സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളന നഗറില്‍ ഏറ്റവും മുതിര്‍ന്ന സമ്മേളനപ്രതിനിധിയായ വിഎസ് അച്ച്യുതാനന്ദന് പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സീതാറാം യെചൂരി ഉദ്ഘാടനം ചെയ്യും. കൊടി ഉയർന്നതിനു പിന്നാലെ മാണി വിഷയത്തിൽ കലാപക്കൊടി ഉയർത്തി മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദൻ. കേരള കോൺഗ്രസ്-എം നേതാവ് കെ.എം മാണിയെ മുന്നണിയിലെടുക്കുന്നകാര്യം സമ്മേളനത്തിൽ ചർച്ച ചെയ്യരുതെന്ന് വി.എസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം സീതാറാം യച്ചൂരിക്ക് കത്ത് നൽകി. അഴിമതിക്കാരെ ഉൾപ്പെടുത്താനുള്ള നീക്കം ഇടതുനയത്തിനു വിരുദ്ധമാണ്. മാണിയുമായുള്ള ബന്ധം ദേശീയ തലത്തിലുള്ള ഇടത് ഐക്യത്തെ ദുർബലപ്പെടുത്തുമെന്നും വി.എസ് കത്തിൽ പറയുന്നു.
ഇതിനിടെ മാണിക്കെതിരായ വി.എസിന്റെ കത്ത് ലഭിച്ചെന്ന് സിപിഎം കേന്ദ്രനേതൃത്വം സ്ഥിരീകരിച്ചു. കത്ത് ലഭിച്ചെന്നും വിഷയം ചർച്ച ചെയ്യും. മുതിർന്ന നേതാവ് എന്ന നിലയിൽ വി.എസിന്റെ നിലപാടിന് പ്രസക്തിയുണ്ടെന്നും കേന്ദ്രനേതൃത്വം പ്രതികരിച്ചു.
ഷുഹൈബ് വധത്തെച്ചൊല്ലി സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചേരിതിരിവ്. കൊലപാതകം സ്വാഭാവിക പ്രതികരണമാണെന്ന് ജില്ലാനേതൃത്വത്തിന്റെ നിലപാടിനെ ശക്തമായി എതിര്‍ത്ത് പിണറായി വിജയനും സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിലയുറപ്പിച്ചു. പാര്‍ട്ടിക്കെതിരെ ബിജെപി നടത്തുന്ന പ്രചാരണത്തിന് ബലം പകരുന്നതാണ് കൊലപാതകമെന്ന് സംസ്ഥാനനേതൃത്വം വിമര്‍ശിക്കുന്നു. എന്നാല്‍ പൊലീസ് ഏകപക്ഷീയമായാണ് നടപടി സ്വീകരിക്കുന്നതെന്നാണ് ജില്ലാനേതൃത്വത്തിന്റെ വാദം. ഷുഹൈബ് വധം സംഘടനാതലത്തില്‍ അന്വേഷിക്കുന്നുണ്ടെന്ന ജില്ലാസെക്രട്ടറി പി.ജയരാജന്റെ നിലപാട് തള്ളി കോടിയേരി രംഗത്തെത്തിയിരുന്നു. പ്രതികളെ കണ്ടെത്തേണ്ട പണി പാര്‍ട്ടി ചെയ്യേണ്ട എന്നായിരുന്നു സംസ്ഥാനസെക്രട്ടറിയുടെ പ്രതികരണം.
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ അനുയായിയാണ് താനെന്നാണ് ജയരാജന്റെ ധാരണയെന്ന് കെ.സുധാകരന് വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരപ്പന്തലില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്ന കെ.സുധാകരന്.
കമ്യൂണിസ്റ്റ് രാഷ്ട്രത്തിലെ ഏകാധിപതിയായ ഭരണാധികാരിയെപ്പോലെയാണ് ജയരാജന്റെ പെരുമാറ്റം എല്ലാത്തിനും മുകളില്‍ താനാണെന്ന് അദ്ദേഹത്തിന്റെ ധാരണ. പാര്‍ട്ടി ഭരണം ജനാധിപത്യത്തില്‍ അടിച്ചേല്‍പ്പിക്കുകയാണ് ജയരാജന് ചെയ്യുന്നത്. കാര്യങ്ങളെല്ലാം പാര്‍ട്ടിയുടെ കൈയ്യിലാണ് എന്ന ധാരണയുണ്ടെങ്കില്‍ അതൊരു അസുഖമാണ്. ഒരു തരം ഭ്രാന്താണ് ഇതെന്നും കെ.സുധാകരന് പറഞ്ഞു.
