പി.സി. ജോര്‍ജിന്‍റെ കേരളാ ജനപക്ഷം ബിജെപി നയിക്കുന്ന എന്‍ഡിഎയിലേക്കെന്നു സൂചന. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയോടു ജോര്‍ജ് കാണിച്ച അടുപ്പത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രധാനമായ രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ തേടുന്ന ബി.ജെ.പി. നേതൃത്വം പി.സി ജോര്‍ജിന്‍റെ ജനപക്ഷത്തെ അടക്കം കൊണ്ടുവന്ന് സീറ്റ് നേടാനുളള ശ്രമമാണ് നടത്തുന്നത്. അതേസമയം ബി.ജെ.പിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് പി.സി ജോര്‍ജ് സ്വീകരിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുമെന്ന് ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. ജോര്‍ജിന്‍റെ പാര്‍ട്ടി എന്‍ഡിഎ ഘടകകക്ഷി ആയാല്‍ പത്തനംതിട്ടയില്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ രംഗത്തിറക്കി പോരാടാനാണ് പാര്‍ട്ടിയില്‍ ധാരണയായിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം സീറ്റുകള്‍ക്കു പുറമെ ചാലക്കുടി, തിരുവനന്തപുരം സീറ്റുകളാണ് കേരളാ ജനപക്ഷം മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്. പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ സാമുദായിക ഘടന ഇപ്പോഴത്തെ സാഹചര്യത്തില്‍ നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ജനപപക്ഷം.
ഏത് വിധേനയും കേരളത്തില്‍ സീറ്റ് നേടുക എന്ന ലക്ഷ്യമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തിലാണ് മധ്യ കേരളത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും സ്വാധീനമുളള സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി തിരയുന്നത്. ശബരിമല വിഷയത്തില്‍ പി. സി ജോര്‍ജ് സ്വീകരിച്ച നിലപാടാണ് ജനപക്ഷത്തിലേക്ക് ബി.ജെ.പിയെ അടുപ്പിക്കുന്നത്. കൂടാതെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ വോട്ടും പി.സി ജോര്‍ജിന് ലഭിക്കുമെന്ന കണക്ക് കൂട്ടലുമുണ്ട്.
ബുധനാഴ്ച തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇക്കാര്യങ്ങളില്‍ ചര്‍ച്ച നടത്തും. അടുത്തകാലത്തുയര്‍ന്ന ചില സാമുദായിക സംഭവവികാസങ്ങളില്‍ സ്വീകരിച്ച നിലപാടിന് ലഭിച്ച പിന്തുണ കൂടി പരിഗണിച്ചാണ് എന്‍ഡിഎയിലേക്ക് ചേക്കേറാമെന്ന ചിന്ത ജോര്‍ജിനുണ്ടായത്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ജോര്‍ജ് ബിജെപി നേതാക്കളെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശബരിമല വിഷയത്തിൽ ഇടത് സർക്കാർ സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ച് പി.സി.ജോർജിന്റെ ജനപക്ഷം ഇടതുപക്ഷവുമായുള്ള ബന്ധം അവസാനിപ്പിച്ചു. വിശ്വാസികളെ ദ്രോഹിക്കുന്ന സിപിഎമ്മുമായുള്ള ബന്ധം പാപമാണെന്ന് പി.സി.ജോർജ് എരുമേലിയിൽ പറഞ്ഞിരുന്നു.
ആം ആദ്മി പാര്‍ട്ടി രൂപംകൊണ്ട 6 വര്‍ഷമായ, നവംബര്‍ 26-ന് കൊച്ചി, പള്ളുരുത്തി 21-ാം ഡിവിഷന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച പുതിയ കൊടിമരം ഉദ്ഘാടനം ചെയ്യുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. കേരളത്തില്‍ അഴിമതി രാഷ്ട്രീയത്തില്‍നിന്നും രക്ഷപ്പെടുവാന്‍ ആം ആദ്മി പാര്‍ട്ടി ഇവിടെ ശക്തിപ്പെടേണ്ടത് കേരളത്തിന്റെ ഭാവിയുടെയും, കേരളത്തില്‍ വളര്‍ന്നുവരുന്ന തലമുറയുടെയും ആവശ്യമാണെന്നും മുത്തശ്ശി പാര്‍ട്ടികളുടെ ഇടയില്‍ ചുരുങ്ങിയ കാലം കൊണ്ട് ഡല്‍ഹി സംസ്ഥാനത്ത് 70ല്‍ 67 സീറ്റ് നേടുവാനും, പഞ്ചാബില്‍ ശക്തമായ പ്രതിപക്ഷം ആവാനും ജനങ്ങള്‍ ആംആദ്മിക്ക് വേണ്ട പിന്തുണ നല്‍കിയത് വളരെ ആശാവഹമാണെന്ന് ആം ആദ്മി നേതാക്കള്‍ ഭാരവാഹികള്‍ പറയുകയുണ്ടായി.
