിട്ടുള്ള ക്രിപ്റ്റോ കറൻസി മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 22, 23 തീയതികളിലാണ് സൗദി അറേബ്യയിലെ റിയാദിൽ മീറ്റിംഗ് നടന്നത്. 2020 ലും 2021 ലും ആഗോള സാമ്പത്തിക വളർച്ച നേരിയ തോതിൽ ഉയരുമെന്നാണ് മീറ്റിംഗിനുശേഷം പുറത്തിറക്കിയ ജി 20 കമ്യൂണിക്കിൽ ധനകാര്യ മേധാവികൾ വിശദീകരിച്ചത്. ക്രിപ്റ്റോകറൻസിയെ പറ്റിയും അവർ ചർച്ച ചെയ്തു. 2019 ലെ ലീഡേഴ്സ് ഡിക്ലറേഷൻ അടിസ്ഥാനമാക്കി, വെർച്വൽ അസറ്റുകളെയും അനുബന്ധ ദാതാക്കളെയും കുറിച്ച് അടുത്തിടെ സ്വീകരിച്ച ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ അവർ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

ഫെബ്രുവരി 22, 23 തീയതികളിൽ സൗദി അറേബ്യയിൽ നടന്ന ജി 20 യോഗത്തിൽ ഇസിബി ചീഫ് ക്രിസ്റ്റിൻ ലഗാർഡും (ഇടത്) ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലും.

ഒപ്പം സ്റ്റേബിൾകോയിനുകളും അവർ ചർച്ചാവിഷയമാക്കി. “ഗ്ലോബൽ സ്റ്റേബിൾകോയിനുകളെ സംബന്ധിച്ച് 2019 ഒക്ടോബറിൽ നടത്തിയ പ്രസ്താവന ആവർത്തിക്കുന്നു. പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് അത്തരം അപകടസാധ്യതകൾ വിലയിരുത്തുകയും ഉചിതമായ രീതിയിൽ പരിഹരിക്കേണ്ടതുമാണ്. ” അവർ കുറിച്ചു. സ്റ്റേബിൾകോയിനുകൾ സംബന്ധിച്ച് ഒക്ടോബർ മീറ്റിംഗിന് മുന്നോടിയായി എഫ്എസ്ബി ചെയർമാൻ ജി 20 ഫിനാൻസ് മേധാവികൾക്ക് ഒരു കത്തും അയക്കുകയുണ്ടായി.

ഈ മീറ്റിംഗിന് മുന്നോടിയായി എഫ്എസ്ബി ചെയർമാൻ റാൻഡൽ കെ. ക്വാൽസ് ജി 20 ധനമന്ത്രിമാർക്കും സെൻട്രൽ ബാങ്ക് ഗവർണർമാർക്കും ക്രിപ്റ്റോകറൻസികളും സ്റ്റേബിൾകോയിനുകളും വിഷയത്തിൽ ഒരു കത്തയച്ചു. “ആഗോള സാമ്പത്തിക വ്യവസ്ഥ നിരന്തരം പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. പരമ്പരാഗത ധനകാര്യത്തിന്റെ സ്വഭാവത്തെ സാങ്കേതികവിദ്യ മാറ്റുകയാണ്; ബാങ്ക് ഇതര മേഖല വളർന്നു. കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ” ക്വാൽസ് കുറിച്ചു. ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡ് (എഫ്എസ്ബി), ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ‌എം‌എഫ്), എഫ്‌എ‌ടി‌എഫ് എന്നിവയുൾപ്പെടെ ചില ആഗോള സ്റ്റാൻ‌ഡേർഡ് സെറ്റിംഗ് ബോഡികളിൽ നിന്ന് ക്രിപ്‌റ്റോകറൻസികളെയും സ്റ്റേബിൾകോയിനുകളെയും കുറിച്ചുള്ള റിപ്പോർട്ടുകൾ ജി 20 പ്രതീക്ഷിക്കുന്നു.

സ്വന്തം ലേഖകൻ

ജർമ്മനി : ജർമനിയിലെ നാല്പത് ബാങ്കുകൾ ക്രിപ്റ്റോകറൻസി സേവനങ്ങൾ നൽകാൻ തയ്യാറെടുക്കുന്നു. പുതിയ ജർമ്മൻ നിയമപ്രകാരം ക്രിപ്‌റ്റോ കറൻസി സേവനങ്ങൾ നൽകാനുള്ള താൽപ്പര്യം ജർമ്മനിയിലെ 40 ലധികം ധനകാര്യ സ്ഥാപനങ്ങൾ രാജ്യത്തെ ധനകാര്യ റെഗുലേറ്ററായ ബാഫിന് പ്രഖ്യാപനത്തിലൂടെ അറിയിച്ചതായി റിപ്പോർട്ട്. ബാഫിനിൽ നിന്ന് ലൈസൻസ് നേടിയ ശേഷം ക്രിപ്റ്റോ സേവനങ്ങൾ നൽകാൻ ഈ വർഷം ആദ്യം പ്രാബല്യത്തിൽ വന്ന നിയമം ബാങ്കുകളെ അനുവദിക്കുന്നു. ഭാവിയിൽ ക്രിപ്റ്റോ കസ്റ്റഡി ബിസിനസ്സ് നടത്തുന്നതിനുള്ള അനുമതിക്കായി ബാങ്കുകളിൽ നിന്ന് 40 ൽ അധികം “പ്രഖ്യാപനങ്ങൾ” ബാഫിന് ലഭിച്ചിട്ടുണ്ടെന്ന് ജർമ്മൻ പ്രസിദ്ധീകരണമായ ഹാൻഡെൽസ്ബ്ലാറ്റ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ഈ പ്രഖ്യാപനങ്ങൾ അനുമതിക്കായുള്ള അപേക്ഷകളല്ലെന്ന് റെഗുലേറ്ററിന്റെ വക്താവ് വ്യക്തമാക്കി.