അധികാരത്തിന്റെ ലഹരിയില്‍ എല്ലാ ആളുകളേയും അടിച്ചമര്‍ത്തി മുന്നോട്ടുപോകുമ്പോള്‍ മനസിനകത്ത് വരുന്ന ഒരു തോന്നലുണ്ട്. താന്‍ എല്ലാത്തിനും മുകളിലാണെന്ന തോന്നല്‍. ആ തോന്നലാണ് ഒരു ഫാസിസ്റ്റിന് ജന്മം നല്‍കുന്നത്. ഈ തോന്നല്‍ പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ജനങ്ങള്‍ തന്നെ തിരുത്തിലിന് ഇറങ്ങിത്തിരിക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതാവ് മുന്നറിയിപ്പ് നല്കി. ശുഹൈബിന് വധിച്ചവരുടെ സംഘം പരിശീലനം സിദ്ധിച്ച ക്രിമിനലുകളണെന്ന് സുധാകരന് ആവര്‍ത്തിച്ചു. ആകാശ് തില്ലങ്കേരി കൊലയാളി സംഘത്തില്‍ ഇല്ലെന്ന് പറഞ്ഞിട്ടില്ല. പക്ഷേ ശുഹൈബിനെ വെട്ടിയത് ആകാശ് അല്ലെന്നാണ് പറഞ്ഞതെന്നും സുധാകരന് പറയുന്നു.
17 കാരിയെ നഗ്നചിത്രം കാണിച്ച് പീഡിപ്പിച്ച പ്രതിശ്രുത വരൻ അറസ്റ്റിൽ. വരൻ അറസ്റ്റിലായതോടെ ഇന്നു നടക്കേണ്ട വിവാഹവും മുടങ്ങി. പാനൂരിനടുത്ത വിളക്കോട്ടൂരിലാണ് സംഭവം. വിളക്കോട്ടൂരിലെ ലിനീഷി (27) നെയാണ് കൊളവല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പ്ലസ് വൺ വിദ്യാർഥിനിയായ 17 കാരിയെ നഗ്നചിത്രം കാണിച്ചു പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിനെ തുടർന്ന് ലിനീഷ് ഇതേ പ്രദേശത്തുകാരിയുമായി ഇന്ന് നടക്കേണ്ടിയിരുന്ന കല്യാണം മുടങ്ങി.പോക്സോ വകുപ്പുപ്രകാരമാണ് കൊളവല്ലൂർ പോലീസ് ലിനീഷിനെതിരെ കേസെടുത്തത്.
അനിശ്ചിതകാല ബസ് സമരം നടത്തിയ ഉടമകള്‍ നാണംകെട്ട് സമരം നിര്‍ത്തിയതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. ട്രോളുകളിലൂടെ ബസുടമകളെ നാണംകെടുത്തിയ ആളുകള്‍ ചിരിക്കുള്ള വകയും ഒപ്പിച്ചു.
ഇതിനിടെ സമരം കഴിഞ്ഞ് ബസുമായെത്തിയ ജീവനക്കാര്‍ വയനാട്ടിലെ നാട്ടുകാര്‍ കൊടുത്ത പണിയും ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
വയനാട്ടിലെ വടുവന്‍ചാല്‍- മേപ്പാടി റൂട്ടിലെ ബസുകളാണ് ഇത്തരത്തില്‍ പണി വാങ്ങിയത്. ജീപ്പ് സര്‍വീസ് മാത്രമുണ്ടായിരുന്ന ഇവിടെ ആര്.ടി.ഒ ഇടപെട്ടാണ് പതിനേഴ് വര്‍ഷം മുമ്പാണ് സ്വകാര്യ ബസിന് റൂട്ട് അനുവദിച്ചത്. ഹര്‍ത്താലോ പണിമുടക്കോ ഉണ്ടായാല്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന രണ്ട് ബസുകള്‍ നിരത്തിലിറങ്ങുമെന്ന് അന്ന് തന്നെ നാട്ടുകാരും സ്വകാര്യ ബസുടമകളും തമ്മില്‍ ധാരണയിലെത്തിയിരുന്നു.
