റിമാൻഡ് പ്രതി കുമാറിനെ (49) പീരുമേട് താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോകുംമുൻപ് സബ് ജയിലിൽവച്ചുതന്നെ മരിച്ചതായി സഹതടവുകാരൻ കുമളി ചെങ്കര സ്വദേശി സുനിൽ സുകുമാരൻ. ജയിലിലും മർദനമേറ്റതായും മരിച്ച ദിവസം രാവിലെ ഒരു ഉദ്യോഗസ്ഥൻ കുമാറിന് ഗുളിക കൊടുത്തതായും സുനിൽ വെളിപ്പെടുത്തി.
‘ജയിലിൽ കുമാറിന്റെ സമീപത്തെ സെല്ലിലായിരുന്നു ഞാൻ. 21 ന് രാവിലെ അവശനിലയിലാണു കുമാറിനെ കണ്ടത്. അൽപം വെള്ളം തരുമോ എന്നു കരഞ്ഞു യാചിച്ചു കുമാർ നിലത്ത് കമഴ്ന്നു വീണു. ഈ സമയം ജയിലിൽ യോഗാദിന പരിപാടികൾ നടക്കുകയായിരുന്നു. അതുകഴിഞ്ഞു തടവുകാർ എത്തിയപ്പോൾ മരിച്ചു കിടക്കുന്ന കുമാറിനെയാണ് കണ്ടത്’
മരിക്കുന്നതിന്റെ തലേന്ന് രാത്രി 7ന് നെഞ്ചുവേദന അനുഭവപ്പെടുന്നതായി കരഞ്ഞു പറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല. രാത്രി 7ന് ആരംഭിച്ച കുമാറിന്റെ ഉച്ചത്തിലുള്ള കരച്ചിൽ 12 മണി വരെ തുടർന്നു. വെളുപ്പിന് 5 മണിക്ക് എത്തിയ ഉദ്യോഗസ്ഥൻ, നീ ഞങ്ങളെ ഉറക്കുകയില്ല അല്ലേ എന്നു ചോദിച്ച് അസഭ്യവർഷം നടത്തി. ഇതിനിടെ, തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരും കൂട്ടമായി കുമാറിനെ മർദിച്ചുവെന്ന വിവരം പുറത്തുവന്നു. 12 ന് കുട്ടിക്കാനം മുതൽ പുളിയൻമല വരെയുളള യാത്രയ്ക്കിടെ കുമാറിനു നിരന്തരം മർദനമേറ്റു.
നെടുമങ്ങാട്ടെ പെൺകുട്ടിയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് അമ്മയും സുഹൃത്തും. ഇരുവരുടെയും ബന്ധം എതിർത്തതിനാലാണ് കുട്ടിയെ കൊന്നതെന്ന് മൊഴി നൽകി. കുട്ടിയുടെ അമ്മ മഞ്ജുഷയെയും, സുഹൃത്ത് അനീഷിനെയും റിമാൻഡ് ചെയ്തു നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മ മഞ്ജുഷയും സുഹൃത്ത് അനീഷും കുറ്റം സമ്മതിച്ചത്.
മഞ്ജുഷയും സുഹൃത്ത് അനീഷിനും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതോടെയാണ് പതിനാറുകാരിയെ കൊന്നതെന്നാണ് മൊഴി. കുട്ടിയെ കിടക്കയിലേക്ക് തള്ളിയിട്ട് ഷാൾ കഴുത്തിൽ കുരുക്കിയാണ് കൊന്നതെന്ന് ഇരുവരും സമ്മതിച്ചു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെ അടുത്തയാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങിക്കും. കൊലപാതകമാണെന്ന് നേരത്തെ പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. കുട്ടിയുടെ കഴുത്തിലെ മൂന്ന് ഏല്ലുകൾക്ക് പൊട്ടലുണ്ട്.
