കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. സ്ഥാനാര്‍ഥിത്വം ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത് എ.കെ. ആന്‍റണിയാണ്. വയനാട് രാഹുലിന് ഏറ്റവും അനുയോജ്യമായ മണ്ഡലമെന്ന് വിലയിരുത്തലെന്നും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ആന്റെണി പറഞ്ഞു.രാഹുൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചുകയറുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മുന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി ജയരാജനെതിരെ രണ്ട് കൊലപാതക കേസടക്കം പത്ത് കേസുകള്‍. നാമനിര്‍ദേശ പത്രികക്കൊപ്പം ജയരാജന്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ നിലപാട് സ്വീകരിക്കുമെന്നും ജയരാജനെ തോല്‍പ്പിക്കുമെന്നും യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു. കേസുകളുടെ വിവരങ്ങള്‍ കൂടി പുറത്തുവന്നതോടെ സിപിഎം പാളയത്തില്‍ പുതിയ തലവേദനയാണുണ്ടായിരിക്കുന്നത്.
സംഘപരിവാര്‍ നേതാവായിരുന്ന കതിരൂര്‍ മനോജ്, മുസ്ലിം ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണ് ജയരാജന്‍ പ്രതിയായിട്ടുള്ളത്. മനോജിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് ജയരാജന്റെ നേതൃത്വത്തിലാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമാനം. ഷൂക്കൂറിനെ കൊല്ലാനുള്ള പദ്ധതിയെക്കുറിച്ച് വിവരം ഉണ്ടായിട്ടും ഇക്കാര്യം മറച്ചുവെച്ചു എന്നതാണ് മറ്റൊരു കേസ്. ഈ രണ്ട് കേസുകളും ഉയര്‍ത്തി കാണിച്ചാവും യു.ഡി.എഫ് പ്രചാരണം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയരാജന് പങ്കുണ്ടെന്ന് നേരത്തെ ആര്‍.എം.പി ആരോപിച്ചിരുന്നു. ഇതും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.
അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസ്സപ്പെടുക തുടങ്ങിയ കേസുകളും ജയരാജനെതിരെയുണ്ട്. ഈ കേസില്‍ ഒരെണ്ണത്തില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അന്യായമായി സംഘം ചേര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടര വര്‍ഷം തടവിനും പിഴ അടക്കാനുമാണ് ശിക്ഷിച്ചത്. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ തീരുമാനമാവുന്നതുവരെ വിധി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
യുവതിയുടെ നഗ്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സമുദായ സംഘടനാ ഭാരവാഹിയെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പഴകുളം സ്വദേശി മനീഷ് ആണ് അറസ്റ്റിലായത്.
സംഘനടയുടെ മുന്‍ ഭാരവാഹിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. സംഘടനയ്ക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് കാണിച്ച് മനീഷിനെതിരെ ട്രസ്റ്റ് അംഗവും പൊലീസില്‍ പരാതി നല്‍കി.
വീഡിയോ കോള്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ നഗ്ന ദൃശ്യം പ്രതിയുടെ പക്കലെത്തിയതാണെന്നാണ് യുവതിയുടെ മൊഴി. ഇന്‍സ്പെക്ടര്‍ ടി ഡി സുനില്‍ കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍റ് ചെയ്തു.
തിരുപ്പൂരിൽ കെഎസ്ആർടിസി ബസ് അപകടം. പത്തനംതിട്ട ബാംഗ്ലൂർ ബസ് ആണ് അപകടത്തിൽ പെട്ടത്. ഓവർ ബ്രിഡ്ജിൽ നിന്നും ബസ് താഴേയ്ക്ക് വീണാണ് അപകടമുണ്ടായത്. 23 പേർക്ക് പരിക്ക് പറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മുപ്പത് യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.
കെഎസ്ആർടിസി സ്കാനിയ ബസ്സാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ടവരെ വിവിധ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് പേരെ ദീപ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഏഴു വയസുകാരനെ മൃഗീയമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം നന്തൻകോട് കടവത്തൂർ കാസിൽ അരുണ്‍ ആനന്ദി(36) നെതിരെ കുട്ടികൾക്കെതിരേയുള്ള ലൈംഗിക അതിക്രമക്കേസും ചുമത്തി. മൂത്തകുട്ടിയെ മർദിച്ചതിനു പുറമെ ഇളയകുട്ടിയെ ഇയാൾ ലൈംഗികാതിക്രമത്തിനും വിധേയമാക്കിയിട്ടുള്ളതായി ഡോക്ടർമാർ നൽകിയ മൊഴിയെത്തുടർന്നാണ് വധശ്രമത്തിനു പുറമേ പോക്സോ വകുപ്പനുസരിച്ചുള്ള കുറ്റവും ചുമത്തിയത്. തെളിവെടുപ്പിനു ശേഷം മുട്ടം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മുട്ടം സബ്ജയിലിൽ റിമാൻഡ് ചെയ്തു. മൂത്തകുട്ടിയെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയിട്ടുണ്ടോയെന്നു കൂടുതൽ പരിശോധനകൾക്കു ശേഷമെ വ്യക്തമാകൂ. ഇളയ കുട്ടിയുടെ ശരീരത്തിലേറ്റ പരിക്കുകൾക്കു പുറമെ ജനനേന്ദ്രിയത്തിലേറ്റ മുറിവുകൾ പരിശോധിച്ചപ്പോഴാണ് കുട്ടിയെ ലൈംഗിക അതിക്രമത്തിനു വിധേയമാക്കിയതെന്ന കാര്യം വ്യക്തമായതെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാൽ പറഞ്ഞു.