ഈ വർഷമാദ്യം പ്രാബല്യത്തിൽ വന്ന പുതിയ ജർമ്മൻ മണി ലോണ്ടറിംഗ് ആക്റ്റ്, പരമ്പരാഗത നിക്ഷേപ ഉൽ‌പ്പന്നങ്ങളായ സ്റ്റോക്കുകൾ, ബോണ്ടുകൾ എന്നിവയ്‌ക്കൊപ്പം തങ്ങളുടെ ഉപയോക്താക്കൾക്ക് ക്രിപ്‌റ്റോകറൻസികൾ വാഗ്ദാനം ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങളെ അനുവദിക്കുന്നു. ക്രിപ്‌റ്റോകറൻസി സേവനങ്ങൾ നൽകുന്ന ആദ്യത്തെ ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ബെർലിനിലെ സോളാരിസ് ബാങ്ക്. ഡിജിറ്റൽ ആസ്തികൾ സ്വീകരിക്കുന്നതിന് ബാങ്ക് കഴിഞ്ഞ ഡിസംബറിൽ സോളാരിസ് ഡിജിറ്റൽ അസറ്റുകൾ എന്ന അനുബന്ധ സ്ഥാപനം ആരംഭിച്ചു.

സോളാരിസ് ബാങ്കിന് ഒരു സമ്പൂർണ്ണ ബാങ്കിംഗ് ലൈസൻസുണ്ട്. കൂടാതെ നിരവധി ജർമ്മൻ ഫിൻ‌ടെക് സ്റ്റാർട്ടപ്പുകൾക്ക് സേവനങ്ങൾ നൽകുന്നു. ഡിജിറ്റൽ ആസ്തികൾ സാമ്പത്തിക വിപണിയെ അടിസ്ഥാനപരമായി മാറ്റുമെന്ന് സോളാരിസ് ബാങ്കിലെ ക്രിപ്റ്റോ ബാങ്കിംഗ് പ്രവർത്തനങ്ങളുടെ മാനേജിംഗ് ഡയറക്ടർ മൈക്കൽ ഓഫർമാൻ വാർത്താക്കുറിപ്പിന് മറുപടി നൽകി.

കേന്ദ്രസര്‍ക്കാരിന് രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ നല്‍കാനുള്ള കുടിശ്ശിക എത്രയും പെട്ടെന്ന് അടച്ചു തീര്‍ക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം ഫലംകണ്ടു. സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ ടെലിക്കോം കമ്പനികള്‍ കുടിശ്ശിക നല്കി തുടങ്ങി. എയർടെൽ 10000 കോടി ഇതിനകം അടച്ചു. വോഡഫോൺ ഐഡിയ കുടിശ്ശിക ഇനത്തില്‍ 2500 കോടി നല്കിയിട്ടുണ്ട്. ആകെ 147000 കോടി രൂപ കമ്പനികൾ സർക്കാരിന് അടയ്ക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം കുടിശ്ശിക അടയ്ക്കാനായി ടെലിക്കോം കമ്പനികള്‍ക്ക് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരുന്നു. അതിരൂക്ഷ വിമര്‍ശനമാണ് ടെലികോ കമ്പനികള്‍ക്കെതിരെ കേസ് പരിഗണിക്കവേ സുപ്രീകോടതി നടത്തിയത്. കുടിശ്ശിക തീര്‍ക്കണമെന്ന സുപ്രീംകോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച മൊബൈല്‍ കമ്പനികള്‍ക്കെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചു. എജിആര്‍ കുടിശ്ശിക തീര്‍ക്കാത്ത ടെലികോം കമ്പനികളുടെ മേധാവിമാര്‍ക്ക് നോട്ടീസ് അയച്ച കോടതി, കമ്പനി മേധാവിമാരോട് നേരിട്ട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. കുടിശ്ശിക അടയ്ക്കാന്‍ കമ്പനികള്‍ക്ക് സാവകാശം നല്‍കിയ ഉദ്യോഗസ്ഥനും കോടതി നോട്ടീസ് അയച്ചിരുന്നു.

‘ആരാണ് ഈ അസംബന്ധമൊക്കെ ചെയ്യുന്നത് എന്ന് ഞങ്ങള്‍ക്കറിയില്ല, ഈ രാജ്യത്ത് ഒരു നിയമവും നിലവില്‍ ഇല്ലേ…, കുടിശ്ശിക തീര്‍ക്കാത്തതിനെ വിമര്‍ശിച്ചു കൊണ്ട് സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചതിങ്ങനെയായിരുന്നു. മൊബൈല്‍ സര്‍വ്വീസ് സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍,വോഡാഫോണ്‍, ബിഎസ്എന്‍എല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, ടാറ്റാ ടെലികമ്മ്യൂണിക്കേഷന്‍ എന്നീ കമ്പനികളുടെ മേധാവിമാരോട് മാര്‍ച്ച് 17-ന് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

എജിആര്‍ കുടിശ്ശിക തീര്‍ക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ സമയം നീട്ടി ചോദിച്ച് ജനുവരിയിലാണ് മൊബൈല്‍ സേവനദാതാക്കള്‍ ഹര്‍ജി നല്‍കിയത്. എയര്‍ടെല്‍ – 23000 കോടി, വോഡാഫോണ്‍ – 19823 കോടി, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ – 16456 കോടി എന്നിങ്ങനെയാണ് വിവിധ മൊബൈല്‍ കമ്പനികള്‍ നല്‍കാനുള്ള കുടിശ്ശിക. എന്തായാലും സുപ്രീംകോടതിയുടെ അന്ത്യശാസനത്തില്‍ നടുങ്ങിയ ടെലിക്കോം കമ്പനികള്‍ കുടിശ്ശികയുമായി വരിവരിയായി എത്തുന്നുണ്ട്.

