ഭക്തി മാര്‍ഗങ്ങളിലൂടെ പ്രതിഷേധം നടത്തുന്നുവെന്ന് പറയുമ്പോഴും ശബരിമലയില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങള്‍ ഇങ്ങനെയൊക്കെ.
ഭക്തി മാര്‍ഗങ്ങളിലൂടെ പ്രതിഷേധം നടത്തുന്നുവെന്ന് പറയുമ്പോഴും ശബരിമലയില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങള്‍ ഇങ്ങനെയൊക്കെ.
ഇതൊന്നും ആചാരലംഘനങ്ങളല്ലേയെന്ന് ഏതൊരു മലയാളിയും ചോദിച്ചുപോകും. ഇവിടെ എഴുത്തുകാരനും ഗവേഷകനുമായ ഡോ. എംവി നാരായണന്‍ പറയുന്നതും ഇതു തന്നെ.രക്തം ചിന്താന്‍, തല പൊളിക്കാന്‍, തച്ചു കൊല്ലാന്‍ ദാഹിക്കുന്ന കൊലപാതകികളാണ് ഇപ്പോള്‍ ശബരിമലയില്‍ ഉള്ളത് എന്നു പറയുന്നതില്‍ തെറ്റില്ല. ഒരാള്‍ അമ്മയുടെ പ്രായമുള്ള സ്ത്രീയുടെ തലയില്‍ തേങ്ങ എറിഞ്ഞുടക്കാന്‍ ശ്രമിക്കുന്നു… മറ്റൊരാള്‍ ഭക്തിസൂചകമായി നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നു.. മറ്റൊരാള്‍ പതിനെട്ടാം പടിയില്‍ തിരിഞ്ഞുനിന്ന് പ്രസംഗിക്കുന്നു. ഇത്തരത്തിലുള്ള കാര്യങ്ങളാണ് നടക്കുന്നതെന്ന് ഡോ. എംവി നാരായണന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…ഇത് രാഷ്ട്രീയത്തെയോ, ഭക്തിയേയോ, ആചാരത്തെയോ സംബന്ധിക്കുന്ന ഒരു നിരീക്ഷണമല്ല. കേവലം പ്രായോഗികതയുടെ മാത്രം കാര്യമാണ്. സ്ത്രീകള്‍ എന്നല്ല, യഥാര്‍ത്ഥ ഭക്തരാരും തന്നെ ശബരിമലയില്‍ അടുത്തൊന്നും പോകാതിരിക്കയാവും നല്ലത്. കാരണം, അവിടെ നിറഞ്ഞു നിരങ്ങുന്നത് ശുദ്ധ ക്രിമിനലുകളാണ്.
രക്തം ചിന്താന്‍, തല പൊളിക്കാന്‍, തച്ചു കൊല്ലാന്‍ ദാഹിക്കുന്ന കൊലപാതകികളാണ്. അവര്‍ അണിഞ്ഞിരിക്കുന്നത് ഭക്തരുടെ വേഷമാണെങ്കിലും, അവരുടെ മനസ്സില്‍ ഭക്തിയല്ല വിദ്വേഷമാണ്. അവരുടെ കൈകാലുകളില്‍ പതിയിരിക്കുന്നത് കാനനവാസനെ കാണാന്‍ വെമ്ബുന്ന ഊര്‍ജ്ജമല്ല, ഹിംസയാണ്. അവരുടെ വായില്‍ നിന്നൊഴുകുന്നത് ശരണം വിളികളല്ല, ശരണം വിളിയുടെ ഈണത്തിലുള്ള തെറിവിളികളും കൊലവിളികളുമാണ്.താഴെയുള്ള ചിത്രങ്ങള്‍ കഥ മുഴുവന്‍ പറയും. ഒന്നില്‍, 52 വയസ്സായ ഒരു സ്ത്രീയെ, ‘അവളെ അടിച്ചു കൊല്ലടാ’ എന്ന് ആര്‍ത്തട്ടഹസിച്ച്, കടിച്ചുകീറാന്‍ ആഞ്ഞടുക്കുന്ന കൂട്ടത്തിനിടയില്‍, സ്വന്തം അമ്മയുടെ പ്രായമുള്ള ആ സ്ത്രീയുടെ തലയില്‍ തേങ്ങ എറിഞ്ഞുടച്ച് പുണ്യം നേടാന്‍ ഓങ്ങുന്ന ഒരു ‘യുവഭക്തന്‍’. രണ്ടാമത്തേതില്‍, വായ മൂടിക്കെട്ടി, ഭക്തിപൂചകമായ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുക എന്ന ആചാരത്തെ നിഷ്ഠയോടെ പാലിക്കുന്ന മറ്റൊരു ‘ യുവ അയ്യപ്പഭക്തന്‍’.