ഇത്തരം സ്വഭാവ വൈകൃതത്തിനടിമയാണ് പ്രതി. പ്രതി ബ്രൗണ്‍ഷുഗർ ഉൾപ്പെടെയുള്ള ലഹരിപദാർഥങ്ങൾ പതിവായി ഉപയോഗിച്ചിരുന്നയാളാണെന്നും പോലീസ് പറഞ്ഞു. കുറ്റസമ്മത മൊഴിക്കു പുറമെ സാഹചര്യത്തെളിവുകളും ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണു പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്. ഇളയ കുട്ടിയെ മർദിച്ചതിന്റെ പേരിൽ വേറെ കേസും ഇതിനൊപ്പം ഉൾപ്പെടുത്തും. കുട്ടിയുടെ മാതാവിനു മർദനത്തിൽ പങ്കുണ്ടോയെന്നതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. അരുണിനെ ഭയന്നാണ് ഇവർ നേരത്തെ വിവരങ്ങൾ പുറത്തു പറയാതിരുന്നതെന്നും പോലീസ് പറഞ്ഞു.
അരുണ്‍ ആനന്ദിനെ മർദനം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയപ്പോൾ പോലീസുകാരുടെ പോലും മനസ് ചഞ്ചലമായി. ഇവിടെ നടന്ന കാര്യങ്ങൾ പ്രതി വിവരിച്ചപ്പോൾ കേട്ടവർ നടുങ്ങിനിന്നു. ഇന്നലെ രാവിലെ 11 ഓടെയാണ് കുമാരമംഗലം വില്ലേജ് ഓഫീസിനു പിന്നിലുള്ള ഇരുനില വാടകവീട്ടിൽ പ്രതിയെ എത്തിച്ചത്. തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസ്, സിഐ അഭിലാഷ് ഡേവിഡ്, എസ്ഐ എം.പി.സാഗർ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘത്തിന്റെ കന്പടിയോടെയാണു പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. ഈ സമയം വീടിനു സമീപം കാത്തുനിന്നിരുന്ന അയൽവാസികളും നാട്ടുകാരും പ്രതിയെ കൂകി വിളിച്ചു. അരമണിക്കൂറോളം നേരം നീണ്ടു നിന്ന തെളിവെടുപ്പിൽ മുറിക്കുള്ളിൽ കുട്ടിയെ മൃഗീയമായി മർദിച്ച വിവരങ്ങൾ പ്രതി പോലീസിനോടു വിവരിച്ചു. കുട്ടികളെ പതിവായി മർദിക്കാറുണ്ടായിരുന്ന വടിയും ഇയാൾ പോലീസിനു കാണിച്ചു കൊടുത്തു.
ചിതറിത്തെറിച്ച ചോരയും രക്തം തുടച്ചുകളയാനുപയോഗിച്ച തുണിയും മുറിയിൽനിന്നു കണ്ടെത്തി. വീട് ആകെ അലങ്കോലമായ നിലയിലായിരുന്നു. തെളിവെടുപ്പിനു ശേഷം വീടിനു പുറത്തിറക്കിയ അരുണിനെ ആക്രമിക്കാനായി തടിച്ചുകൂടിയ ജനക്കൂട്ടം പോലീസ് വാഹനം വളഞ്ഞു. സ്ത്രീകളടക്കമുള്ളവർ രോഷത്തോടെ പ്രതിയെ കൈയേറ്റം ചെയ്യാൻ ചുറ്റും കൂടിയെങ്കിലും പോലീസ് വലയം തീർത്ത് ഒരുവിധം വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി.
ഏഴും നാലും വയസ്സുള്ള പിഞ്ചുകുട്ടികൾ നേരിട്ട ക്രൂരപീഡനത്തിനു മൂകസാക്ഷിയാണു കുമാരമംഗലത്തെ വീട്. ഇരുനില വീടിന്റെ താഴത്തെ നിലയിലെ ഹാളിന്റെ ഇടതു വശത്തുള്ള ചുമരിൽ ചോരത്തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്നു. താഴത്തെ നിലയിലായിരുന്നു കുട്ടികളുമായി യുവതിയുടെയും അറസ്റ്റിലായ തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദിനെയും താമസം. ഒരുമാസം മുൻപാണ് ഇവിടെ താമസത്തിനെത്തിയത്. മുകൾനിലയിൽ താമസിച്ചിരുന്ന ദമ്പതികളുമായും അയൽവീട്ടുകാരുമായും അടുപ്പമുണ്ടായിരുന്നില്ല.
