Kerala

കാലവർഷക്കെടുതിയെത്തുടർന്ന് സംസ്ഥാനത്താകെ 738 ക്യാംപുകള്‍ തുറന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ അറുപത്തിനാലായിരത്തിലധികം പേർ ക്യാംപുകളിൽ അഭയം തേടിയിട്ടുണ്ട്. മുന്നറിയിപ്പുകളെ വിവേകത്തോടെ ഉൾക്കൊണ്ട് അപകടസാധ്യതയുള്ള പ്രദേശത്തുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു.

മലപ്പുറം കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ നാൽപ്പതോളം പേര്‍ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. രണ്ട് പേരെ രക്ഷപെടുത്തി. മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു. കവളപ്പാറയിൽ അപകടസാധ്യത മുന്നിൽക്കണ്ട് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് പതിനേഴ് കുടുംബങ്ങള്‍ ക്യാംപുകളിലേക്ക് മാറിയിരുന്നു. മാറാത്തവരാണ് അപകടത്തിൽപ്പെട്ടത്.

അപകടമുണ്ടായ പ്രദേശത്തെ കാലാവസ്ഥ പ്രതികൂലമാണ്. യന്ത്രങ്ങൾ കൊണ്ടുപോകുന്നതിന് പ്രയാസമുണ്ട്. റോഡിൽ മണ്ണിടിഞ്ഞ് വീണ് വഴി തടസ്സപ്പെട്ട അവസ്ഥയുമുണ്ട്. സാധ്യമായ വഴികൾ പ്രയോജനപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

വയനാട് ശക്തമായ മഴ തുടരുകയാണ്. ബാണാസുരസാഗര്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ‌ഇനിയും ഉരുൾപൊട്ടാനുള്ള സാധ്യത ജില്ലയിൽ നിലനിൽക്കുന്നുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലത്തേക്ക് മാറണം.

ഇന്ന് 32 ജീവനകുള്‍കൂടി പൊലിഞ്ഞതോടെ കാലവര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ വ്യാപക ഉരുള്‍പൊട്ടലില്‍ അന്‍പതിലേറെപേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുന്നു. നൂറിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആയിരത്തിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. 738 ക്യാംപുകളിലായി അറുപത്തിയ്യായിരംപേരെ മാറ്റിപ്പാര്‍പ്പിച്ചു. അടുത്ത രണ്ടു ദിവസംകൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമല, കോഴിക്കോട് വിലങ്ങാട്, നിലമ്പൂര്‍ കവളപ്പാറ, മലപ്പുറം ഇടവമണ്ണ എന്നിവിടങ്ങളിലാണ് കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടത്. കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മലപ്പുറം അരീക്കോട് പെട്രോള്‍ പമ്പില്‍ ഉറങ്ങിക്കിടന്ന ചേര്‍ത്ത സ്വദേശിയായ ജീവനക്കാരന്‍ ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മരിച്ചു. തൃശൂര്‍ ചാവക്കാട് വൈദ്യുതി ടവറിന്‍റെ അറ്റക്കുറ്റപ്പണിക് പോകവെ വള്ളംമറഞ്ഞ് കെഎസ്ഇബി ജീവനക്കാരനായ അസി. എന്‍ജിനീയര്‍ ബൈജു മരിച്ചു. ആറമുറി വഴിക്കടവില്‍ മണ്ണിടിഞ്ഞുവീണ് ഒരു കടുംബത്തിലെ നാലുപേരെ കാണാതായി.

അതിശക്തമായ മഴയില്‍ നിലമ്പൂര്‍ കരുലാഴി പാലത്തിന്‍റെ പല ബ്ലോക്കുകളും തെന്നിമാറി. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാത വെള്ളത്തിനടിയിലായി.

