Crime

തൃക്കാക്കരയില്‍ കാമുകന്റെ ക്രൂര മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. പെണ്‍കുട്ടിയ്ക്ക് ബോധം വീണിട്ടുണ്ടെങ്കിലും പരിക്കുകള്‍ ഗുരുതരമാണ്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ച കാമുകന്‍ തൃശൂർ മാള കളത്തിപ്പറമ്പ് വീട്ടിൽ ഗോപകുമാറി (20)നെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിക്കാണ് പെണ്‍കുട്ടിയെ തൃക്കാക്കര ഉണിച്ചിറ തൈക്കാവിന് സമീപമെത്തിച്ച് ഗോപകുമാര്‍ മര്‍ദ്ദിച്ചത്.

പെണ്‍കുട്ടിയെ അടിച്ച് വീഴ്ത്തി മര്‍ദ്ദിച്ച ശേഷം മുകളില്‍ കയറിയിരുന്നു ക്രൂരമര്‍ദ്ദനമാണ് ഗോപകുമാര്‍ നടത്തിയത്. ഇരുകവിളുകളിലും മാറിമാറിയടിച്ചു. ശരീരമാസകലം മര്‍ദ്ദിച്ചു. നിലത്തിട്ട് വലിച്ചിഴച്ചു. ഒടുവില്‍ അവിടെയുള്ള ഒരു പട്ടിക എടുത്തുകൊണ്ട് വന്നു വീണ്ടും ക്രൂരമര്‍ദ്ദനം തന്നെ നടത്തി. പട്ടിക കൊണ്ടുള്ള മര്‍ദ്ദനത്തിലാണ് പെണ്‍കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേറ്റത്.

ആളൊഴിഞ്ഞ പറമ്പിലിട്ടാണ് ഗോപകുമാര്‍ ക്രൂരമര്‍ദ്ദനം നടത്തിയത്. പുലര്‍ച്ചെ മൂന്നായിരുന്നതിനാല്‍ അവിടെ ചുരുക്കം പേരാണ് ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയവരാണ് ഗോപകുമാറിന്റെ മര്‍ദ്ദനത്തില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിച്ചത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചശേഷം ഗോപകുമാറിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. ഹോട്ടലില്‍ നിന്നു അവള്‍ പ്രശ്നമുണ്ടാക്കിയപ്പോഴാണ് തമ്മിലടിയായത്. ഈ പ്രശ്നം കാരണം ഹോട്ടല്‍ ഉടമ രണ്ടുപേരെയും ഇറക്കിവിട്ടു. അവള്‍ പ്രശ്നമുണ്ടാക്കിയതിനാല്‍ ഉള്ള ജോലിയും നഷ്ടമായി. അതിലുള്ള ദേഷ്യം കൊണ്ടാണ് യുവാവിനെ മര്‍ദ്ദിച്ചത് എന്നാണ് ഗോപകുമാര്‍ പോലീസിനോട് പറഞ്ഞത്.

ഗോപകുമാറും പെണ്‍കുട്ടിയും തൃശൂര്‍ സ്വദേശികളാണ്. വര്‍ഷങ്ങളായി അടുപ്പവുമുണ്ട്. ഗോപകുമാറിനെ വിശ്വസിച്ച് ഇറങ്ങി വന്നതാണ് കാമുകി. . അതിനുശേഷം പെണ്‍കുട്ടിയ്ക്ക് വീട്ടുകാരുമായി ബന്ധമില്ലാത്ത അവസ്ഥയിലായിരുന്നു. കൊച്ചിയില്‍ വന്ന ശേഷം ഇവര്‍ ഒരുമിച്ചാണ് ജീവിക്കുന്നത്. ജോലി തേടിയപ്പോള്‍ രണ്ടുപേര്‍ക്കും ഹോട്ടല്‍ ജോലിയും കിട്ടി.

ഗോപകുമാറിന് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നു പെണ്‍കുട്ടിയ്ക്ക് മനസിലായി. ഇതോടെ ഇവര്‍ തമ്മില്‍ പ്രശ്നമായി. സംഭവ ദിവസവും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. വഴക്ക് മൂത്തപ്പോള്‍ ഉടമ ഹോട്ടലില്‍ നിന്നു രണ്ടുപേരോടും ഇറങ്ങാന്‍ പറഞ്ഞു. തമ്മില്‍ വഴക്കുമായി ജോലിയും പോയി. ഇതിന്റെ ദേഷ്യം തീര്‍ക്കാനാണ് പുലര്‍ച്ചെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മര്‍ദ്ദിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മറ്റൊരു ബന്ധത്തിന്റെ പേരിലാണ് തര്‍ക്കം വന്നത്. കുറച്ച് നാളുകളായി ഇവര്‍ തമ്മില്‍ വഴക്കും പോലീസില്‍ പരാതിയുമൊക്കെ ആയിട്ടുണ്ട്‌. പെണ്‍കുട്ടി ഗോപകുമാറിന് എതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഹോട്ടലില്‍ നിന്നുള്ള വഴക്കിന്റെ പക തീര്‍ക്കാനാണ് ഗോപകുമാര്‍ പെണ്‍കുട്ടിയെ ഇറക്കിക്കൊണ്ടു വന്നു മര്‍ദ്ദിച്ചത്. ഗോപകുമാറിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