രണ്ടു കുട്ടികളെയും തൊഴിക്കുന്നതും മുഖത്തിടിക്കുന്നതും അരുണിന്റെ വിനോദമായിരുന്നുവെന്നു പൊലീസ് പറയുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുപിടിയുള്ള വടിയും അടിക്കാൻ ഉപയോഗിച്ചിരുന്നു. ഇതിന്റെ പിടി മുറിഞ്ഞ നിലയിലാണ്. റാസ്കൽ എന്നാണു കുട്ടികളെ വിളിച്ചിരുന്നത്. മൂത്ത കുട്ടിക്കായിരുന്നു കൂടുതൽ മർദനം. വാ പൊത്തിപ്പിടിച്ചു തല്ലും. സിഗരറ്റ് കുറ്റി കൊണ്ടു പൊള്ളിക്കും. വീട്ടുജോലികളും ചെയ്യിക്കും. കൂടുതൽ സമനില തെറ്റുമ്പോൾ ഇളയ കുട്ടിയെയും മർദിക്കും. യുവതി തടയാൻ ശ്രമിച്ചാൽ കരണത്തടിക്കുന്നതും തൊഴിക്കുന്നതും പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
രാത്രി കുട്ടികളെ ഉറക്കിക്കിടത്തിയ ശേഷം യുവതിക്കൊപ്പം പുറത്തുപോയാൽ പുലർച്ചെയാണു തിരിച്ചെത്തുന്നത്. യുവതിയാണു കാർ ഡ്രൈവ് ചെയ്യുന്നത്. ഒരു മാസം മുൻപു മങ്ങാട്ടുകവലയിലെ തട്ടുകടയിൽ യുവതിക്കും കുട്ടികൾക്കുമൊപ്പം ഇയാൾ എത്തിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികളെ അസഭ്യം പറയുകയും അടിക്കാനോങ്ങുകയും ചെയ്തു. നാട്ടുകാർ കൂടിയതോടെ സ്ഥലം വിട്ടു.
ഒന്നര മാസം മുൻപു ഷോപ്പിങ് കോംപ്ലക്സിനു മുന്നിൽ മൂത്ത കുട്ടിയുമായി റോഡരികിൽ നിന്ന് ആരെയോ ഫോണിലൂടെ അസഭ്യം പറയവേ നാട്ടുകാർ ഇടപെട്ടു. ഒരു യുവതി കാറോടിച്ചെത്തി. ഡോറിൽ 2 വട്ടം ആഞ്ഞിടിച്ച ശേഷം കുട്ടിയെ വലിച്ച് ഉള്ളിൽ കയറിയ ഇയാൾ, യുവതിയുടെ കരണത്തടിച്ചു. തുടർന്ന് സ്റ്റിയറിങ്ങിൽ കാലെടുത്തു വച്ചു. ജനം കൂടിയപ്പോൾ യുവതി വേഗത്തിൽ കാറോടിച്ചു പോയി. യുവതിയെ വീട്ടിൽ വച്ചും വഴിയിൽ വച്ചും അരുൺ മർദിക്കുന്നതിനു പലരും സാക്ഷികളാണ്. കുട്ടികളെ അനാഥാലയത്തിലോ ബോർഡിങ്ങിലോ ആക്കണമെന്നു അരുൺ പലപ്പോഴും യുവതിയോട് ആവശ്യപ്പെട്ടിരുന്നു.
ജോലി കളഞ്ഞ് ഗുണ്ടാജീവിതം; അപരനാമം ‘കോബ്ര’
തിരുവനന്തപുരം ∙ മാതാപിതാക്കൾ ബാങ്ക് ജീവനക്കാർ. സഹോദരൻ സൈന്യത്തിൽ. ഇതാണു തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദിന്റെ (36) പശ്ചാത്തലം. കേന്ദ്രീയ വിദ്യാലയത്തിൽ പഠനം. ഡിഗ്രി പ്രൈവറ്റ് പഠനം പൂർത്തിയാക്കിയില്ല. സർവീസിലിരിക്കെ അച്ഛൻ മരിച്ചതിനാൽ ആശ്രിതനിയമനം ലഭിച്ചെങ്കിലും ഒരു വർഷം കഴിഞ്ഞ് ജോലി കളഞ്ഞു. പിന്നെ കുപ്രസിദ്ധ ഗുണ്ടയുമായി ചേർന്നു മണൽ കടത്ത് തുടങ്ങി. ലഹരിമരുന്ന് ഇടപാടുകളിലും പങ്കാളിയായി. ‘കോബ്ര’ എന്നായി പേര്. മദ്യത്തിന് അടിമ. ബ്രൗൺ ഷുഗർ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. കൊലക്കേസ് ഉൾപ്പെടെ 7 കേസുകൾ. മറ്റു ജില്ലകളിൽ കേസുണ്ടോയെന്നും അന്വേഷിക്കുന്നു.