മുതിര്‍ന്ന ആം ആദ്മി പ്രവര്‍ത്തകന്‍ ആനന്ദ് പി.വി പതാക ഉയര്‍ത്തി കൊടിമരം ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യന്‍ സി.പി., സോജന്‍ പുഷ്പന്‍, ഹനീഫ് എം,കെ, ബിനീഷ് ടി.പി. എന്നിവര്‍ സംസാരിക്കുകയുണ്ടായി.
സന്നിധാനം: ശബരിമലയില്‍ നവംബര്‍ 30 വരെ നിരോധനാജ്ഞ നീട്ടി. നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ദര്‍ശനം നടത്താനെത്തുന്ന ഭക്തര്‍ക്ക് യാതൊരു തടസവും പോലീസ് സൃഷ്ടിക്കില്ല. സംഘമായോ അല്ലാതെയോ ദര്‍ശനത്തിനെത്താം. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ശരണം വിളിക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാകില്ല. സമാധാനപരമായി ദര്‍ശനം നടത്തുന്ന തീര്‍ഥാടകരെയും അവരുടെ വാഹനങ്ങളെയും നിരോധനാജ്ഞയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ശബരിമലയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ നവംബര്‍ 30 വരെ നീട്ടിയാണ് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് തിങ്കളാഴ്ച രാത്രി ഉത്തരവിറക്കിയത്. ശബരിമലയില്‍ സമാധാന അന്തരീഷം നിലനിര്‍ത്തുന്നതിന്റെ ഭാഗമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് മണ്ഡല-മകരവിളക്ക് കാലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ പോലീസ് നിര്‍ബന്ധിതരായത്.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് നിരോധനാജ്ഞ നീട്ടണമെന്ന് നേരത്തെ പോലീസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം ശബരിമലയില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഇന്നും വാദം തുടരും. ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതില്‍ പോലീസ് തടസം സൃഷ്ടിക്കുന്നുവെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.
ന്യൂസ് ഡെസ്ക്
കുറവിലങ്ങാട് ദേവമാതാ കോളജ് അദ്ധ്യാപകൻ കോളജിന്റെ മൂന്നാം നിലയിൽ നിന്ന് വീണു മരിച്ചു. ഇന്ന് രാവിലെ ആണ് അപകടമുണ്ടായത്. കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായ ജോർജ് തോമസ് (45) ആണ് മരണമടഞ്ഞത്. ഇന്നു രാവിലെ എട്ടരയ്ക്ക് കോളജിലെത്തിയ അദ്ധ്യാപകൻ സ്റ്റാഫ് റൂമിന്റെ ജനാല തുറന്നപ്പോൾ താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അദ്ധ്യാപകനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുട്ടുചിറ കുഴിവേലിൽ ജോർജിന്റെ മകനാണ് ജോർജ് തോമസ്. ഭാര്യ അന്ന. മക്കൾ ജോർജ്, റോസ്മേരി, ആൻറണി.
സന്നിധാനം: യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിലുണ്ടായ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. ഒമ്പതു ദിവസം നീണ്ട നിരോധനാജ്ഞക്കാണ് ഇന്ന് അവസാനമാവുക. അതേസമയം നിരോധനാജ്ഞ പിന്‍വലിക്കുന്നത് സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ നിരവധി അക്രമങ്ങളാണ് മണ്ഡലകാലത്തിന് മുന്‍പ് രണ്ട് തവണ നട തുറന്നപ്പോഴും ഉണ്ടായത്. മണ്ഡലകാലത്തിന്റെ ആരംഭത്തില്‍ തന്നെ ഏതാണ്ട് 15,000ത്തോളം പോലീസ് സേനാംഗങ്ങളെ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നിയമിച്ചിരുന്നു. അക്രമങ്ങള്‍ തടയിടുന്നതിന്റെ ഭാഗമായി നിരോധനാജ്ഞയും പ്രഖ്യാപിച്ചു. നിരോധനാജ്ഞ ലംഘിച്ച നിരവധ സംഘ്പരിവാര്‍-ബി.ജെ.പി പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
നേരത്തെ നവംബര്‍ 22 വരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അത് പിന്നീട് 26 വരെ നീട്ടുകയായിരുന്നു. നിലവില്‍ ശബരിമലയിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. പോലീസ് ഏര്‍പ്പെടുത്തിയ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ അക്രമങ്ങള്‍ തടയിടുന്നതിന് സഹായകമായിരുന്നു. നിരോധനാജ്ഞ പിന്‍വലിക്കുന്നത് അക്രമങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. യുവതീ പ്രവേശനം സാധ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ഇന്ന് പോലീസ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ്.