മുൻ കാമുകൻ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ രംഗത്ത്. മർദ്ദനത്തിൽ പരുക്കേറ്റതിന്റെയും കരുവാളിച്ചതിന്റെയും ചിത്രങ്ങൾ സഹിതം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. നടി പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളുടെ ക്രൂരതകൾ കാരണം നഷ്ടമായെന്നു കരുതിയ ജീവിതം വീണ്ടെടുത്തെന്നും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും വ്യക്തമാക്കിയാണ് തന്റെ അതിജീവന കഥ നടി വിവരിച്ചിരിക്കുന്നത്.

അനൂപ് പിള്ളയെന്നയാളാണ് തന്റെ മുൻ കാമുകനെന്ന് വെളിപ്പെടുത്തിയാണ് നടി അയാളുടെ ക്രൂരതകൾ എണ്ണിയെണ്ണി വിവരിച്ചിരിക്കുന്നത്. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയ നടി. പൊലീസിൽ പരാതി നൽകിയതായും പോസ്റ്റിൽ വെളിപ്പെടുത്തി. അനൂപ് പിള്ള നിലവിൽ ഒളിവിലാണെന്നും യുഎസിലുണ്ടെന്നാണ് അറിവെന്നും നടി കുറിച്ചു. ഇപ്പോഴും തനിക്കും കുടുംബത്തിനും ഭീഷണി ഉള്ളതിനാലാണ് ഇതെല്ലാം തുറന്ന് എഴുതുന്നതെന്നും നടി കുറിച്ചു.

 

അനിഖയുടെ കുറിപ്പ്

‘‘നിർഭാഗ്യവശാൽ അനൂപ് പിള്ള എന്നൊരാളുമായി ഞാൻ ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അയാൾ എന്നെ മാനസികമായും ഏറ്റവുമൊടുവിൽ ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇതുപൊലെ ഒരാളെ ജീവിതത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല. ഇതെല്ലാം ചെയ്തശേഷം അയാൾ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇയാൾ ഇത്തരത്തിൽ പെരുമാറുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല എന്നതാണ് യാഥാർഥ്യം. അയാൾ രണ്ടാം തവണയും എന്നെ ഉപദ്രവിച്ചപ്പോൾ ഞാൻ ബെംഗളൂരു പൊലീസിൽ പരാതി നൽകിയിരുന്നു (ആദ്യമായി ഇയാൾ എന്നെ മർദ്ദിച്ചത് ചെന്നൈയിൽ വച്ചാണ്. അന്ന് മർദ്ദിച്ചശേഷം എന്റെ കാലിൽ വീണ് ഒരുപാട് കരഞ്ഞു. വിഡ്ഢിയായ ഞാൻ മനസ്സലിഞ്ഞ് ആ സംഭവം വിട്ടുകളഞ്ഞു).

രണ്ടാം തവണയും അയാൾ അതുതന്നെ ചെയ്തു. അന്നും ഒന്നും സംഭവിച്ചില്ല. അയാൾ പൊലീസുകാർക്ക് പണം നൽകി അവരെ വലയിലാക്കിയിരുന്നു. തുടർന്ന് പൊലീസ് ഒപ്പമുണ്ടെന്ന ധാർഷ്ട്യത്തിൽ അയാൾ ഉപദ്രവം തുടർന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ഞാൻ പലകുറി ഉപദ്രവിക്കപ്പെട്ടു, വഞ്ചിക്കപ്പെട്ടു. ഇതോടെ അയാളെ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ, എന്നെ വിടാൻ ആ മനുഷ്യൻ, അങ്ങനെ വിളിക്കാമോ എന്ന് ഇപ്പോഴും തീർച്ചയില്ല, ഒരുക്കമായിരുന്നില്ല. ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. അത് സത്യമാണ്.ഞാൻ ഷൂട്ടിങ്ങിന് പോകാതിരിക്കാൻ അയാൾ എന്റെ ഫോൺ എറിഞ്ഞു തകർത്ത സംഭവങ്ങളുണ്ട്. ഞങ്ങൾ ബന്ധം പിരിഞ്ഞ ശേഷവും ഞാനറിയാതെ അയാളുടെ ലാപ്ടോപ്പിൽ കണക്ട് ചെയ്തിരുന്ന എന്റെ ഫോണിലൂടെ വാട്സാപ്പ് ചാറ്റുകൾ പോലും നിരീക്ഷിക്കുന്നുണ്ടായിരുന്നു.

