ഇരിയ പൊടവടുക്കത്ത് ധര്‍മശാസ്താക്ഷേത്രത്തിനു സമീപം താമസിക്കുന്ന അമ്പൂട്ടി നായരുടെ ഭാര്യ സി ലീല(56)യാണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് അഞ്ച് മഹാരാഷ്ടക്കാരെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സ്‌കൂളില്‍നിന്നെത്തിയ മകന്‍ പ്രജിത്ത് അമ്മയെ കാണാഞ്ഞ് വീട്ടിനകത്തും പരിസരത്തും തിരയുന്നതിനിടെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. തുടര്‍ന്ന് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അമ്മയുടെ കഴുത്തില്‍ സ്വര്‍ണമാല കാണാത്തതിനാല്‍ പ്രജിത്തിന് സംശയം തോന്നി. വീട്ടിലെത്തി മാല അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വീടിന് പിറകില്‍നിന്നാണ് മാല ലഭിച്ചത്. ഇതോടെ മറുനാടന്‍ തൊഴിലാളികളെ സംശയമുള്ളതായി പ്രജിത്ത് ബന്ധുക്കളെ അറിയിച്ചു.
ഇക്കാര്യം ഡോക്ടര്‍മാരുടെയും ശ്രദ്ധയില്‍പ്പെടുത്തിയതോടെ വിശദപരിശോധന നടത്തി. കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെടുകയും മരണത്തില്‍ ഡോക്ടര്‍മാര്‍ക്കും സംശയമുയരുകയും ചെയ്തു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. കൊലപാതകമാണെന്ന സംശയം ഉയര്‍ന്നതോടെ നാട്ടുകാര്‍ ലീലയുടെ വീടിന്റെ തേപ്പുജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മഹാരാഷ്ട്ര സ്വദേശികളെ തടഞ്ഞുവച്ചു. തുടര്‍ന്ന് അഞ്ചുപേരടങ്ങുന്ന സംഘത്തെ അമ്പലത്തറ പോലീസ് കസ്റ്റഡിലെടുത്തു. പ്രവീണ്‍ കുമാര്‍ (ഗള്‍ഫ്), പ്രസാദ് എന്നവരാണ് ലീലയുടെ മറ്റുമക്കള്‍.
ലോക വ്യാപകമായി പരമാവധി ക്രിസ്ത്യാനികളെ കൊല്ലുവാന്‍ തീരുമാനിച്ചിരിന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജര്‍മ്മനിയില്‍ പിടിയിലായ പാലസ്തീന്‍ യുവാവ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജര്‍മ്മന്‍ അഭിഭാഷകരാണ് അഹമ്മദ് എന്ന് വിളിക്കുന്ന 26 കാരനായ പാലസ്തീന്‍ യുവാവിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടത്. ഒരാളെ കൊല്ലുകയും, കൊലപ്പെടുത്തുവാനായി ആറുപേരെ മാരകമായി വെട്ടി മുറിവേല്‍പ്പിക്കുകയും ചെയ്തതിനാണ് അഹമ്മദ് ജര്‍മ്മനിയില്‍ പിടിയിലായത്.
യു.എ.ഇ സ്വദേശിയായ അഹമ്മദ് കഴിഞ്ഞ ജൂലൈ മാസത്തിലാണ് ആക്രമണം നടത്തിയത്. ഹാംബര്‍ഗിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ ഇയാള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ അലമാരയില്‍ നിന്നും കത്തിയെടുത്ത് നിരപരാധികളായ ആളുകളെ ആക്രമിക്കുകയായിരുന്നു. മുസ്ളീങ്ങള്‍ക്കെതിരായ അനീതിക്ക് പകരം വീട്ടുവാനാണ് താന്‍ ഇപ്രകാരം ചെയ്തതെന്നും കഴിയുന്നത്ര ക്രിസ്ത്യാനികളെ കൊല്ലുവാനാണ് തീരുമാനിച്ചിരുന്നതെന്നും അഹമ്മദ് പിന്നീട് വ്യക്തമാക്കുകയായിരുന്നു. വ്യക്തിസ്വകാര്യതയെ സംബന്ധിച്ച ജര്‍മ്മന്‍ നിയമങ്ങള്‍ക്ക് എതിരായതിനാല്‍ ഇയാളുടെ മുഴുവന്‍ പേരും പുറത്തുവിട്ടിട്ടില്ല.