തുടർച്ചയായ ചോദ്യങ്ങളിൽ പതറി, എല്ലാം സമ്മതിച്ചു
ക്രൂര മർദനമേറ്റ് തല പൊട്ടിയ എഴുവയസ്സുകാരനെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചപ്പോൾ പൊലീസിന്റെ ഒറ്റ ചോദ്യമാണു അരുൺ ആനന്ദിനെ കുടുക്കിയത്. ‘കുട്ടിയുടെ പേരെന്ത് ?’ അപ്പു എന്നാണു വീട്ടിൽ വിളിക്കുന്നതെന്നും യഥാർഥ പേര് ഓർമയില്ലെന്നും ചോദിച്ചു പറയാമെന്നും മറുപടി. മൂക്കറ്റം മദ്യപിച്ച നിലയിലുമായിരുന്നു. രക്ഷിതാക്കളെന്നാണ് അരുണും യുവതിയും ആശുപത്രി അധികൃതരോട് ആദ്യം പറഞ്ഞത്. കുട്ടി കളിക്കുന്നതിനിടെ വീണു തല പൊട്ടിയതാണെന്നും പറഞ്ഞെങ്കിലും സംശയം തോന്നി ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു.
യുവതിയുടെ ചുണ്ടിലെ മുറിവും കരണത്തടിയേറ്റ പാടുകളും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. കുട്ടിയുടെ പേര് ചോദിച്ചപ്പോഴുള്ള പ്രതികരണം കൂടി കണ്ടതോടെ സംശയം കൂടി. ഇയാൾ ആശുപത്രിക്കുള്ളിലേക്കു കയറാതെ കാറിൽ സിഗററ്റ് വലിച്ചിരിക്കുകയായിരുന്നുവെന്ന കാര്യവും സുരക്ഷാ ജീവനക്കാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. കൂടുതൽ ചോദ്യങ്ങളുയർന്നപ്പോൾ യുവതി കയർത്തതും പൊലീസിന് അസ്വാഭാവികമായി തോന്നി.
നില അതീവ ഗുതുരതമാണെന്നതിനാൽ കുട്ടിയെ കോലഞ്ചേരിയിലെ ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചു. യുവതി ആംബുലൻസിൽ കയറിയെങ്കിലും ഒപ്പം കയറാതെ കാറിൽ വന്നോളാമെന്നായി അരുൺ. ഇതിന്റെ പേരിൽ പൊലീസും ഇയാളും തമ്മിൽ രൂക്ഷമായ വാക്കേറ്റമായി. പൊലീസുകാരിലൊരാൾ കാറിന്റെ താക്കോൽ ഊരിയെടുത്ത ശേഷം അരുണിനെ ആംബുലൻസിന്റെ മുൻസീറ്റിലിരുത്തി ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു.
ഇതിനിടെ പൊലീസുകാർ കുമാരമംഗലത്തെ വീട്ടിലെത്തി. വാതിൽ തുറന്നു കിടക്കുകയായിരുന്നു.മുറിക്കുള്ളിൽ നിലത്തും ഭിത്തിയിലും രക്തത്തുള്ളികൾ. വീടു പൂട്ടി സീൽ ചെയ്ത ശേഷം കോലഞ്ചേരിയിലെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് അരുണിനെ നിരീക്ഷിക്കാൻ നിർദേശിച്ചു. പുത്തൻകുരിശ് സ്റ്റേഷനിലെ 2 പൊലീസുകാരെയും ആശുപത്രിയിലേക്കു വിട്ടു.
തന്നെ മർദിച്ച വിവരം 4 വയസ്സുള്ള കുട്ടി ഇതിനിടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. തുടർന്നാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. കാറിൽ നിന്നു കിട്ടിയത് 9 പാസ് ബുക്കുകളും മദ്യക്കുപ്പിയും മറ്റും. ആംബുലൻസിൽ കുട്ടികളെ കയറ്റിവിട്ട ശേഷം യുവതിയുമായി കാറിൽ മുങ്ങാനായിരുന്നു അരുണിന്റെ നീക്കമെന്നു പൊലീസ് പറയുന്നു.
പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷവും അരുണിനു കാര്യമായ കുലുക്കമുണ്ടായിരുന്നില്ല. സെല്ലിലെ തറയിലിരുന്ന ഇയാൾ പൊലീസ് പറയുന്ന കാര്യങ്ങളെല്ലാം അനുസരിച്ചു. ഭക്ഷണം നൽകിയപ്പോൾ കൃത്യമായി വാങ്ങിക്കഴിച്ചു. ആദ്യ ചോദ്യങ്ങൾക്ക് ‘ഒന്നും ഓർമയില്ല’ എന്നായിരുന്നു ഉത്തരം. തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ച് പൊലീസ് സമ്മർദത്തിലാക്കിയതോടെ സംഭവിച്ച കാര്യങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി. മുൻപും കുട്ടിയെ മർദിക്കാറുണ്ടായിരുന്നെന്ന കാര്യം ഉൾപ്പെടെ സമ്മതിച്ചു. ഡിവൈഎസ്പി കെ.പി. ജോസ്, സിഐ അഭിലാഷ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
വാടക വീട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ, ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ മറ്റൊരു ദമ്പതികളും
കുമാരമംഗലത്തെ ഇരുനില വീട്ടിലെ ചുമരുകൾക്ക് നാവുകളുണ്ടായിരുന്നുവെങ്കിൽ 7 വയസുകാരനും 4 വയസുകാരനും അനുഭവിച്ച പീഡനങ്ങൾ അക്കമിട്ടു നിരത്തുമായിരുന്നു. ഇരു നില വീടിന്റെ താഴത്തെ നിലയിലെ മുറിയുടെ ചുമരിൽ തെറിച്ച ചോരത്തുള്ളികൾക്ക് 3 ദിവസത്തെ ആയുസു മാത്രം. കൊടിയ മർദന കഥകളുടെ ചുരുളഴിക്കഴിക്കുകയാണ് സംഭവം നടന്ന വീട്ടില്‍ നിന്ന് ലഭിച്ച തെളിവുകള്‍.