നിലയ്ക്കലില്‍ ബിജെപി നിരോധനാജ്ഞ ലംഘിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ.സജീവനടക്കമുള്ള പത്തംഗസംഘം അറസ്റ്റിലായി. സന്നിധാനത്തേക്ക് പോകാന്‍ നിബന്ധനകള്‍ പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. നിബന്ധനകളടങ്ങിയ നോട്ടീസ് കൈപ്പറ്റാന്‍ പ്രതിഷേധക്കാര്‍ തയാറായില്ല.
എന്നാൽ ഇന്നലെ രാത്രി സന്നിധാനത്ത് വിലക്ക്് ലംഘിച്ച് നാമജപം നടത്തിയ 82 പേർക്ക് ജാമ്യം അനുവദിച്ചിരുന്നു. മണിയാര്‍ ക്യാംപിലെത്തിച്ച 82പേര്‍ക്കും അനുവദിച്ചത് സ്റ്റേഷന്‍ ജാമ്യമാണ് അനുവദിച്ചത് . തിരുമുറ്റത്തു വാവരുനടയ്ക്കു മുന്നിൽ തീർഥാടകർ കടക്കാതെ പൊലീസ് ബാരിക്കേഡ് കെട്ടിത്തിരിച്ച സ്ഥലത്തായിരുന്നു ഇന്നലെ രാത്രി 10നു ശേഷം നാമജപം തുടങ്ങിയത്. 2 സംഘമായി തിരിഞ്ഞായിരുന്നു നാമജപം. ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെ.ജി. കണ്ണനുൾപ്പെടെയുള്ളവർ ഇന്നലെ അറസ്റ്റിലായവരിൽ പെടും
ഇരു കുടുംബങ്ങളേയും നാട്ടുകാരെയും പാടെ ആശങ്കയിലാഴ്ത്തിയ തിരോധാനത്തിന് ഒടുവിൽ ശുഭകരമായ വാർത്തയെത്തി.രണ്ട് വിദ്യാർത്ഥിനികളെയും പോലീസ് കണ്ടെത്തി.കണ്ണൂർ പാനൂരിൽ നിന്നും അഞ്ചു ദിവസങ്ങൾക്ക് മുൻപ് കാണാതായ സൈന, ദൃശ്യ എന്നിവരെ തിരൂരിലെ ലോഡ്ജിൽ വെച്ചാണ് കണ്ടെത്തിയത്. ഈ മാസം 19നാണ് ഇരുവരെയും കാണാതായത്. പെൺകുട്ടികളെ ഉടൻ നാട്ടിലെത്തിക്കും.
ഒരുമിച്ചു വീടുവിട്ട ശേഷം തിരൂരിലെ ഒരു ലോഡ്‌ജിൽ താമസിച്ചു വരികയായിരുന്നു ഇവർ. ഇവിടെ വെച്ച് ജീവനക്കാർ ഇവരെ തിരിച്ചറിഞ്ഞതാണ് ഇരുവരെയും കണ്ടെത്താൻ സഹായകമായത്. നാടുവിട്ട അന്ന് നേരെ തിരൂരിൽ എത്തി മുറിയെടുത്തു താമസിക്കുകയായിരുന്നു ഇവർ. മാധ്യമങ്ങളിലെ വാർത്തകൾക്ക് പിന്നാലെ ആളുകൾ തിരിച്ചറിയുകയും, പോലീസ് തിരച്ചിൽ ശക്തമാക്കുകയും ചെയ്തതോടെ ഈ മുറി ഉപേക്ഷിച്ചു ഇന്ന് രാവിലെ ഒരു ഹോം സ്റ്റയിലേക്ക് മാറി.