ഇന്നലെയാണ് നെടുമങ്ങാട് കരിപ്പൂരിലെ പൊട്ടക്കിണറ്റിൽ കാരാന്തല സ്വദേശിയായ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടാവ്ച മുമ്പാണ് മഞ്ജുഷയെയും കുട്ടിയെയും പറണ്ടോടുളള വാടകവീട്ടിൽ നിന്നും കാണാതായത്. രണ്ടാഴ്ചയിലേറെയായിരുന്നു. മകൾ ഒളിച്ചോടിയെന്നും പൊലീസ് അന്വേഷണത്തിൽ മഞ്ജുഷയെയും ഇടമല സ്വദേശി അനീഷിനെയും തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി.
ചോദ്യം ചെയ്യലിൽ കുട്ടി ആത്മഹത്യ ചെയ്തെന്നാണ് മഞ്ജുഷ ആദ്യം മൊഴി നൽകിയത്. വഴക്കുപറഞ്ഞതിന് മകൾ തൂങ്ങിമരിച്ചെന്നും മാനക്കേട് ഭയന്ന് മൃതദേഹം കിണറ്റിൽ കല്ലു കെട്ടി താഴ്ത്തി എന്നുമായിരുന്നു മൊഴി. തുടർന്ന് കിണർ പരിശോധിച്ച് പൊലീസ് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
തിരുവനന്തപുരം: കേരള സന്ദർശനത്തിനെത്തിയ വിദേശ വനിതയെ കാണാനില്ലെന്ന് പരാതി. ജർമ്മൻ സ്വദേശി ലിസ വെയ്സിനെ കാണാനില്ലെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജർമ്മൻ കോൺസുലേറ്റ് ഡിജിപിക്ക് കത്തയച്ചു. യുവതിയുടെ അമ്മ കോൺസുലേറ്റിന് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ജർമ്മൻ കോൺസുലേറ്റ് ഡിജിപിക്ക് കത്തയച്ചത്.
സംഭവത്തില്‍ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദേശ വനിത മാർച്ച് 7 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യു എസ് പൗരൻ മുഹമ്മദലി നാട്ടിലേക്ക് മടങ്ങി പോയതായും പൊലീസ് പറഞ്ഞു.
രാജസ്ഥാനിലെ ജോദ്പുരില്‍ എയിംസിലെ മലയാളി നഴ്സ് ആശുപത്രിയില്‍ തീകൊളുത്തി ജീവനൊടുക്കി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ബിജു പുനോജ് എന്ന ജീവനക്കാരിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30 ന് ആയിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളില്‍ ഇവര്‍ മാനസിക ബുദ്ധിമുട്ടിലായിരുന്നെന്ന് കൂടെ താമസിക്കുന്ന സുഹൃത്ത് പറയുന്നു. പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ കൊണ്ടുവന്നാണ് തീകൊളുത്തി ജീവനൊടുക്കിയതെന്നാണ് പോലീസ് നിഗമനം.
സംഭവം നടന്ന മുറിയുടെ സമീപത്തൂടെ നടന്നുപോയ ആളാണ് വിവരം ആശുപത്രി അധികൃതരെ അറിയിക്കുന്നത്. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പൂട്ട് തകര്‍ത്ത് അകത്തു കടക്കുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
നെടുമങ്ങാട് പത്താംക്ളാസ് വിദ്യാർഥിനി മീരയുടെ കൊലപാതകത്തിൽ നടുങ്ങി നാട്. കൊലപാതകം ഒളിപ്പിക്കാൻ മീരയുടെ അമ്മ പറഞ്ഞ നുണക്കഥകളും നാട്ടുകാരെ അമ്പരപ്പിച്ചു. അകാരണമായി അനീഷ് മീരയെ വഴക്ക് പറഞ്ഞതിലുള്ള മനോവിഷമം കൊണ്ട് മീര വാടക വീട്ടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് മഞ്ജുഷ പൊലീസിനോട് പറഞ്ഞത്.