കണ്ണൂരില്‍ ശ്രീകണ്ഠപുരം, ചെങ്ങളായി പ്രദേശങ്ങള്‍ പൂര്‍ണമായും മുങ്ങി. നൂറുകണക്കിനുപേരെ മാറ്റിപ്പാര്‍പ്പിച്ചു

മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മൂവാറ്റുപുഴ മാര്‍ക്കറ്റ് ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. ഭാരതപ്പുഴയും കൈവഴികളും നിറഞ്ഞതോടെ ഒറ്റപ്പാലം നഗരം ഒറ്റപ്പെട്ടു. സ്വകാര്യ ആശുപത്രിയിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി

ഭാരതപ്പുഴ പൊന്നാനി കര്‍മറോഡ് നിറഞ്ഞൊഴുകിയാത് പരിഭ്രാന്തി പടര്‍ത്തി. ഇടുക്കി ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞൊഴുകി

ഏറെക്കുറെ പൂര്‍ണമായി മുങ്ങിയ പാലായില്‍നിന്ന് ജലം ഇറങ്ങിത്തുടങ്ങി

ഏഴ് അണക്കെട്ടുകള്‍ ഇതുവരെ തുറന്നിട്ടുണ്ട്.

ശ്വാസം നിലച്ചുപോകുന്ന നിമിഷങ്ങൾ. നോക്കി നിൽക്കെ പത്താൾപ്പൊക്കത്തിൽ മലയിടിഞ്ഞെത്തുന്നു. ഒപ്പം ഭീമൻ മരങ്ങളും. മഴക്കെടുതിയുടെ നടുക്കുന്ന വിഡിയോ. മലപ്പുറം കോട്ടക്കുന്നിലെ ഉരുൾപൊട്ടലിന്റെ ദൃശ്യങ്ങളാണിത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കാണുന്നവരെ അമ്പരപ്പിക്കുന്നതാണ്. രണ്ടുപേർ അപകടത്തിൽപ്പെടുന്നതും വിഡിയോയിൽ കാണാം.

സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്നു. സംസ്ഥാനത്ത് പെരുമഴയിൽ 35 പേർ മരിച്ചു. ഒന്‍പത് ജില്ലകളില്‍ റെഡ് അലേര്‍ട്ട് നിലവിലുണ്ട്. ഞായറാഴ്ചവരെ കാലവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആശങ്കവേണ്ടെന്നും എന്നാല്‍ ജാഗ്രതപുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ ഒാറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്. ഇതില്‍ പാലക്കാട് ജില്ലയിലാണ് അസാധാരണമായ രീതിയിലുള്ള തീവ്രമഴ രേഖപ്പെടുത്തിയിരിക്കുന്നത്.
ആലത്തൂരില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 40 സെന്‍റിമീറ്റര്‍ മഴ രേഖപ്പെടുത്തി.

ഒറ്റപ്പാലത്ത് 33, കൊല്ലങ്കോട് 31 , മണ്ണാര്‍ക്കാട് 30 , വടകരയില്‍ 30, വൈത്തിരിയില്‍ 28, മഞ്ചേരിയില്‍ 23 സെന്‍റി മീറ്റര്‍ ഇങ്ങനെയാണ് അതിതീവ്രമഴയുടെ കണക്കുകള്‍. 2018ലെ പ്രളകാലത്തെക്കാളും പലയിടങ്ങളിലും അധികം മഴപെയ്തു. ഇതാണ് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇത്രകനത്ത നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയത്. നാളെ ഏഴ് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കരസേനയുടെയും എന്‍ഡിആര്‍എഫിന്‍റയും കോസ്റ്റ്ഗാര്‍ഡിന്‍റെയും കൂടി സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 25,000ത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്.

വെള്ളപ്പൊക്കത്തോടൊപ്പം വ്യാപകമായ മണ്ണിടിച്ചിലും വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. നാളെ വൈകുന്നേരത്തോടെ മഴകുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍. ഇത് വരെ സംസ്ഥാനത്ത് മഴയുടെ വന്‍കുറവുണ്ടായിരുന്നത് 14 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