ആക്രമണം നടത്തിയ ദിവസം തന്നെയാണ് അഹമ്മദ് ക്രിസ്ത്യാനികള്‍ക്കെതിരായ കൂട്ടക്കുരുതിയ്ക്ക് തീരുമാനമെടുത്തതെന്നും അഭിഭാഷകര്‍ വെളിപ്പെടുത്തി. ഹാംബര്‍ഗ് പോലീസ് സംശയത്തോടെ നിരീക്ഷിച്ചിരുന്ന മുസ്ലീം മതമൗലീകവാദിയായിരുന്നു അഹമ്മദെങ്കിലും ക്രൈസ്തവ കൂട്ടക്കുരുതിയ്ക്കായി തയാറെടുത്ത ജിഹാദിയായിരുന്നുവെന്ന കാര്യം പോലീസിനറിയില്ലായിരുന്നു.
പ്രതിയ്ക്ക് ഐഎസ് പോലുള്ള ഇസ്ളാമിക തീവ്രവാദ സംഘങ്ങളുമായുള്ള ബന്ധം പോലീസ് അന്വേഷിച്ചുവരികെയാണ്. ലോകത്ത് വളര്‍ന്നുവരുന്ന ക്രിസ്ത്യന്‍ വിരുദ്ധതയുടെ ഉദാഹരണമായിട്ടാണ് അഹമ്മദിന്റെ വെളിപ്പെടുത്തലിനെ വിലയിരുത്തുന്നത്.
ക്രൂരതയുടെ മുഖം ആ ചെറുപ്പകാരൻ വിവരിച്ചപ്പോൾ ഞെട്ടിയത് അനേഷണ സംഘം .കഴുത്തില്‍ ആദ്യം വരഞ്ഞപ്പോള്‍ തന്നെ രണ്ടാം ക്‌ളാസ്സുകാരന്‍ രക്തം ഛര്‍ദ്ദിച്ചു, പിന്നീട് കത്തിയിലേക്ക് വീണു. ഒരു സെക്കന്റ് എടുത്ത ശേഷം ആഴത്തില്‍ ഒന്നു കൂടി മുറിച്ചു. പ്രദ്യുമ്‌നന്റെ പുറത്തിട്ടിരുന്നു ബാഗ് കൊലയാളിയായ പതിനൊന്നാം ക്‌ളാസ്സുകാരന്റെ ദേഹത്തോ വസ്ത്രങ്ങളിലോ രക്തം പറ്റാതെ മറ പോലെ നിന്നു. പിന്നീട് കത്തി വാഷ് റൂമില്‍ തന്നെ ഇട്ടശേഷം പൂന്തോട്ടക്കാരനെയും അദ്ധ്യാപകരേയും ഉച്ചത്തില്‍ വിളിച്ചു കൊണ്ട് അവന്‍ പുറത്തേക്ക് ഓടി. പരീക്ഷാ പേടിയെ തുടര്‍ന്ന് അത് എന്തു ചെയ്തും മാറ്റി വെയ്ക്കാനായിരുന്നു താന്‍ കൃത്യം നടത്തിയതെന്നായിരുന്നു പയ്യന്‍ കൗണ്‍സിലിംഗില്‍ പറഞ്ഞത്. ഡല്‍ഹി റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ഇന്ത്യയെ മുഴുവന്‍ നടുക്കിയ രണ്ടാം ക്‌ളാസ്സുകാരനെ പതിനൊന്നാം ക്‌ളാസ്സുകാരന്‍ കഴുത്തുമുറിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ പയ്യന്‍ ഇരയായ പയ്യനെ നേരത്തേയുള്ള പരിചയം മുതലാക്കി ആയിരുന്നു വാഷ്‌റൂമിലേക്ക വിളിച്ചു കൊണ്ടു പോയത്. ഇരുവരും നേരത്തേ തന്നെ ബോണ്ട്‌സി സ്‌കൂളിലെ പിയാനോ ക്‌ളാസ്സിലെ സഹപാഠികളായതിനാല്‍ ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞ് പതിനാറുകാരന്‍ വിളിച്ചപ്പോള്‍ ഏഴു വയസ്സുകാരന് സംശയത്തിന് ഇടയുണ്ടായില്ല. താന്‍ സംഭവം നടത്തിയ രീതി പ്രതി ജൂവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ വിവരിച്ചത് ഞെട്ടിക്കുന്നതാണ്. ചിര