പത്താം തീയതി നടന്ന സംഭവത്തിനുശേഷം മീരയുടെ മൃതദേഹം ബൈക്കിൽ നടുക്ക് ഇരുത്തി മഞ്ജുഷയും അനീഷും ചേർന്ന് ഓടിച്ച് അഞ്ച് കിലോമീറ്ററോളം അകലെ കാരാന്തലയിൽ അനീഷിന്റെ വീട്ടിന് ചേർന്നുള്ള പുരയിടത്തിലെ കിണറ്റിൽ തള്ളുകയായിരുന്നുവെന്നും മഞ്ജുഷ പൊലീസിനോടു പറഞ്ഞു. വെള്ളത്തിൽ പൊങ്ങിവരാതിരിക്കാൻ മൃതദേഹത്തിൽ സിമന്റ് കട്ടകൾ വച്ചുകെട്ടുകയും ചെയ്തു. കിണറ്റിന് മുകളിലെ വല മാറ്റി മൃതദേഹം തള്ളിയ ശേഷം കിണർ വീണ്ടും വലയിട്ടു മൂടി.
നാട്ടുകാർ പതിവായി സഞ്ചരിക്കുന്ന പ്രദേശത്തെ കിണറ്റിൽ ഇരുപതു ദിവസത്തോളം ആരുമറിയാതെ മീരയുടെ മൃതദേഹം കിടന്ന വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ അറിഞ്ഞത്. അമ്മയ്ക്കൊപ്പം മീരയും എവിടെയോ യാത്ര പോയെന്നാണ് അയൽവക്കത്തുള്ളവരും കരുതിയിരുന്നത്. അനീഷ് അവിവാഹിതനാണ്. മഞ്ജുഷയുടെ ആദ്യ ഭർത്താവ് മരിച്ചുപോയിരുന്നു. ഇതിനു ശേഷമാണ് അനീഷുമായി അടുപ്പത്തിലായത്
കരുപ്പൂർ ഹൈസ്‌ക്കൂളിലെ പത്താംക്ലാസ് പരീക്ഷയിൽ മികച്ച മാർക്കു നേടിയാണ് മീര വിജയിച്ചത്. അച്ഛൻ മരിച്ചതോടെ കൂടുതൽ സമയവും മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പമായിരുന്നു കൂടുതലും മീര കഴിഞ്ഞിരുന്നത്. 10-ാം തീയതിയാണ് മീരയെ കാണാതായത്. കൊലപാതകം നടന്നതും അന്നുതന്നെയാണെന്നാണൂ പൊലീസ് കരുതുന്നത്
കാണാതായ മകൾ തമിഴ്‌നാട്ടിലേയ്ക്ക് പോയെന്നും താനും അന്വേഷിച്ച് അങ്ങോട്ടേക്ക് പോവുകയാണെന്നുമാണ് ഫോണിൽ അമ്മ വത്സലയോട് മഞ്ജുഷ പറഞ്ഞത്. എന്നാൽ വത്സല പിന്നെ മഞ്ജുഷയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വീണ്ടും ദിവസങ്ങൾ കാത്തിരുന്ന ശേഷമാണ് 17നു വൽസല പൊലീസിൽ പരാതി നൽകിയത്.