മാര്‍ച്ചിലെ രണ്ടാമത്തെ ആഴ്ചയില്‍ ഇടപാടുകാരെ വലയ്ക്കാനൊരുങ്ങി ബാങ്കുകൾ. തുടര്‍ച്ചയായ ആറു ദിവസം രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞു കിടക്കുമെന്നാണ് വിവരങ്ങൾ. മാര്‍ച്ച് 10 മുതല്‍ പതിനഞ്ച് വരെയുളള ആറു ദിവസമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടാന്‍ സാധ്യതയുളളത്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ആഹ്വാനം ചെയ്ത മൂന്ന് ദിവസത്തെ പണിമുടക്കും ഹോളിയും രണ്ടാം ശനിയും കൂട്ടുമ്പോൾ ആറു ദിവസം ഇടപാടുകാർ നട്ടം തിരിയും. മാര്‍ച്ച് 11, 12, 13 തീയതികളാണ് ബാങ്ക് പണിമുടക്ക്. ജീവനക്കാരുടെ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കുകളുടെ ലയനം, ശമ്പള വര്‍ധന ഉള്‍പ്പെടെയുളള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.  പത്താം തീയതി ഹോളിയായതിനാൽ ഉത്തരേന്ത്യയിൽ ബാങ്കുകൾ പ്രവർത്തിക്കില്ല. ബുധനാഴ്ച മുതല്‍ വെള

ളിയാഴ്ച വരെ സമരം. 14-ാം തീയതി രണ്ടാം ശനി. അന്ന് ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമല്ല. 15-ാം തീയതി ഞായറാഴ്ച. അങ്ങനെ ആകെ ആരു ദിവസങ്ങൾ. ചുരുക്കത്തില്‍ ഒൻപതാം തീയതി തിങ്കളാഴ്ച മാത്രമാണ് ആ ആഴ്ചയില്‍ ഇടപാടുകള്‍ നടക്കുക. പിന്നെ അടുത്ത തിങ്കൾ വരെ കാത്തിരിക്കണം ബാങ്കുകൾ തുറക്കാൻ.  ഇത്ര ദിവസം ബാങ്കുകൾ തുറക്കാതെ വരുമ്പോൾ എടിഎമ്മുകൾ കാലിയാകുമെന്നത് ഇടപാടുകാർക്ക് ഇരട്ടപ്രഹരമാകും.

സ്വന്തം ലേഖകൻ

തെലങ്കാന: ഇന്ത്യൻ സംസ്ഥാനമായ തെലങ്കാന, ടെക് മഹീന്ദ്രയുമായി സഹകരിച്ച് അടുത്തിടെ സൃഷ്ടിച്ച ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റിൽ ബ്ലോക്ക്ചെയിൻ ആക്സിലറേറ്റർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾ നൂതന ആശയങ്ങൾ അവതരിപ്പിക്കും. ഒപ്പം തെലങ്കാന സർക്കാർ, ടെക് മഹീന്ദ്ര, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, ഐഐഐടി ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ ഉപദേശങ്ങൾ തേടുകയും ചെയ്യും. പുതുതായി സൃഷ്ടിച്ച തെലങ്കാന ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റിന്റെ ഉദ്ഘാടന പരിപാടിയാണ് “ടി-ബ്ലോക്ക് ആക്സിലറേറ്റർ”. ഇന്നൊവേഷൻ മാനേജ്മെന്റ് കമ്പനിയായ ഐബിസി മീഡിയ ആണ് ആക്സിലറേറ്റർ പ്രവർത്തിപ്പിക്കുന്നത്. ആക്‌സിലറേറ്റർ പ്രോഗ്രാമിനായി 25 ഓളം സ്റ്റാർട്ടപ്പുകൾ ഉൾപ്പെടുത്തും. ഇതിൽ അഞ്ചെണ്ണം അടുത്ത ഘട്ട മെന്റർഷിപ്പിനായി തിരഞ്ഞെടുക്കും.

ശക്തമായ ബ്ലോക്ക്ചെയിൻ ഉപയോഗ സ്റ്റാർട്ടപ്പുകൾ ലക്ഷ്യമിട്ടാണ് നാലുമാസത്തെ ആക്‌സിലറേറ്റർ പ്രോഗ്രാം എന്ന് തെലങ്കാന സർക്കാരിന്റെ വെബ്‌സൈറ്റ് പറയുന്നു. ടി-ബ്ലോക്ക് ആക്സിലറേറ്ററിനായുള്ള രജിസ്ട്രേഷൻ കഴിഞ്ഞ തിങ്കളാഴ്ച ഒരാഴ്ചത്തെ ബൂട്ട് ക്യാമ്പിലൂടെ ആരംഭിച്ചു. തുടർന്ന് നാല് ആഴ്ചത്തെ പരിശീലന പരിപാടിയും നടത്തപ്പെടും. പരിപാടിയിൽ വർക്ക്‌ഷോപ്പുകൾ, അവതരണങ്ങൾ, ചർച്ചകൾ എന്നിവ ഉൾകൊള്ളിച്ചിട്ടുണ്ട്. തെലങ്കാന സർക്കാരിന്റെ ഐടിഇ & സി ഡിപ്പാർട്ട്മെന്റിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജൻ പറഞ്ഞു: “ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിൽ സഹകരിക്കാനും പരിഹാരങ്ങൾ കണ്ടെത്താനും പങ്കാളികളെ പ്രാപ്തരാക്കുന്ന ഒരു പ്ലാറ്റ്ഫോം ആണ് ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റ്.”

ലോകത്തിലെ പ്രമുഖ ബ്ലോക്ക്ചെയിൻ നഗരങ്ങളിലൊന്നായി ഹൈദരാബാദ് വളരുകയാണ്. ടി-ബ്ലോക്ക് ആക്സിലറേറ്റർ പ്രോഗ്രാമിന്റെ ആദ്യ പതിപ്പ് ആരംഭിച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ജയേഷ് രഞ്ജൻ പറഞ്ഞു. ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനായി തെലങ്കാന സംസ്ഥാന സർക്കാർ 2018ലാണ് ടെക് മഹീന്ദ്രയുമായി കരാർ ഒപ്പിട്ടത്.