മെയിൻ റോഡിൽ നിന്നു 50 മീറ്റർ അകലെയാണു കുട്ടികളുടെ വീട്. ഒരു മാസം മുൻപാണ് തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദ് കുമാരമംഗലത്ത് വീട് വാടകയ്ക്കെടുത്തത്. മുകൾ നിലയിൽ ദമ്പതികളായിരുന്നു താമസിച്ചിരുന്നത്. 7 വയസുകാരനെ അരുൺ ക്രൂരമായി മർദിച്ച വ്യാഴാഴ്ച ദിവസം, ദമ്പതികൾ സ്ഥലത്തില്ലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഉടുമ്പന്നൂർ സ്വദേശി യുവതിയും 2 മക്കളുമാണു അരുൺ ആനന്ദിനൊപ്പം താഴത്തെ നിലയിൽ താമസിച്ചിരുന്നത്. അരുണും യുവതിയും അടുത്ത വീട്ടുകാരോട് സംസാരിക്കാറില്ലായിരുന്നു. ഒന്നാം നിലയിലുള്ളവരുമായും ഇവർക്ക് ബന്ധമില്ലായിരുന്നു. 2 കുട്ടികളെയും അരുൺ ക്രൂരമായി മർദിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. തൊഴിക്കുന്നതും മുഖത്തിടിക്കുന്നതും അരുണിന്റെ വിനോദമായിരുന്നു. വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇരുമ്പു പിടിയുള്ള വടിയും കുട്ടികളെ അടിക്കാൻ ഉപയോഗിച്ചിരുന്നു. ഇരുമ്പു പിടി മുറിഞ്ഞ നിലയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
മൂത്ത കുട്ടിയെയാണു അരുൺ ക്രൂര മർദനത്തിനിരയാക്കിയിരുന്നത്. കുട്ടിയുടെ വാ പൊത്തിപ്പിടിച്ചായിരുന്നു മർദനം. ദേഷ്യം വരുമ്പോൾ ഇളയ കുട്ടിയെയും മർദിക്കും. മൂത്ത കുട്ടിയുടെ ശരീരത്തിൽ സിഗററ്റു കുറ്റി കൊണ്ടു കുത്തി പൊള്ളിക്കുന്നതും പതിവ്. മൂത്ത കുട്ടിയെ കൊണ്ട് വീട്ടു ജോലികളും ഇയാൾ ചെയ്യിക്കും. കുട്ടികളെ മർദിക്കുന്നത് തടയാൻ യുവതി ശ്രമിച്ചാൽ കരണത്തടിക്കുകയും തൊഴിക്കുന്നതും പതിവാണെന്നും പൊലീസ് പറഞ്ഞു. ക്രൂരമർദനമായതിനാൽ ഇക്കാര്യങ്ങളൊന്നും യുവതി പുറത്തു പറഞ്ഞിരുന്നില്ല.
റാസ്കൽ എന്നാണു ഇയാൾ കുട്ടികളെ വിളിച്ചിരുന്നത്. രാത്രിയിൽ കുട്ടികളെ ഉറക്കിക്കിടത്തിയ ശേഷം യുവതിക്കൊപ്പം പുറത്തിറങ്ങുന്ന ഇയാൾ, പുലർച്ചെയാണു തിരികെ വീട്ടിലെത്തുന്നത്. മദ്യപിച്ചു ലക്കു കെട്ട സ്ഥിതിയിലാണു പലപ്പോഴും അരുണിനെ കാണുന്നത്. യുവതിയാണു കാർ ഡ്രൈവ് ചെയ്യുന്നത്. ചില ദിവസങ്ങളിൽ കുട്ടികളെ പുറത്തു കൊണ്ടു പോയി തട്ടുകടയിൽ നിന്നു ഭക്ഷണം വാങ്ങി നൽകും. ഒരു മാസം മുൻപു മങ്ങാട്ടുകവലയിലെ ഒരു തട്ടുകടയിൽ യുവതിക്കും കുട്ടികൾക്കുമൊപ്പം ഇയാൾ എത്തിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികളെ ഇയാൾ അസഭ്യം പറയുകയും, അടിക്കാനായി കയ്യോങ്ങുകയും ചെയ്തു. നാട്ടുകാർ വിവരങ്ങൾ ചോദിക്കാൻ അടുത്തു കൂടിയതോടെ ഇയാൾ സ്ഥലം വിടുകയായിരുന്നു.
തൊടുപുഴയില്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദിച്ച് മൃതപ്രായനാക്കിയ സംഭവത്തില്‍ പുറത്തുവരുന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത ഗൂഡാലോചനകളുടെ വിവരങ്ങള്‍. സംഭവത്തില്‍ ഇപ്പോള്‍ അറസ്റ്റിലായത് തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദ് മാത്രമാണ്.