തിരുവനന്തപുരം നെടുമങ്ങാട്ട് പതിനാറുകാരിയെ കൊന്നതാണെന്ന് അമ്മ സമ്മതിച്ചു. കഴുത്തുഞെരിച്ച് കൊന്നതാണെന്ന് അമ്മയുടെ കുറ്റസമ്മതം. ഭിത്തിയിൽ ചേര്‍ത്തുനിര്‍ത്തിയാണ് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം അമ്മയും കാമുകനും ചേര്‍ന്ന് പൊട്ടക്കിണറ്റില്‍ തള്ളി. നെടുമങ്ങാട് പറണ്ടോട് സ്വദേശി മഞ്ജുഷയാണ് മകളായ പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ച് കടന്നത്.മകളുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊല നടന്നത്. കാമുകന്‍ അശോകന്‍റെ സഹായവും ലഭിച്ചെന്ന് യുവതി സമ്മതിച്ചു. രണ്ട് പ്രതികളെയും റിമാന്‍ഡ് ചെയ്തു
പതിനാറുകാരിയുടെ ദുരൂഹമരണം കൊലപാതകമെന്നു പൊലീസ് കണ്ടെത്തിയിരുന്നു. കഴുത്ത് ഞെരിച്ച് കൊന്നതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ നിഗമനം. കൊല നടന്നത് ജൂണ്‍ 11നെന്നും വിലയിരുത്തല്‍. അമ്മ മഞ്ജുഷയ്ക്കും കാമുകന്‍ അനീഷിനുമെതിരെ കൊലക്കുറ്റം ചുമത്തി. മാനഭംഗം നടന്നോയെന്നറിയാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയയ്ക്കും
കൊലപാതകത്തിന് ശേഷം കാമുകനൊപ്പം തമിഴ്്നാട്ടിലേക്ക് കടന്ന അമ്മയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊടുംക്രൂരത പുറംലോകം അറിയുന്നത് . മകള്‍ വീട്ടിൽ തൂങ്ങിമരിച്ചെന്ന മൊഴിയില്‍ അമ്മ ഉറച്ചു നിന്നിരുന്നു. ഒടുവിലായിരുന്നു കുറ്റം സമ്മതിച്ചത്.
ഈമാസം പത്തു മുതല്‍ കാണാതായ മകളെ തിരക്കി തിരുപ്പൂരിലേക്ക് പോകുകയാണെന്ന് വീട്ടില്‍ പറഞ്ഞ മഞ്ജുഷ കാമുകനായ അനീഷിനൊപ്പം നാടുവിട്ടു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരം ലഭിക്കാതിരുന്നതോടെ മഞ്ജുഷയുടെ അച്ഛന്‍ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് നാടുവിട്ടവരെ പൊലീസ് കണ്ടെത്തിയത്. മകള്‍ തൂങ്ങിമരിച്ചെന്നും കാമുകന്റെ സഹായത്തോടെ അയാളുടെ വീടിന് അടുത്തുള്ള പൊട്ടക്കിണറ്റില്‍ തള്ളിയെന്നുമായിരുന്നു മൊഴി. രാത്രി അനീഷിന്റെ ബൈക്കില്‍ ഇരുത്തിയാണ് മൃതദേഹം ഇവിടെ എത്തിച്ച് കിണറ്റില്‍ ഹോളോബ്രിക്സ് കെട്ടിത്താഴ്ത്തിയത്. മകളെ കാണാനില്ലെന്നായിരുന്നു ഭര്‍ത്താവിനോട് മഞ്ജു പറഞ്ഞത്
വഴക്കുപറഞ്ഞതിനാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു മഞ്ജുഷയുടെ മൊഴി. ഇത് വിശ്വസനീയമല്ലെന്ന് പൊലീസ് ആദ്യമെ പറഞ്ഞു.പോസ്റ്റുമോര്‍ട്ട് കൊലപാതകം ഉറപ്പിച്ചു. കൊലനടന്നത് ജൂണ്‍ പതിനൊന്നിനെന്നിനാണ് എന്നാണ് വിലയിരുത്തല്‍. അമ്മക്കും കാമുകനുമെതിരെ കൊലക്കുറ്റം ചുമത്തി.
മൂവാറ്റുപുഴയാറിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് സ്വദേശി ദീപ (30) മകൾ ദക്ഷ (2) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ദേഹത്ത് കെട്ടിവച്ച് ദീപ ആറ്റില്‍ച്ചാടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പൊട്ടന്‍ചിറയിലെ ഭര്‍തൃവീട്ടില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് ദീപയെയും കുഞ്ഞിനെയും കാണാതായത്.
