മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും കിഫ്‌ബി ഭരണസമിതി അംഗവുമായ ഡോ.ബാബു പോൾ അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചു വരികയായിരുന്നു.
1941ല്‍ എറണാകുളം ജില്ലയിലെ കുറുപ്പംപടിയിലായിരുന്നു ജനനം. കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂളില്‍ നിന്നു പ്രാഥമികവിദ്യാഭ്യാസം നേടിയ അദ്ദേഹം ആലുവ യു.സി. കോളേജ്, തിരുവനന്തപുരം എന്‍ജിനീയറിംങ്ങ് കോളെജ്, മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉന്നതവിദ്യാഭ്യാസവും നേടി.1964 ല്‍ ഐ.എ.എസില്‍ പ്രവേശിച്ചു.
ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓര്‍ഡിനേറ്ററും, സ്‌പെഷ്യല്‍ കലക്ടറുമായി 08-09-1971 മുതല്‍ പ്രവര്‍ത്തിച്ചു. ഇടുക്കി ജില്ല നിലവില്‍ വന്ന 26-01-1972 മുതല്‍ 19-08-1975 വരെ ഇടുക്കി ജില്ലാ കലക്ടറായിരുന്നു.
ബാബുപോള്‍ എഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്തനാണ്. ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്‌നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടുകയുണ്ടായി.
തനിക്ക് ബിരുദമില്ലെന്നു വെളിപ്പെടുത്തിയ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയെ ട്രോളി ഷാഫി പറമ്പില്‍ എംഎല്‍എ. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയെന്ന് സ്മൃതി ഇറാനി അവകാശപ്പെടുന്ന 2014-ലെ വാര്‍ത്തയുടെയും, ബിരുദമില്ലെന്ന് സമ്മതിക്കുന്ന 2019-ലെ വാര്‍ത്തയുടെയും ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ഷാഫി പറമ്പില്‍ ട്രോളുമായി എത്തിയിരിക്കുന്നത്.
തിരക്കിനിടയിൽ എവിടേലും വെച്ച് കളഞ്ഞു പോയതാവും, അല്ലാതെ 2014-ല്‍ ഉള്ള ഡിഗ്രി 2019 ആവുമ്പോഴേക്കും +2 ആകുമോ എന്ന് പോസ്റ്റില്‍ പറയുന്നു. ഇനി നെഹ്റു എങ്ങാനും എടുത്തോ എന്നും ഷാഫി സന്ദേഹിക്കുന്നു.
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നല്‍കിയ പത്രികയിലെ സത്യവാങ്മൂലത്തില്‍ തനിക്കു ബിരുദമുണ്ടെന്നാണ് സ്മൃതി ഇറാനി പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. സ്മൃതി ഇറാനി പക്ഷെ തന്റെ വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ തോറ്റ സ്മൃതി പിന്നീട് രാജ്യസഭ വഴി പാർലമെന്റിലെത്തുകയും മന്ത്രിസ്ഥാനം നേടുകയും ചെയ്തിരുന്നു.
ഇപ്പോള്‍ തനിക്ക് ബിരുദമില്ല എന്നാണ് സ്മൃതി ഇറാനി പറയുന്നത്. അമേഠിയില്‍ തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചപ്പോഴാണ് സ്മൃതി ഇറാനി ഇക്കാര്യം വെളിപ്പെടുത്തിയത്.
പോസ്റ്റ് വായിക്കാം
‘ഡേയ്..മന്ത്രി ആയിരുന്നടെയ് മന്ത്രി ..
തിരക്കിന്നിടയിൽ എവിടേലും വെച്ച് കളഞ്ഞ് പോയതാവും .. അല്ലാതെ 2014 ഉള്ള ഡിഗ്രി 2019 ആവുമ്പോഴേക്കും +2 ആവോ ?