കഴിഞ്ഞ കാലങ്ങളില്‍ ഇതിന് മുടക്കം വരുത്തിയിരുന്നില്ല. എന്നാല്‍ ഇത് ലംഘിച്ച് സ്വകാര്യ ബസ് ഉടമകള്‍ കൂട്ടത്തോടെ പണിമുടക്കിയതാണ് പ്രതിഷേധത്തിന് കാരണം. സ്വകാര്യ ബസുകള്‍ പണിമുടക്കിയ ദിവസം ഈ റൂട്ടിലെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയെന്ന് നാട്ടുകാര്‍ പറയുന്നു.
പതിനഞ്ചോളം സ്വകാര്യ ബസുകളാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് യാത്രക്കാരുടെ ആവശ്യപ്രകാരം ഇവിടെ നാല് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസിനിറങ്ങിയിരുന്നു. ഇത് റൂട്ടിലെ യാത്രാക്ലേശത്തിന് ഒരു പരിധി വരെ പരിഹാരമായെന്ന് നാട്ടുകാര്‍ തന്നെ സമ്മതിക്കുന്നു.
അതിനാല്‍ ഇനി റൂട്ടില്‍ സ്വകാര്യ ബസുകള്‍ വേണ്ടെന്ന് നാട്ടുകാര്‍ തീരുമാനിച്ചു. ഒടുവില്‍ മേപ്പാടി എസ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇനി മേലില്‍ പണിമുടക്കില്ലെന്ന് ബസ് ഉടമകള്‍ ഉറപ്പ് നല്‍കിയതോടെ ഒത്തുതീര്‍പ്പിലെത്തി.
വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം അയല്‍വാസികൾ പിടിയിൽ. ചീമേനി പുലിയന്നൂരില്‍ കവര്‍ച്ചാ ശ്രമത്തിനിടയില്‍ വിരമിച്ച അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പിടിയിലായി.
കൊല്ലപ്പെട്ട റിട്ട. അധ്യാപികയുടെ അയല്‍വാസികളായ വൈശാഖ് റെനേഷ് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നാമത്തെയാള്‍ വിദേശത്തേക്ക് കടന്നുവെന്ന് പോലീസ് പറഞ്ഞു. 2017 ഡിസംബര്‍ 13-ന് രാത്രിയിലാണ് ചീമേനി പുലിയന്നൂരില്‍ കവര്‍ച്ചയും കൊലപാതകവും നടന്നത്. വിരമിച്ച പ്രഥമാധ്യാപിക പി.വി. ജാനകിയെ കഴുത്തറുത്തു കൊന്നും ഭര്‍ത്താവ് കളത്തേര കൃഷ്ണന് മാസ്റ്ററെ കഴുത്തിന് വെട്ടി പരിക്കേല്‍പ്പിച്ചുമാണ് വീട് കൊള്ളയടിച്ചത്. ഒരുമണിക്കൂറിനുള്ളില്‍ പോലീസ് വീട്ടിലെത്തിയിരുന്നു. മൂന്നംഗ മുഖംമൂടിസംഘമായിരുന്നു കൊല നടത്തിയതെന്ന് പോലീസിന് മൊഴിലഭിച്ചിരുന്നു.
തുടര്‍ന്ന പോലീസ് അന്യസംസ്ഥാനങ്ങളിലടക്കം തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് തുമ്പൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ പ്രദേശത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാതെ കൃത്യം നടത്താന്‍ പറ്റില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്. ബാങ്കില്‍ സ്വര്‍ണം പണയംവച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് അയല്‍വാസികളായ മൂന്നുപേരില്‍ എത്തിയത്. കോളിങ് ബെല്‍ അടിച്ചാണ് മോഷ്ടാക്കള്‍ വീട്ടനകത്ത് കയറിയത്. ബെല്‍ അടിപ്പോള്‍ കൃഷ്ണന് ആണ് വാതില്‍ തുറന്നത്. പെട്ടെന്ന് അക്രമികള്‍ വാതില്‍ മുഴുവനായും തള്ളിത്തുറക്കുകയും വീട്ടിനുള്ളില്‍ കടക്കുകയുമായിരുന്നു.