ഇതിനോടകം ഇവിടെയെത്തിയ പാനൂർ പോലീസ് ഇരുവരെയും കണ്ടെത്തി. അനുനയിപ്പിച്ചു വീട്ടിലേക്ക് കൊണ്ടുവരാൻ ശ്രമം തുടങ്ങി. പത്താം ക്ലാസ് മുതൽ ഒരുമിച്ചു പഠിക്കുന്ന ഇരുവരും നിലവിൽ പാനൂരിൽ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പഠിക്കുകയാണ്. തമ്മിൽ പിരിഞ്ഞിരിക്കാനാവാത്ത വിധം ഉറ്റ സുഹൃത്തുക്കളായ ഇവർ കൂട്ടത്തിൽ ദൃശ്യയുടെ വിവാഹം തീരുമാനിച്ചതോടെനാടുവിടാൻ തീരുമാനിക്കുകയായിരുന്നു.നിലവിൽ വീട്ടിലേക്ക് തിരികെപ്പോകാൻ ഇരുവരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനു ശേഷമാകും തുടർ നടപടികൾ.
പത്തനംതിട്ട: നിരോധനാജ്ഞ ആദ്യം നടപ്പിലാക്കേണ്ടത് ഗതാഗതക്കുരുക്കുള്ള കുണ്ടന്നൂരിലെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനെയാണ് ജേക്കബ് തോമസ് പരിഹസിച്ചത്. ശബരിമലയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഗതാഗത കുരുക്കുള്ള കുണ്ടന്നൂരിലാണ് ആദ്യം നിരോധനാജ്ഞ നടപ്പിലാക്കേണ്ടത്. നാലോ അഞ്ചോ അംഗങ്ങളുള്ള കുടുംബങ്ങളിലും നിരോധനാജ്ഞ നടപ്പിലാക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും ജേക്കബ് തോമസ് പരിഹാസിച്ചു. താന്‍ വിശ്വാസികള്‍ക്കൊപ്പമാണ്. അപ്പോള്‍ വിശ്വാസികള്‍ക്ക് അത് ഇഷ്ടമാകുകയോ ഇല്ലയോ എന്നൊരു വിഷയം കൂടിയുണ്ട് എന്നത് ഗുരുവായൂരിന്റെ ഉദാഹരണത്തില്‍ പറഞ്ഞതാണ്. സുപ്രീം കോടതി വിധികളെല്ലാം തന്നെ നമ്മളിവിടെ നടപ്പാക്കിയിട്ടുണ്ടോയെന്നും ജേക്കബ് തോമസ് ചോദിച്ചു.
അഴിമതിയുടെ കാര്യത്തില്‍ ഒരെണ്ണമില്ലേ, അതിവിടെ എത്ര നടപ്പാക്കിയെന്നും ജേക്കബ് തോമസ് ചോദിച്ചു. ജേക്കബ് തോമസിന്റെ പരിഹാസം കാര്യമായെടുക്കേണ്ടെന്നായിരുന്നു പസ്താവനയോട് പ്രതികരിച്ചുകൊണ്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. എ.എന്‍ രാധാകൃഷ്ണന്റെ പൊലീസ് പതിപ്പാണ് ജേക്കബ് തോമസെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍: കണ്ണൂർ, പാനൂരിൽ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ മലപ്പുറത്തു നിന്നും പൊലീസ് കണ്ടെത്തി. തിരൂരിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് ഇവരെ കണ്ടെത്താൻ സാധിച്ചത്. ഈ മാസം പത്തൊമ്പതിനാണ് സഹപാഠികളായ വിദ്യാര്‍ത്ഥിനികളെ ഒരേസമയം കാണാതായത്.
പാനൂര്‍ കുന്നോത്തുപറമ്പ് സ്വദേശിനി സയന, പൊയിലൂർ സ്വദേശിനീ ദൃശ്യ എന്നിവരെയാണ് കണ്ടെത്തിയത്. പാനൂരിലെ ഒരു ട്രെയിനിങ് സ്ഥാപനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. പത്താം ക്ലാസ് മുതല്‍ ഇവര്‍ വളരെ അടുത്ത സുഹൃത്തുകളാണ്. തമ്മില്‍ പിരിഞ്ഞിരിക്കാനാവാത്ത വിധം ദൃഢമായ സൗഹൃദം ഇരുവരും തമ്മിലുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ ഓർക്കുന്നു. മണിക്കൂറുകളോളം നീണ്ടുപോകുന്ന ഫോണ്‍ സംഭാഷണത്തോടും തമ്മിലുള്ള കൂടിക്കാഴ്ച്ചയോടും വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
രണ്ടുപേരെയും കാണാതായ ദിവസം രാവിലെ ക്ലാസിന് പോയിരിക്കുകയായിരുന്നു സയന. സ്‌കൂട്ടറുമായി ദൃശ്യക്കൊപ്പം സയന സംസാരിച്ച് നിൽക്കുന്നത് പലരും കണ്ടിരുന്നു. സ്‌കൂട്ടര്‍ പിന്നീട് പോലീസിന് കണ്ടെത്താൻ സാധിച്ചു. സംഭവ ദിവസം രാവിലെ പത്തേകാലിന് അമ്മയുടെ ഫോണിലേക്ക് സയന മിസ്സ്ഡ് കാൾ ചെയ്തിരുന്നു. പക്ഷെ ഫോൺ പിനീട് സ്വിച്ച്ഡ് ഓഫ് ചെയ്തു.