പിണറായി സർക്കാറിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് അവതരിച്ച ധനമന്ത്രി തോമസ് ഐസക് ഇത്തവണ കണക്കുകൾക്കൊപ്പം ഉദ്ധരിച്ചത് പുതിയ തലമുറയുടെ വരികളും നിലപാടുകളും. ടോം വട്ടക്കുഴിയുടെ ഗാന്ധിയുടെ മരണം എന്ന പെയിന്റിങ് ആയിരുന്നു തോമസ് ഐസക് നിയമസഭയിൽ അവതരിച്ചിച്ച തന്റെ 11മത് ബജറ്റിന്റെ കവർ. കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾ മുതൽ പേരെടുത്ത സാഹിത്യകാരൻമാരുടെ വരികൾ ചേർത്തു പിടിച്ച അദ്ദേഹം ടാഗോറിന്റെ പ്രസിദ്ധമായ ഗീതാഞ്ജലിയിലെ വരികൾ ചൊല്ലി പൗരത്വ പ്രക്ഷോഭകർക്ക് അഭിവാദ്യം അർപ്പിച്ച് കൊണ്ടായിരുന്നു ബജറ്റ് പ്രസംഗം ഉപസംഹരിച്ചത്.

രാജ്യം അഭിമുഖീകരിക്കുന്ന, അസാധാരണമായ െവല്ലുവിളികളുെട പശ്ചാത്തലത്തിലാണ് 2020-21 ധനകാര്യ വർഷേത്തയ്ക്കുള്ള ബജറ്റ് സഭ മുമ്പാകെ സമർപ്പിക്കുന്നതെന്നും ബജറ്റിലേക്ക് രാജ്യത്തെ സാഹചര്യങ്ങളുടെ ഗൗരവം നാം മനസിലാക്കേണ്ടതുണ്ട് എന്ന് പരാമർശത്തോടെ കവി അൻവർ‌ അലിയുടെ വരികളെയാണ് തോമസ് ഐസക് ആദ്യം ഉദ്ധരിച്ചത്.

“മനസ്സാലെ നമ്മൾ

നിനയ്ക്കാത്തെതല്ലാം

കൊടുങ്കാറ്റുപോലെ

വരുന്ന കാല”ത്താണ്ഇന്നു നമ്മൾ ജീവിക്കുന്നത്. “പകയാണ് പതാക

ഭീകരതയാണ് നയത്രന്തം

ആക്രമണമാണ് അഭിവാദനം..”

പിന്നാലെ, പൗരത്വനിയമത്തെ വിമർസിച്ച തോമസ് ഐസക് ഒപി സുരേഷിന്റെ ‘ഓരോ പൗരനും ഒരോ പൊട്ടിത്തെറി’ എന്ന വാചകം ഇന്നത്തെ സാഹചര്യത്തെ അക്ഷരാർത്ഥത്തിൽ വരച്ചിടുന്നതാണെന്നും ചൂണ്ടിക്കാട്ടി.

വയനാട് മീനങ്ങാടി ഹയർ സെക്കഡറി സ്കൂളിലെ ദ്രുപത് ഗൗതം എന്ന പതിനഞ്ചുകാരനായ വിദ്യാർത്ഥിയെയാണ് പൗരത്വ നിയമത്തെയും, തടങ്കൽ പാളയങ്ങളെയും വിശേഷിപ്പിക്കാൻ തോമസ് ഐസക്ക് ചേർത്ത് പിടിച്ചത്. ‘ഭയം ഒരു രാജ്യമാണ് അവിടെ നിശ്ശബ്ദത ഒരു (ആ)ഭരണമാണ്’ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രജകളുടെ പൗരത്വം ഭരണാധികാരികൾ മായിച്ചു കളയാനൊരുങ്ങുന്നത് എന്ന്

“തെറ്റിവരച്ച വീട്

ഒരു കുട്ടി റബ്ബർ െകാണ്ട്

മാച്ചു കളഞ്ഞതു പോലെ’ എന്ന പിഎന്‍ ഗോപീകൃഷ്ണന്റെ വരികളെ കൂട്ട് പിടിച്ച് ധനമന്ത്രി നിയമ സഭയിൽ വ്യക്തമാത്തി.

പിന്നാലെ പ്രഭാവർമ്മ, റഫീഖ് അഹമ്മദ്, എന്നിവരുടെ വരികളും തോമസ് ഐസക് ഉപയോഗിച്ചു. സ്വത്രന്ത ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോ കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത് എന്നും വിദ്യാർത്ഥികളും സ്ത്രീകളും യുവാക്കളുമാണ് ഈ പ്രക്ഷാഭത്തിന്റെ മുൻപന്തിയിൽ എന്നും പ്രഭാവർമ്മയുടെ വരികളെ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അട്ടഹാസത്തിന്റെ മുഴക്കവും,

ചിലമ്പുന്ന െപാട്ടിക്കരച്ചിലിന്റെ കലക്കവും,

നിതാന്തമായ ൈവരക്കരിന്തേളിളക്കവും’

ഭരണകൂടം സൃഷ്ടിക്കുന്ന ഭീതിയ്ക്ക് കീഴടങ്ങില്ല എന്ന മുഷ്ടി ചുരുട്ടലിൽ ഇരമ്പുകയാണ് കാമ്പസുകൾ എന്നും പ്രസംഗത്തിൽ കൂട്ടിച്ചേർ‌ത്തു.

“മഞ്ഞിന്റെ മീതേ

പന്തമായ് പെൺകുട്ടികൾ,

സംഘവാദ് സേ ആസാദി മുഴക്കുന്നു” എന്ന വിനോദ് വൈശാഖിയുടെ വരികളും

“ഞങ്ങളാണ്, ഞങ്ങളാണ് ഞങ്ങളാണ് യൗവ്വനം

നിങ്ങൾ വീണിടാതെ വയ്യ

ഹാ ചവറ്റു കൂനയിൽ ..”