ഇനി നെഹ്റു എങ്ങാനും എടുത്തോ എന്തോ’
രാഹുലിന്റെ വയനാട് സ്ഥാനാർത്ഥിത്വം ന്യൂപക്ഷത്തെ സഹായിക്കാനും ഹിന്ദുക്കളെ ഭയന്നാണെന്നുമുള്ള ബിജെപി നേതാക്കളുടെ പരാമർശം പ്രതികൂല സാഹചര്യം സൃഷ്ടിച്ചേക്കുമെന്ന് ആശങ്കയിൽ ബിഡിജെഎസ് ക്യാംപ്. രാഹുലിനെ ലക്ഷ്യമിട്ട് മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ തുടർച്ചയായി നടത്തിവരുന്ന പരാമർശങ്ങൾ ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് എന്‍.ഡി.എ ക്യാമ്പും സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയും. ഇക്കാര്യത്തിൽ ബിഡിജെഎസ് ഇതിനോടകം അതൃപ്തി അറിയിച്ചതായും റിപ്പോര്‍ട്ടുകൾ പറയുന്നു.
മുസ്‌ലിം ജന വിഭാഗങ്ങളുടെ വോട്ടുകള്‍ നിർണായകമാണ് വയനാട് മണ്ഡലത്തിൽ. മുസ്‌ലിം വിഭാഗങ്ങളുടെ വോട്ടുകള്‍ രാഹുലിന് മാത്രമല്ല തങ്ങള്‍ക്കും ലഭിക്കുമെന്നതില്‍ സംശയമില്ലെന്നായിരുന്നു തുഷാർ വെള്ളാപ്പള്ളി ഉയത്തിയ അവകാശവാദം. വയനാടിന് പുറമെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങളും വയനാട്ടിൽ ഉൾപ്പെടുന്നു എന്നതാണ്.
എന്നാൽ, അതൃപ്തി പുകയുമ്പോഴും ബിജെപി നേതാക്കളും പ്രസ്ഥാവനകളെ കുറിച്ച് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാൻ എൻഡിഎ സ്ഥാനാർത്ഥി തുഷാര്‍ വെള്ളാപ്പള്ളി തയ്യാറായില്ല. വിഷയത്തിൽ ഒന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, മലബാറിലെ എന്‍.ഡി.എ നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട്ടെത്തുന്നുണ്ട്. ഇവിടെയും രാഹുലിനെതിരെ സമാനമായ പരാമർശം ആവർത്തിച്ചാൽ അത് ബിജെപിയുടെ കേരളത്തിലെ സാധ്യതയെ ബാധിച്ചേക്കുമെന്ന ആശങ്കയും എൻഡിഎ ക്യാപിലുണ്ട്.
രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെയാണ് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് എന്ന വിവാദം ആരംഭിക്കുന്നത്. ഉത്തരേന്ത്യയിലെ ഹിന്ദുവോട്ടുകൾ കോൺഗ്രസിന് എതിരാക്കുക എന്നതാണ് ബിജെപി ഇത്തരം പ്രചാരണങ്ങളിലൂടെ ആവർത്തിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് വിവാദ പരാമർശങ്ങൾക്ക് തുടക്കമിട്ടത്. തുടര്‍ച്ചയായി യോഗി ആദിത്യനാഥ് മുസ്ലീം ലീഗിനെ വയറസ് എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തി. പിന്നാലെ പാകിസ്താന്‍ പതാക തുടങ്ങി മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കെതിരേ വിവാദ പ്രസ്താവനകളുടെ കടന്നു കയറ്റമായിരുന്നു.
ആർദ്രയുടെ മരണം കൊലപാതകമോ? ആത്മഹത്യ ചെയ്ത സൈനികന്റെ ഭാര്യയുമായും നിരവധി പെണ്ണുങ്ങളുമായും ബന്ധം പുലർത്തിയിരുന്ന അമിതാബ് ഉദയ് അതിരുകടന്ന ലൈംഗിക വാസനകളുള്ള സൈക്കോ എന്നാണ് പോലീസ് പോലും വിശേഷിപ്പിക്കുന്നത്. തന്റെ ലൈംഗിക സിദ്ധിയിലും കഴിവുകളിലും അതിരു കടന്നു അഭിരമിച്ചിരുന്ന വ്യക്തിത്വമായിരുന്നു രണ്ടു മരണങ്ങളുടെ പേരില്‍ റിമാന്‍ഡിലായ റൂറല്‍ എസ്‌പി ഓഫിസിലെ ക്ലര്‍ക്കായ അമിതാബിന്റെത്.