ഈ ഫോനിന്റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോൾ അവസാനമായി കണ്ടെത്തിയത് കണ്ണൂരിലെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്താണ്. ദൃശ്യയുടെയൊപ്പം ഫോണും കാണാതായിരുന്നു. ഇതിനിടെ ഇരുവരും സ്ഥലത്തുള്ള ട്രാവല്‍ ഏജന്‍സിയിലെത്തി തിരുവനന്തപുരത്തേക്കുള്ള ഗതാഗത വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.
‘അടക്കവും ഒതുക്കവുമുള്ള പെണ്ണിനെ എന്തിനാണ് ചേട്ടാ….അലമാരയില്‍ അടുക്കി വയ്ക്കാനാണോ?’ സോഷ്യല്‍ മീഡിയയില്‍ ആരോ അലസമായി കുറിച്ചിട്ട വാക്കുകളാണ്. കേള്‍ക്കുമ്പോള്‍ സംഗതി സിമ്പിളായി തോന്നും. പക്ഷേ പെണ്ണിനെ ‘വെറുംപെണ്ണായി’ കാണുന്ന ലോകത്ത് പ്രസക്തമാണ് മേല്‍ പരാമര്‍ശിച്ച ചോദ്യം.
സ്വാതന്ത്ര്യം അത് ആണിനു മാത്രം അവകാശപ്പെട്ടതാണെന്നാണ് പലരുടേയും പൊതുബോധം. കല്യാണമെന്നാല്‍ പെണ്ണിന്റെ സ്വപ്നങ്ങള്‍ കുഴിച്ചു മൂടാനുള്ള ചുടലപ്പറമ്പാണെന്നാണ് പല ആണ്‍മേലാളന്‍മാരുടേയും ധാരണ.
സ്ത്രീ സമത്വവും സ്വാതന്ത്ര്യവും വെറും സൈബര്‍ ചുമരെഴുത്തോ കവല പ്രസംഗമോ ആയി മാറുന്ന ഈ സമൂഹത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ടുന്ന സംഗതികള്‍ ഏറെയുണ്ട്. സ്വപ്നങ്ങള്‍ തമസ്‌ക്കരിക്കപ്പെട്ടവരായി, ഇഷ്ടങ്ങള്‍ പാതിവഴിക്കാക്കി മറ്റൊരുവന്റെ കൈപിടിക്കേണ്ടുന്നവളാണോ പെണ്ണ്. മറ്റുള്ളവര്‍ കീ കൊടുക്കുന്നതിനനുസരിച്ച് പാവ പോലെ തുള്ളേണ്ടവളാണോ പുതിയ കാലത്തെ പെണ്ണ്? ആണ്‍ മേല്‍ക്കോയ്മയുടെ ലോകത്ത് പെണ്ണിന്റെ നിലനില്‍പ്പ് എന്തെന്ന് അടിവരയിട്ടു പറയുകയാണ് യുവ ഡോക്ടറും എഴുത്തുകാരിയുമായ ഷിനു ശ്യാമളന്‍.
സ്വത്വബോധമുള്ള, സ്വപ്നങ്ങളുള്ള പെണ്ണ് കല്യാണത്തിന് ചില സംഗതികള്‍ ഓര്‍ത്തു വയ്ക്കണമെന്ന് പറയുകയാണ് ഷിനു. ഫെയ്‌സ്ബുക്കിലൂടെയാണ് ഷിനുവിന്റെ തുറന്നെഴുത്ത്.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം..