ആഭരണങ്ങളും മൊബൈല്‍ ഫോണും വീട്ടില്‍ വച്ചാണ് ദീപ വീടുവിട്ടിറങ്ങിയത്. ഇരുവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലിസില്‍ പരാതിയും നല്‍കിയിരുന്നു. പോലിസും അഗ്‌നിശമനസേനയും നടത്തിയ തിരച്ചിലില്‍ മൂവാറ്റുപുഴയാറില്‍ വടയാര്‍ ദേവിക്ഷേത്രത്തിന് സമീപത്തുനിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വ്യാഴാഴ്ച രാത്രി ദീപയും ഭർത്താവ് അഭിജിത്തും തമ്മിൽ വഴക്കിട്ടിരുന്നു. മൊബൈൽ ചാറ്റിങ്ങിനെ തുടർന്നുള്ള പ്രശ്‌നങ്ങളാണ് വഴക്കിൽ കലാശിച്ചത് എന്നാണ് സൂചന. അതിനുശേഷം അഭിജിത്ത് തിരികെ കൊച്ചി എആർ ക്യാമ്പിലേക്ക് പോയി. ദീപയും ദക്ഷയും വീട്ടിലുണ്ടായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മൂന്നിനും ആറിനുമിടയിലാണ് ദീപയെ കാണാതാവുന്നത് എന്നാണ് സൂചന. കുട്ടിയേയും എടുത്ത് ദീപ വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദീപയുടെയും ദക്ഷയുടെയും മൃതദേഹങ്ങൾ ലഭിച്ചത്.
മൂന്നു വർഷം മുൻപായിരുന്നു അഭിജിത്തിന്റെയും ദീപയുടെയും വിവാഹം. ഇവരുടേത് പ്രണയവിവാഹമായിരുന്നു. രണ്ടുപേരും ആന്ധ്രയിൽ നഴ്സിങ് പഠനത്തിന് ഒരുമിച്ചുണ്ടായിരുന്നു. ഈ പഠനവേളയിലാണ് ഇവർ തമ്മിലുള്ള സൗഹൃദം പ്രണയത്തിലേക്കും തുടർന്ന് വിവാഹത്തിലേക്കും വഴിമാറുന്നത്. നഴ്സിങ് പഠനം പൂർത്തിയാക്കിയെങ്കിലും അഭിജിത്തിന് പൊലീസിൽ ജോലി ലഭിച്ചു. ദീപ സൗദിയിൽ നഴ്സായിരുന്നു. പക്ഷെ ദക്ഷ ജനിച്ചശേഷം ദീപ പിന്നീട് സൗദിയിൽ പോയില്ല.
പ്രണയാഭ്യാർത്ഥന നിരസിച്ചതിന് മംഗളൂരുവിൽ വിദ്യാർത്ഥിനിയെ യുവാവ് കുത്തിവീഴ്ത്തി. എം.ബി.എയ്ക്ക് പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് സുഹൃത്ത് സുശാന്ത് കുത്തി വീഴ്ത്തിയത്. ശരീരത്തിൽ 12 കുത്തുകളേറ്റ വിദ്യാർഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തെ തുടർന്ന് നാട്ടുകാർ തടയുന്നതിനിടെ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സുശാന്തിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കോളേജിൽ നിന്ന് മടങ്ങുന്നതിനിടെ ഇന്നലെ വൈകുന്നേരം ബാഗമ്പള്ളിയിൽ യുവതിയുടെ വീടിനടുത്ത് വച്ചാണ് സംഭവം. സ്കൂട്ടറിലെത്തിയ സുശാന്ത് പെൺകുട്ടിയെ തടഞ്ഞ് നിറുത്തി കത്തി കൊണ്ട് കുത്തുകയായിരുന്നു. പെൺകുട്ടിയോട് സുശാന്ത് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നെന്നും ഇത് നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
16 കാരിയായ വിദ്യാർഥിനിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. സംഭവത്തിൽ അമ്മയേയും അമ്മയുടെ കാമുകനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിന് 19 ദിവസത്തെ പഴക്കമുണ്ട്. ഉപയോഗശൂന്യമായ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം. നെടുമങ്ങാട് സ്വദേശികളായ മഞ്ജുഷ, അനീഷ് എന്നിവരാണ് പിടിയിലായത്.