ആര്‍ദ്ര മരിച്ച സമയം പൊലീസ് അമിതാബിന്റെ വാട്ട്‌സ് ആപ്പ് പരിശോധിച്ചപ്പോള്‍ നിരവധി സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങളും ബന്ധമുള്ള സ്ത്രീകളുടെ വിശദാശങ്ങളും ആണ് കണ്ടത്. അതിലെ വിവരങ്ങള്‍ മനസിലാക്കിയപ്പോള്‍ സ്ത്രീ വിഷയത്തില്‍ അതീവ തത്പരനാണെന്നും ആര്‍ദ്ര ചതിക്കപ്പെടുകയായിരുന്നു എന്നും പൊലീസിന് ഈ അന്വേഷണത്തില്‍ തന്നെ ബോധ്യമായിരുന്നു. ഇതുകൊണ്ടാണ് ആര്‍ദ്രയുടെ മരണശേഷം പൊലീസ് അമിതാബിന്റെ ലൈംഗിക കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചത്.
ലൈംഗിക ബന്ധത്തില്‍ താന്‍ മിടുക്കനാണ് എന്നാണ് അന്ന് പൊലീസിനോട് അമിതാബ് തുറന്നു പറഞ്ഞത്. താന്‍ ശാരീരിക ബന്ധം പുലര്‍ത്തിയ സ്ത്രീകള്‍ മുഴുവന്‍ ഈ കാര്യം സമ്മതിച്ചിട്ടുണ്ടെന്നും അമിതാബ് പൊലീസിനോട് സമ്മതിച്ചിരുന്നു. ഒരു തവണ തന്നോട് ലൈംഗിക ബന്ധം പുലര്‍ത്തിയവര്‍ ആരും തന്നെ വിട്ടുപോയിട്ടില്ല. ആര്‍ദ്രയുമായി ഒരുപാട് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആര്‍ദ്ര തന്നെ പ്രശംസിച്ചിട്ടുണ്ട്.
ശാരീരിക ബന്ധങ്ങള്‍ കഴിഞ്ഞാല്‍ ആര്‍ദ്രയും തന്നെ പൊക്കിപ്പറയാറുണ്ട്. കണ്‍ട്രോള്‍ ചെയ്യാന്‍ മിടുക്കന്‍ എന്നാണ് ആര്‍ദ്ര പറഞ്ഞത്-അന്ന് അമിതാബ് പൊലീസിനോട് പറഞ്ഞു. ഒരു പ്രതി എന്ന ഒരു ഫീലിങ് പോലുമില്ലാതെയാണ് അന്ന് അമിതാബ് ഇത്തരം കാര്യങ്ങളില്‍ തുറന്നു പറച്ചില്‍ നടത്തിയത്. സൈക്കിക് പ്രശ്‌നങ്ങള്‍ ഉള്ള അപകടകാരി, ഏതൊക്കെയെ ലഹരിമരുന്നുകള്‍ക്ക് അടിമ ഈ ഫീലിങ് ആണ് അന്ന് അമിതാബിനെ ചോദ്യം ചെയ്യുമ്ബോള്‍ പൊലീസിന് മനസിലായത്. ഇതൊക്കെ തുറന്നുപറയാന്‍ ഒരു മടിയും അമിതാബ് കാണിച്ചിരുന്നില്ല.
വളരെ പെട്ടെന്ന് സ്ത്രീകളുമായി അടുക്കുന്ന സവിശേഷത അമിതാബിനു സ്വന്തമായിരുന്നു. ഈ സവിശേഷത തന്നെയാണ് സ്ത്രീകളെ അമിതാബുമായി അടുപ്പിച്ചത്. പതിനാറു വയസ്സുള്ളപ്പോഴാണ് ആര്‍ദ്രയെ അമിതാബ് വലയില്‍ വീഴ്‌ത്തുന്നത്. ഇതുപോലെ ഒട്ടനവധി പെണ്‍കുട്ടികളെയാണ് അമിതാബ് ചതിച്ചത്. സ്ത്രീകളെ ലൈംഗികമായി ദുരുപയോഗിക്കുകയും അവരില്‍ നിന്ന് ആഭരണങ്ങള്‍ ഉള്‍പ്പെടെ കൈക്കലാക്കുകയും അമിതാബിന്റെ രീതികള്‍ തന്നെയായിരുന്നു.