അയാളുള്ളത്. തുടർച്ചയായി എനിക്കെതിരെ ഭീഷണികൾ വരുന്ന സാഹചര്യത്തിലാണ് ഇതെല്ലാം ഞാൻ ഇവിടെ തുറന്നെഴുതുന്നത്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അയാൾ പറഞ്ഞു നടക്കുന്ന നുണകൾ വിശ്വസിച്ച് എന്നെ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യുന്നവരുണ്ട്.ഇപ്പോൾ ഞാൻ ഇതിൽനിന്നെല്ലാം പൂർണമായും മുക്തിയായി ഷൂട്ടിങ്ങിൽ വ്യാപൃതയാണ്’ – അനിക വിക്രമൻ കുറിച്ചു.

പറമ്പിലെ ചവറിന് തീയിട്ടതിന് പിന്നാലെ തീ ആളിപടർന്ന് വീട്ടമ്മ വെന്തുമരിച്ചു. കണ്ണൂർ കൊട്ടിയൂർ സ്വദേശിനിയായ പൊന്നമ്മ (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചത്.

വീടിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലെ ചവറിന് തീയിട്ടതിന് പിന്നാലെ തീ ആളി പടർന്നു. തീ പടരുന്നത് കണ്ട് ഓടാൻ ശ്രമിച്ച പൊന്നമ്മ വീഴുകയും തീ ശരീരത്തിൽ പടരുകയുമായിരുന്നു. പൊന്നമ്മയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി തീ അണച്ച് പൊന്നമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തിയതായും താൻ മരിച്ച് പോകുമെന്നും ഷാരോൺ ആശുപത്രിയിൽവെച്ച് ബന്ധുവിനോട് പറഞ്ഞിരുന്നതായി കുറ്റപത്രം. ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഗ്രീഷ്മയും ഷാരോണും നിരവധി തവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ കീടനാശിനി കലർത്തി നൽകിയ ദിവസം ലൈംഗീക ബന്ധത്തിൽ ഏർപ്പെടണം എന്ന് ആവിശ്യപെട്ടാണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. തലേ ദിവസം രാത്രി ഒന്നര മണിക്കൂറോളം ഗ്രീഷ്മ ഷാരോണുമായി സെക്സ് ചാറ്റ് നടത്തിയിരുന്നു. തുടർന്ന് ഫോണിലൂടെ പറഞ്ഞതൊക്കെ നേരിട്ട് ചെയ്യാൻ കൊതിയാകുന്നു എന്ന് പറഞ്ഞ് ഷാരോണിനെ വീട്ടിൽ വരാൻ ഗ്രീഷ്മ നിർബന്ധിക്കുകയായിരുന്നു.

ഗ്രീഷ്മ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ വീട്ടിലേക്ക് വരണമെന്ന് പലവട്ടം ചാറ്റിനിടെ പറഞ്ഞതായി ഷാരോൺ ബന്ധുവിനോട് പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. 2022 ഒക്ടോബർ 14 ന് രാവിലെ ഏഴ് മണിമുതൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ കൊതി തോന്നുന്നെന്ന് പറഞ്ഞ് ഗ്രീഷ്മ ഷാരോണിന് നിരവധി മെസേജുകൾ അയച്ചു. ഒക്ടോബർ 13 ന് രാത്രി ഒന്നര മണിക്കൂർ നേരം സെക്സ് ചാറ്റ് ചെയ്തതായും കുറ്റപത്രത്തിൽ പറയുന്നു.

ഗ്രീഷ്മയുടെ നിർബന്ധം കാരണമാണ് വീട്ടിൽ പോയതെന്ന് ഷാരോൺ ബന്ധുവിനോട് പറഞ്ഞു. ഷാരോൺ മരിച്ചതിന് പിന്നാലെ ഗ്രീഷ്മ വാട്സാപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്തു. ഡിലീറ്റ് ചെയ്ത ചാറ്റുകൾ തിരിച്ചെടുക്കാൻ പറ്റുമോ എന്നും ഗ്രീഷ്മ ഗൂഗിളിൽ സെർച്ച് ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മ ഇപ്പോൾ ജയിലിൽ കഴിയുകയാണ്. കേസിലെ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിന് ജാമ്യം ലഭിച്ചിരുന്നു. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവനും ജയിലിൽ കഴിയുകയാണ്.