എന്ന റഫീഖ് അഹമ്മദിന്റെ വരികൾ ഭാവിയുടെ പ്രതീക്ഷയാണെന്നും അത് യാഥാർത്ഥ്യമാവുക തന്നെ ചെയ്യുമെന്നും അദ്ദേഹം ആമുഖത്തിൽ പറഞ്ഞു വയ്ക്കുന്നു.

ബെന്യാമന്റെ മഞ്ഞ നിറമുള പകലുകൾ എന്ന നോവലിലെ വരികളുടെ ഊഴമായിരുന്നു പിന്നീട്.

“ഉച്ച കഴിഞ്ഞ് മൂന്നു മണിയായേപ്പാഴേയ്ക്കും ജനങ്ങൾ തെരുവിലൂെട പതിയെപ്പതിയെ ഒഴുകാൻ തുടങ്ങി…. ചിലർ രാജ്യത്തിന്റെ ദേശീയ പതാകയും ചിലർ സമാധാനത്തിന്റെവെള്ളെക്കാടിയും പിടിച്ചിട്ടുണ്ടായിരുന്നു. ചിലരാകെട്ട, േദശീയപതാക പുതച്ചുകൊണ്ടാണ് നടന്നത്. ഈ രാജ്യം മറ്റാരുടേതുമല്ല , ഞങ്ങളുടെ സ്വന്തമാണ് എന്ന സേന്ദശമാണ് അവർ അതിലൂടെ നൽകിയത്”. എൽഡിഎഫ് തീർത്ത് മനുഷശ്യ ശൃംഖലയെയായിരുന്നു ധനമന്ത്രി വാക്കുകളിലൂടെ പറഞ്ഞുവച്ചത്. ഒപ്പം ‘നിലവിളി കെടുത്താൻ ഓടിക്കൂടുന്ന നന്മെയക്കാൾ സുന്ദരമായി ഒന്നുമില്ല’ എന്ന കെജിഎസിന്റെ വരികളും അദ്ദേഹം കൂട്ടിച്ചേർത്തു.

\ജനകീയ ചെറുത്തുനിൽപ്പിന്റെ ഏറ്റവും ഉജ്ജ്വലമായ പ്രകടനമായിരുന്നു ജനുവരി 8ലെ ദേശീയ പണിമുടക്കെന്നും കവിതയെ കുട്ടു പിടിച്ച് അദ്ദേഗം ഓർമ്മിപ്പിച്ചു.

“ഇന്നെല വരെ ഒരു ജാഥയിലും നിന്നിട്ടില്ലെങ്കിലെന്ത്

ഇന്ന് ജാഥയുടെ മുന്നിൽ കയറിനിന്ന് മുഷ്ടി ചുരുട്ടുന്നു പടുവൃദ്ധർ

ചരിത്രം പഠിക്കാൻപോയ കുട്ടികൾ ചരിത്രം സൃഷ്ടിക്കാൻ

തെരുവുകളെ സ്വന്തം ചോരെകാണ്ട് നനയ്ക്കുന്നു.” എന്ന് വിഷ്ണുപ്രസാദിന്റെ വരികളും ബജറ്റ് പ്രസംഗത്തിൽ ഇടം പിടിച്ചു.

രവീന്ദ്ര നാഥ ടാഗോറിന്റെ പ്രസിദ്ധമായ ഗീതാഞ്ജലിയിലെ മുപ്പത്തഞ്ചാം സർഗ്ഗം ഉദ്ധരിച്ച് കൊണ്ടായിരുന്നു ഡോ. തോമസ് ഐസക് തന്റെ ബജറ്റ് പ്രസംഗം ഉപസംഹരിച്ചത്.

എൻ.പി. ച്രന്ദേശഖരന്റെ തർജ്ജമയാണ് ഇതിനായി ഉദ്ധരിച്ചത്.

‘എവിടെ മനം

ഭയശൂന്യം

എവിടെ ശീർഷമനീതം

എവിടെ സ്വത്രന്തം ജ്ഞാനം…’.

അതാണ് സ്വാത്രന്ത്യത്തിന്റെ സ്വർഗ്ഗം, ഇന്ത്യക്കാരെ അവിടേയ്ക്ക് വിളിച്ചുണർത്തേണ എന്നായിരുന്നു ടാഗോറിന്റെ പ്രാർത്ഥനയെന്നു പറഞ്ഞുവയ്ക്കുന്ന അദ്ദേഹം. സ്വാത്രന്ത്യത്തിന്റെ ആ സ്വർഗ്ഗത്തിനു വേണ്ടി പ്രക്ഷോഭ രംഗത്ത് നിലയുറപ്പിച്ച യുവേപാരാളികൾക്ക് അഭിവാദ്യം അർപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂമിയുടെ ന്യായവില 10 ശതമാനം വർധിപ്പിക്കും. ഇതുവവഴി പ്രതീക്ഷിക്കുന്ന വരുമാനം 200 കോടിയാണ്.

മൂല്യവർധിത നികുതിയിലെ മുഴുവൻ പലിശയും പിഴപ്പലിശയും ഒഴിവാക്കും. അഡ്മിറ്റഡ് ടാക്സ് പൂർണമായും അടയ്ക്കണം. തർക്കത്തിലുള്ള നികുതിയുടെ 50 ശതമാനം ഇളവ് അനുവദിക്കും. അപ്പീലിൽ ഉൾപ്പെട്ടിട്ടുള്ളവയ്ക്ക് ഉൾപ്പെടെ ഇത് ബാധകമാക്കും. 2020 ജൂലൈ 31നകം അപേക്ഷ നൽകണം. ആംനസ്റ്റി ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം തുക അടയ്ക്കുന്നവർക്ക് 10 ശതമാനം റിബേറ്റ് നൽകും. തവണവ്യവസ്ഥ സ്വീകരിക്കുന്നവർ കുടിശിക തുകയുടെ 20 ശതമാനം ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം നൽകണം. ബാക്കി തുക നാലു തവണകളായി 2020 ഡിസംബറിന് മുൻപ് അടച്ചു തീർക്കണം.