പരിചയം ഉള്ളതിനാലാണ് പ്രദ്യുമ്‌നനെ തന്നെ ഇരയായി തെരഞ്ഞെടുത്തത്. സെപ്തംബര്‍ 8 ന് സ്‌കൂളിലെത്തിയ പ്രതി ആദ്യം ചെയ്തത് സ്വന്തം ബാഗ് ക്‌ളാസ്സില്‍ കൊണ്ടു വെയ്ക്കുകയായിരുന്നു. അതിന് ശേഷം തലേദിവസം സോഹ്‌നാ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ കഠാരയുമായി താഴത്തെ നിലയിലേക്ക് പോയി. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രദ്യുമ്‌നന്‍ പിയാനോ അഭ്യസിക്കുന്നുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. പ്രതിയെ ജുവനൈല്‍ കോടതിയുടെ മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് കോടതി ഫരീദാബാദ് ഒബ്‌സെര്‍വേഷന്‍ ഹോമിലേക്ക് നവംബര്‍ 22 ന് അയച്ചു. വീട്ടിലെ സാഹചര്യങ്ങള്‍ പ്രതിയെ കുറ്റവാളിയിലേക്ക് നയിക്കാന്‍ പര്യാപ്തമായത് ആയിരുന്നു എന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. നിരന്തരം വഴക്കടിക്കുന്ന മാതാപിതാക്കള്‍ മൂലം പ്രതിക്ക് പഠനത്തിലുള്ള താല്‍പ്പര്യം തന്നെ നഷ്ടപ്പെട്ടിരുന്നു. ജില്ല ശിശു സംരക്ഷണ വിഭാഗം മാതാപിതാക്കള്‍, അയല്‍ക്കാര്‍, സുഹൃത്തുക്കള്‍ എന്നിവരെ ഉടന്‍ സന്ദര്‍ശിച്ചേക്കുമെന്ന് സുചനയുണ്ട്. സംഭവത്തില്‍ ഇവരെ ആസ്പദമാക്കി ഏറെ പ്രാധാന്യമുള്ള ഈ കേസില്‍ ഒരു സാമൂഹ്യാന്വേഷണ റിപ്പോര്‍ട്ടിന് നിര്‍ണ്ണായക സ്ഥാനമുണ്ടെന്നാണ് വിലയിരുത്തല്‍.
കൊലപാതകത്തിന് ശേഷം ഒരു ദിവസം കഴിഞ്ഞാണ് കൊച്ചി നെട്ടൂരിൽ യുവാവിനെ കായലിൽ തള്ളിയതെന്ന് അന്വേഷണ സംഘം. ആസൂത്രിതമായ കൊലപാതകമാണെന്നും നാലുപേരെങ്കിലും സംഘത്തിലുണ്ടാകാമെന്നുമാണ് നിഗമനം. അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് കൊച്ചി നെട്ടൂരിൽ കായലിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വായിൽ തുണിതിരുകി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് തന്നെയാകും കായലിലേക്ക് ഉപേക്ഷിച്ചതെന്നും വ്യക്തമായി.കായലിൽ അധിക സമയം ഒഴുകിയതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തിലില്ല.എന്നാൽ തേവര ഫെറി കണ്ണങ്ങാട് പാലം എന്നിവിടങ്ങളിൽ നിന്നും മൃതദേഹം കായലിലേക്ക് എറിഞ്ഞാലും ഇതേ അവസ്ഥയിലായിരിക്കും.ഈ മേഖലകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി.