2021 ഒക്ടോബറിലാണ് ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായത്. 2022 മാർച്ച് 4 നാണ് പട്ടാളത്തിൽ ജോലി ചെയ്യുന്ന യുവാവുമായി ഗ്രീഷ്മയുടെ വിവാഹ നിശ്ചയം നടത്തിയത്. ഇതിന് പിന്നാലെ ഷാരോണും ഗ്രീഷ്മയും തമ്മിൽ വഴക്കിടുകയും പിരിയുകയും ചെയ്തിരുന്നു. എന്നാൽ അതെ വർഷം മെയ്ൽ ഗ്രീഷ്‌മ വീണ്ടും ഷാരോണുമായി അടുത്തു. നവംബർ മാസത്തിൽ വീട്ടിൽ വെച്ചും വെട്ട്കാട് പള്ളിയിൽ വെച്ചും താലി കെട്ടി. തുടർന്ന് തൃപ്പരപ്പിലുള്ള ഹോട്ടലിൽ മുറിയെടുത്ത് ഇരുവരും ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടു.

അതേമയം വിവാഹം അടുത്തതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിക്കുകയും പാരസെറ്റമോൾ അമിതമായി കഴിച്ചാലുണ്ടാകുന്ന തകരാറുകൾ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്ത് മനസിലാക്കി. തുടർന്ന് പാരസെറ്റമോൾ ഗുളികയും ഡോളോയും വെള്ളത്തിൽ ലയിപ്പിച്ച് കൈയിൽ കരുതി. കോളേജിലെ റിസപ്‌ഷനിൽ വെച്ച് കടയിൽ നിന്നും വാങ്ങിയ ജ്യൂസിൽ പാരസെറ്റമോൾ കലർത്തിയ വെള്ളം ഒഴിച്ച് ഷാരോണിന് നൽകി. എന്നാൽ കൈപ്പ് കാരണം ഷാരോൺ കുടിച്ചില്ല.

നവംബറിൽ ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്ന് ഗ്രീഷ്മ വാക്ക് കൊടുത്തിരുന്നു. നവംബറിന് മുൻപ് ഷാരോണിനെ ഒഴിവാക്കണമെന്ന് ഗ്രീഷ്മ തീരുമാനിച്ചു. തുടർന്നാണ് വീട്ടിലേക്ക് വിളിച്ച് വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്തത്. കഷായം കുടിച്ചതിന് പിന്നാലെ ഗ്രീഷ്മയുടെ മുറിയിൽ ഷാരോൺ ഛർദിച്ചിരുന്നു. ഗ്രീഷ്മയുടെ വീട്ടിൽ നിന്നും ഇറങ്ങിയ ഷാരോൺ ബൈക്കിലിരുന്നും ഛർദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചദിച്ചെന്നും ഷാരോൺ സുഹൃത്തിനോട് പറഞ്ഞിരുന്നു. ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതോടെയാണ് ഷാരോൺ മരണപ്പെട്ടത്.

 

പതിമൂന്നുകാരനെ ലൈംഗീക പീഡനത്തിന് ഇരയാക്കി ഗർഭം ധരിച്ച മുപ്പത്തിയൊന്നുകാരിയെ ജയിൽവാസത്തിൽ നിന്നും മോചിപ്പിച്ച കോടതി വിധിക്കെതിരെ പ്രതിഷേധവുമായി പതിമൂന്നുകാരന്റെ കുടുംബം രംഗത്ത്. കൊളറാഡോയിലെ ആൻഡ്രിയ സെറാനോ (31) നെയാണ് കോടതി മോചിപ്പിച്ചത്. യുവതിയുടെ അഭിഭാഷകരും പ്രോസിക്യൂട്ടർമാരും തമ്മിലുണ്ടാക്കിയ പ്ലീ ഡീൽ അനുസരിച്ചാണ് യുവതിയെ തടവ് ശിക്ഷയിൽ നിന്നും ഒഴിവാക്കിയത്.

അതേസമയം പതിമൂന്നുകാരനെ പീഡിപ്പിച്ചതായി യുവതി കുറ്റസമ്മതം നടത്തിയിരുന്നു. യുവതിയെ ലൈംഗീക കുറ്റവാളിയായി തന്നെയാണ് കാണുകയെന്നും കോടതി അറിയിച്ചു. കഴിഞ്ഞ വർഷമാണ് പതിമൂന്നുകാരനെ മുപ്പത്തിയൊന്നുകാരിയായ ആൻഡ്രീയ ലൈംഗീകമായി പീഡിപ്പിച്ചത്. നിരവധി തവണ പതിമൂന്നുകാരനെയുമായി യുവതി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടതായി യുവതി കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ പതിമൂന്ന് കാരനിൽ നിന്ന് യുവതി ഗർഭിണിയാകുകയും കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.

കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ അറസ്റ്റ് ചെയ്ത യുവതിയെ എഴുപതിനായിരം ഡോളർ ബോണ്ടിൽ ജാമ്യത്തിൽ വിടുകയായിരുന്നു. കേസിൽ പിന്നീട് യുവതിക്ക് കോടതി തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. തുടർന്നുണ്ടായ പ്ലീ ഡീലിലാണ് യുവതിയെ തടവ് ശിക്ഷയിൽ നിന്നും ഒഴിവാക്കിയത്. ഇതിനെതിരെയാണ് കുട്ടിയുടെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കേസിൽ പുരുഷനായിരു പ്രതിയെങ്കിൽ ഇങ്ങനെ ശിക്ഷയിൽ ഇളവ് നൽകുമോ എന്ന് കുടുംബം ചോദിക്കുന്നു. എന്റെ മകന്റെ കുട്ടിക്കാലമാണ് ഇല്ലാതെ ആയതെന്നും കളിച്ച് നടക്കേണ്ട പ്രായത്തിൽ അവൻ അച്ഛൻ ആയിരുന്നെന്നും പതിമൂന്നുകാരന്റെ മാതാവ് പറയുന്നു.

 

താക്കോൽ ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി മംഗളൂരുവിലെ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. കാസർഗോഡ് ചെറുവത്തൂർ സ്വദേശിനി അംബിക (40) ന്റെ മരണം ഡോക്ടർമാരുടെ അശ്രദ്ധ കാരണമാണെന്ന് ആരോപിച്ചാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ് ഗർഭപാത്രം നീക്കം ചെയ്യുന്നതിനായി അംബികയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഫെബ്രുവരി 28 ന് താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തുകയും ഗർഭപാത്രം നീക്കം ചെയ്യുകയും ചെയ്തു. തുടർന്ന് യുവതിയെ വാർഡിലേക്ക് മാറ്റി. എന്നാൽ പിറ്റേദിവസം യുവതിക്ക് ശ്വാസ തടസം അനുഭവപ്പെടുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്തതോടെ ബന്ധുക്കൾ ഡോക്ടറെ വിവരമറിയിച്ചു.

ഗ്യാസ് സംബന്ധമായ പ്രശനങ്ങളാണെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. എന്നാൽ ശാരീക ബുദ്ധിമുട്ടുകൾ വർദ്ധിച്ചതോടെ യുവതിയെ സകാനിങ്ങിന് വിധേയയാക്കുകയും വീണ്ടും ശസ്ത്രക്രിയ ചെയ്യണമെന്നും ഡയാലിസിസ് ആവശ്യമാണെന്നും അറിയിച്ചു. തുടർന്ന് യുവതിയുടെ നില ഗുരുതരമായതോടെ ഞായറാഴ്ച രാവിലെ യുവതി മരിച്ചു. സംശയം തോന്നിയ ബന്ധുക്കൾ ബഹളം വെച്ചതോടെയാണ് ഡോക്ടർമാർ സത്യാവസ്ഥ പുറത്ത് പറഞ്ഞത്.

താക്കോൽ ദ്വാര ശസ്ത്രക്രിയയ്ക്കിടെ ചെറുകുടലിന് സുഷിരമുണ്ടാവുകയും ഇതിലൂടെ മലമൂത്രാദികൾ ആന്തരികാവയവത്തിൽ എത്തി അണുബാധ ഉണ്ടാവുകയുമായിരുന്നു. ഇത് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതാണ് മരിക്കാൻ കാരണമെന്നും ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

മാവേലിക്കരയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ വഴിത്തിരിവ്. മാസങ്ങളായി പ്രതി ആരാണെന്ന് ഉറപ്പില്ലാത്ത കാര്യത്തിൽ ഒടുവിൽ യാഥാർത്ഥ്യം പുറത്തു വന്നിരിക്കുകയാണ്. പ്രതിയെ ഡിഎൻഎ ടെസ്റ്റിലൂടെയാണ് കണ്ടെത്തിയത്. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ചുനക്കര നടുവിലേമുറി രാജീവ് ഭവനത്തിൽ രാജീവിനെ (46) ആണ്‌ അറസ്‌റ്റു ചെയ്തത്.

നൂറനാട് സ്വദേശിയായ ഭിന്നശേഷിക്കാരിയായ യുവതിയെയാണ് രാജീവ് പീഡിപ്പിച്ചത്. 11 മാസം മുൻപാണ് സംഭവം നടന്നത്. അതിക്രമം നടക്കുമ്പോൾ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ വന്ന രാജീവ് പെൺകുട്ടിയെ കടന്നുപിടിച്ച് പീഡനത്തിന് വിധേയയാക്കുകയായിരുന്നു. തനിക്ക് വഴങ്ങണമെന്നും വിസമ്മതിച്ചാൽ കൊന്നുകളയുമെന്നും ഭഃഷണിപ്പെടുത്തിയാണ് പ്രതി അതിക്രമം കാട്ടിയതെന്ന് പൊലീസ് പറഞ്ഞു.