ആത്മഹത്യ ചെയ്ത സൈനികന്‍ വിശാഖിന്റെ ഭാര്യയുടെ ആഭരണങ്ങളും ഇപ്രകാരം അമിതാബ് കൈവശപ്പെടുത്തിയിരുന്നു. മൈസൂര്‍ യൂണിവേഴ്സിറ്റി ഗംഗോത്രി കാമ്ബസില്‍ എംഎസ് സി ജിയോളജി വിദ്യാര്‍ത്ഥി ആയിരിക്കെയാണ് ആര്‍ദ്രയും അമിതാബും അടുത്തിടപഴകുന്നത്. തിരുവനന്തപുരം റൂറല്‍ എസ്‌പി ഓഫീസില്‍ നിന്ന് അവധിയെടുത്താണ് ആര്‍ദ്രയുമായി അടുക്കാന്‍ വേണ്ടി മാത്രം അമിതാബ് ആർദ്രയുടെ ക്യാമ്പസിൽ എത്തിയിരുന്നു.
എന്തൊക്കെ സംഭവിച്ചാലും അമിതാബ് തന്നെ ഉപേക്ഷിക്കില്ലെന്നും, വിവാഹം കഴിക്കുമെന്നുമുള്ള ചിന്തയായിരുന്നു പ്രതിയിലേയ്ക്ക് ആർദ്രയെ പിടിച്ചുനിർത്തിയത്. വിവാഹത്തിനായി വെള്ളനാട് ഒരു മണ്ഡപം ആര്‍ദ്രയുടെ വീട്ടുകാര്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കഴിഞ്ഞതിനാല്‍ വിവാഹം മുടക്കാന്‍ അമിതാബ് തന്റെ വഴികള്‍ നോക്കി. പല അടവും പയറ്റി. ഇതൊന്നും അടവുകള്‍ ആയിരുന്നെന്നു ആര്‍ദ്രയുടെ വീട്ടുകാര്‍ക്ക് മനസിലായതുമില്ല.
താന്‍ ഒരു സ്വതന്ത്ര ചിന്താഗതിക്കാരനായതിനാല്‍ ഒരു മണ്ഡപത്തില്‍ വെച്ചൊന്നും വിവാഹം കഴിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നാണ് അമിതാബ് അറിയിച്ചത്. വരുന്നവരെ ആരെയും താന്‍ വിഷ് ചെയ്യില്ല. ആരെയും തൊഴാനും കഴിയില്ല. വേണമെങ്കില്‍ ഒരു വരന്‍ എന്ന നിലയില്‍ താന്‍ മണ്ഡപത്തില്‍ വന്നു നില്‍ക്കാം. ഇതാണ് വിവാഹാലോചനകള്‍ മുറുകി നില്‍ക്കുന്ന സമയത്ത് അമിതാബ് ആര്‍ദ്രയുടെ വീട്ടുകാരെ അറിയിച്ചത്. ഇതോടെയാണ് ആര്‍ദ്രയുടെ വീട്ടുകാര്‍ ബുക്ക് ചെയ്ത വിവാഹം മണ്ഡപം റദ്ദ് ചെയ്യുന്നത്.
ഇതോടെയാണ് രജിസ്റ്റര്‍ വിവാഹം എന്ന ആശയത്തിലേക്ക് ഈ വിവാഹം നീക്കുന്നത്. ആര്‍ദ്രയുടെ ജന്മദിനമായ 16 നു വിവാഹം രജിസ്റ്റര്‍ ചെയ്യാം എന്നായിരുന്നു തീരുമാനം. പക്ഷെ പിന്നീടുള്ള ഫോണ്‍ സംഭാഷണങ്ങളില്‍ അമിതാബ് പതിവായി ആര്‍ദ്രയുമായി ഉടക്കിക്കൊണ്ടിരുന്നു. ആര്‍ദ്രയുടെ മരണദിവസവും അമിതാബ് ആര്‍ദ്രയുമായി ഉണ്ടാക്കിയിരുന്നു. അമിതാബിന്റെ അമ്മയും ഇതേ ദിവസം ആര്‍ദ്രയെ വിളിച്ച് ക്ഷുഭിതയായിരുന്നു എന്ന് ആര്‍ദ്രയുടെ വീട്ടുകാര്‍ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു ആര്‍ദ്രയുടെ മരണം.
