കൊല്ലം മുളങ്കാടകത്ത് സീരിയൽ നടിയുടെ വീട്ടിൽ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടും നിർമാണ ഉപകരണങ്ങളും പിടിച്ചെടുത്ത കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. കള്ളനോട്ടടിക്കാനുള്ള കടലാസും അച്ചും തയാറാക്കാന്‍ സഹായിച്ചവരാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം 12 ആയി.
ഇടുക്കി തോപ്രാംകുടി വാതല്ലൂർ ജോബിൻ ജോസഫ്്, കൊല്ലംപറമ്പിൽ റിജോ, അരുൺ മൈലിക്കുളത്ത് എന്നിവരെയാണ്് അന്വേഷണച്ചുമതലയുള്ള കട്ടപ്പന സി.ഐ.വി.എസ്.അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. സുഹൃത്തുക്കളും ഒരേ നാട്ടുകാരുമായ മൂന്നു പേരും വിവിധ സ്ഥലങ്ങളിൽ ഡ്രൈവർമാരാണ്.അറസ്റ്റിലായ റിജോയ്ക്ക് ഇലക്ട്രിക് പണികൾ അറിയാം എന്ന് മനസിലാക്കിയ ഒന്നാം പ്രതി ലിയോ റിജോയെ കൊല്ലത്തെ നടിയുടെ വീട്ടിൽ നോട്ടു നിർമാണത്തിനായി കൂട്ടിക്കൊണ്ട് പോയിരുന്നു.
20 ദിവസം റിജോ സഹായിയി കൊല്ലത്ത് നിന്നു. കൂടുതൽ ആളുകളെ സഹായത്തിന് ആവശ്യമുണ്ടായതിനാൽ ജോബിനെയും അരുണിനെയും പിന്നീട് കൂടെ കൂട്ടുകയായിരുന്നു. കള്ളനോട്ടടിക്കാനുള്ള പേപ്പർ മുറിക്കലും അച്ച് തയാറാക്കലുമായിരുന്നു ഇവരുടെ ചുമതല. പതിനായിരം രൂപ വീതം ഇവർക്ക് കൂലി നല്‍കി .പിടിയിലായ റിജോ മുൻപും ക്രിമിനൽ കേസിൽ പ്രതിയാണ്.
സീരിയൽ നടിയും കുടുംബവും അറസ്റ്റിലായതറിഞ്ഞ് ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കൂടുതൽ പ്രതികൾ കേസിൽ അറസ്റ്റിലാവാനുണ്ട്. ഇതിനിടെ നടിയുടെ അമ്മ രമാദേവിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി.
അപകടത്തിൽപ്പെട്ട യുവതി കാറിൽ കുടുങ്ങി കിടന്നത് ഏഴ് ദിവസം. കാലിഫോര്‍ണിയയിലാണ് സംഭവം. പോര്‍ട്ട്ലാന്റിലെ വീട്ടില്‍നിന്ന് ലോസ് ആഞ്ചലോസിലുള്ള സഹോദരിയെ കാണാന്‍പോയതായിരുന്നു ഏഞ്ചല. വഴിയില്‍കുറുകെ ചാടിയ മൃഗത്തെ രക്ഷിക്കാന്‍വേണ്ടി കാര്‍വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍കാര്‍മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഏഴ് ദിവസം കാറില്‍കുടുങ്ങിയ യുവതി റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ് ജീവന്‍നിലനിര്‍ത്തിയത്.
ഹൈവേയിലെ ഒരു പെട്രോള്‍പമ്പിന്റെ സിസിടിവിയിലാണ് ഏഞ്ചലയും കാറും അവസാനമായി പതിഞ്ഞത്. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. രക്ഷാപ്രവര്‍ത്തകര്‍കണ്ടെത്തുമ്പോള്‍അര്‍ദ്ധബോധാവസ്ഥയിലായിരുന്നു ഏഞ്ചല. അപകടത്തില്‍തോളിന് പരിക്കേറ്റിട്ടുണ്ട്. മലയിടുക്കിന് താഴെ കടലായിരുന്നു. കാര്‍മലയിടുക്കില്‍കുടുങ്ങിയതിനാല്‍കടലില്‍പതിച്ചില്ല.
കോയമ്പത്തൂർ: മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന (52) മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു അന്ത്യം. ടീനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ടീനയ്ക്ക് നിരന്തരം ഭീഷണികള്‍ ഉണ്ടായിരുന്നെന്നും ഗുരുതരമായ രോഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ടീനയുടെ ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആക്ഷന്‍ സമിതിയും ആവശ്യപ്പെട്ടു.