ഇവരും, പിന്നെ പതി നെട്ടാം പടിയില്‍ അയ്യപ്പന് പൃഷ്ഠം കാണിച്ച് പ്രസംഗിക്കുന്നവനും, സന്നിധാനത്ത് മൂത്രം ഒഴിച്ച് പുണ്യാഹശുദ്ധി വരുത്താന്‍ പ്ലാനിട്ടവനും, ഒക്കെയാണ് ഇന്ന് അയ്യപ്പഭക്തരും ശബരിമലയുടെ ആചാര സംരക്ഷകരും എന്നുണ്ടെങ്കില്‍ അത് പൂങ്കാവനമല്ല, അക്രമഭൂമിയാണ്.
അവര്‍ക്ക് വേണ്ടത് പുണ്യമല്ല, രക്തവും ശവങ്ങളുമാണ്. അവരുടെ ദൈവം അയ്യപ്പനല്ല, രക്തം ഇറ്റിറ്റു വീഴുന്ന നാക്കു പുറത്തേക്കിട്ട്, തലയോട്ടികള്‍ കൊണ്ടുള്ള മാലയണിഞ്ഞ്, കണ്ണുകളില്‍ ക്രോധത്തിന്റെ തീയോടെ പേട്ടതുള്ളി വരുന്ന മൃത്യു ദേവതയാണ്. അവരുടെ ലക്ഷ്യം ഭീതിയുടെ പുറത്തു പടുത്തുയര്‍ത്തപ്പെടുന്ന അധികാരമാണ്.
അങ്ങനെയെങ്കില്‍, ആ കാപാലികര്‍ക്ക് ഇരയാവാന്‍ യഥാര്‍ത്ഥ അയ്യപ്പഭക്തര്‍ ആ വഴിക്കു തന്നെ പോകാതിരിക്കയാവും നല്ലത്. അവര്‍ ആരെന്നും, അവരുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ എന്തെന്നും ജനതക്കു മുഴുവന്‍ മനസ്സിലാവുന്ന ഒരു ദിനം വരും. അന്ന്, വീണ്ടും കെട്ടു നിറയ്ക്കാം, ശരണം വിളിക്കാം, പതിനെട്ടാംപടി കയറാം. അന്ന്, അവര്‍ക്ക് ഭക്തിയുടെ മാത്രമല്ല, ചരിത്രത്തിന്റെയും കരുത്തുണ്ടാവും.
കോട്ടയം സ്വദേശി കെവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസ് ദുരഭിമാനക്കൊലയെന്ന് കോടതി. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായി കെവിന്‍വധത്തെ കണക്കാക്കണമെന്ന പ്രോസിക്യൂഷന്‍റെ വാദം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചു. ആറു മാസത്തിനുള്ളില്‍ കേസിന്‍റെ വിചാരണ പൂര്‍ത്തിയാകും.
കെവിന്‍റെ മരണത്തിലേക്ക് നയിച്ചത് തെന്‍മല സ്വദേശി ചാക്കോയുടെ മകള്‍ നീനുവുമായുള്ള വിവാഹമാണ്. ഇരു കുടുംബങ്ങളും തമ്മിലുള്ള ജാതിയിലെ അന്തരമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അന്വേഷണത്തിലും കണ്ടെത്തി. നീനുവിന്‍റെ സഹോദരന്‍ സാനു ചോക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ കോട്ടയം മാന്നാനത്തെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി.
തൊട്ടടുത്ത ദിവസം തെന്‍മല ചാലിയക്കര തോട്ടിലാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. താഴ്ന്ന ജാതിക്കാരനായ കെവിന് മകളെ വിവാഹം ചെയ്ത് നല്‍കില്ലെന്ന് നീനുവിന്‍റെ കുടുംബാംഗങ്ങള്‍ പറഞ്ഞതായി സാക്ഷിമൊഴികളുണ്ട്. വാട്സപ് സന്ദേശങ്ങളും തെളിവായി പ്രോസിക്യൂഷന്‍ നിരത്തി. ഇതെല്ലാം പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിര്‍ണായക വിധി.