കല്യാണം കഴിക്കുന്നതിന് മുന്‍പ് കുറെ കാര്യങ്ങള്‍ ചെയ്യണം പെണ്ണുങ്ങളെ?. ഇല്ലെങ്കില്‍ കല്യാണം കഴിഞ്ഞാല്‍ ഉടനെ നിങ്ങളെക്കാളും മുന്‍പേ നിങ്ങള്‍ പ്രസവിച്ചോ, രണ്ടാമത്തെ കുഞ്ഞായോ, അവളുടെ മുടി നരച്ചോയെന്നൊക്കെ നോക്കി നടക്കുന്ന നാട്ടുകാര്‍ ഒന്നിനും സമ്മതിക്കില്ല. ഒന്ന് സ്വസ്ഥമായിട്ട് പ്രസവിക്കാന്‍ കൂടി അവര്‍ സമ്മയ്ക്കില്ല?. അപ്പോള്‍ പറഞ്ഞു വന്നത് കല്യാണത്തിന് മുന്‍പ് മിനിമം കുറച്ചു കാര്യങ്ങള്‍ പഠിക്കുക. ഇല്ലെങ്കില്‍ പിന്നീട് പറ്റിയില്ലെങ്കിലോ. കേറി ചെല്ലുന്ന വീട്ടില്‍ ഇറാഖിലെ യുദ്ധമാണോ അതോ യു. എന്‍. ഉച്ചകോടിയാണോ നമുക്ക് വിധിച്ചിരിക്കുന്നതെന്നു മുന്‍കൂട്ടി അറിയാന്‍ പറ്റില്ലലോ.അല്ല, ഈ ജ്യോല്‍സ്യന്മാര്‍ക്ക് ഇത് പ്രവചിക്കാന്‍ പറ്റുമോ? ഇല്ല അല്ലേ ?.
1. സ്വന്തമായി നാല് കാശു ഉണ്ടാക്കാന്‍ ഒരു ജോലി. ഇല്ലെങ്കില്‍ ഒരു അണ്ടര്‍ വെയര്‍ വാങ്ങാന്‍ കെട്ടിയോന്റെ മുന്നില്‍ കൈ നീട്ടേണ്ടി വരും. സ്വന്തമായി അക്കൗണ്ടില്‍ എല്ലാ മാസവും ശമ്പളം വരുമെങ്കില്‍ ഓ എന്താ സന്തോഷമെന്നോ. സ്വന്തം ആവശ്യങ്ങള്‍ക്കും കുടുംബത്തിലെ അവശ്യങ്ങള്‍ക്കും ആരുടെയും മുന്നില്‍ കൈ നീട്ടാതെ ജീവിക്കാം. നാളെയെന്നത് എന്താണെന്ന് ആര്‍ക്കറിയാം. നാളെ നിങ്ങള്‍ തനിച്ചായാലും ജീവിക്കണ്ടേ? അപ്പോള്‍ ആദ്യം സ്വന്തമായി ഒരു ജോലി?. അല്ലാതെ പഠിച്ചു കഴിഞ്ഞാലുടനെ അല്ലെങ്കില്‍ 18 തികഞ്ഞാല്‍ ഉടനെ ആരുടെയെങ്കിലും മുന്നില്‍ പോയി തലകുനിച്ചു നില്‍ക്കരുത്. മനസ്സിലായോ? ആദ്യം ജോലി പിന്നെ മതി കല്യാണമെന്ന്..?
2. വണ്ടിയോടിക്കുവാന്‍ പഠിക്കുക. ഇരുചക്ര വാഹനം മാത്രമല്ല, കാറും. നമ്മള്‍ പെണ്ണുങ്ങള്‍ 40 സ്പീഡിലെ പോകു എന്ന് അങ്ങാടിയില്‍ സംസാരമുണ്ട്. അതില്‍ കുഴച്ചു കഴമ്പുണ്ടൊ എന്നു സംശയമുണ്ട്. നമ്മള്‍ സ്ത്രീകള്‍ നമ്മുടെ ജീവന് വില കല്പിക്കുന്നുവെന്നും, വീട്ടില്‍ ഒരുപറ്റം സ്‌നേഹനിധികള്‍ നമ്മെ കാതിരിപ്പുണ്ടെന്ന ബോധവും നമുക്ക് ഉള്ളത് കൊണ്ടാണല്ലോ നമ്മള്‍ 40 പോകുന്നത്??. നമ്മള്‍ പെണ്ണുങ്ങള്‍ 40 ഓടിച്ചിട്ടും എന്താ കാര്യം, എതിരെ ഒരു ബോധവും ഇല്ലാതെ നല്ല സ്പീഡില്‍ വന്നിടിച്ചാല്‍ എന്ത് ചെയ്യാനാണ്?. അതുകൊണ്ട് കഴിവതും കാര്‍ കൂടെ ഓടിക്കാന്‍ പഠിക്കണം. ലൈസന്‍സ് എടുക്കണം. കല്യാണം കഴിഞ്ഞു ‘ ചേട്ടാ വൈകിട്ട് എന്നെ ബ്യൂട്ടി പാര്‍ലറില്‍ വിടുമോ?’ എന്നു ചോദിക്കുന്നതിന് പകരം ‘ ചേട്ടാ, ഞാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോയിട്ട് വരാം’ എന്നു പറയണം. ഹാ.. അങ്ങനെ പറയുമ്പോള്‍ എന്താ ഒരു സന്തോഷം. ഇന്‍ഡിപെന്‍ഡണ്ട് സ്ത്രീയാവണം ?.