ശേഷം ഇദ്ദേഹത്തിന്റെ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചു. ഈ സമയം കിടപ്പുമുറിയില്‍ നിന്നോടിയെത്തിയ ഭാര്യ ജാനകിമ്മയെയും അക്രമികള്‍ കടന്നുപിടിക്കുകയും വായില്‍ പ്ലാസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ജാനകിയമ്മയെ അകത്തേക്ക് വലിച്ചു കൊണ്ടുപോയി കഴുത്തറക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന അരലക്ഷം രൂപയും ആഭരണങ്ങളും കൊള്ളയടിച്ചു. അക്രമിക്കപ്പെട്ടപ്പോള്‍ തന്നെ കൃഷ്ണന് ബോധം നഷ്ടപ്പെട്ടിരുന്നു. രണ്ടു മണിക്കൂറിന് ശേഷം ബോധം തിരിച്ചു കിട്ടിയപ്പോള്‍ അദ്ദേഹം പോലീസ് സ്റ്റേഷനിലേക്കു വിളിക്കുകയും ഒച്ചവയ്ക്കുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്പക്കക്കാര് കണ്ടത് ജാനകിയമ്മ മരിച്ചുകിടക്കുന്നതാണ്.
യാക്കോബായ സഭ നേത്യത്വം ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷനുമായി കൂടി കാഴ്ച നടത്തി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി ചൊവ്വാഴ്ച വൈകുന്നേരം മംഗാലാപുരത്ത് വച്ചായിരുന്നു കൂടികാഴ്ച. ചെങ്ങന്നൂരില്‍ യാക്കോബായ സഭയ്ക്ക് കാര്യമായ വോട്ട് ഇല്ലെങ്കിലും യാക്കോബായ സഭയുടെ ഒരു ഭാഗമായ ക്നനായ സഭയ്ക്ക് കുറച്ച് വോട്ട് ഉണ്ട്. ഇത് ബി.ജെ.പിക്ക് അനുകൂലമായി നല്‍കാം എന്നുള്ളതായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നത്. ഇതിന് പകരമായി യാക്കോബായ സഭയ്ക്ക് സ്വതന്ത്രസഭയായി നില്‍ക്കുന്നതിന് വേണ്ട ക്രമീകരണം ചെയ്യണം എന്നുള്ളതായിരുന്നു.
ഇതിന് അമിത് ഷാ സമ്മതം മൂളിയതായാണ് വിവരം. ഇത് രണ്ടാം വട്ടമാണ് ബി.ജെ.പി നേതൃത്വവുമായി യാക്കോബായ സഭാ നേത്യത്വം ചര്‍ച്ച നടത്തുന്നത്.2017 ജൂലായ് മൂന്നിന് സുപ്രീം കോടതിയില്‍ നിന്നുണ്ടായ കോടതി വിധി യാക്കോബായ സഭയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതായിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ യു.ഡി.എഫ്,എല്‍.ഡി.എഫ് മുന്നണികളില്‍ നിന്ന് സഹായം അങ്യര്‍ത്ഥിച്ചിരുന്നു. കോടതി ഉത്തരവ് ആയതിനാല്‍ അത് അനുസരികകാതെ വഴിയില്ലന്ന് അറിയിച്ചതോടെയാണ് യാക്കോബായ സഭാ നേതൃത്വം കളം മാറ്റി ചവിട്ടിയത്.
ചര്‍ച്ച വീണ്ടും ഡല്‍ഹിയും കേരളത്തിലുമായി തുടരാനുള്ള തീരുമാനത്തിലാണ് തീരുമാനത്തിലാണ് പിരിഞ്ഞത്. യാക്കോബായ സഭയുടെ പുതിയ തീരുമാനത്തില്‍ വിശ്വാസികളില്‍ നല്ലൊരു ശതമാനത്തിനും വിയോജിപ്പ് ഉള്ളതായാണ് അറിയുന്നത്. എന്നാല്‍ ഓര്‍ത്തഡോക്സ് സഭ തങ്ങളുടെ പള്ളി കൈയ്യേറുന്നത് അവസാനിപ്പിക്കാന്‍ ഇതല്ലാതെ മാര്‍ഗമില്ലന്ന് പറഞ്ഞാണ് നേതൃത്വം തടിതപ്പുന്നത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കോടതി വിധി പ്രകാരം യാക്കോബായ സഭയ്ക്ക് സ്വതന്ത്രമായി നില്‍ക്കുന്നതിന് കഴിയില്ല. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനസ് പുറപ്പെടുവിച്ചാല്‍ മാത്രമെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറുവാന്‍ സാധിക്കുകയുള്ളൂ.
കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ്, മൈലാപൂര് ഭദ്രാസനാധിപന്‍ ഐസക് മാര്‍ ഓസ്താത്തിയോസ്, സെമിനാരിയുടെ ചുമതലയുള്ള മെത്രാപ്പോലീത്താ കുര്യാക്കോസ് മാര്‍ തീയോഫിലോസ് എന്നിവരാണ് അമിത് ഷായെ കണ്ടത്. ഓര്‍ത്തഡോക്സ് സഭ ചര്‍ച്ചയില്ലന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ വിധിയുടെ 28-ാംമതായി പറയുന്ന ഈ പ്രശ്നം പൊതുവേദിയില്‍ ചര്‍ച്ച് ചെയ്ത് പിരിയുന്നതിന് വഴിയൊരുക്കണം എന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്. ഇത് ന്യായമാണെന്ന് അമിത് ഷാ മെത്രാപ്പോലീത്താമാരെ അറിയിച്ചതായാണ് വിവരം.
ബി.ജെ.പിക്ക് യാക്കോബായ സഭ നേത്യത്വം നല്കിയ ഉറപ്പ് പാളാണ് സാധ്യത. യാക്കോബായ സഭ നല്കിയ കേസില്‍ വിധി എതിരായതോടെ തന്നെ ക്നനായ സഭ അത്രരസത്തിലല്ല.കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന വിശ്വാസ പ്രഖ്യാപന സമ്മേളനത്തിലും ഇവരാരും പങ്കെടുത്തിരുന്നില്ല.< ക്നനായ സഭ പാത്രീയര്‍്കകീസിന്റെ നേരീട്ടുള്ള ഭരണത്തിന് കീഴിലാണ്. അതിനാല്‍ യാക്കോബായസഭയുടെ പിന്‍ബലം വേണ്ടന്നുള്ള നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്.കൊച്ചിയിലെ സമ്മേളനത്തില്‍ യാക്കോബായ സഭയുടെ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറീയോസ് ബി.ജെ.പിയുമായി അടുക്കുന്നു എന്ന വ്യക്തമായ സൂചന നല്‍കിയിരുന്നു.<
ബി.ജെ.പിയുമായി സഹകരിക്കുന്നതില്‍ ഒരു പ്രശ്നവും ഇല്ലന്നും അദേഹം വ്യക്തമാക്കിയിരുന്നു. ആദ്യഘട്ട ചര്‍ച്ച ഒന്നര ആഴ്ച മുന്‍പ് മംഗലാപുരത്ത് വച്ച് തന്നെ നടന്നിരുന്നു.അന്ന് നവീന്‍ ഘട്ടീലാണ് പങ്കെടുത്തിരുന്നത്.യാക്കോബായ സഭയ്ക്ക് വേണ്ടി പൗലോസ് മാര്‍ ഐറേനിയോസ്,യാക്കോബ് മാര്‍ അന്തോണിയോസ്, സഖറിയാസ് മാര്‍ പോളിക്കാര്‍പ്പസ് എന്നി മെത്രാപ്പോലീത്താമാരാണ് പങ്കെടുത്തത്.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ് വധക്കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരി സിപിഎം പ്രവര്‍ത്തകനാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്. ശുഹൈബ് വധം പാര്‍ട്ടി തലത്തില്‍ അന്വേഷിക്കുമെന്നും പി. ജയരാജന് വ്യക്തമാക്കി. സിപിഎമ്മിന്റെ സൈബര്‍ പോരാളികളില്‍ ഒരാളാണ് പിടിയിലായ ആകാശ് തില്ലങ്കേരി, പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തിയതിനു ശേഷം ഉചിതമായ നടപടി സ്വീകരിക്കും പി. ജയരാജന് പറഞ്ഞു.