നീനുവിന്‍റെ സഹോദരൻ സാനു ചാക്കോ ഒന്നാം പ്രതിയും പിതാവ് ചാക്കോ അഞ്ചാം പ്രതിയുമായ കേസില്‍ ആകെ 14 പ്രതികളാണുള്ളത്. വധശിക്ഷ ലഭിക്കാവുന്ന നരഹത്യ , തട്ടിയെടുത്തു വിലപേശൽ, ഗൂഢാലോചന, ഭവന ഭേദനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
മദ്യപിച്ച് ലക്ക് കെട്ട് യുവാവ് പതിനെട്ടോളം വാഹനങ്ങള്‍ക്ക് തീയിട്ടു. ഡല്‍ഹിയിലാണ് സംഭവം ഉണ്ടായത്. മദ്യലഹരിയില്‍ ലക്ക് കെട്ട് വാഹനങ്ങള്‍ ചുട്ട് നശിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ മദന്‍ഗിരിലാണ് സംഭവം ഉണ്ടായത്. ഇന്ധന പൈപ്പ് തുറന്നശേഷം വാഹനങ്ങള്‍ യുവാവ് തീയിടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ഇന്ധനം ഒഴുകിയ എട്ട് മോട്ടര്‍ബൈക്കുകള്‍ യുവാവ് തീപ്പെട്ടി ഉപയോഗിച്ച് തീ കൊളുത്തി നശിപ്പിക്കുകയായിരുന്നു. ബൈക്കുകള്‍ക്കടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളിലും തീപടര്‍ന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എട്ട് ഇരുചക്ര വാഹനങ്ങളും രണ്ട് കാറും പൂര്‍ണമായും കത്തി നശിച്ചു. ആറ് മോട്ടോര്‍സൈക്കിളുകളും രണ്ട് കാറുകളും ഭാഗികമായി കത്തി നശിച്ചു
സ്വവര്‍ഗാനുരാഗികളായ മൂന്നുയുവാക്കള്‍ തമ്മിലുള്ള പ്രണയത്തെത്തുടര്‍ന്ന് കൊലപാതകം. ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലായ യുവാക്കള്‍ തമ്മില്‍ പ്രണയത്തില്‍ ആവുകയായിരുന്നു. ഇതില്‍ ഒരാളെ ഒഴിവാക്കാനായിരുന്നു മുംബൈയില്‍, അതിലൊരാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
ഇരുപത്തിയഞ്ച് വയസുള്ള എന്‍ജിനിയര്‍ പാര്‍ത്ഥ് റാവലിനെ തലയ്ക്ക് ഗുരുതരപരുക്കുകളോടെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആദ്യം ബാദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാര്‍ത്ഥിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് ലീലാവതി ആശുപത്രിയിേലക്ക് മാറ്റി. എന്നാല്‍ പരുക്ക് വകവയ്ക്കാതെ ഇയാള്‍ മതിയായ ചികില്‍സ പോലും തേടാതെ ആശുപത്രി വിടുകയായിരുന്നു. വൈകുന്നേരത്തോടെ തലയിലേറ്റ പരുക്ക് പാര്‍ത്ഥിന്റെ ജീവനെടുക്കുകയായിരുന്നു.
മുഹമ്മദ് ആസിഫ് എന്ന യുവാവിനെ പാര്‍ത്ഥ് റാവലും, ധവാലും ഒരേ പോലെ പ്രണയിച്ചിരുന്നു. ഇതിനിടെ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് മുഹമ്മദ് ആസിഫ്, ധവാലുമായി പിരിഞ്ഞു. ഞായറാഴ്ച്ച ഹില്‍ റോഡിലുള്ള മുഹമ്മദ് ആസിഫിന്റെ ഫ്‌ളാറ്റിലെത്തിയ ധവാല്‍ അവിടെ കിടപ്പുമുറിയില്‍ വെച്ച് പാര്‍ത്ഥിനെ കണ്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ധവാല്‍ കയ്യില്‍ കിട്ടിയ മെഴുകുതിരി സ്റ്റാന്‍ഡ് ഉപയോഗിച്ച് പാര്‍ത്ഥിന്റെ തല അടിച്ചുപ്പൊട്ടിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ആസിഫ് പൊലീസില്‍ പരാതി നല്‍കി. പാര്‍ത്ഥിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ധവാല്‍ തന്നെയും ആക്രമിക്കാന്‍ ശ്രമിച്ചതായി ആസിഫ് പൊലീസിന് മൊഴി നല്‍കി.