മൃതദേഹം കായലിൽ താഴ്ത്താൻ ഉപയോഗിച്ച കല്ലിന് നാൽപത്തിയെട്ട് കിലോഗ്രാം ഭാരമുണ്ട്. മൃതദേഹത്തിന് അറുപത് കിലോയും.അതുകൊണ്ട് കൊലയ്ക്ക് പിന്നിൽ നാലു പേരിൽ കുറയാത്ത സംഘമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്.അയൽ ജില്ലകളിൽ നിന്ന് അടുത്തകാലത്ത് കാണാതായവരെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.
പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് നടി അമല പോള്‍. പുതുച്ചേരിയില്‍ രജിസ്റ്റര്‍ചെയ്ത ഒരുകോടി രൂപ വിലവരുന്ന ആഡംബരകാറിന്റെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മോട്ടോര്‍വാഹന വകുപ്പ് നല്‍കിയ നോട്ടീസിനാണ് നടിയുടെ മറുപടി. സിനിമാ അഭിനയവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിക്കുന്ന ആളാണ് താന്‍, കേരളത്തില്‍ വാഹന നികുതി അടക്കാന്‍ അതിനാല്‍ ഉദ്ദേശിക്കുന്നില്ലെന്നും അമല മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചു. അഭിഭാഷകന്‍ മുഖേനയാണ് മോട്ടോര്‍വാഹന വകുപ്പിന് അമലപോള്‍ മറുപടി നല്‍കിയത്. ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് അമലപോള്‍ മോട്ടോര്‍വാഹന വകുപ്പിന് മറുപടി നല്‍കുന്നത്.
ഒരു കോടി രൂപ വിലവരുന്ന എസ് ക്ലാസ് ബെന്‍സ് വ്യാജ മേല്‍വിലാസത്തില്‍ പുതുച്ചേരിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് അമലാപോൾ വാഹനം രജിസ്റ്റര്‍ ചെയ്തത്. പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്‌തത് മൂലം 20 ലക്ഷം രൂപയുടെ നികുതിയാണ് സംസ്ഥാന സര്‍ക്കാരിന് നഷ്ടമായത്. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്ന് നേരത്തെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലും അമലാ പോള്‍ പറഞ്ഞിരുന്നു.
അതേസമയം, പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ നടി അമലപോളിന്റെ മറുപടി തൃപ്തികരമല്ലെന്നും നടപടി തുടരുമെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. പുതുച്ചേരിയില്‍ വ്യാജ വാടകക്കരാറുണ്ടാക്കിയാണ് നടി വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും എറണാകുളം ആര്‍ടിഒ പ്രതികരിച്ചു.
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥി ജിഷ വധിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട മറ്റൊരു നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതിഭാഗം അഭിഭാഷകന്‍ ബി.എ. ആളൂര്‍. ജിഷ കേസിൽ യഥാർത്ഥ പ്രതി അനാറുൾ ഇസ്ലാം പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടെന്നും നിലവിൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട അമിറുൾ ഇസ്‌ളാമിന് ഒപ്പം കസ്റ്റഡിയിൽ എടുത്ത അനാറുൾ ഇസ്ലാം പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ മർദ്ദനമേറ്റ് മരണപ്പെടുകയായിരുന്നെന്നാണ് വിവരം ലഭിച്ചിട്ടുള്ളതെന്നും ഇക്കാര്യം വിചാരണകോടതിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ആളുർ വ്യക്തമാക്കി.