വെളളക്കെട്ടിനെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച്ച വരെ അടച്ചിട്ടതിനെത്തുടർന്നുണ്ടായ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ തയ്യാറെന്ന്് നാവികസേന. യാത്രാ വിമാനങ്ങൾക്കായി കൊച്ചി നാവിക സേനാ വിമാനത്താവളം തുറന്ന് കൊടുക്കാൻ തയ്യാറെന്ന് സേന അറിയിച്ചു. സംസ്ഥാന സർക്കാറിന്റെ അപേക്ഷപ്രകാരമാണ് തീരുമാനമെന്ന് ദക്ഷിണ മേഖല നാവിക സേനാ വക്താവ് കമാൻഡർ ശ്രീധരവാര്യർ പറഞ്ഞു. ഡിജിസിഎയുടെ നടപടിക്രമങ്ങൾക്കനുസരിച്ച് ആവശ്യമായ സന്നാഹങ്ങളൊരുക്കി എപ്പോൾ വേണമെങ്കിലും സേനാ വിമാനത്താവളം ഉപയോഗിക്കാമെന്നും ശ്രീധരവാര്യർ മനോരമ ന്യൂസിനോട് പറഞ്ഞു.
നെടുമ്പാശേരി വിമാനത്താവളത്തിന്റെ റൺവേയിൽ വെള്ളം കയറിയതിനെത്തുടർന്ന് ആദ്യം ഇന്നലെ രാത്രി 9 വരെ അടച്ചിട്ടിരുന്നു. വലിയ മൂന്ന് പൈപ്പുകളിട്ടാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്.എന്നാൽ മഴ ശക്തമായതിനെത്തുടർന്ന് ഞായറാഴ്ച്ച വരെ വിമാനത്താവളം അടച്ചിടാൻ തീരുമാനിച്ചു.

കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും കലിതുള്ളി കാലവര്‍ഷം. ഇന്ന് 29 ജീവനകുള്‍കൂടി പൊലിഞ്ഞതോടെ കാലവര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ വ്യാപക ഉരുള്‍പൊട്ടലില്‍ അന്‍പതിലേറെപേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുന്നു. നൂറിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആയിരത്തിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. 738 ക്യാംപുകളിലായി അറുപത്തിയ്യായിരംപേരെ മാറ്റിപ്പാര്‍പ്പിച്ചു. അടുത്ത രണ്ടു ദിവസംകൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമല, കോഴിക്കോട് വിലങ്ങാട്, നിലമ്പൂര്‍ കവളപ്പാറ, മലപ്പുറം ഇടവമണ്ണ എന്നിവിടങ്ങളിലാണ് കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടത്. കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മലപ്പുറം അരീക്കോട് പെട്രോള്‍ പമ്പില്‍ ഉറങ്ങിക്കിടന്ന ചേര്‍ത്ത സ്വദേശിയായ ജീവനക്കാരന്‍ ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മരിച്ചു. തൃശൂര്‍ ചാവക്കാട് വൈദ്യുതി ടവറിന്‍റെ അറ്റക്കുറ്റപ്പണിക് പോകവെ വള്ളംമറഞ്ഞ് കെഎസ്ഇബി ജീവനക്കാരനായ അസി. എന്‍ജിനീയര്‍ ബൈജു മരിച്ചു. ആറമുറി വഴിക്കടവില്‍ മണ്ണിടിഞ്ഞുവീണ് ഒരു കടുംബത്തിലെ നാലുപേരെ കാണാതായി.

അതിശക്തമായ മഴയില്‍ നിലമ്പൂര്‍ കരുലാഴി പാലത്തിന്‍റെ പല ബ്ലോക്കുകളും തെന്നിമാറി. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാത വെള്ളത്തിനടിയിലായി.കണ്ണൂരില്‍ ശ്രീകണ്ഠപുരം, ചെങ്ങളായി പ്രദേശങ്ങള്‍ പൂര്‍ണമായും മുങ്ങി. നൂറുകണക്കിനുപേരെ മാറ്റിപ്പാര്‍പ്പിച്ചു

മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മൂവാറ്റുപുഴ മാര്‍ക്കറ്റ് ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. ഭാരതപ്പുഴയും കൈവഴികളും നിറഞ്ഞതോടെ ഒറ്റപ്പാലം നഗരം ഒറ്റപ്പെട്ടു. സ്വകാര്യ ആശുപത്രിയിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിഭാരതപ്പുഴ പൊന്നാനി കര്‍മറോഡ് നിറഞ്ഞൊഴുകിയാത് പരിഭ്രാന്തി പടര്‍ത്തി. ഇടുക്കി ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞൊഴുകി

ഏറെക്കുറെ പൂര്‍ണമായി മുങ്ങിയ പാലായില്‍നിന്ന് ജലം ഇറങ്ങിത്തുടങ്ങി

കാലവർഷം കനത്തതോടെ സംസ്ഥാനത്ത് പ്രളയസമാന സാഹചര്യം. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ശക്തം. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കോഴിക്കോട്, വയനാട്, കണ്ണൂർ, കോട്ടയം എന്നീ ജില്ലകളിൽ വിവിധ ഇടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. വടക്കൻ കേരളത്തിലെ മലയോര മേഖലകളിൽ പലയിടത്തും മണ്ണിടിച്ചിൽ തുടരുകയാണ്. മഴക്കെടുതിയിൽ ഇതുവരെ 15 പേർക്ക് ജീവൻ നഷ്ടമായി.