നെയ്യാറ്റിന്‍കരയില്‍ യുവാവിനെ മരണത്തിലേക്ക് തള്ളിയിട്ട ഡിവൈഎസ്പിക്കുവേണ്ടി ലുക്കൗട്ട് നോട്ടിസ് പോലും പുറപ്പെടുവിക്കാതെ പൊലീസ്. ഡിവൈഎസ്പി ഹരികുമാറിന് കീഴടങ്ങാന്‍ ഒരുദിവസം കൂടി നല്‍കും. അന്വേഷണവുമായി സഹകരിക്കണമെന്ന് ഹരികുമാറിനോടാവശ്യപ്പെടാന്‍ ബന്ധുക്കളോട് പൊലീസ് അഭ്യര്‍ഥിച്ചു. ഹരികുമാര്‍ സംസ്ഥാനം വിട്ടെന്ന് സൂചനയുണ്ട്. അറസ്റ്റ് വൈകിക്കാന്‍ പൊലീസ് ഓഫീസേഴ്സ് അസോസിയേഷനിലേയും സിപിഎം തിരുവനന്തപുരം ജില്ലാനേതൃത്വത്തിലേയും പ്രബലവിഭാഗങ്ങള്‍ രംഗത്തുണ്ട്.
നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി ബി.ഹരികുമാറിനെ ഡി.വൈ.എസ്.പി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഇന്റലിജന്‍സ് മൂന്ന് തവണ നല്‍കിയ മുന്നറിയിപ്പും ഡി.ജി.പി ലോക്നാഥ് ബഹ്റ അവഗണിച്ചു. ഹരികുമാറിന്റ വഴിവിട്ട പോക്കിനെതിരെ ഇന്റലിന്‍ജന്‍സ് രണ്ടുതവണ സ്വന്തം നിലയ്ക്കും ഒരുതവണ ഡി.ജി.പി ആവശ്യപ്പെട്ടിട്ടുമാണ് റിപ്പോര്‍ട്ട് നല്‍കിയത്.
ഡി.വൈ.എസ്.പിയുടെ വഴിവിട്ട ഇടപാടുകള്‍ക്കെതിരെ പരാതി ഉയര്‍ന്നപ്പോഴായിരുന്നു ഇന്റലിജന്‍സിന്റ ഇടപെടല്‍. ആദ്യ റിപ്പോര്‍ട്ട് 2017 ജൂണ്‍ 22ന്. ഉള്ളടക്കം ഇങ്ങനെ. നെയ്യാറ്റിന്‍കരയില്‍ എസ്.െഎ ആയിരുന്ന കാലം മുതല്‍ കൊടുങ്ങാവിളയിലെ സ്വര്‍ണവ്യാപാരിയായ ബിനുവിന്റ വീട്ടില്‍ ഹരികുമാര്‍ നിത്യസന്ദര്‍ശകനാണ്. ഇരുവരും തമ്മിലുള്ള ബന്ധം ദുരൂഹതയുണ്ട്. നാട്ടുകാര്‍ക്കെല്ലാം ഇതറിയാം.
പൊലീസിനാകെ അവമതിപ്പ് ഉണ്ടാക്കുന്ന ഈ പോക്ക് അവസാനിപ്പിച്ചില്ലെങ്കില്‍ സ്ഥലത്ത് അക്രമമുണ്ടാകും. ഡി.വൈ.എസ്.പിയുടെ അവിഹിത ബന്ധങ്ങള്‍ ചൂണ്ടിക്കാണിച്ച് വി.എസ്.ഡി.പി പരാതി നല്‍കിയപ്പോഴായിരുന്നു ഇന്റലിജന്‍സിന്റ രണ്ടാമത്തെ മുന്നറിയിപ്പ്. 2018 ഏപ്രില്‍ മൂന്നിന്. ഇതിലും നടപടിയൊന്നുമുണ്ടായില്ല. പരാതികള്‍ വ്യാപകമായതോടെ ഡി.ജി.പി ലോക്നാഥ് ബഹ്റ തന്നെ നേരിട്ട് ഇന്റലിജന്‍സിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏപ്രില്‍ 25ന് ഇന്റലിജന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യം ഹരികുമാറിനെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും ഡി.വൈ.എസ് പി സ്ഥാനത്ത് നിന്ന് നീക്കണമെന്നുമായിരുന്നു.