ആലുവാ എസ്.പിയായിരുന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടത്തിയ ക്രൂരമായ ചോദ്യംചെയ്യലിലാണ് അനാര്‍ മരിച്ചതെന്നാന് ആളൂരിന്റെ ആരോപണം. ഇക്കാര്യം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. സമാനമായ അനുഭവം തനിക്കും നേരിടേണ്ടിവരുമെന്ന ഭീതിയിലാണ് അമീര്‍ ഉള്‍ കുറ്റമേറ്റതെന്നാണ് വാദം എന്നാല്‍, കസ്റ്റഡിയില്‍ മരിച്ചയാളുടെ മൃതദേഹമായിരുന്നോയെന്നു സ്ഥിരീകരിച്ചിട്ടില്ല. ജിഷ കൊല്ലപ്പെട്ട സമയത്ത് ഒട്ടേറെപ്പേരെ പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതില്‍ ഇതരസംസ്ഥാനക്കാരും ഉള്‍പ്പെട്ടിരുന്നു. കൂടുതല്‍ സംശയം തോന്നിയ മൂന്നുപേരിലേക്കു അന്വേഷണം ചുരുക്കി. ഇതിലൊരാളെ വിട്ടയച്ചു. അനാര്‍ ഉളിന്റെ ആരോഗ്യം വഷളാകുകയും മരിക്കുകയുമായിരുന്നു. പലര്‍ക്കും ക്രൂരമര്‍ദനമേറ്റിരുന്നു. ഈ വിവരം പോലീസ് തന്നെ അമീര്‍ ഉളിനെ അറിയിച്ചിരുന്നു. കുറ്റം ഏറ്റില്ലെങ്കില്‍ ഇതേ ഗതിവരുമെന്നു ഭീഷണിപ്പെടുത്തിയെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറയുന്നു. അജ്ഞാത മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതും അന്വേഷിക്കണമെന്നാണ് ആളൂരിന്റെ ആവശ്യം.
കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം സമര്‍പ്പിച്ച 30 പേരുടെ സാക്ഷിപ്പട്ടികയില്‍ പിതാവ് പാപ്പുവും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഏഴുപേരെ വിസ്തരിക്കാന്‍ കോടതി പ്രതിഭാഗത്തിന് അനുമതി നല്‍കിയിരുന്നു. ഇതില്‍ പാപ്പുവും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, പാപ്പു മരിച്ചതോടെ കേസില്‍ ശക്തനായ തന്റെ സാക്ഷിയെയാണു നഷ്ടമായതെന്നും ആളൂര്‍ പറഞ്ഞു. കേസില്‍ പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായിരുന്നു. നൂറു പേരെയാണു സാക്ഷികളായി ഹാജരാക്കിയത്. വിധി ഡിസംബര്‍ ആദ്യവാരം ഉണ്ടാകുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട അന്വേഷകസംഘം ആദ്യംപുറത്തുവിട്ട പേരുകളിലൊന്നാണ് അനാര്‍ ഉള്‍. ഇയാള്‍ അമീര്‍ ഉളിന്റെ സുഹൃത്തായിരുന്നുവെന്നാണു പോലീസ് നിലപാട്. കൊലക്കേസില്‍നിന്നു രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ ഇയാള്‍ അമീര്‍ ഉളിന് ഉപദേശിച്ചിരുന്നുവെന്നു പോലീസ് ആദ്യം വെളിപ്പെടുത്തി. എന്നാല്‍, കേസ് അന്വേഷണം പുരോഗമിക്കുമ്പോള്‍തന്നെ അനാറുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നില്ല. പിന്നീട് അനാര്‍ ഉള്‍ കേവലം കെട്ടുകഥയാണെന്ന് പോലീസ് തന്നെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇയാള്‍ കസ്റ്റഡിയില്‍ മരിച്ചതെന്നാണ് ആളൂരിന്റെ വാദം. പ്രതിഭാഗം പറയുന്ന അജ്ഞാതമൃതദേഹം അനാറുളിന്റേതല്ലെന്ന നിലപാടിലാണ് പോലീസ്. അന്ന് പെരുമ്പാവൂരില്‍ കണ്ട അജ്ഞാതമൃതശരീരം കെട്ടിടത്തില്‍നിന്ന് വീണുമരിച്ച ഇതരസംസ്ഥാനത്തൊഴിലാളിയുടേതാണെന്നും പോലീസ് വ്യക്തമാക്കുന്നു.
കൊച്ചി നെട്ടൂരിൽ യുവാവിനെ കൊലപ്പെടുത്തിയത് വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഒന്നിലധികം പേർ ചേർന്നാണ് കൊന്നതെന്നും പോസ്റ്റ് മോർട്ടം നിഗമനത്തിലുണ്ട്. ഇതിന് ശേഷമാണ് മൃതദേഹം കായലിൽ തള്ളിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. അതേസമയം മരിച്ചയാളെ ഇനിയും തിരിച്ചറിയാൻ പൊലീസിനായിട്ടില്ല.