എന്നാല്‍ കുട്ടികളുടെ അമ്മയായ യുവതിയും സംശയനിഴലിലാണ്. ബിടെക് ബിരുദധാരിയായ ഈ യുവതിയും അരുണും കൂടി നടത്തിയ ഗൂഡാലോചനകളുടെ ബാക്കിപത്രമാണ് കോലഞ്ചേരിയിലെ ആശുപത്രിയുടെ വെന്റിലേറ്ററില്‍ മരണത്തോട് മല്ലടിച്ചു കൊണ്ടിരിക്കുന്നതെന്ന സംശയം വളര്‍ന്നു കൊണ്ടിരിക്കുന്നത്.
യുവതിയുടെ ഭര്‍ത്താവിന്റെ മരണത്തില്‍ അടക്കം ദുരൂഹതയുണ്ട്. തൊടുപുഴയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. പൂര്‍ണ ആരോഗ്യവാന്‍. എന്നാല്‍ കഴിഞ്ഞ മേയില്‍ തിരുവനന്തപുരത്ത് പോയ യുവതിയുടെ ഭര്‍ത്താവ് പിന്നെ ജീവനോടെ തിരിച്ചു വന്നിട്ടില്ല. ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അന്ന് തിരുവനന്തപുരത്ത് ഇതേ അരുണിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
യുവതിയുടെ ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങുകളില്‍ ഉള്‍പ്പെടെ അരുണ്‍ പങ്കെടുത്തിരുന്നു. ഭര്‍ത്താവ് മരിച്ച് 43മത്തെ ദിവസം യുവതി അരുണിനൊപ്പം തിരുവനന്തപുരത്തേക്ക് ഒളിച്ചോടി. ഒപ്പം കുട്ടികളെയും കൂട്ടി. യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ അന്ന് പരാതിയും നല്കിയിരുന്നു. കണ്ടുകിട്ടിയശേഷം ഇവരെ യുവതിയുടെ അമ്മ പെരിങ്ങാശേരിയിലെ വീട്ടിലേക്ക് കൊണ്ടുവന്നു. പിന്നീടാണ് യുവതിയുടെ അമ്മയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഇരുവരും കുമാരമംഗലത്തേക്ക് വാടകയ്ക്കു വരുന്നത്.
കുട്ടികളോട് ഏറെ സ്‌നേഹമുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവ്, അതായത് കുട്ടികളുടെ അച്ഛന്‍ മൂത്തമകന്റെ പേരില്‍ മൂന്നരലക്ഷം രൂപയോളം ബാങ്കില്‍ ഇട്ടിരുന്നു. ഈ പണം അരുണും യുവതിയും ചേര്‍ന്ന് യുവാവ് മരിച്ചയുടനെ ബാങ്കില്‍ നിന്ന് പിന്‍വലിച്ചു. ഈ പണം ഉപയോഗിച്ച് യുവതിയുടെ കാറിന്റെ സിസി മുഴുവന്‍ അടച്ചുതീര്‍ത്തു. ബാക്കി പണം ഉപയോഗിച്ച് തൊടുപുഴയിലെ വര്‍ക്ക് ഷോപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത് അറ്റക്കുറ്റ പണി നടത്തുകയും ചെയ്തു.
ആരോഗ്യവാനായ ഭര്‍ത്താവ് പെട്ടെന്ന് മരിക്കുക, ഭര്‍ത്താവിന്റെ ബന്ധു പെട്ടെന്ന് രക്ഷകനായി അവതരിക്കുക, രണ്ടുമാസം പോലും തികയും മുമ്പേ ബന്ധുവിനൊപ്പം ഒളിച്ചോടുക, ഭര്‍ത്താവ് ബാങ്കിലിട്ട പണവും അയാളുടെ വര്‍ക്ക് ഷോപ്പും സ്വന്തമാക്കുക… എല്ലാമൊരു തിരക്കഥ പോലെയാണ് പരുപപ്പെട്ടു വരുന്നത്. യുവതിയും ഇപ്പോള്‍ അരുണിനെ കുറ്റപ്പെടുത്തിയാണ് സംസാരിക്കുന്നത്. എന്നാല്‍ വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ അനുജനായ മൂന്നുവയസുകാരന്‍ സ്വന്തം അമ്മയെ കാണുമ്പോള്‍ പേടിച്ച് ഓടിയൊളിക്കുകയാണ്.