മാസം ഏഴു കഴിഞ്ഞു. നടപടിയെടുത്തില്ലെന്ന് മാത്രമല്ല, ഭരണരംഗത്തുള്ളവര്‍ തന്നെ ഹരികുമാറിന്റ വഴിവിട്ടപോക്കിന് ചൂട്ടുപിടിച്ചു. എം.വിന്‍സെന്റ് എം.എല്‍.എയുടെ അറസ്റ്റിനുശേഷം സി.പി.എം പ്രാദേശിക നേതൃത്വത്തിനും ഹരികുമാര്‍ പ്രിയപ്പെട്ടവനായി. ഒടുവിലത് നിരപരാധിയുടെ ജീവനെടുത്തു. ആവര്‍ത്തിച്ചുള്ള ഇന്റലിജന്‍സ് മുന്നറിയിപ്പ് ഒരിക്കലെങ്കിലും ഡി.ജി.പി ലോക്നാഥ് ബഹ്റ ചെവിക്കൊണ്ടിരുന്നെങ്കില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ കുടുംബം അനാഥമാകുമായിരുന്നില്ല.
കൽപറ്റ: വയനാട്ടിൽ സഹപാഠികളായ രണ്ടു വിദ്യാർഥികൾ ഒരു മാസത്തിെൻറ വ്യത്യാസത്തിൽ സമാനരീതിയിൽ ആത്മഹത്യ ചെയ്തത് സമൂഹമാധ്യമങ്ങളുടെ സ്വാധീന വലയത്തിൽപെട്ടെന്ന് സൂചന. മരിച്ച വിദ്യാർഥികൾ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഫോളോ ചെയ്തിരുന്ന പേജുകളും ഗ്രൂപ്പുകളുമാണ് ഇവരുടെ ആത്മഹത്യക്കുപിന്നിൽ ഇത്തരം പേജുകൾക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
കമ്പളക്കാട്, കണിയാമ്പറ്റ സ്വദേശികളായ പ്ലസ്വൺ വിദ്യാർഥികളാണ് ഒരുമാസത്തിെൻറ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തത്. രണ്ടുപേരും ഉച്ചത്തിൽ പാട്ടുവെച്ചാണ് തൂങ്ങിമരിച്ചത്. ഒരു വിദ്യാർഥി മരിക്കുന്നതിനു മുമ്പ് സുഹൃത്തുക്കൾക്ക് ‘ട്രീറ്റ്’ നൽകി. മരിക്കുന്നതിനു മുമ്പ് രണ്ടുപേരും മരണചിന്ത തലക്കുപിടിച്ചതിെൻറ സൂചനകൾ സഹപാഠികളുമായി പങ്കുവെച്ചിരുന്നു. ഏകാന്തതയും വിഷാദവും മരണവും നിറഞ്ഞുനിന്ന പോസ്റ്റുകളായിരുന്നു ഇവരുടെ പേജുകളിൽ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്നത്.
മരിച്ച വിദ്യാർഥികളുടെ സുഹൃത്ത് മരണത്തെ സൂചിപ്പിക്കുന്ന വരികൾ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. രാത്രി 11ഓടെയായിരുന്നു ഈ കുട്ടിയുടെ പോസ്റ്റ്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ ബന്ധുക്കളെ വിവരമറിയിച്ചു. രാവിലെതന്നെ കുട്ടിയെയും കൂട്ടി രക്ഷിതാക്കൾ കമ്പളക്കാട് പൊലീസ് സ്റ്റേഷനിലെത്തി. കുട്ടിയെ കാര്യങ്ങളുടെ ഗൗരവം പറഞ്ഞ് മനസ്സിലാക്കുകയും ബോധവത്കരിക്കുകയും ചെയ്തശേഷമാണ് തിരിച്ചയച്ചത്.
ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കളുടെ മരണമുണ്ടാക്കിയ ആഘാതമാണ് ഇത്തരത്തിൽ ഒരു പോസ്റ്റിടാൻ തന്നെ േപ്രരിപ്പിച്ചതെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. പിന്നാലെ, ഇവരുടെ ഏതാനും സുഹൃത്തുക്കളെക്കൂടി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ബോധവത്കരണം നൽകി. വയനാട്ടിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന ആത്മഹത്യകളും ഇരുചക്ര വാഹന അപകടങ്ങളും സംബന്ധിച്ച് വ്യക്തമായ അന്വേഷണം വേണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. ഇതോടൊപ്പം വിഷാദത്തിലേക്കും ഏകാന്തതയിലേക്കും കുട്ടികളെ തള്ളിവിടുന്ന സമൂഹമാധ്യമങ്ങളിലെ കൊലയാളി പേജുകളെ നിയന്ത്രിക്കാൻ നടപടിയുണ്ടാകണമെന്നും ആവശ്യമുയരുന്നുണ്ട്.
ഭർതൃ വീട്ടുകാരുടെ പീഡനം ആരോപിച്ച് യുവ അനസ്തേഷ്യോളജിസ്റ്റ് ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ആല്‍വാല്‍ സ്വദേശിനിയായ ജയശ്രീയാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിലും ജാതിയുടെ പേരിലും നടന്ന പീഡനത്തിനൊടുവിലാണ് യുവ ഡോക്ടർ ജീവനൊടുക്കിയത്.
അമിതമായ രീതിയിൽ ഗുളികൾ കഴിച്ചായിരുന്നു ആത്മഹത്യ.മരിക്കുന്നതിനു തൊട്ടുമുൻപ് ഭർത്താവിനോടും ഭർതൃ വീട്ടുകാരോടും ഫോണിൽ വിളിച്ച് പറഞ്ഞതിനു ശേഷമായിരുന്നു ആത്മഹത്യ.
ഗംഗിസേട്ടി കാര്‍ത്തിക് എന്നയാളുമായി 2015ലായിരുന്നു ജയശ്രീയുടെ വിവാഹം നടന്നത്. ചൈനയിൽ ഇരുവരും എം.ബി.ബി.എസ് പഠനത്തിനിടയിലാണ് പ്രണയത്തിലായത്. ഉയർന്ന ജാതിയായ നായിഡു സമുദായത്തിൽപ്പെട്ട കാർത്തിക്കും താരതമ്യേന താഴ്ന്ന ജാതിയായി കണക്കാക്കിയിരുന്ന എസ്.സി മഡിഗ സമുദായത്തില്‍ പെട്ട ജയശ്രീയുമായുളള വിവാഹത്തെ വീട്ടുകാർ എതിർത്തിരുന്നു.
എന്നാൽ താൻ വിദ്യാസമ്പന്നനാണെന്നും ഇത്രയും കാര്യങ്ങൾ തന്നെ ബാധിക്കില്ലെന്നുമായിരുന്നു കാർത്തിക്കിന്റെ നിലപാട്. തുടർന്ന് താൻ വിവാഹം നടത്തിക്കൊടുത്തു.
സ്ത്രീധനമായി 25 ലക്ഷം രൂപ, അരക്കിലോ ഗ്രാം സ്വര്‍ണം, 2 കി.ഗ്രാം വെളളി എന്നിവ നൽകി. എന്നാൽ കഴിഞ്ഞ വർഷം മുതൽ കാര്‍ത്തിക് ജയശ്രീയുടെ പിതാവ് ഗുരുവയ്യയോട് നിരന്തരം പണം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ആഡംബര ജീവിതം നയിക്കുന്ന കാർത്തിക്ക് താൻ നൽകിയ പണമെല്ലാം ധൂർത്തടിച്ചതോടെ പിന്നെ നൽകിയില്ല. ഇതിനെ തുടര്‍ന്ന് മകളെ ജാതി പറഞ്ഞ് പീഡിപ്പിക്കാന്‍ ആരംഭിച്ചതായി ജയശ്രീയുടെ പിതാവ് ഗുരുയ്യ പറഞ്ഞു. ഗുരുയ്യയുടെ പരാതിയില്‍ കാര്‍ത്തിക്കിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുന്നത്തുകളത്തിൽ ഗ്രൂപ്പ് ഉടമ കെ.വി വിശ്വനാഥൻ ആത്മഹത്യ ചെയ്തതോടെ, നൂറു കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസിന്‍റെ തുടർ അന്വേഷണത്തേയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന് സൂചന. ഇതോടെ തട്ടിപ്പിനിരയായ ആയിരത്തോളം നിക്ഷേപകർ കടുത്ത ആശങ്കയിലാണ്. വിശ്വനാഥൻ മരിച്ചതോടെ നഷ്ടമായ നിക്ഷേപ തുക എങ്ങിനെ തിരികെ ലഭിക്കുമെന്നാണ് നിക്ഷേപകർക്ക് ആശങ്ക.