• മഴക്കെടുതിയിൽ ഇന്ന് സംസ്ഥാനത്ത് ആറു പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനഞ്ചായി.

• മലപ്പുറം എടവണ്ണ കുണ്ടുതോടിൽ വീട് തകർന്ന് നാലു മരിച്ചു. കുണ്ടുതോട് സ്വദേശി ഉനൈസ്, സന, നുസ്രത്ത്, ശനിൽ എന്നിവരാണ് മരിച്ചത്. കുറ്റ്യാടിയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. മാക്കൂർ, മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.

• മേപ്പാടി ചൂരൽമല പുത്തുമലയിൽ ആറിടത്ത് ഉരുൾപൊട്ടലുണ്ടായി. എസ്റ്റേറ്റ് ക്വാർട്ടേഴ്സും കന്‍റീനും മണ്ണിനടയിലാണ്.

• നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ചവരെ അടച്ചു.

• സംസ്ഥാനത്ത് ആകെ 315 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

• അപകടസ്ഥലങ്ങളിലുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

• വടകര വിലങ്ങാടിൽ ഉരുൾപൊട്ടി നാലുപേരെ കാണാതായി. മൂന്നു വീടുകൾ പൂർണമായും മണ്ണിനടിയിലായി.

• മലങ്കര ഡാമിന്‍റെ ഷട്ടറുകൾ 110 സെന്‍റീമീറ്റർ ഉയർത്തി.

• ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപ്പൊട്ടി. പാലായും കോട്ടയത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിൽ. മീനച്ചിലാർ, മൂവാറ്റുപുഴയാർ, മണിമലയാർ എന്നീ നദികൾ കരകവിഞ്ഞൊഴുകുന്നു.

• കോട്ടയം-കുമളി റോഡിൽ മുണ്ടക്കയംവരെ മാത്രമാണ് വാഹന ഗതാഗതം.

• കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ ട്രെയിൻ‌ ഗതാഗതം തടസപ്പെട്ടു.

• സംസ്ഥാനത്തെ പ്രഫഷണൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

• കേരള സർവകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

• ചാലിയാർ, പമ്പ നദികളുടെ സമീപപ്രദേശങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി.

• അച്ചൻകോവിൽ, മണിമല നദികളിലും ജലനിരപ്പുയർന്നു. മണിയാർ, പെരുന്തേനരുവി ഉൾപ്പെടെയുള്ള സംഭരണികളിൽ നിന്നും അധികജലം പുറത്തേക്കു വിട്ടു.

• പെരുന്തേനരുവി തടയണയിൽ വെള്ളം കവിഞ്ഞ് ഒഴുകി.

• മലപ്പുറം വഴിക്കടവ് ആനമറിയിൽ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു കാണാതായ സഹോദരിമാർക്കുവേണ്ടി തെരച്ചിൽ ആരംഭിച്ചു. പാറയ്ക്കൽ മൈ മുന, സാജിത എന്നിവരെയാണു കാണാതായത്.

ഷാര്‍ജ: യു.എ.ഇയില്‍ ബലിപെരുന്നാളാഘോഷം ആഗസ്റ്റ് 11 നായിരിക്കെ പെരുന്നാളവധിക്കായി മാത്രം നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയായി ടിക്കറ്റ് നിരക്കില്‍ വര്‍ധന. പ്രവാസികള്‍ കൂടുതലുള്ള ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള ടിക്കറ്റ് നിരക്കുകളാണ് വര്‍ധിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഗസ്റ്റ് 10 മുതല്‍ 13 വരെ നാല് ദിവസത്തെ അവധിയാണ് യു.എ.ഇയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 8-നുള്ള ഷാര്‍ജ- ദില്ലി എയര്‍ അറേബ്യ വിമാനത്തിന് 2,608 ദിര്‍ഹ( 49,468.18 രൂപ)മാണ് ടിക്കറ്റ് നിരക്ക്. ഈ ദിവസം മുംബൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് 2,993 ദിര്‍ഹ(56,770.80 രൂപ)മാണ്. കേരളത്തിലേക്കും സമാനമായ രീതിയില്‍ വന്‍തുകയാണ്.