അരുണ്‍ മാത്രമല്ല സ്വന്തം അമ്മയും തങ്ങളെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ഈ കുട്ടി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. യുവതിയുടെ അമ്മ ഭരണകക്ഷിയുടെ സജീവ പ്രവര്‍ത്തകയാണ്. അതുകൊണ്ട് തന്നെ ഇവരെ കേസില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
‘കണ്ടുനിൽക്കാൻ കഴിയില്ല സാറേ. അങ്ങനെയാണ് ആ കൊച്ചിന് അതിലിട്ട് ഇടിച്ചിരുന്നത്. ചിലപ്പോഴൊക്കെ അവൾ എന്നെ കൊല്ലല്ലേ എന്ന് അലറി വിളിക്കും. പിന്നെ കരച്ചിൽ കേൾക്കില്ല. അതിന്റെ വായിൽ എന്തോ തിരുകി വയ്ക്കുന്നതാണ്. പലതവണ ഞങ്ങൾ നാട്ടുകാരും അയൽക്കാരും ഇടപെട്ടിട്ടുണ്ട്. അപ്പോഴെല്ലാം അവർ ഞങ്ങളെ ഭീഷണിപ്പെടുത്തും. നിങ്ങൾ ആരാണ് ഇതൊക്കെ ചോദിക്കാനെന്ന തരത്തിൽ. ഒരു ദിവസം അടികൊണ്ട് ആകെ തളർന്ന് ആ കൊച്ച് എന്റെ വീട്ടിലേക്ക് ഒാടിക്കയറി. പിന്നാലെ എത്തിയ ആ ദുഷ്ടൻ അതിനെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു…’ അടങ്ങാത്ത രോഷത്തോടെയാണ് തുഷാരയുടെ മരണത്തെ കുറിച്ച് നാട്ടുകാർ പ്രതികരിക്കുന്നത്.
മന്ത്രവാദത്തിന്റെയും ആഭിചാരകർമ്മത്തിന്റെയും ഒക്കെ ഒരു സങ്കേതമാണ് ഇൗ വീട്. ഉണ്ടായിരുന്ന വീട് പൊളിച്ചശേഷം മറച്ച് കെട്ടിയ ഷെഡിലാണ് അവർ കഴിഞ്ഞിരുന്നത്. ആരെയും വീട്ടിനുള്ളിൽ കയറ്റില്ല. അകത്തെന്താണ് നടക്കുന്നതെന്ന് ആർക്കും അറിയില്ല. മന്ത്രവാദത്തിനുമൊക്കെയായി ചിലർ വന്നുപോകുന്നത് കാണാം. ഇവരോട് പ്രതികരിച്ചാൽ ദുഷ്ടക്രിയകളിലൂടെ നമ്മളെ തന്നെ ഇല്ലാതാക്കും എന്നാണ് ഭീഷണി. അതുപേടിച്ച് ആരും ഇവരോട് ഒന്നും ചോദിക്കില്ല. തുഷാരയ്ക്ക് ഭക്ഷണം പോലും കൊടുക്കില്ലായിരുന്നു. ഒരിക്കൽ ആ കൊച്ച് കുറച്ച് ചോറ് കഴിക്കുന്നത് കണ്ട് അവളുടെ ഭർത്താവ് കയറി വന്നു. അവൾ കഴിച്ചുകൊണ്ടിരുന്ന ആ അന്നം അവന് കാല് കൊണ്ട് തട്ടിയെറിഞ്ഞു. ആ കൊച്ചിനെ ഇടിച്ചു കൊല്ലാക്കൊല ചെയ്തു. ഇതൊക്കെ കണ്ട് ഞാൻ കേസും കൊടുത്തതാണ്. പക്ഷേ ഒരു ഗുണവും ഉണ്ടായില്ല. പേടിച്ചിട്ടാകും അവൾ ആരോടും പരാതി പറയാഞ്ഞത്. അയൽവാസിയായ യുവതി പറയുന്നു.
മരിക്കുമ്പോൾ തുഷാരയുടെ ഭാരം 20 കിലോഗ്രാം മാത്രമായിരുന്നു. അസ്ഥികൂടം പോലെ ചുരുങ്ങിയ അവസ്ഥയിലായിരുന്നു ശരീരമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. കരുനാഗപ്പള്ളിയിൽ ഭർതൃഗൃഹത്തിൽ യുവതി മരിച്ചതിനുപിന്നാലെ വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ടതിനെ തുടർന്നാണ് ഇരുപത്തിരണ്ടുകാരിയായ തുഷാര മരിക്കുന്നത്.
തുഷാരയ്ക്ക് പലപ്പോഴും പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിർത്തു നൽകുകയും ചെയ്തു. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് അറിയിച്ചു. വിവാഹം കഴിക്കുന്ന സമയത്ത് ചന്തുലാലും കുടുംബവും ജില്ലയിലെ തൃക്കരുവ വില്ലേജിൽ കാഞ്ഞാവള്ളിക്കു സമീപം ഓലിക്കര മൺവിള വീട്ടിൽ ആയിരുന്നു താമസം.അവിടെ ആഭിചാരക്രിയകൾ നടത്തുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഉയർന്ന എതിർപ്പുകൾ കാരണം സ്ഥലവും വീടും വിറ്റാണ് ചെങ്കുളത്ത് താമസം ആക്കിയത്. ഇവിടെയും നാട്ടുകാരിൽ നിന്ന് ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നത്.
വീടിനകത്ത് ചെറിയ പൂജ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കല്യാണം കഴിഞ്ഞിട്ട് മൂന്ന് പ്രാവശ്യം മാത്രമാണ് തുഷാര അവളുടെ വീട്ടിൽ പോയത്. ഇതിനിടയിൽ രണ്ട് കുട്ടികൾ ജനിച്ചെങ്കിലും തുഷാരയുടെ ബന്ധുക്കളെ കാണിച്ചിരുന്നില്ല. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് ആശുപത്രിയിൽ പോയെങ്കിലും കുട്ടിയെ കാണിക്കാത്തതിനാൽ ബന്ധുക്കൾ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനെത്തുടർന്ന് കുട്ടിയെ കാണിച്ചു. ഇനി ആരും തന്നെ കാണാൻ വരണ്ടെന്നും തനിക്ക് ഒരു കുഴപ്പവും ഇല്ലെന്നും തുഷാര അറിയിച്ചതിനാൽ പിന്നീട് ബന്ധുക്കൾ ആരും തുഷാരയുടെ ഭർതൃവീട്ടിൽ പോയില്ല. ഈ സമയത്താണ് തുഷാരയോടുള്ള ക്രൂരതകൾ തുടർന്നത്.