കോടികളുടെ സാമ്പത്തിക ബാധ്യതയുടെ പേരിൽ പാപ്പർ ഹർജി സമർപ്പിച്ച വിശ്വനാഥനും ഗ്രൂപ്പ് ഉടമകളായ ഭാര്യയ്ക്കും മകൾക്കും മരുമകനുമെതിരെ പൊലീസ് 14 കേസുകളാണ് ചുമത്തിയിരുന്നത്. കുന്നത്തുകളത്തിലിന്‍റെ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവർ ‘കുന്നത്തുകളത്തിൽ ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ’ എന്നപേരിൽ ഇക്കഴിഞ്ഞ ജൂണിൽ നടത്തിയ കടുത്ത പ്രതിഷേധങ്ങൾക്കു ശേഷമാണ് വിശ്വനാഥനേയും കുടുംബാംഗങ്ങളേയും പൊലീസ് പിടികൂടിയത്. കേസിന്‍റെ അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നാണ് വിവരം.
കോട്ടയം, ചെങ്ങന്നൂർ, ചങ്ങനാശേരി, കുമരകം എന്നിവിടങ്ങളിൽ ജൂവലറിയും, കോട്ടയം നഗരത്തിൽ അടക്കം ചിട്ടി ഫണ്ട്‌സും കുന്നത്തുകളത്തിൽ ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇതിന്‍റെയെല്ലാം പ്രവർത്തനങ്ങൾ കോടതി ഇടപെടലിനെ തുടർന്നു സ്തംഭിച്ചിരുന്നു. നാലു മാസത്തോളം റിമാൻഡിൽ കഴിഞ്ഞിരുന്ന വിശ്വനാഥൻ, ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
തുടർന്നു റെക്കറന്‍റ് ഡിപ്രസീവ് ഡിസോഡറിനു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജയിലിൽ കഴിഞ്ഞിരുന്നതിന്‍റെ മാനസിക സമ്മർദം വിശ്വനാഥനെ അലട്ടിയിരുന്നതായാണ് വിവരം. ശനിയാഴ്ച രാവിലെയും ഡോക്റ്റർ നേരിട്ടെത്തി വിശ്വനാഥനെ പരിശോധിച്ചിരുന്നു. ഇതിനു ശേഷമാണ് ആശുപത്രിയുടെ ടെറസിൽ നിന്നും ചാടി ജീവനൊടുക്കിയത്.
ചങ്ങനാശേരി: ഛത്തിസ്ഗഡുകാരനായ വൈദികനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കാണപ്പെട്ടു. അംബികാപൂർ രൂപതാംഗമായ ഫാ. മുകേഷ് തിർക്കി (36)നെയാണ് ശനിയാഴ്ച പുലർച്ചെ തുരുത്തിക്കടുത്തുള്ള റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. തുരുത്തിയിലുള്ള കുടുംബ പഠനകേന്ദ്രത്തിലെ രണ്ടാവർഷ വിദ്യാർഥിയാണ് ഫാ. മുകേഷ്. വെള്ളിയാഴ്ച രാത്രി ഏഴ് മുതൽ സ്ഥാപനത്തിൽ നിന്നും ഇദ്ദേഹത്തെ കാണാതായിരുന്നു. ഇതു സംബന്ധിച്ച് സ്ഥാപനാധികാരികൾ ചങ്ങനാശേരി പോലീസിൽ പരാതി നൽകിരുന്നു.
ചങ്ങനാശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെത്തിയത്. എസ്ഐ അഭിലാഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയേല്ക്ക് മാറ്റി. കഴിഞ്ഞ ഒന്നര വർഷക്കാലമായി തുരുത്തിയിലുള്ള കുടുംബ പഠനകേന്ദ്രത്തിലെ വിദ്യാർഥിയാണ് ഫാ. മുകേഷ്.