പീഡനവവിവരം പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ല. ശാരീരിക അവശതകൾ ഉണ്ടായതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർക്ക് സംശയം തോന്നിയത്. പെൺകുട്ടിക്ക് വയറുവേദന അസഹ്യമായതോടെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ വീട്ടുകാർ നൂറനാട് പൊലീസിൽ പരാതിനൽകുകയായിരുന്നു. എന്നാൽ പ്രതി ആരാണെന്ന കാര്യത്തിൽ മാത്രം സംശയം നിലനിന്നു. സംസാരിക്കുവാനുള്ള പരിമിതികൾ കാരണം പ്രതിയെക്കുറിച്ച് സൂചന നൽകാൻ പെൺകുട്ടിക്കായില്ല.

ഭിന്നശേഷി ഭാഷാവിദഗ്ധരുടെ സഹായത്തോടെയാണ് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. സംശയം തോന്നിയ ആളുകളുടെ ചിത്രങ്ങളും രക്തസാമ്പിളുമെടുത്തുള്ള അന്വേഷണവുമായി പൊലീസ് മുന്നോട്ടു പോയി. ഇതിനിടെ യുവതി പ്രസവിച്ചു. യുവതിയേയും കുട്ടിയേയും വനിതാ ശിശുസംരക്ഷണകേന്ദ്രത്തിലേക്ക് പൊലീസ് മാറ്റുകയും ചെയ്തു.

ഇതിനിടെ ശാസ്‌ത്രീയപരിശോധനയിൽ രാജീവാണ് കുഞ്ഞിൻ്റെ അച്ഛനെന്ന്‌ വ്യക്തമാകുകയായിരുന്നു. എന്നാൽ താനാണ് കുഞ്ഞിൻ്റെ അച്ഛനെന്ന് സമ്മതിക്കാൻ രാജീവ് തയ്യാറായില്ല. തുടർന്നാണ് യുവതിയുടേയും കുട്ടിയുടേയും രാജീവിൻ്റെയും രക്തസാമ്പിൾ ശേഖരിച്ച് ഡിഎൻഎ ടെസ്റ്റ് നടത്താൻ ഉത്തരവായത്.

ഡിഎൻഎ ടെസ്റ്റിൽ രാജീവാണ് കുഞ്ഞിൻ്റെ അച്ഛനെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെ യുവതിയെ പീഡിപ്പിച്ചത് രാജീവാണെന്ന് തെളിയുകയും രാജീവിനെ അറസ്റ്റ് ചെയ്ത് മാവേലിക്കര കോടതിയിൽ ഹാജരാക്കുകയും ചെയ്യുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ്‌ ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ പി ശ്രീജിത്ത്, എസ് ഐ മാരായ നിധീഷ്, രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

കായംകുളം ഉമ്പര്‍നാട്ട് കൊലക്കേസ് പ്രതിയുടെ ഭാര്യ തൂങ്ങി മരിച്ചു. ഉമ്പര്‍നാട്ട് പത്തിരില്‍ വീട്ടില്‍ വിനോദിന്റെ ഭാര്യ സോമിനി(37) ആണ് മരിച്ചത്. ശനിയാഴ്ച സ്വന്തംവീടായ കായംകുളം ചിറക്കടവം പുത്തന്‍പുതുവേലില്‍ വീട്ടില്‍ വെച്ചായിരുന്നു സംഭവം. സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ ഇവരുടെ ഭര്‍ത്താവ് വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ സോമിനിക്കെതിരെ കടുത്ത അപവാദ പ്രചരണം നടന്നിരുന്നതായി ആരോപണമുണ്ട്.

ഫെബ്രുവരി 16ന് രാത്രി 11.30-ഓടെ തെക്കേക്കര വില്ലേജ് ഓഫീസിനു വടക്ക് കനാല്‍ പാലത്തിനുസമീപം അശ്വതി ജങ്ഷനിലായിരുന്നു കൊലപാതകം. വാക്കു തര്‍ക്കത്തിനിടെ വിനോദ് സുഹൃത്തായ തെക്കേക്കര ഉമ്പര്‍നാട് സ്വദേശി സജേഷിനെ (36) കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിനോദിന്റെ വീടിനുസമീപം താമസിക്കുന്ന ബന്ധുവിനെ കാണാന്‍ സജേഷ് എത്തിയിരുന്നു. ഇയാള്‍ വിനോദിന്റെ വീടിനടുത്തുള്ള റോഡിലാണ് ബൈക്ക് വെച്ചത്. ഇവിടെ നിന്ന് മടങ്ങിയപ്പോള്‍ രാത്രിയായി. ഈ സമയം ബൈക്കെടുത്ത് വീട്ടിലേക്കു പോകാനായെത്തിയ സജേഷും വിനോദും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയാണ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് വിനോദ് സജേഷിനെ കുത്തിയത്. ഇടതു കൈയുടെ പേശിയിലാണ് കുത്തേറ്റത്.