3.അത്യാവശ്യം പാചകം അറിയണം. പട്ടിണി കിടക്കാതെ ജീവിക്കാന്‍ ഉള്ളത് അറിഞ്ഞാല്‍ മതി. ബാക്കി വേണേല്‍ കെട്ടിയൊന്‍ കൂടെ നിങ്ങളുടെ കൂടെ ചേര്‍ന്നു ഉണ്ടാക്കും. അല്ല പിന്നെ?.
4. കൂട്ടുകാരോടൊപ്പം ഒരു യാത്ര പോകുക. ആണ്കുട്ടികള്‍ വീട്ടില്‍ ചോദിച്ചാല്‍ ‘ പൊക്കോ മോനെ, സൂക്ഷിച്ചു പോണേ,..’ പെണ്മക്കള്‍ ചോദിച്ചാല്‍ ‘ അടങ്ങി ഒതുങ്ങി വീട്ടീലിരിക്കേടി, പെണ്ണുങ്ങള്‍ എല്ലാം കൂടെ കറങ്ങാന്‍ പോകുന്നു’? എന്ന മറുപടി പ്രതീക്ഷിക്കാം. എങ്ങനെയെങ്കിലും കൂട്ടുകാരൊക്കെ ചേര്‍ന്നൊരു യാത്ര പോകുക.?
5. കല്യാണത്തിന് മുന്നേ തീരുമാനിക്കുക വിവാഹശേഷം എനിക്ക് സൗകര്യമുള്ളപ്പോള്‍ ഗര്ഭിണിയാകുമെന്നും അല്ലാതെ നാട്ടുകാരോ, വീട്ടുകാരോ അല്ല തീരുമാനിക്കുകയെന്നും. അതായത് വിവാഹശേഷം സാമ്പത്തിക ഭദ്രത കൈവന്നതിന് ശേഷവും, സ്വസ്ഥമായി പ്രണയിച്ചു പരസ്പരം മനസിലാക്കുകയും ചെയ്തതിന് ശേഷവും, സെറ്റില്‍ ആയതിനു ശേഷവും പ്രസവിക്കാമെന്ന്. അല്ലാതെ ഇവള്‍ കല്യാണം കഴിഞ്ഞു പത്താം മാസം പ്രസവിക്കുമോയെന്ന് നോക്കിയിരിക്കുന്ന നാട്ടുകാരോട് ‘സ്വന്തം വീട്ടിലെ പ്രസവത്തെ കുറിച്ചു നോക്കാന്‍’ പറഞ്ഞേക്കണം. അത്ര തന്നെ.
6.വിവാഹശേഷവും ജോലിയ്ക്ക് പോകുക. ജോലിയ്ക്ക് പോകണ്ട എന്നു പറയുന്ന ആണുങ്ങളെ കെട്ടല്ലേ. കൂട്ടിലിട്ട് വളര്‍ത്താന്‍ ബ്രോയിലര്‍ കോഴിയല്ല സ്ത്രീകള്‍. ജോലിയ്ക്ക് പോകണം. ഇല്ലെങ്കില്‍ ടി.വി യിലെ സീരിയല്‍ മുഴുവന്‍ കണ്ട് ഭ്രാന്ത് പിടിക്കും?. ജോലിയ്ക്ക് പോകുന്നത് വളരെ നല്ല കാര്യമാണ്. വീട്ടിലെ അന്തരീക്ഷത്തില്‍ നിന്നും കുറച്ചു നേരം മാറി നില്‍ക്കാം. സ്വന്തമായി വരുമാനം. കൂട്ടുകാര്‍. അങ്ങനെ എല്ലാം കൊണ്ടും നല്ലത് തന്നെ.