ആര്‍ദ്രയുടെ തൂങ്ങി മരണം അത് ആത്മഹത്യയല്ല കൊലപാതകമാണെന്നാണ് ഇപ്പോഴും ബന്ധുക്കള്‍ ആരോപിക്കുന്നത്. അമിതാബിന്റെ സഹോദരിയുടെ വിവാഹം ഹൈന്ദവ ആചാര പ്രകാരമാണ് നടന്നതെന്നാണ് ഏറ്റവും വലിയ വിരോധാഭാസം. മകളുടെ വിവാഹം ചടങ്ങുകളോടെ നടത്തിയവര്‍ക്ക് മകന്റെ കാര്യമെത്തിയപ്പോള്‍ എതിര്‍പ്പായി. ഇതിന് കാരണം ആര്‍ദ്രയെ ഒഴിവാക്കുകയെന്ന ലക്ഷ്യം മാത്രമായിരുന്നു.
ആര്‍ദ്ര തൂങ്ങി മരിക്കുന്നത് കണ്ടത് അമിതാബ് മാത്രമാണ്. ആ സമയം വീട്ടില്‍ മറ്റാരും ഇല്ല. തൂങ്ങി നില്‍ക്കുന്ന ആര്‍ദ്രയുടെ കാലുകള്‍ ഉയര്ത്തിപ്പിടിച്ച് ബഹളം വെച്ചത് അമിതാബ് മാത്രമാണ്. എന്താണ് സംഭവിച്ചത് എന്ന് വീട്ടുകാര്‍ക്ക് വിവരമില്ല. ആര്‍ദ്രയുടെ ഉള്ളില്‍ വിഷവും ചെന്നിരുന്നു. അമിതാബ് പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് ഇപ്പോഴും പൊലീസിന്റെ കയ്യിലുള്ളത്. നീ വാ നിനക്ക് ഒരു സമ്മാനം വെച്ചിട്ടുണ്ട്. വീട്ടിലേയ്ക്ക് വാ. താന്‍ തൂങ്ങിനില്‍ക്കുന്നത് കാണാം.
ഇതാണ് ആര്‍ദ്ര പറഞ്ഞത് എന്നാണ് അമിതാബ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ സംഭാഷണം റെക്കോര്‍ഡഡ് അല്ല. അമിതാബ് ആണെങ്കില്‍ ഈ ഫോണ്‍ നശിപ്പിച്ചും കഴിഞ്ഞു. ഈ കേസില്‍ അമിതാബിന്റെ ഫോണ്‍ പൊലീസിനെ കസ്റ്റഡിയില്‍ ഇല്ല. താന്‍ ആ ഫോണ്‍ എറിഞ്ഞുടച്ചു എന്നാണ് അമിതാബ് പൊലീസിനോട് പറഞ്ഞത്. ആര്‍ദ്രയുടെ ഫോണ്‍ പക്ഷെ പൊലീസിന്റെ കസ്റ്റഡിയിലുമുണ്ട്.
അമിതാബിന്റെ സ്വഭാവ സവിശേഷതകളും പ്രകൃതവും മനസിലാക്കി കഴിഞ്ഞ ആര്‍ദ്രയുടെ വീട്ടുകാര്‍ ഇപ്പോള്‍ ആര്‍ദ്രയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണ് എന്ന വിലയിരുത്തലിലേക്കും നിയമനടപടികളിലേക്കും കടക്കുകയാണ്. ആത്മഹത്യ ചെയ്ത സൈനികന്റെ ഭാര്യയും അമിതാബും തമ്മിലുണ്ടായിരുന്ന ബന്ധം പുറത്തറിഞ്ഞതോടെയാണ് ആർദ്രയുടെ മരണത്തിൽ ബന്ധുക്കളുടെ മനസിലെ സംശയവും ബലപ്പെടുന്നത്.
ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ച് സീരിയൽ നടി കായംകുളം പൊലീസിൽ പരാതി നൽകി. പ്രമുഖ ചാനലിൽ സൂപ്പർ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന പരമ്പരയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ ആണ് പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്
എറണാകുളം സ്വദേശി സിയ (37) എന്ന യുവാവ് അറുപത്തിയൊന്നുകാരിയായ തന്നെ ഫോൺ മുഖേന പരിചയപ്പെട്ടെന്നും സ്മാർട് ഫോൺ വാങ്ങി നൽകി, ഫോൺ ചെയ്തു വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
തോട്ടപ്പള്ളിയിലെ ഹോട്ടലിലും കായംകുളത്തെ വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിലുണ്ട്. ഈ ദൃശ്യങ്ങൾ ഭർത്താവിനും അയൽവാസികൾക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയിൽ പറയുന്നു.
കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ യുവാവ് വിദേശത്താണെന്ന് പൊലീസ് പറഞ്ഞു.
ഹൃദ്രോഗത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തു നിന്ന് ഒരാഴ്ചയിലേറെയായി വിട്ടു നിന്ന ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ തിരിച്ചെത്തുന്നു . ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച വിശ്രമ കാലാവധി പിന്നിടുന്ന ഞായറാഴ്ച മുതല്‍ വീണ്ടും പ്രചാരണ രംഗത്തിറങ്ങാനാണ് സ്ഥാനാര്‍ഥിയുടെ തീരുമാനം.
ആശുപത്രി വിട്ട് ബെന്നി െബഹനാന്‍ മടങ്ങിയെത്തിയതോടെ തൃക്കാക്കരയിലെ അദ്ദേഹത്തിന്‍റെ വീടും പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞു. ക്ഷേമാന്വേഷണവുമായെത്തുന്ന പ്രിയപ്പെട്ടവരോടെല്ലാം സ്നേഹമറിയിച്ച് സ്ഥാനാര്‍ഥിയും സജീവമായി തുടങ്ങി. പൂര്‍ണ വിശ്രമമെന്നൊക്കെയാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നതെങ്കിലും നടപ്പുളള കാര്യമല്ലെന്നാണ് സ്ഥാനാര്‍ഥിയുടെ പക്ഷം.
തന്‍റെ അസാന്നിധ്യം ചാലക്കുടിയിലെ പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടേയില്ലെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ഥി . രോഗാവസ്ഥ മനസിലാക്കുന്ന ചാലക്കുടിക്കാര്‍ ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷയും ബെന്നി ബെഹനാന്‍ പങ്കുവയ്ക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച പുലര്‍ച്ചെയാണ് ബെന്നി ബെഹനാന് ഹൃദയാഘാതമുണ്ടായതും തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതും.
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പിന് ഉപയോഗിച്ചത് നാടന്‍ തോക്കുകളെന്ന് സൂചന. ഒരു പിസ്റ്റളും ഒരു റിവോള്‍വറും കണ്ടെടുത്തു. ഇവ ബാലിസ്റ്റിക് പരിശോധനയ്ക്ക് വിധേയമാക്കും. വെടിവച്ചവര്‍ക്ക് കാസര്‍കോട്ടുളള ഗുണ്ടാസംഘം വാഗ്ദാനം ചെയ്തത് ഒരു കോടി രൂപയാണ്. എന്നാല്‍ 50,000 മാത്രമാണ് ലഭിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി.
കൊച്ചുകടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പു നടത്തിയ കേസിൽ രണ്ടുപേര്‍ ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായിരുന്നു. എറണാകുളം ജില്ലക്കാരായ ബിലാൽ, വിപിൻ വർഗീസ് എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാസംഘവുമായി ബന്ധമുള്ളവരാണ് പ്രതികൾ. രവി പൂജാരിയുടെ സംഘം ബന്ധപ്പെട്ടത് കാസർകോടുള്ള ഗുണ്ടാസംഘം വഴിയാണ്. കേസിൽ നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും.
കേസിൽ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ പ്രതിയാക്കി ക്രൈംബ്രാഞ്ച് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. ഗൂഢാലോചന, ആയുധം കാണിച്ചു ഭീഷണിപ്പെടുത്തൽ, കൊല്ലുമെന്നു ഭീഷണിപ്പെടുത്തൽ, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ, ആയുധ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണു കുറ്റപത്രത്തിൽ ചേർത്തിട്ടുള്ളത്. കാസർകോട് ബേവിഞ്ചയിൽ സമാനമായ രീതിയിൽ കരാറുകാരന്റെ വീടിനു നേരെ വെടിയുതിർത്തു പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസുമായി ബ്യൂട്ടി പാർലർ വെടിവയ്പിനു സമാനതകളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.
നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനു നേരെ 2018 ഡിസംബർ 15നാണു ബൈക്കിലെത്തിയ 2 പേർ എയർ പിസ്റ്റൾ ഉപയോഗിച്ചു വെടിയുതിർത്തത്. വെടിവയ്പിന് ഒരുമാസം മുൻപു നടി ലീനയെ ഫോണിൽ വിളിച്ചു രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാതായപ്പോൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള പാർലറിനു നേരെ നിറയൊഴിച്ച അക്രമികൾ ബൈക്കിൽ കടന്നു.
വെടിവയ്പു നടത്തി 4 ദിവസം കഴിഞ്ഞപ്പോൾ രവി പൂജാരി വിദേശത്തുനിന്നു പ്രാദേശിക വാർത്താ ചാനലിന്റെ ഓഫിസിലേക്കു വിളിച്ചു വെടിവയ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. രവി പൂജാരിയുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിച്ചു ബോധ്യപ്പെട്ടതോടെ പ്രതിക്കെതിരായ ആദ്യ തെളിവായി.
നമ്പിനാരായണനെ ചാരക്കേസില്‍ കുടുക്കിയതന്വേഷിക്കാന്‍ നിയോഗിച്ച മൂന്നംഗസമിതിയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ഡി.കെ.ജെയ്ന്‍ പിന്‍മാറി. ബിസിസിഐ ഓംബുഡ്സ്മാനായി നിയമിച്ചതിനാല്‍ ജോലിഭാരം കൂടുതലെന്ന് വിശദീകരണംഇക്കാര്യം കാണിച്ച് സുപ്രീംകോടതിക്ക് കത്ത് കൈമാറി.
ചാരക്കേസ് അന്വേഷിച്ചതു കേരള പൊലീസിലെ എട്ടംഗ സംഘം. ക്രൈംബ്രാഞ്ച് ഡിഐജിയായിരുന്ന സിബി മാത്യൂസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത് അന്നത്തെ ഡിജിപി ടി.വി.മധുസൂദനൻ. നാർകോടിക് സെൽ എസ്പി ജി.ബാബുരാജ്, ഡിവൈഎസ്പി കെ.കെ.ജോഷ്വ, സിറ്റി സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ എസ്.വിജയൻ, ഇൻസ്പെക്ടർ എസ്.യോഗേഷ്, വഞ്ചിയൂർ എസ്ഐ തമ്പി എസ്.ദുർഗാദത്ത് എന്നിവർക്കു പുറമേ പേരൂർക്കട സിഐ എ.കെ.വേണുഗോപാൽ, സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ സുരേഷ് ബാബു എന്നിവരെയും പിന്നീടു സംഘത്തിൽ ഉൾപ്പെടുത്തി.
ഇതിൽ സിബി മാത്യൂസ്, കെ.കെ.ജോഷ്വ, എസ്.വിജയൻ എന്നിവർക്കെതിരെയായിരുന്നു സിബിഐ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൽ പ്രതികൂല പരാമർശം. ഡിജിപിയായി വിരമിച്ച സിബി മാത്യൂസ്, എസ്പിയായി വിരമിച്ച കെ.കെ.ജോഷ്വ എന്നിവർ വിശ്രമജീവിതത്തിലാണിപ്പോൾ. എസ്പിയായി വിരമിച്ച എസ്.വിജയൻ തിരുവനന്തപുരത്ത് അഭിഭാഷകൻ.