ശരീരത്തിനാവശ്യമായ പോഷക ഘടകങ്ങൾ ഇല്ലാതെ ന്യുമോണിയ ബാധിച്ചാണ് തുഷാര മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായെന്നു പൊലീസും അറിയിച്ചു. ഭർത്താവ് ചന്തുലാൽ (30), അമ്മ ഗീതാ ലാൽ (55) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
തൊടുപുഴ ഏഴു വയസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുട്ടിയുടെ നില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. കുട്ടിക്ക് മസ്തിഷ്‌കമരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍. വിദഗ്ധസംഘം ആശുപത്രിയിലെത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കണം.
ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഏഴു വയസുകാരന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വെന്റിലേറ്റര്‍ മാറ്റണോ വേണ്ടയോ എന്ന് വിദഗ്ധസംഘം തീരുമാനിക്കും.
48 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. പള്‍സ് നിലനില്‍ക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.
ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാകുന്നില്ല. കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും വന്‍കുടലിനും തകരാറ് സംഭവിച്ചിട്ടുണ്ട്. പന്ത്രണ്ട് മണിക്കൂര്‍ കൂടി വെന്റിലേറ്ററിന്റെ സഹായം തുടരും. കഴിഞ്ഞ ദിവസം കുട്ടിയുടെ തലയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായില്ല. അറസ്റ്റിലായ പ്രതി അരുണ്‍ ആനന്ദിനെ ഇന്ന് തൊടുപുഴ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വധ ശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞാലുടന്‍ ചില നേതാക്കളുടെ യഥാര്‍ഥമുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മതേതരത്തിന് വേണ്ടി വാദിക്കുന്നവരുടെ മുഖംമൂടി അഴിഞ്ഞ് വീഴുന്നത് നിങ്ങള്‍ക്ക് കാണാം. വയനാട്ടിലെ സ്ഥാനാര്‍ഥിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ അടുത്തമാസം നാല് വരെ സമയമുണ്ടെന്നും കേരളത്തില്‍ സി.പി.എം പൂജ്യം സീറ്റിലേക്കെത്തുമെന്നും മുല്ലപ്പള്ളി വടകരയില്‍ പറഞ്ഞു.
വയനാട് ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്പോള്‍ പ്രചാരണം എങ്ങനെ തുടങ്ങുമെന്ന കാര്യത്തില്‍ യു.ഡി.എഫ് നേതൃത്വം ആശങ്കയിലാണ്. ഇതോടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഏറ്റവും ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന വണ്ടൂര്‍, ഏറനാട് നിയമസഭ മണ്ഡലങ്ങളിലെ കണ്‍വെന്‍ഷനുകള്‍ മാറ്റിവക്കേണ്ടി വന്നു.
വയനാട് ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫിനുളളില്‍ സര്‍വത്ര ആശയക്കുഴപ്പമാണ്. സ്ഥാനാര്‍ഥിയായി പറയുന്ന പേര് രാഹുല്‍ ഗാന്ധിയുടേതായതുകൊണ്ട് വിഷമങ്ങളൊന്നും പുറത്തു പറയാനാവാത്ത വിങ്ങലിലാണ് നേതാക്കള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം കഴിയും മുന്‍പ് പ്രഖ്യാപനം വരുമെന്ന ഒറ്റ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ കാത്തിരുപ്പ്. സ്ഥാനാര്‍ഥിയെ അറിയാതെ എങ്ങനെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചേരുമെന്ന ചോദ്യം ഉയര്‍ന്നതോടെ യു.ഡി.എഫിന് ഏറ്റവും ഭൂരിപക്ഷം നല്‍കുന്ന വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലെ കണ്‍വെന്‍ഷന്‍ മാറ്റി വക്കേണ്ടിവന്നു.
ആദ്യം സ്ഥാനാര്‍ഥിയാണന്നു പറഞ്ഞ് പ്രചാരണം ആരംഭിച്ച സിദ്ദീഖിന് വോട്ടഭ്യര്‍ഥിച്ച് പലയിടങ്ങളിലും ഫ്ലക്സ് ബോര്‍ഡുകളുണ്ട്. എന്നാല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാരെന്ന് എ.ഐ.സി.സി വ്യക്തമാക്കും വരെ പ്രചാരണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം.
സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയുണ്ടാക്കിയ ആശയക്കുഴപ്പം വയനാട്ടിലെ പ്രചാരണത്തിന്റെ തിളക്കം കുറച്ചുവെന്ന കാര്യത്തില്‍ യു.ഡി.എഫ് നേതൃത്വത്തിനും സംശയമില്ല.