ഇതിനിടെ ബഹളം കേട്ട് നാട്ടുകാരെത്തി. വേദന കൊണ്ട് പുളഞ്ഞ സജേഷ് അപ്പോഴേക്കും കനാല്‍പ്പാലത്തിനു സമീപത്തേക്ക് ഓടിയിരുന്നു. നാട്ടുകാര്‍ വിനോദില്‍ നിന്ന് കത്തി പിടിച്ച് വാങ്ങി. സജേഷിനെ തേടി കണ്ടെത്തി ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. റോഡിലെ രക്തത്തുള്ളികള്‍ പിന്തുടര്‍ന്നാണ് ചോരവാര്‍ന്ന് അവശനിലയിലായ സജേഷിനെ കണ്ടെത്തിയത്. ഇയാളെ ആദ്യം മാവേലിക്കര ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. എന്നാല്‍ നില അതീവ ഗുരുതരമായിരുന്നു. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപ്രതിയിലേക്ക് മാറ്റാനായി ശ്രമം.

വഴിമധ്യേ സജേഷ് മരിച്ചു. പിന്നാലെ വിനോദ് ഒളിവില്‍ പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ 19-ാം തീയതി വിനോദിനെ അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ കടുത്ത മനോവിഷമത്തിലായിരുന്നു സോമിനി. ഭര്‍തൃവീട്ടില്‍ നിന്ന് കായംകുളത്തെ വീട്ടിലേക്കും ഇവര്‍ താമസം മാറ്റിയിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സീൻ വികസിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ശാസ്ത്രജ്ഞൻ ആന്ദ്രേ ബോടിക്കോവിനെ (47) സ്വന്തം അപ്പാർട്ട്മെന്റിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വാക്കുതർക്കത്തെ തുടർന്ന് കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയശേഷം ഓടിപ്പോയ പ്രതിയെ (29) അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഗാമലേയ നാഷനൽ റിസർച് സെന്ററിൽ ഗവേഷകനായി പ്രവർത്തിച്ചിരുന്ന ബോടിക്കോവ് ഉൾപ്പെടുന്ന 18 അംഗ സംഘമാണു 2020 ൽ റഷ്യയുടെ സ്പുട്നിക് V എന്ന കോവിഡ് പ്രതിരോധ വാക്സീൻ വികസിപ്പിച്ചത്. ഇതിനു പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഓർഡർ ഓഫ് മെറിറ്റ് ഫോർ ഫാദർലാൻഡ് പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

ഒരു വർഷം മുൻപ് യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷം റഷ്യയിൽ നിരവധി പ്രമുഖർ അസ്വാഭാവികമായ രീതിയിൽ മരിച്ചു. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥയും പുട്ടിന്റെ വലംകൈയുമായ മറീന യാങ്കിന (58) 16 നില കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ചത് കഴിഞ്ഞ മാസമാണ്. പുട്ടിൻ പുറത്താക്കിയ മേജർ ജനറൽ വ്ലാഡിമിർ മകാറോവ്, റഷ്യൻ കരസേനയുടെ മുൻ മേധാവി അലക്സി മാസ്​ലോവ്, കപ്പൽ സേനയെ ഒരു ദശകത്തോളം നയിച്ച അലക്സാണ്ടർ ബുസ്കോവ് എന്നിവർ മരിച്ചതിലും ദുരൂഹതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പുട്ടിന്റെ കടുത്ത വിമർശകനായ പാർലമെന്റംഗം പാവൽ ആന്റോവും (66) സഹയാത്രികൻ വ്ലാഡിമിർ ബിഡെനോവും ഇന്ത്യയിൽ സന്ദർശനത്തിനിടെ കഴിഞ്ഞ ഡിസംബറിൽ ഒഡീഷയിൽ വച്ചാണു മരിച്ചത്.

കുളവാഴയും പായലും ആ പൈതലിന് രക്ഷാകവചമായി. കുളത്തിലെറിഞ്ഞ 2 ദിവസം പ്രായമുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ബറേലി ജില്ലയിലെ ഖാത്തുവ ഗ്രാമത്തിൽ വ്യാഴാഴ്ച‌യാണ് സംഭവം. കൃഷിസ്ഥലത്തേക്കു പോവുകയായിരുന്ന ഗ്രാമത്തലവൻ വകീൽ അഹമ്മദ് വഴിയരികിലെ കുളത്തിൽ കഴുത്തോളം മുങ്ങി ഒരു കുഞ്ഞ് കിടക്കുന്നതായി കണ്ടു. പൊലീസിനെ അറിയിച്ച് കുഞ്ഞിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തു. പരിശോധനയിൽ കുഴപ്പമൊന്നുമില്ല.