എമിറേറ്റ്‌സിന്റെയും ഫ്‌ളൈദുബായിയുടെയും ടിക്കറ്റ് നിരക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഓഗസ്റ്റ് 8 ന് മുംബൈയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 62,878.45 രൂപയാണ്.

സൗദി അറേബ്യയും യു.എ.ഇയും ഉള്‍പ്പെടെയുള്ള പ്രധാന ഗള്‍ഫ് രാജ്യങ്ങളില്‍ ഓഗസ്റ്റ് 11നാണ് ബലിപെരുന്നാള്‍. അതേസമയം മസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ബലി പെരുന്നാള്‍ ഓഗസ്റ്റ് 12നായിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

രണ്ടുദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴമൂലം ഇടുക്കി ജില്ലയില്‍ വ്യാപകമായ നാശനഷ്ടം. ഒരു കുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും. അനവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. വിവിധ അപകടങ്ങളിലായി ഒരു കുട്ടി ഉള്‍പ്പെടെ മുന്നു മരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ക്കു കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്. മുണ്ടക്കയം മുതല്‍ കട്ടപ്പന, കുമളി റോഡുകളിലും ചെറുതോണി- അടിമാലി റോഡും ഉള്‍പ്പെടെ പ്രധാന റോഡുകളില്‍ മണ്ണിടിഞ്ഞു. പലയിടങ്ങളിലും വെള്ളം കയറി.

ചിന്നക്കനാല്‍ മാസ് എസ്റ്റേറ്റിലെ തൊഴിലാളികളായ തമിഴ്‌നാട് നാമക്കല്‍ സ്വദേശികള്‍ രാജശേഖരന്‍ -നിത്യ ദമ്പതികളുടെ ഒരുവയസ്സുള്ള മകള്‍ മഞ്ജുശ്രീ ആണ് മരിച്ചത്. രാവിലെയാണ് അപകടം. സ്വകാര്യ റിസോര്‍ട്ടിന് പിന്‍ഭാഗത്തെ തൊഴിലാളി ലയങ്ങളോട് ചേര്‍ന്ന് ദേശീയ പാതയുടെ ആവശ്യത്തിനായി സംഭരിച്ചിരുന്ന കൂറ്റന്‍ മണ്‍കൂന കനത്ത മഴയില്‍ ഇടിഞ്ഞ് ലയങ്ങള്‍ക്ക് മുകളിലേയ്ക്ക് പതിച്ചു. രാജശേഖരന്റെ വീടിന്റെ മേല്‍ പതിച്ചതിനെത്തുടര്‍ന്ന് ഭിത്തി ഉള്‍പ്പെടെ തകര്‍ന്ന് വീണു. ഈ സമയം കുട്ടി മറ്റുള്ളവര്‍ക്കൊപ്പം വീടിന്റെ മുന്‍വശത്ത് ഉണ്ടായിരുന്നു. മണ്ണിടിഞ്ഞ് വീഴുന്നത് കണ്ട് മറ്റുള്ളവര്‍ ഓടി രക്ഷപെട്ടെങ്കിലും നടക്കാറാകാത്ത കുട്ടി മണ്ണിനടിയില്‍ പെട്ടു. പിന്നിട് എല്ലാവരും ചേര്‍ന്ന് ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മണ്ണ് വീണ് മൂന്ന് വീടുകളും തകര്‍ന്നു. ശാന്തന്‍പാറ എസ്. ഐ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി . റവന്യൂ അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രകൃതിക്ഷോഭത്തിന് ഇരയായി മരിച്ച സാഹചര്യത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് ഒഴിവാക്കിയിട്ടുണ്ട്.