മൂല്യ വർധിത നികുതി നിയമപ്രകാരം റിട്ടേൺ റിവൈസ് ചെയ്യുന്നതിന് 2019 സെപ്റ്റംബർ 30വരെ അവസരം നൽകിയിരുന്നു. വ്യാപാരികളുടെ ആവശ്യം മാനിച്ച് ഇത് 2020 ഡിസംബർ 31 വരെ നീട്ടി.

കേരള പൊതുവിൽപ്പന നികുതി നിയമത്തിന് കീഴിലുള്ള കുടിശികയ്ക്ക് പ്രഖ്യാപിച്ച ആംനസ്റ്റി ഈ വർഷവും തുടരും.

കഴിഞ്ഞ ബജറ്റിൽ 5 ലക്ഷംരൂപവരെ വിറ്റുവരവുള്ള വ്യാപാരികളുടെ നികുതി നിർണയങ്ങൾ നിബന്ധനകൾക്ക് വിധേയമായി പൂർത്തിയായതായി പ്രഖ്യാപിച്ചിരുന്നു. ഈ ആനുകൂല്യം 10 ലക്ഷംരൂപവരെ വിറ്റുവരവുള്ള വ്യാപാരികൾക്കും ബാധകമാക്കും.

ഇലക്ട്രിക്ക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവർഷത്തെ നികുതി പൂർണമായും ഒഴിവാക്കി.
പുതുതായി വാങ്ങുന്ന പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകളുടെ ആദ്യ 5 വർഷത്തെ നികുതിയിൽ ഏർപ്പെടുത്തിയിരുന്ന റിബേറ്റ് എടുത്തു കളഞ്ഞു. ഇത്തരം വാഹനങ്ങളുടെ ആദ്യ അഞ്ചു വർഷത്തെ ഒറ്റത്തവണ നികുതി 2500 രൂപയായി നിജപ്പെടുത്തി.

പുതുതായി വാങ്ങുന്ന ഇലക്ട്രിക്ക് കാറുകൾ, മോട്ടർ സൈക്കിളുകൾ, സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് പ്രൈവറ്റ് സർവീസ് വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ എന്നിവയുടെ നികുതി അഞ്ചു ശതമാനമായി നിജപ്പെടുത്തി.

ഡീലർമാരുടെ കൈവശമുള്ളതും ഡെമോ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതുമായ വാഹനങ്ങൾക്ക് ഒരു വർഷത്തേക്ക് ഇതേ തരത്തിലുള്ള വാഹനങ്ങൾ റജിസ്റ്റർ ചെയ്യുമ്പോൾ അടയ്ക്കേണ്ട നികുതിയുടെ പതിനഞ്ചിൽ ഒന്ന് നികുതി ഏർപ്പെടുത്തും. ഇത്തരം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുമ്പോൾ 15 വർഷത്തെ ഒറ്റത്തവണ നികുതി ബാധകമാക്കും.

ടിപ്പർ വിഭാഗത്തിൽപ്പെടാത്തതും 20000 കിലോഗ്രാം റജിസ്ട്രേഡ് ലെയ്ഡൻ വെയിറ്റിൽ കൂടുതലുമായ ചരക്കുവാഹനങ്ങളുടെ നികുതിയിൽ 25 ശതമാനം കുറവ് വരുത്തി.
രണ്ട് ലക്ഷം വരെ വില വരുന്ന മോട്ടർസൈക്കിളുകൾക്ക് ഒരു ശതമാനവും, 15 ലക്ഷംവരെ വിലവരുന്ന മോട്ടോർകാറുകൾ, സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പ്രൈവറ്റ് സർവീസ് വാഹനങ്ങൾ എന്നിവയുടെ നികുതിയിൽ രണ്ട് ശതമാനവും വർധനവ് വരുത്തി. ഇതുവഴി പ്രതീക്ഷിക്കുന്ന വരുമാനം 200 കോടി.

സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ നികുതിയിൽ രണ്ട് ശതമാനം വർധന വരുത്തി.

പൊല്യൂഷൻ ടെസ്റ്റിങ് സ്റ്റേഷനുകളുടെ ലൈസന്‍സ് ഫീ 25,000 രൂപയായി വർധിപ്പിച്ചു.

എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസുകളുടെ നികുതി സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായി വർധിപ്പിച്ചു. ഇരുപത് സീറ്റുകളുള്ള ബസുകൾക്ക് സീറ്റ് ഒന്നിന് 50 രൂപ. 20 സീറ്റുകൾക്ക് മുകളിലുള്ള ബസുകൾക്ക് സീറ്റ് ഒന്നിന് 100 രൂപ.

തറ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ നികുതി ഈടാക്കുന്ന സ്റ്റേജ് കാര്യേജുകളുടെ നികുതിയിൽ 10 ശതമാനം കുറവു വരുത്തി.

ഇതര സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾ കേരളത്തിലേക്ക് മേൽവിലാസം മാറ്റുന്നതിന് മറ്റു സംസ്ഥാനങ്ങളിൽനിന്നും എൻഒസി എടുത്ത തീയതി മുതൽ കേരളത്തിലെ നികുതി അടച്ചാൽ മതിയാകും.