2011 ജനുവരി 24നാണ് പുതുശേരിയിലെ വീട്ടിൽ ശശീന്ദ്രനെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് തെളിയിക്കാനായിരുന്നില്ല. തുടർന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടീന ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതി സിബിഐയ്ക്ക് കൈമാറിയിരുന്നു.
ജെസ്നയുടെ തിരോധാനത്തിൽ അന്വേഷണം മുണ്ടക്കയത്തും സമീപപ്രദേശങ്ങളിലും വീണ്ടും കേന്ദ്രീകരിക്കുന്നു. ജെസ്നയ്ക്കു ലഭിച്ചതും ജെസ്ന സംസാരിച്ചതുമായ ഫോണ്‍ സംഭാഷണങ്ങൾ വീണ്ടെടുത്തതിന്റെ അടിസ്ഥാനത്തിൽ ആറു പേരാണ് നിരീക്ഷണത്തിലുള്ളത്.
ജെസ്നയെ കാണാതായ മാർച്ച് 22, 23 തീയതികളിൽ മുണ്ടക്കയത്തെ ഏതാനും യുവാക്കൾ നടത്തിയ സംഭാഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ അന്വേഷണം. ഇവരിൽ മൂന്നു പേർ ഒരു രാഷ്ട്രീയ പാർട്ടിയുമായി അടുത്ത ബന്ധമുള്ളവരാണ്. മുണ്ടക്കയം, കോരുത്തോട്, പെരുവന്താനം, ചോറ്റി, കരിനിലം പ്രദേശങ്ങളിൽ ഇവർക്ക് അടുപ്പമുള്ളവരുടെയും ഫോണ്‍ സംഭാഷണങ്ങൾ വീണ്ടെടുക്കാൻ പോലീസ് നീക്കം നടത്തുകയാണ്. രണ്ടു ദിവസമായി പോലീസ് മഫ്തിയിൽ ഈ പ്രദേശങ്ങളിൽ നിരീക്ഷണങ്ങൾ നടത്തിവരികയാണ്. കോസടി, മടുക്ക, മൂലക്കയം പ്രദേശങ്ങളിൽ ശനിയാഴ്ച പോലീസ് തെരച്ചിൽ നടത്തിയിരുന്നു.
ജെസ്നയുടെ സുഹൃത്തായ സഹപാഠിയെ മാർച്ച് 21ന് ജെസ്ന ഏഴു തവണ വിളിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ ബികോം ബിരുദത്തിനു ചേർന്നശേഷം ഇവർ തമ്മിൽ ആയിരത്തിലേറെ തവണ സംസാരിച്ചിട്ടുണ്ട്. ഇവരുടെ സൗഹൃദത്തെ ചിലർ താക്കീതു ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണു മറ്റുള്ളവരിലേക്കും അന്വേഷണം നീളുന്നത്. കേസിലെ സുപ്രധാനമായ നീക്കങ്ങളുടെ ഭാഗമായി ഫോണ്‍ സംഭാഷണം തെളിവായെടുത്ത് ഏതാനും പേരെ വീണ്ടും ചോദ്യം ചെയ്തേക്കും.
തിരൂർ: കോഴികോട്ട് ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സുമേഷ്കുമാർ (40) പിടിയിലായി. ഒളിവിലായിരുന്ന ഇയാളെ ഞായറാഴ്ച തിരൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. കൈതപ്പൊയിലിൽ ധനകാര്യ സ്ഥാപന ഉടമ പി.ടി. കുരുവിളയെ സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയാണ് സുമേഷ്കുമാർ പെട്രോളൊഴിച്ച് കത്തിച്ചത്.
വെള്ളിയാഴ്ച കൈതപ്പൊയിലിലെ ഫിനാന്‍സ് സ്ഥാപനത്തിലെത്തിയ സുമേഷ്, സ്വര്‍ണവുമായി ഭാര്യ പുറകെ വരുന്നുണ്ടെന്നും രണ്ടു ലക്ഷം രൂപ വേണമെന്നും പറഞ്ഞു. പന്ത്രണ്ടരയോടെ സ്ഥാപനത്തിലെത്തിയ ഇയാള്‍ ഭാര്യയെ കാത്തു നിൽക്കുകയാണെന്ന വ്യാജേന അവിടെ തങ്ങിയ ശേഷം അങ്ങാടിയിൽ ആളൊഴിഞ്ഞ സമയത്ത് കൃത്യം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംസാരിക്കുന്നതിനിടെ കുരുവിളയുടെ മുഖത്തേക്ക് മുളകുപൊടി വിതറി. തുടർന്ന് ക്യാബിനിലിരുന്ന കുരുവിളയുടെ ദേഹത്തേക്ക് കൈയില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് ക്യാബിനു പുറത്തുചാടി തീ കൊളുത്തുകയായിരുന്നു.