മറയൂരില്‍ വാഗ്വര പട്ടിക്കാട് ഒഴുക്കില്‍പ്പെട്ട് ചെല്ലസ്വാമിയുടെ ഭാര്യ ജ്യോതി അമ്മാള്‍(71) ആണു മരിച്ചത്. തൊടുപുഴ കാഞ്ഞാറില്‍ താമസിക്കുന്ന ഒഡീഷ സ്വദേശി മധു കൃഷ്ണാനിയാണ് ഷെഡ് വീണ്ു മരിച്ചത്. ഇന്നലെ രാത്രി കനത്തമഴയില്‍ ഷെഡ് വീണ് പരിക്കേറ്റ ഇയാള്‍ കോലഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെ മരണമടഞ്ഞു. അടിമാലി കല്ലാര്‍ വട്ടയാര്‍ കോഴിപ്പാടന്‍ ജോബിന്‍ (30) മരം വീണ പരിക്കേറ്റു എറണാകുളം സ്വകാര്യ ആശുപത്രിയിൽ
ജില്ലയില്‍ വിവിധയിടങ്ങളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 116കുടുംബങ്ങളിലെ 368 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ല എച്ച്. ദിനേശന്‍ അറിയിച്ചു.
കനത്തമഴയെത്തുടര്‍ന്ന് മൂന്നാര്‍ മേഖല ഒറ്റപ്പെട്ട നിലയിലാണ്. ടൗണില്‍ വെള്ളം കയറി. പെരിയവര പാലം ഒലിച്ചുപോയി. മറയൂരുമായുള്ള ഫോണ്‍ ബന്ധവും നിലച്ചിരിക്കുകയാണ്. ചിന്നക്കനാല്‍, പൂപ്പാറ, ചെറുതോണി ദേശീയപാതകളില്‍ വ്യാപകമായി മണ്ണിടിഞ്ഞു. ചിന്നക്കനാലില്‍ മമണ്ണിടിഞ്ഞു മൂന്നുപേര്‍ക്കു പരിക്കേറ്റു. ഉടുമ്പന്‍ചോല- ദേവികുളം റോഡിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ചതുരംഗപ്പാറ വില്ലേജിലെ ഒരു തടയണ വെള്ളപ്പൊക്കം സൃഷ്ടിച്ച സാഹചര്യത്തില്‍ പൊളിച്ചുവിട്ടു.

ഉടുമ്പന്‍ചോല- നെടുംകണ്ടം സംസ്ഥാന പാതയില്‍ മരവും മണ്ണും വീണ് ഗതാഗതം തടസ്സപ്പെട്ടു. വണ്ടിപ്പെരിയാര്‍ അമ്പത്തിഅഞ്ചാംമൈല്‍ , അമ്പത്തിയേഴാംമൈല്‍ എന്നിവിടങ്ങളില്‍ റോഡില്‍ മണ്ണ് ഇടിഞ്ഞു. രാജാക്കാട ്- വെള്ളത്തൂവല്‍ റോഡില്‍ പന്നിയാര്‍കുട്ടി ഭാഗത്ത് റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങിയതിനാല്‍ രാവിലെ മുതല്‍ ഗതാഗതം തടസപ്പെട്ടു. മാങ്കുളം മേഖലയില്‍ വഴികളെല്ലാം അടഞ്ഞ സ്ഥിതിയിലാണ്. ഒരുപാലം ഒലിച്ച്പോയി. 4 വീടുകള്‍ തകര്‍ന്നു. ചെറുതോണി – നേര്യമംഗലം റൂട്ടില്‍ കീരിത്തോട്ടില്‍ ഉരുള്‍പൊട്ടി. പീരുമേട് കല്ലാര്‍ ഭാഗത്ത് കെ കെറോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. ചുരുളിയില്‍ പലയിടങ്ങളിലും റോഡ് ഭാഗികമായി ഇടിഞ്ഞു പോയി. കട്ടപ്പന ബ്ലോക്ക് ഓഫിസിന് സമീപം വന്‍ തോതില്‍ മണ്ണിടിഞ്ഞു.വിടി പടി, തവളപ്പാറ, കുന്തളംപാറ, ചെമ്പകപ്പാറ,എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. .പുളിയന്‍മല റോഡില്‍ മരം വീണു. കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി വെള്ളം ഒഴുക്കുകയാണ്.

അടിമാലിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു മച്ചിപ്ലാവ് അസ്സീസ് പള്ളിയില്‍ തുടങ്ങിയ ക്യാമ്പിലേക്ക് 6 കുടുംബത്തില്‍ നിന്നും 35 പേരെ മാറ്റി. ചാറ്റുപാറ, മന്നാങ്കാല പ്രദേശത്ത് വീടുകളില്‍ വെള്ളം കയറിയവരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. കൂടുതല്‍ വീടുകളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ അവരോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയതായും പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ് അറിയിച്ചു.