വൻകിട പ്രോജക്ടുകൾ നടപ്പിലാക്കുമ്പോൾ, തൊട്ടടുത്തുള്ള ഭൂമിക്ക് വിജ്ഞാപനം ചെയ്ത ന്യായവിലയേക്കാൾ 30 ശതമാനംവരെ വില പുനർനിർണയിക്കാം. 50 കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്.
ആഡംബര നികുതി പുതുക്കി:

 278.7–464.50 ചതുരശ്രമീറ്റർ–5000രൂപ

(3000–5000 ചതുരശ്രഅടി)

464.51–696.75 ചതുരശ്രമീറ്റർ‌–7500 രൂപ

(5001–7500 ചതുരശ്രഅടി)

696.76–929 ചതുരശ്രമീറ്റർ–10000രൂപ

(7501–10000ചതുരശ്രയടി)

929 ചതുരശ്രമീറ്ററിനു മുകളിൽ 12500 രൂപ

(10000 ചതുരശ്ര അടിക്ക് മുകളിൽ)

5 വർഷത്തേക്കോ അതിൽ കൂടുതൽ കാലത്തേക്കോ ഉള്ള ആഡംബര നികുതി ഒരുമിച്ചു മുൻകൂറായി അടച്ചാൽ ആകെ നികുതിയിൽ 20 ശതമാനം ഇളവ് അനുവദിക്കും. 16 കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു.

ഒറ്റത്തവണ കെട്ടിട നികുതി പരമാവധി 30 ശതമാനത്തിൽ കവിയാത്ത വിധം പുനർനിർണയിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിട നമ്പർ അനുവദിക്കുന്നതിനു മുന്നോടിയായി ഒറ്റത്തവണ കെട്ടിടനികുതി ഒടുക്കിയെന്ന് ഉറപ്പാക്കും. 50 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.

പോക്കുവരവ് ഫീസ് പുതുക്കി:

10 ആർവരെ 100 രൂപ

11–20 ആർവരെ–200 രൂപ

21–50 ആർവരെ–300 രൂപ

51– 1 ഹെക്ടർവരെ–500 രൂപ

1 ഹെക്ടറിന് മുകളിൽ 2വരെ–700 രൂപ

2 ഹെക്ടറിനു മുകളിൽ 1000 രൂപ

(ഇതിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം 8 കോടി)

വില്ലേജ് ഓഫിസുകളിൽനിന്ന് സ്ഥലപരിശോധന നടത്തി നൽകുന്ന ലൊക്കേഷൻ മാപ്പുകൾക്ക് 200 രൂപ ഫീസ് ഏർപ്പെടുത്തി. സർക്കാർ ഭവന പദ്ധതികൾക്കായി നൽകുന്ന ലൊക്കേഷൻ മാപ്പുകളെ ഈ ഫീസിൽനിന്നും ഒഴിവാക്കും. 50 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.
വില്ലേജോഫിസുകളിൽനിന്ന് നൽകുന്ന തണ്ടപ്പേർ പകർപ്പിന് 100 രൂപ ഫീസ് ഏർപ്പെടുത്തി. സർക്കാർ ഭവന പദ്ധതികള്‍ക്കായി തണ്ടപേര്‍ പകർപ്പുകളെ ഈ ഫീസുകളിൽനിന്ന് ഒഴിവാക്കി. ഇതിലൂടെ 50 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.

ക്ഷേമ പെൻഷനുകൾ വാങ്ങുന്ന അനർഹരെ ഒഴിവാക്കും. ഇതിലൂടെ 700 കോടിയുടെ ചെലവ് ഒഴിവാക്കാനാകും

തദ്ദേശ വകുപ്പിലെ ഡിആർ ഡിഐ, പെർഫോമൻസ് ഓഡിറ്റ് എന്നീ വിഭാഗങ്ങളിലെ 700 ജീവനക്കാരെ പുനർവിന്യസിക്കും. ഇവരുടെ ചുമതലകൾക്ക് ഇന്ന് പ്രസക്തിയില്ലാത്തതിനാലാണ് പുനർവിന്യസിക്കുന്നത്. ചരക്കുനികുതി വകുപ്പിൽ അധികമായുള്ളവരെ പഞ്ചായത്തിലേക്ക് പുനർവിന്യസിക്കും.

കാറുകൾ വാങ്ങുന്നതിനു പകരം മാസവാടകയ്ക്ക് എടുക്കും. ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങാനായാൽ 7.5 കോടിരൂപ ലാഭിക്കാനാകും. മേൽപറഞ്ഞ നടപടികളിലൂടെ 1500 കോടിരൂപയുടെ അധിക ചെലവെങ്കിലും ഒഴിവാക്കാനാകും.

ജിഎസ്‌ടി വകുപ്പിലെ 75 ശതമാനം ഉദ്യോഗസ്ഥരെയും ജിഎസ്ടി നികുതി പിരിവിനായി വിന്യസിക്കും.

ഒരു ലക്ഷത്തോളം പുതിയ രജിസ്ട്രേഷനുകൾ ഉൾപ്പെടുത്തി നികുതി ശൃംഖല വിപുലീകരിക്കും.

അതിർത്തിയിൽ സ്ഥാപിക്കുന്ന ക്യാമറകളിലൂടെ ചരക്ക് വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കും.

റജിസ്ട്രേഡ് വ്യാപാരികളുടെ റിട്ടേൺ ഫയലിങ്, നികുതി ഒടുക്കൽ എന്നിവ കൃത്യമായി നിരീക്ഷിക്കുന്നതിന് അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർമാരെ ചുമതലപ്പെടുത്തും.
നികുതി വെട്ടിപ്പ് സാധ്യതയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും നിർബന്ധിത ഇ–ഇൻവോയിസുകൾ ഏർപ്പെടുത്തും.