അതേസമയം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം അലസി പിരിഞ്ഞു. കളക്ടര്‍ വിളിച്ചത് കൊണ്ടുമാത്രമാണ് സമാധാന യോഗത്തില്‍ പങ്കെടുക്കാനെത്തിയത് എന്നാല്‍ യോഗം തകര്‍ക്കാനുള്ള ബാലിശമായ നീക്കമാണ് യുഡിഎഫ് നേതാക്കളുടെ ഭാഗത്തു നിന്ന ഉണ്ടായതെന്ന് കെ.കെ രാഗേഷ് എം.പി പറഞ്ഞു.
കോണ്‍ഗ്രസ് ജന പ്രതിനിധികളെ വിളിക്കാതെ നടത്തിയ സമാധാന യോഗത്തില്‍ സിപിഎം എംപിയെ പങ്കെടുപ്പിച്ചതില്‍ യുഡിഎഫ് അംഗങ്ങള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്കരിക്കുകയായിരുന്നു. മുഖ്യമന്ത്രി നേരിട്ട് വിളിക്കുന്ന സമാധാന യോഗത്തില്‍ മാത്രമെ ഇനി പങ്കെടുക്കുകയുള്ളുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചു.
തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിൽ ചാടിയ ഒറ്റപ്പാലം സ്വദേശി മുരുകനെ ജീവനക്കാർ ചേർന്ന് സാഹസികമായി രക്ഷിച്ചു. 15 അടി താഴ്ചയുള്ള കിടങ്ങിൽ ചാടിയിറങ്ങി സിംഹത്തിനടുത്തെത്തിയ മുരുകനെ പിന്തിരിപ്പിക്കാൻ ജീവനക്കാർ 20 മിനിറ്റോളം ശ്രമിച്ചെങ്കിലും തിരിച്ചു കയറാൻ തയ്യാറാകാതെ വന്നതോടെ പോലീസും ഫയർ ഫോഴ്സും ചേർന്ന് രക്ഷിക്കുകയായിരുന്നു.
രണ്ട് വയസു പ്രായമുള്ള ഗ്രെസിയെന്ന പെണ് സിംഹത്തിന്റെ കൂട്ടിലാണ് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചയാൾ ഇറങ്ങിയത്. 20 മിനിറ്റിനു ശേഷം സിംഹത്തിന്റെ ശ്രദ്ധ തിരിച്ച ശേഷമാണ് രക്ഷ പ്രവർത്തനം നടത്തിയത്.
കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരുടെ വിലപ്പിടിപ്പുള്ള സാധനസാമഗ്രികള്‍ നഷ്ടപ്പെടുന്നത് പതിവാകുന്നു. എയര്‍ ഇന്ത്യാവിമാനത്തില്‍ ദുബായില്‍ നിന്നും കോഴിക്കോടെത്തിയ അഞ്ചുപേരുടെ ബാഗുകളില്‍ നിന്ന് പണവും പാസ്പോര്‍ട്ടും ഉള്‍പ്പെടെ സാധനങ്ങള്‍ കാണാതായി.