അടിമാലി ചാറ്റുപാറ സ്വകാര്യ കറിപ്പൊടി കമ്പനിയില്‍ വെള്ളം കയറി. മാങ്കുളം പഞ്ചായത്തിലെ പെരുമ്പന്‍ കുത്ത് – കുവൈറ്റ് സിറ്റി പാലം. ഒലിച്ചു പോയി.
മാങ്കുളത്ത് വാഹന ഗതാഗതം നിലച്ചു. ആറംമൈല്‍ തൂക്കുപാലവും ആനക്കുളത്തേക്കുള്ള പഴയ പാലവും ഒലിച്ചൂ പോയി. പട്ടരുകണ്ടത്തില്‍ ഷാജി പൂവപ്പള്ളില്‍ ബിനു, പാറക്കുടിയില്‍ തങ്കരാജ് എന്നിവരുടെ വീടുകള്‍് തകര്‍ന്നു. നാല് ആദിവാസി കുടികള്‍ ഒറ്റപ്പെട്ടു.
വിരിഞ്ഞപാറ വഴി മണ്ണിടിഞ്ഞു യാത്ര തടസ്സപ്പെട്ടു. ബസ് ഗതാഗതം നിലച്ചു. നല്ല തണ്ണിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഉള്‍പ്രദേശങ്ങളിലും മണ്ണിടിച്ചിലുണ്ടായി.
മൂന്നാറില്‍ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ ഒറ്റപ്പെട്ട നിലയിലാണ്. മുതിരപ്പുഴയില്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് നിരവധി വീടുകളും കടകളും വെള്ളത്തിനടിയിലായി. പഴയ മൂന്നാറിലെ അമ്പതോളം വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. ഇക്കാ നഗര്‍, നടയാര്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പെരിയവരയില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച പാലം ശക്തമായ ഒഴുക്കില്‍ തകര്‍ന്നതോടെ മൂന്നാര്‍ – ഉദുമല്‍പ്പേട്ട അന്തര്‍ സംസ്ഥാനപാതയിലെ ഗതാഗതം നിലച്ചു. ഈ പാലം തകര്‍ന്നതോടെ ഏഴ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഒറ്റപ്പെട്ട നിലയിലായി.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. പഴയ മൂന്നാറില്‍ ദേശീയ പാതയിലെ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇക്കാ നഗറില്‍ തോടിനു സമീപം പാര്‍ക്കു ചെയ്തിരുന്ന രണ്ടു വാഹനങ്ങള്‍ ഒഴുക്കില്‍ പെട്ടു . മൂന്നാര്‍ – നല്ലതണ്ണി, മൂന്നാര്‍ – നടയാര്‍ റോഡിലും മണ്ണിടിഞ്ഞു വീണിട്ടുണ്ട്. ലോക്കാട് ഗ്യാപ്പ് റോഡില്‍ പല ഭാഗത്തും മണ്ണിടിഞ്ഞു. മൂന്നാര്‍ ടൗണിനോടു ചേര്‍ന്ന് നല്ലതണ്ണി ജംഗ്ഷനിലുള്ള വീടുകള്‍ക്ക് സമീപം മണ്ണിടിഞ്ഞു വീണു. മൂന്നാര്‍- ദേവികുളം റോഡ് മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മൂന്നാറില്‍ സബ്കളക്ടര്‍ ഡോ. രേണുരാജിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍് ദേവികുളം നടത്തിവരുകയാണ്. ഗതാഗത തടസം നീക്കാന്‍ പരമാവധി ശ്രമം നടത്തിവരുകയാണെന്ന് സബ്കളക്ടര്‍ അറിയിച്ചു.
കട്ടപ്പന ഇരട്ടയാര്‍ റൂട്ടില്‍ അയ്യമലപ്പടി ഭാഗത്തു ഇരട്ടയാര്‍ ഡാമിന്റെ കാച്‌മെന്റ് ഏരിയ തോട്ടില്‍ നിന്നും വീടുകളിലേക്കു വെള്ളം കയറി.