2020ലെ കേന്ദ്ര ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിബജറ്റിലെ നികുതി നിർദ്ദേശങ്ങൾ എന്തെല്ലാം?യിട്ടുള്ള സിജിഎസ്ടി ഭേദഗതികൾക്ക് സമാനമായ ഭേദഗതികൾ സംസ്ഥാന ജിഎസ്ടി നിയമത്തിലും ഉൾപ്പെടുത്തും

സ്വന്തം ലേഖകൻ

ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റ്സിന്റെ സർവേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ലോകത്തെ 80% സെൻട്രൽ ബാങ്കുകളും ക്രിപ്റ്റോ കറൻസി പുറത്തിറക്കുന്നതിനുള്ള ഒരുക്കത്തിലാണ്. 10% ബാങ്കുകൾ അവരുടെ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു. വരും വർഷങ്ങളിൽ ഇത് നടപ്പിലാക്കും. ഓസ്‌ട്രേലിയ, ബ്രസീൽ, ചൈന, ഫ്രാൻസ്, യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള 66 കേന്ദ്ര ബാങ്കുകൾ സർവേയിൽ പങ്കെടുത്തു. സർവേയിൽ പങ്കെടുത്ത ബാങ്കുകൾ ആഗോള സമ്പദ്‌വ്യവസ്ഥയുടെ 90% പ്രതിനിധീകരിക്കുന്നു.

2018ൽ 70% പേർ മാത്രമായിരുന്നു ക്രിപ്റ്റോ കറൻസിയ്ക്കായി പരിശ്രമിച്ചുകൊണ്ടിരുന്നത്. 10% വർധനവ് ആണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. ഡിജിറ്റൽ പണം പ്രയോഗത്തിലെത്തിക്കാൻ മിക്ക ബാങ്കുകളും പരിശ്രമിക്കുന്നുണ്ട്. സെനഗൽ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽ ക്രിപ്റ്റോ കറൻസികൾ ഉണ്ട്. ചൈന ഇത് പുറത്തിറക്കാൻ ഇരിക്കുന്നു. ഒപ്പം തെക്കൻ കൊറിയയും യൂറോപ്യൻ സെൻട്രൽ ബാങ്കും ഈയൊരു വിഷയത്തിൽ കൂടുതൽ ഗവേഷണം നടത്തുകയാണ്.

മിക്ക ബാങ്കുകളും ക്രിപ്റ്റോ കറൻസിയിലേക്ക് മാറാൻ ശ്രമിക്കുന്നു എന്ന് സർവേയിലൂടെ കണ്ടെത്തി. സുരക്ഷിതമായ പണമിടപാട് നടത്തുക എന്നതാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്.

150 സ്വകാര്യ യാത്രാ ട്രെയിനുകള്‍ കൊണ്ടുവരുന്നു. ബജറ്റ് പ്രസംഗത്തിലാണ് ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം പറഞ്ഞത്. ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ആള്‍സ്റ്റം, സിമന്‍സ്, ബംബാര്‍ഡിയര്‍ തുടങ്ങിയ കമ്പനികളെല്ലാം താല്‍പര്യമറിയിച്ച് രംഗത്തെത്തിയതായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് അറിയിച്ചു. 22,500 കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. തിരക്കുള് 100 റൂട്ടുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കാനാണ് ആലോചന. പിപിപി (പബ്ലിക്ക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ്) അഥവാ പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ 150 ട്രെയിനുകള്‍ ഓടിക്കുമെന്നാണ് നിര്‍മ്മല സീതാരാമന്‍ അറിയിച്ചത്. നാല് റെയില്‍വെ സ്‌റ്റേഷനുകള്‍ പിപിപി മാതൃകയില്‍ വികസിപ്പിക്കും. റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. 51,000 ഹെക്ടര്‍ സ്ഥലം ഇതിനായി ഉപയോഗിക്കും.

അതേസമയം രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ ട്രെയിന്‍ ഇന്‍ഡോറിനും വരാണസിയ്ക്കുമിടയില്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു. ഹംസഫര്‍ എക്‌സ്പ്രസിന് ഉപയോഗിച്ച റേക്കുകള്‍ തന്നെയായിരിക്കും ഈ ട്രെയിനിനും ഉപയോഗിക്കുക. നിലവില്‍ ഡല്‍ഹി – ലക്‌നൗ, അഹമ്മദാബാദ് – മുംബയ് റൂട്ടുകളിലാണ് ഐര്‍സിടിസിയുടെ സ്വകാര്യ ട്രെയിനുകള്‍ ഓടുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഇന്‍ഡോര്‍-വരാണസി ട്രെയിന്‍ സര്‍വീസ് നടത്തുക. രണ്ട് ദിവസം ലക്‌നൗ വഴിയും ഒരു ദിവസം അലഹബാദ് വഴിയുമാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. ഫെബ്രുവരി 20ന് ഈ ട്രെയിന്‍ സര്‍വീസ് തുടങ്ങിയേക്കും. ഐആര്‍സിടിസി ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകളുണ്ടാകും. ചെയര്‍ കാര്‍ ഉണ്ടാകില്ല. അടിസ്ഥാനസൗകര്യവികസനം, മെയിന്റനന്‍സ്, ഓപ്പറേഷന്‍സ്, സേഫ്റ്റി തുടങ്ങിയവ റെയില്‍വേയുടെ ചുമതലയായിരിക്കും.

പ്രശസ്ത അമേരിക്കൻ വ്യവസായിയും സാമൂഹ്യപ്രവർത്തകനും ലോകത്തെ ഏറ്റവും വലിയ പേഴ്സണൽ കമ്പ്യൂട്ടർ സോഫ്റ്റ്‌വേർ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാളുമായ ബിൽ ഗേറ്റ്സിന്റെ മകൾ ജെന്നിഫർ ഗേറ്റ്സ് വിവാഹിതയാകുന്നു. കാമുകൻ നയേൽ നാസറുമായുള്ള തന്റെ വിവാഹനിശ്ചയം ഇന്‍സ്റ്റാഗ്രാം വഴിയാണ് ജെന്നിഫർ ലോകത്തെ അറിയിച്ചത്. സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ പഠനം പൂര്‍ത്തിയാക്കിയ ഈജിപ്ഷ്യൻ കോടീശ്വരനുമായുള്ള മകളുടെ വിവാഹനിശ്ചയത്തില്‍ ബില്‍ ഗേറ്റ്സും സന്തോഷം അറിയിച്ചു.

 

RECENT POSTS
Copyright © . All rights reserved