വിമാനത്താവളത്തിനകത്തെ ബഹളം വാട്സപ്പില്‍ വയറലായതോടെ സംഭവം പുറം ലോകമറിഞ്ഞു. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ പണവും മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളും നഷ്ടമായവര്‍ തുടങ്ങി പരാതിക്കാരും മറ്റ് യാത്രക്കാരും വിമാനത്താവളത്തിനകത്ത് പ്രതിഷേധിക്കുകയായിരുന്നു. സാധനസാമഗ്രികള്‍ നഷ്ടപ്പെട്ടവര്‍ പരാതിയുമായി എയര്‍ ഇന്ത്യാ അധികൃതരെ കണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ കൈമടക്കി കസ്റ്റംസിലും പരാതിപ്പെട്ടു കാര്യമുണ്ടായില്ല. ഒടുവില്‍ എയര്‍പോര്‍ട്ട് മാനേജര്‍ക്ക് പരാതി നല്കി യാത്രക്കാര്‍ പുറത്തിറങ്ങി
എയര്‍ ഇന്ത്യാ അധികൃതര്‍ ദുബായ് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ദുബായില്‍ വെച്ച് സംഭവിച്ചതാകാമെന്നാണ് അധികൃതരുടെ നിലപാട്. കസ്റ്റംസും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രതിസന്ധിയില്‍. ദുബായില്‍ ഒഴികെ മറ്റൊരിടത്തും പദ്ധതികള്‍ തുടരേണ്ടതില്ലെന്ന് ദുബായ് ഹോള്‍ഡിങ്സ് കമ്പനി തീരുമാനിച്ചതിനേത്തുടര്‍ന്നാണ് കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രതിസന്ധിയിലായിരിക്കുന്നത്. ഇതോടെ 78,000 തൊഴിലവസരങ്ങളും 90 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളും സംസ്ഥാനത്തിനു നഷ്ടമായേക്കും. കൊച്ചി സ്മാര്‍ട് സിറ്റി ദുബായിലെ ഓഫീസിന്റെ പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷം പകുതിയോടെ പൂര്‍ണ്ണമായും നിലച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ദുബായ് ഹോള്‍ഡിങ്സ് കമ്പനിയുടെ പുതിയ മാനേജ്മെന്റ് അധികാരത്തിലെത്തിയതോടെയാണ് മാറ്റങ്ങള്‍ക്ക് തുടക്കമായത്.
ദൂബായ് ഒഴികെയുള്ള മേഖലകളില്‍ തുടരുന്ന സ്മാര്‍ട് സിറ്റി പദ്ധതികള്‍ ഉപേക്ഷിക്കാന്‍ കമ്പനി തീരുമാനിച്ചതോടെ കേരളത്തിലെ പദ്ധതി പ്രതിസന്ധിയിലാവുകയായിരുന്നു. സൗദിയില്‍ കമ്പനി നടത്തുന്ന സ്മാര്‍ട് സിറ്റി പദ്ധതിയും ഉപേക്ഷിച്ചിട്ടുണ്ട്. 2004-ലാണ് ദുബായ് ഹോള്‍ഡിങ്സ് തങ്ങളുടെ രാജ്യത്തിനു പുറത്തും പുതിയ പദ്ധതികള്‍ കൊണ്ടുവരാനുള്ള ആശയത്തിനു രൂപം കൊടുത്തത്. ഡോ. ഒമര്‍ ബിന്‍ സുലൈമാന്‍ നടപ്പാക്കിയ ഗോയിങ് ഗ്ലോബല്‍ പദ്ധതിക്കു സ്ഥലം കണ്ടെത്താന്‍ രൂപീകരിച്ച മൂന്നംഗ കോര്‍ ടീമാണ് ഐ.ടി പദ്ധതിക്ക് അനുയോജ്യമായ സ്ഥലം തേടി ദുബായിക്കു പുറത്ത് അന്വേഷണം ആരംഭിച്ചത്.
മാള്‍ട്ട, ഇറാന്, ഇന്ത്യ, പാകിസ്താന് എന്നിവിടങ്ങളിലും സ്ഥലം നോക്കി. ഇന്ത്യയില്‍ ഗുര്‍ഗാവ്, ഹൈദരാബാദ്, ബംഗളുരു എന്നിവിടങ്ങളില്‍ എവിടെയെങ്കിലും പദ്ധതി തുടങ്ങാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍, ഹൈദരാബാദിലെ വാലന്‍ബര്‍ഗ് ഐ ടി കമ്പനി വിലയ്ക്കു വാങ്ങാനുള്ള തീരുമാനം വേണ്ടെന്നുവച്ചതോടെ കേരളത്തിനു സാധ്യത തെളിഞ്ഞു. 2011 ഫെബ്രുവരിയിലാണു സ്മാര്‍ട് സിറ്റി കരാറില്‍ സര്‍ക്കാരും ദുബായ് ഹോള്‍ഡിങ്സും ഒപ്പിട്ടത്. 2016 മാര്‍ച്ചില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച് അതിന്റെ ഉദ്ഘാടനവും നടന്നിരുന്നു. രണ്ടാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കേണ്ട 90,000 ചതുരശ്രയടി കെട്ടിടങ്ങളും 78,000 തൊഴിലവസരങ്ങളുമാണ് പദ്ധതി വേണ്ടെന്നുവച്ചതോടെ കേരളത്തിനു നഷ്ടമാകുന്നത്.