കൊച്ചി: കാസറഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരുടെ മാതാപിതാക്കളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കൊലപാതകത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്നും ഇവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. കൊലപാതകം വ്യക്തി വൈരാഗ്യം മൂലമാണെന്നായിരുന്നു പോലീസും പിന്നീട് കേസന്വേഷിച്ച ക്രൈംബ്രാഞ്ചും കണ്ടെത്തിയത്. എന്നാല്‍ മുഖ്യപ്രതി പീതാംബരന്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം കേസ് ഏറ്റെടുക്കുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതൃത്വവും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
പീതാംബരന് രാഷ്ട്രീയ വൈര്യം തീര്‍ക്കാനായി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. പിന്നാലെ ക്രൈംബ്രാഞ്ചും ഇതാവര്‍ത്തിച്ചു. കൃപേഷും ശരത് ലാലും ചേര്‍ന്ന് പീതാംബരനെ ആക്രമിച്ചതായി നേരത്തെ കേസ് നിലവിലുണ്ട്. തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രതിയെ പ്രകോപിപ്പിച്ചു. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിക്കാതെ വന്നതോടെയാണ് തിരിച്ചടിക്കാന്‍ തീരുമാനിച്ചതെന്നും പീതാംബരന്റെ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
ജനനായകന് വിടചൊല്ലി കേരളം. പാലാ കത്തീഡ്രലിൽ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കെ.എം. മാണിയുടെ മൃതദേഹം സംസ്കരിച്ചു. കര്‍ദിനാള്‍ മാര്‍ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവയും മെത്രാന്‍മാരും കാര്‍മികത്വം വഹിച്ചു. സംസ്കാര ശുശ്രൂഷകള്‍ക്ക് ശേഷം കെ.എം. മാണിയുടെ മൃതദേഹം പാലാ കത്തീഡ്രലിലേക്ക് വിലാപയാത്രയായി എത്തിച്ചു. സെമിത്തേരിയിലെ കുടുംബ കല്ലറയിലാണ് മാണിയെ സംസ്കരിച്ചത്.
കേരളം കണ്ട ഏറ്റവും വലിയ യാത്രയയപ്പാണ് തങ്ങളുടെ പ്രിയ നേതാവിന് രാഷ്ട്രീയകേരളം നല്‍കിയത് . പാലായിൽ നിന്ന് കേരളമാകെ പടർന്നു പന്തലിച്ച ജനനായകനുള്ള യാത്രയയപ്പ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ആദരവോടെയായിരുന്നു . മാണിയെ കാണാൻ പാലാ വന്നത് പതിയെയല്ല, കരിങ്ങോഴയക്കൽ വീട്ടിലേക്ക് കുത്തിയൊഴുകിയാണ്. പൊരിവെയിലിലും വരിനിന്നു കാണാൻ മാത്രം പ്രിയപ്പെട്ടയാൾ എന്ന് ജന്മനാട് രേഖപ്പെടുത്തി. മന്ത്രിമാരും നേതാക്കളും രാഷ്ട്രീയ പ്രവർത്തകരും സാമുദായിക നേതാക്കളും വീട്ടിൽ എത്തി.
ഉച്ചയോടെ, വീട്ടിലെ പൊതുദർശനവും ശുശ്രുഷാ ചടങ്ങുകളും കഴിഞ്ഞു. ഭാര്യയും മക്കളും പേരക്കുട്ടികളും അന്ത്യചുംബനങ്ങൾ നൽകി . മൃതദേഹവുമായി കത്തീഡ്രൽ പള്ളിയിലേക്ക് വിലാപയാത്ര. ഇവിടങ്ങളിലും ആയിരക്കണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവയുടെയും സിറോ മലബാർ സഭയിലെ മെത്രാന്മാരുടെയും കാർമികത്വത്തിൽ ആണ് സംസ്കാര ശുശ്രൂഷകൾ നടന്നത്. പാലായിലെ ഈ മണ്ണായിരുന്നു കെ എം മാണിയുടെ എക്കാലത്തെയും ഊർജ്ജം. നിത്യനിദ്രയിലേക്ക് പോവുമ്പോഴും അദ്ദേഹത്തിന്റെ ഊർജസ്വലമായ രാഷ്ട്രീയ ഓർമകളാണ് കേരളത്തിനുള്ള ശേഷിപ്പ്
എ.ഐ സി.സി ജനറൽ സെക്രട്ടറിമാർ, ഭരണ പ്രതിപക്ഷ നേതാക്കൾ, വിവിധ കക്ഷി നേതാക്കൾ മത മേലധ്യക്ഷൻ മാർ തുടങ്ങിയവരും കരിങ്ങോഴയ്ക്കൽ വീട്ടിലെത്തി.