കുട്ടികളോടൊപ്പം ഉറങ്ങിക്കിടന്ന യുവതിയെ അഞ്ചുപേർ കൂട്ടബലാൽസംഗത്തിനിരയാക്കി ക്ഷേത്രത്തിൽവച്ച് ചുട്ടുകൊന്നു. യു.പിയിലെ സംബാൽ ജില്ലയിലെ യാഗ്യശാല ക്ഷേത്രത്തിലാണ് രാജ്യത്തെ നടുക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. മുപത്തിയഞ്ചുവയസുകാരിയായ യുവതിയാണ് അതിദാരുണമായി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.
രാജ്പുരയിലെ വീട്ടിൽ കുട്ടികളോടൊപ്പം ഉറങ്ങുകയായിരുന്നു ഇവർ. ഭർത്താവ് ഗാസിയാബാദിൽ കൂലിപണിക്കാരനാണ്. ശനിയാഴ്ച പുലർച്ചെ വീട്ടുപൊളിച്ച് അകത്തുകയറിയ അഞ്ചംഗസംഘം ഇവരെ പീഡിപ്പിക്കുകയായിരുന്നു. ആക്രമണത്തിനിരയായിട്ടും മനസാന്നിധ്യം കൈവിടാതെ സഹായത്തിനായി വീടിനടുത്തുള്ള സഹോദരനെ ഫോണിൽ വിളിച്ചെങ്കിലും ലഭ്യമായില്ല. തുടർന്ന് അടുത്ത ബന്ധുവിനെ അറിയിച്ചു.
അവർ പൊലീസിൽ വിവരമറിയിക്കുന്ന സമയത്തിനുള്ളിൽ അഞ്ചംഗസംഘം വീണ്ടും വീട്ടിലെത്തി യുവതിയെ യാഗ്യശാല ക്ഷേത്രത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി. അവിടെവെച്ചാണ് തീകൊളുത്തി കൊന്നത്. ചുട്ടുകൊല്ലുന്നതിന് മുമ്പ് പ്രാണരക്ഷാർഥം പൊലീസിനെ ഫോൺചെയ്തെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഭർത്താവ് പരാതിപ്പെട്ടു.
ഇവർ ബന്ധുവുമായി നടത്തിയ ഫോൺസംഭാഷണത്തിൽ നിന്നും പീഡിപ്പിച്ചവരുടെ പേരുവിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അത് മുഖ്യതെളിവാക്കിയെടുത്ത് എഫ്ഐആർ റെജിസ്റ്റർ ചെയ്യാനാണ് തീരുമാനം.അരം സിങ്, മഹാവീർ, ചരൺ സിങ്, ഗുല്ലു, കുമാർപാൽ എന്നിവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. പീഡിപ്പിച്ചവർ ഏതാനും മാസങ്ങളായി യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. പ്രദേശവാസികളായ ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ ഐപിസി 376ഡി, 302, 201, 149 വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്നുപേരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അഞ്ചംഗ ഗുണ്ടാസംഘത്തെ അറസ്റ്റുചെയ്തു. പിടിയിലായവരില്‍ യു.എ.പി.എ കേസ് പ്രതിയും. സംഭവത്തിനു സ്വര്‍ണകടത്തുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നതായി പൊലീസ്.
ഈ മാസം ആറിനു ഷാര്‍ജയില്‍ നിന്നു പുലര്‍ച്ചെ 2.50 നു തിരുവനന്തപുരത്ത് വിമാനമിറങ്ങിയ കോഴിക്കോട് സ്വദേശി നിസാറിനേയും ഒപ്പമെത്തിയ മംഗലാപുരം സ്വദേശികളായ രണ്ടു സ്ത്രീകളേയും തട്ടികൊണ്ടുപോകാനാണ് ശ്രമുമുണ്ടായത്. വിമാനത്താവളത്തിലുണ്ടായ ബഹളത്തിനിടെ പൊലീസ് എത്തിയതോടെ അഞ്ചംഗസംഘം കടന്നു കളയുകയായിരുന്നു. പിന്നീട് നിസാറില്‍ നിന്നും സ്ത്രീകളില്‍ നിന്നും പരാതി എഴുതി വാങ്ങുകയായിരുന്നു.പിന്നീടു നടന്ന അന്വേഷണത്തില്‍ പെരുമ്പാവൂരില്‍ നിന്നാണ് ഗുണ്ടാസംഘത്തെ പൊലീസ് അറസ്റ്റുചെയ്തത്.
പരാതിനല്‍കിയെങ്കിലും പിന്നീട് അന്വേഷമവുമായി ഇവര്‍ സഹകരിക്കാത്തത് പൊലീസ് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഇതോടെ നിസാരും സ്ത്രീകളും സ്വര്‍ണകടത്തിന്റെ ശൃംഖലയിലുളളവരാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വര്‍ണം നഷ്ടപ്പെട്ടവര്‍ ഗുണ്ടാസംഘത്തെ ഏര്‍പ്പെടുത്തിയാകാമെന്ന കാര്യവും പൊലീസ് തള്ളികളയുന്നില്ല.