മുളകര മേട് പള്ളിയുടെ പാരിഷ്ഹാള്‍ ഭാഗികമായി ഇടിഞ്ഞു. പാമ്പാടുംപാറ പുളിയന്മല റോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു.
ഉപ്പുതറ കെ. ചപ്പാത്തില്‍ പാലത്തില്‍ വെള്ളം കയറി. കട്ടപ്പനയില്‍ ഒരു വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. കട്ടപ്പനയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ തലനാരിഴക്കാണ് ആളപായം ഒഴിവായത്. പെരിഞ്ചാങ്കുറ്റിയില്‍ ഉരുള്‍പൊട്ടലില്‍ കൃഷി നാശമുണ്ടായി. വണ്ടിപ്പെരിയാറിലും ഏലപ്പാറയിലും വീടുകളില്‍ വെള്ളം കയറി. ചെറുതോണിയില്‍ ഗാന്ധിനഗര്‍ കോളനിയില്‍ മണ്ണിടിഞ്ഞുവീണ് ഒരാള്‍ക്ക് പരുക്കേറ്റു. ഗാന്ധിനഗര്‍ പുത്തന്‍വിളയില്‍ ഹമീദാണ് മണ്ണിനടിയില്‍ പെട്ടത്. ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ കെട്ടിടം ഇരുന്ന സ്ഥലത്ത് ഉരുള്‍പൊട്ടി. ഓഫീസ് വണ്ടി ഒലിച്ചുപോയി. ദേവികുളം താലൂക്കില്‍ ദേവികുളം വിഎച്ച്എസ്‌സിയിലും പഴയ മൂന്നാറിലും ഇടുക്കി താലൂക്കില്‍ കട്ടപ്പന ടൗണ്‍ ഹാളിലും വണ്ടിപ്പെരിയാറിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വിനോദ സഞ്ചാരങ്ങള്‍ക്ക് ആഗസ്റ്റ് 15 വരെ ജില്ലാകളക്ടര്‍ നിരോധനമേര്‍പ്പെടുത്തി.

ഫ്ളോറിഡയിലുള്ള പ്രവാസി മലയാളിയാണ് പനയിൽ നിന്ന് കള്ളു ചെത്താൻ സ്വന്തമായ രീതി വികസിപ്പിച്ചെടുത്തത് . വീട്ടുമുറ്റത്ത് വളരുന്ന പനകളിൽ നിന്നാണ് അദ്ദേഹം കള്ളു ചെത്തി നല്ല മധുരകള്ള് യഥേഷ്ടം സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുന്നത് . ഒരാൾ പൊക്കമുള്ള പനയുടെ കുലകളിൽനിന്ന് നിലത്തു നിന്നുകൊണ്ടുതന്നെ അദ്ദേഹത്തിന് കള്ള് ചെത്താൻ സാധിക്കുന്നുണ്ട് .പല കുലകളിലായി 2 ലിറ്ററിൻെറ പ്ലാസ്റ്റിക് കുപ്പികളിലാണ് കള്ള് ശേഖരിക്കുന്നത് . എങ്ങനെ പനയുടെ കുലകളിൽനിന്ന് കള്ള് ശേഖരിക്കണം എന്ന് വളരെ വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട് .പ്രവാസി മലയാളിയുടെ മധുരകള്ളിനോടുള്ള ഗൃഹാതുരത്വത്തോടെയുള്ള ആഗ്രഹം അങ്ങനെ അമേരിക്കയിലും സഫലമാകുന്നു .

https://www.facebook.com/390385245169410/posts/399833417557926/

കേരളത്തിൽ കള്ള് ഉത്പാദിപ്പിക്കുന്നത് പ്രധാനമായും തെങ്ങിൽ നിന്നും പനയിൽ നിന്നും ആണ്. അധികം പുളിപ്പില്ലാത്ത മധുരകള്ള് ഔഷധപാനിയമാണ് . ലഹരി ഇല്ലാത്ത മധുരകള്ള് (നീര) ഉത്പാദിപ്പിക്കാനും വിതരണം ചെയ്യുവാനും കേരളത്തിൽ നാളികേര വികസനബോർഡ് വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു . കേരളത്തിൽ ഏകദേശം 29,536 കള്ള് ചെത്തു തൊഴിലാളികൾ ഉണ്ട് .

കൊച്ചിയിൽ എഎസ്ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പൗലോസ് ജോണാണ് മരിച്ചത്.

പൊലീസ് സ്റ്റേഷന് സമീപത്തെ ക്വാട്ടേഴ്സിനുള്ളില്‍ ഇന്ന് രാവിലെയാണ് പൗലോസ് ജോണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RECENT POSTS
Copyright © . All rights reserved