7.നീന്തല്‍, ഡാന്‍സ്, കരാട്ടെ ഇവയില്‍ ഇഷ്ടമുള്ളതൊക്കെ പഠിക്കണം. പ്രത്യേകിച്ചു നീന്തലും കരാട്ടെയും. ശല്യം ചെയ്യുന്നവരുടെ മര്‍മ്മം നോക്കി തൊഴിക്കുന്നത് നന്നായി പഠിച്ചോണം?. പിന്നെ അവന്‍ മൂത്രമൊഴിക്കരുത്??
8. വിവാഹശേഷം പ്രസവിച്ചു കഴിഞ്ഞാല്‍ പിന്നെ അമ്മച്ചിമാരെ പോലെ മുടിയും ചീകാതെ, ശരീരവും ശ്രദ്ധിക്കാതെ, സൗന്ദര്യവും ശ്രദ്ധിക്കാതെ നടക്കരുത്. 75 വയസ്സായിട്ടും 40 വയസ്സ് തോന്നിക്കുന്ന സിനിമ നടി രേഖ, 30 തോന്നിക്കുന്ന ശില്‍പ ഷെട്ടി, ഐശ്വര്യ റായ് ഇവരൊക്കെ ഇപ്പോഴും സുന്ദരിയായിരിക്കാമെങ്കില്‍ ഒന്നോ രണ്ടോ പ്രസവിച്ച നമുക്കും പറ്റും. പ്രസവിച്ചു കഴിഞ്ഞ ഉള്ള നെയ്യും, ലേഹ്യവും എല്ലാം കഴിച്ചു തടി കൂട്ടരുത്. ഗര്ഭിണിയായിരിക്കുമ്പോഴോ, പ്രസവശേഷമോ രണ്ടു പേര് കഴിക്കുന്നത് കഴിക്കണം എന്നു പറയുന്നത് തെറ്റാണ്. ഒരല്‍പ്പം കൂടുതല്‍ കഴിച്ചാല്‍ മതി. അല്ലാതെ വാരി വലിച്ചു കഴിച്ചു അമിതഭാരം വെക്കേണ്ട. ഇനി അഥവാ ശരീര ഭാരം കൂടിയാല്‍ തന്നെ വ്യായാമവും,ഭക്ഷണ ക്രമീകരണവും കൊണ്ട് ഭാരം കുറയ്ക്കാമെന്നേ. ദേ ഈ ഞാന്‍ 14 കിലോ കുറച്ചിലെ മാസങ്ങള്‍ കൊണ്ട്?.
9.എന്തിനും ഏതിനും ഭര്‍ത്താവ് പറയുന്നത് മാത്രമേ കേള്‍ക്കു, സ്വന്തമായി എനിക്ക് ഒരു അഭിപ്രായവുമില്ല എന്നതൊക്കെ സിനിമയില്‍ മതി. ജീവിതത്തില്‍ സ്വന്തം അഭിപ്രായങ്ങളും, നിലപാടുകളും വേണം.സ്വന്തമായി വ്യക്തിത്വം കാത്തു സൂക്ഷിക്കുക. വേറെ ഒരു കുടുംബത്തോട്ട് കയറി ചെന്നെന്ന് കരുതി, നിങ്ങള്‍ നിങ്ങളല്ലാതെയാകേണ്ട കാര്യമില്ല.
വിവാഹത്തിന് മുന്‍പ് സാധിച്ചില്ലെങ്കില്‍ തന്നെ നിരാശപ്പെടേണ്ട. വിവാഹശേഷവും വണ്ടിയോടിക്കാനോ, കരാട്ടെയോ, ഗുസ്തിയോ ഒക്കെ പഠിക്കാം. അതാകുമ്പോള്‍ ഭര്‍ത്താവിന് ഒരു ബഹുമാനമൊക്കെ തോന്നാം. ‘നിന്റെ ഭാര്യ എവിടെ പോയി?’ ‘അവള്‍ ‘കരാട്ടെ’ പഠിക്കാന്‍ പോയി’ എന്ന് ഭര്‍ത്താവ് പറയുമ്പോള്‍ കേള്‍ക്കുന്ന നാട്ടുകാര്‍ നിങ്ങളെ പറ്റി പരദൂഷണം പറയുന്നതിന് മുന്‍പ് അവര്‍ ഒന്നൂടെ ചിന്തിക്കും?. ബ്ലാക്ക് ബെല്‍റ്റോക്കെ മുറ്റത്ത് നാട്ടുകാര്‍ കാണുന്ന പോലെ വെച്ചേക്കണം. അല്ല പിന്നെ ?പെണ്ണുങ്ങളോടാ കളി?.
ഡോ. ഷിനു ശ്യാമളന്‍