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രി രേഖാമൂലം പരാതി നല്‍കിയില്ലെന്ന വാദം പൊളിയുന്നു. കന്യാസ്ത്രീ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പരാതി നല്‍കിയ കത്തിന്റെ പകര്‍പ്പ് പുറത്തായതോടൊണ്. കര്‍ദ്ദിനാളിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നത്. 2017 ജൂലൈ 11ന് നല്‍കിയ കത്താണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ബിഷപ്പ് നേരിട്ടും ഫോണിലൂടെയും അപമാനിക്കുന്നതായും ബിഷപ്പിന്റെ ചെയ്തികള്‍ പരാതിയില്‍ വിശദമായി എഴുതി നല്‍കാന്‍ കഴിയാത്തവിധമാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. താന്‍ സഭവിട്ട പുറത്തുപോകുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും പരാതിയില്‍ കന്യാസ്ത്രി വ്യക്തമാക്കുന്നു.
എന്നാല്‍, തനിക്ക് രേഖാമൂലം പരാതി ലഭിച്ചില്ലെന്നായിരുന്നു കര്‍ദിനാളിന്റെ വാദം. പരാതി ലഭിച്ചതായി മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കാര്യാലയത്തിലെ രേഖകള്‍ കാണാതായെന്നും പരാതി നല്‍കിയ കന്യാസ്ത്രി ആരാണെന്ന് വ്യക്തമല്ലെന്നും സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.
ആര്‍ച് ബിഷപ്പിനെതിരെ കത്തില്‍ പറയുന്ന പ്രധാന പരാതികള്‍ ഇപ്രകാരമാണ്.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നേരിട്ടും ഫോണിലൂടെയും അപമാനിക്കുന്നു. ബിഷപ്പിന്റെ ദുരുദ്ദേശത്തോടെയുള്ള സമീപനം സഹിക്കാവുന്നതിനും അപ്പുറമാണ്. സഭ വിട്ടുപോകുന്നതിനെപ്പറ്റി ആലോചിച്ചു. ബിഷപ്പിന്റെ ചെയ്തികള്‍ പരാതിയില്‍ വിശദമായി എഴുതി നല്‍കാന്‍ കഴിയാത്ത അത്രയും മോശമാണ്.
കന്യാസ്ത്രീകള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കര്‍ദിനാള്‍ ഇടപെടണം. കര്‍ദിനാളിനെ നേരിട്ട് കണ്ട് പരാതി പറയാന്‍ ആഗ്രഹിക്കുന്നു.
പാലാ ബിഷപ്പിനോട് പരാതി പറഞ്ഞപ്പോള്‍ കര്‍ദിനാളിനെ സമീപിക്കാന്‍ നിര്‍ദേശിച്ചതായും കത്തില്‍ സൂചിപ്പിക്കുന്നു. പരാതി രേഖാമൂലം ലഭിച്ചിട്ടും എന്തുകൊണ്ട് ബിഷപപ്പിനെതിരെ അന്വേഷണം നടത്തുവാനോ നടപടി സ്വീകരിക്കുവാനോ തയ്യാറായില്ല എന്ന ചോദ്യത്തിന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മറുപടി പറയേണ്ടിവരും.
കേസില്‍ അന്വേഷണസംഘം നാളെ കര്‍ദിനാളിന്റെ മൊഴിയെടുക്കും. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്‍, കുറവിലങ്ങാട് പള്ളി വികാരി ജോസഫ് തടത്തില്‍ എന്നിവരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
കോഴിക്കോട് പുതുപ്പാടിയിൽ അജ്ഞാതന്‍ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. മലബാര്‍ ഫിനാന്‍സിയേഴ്സ് ഉടമ കുപ്പായക്കോട് സ്വദേശി ഒളവക്കുന്നേല്‍ സജി കുരുവിള(52) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുരുവിളയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അജ്ഞാതന്‍ സ്ഥാപനത്തിലെ ഓഫീസില്‍ കയറി കുരുവിളയുടെ ദേഹത്തു പെട്രോളൊഴിച്ച് തീ കൊളുത്തിയത്. മലബാര്‍ ഫിനാന്‍സില്‍ അതിക്രമിച്ച് കടന്ന അജ്ഞാതൻ മുളകുപൊടി വിതറിയതിന് ശേഷമാണ് കുരുവിളയുടെ ദേഹത്ത് പെട്രോളാഴിച്ച് തീ കൊളുത്തിയത്. അക്രമി കെട്ടിടത്തിന്റെ പിന്‍വശത്തുകൂടി രക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.