പെൺകുട്ടിയെ കാണാനില്ലെന്ന് മുത്തശ്ശിയാണ് പൊലീസിൽ പരാതി നൽകിയത്. ഭർത്താവുമായി അകന്നു കഴിയുന്ന മഞ്ജുഷ, മകളുമായി വാടക വീട്ടിലായിരുന്നു താമസം. ഇവർ താമസിച്ചിരുന്ന വീടിനടുത്താണ് അനീഷ് താമസിച്ചിരുന്നത്. അമ്മയും മകളും തമ്മിൽ വഴക്കുണ്ടായെന്നും തുടർന്ന് മകൾ തൂങ്ങി മരിച്ചെന്നുമാണ് പ്രതികൾ നൽകിയ മൊഴി. പിന്നീട് മൃതദേഹം ബൈക്കിൽ കയറ്റി കിണറ്റിൽ തള്ളുകയായിരുന്നുവെന്നും ഇവർ പൊലീസിനോട് പറഞ്ഞു. പിന്നീട് ഇവർ തമിഴ്നാട്ടിലേക്ക് പോയി.
കുട്ടി ഇവരുടെ കൂടെയുണ്ടായിരിക്കുമെന്നാണ് നാട്ടുകാരും ബന്ധുക്കളും കരുതിയത്. എന്നാൽ ഇവരുടെ കൂടെ മകൾ ഇല്ലെന്ന കാര്യം അറിഞ്ഞതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം കിണറ്റിലാണെന്ന കാര്യം അറിഞ്ഞത്.
തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂരിൽ 16 വയസ്സുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അമ്മയെയും അമ്മയുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാമുനൊപ്പം ഒളിച്ചോടിയ വീട്ടമ്മയുടെ മകളുടെ മൃതദേഹമാണ് പൊട്ടകിണറ്റിലെന്നാണ് സംശയം. 42 വയസുളള മദ്ധ്യവയസ്ക 15 കാരിയായ മകളുമായി 26കാരനൊപ്പം കഴിഞ്ഞ ദിവസം ഒളിച്ചോടിയിരുന്നു. വീട്ടമ്മയേയും മകളേയും കാണാനില്ലെന്ന് കാട്ടി ബന്ധുകള്‍ നല്‍കിയ പരാതിയില്‍ ഇവരെ നെടുമങ്ങാട് പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ മകള്‍ ഇവര്‍ക്കൊര്‍പ്പം ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് കാമുകന്‍റെ വീട്ടിലെ കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടത്.
ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ സ്ത്രീ കുട്ടിയുമായി നെടുമങ്ങാട് പറന്തോട് എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 15 ദിവസമായി കുട്ടിയെയും അമ്മയെയും കാണാനില്ലായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു.അമ്മയെ പിന്നീട് സംശയാസ്പദമായ സാഹചര്യത്തിൽ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. അമ്മയെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
നെടുമങ്ങാട് കരിപ്പൂര്‍ വില്ലേജ് ഒാഫിസിന് സമീപം ഇടമല പളളിക്ക് സമീപത്ത് രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത് വെളിച്ചക്കുറവ് ഉളളതിനാല്‍ പോലീസിന് കിണറ്റിലിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. രാവിലെയോടെ ഇന്‍ക്വസ്റ്റ് നടത്തും. പെണ്‍കുട്ടിയുടെ മൃതദേഹം ആണെങ്കില്‍ അമ്മ മഞ്ജുവും കാമുകനേയും പ്രതികളാക്കും