കൊച്ചി നെട്ടൂരിൽ കായലിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നുറപ്പിച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വായിൽ തുണിതിരുകി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. കൈകളും കാലുകളും ബന്ധിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. 168 സെൻറീമീറ്റർ ഉയരമുള്ള 25 നും 35 നും ഇടയിൽ പ്രായമുള്ള വ്യക്തിയാണ് കൊല്ലപ്പെട്ടതെന്നും പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. മരിച്ചയാളുടെ തലയിൽ സമീപകാലത്തുണ്ടായ മുറിവുണ്ട്. അതേസമയം കൊല്ലപ്പെട്ട വ്യക്തിയെ ഇനിയും തിരിച്ചറിയാൻ പൊലീസിനായിട്ടില്ല. മരിച്ചയാൾ ധരിച്ചിരുന്ന വസ്ത്രങ്ങളുടെയും മൃതദേഹം കായലിൽ താഴ്ത്തിയ ചാക്കിൻറെയുമൊക്കെ വിശദാംശങ്ങൾ ശേഖരിച്ച് ഇതിനു പിന്നാലെയുള്ള അന്വേഷണത്തിലാണ് പൊലീസ്. മഞ്ഞപ്പുള്ളിയുള്ള കടും നീല നിറത്തിലെ ഷർട്ടാണ് മരിച്ചയാൾ ധരിച്ചിരുന്നത്. ഇതിൽ ആരോൺ ജേക്കബ്സ് ജീൻസ് കമ്പനി മെയ്ഡ് ഇൻ ഇന്ത്യ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
വെള്ളമുണ്ടിന് മുകളിൽ ബെൽറ്റ് ധരിച്ചിരുന്നു. പഞ്ചസാര, ആട്ട , അരി എന്നിവയുടെ പ്ലാസ്റ്റിക് ചാക്കുകൾ ഒരുമിച്ച് തുന്നിത്തയ്ച്ച് ബലപ്പെടുത്തിയ ചാക്കിലാണ് മൃതദേഹം കെട്ടിത്താഴ്ത്തിയത്.
ഒരു പില്ലറിൻറെ 48 കിലോ തൂക്കം വരുന്ന ഭാഗം ചാക്കിനോട് ബന്ധിച്ചിരുന്നു. ആസൂത്രിതമായ കൊലപാതകമാണെന്നും നാലുപേരെങ്കിലും സംഘത്തിലുണ്ടാകാമെന്നുമാണ് നിഗമനം. വസ്ത്രങ്ങളെക്കുറിച്ചോസംഭവത്തെക്കുറിച്ചോ എന്തെങ്കിലുമറിയുന്നവർ തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർക്കോ എറണാകുളം സൗത്ത് സിഐയ്ക്കോ വിവരം നൽകണമെന്നാണ് പൊലീസിൻറെ അഭ്യർഥന.
തൃക്കാക്കര അസി. കമ്മീഷണർ 9497990071
സൗത്ത് സിഐ 9497987105
പനങ്ങാട് എസ്ഐ 9497980420
ആത്മാർത്ഥ സുഹൃത്തിന്റെ മുപ്പത്തിയെട്ട്കാരിയായ അമ്മയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു . കോന്നി സ്വദേശി സതീഷാണ്(23) എടത്വായിൽ നിന്ന് പൊലീസ് പിടികൂടിയത്. എടത്വയിലെ വർക്ക് ഷോപ്പ് ജീവനക്കാരനാണ് സതീഷ്. യുവതി വിധവയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച കൂട്ടുകാരനെ തിരക്കി രാത്രി ഏഴ് മണിയോടെ ഇവരുടെ വീട്ടിലെത്തിയ സതീഷ്, സുഹൃത്ത് ഇല്ലെന്നെറിഞ്ഞിട്ടും തിരിച്ചു പോകാൻ കൂട്ടാക്കിയില്ല. ഇതിനിടയിൽ കൂട്ടുകാരന്റെ അമ്മയോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളവുമായെത്തിയ സ്ത്രീയെ കയറി പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ സ്ത്രീ ബഹളം വച്ചതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇതിനിടയിൽ എടത്വായിലെ പാടശേഖരത്തിന് സമീപത്തുള്ള മോട്ടോർ പുരയിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും നൂറ് ഗ്രാം ഹെറോയിന്‍ കടത്തിയ യുവാവ് പിടിയില്‍. ലിംഗത്തില്‍ ഗര്‍ഭ നിരോധന ഉറ ധരിച്ച ശേഷം ഇയാള്‍ അതിനകത്തായിരുന്നു ഹെറോയിന്‍ കടത്തിയത്.