ആരോ വലിച്ചെറിഞ്ഞ പെൺകുഞ്ഞ് കുളവാഴ, പായൽ മെത്തയിൽ ഉടക്കിയതിനാൽ മുങ്ങിപ്പോയില്ല. കരയിൽ നിന്ന് 5 മീറ്റർ അകലെയാണ് കുഞ്ഞ് കിടന്നിരുന്നത്. ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ച കുഞ്ഞ് ആരോഗ്യവതിയാണ്. ശിശു സംരക്ഷണ സമിതി ഏറ്റെടുത്ത കുഞ്ഞിന് ഗംഗ എന്നു പേരു നൽകി. കുഞ്ഞിനെത്തേടി ആരും ഇതുവരെ എത്തിയിട്ടില്ല.

മലഞ്ചെരുവിൽ പൊതിഞ്ഞ പെൺകുട്ടിയെ പുറത്തെടുക്കുന്നതിന്റെ വീഡിയോ പ്രാദേശിക വൃത്തങ്ങളിൽ വൈറലായി. സബ് ഇൻസ്പെക്ടർ സുമർ സിംഗ്, ലേഡി കോൺസ്റ്റബിൾ മൗസം ദേവി എന്നിവർ ചേർന്ന് കുട്ടിയെ കസ്റ്റഡിയിലെടുത്ത് നവാബ്ഗഞ്ചിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ പരിശോധനകൾക്കായി ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവൾക്ക് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. പെൺകുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് കഴുത്തോളം വെള്ളത്തിൽ മുക്കിയ നിലയിലായിരുന്നുവെന്ന് അഹമ്മദ് പറഞ്ഞു. കുളക്കരയിൽ നിന്ന് ഏകദേശം അഞ്ച് മീറ്റർ അകലത്തിലായിരുന്നു അവൾ, മരിക്കണമെന്ന് ആഗ്രഹിച്ച ആരോ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞെങ്കിലും സർവ്വശക്തൻ അവളുടെ ജീവൻ രക്ഷിച്ചു. മണിക്കൂറുകളോളം കുളത്തിൽ കിടന്നിട്ടും വാട്ടർ ഹയാസിന്ത് അവളെ രക്ഷിച്ചു.

അഡീഷണൽ എസ്പി (റൂറൽ) രാജ്കുമാർ അഗർവാൾ പറഞ്ഞു, “ആരാണ് അവളെ എപ്പോൾ ഉപേക്ഷിച്ചതെന്ന് കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നു. ഭാഗ്യത്തിന് വെള്ളത്തൂവലിൽ കുടുങ്ങിയതാണ് അവളെ മുങ്ങിമരിക്കുന്നതിൽ നിന്ന് രക്ഷിച്ചത്. കുറച്ചു നേരം അവൾ വെള്ളത്തിൽ കിടന്നതിനാൽ ഞങ്ങൾ അവളെ ആശുപത്രിയിൽ എത്തിച്ചു, അവിടെ അവൾ സുഖമായിരിക്കുന്നുവെന്ന് കണ്ടെത്തി. കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) കൈമാറുകയും ബറേലി നഗരത്തിലെ ഒരു ഫോസ്റ്റർ ഹോമിലേക്ക് മാറ്റുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. 72 മണിക്കൂറിനുള്ളിൽ അവളുടെ മാതാപിതാക്കൾ എത്തുന്നതുവരെ ഞങ്ങൾ കാത്തിരിക്കും, ആരും വന്നില്ലെങ്കിൽ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഞങ്ങൾ പരാതി രജിസ്റ്റർ ചെയ്യുമെന്നും അഗർവാൾ കൂട്ടിച്ചേർത്തു.

കുളത്തിൽ കണ്ടെത്തിയ പെൺകുട്ടിക്ക് ഗംഗ എന്ന് പേരിട്ടതായി സിഡബ്ല്യുസി ചെയർപേഴ്സൺ ദിനേശ് ചന്ദ്ര പറഞ്ഞു. ആവശ്യമായ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം, ഞങ്ങൾ അവളെ ഒരു ഫോസ്റ്റർ കെയർ ഹോമിലേക്ക് മാറ്റി, അവിടെ ജീവനക്കാർ അവളെ പരിപാലിക്കും. സിഡബ്ല്യുസിയെ സമീപിച്ച് ആവശ്യമായ രേഖകൾ കാണിച്ച് മാതാപിതാക്കൾക്ക് കുഞ്ഞിന് അവകാശവാദം ഉന്നയിക്കാം. കുട്ടി വോൺ ബേബിയിൽ തന്നെ തുടരും.

RECENT POSTS
Copyright © . All rights reserved