പരിശോധനയ്ക്കിടെയാണ് ലിംഗത്തിന്റെ ആസാധാരണ വലുപ്പം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭനിരോധന ഉറയില്‍ ഹെറോയിന്‍ കണ്ടെത്തിയത്. ഹെറോയിന്‍ വീണുപോവാതിരിക്കാനായി റബ്ബര്‍ബാന്റ് ഉപയോഗിച്ച് കുടുക്കിയിരുന്നു.
ചെന്നൈ എന്‍ജിനീയറിംഗ് കോളേജിലെ സ്‌റ്റോര്‍ കീപ്പര്‍ കൊളംബിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് പിടിയിലായത്. ഇയാളെ കസ്റ്റംസ് അധികൃതര്‍ക്ക് കൈമാറി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്
മരണത്തിൽ ദുരൂഹതയെ തുടർന്ന് യുവാവിന്റെ മൃതദേഹം ഒക്ടോബര്‍ 28നാണ് കല്ലറ പൊളിച്ച് പുറത്തെടുത്ത ശേഷം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. നിലയ്ക്കല്‍ മാര്‍ത്തോമ്മാ പള്ളിവളപ്പില്‍ വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. എന്നാല്‍ രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്നു പുറത്തുവിട്ടിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടശേഷമാണ് റീ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മൃതദേഹം രണ്ടാമത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ തലച്ചോര്‍ കാണാനില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തലച്ചോറിന്റെ സ്ഥാനത്ത് നനഞ്ഞ തുണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും റിപ്പോര്‍ട്ടിലുണ്ട്. തലച്ചോറിന്റെ സ്ഥാനത്ത് കണ്ടെത്തിയ നനഞ്ഞ തുണിയില്‍ ഒന്‍പത് സെന്റിമീറ്റര്‍ നീളത്തില്‍ തലമുടിയുമുണ്ടായിരുന്നു. ഇതുകൂടാതെ മുന്‍നിരയിലെ രണ്ട് പല്ലുകള്‍ കണാതായിട്ടുണ്ട്. ഒക്ടോബര്‍ 28നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ദ സംഘം മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ആര്‍ഡിഒ വി ജയമോഹന്റെ നേതൃത്വത്തിലായിരുന്നു റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ചീഫ് ഫോറന്‍സിക് സര്‍ജന്‍ രഞ്ജു രവീന്ദ്രന്‍, കെഎ അന്‍വര്‍, ഐശ്വര്യ റാണി എന്നിവരാണ് റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന മെഡിക്കല്‍ ടീമിലുണ്ടായിരുന്നത്. കഴിഞ്ഞ തിരുവോണ നാളിലാണ് മടന്തമണ്ണില്‍ മമ്മരപ്പള്ളില്‍ സിന്‍ജോ മോനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലേദിവസം കാണാതായ സിന്‍ജോയെ വീടിന് സമീപത്തെ കുളത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം കുളത്തിൽ ഇരിക്കുന്ന നിലയിലായിരുന്നു . സിന്‍ജോയുടെ മരണത്തെക്കുറിച്ച് തുടക്കംമുതലേ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു സിന്‍ജോയുടെ മൃതദേഹം ആദ്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. തുടര്‍ന്ന് ലോക്കല്‍ പോലീസ് കേസ് അന്വേഷിച്ചെങ്കിലും മരണത്തിലെ ദുരൂഹത നീങ്ങിയിരുന്നില്ല. സിന്‍ജോയുടെ ബന്ധുക്കളും നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.