കുടുംബപ്രശ്നങ്ങളാണ് നെയ്യാറ്റിൻകരയില്‍ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യക്ക് കാരണമായതെന്നാണ് വീട്ടിൽ നിന്ന് കണ്ടെത്തിയ കുറിപ്പ് വ്യക്തമാക്കുന്നത്. ഭര്‍ത്താവ്, അമ്മായി അമ്മ, അമ്മായി അമ്മയുടെ അനിയത്തി, ഇവരുടെ ഭർത്താവ് എന്നിവരാണ് മരണത്തിന് കാരണക്കാർ എന്നാണ് കുറിപ്പിൽ പറയുന്നത്.
എന്റെയും എന്റെ മകളുടെയും മരണകാരണം കൃഷ്ണമ്മ, ഭർത്താവ്, കാശി, ശാന്ത എന്നിവരാണെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ചന്ദ്രന്‍ വേറെ വിവാഹത്തിന് ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. വീട്ടില്‍ മന്ത്രവാദം നടക്കുന്നുവെന്നും കുറിപ്പ് വ്യക്തമാക്കുന്നു. ഇരുവരും ആത്മഹത്യ ചെയ്ത മുറിയില്‍ ഭിത്തിയില്‍ പതിച്ച നിലയിലും ഭിത്തിയില്‍ എഴുതിയ നിലയിലുമാണ് കുറിപ്പ്.
കടം തീർക്കാൻ വീട് വിൽക്കാൻ നിന്നപ്പോൾ തടസ്സം നിന്നത് കൃഷ്ണമ്മായാണ്. ആൽത്തറയുണ്ട്, അവര് നോക്കിക്കൊള്ളും, നീ ഒന്നും പേടിക്കണ്ട എന്നുപറഞ്ഞ് മോനെ തെറ്റിക്കും. ഭർത്താവ് അറിയാതെ അഞ്ചുരൂപ നാട്ടുകാരുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടില്ല. ബാങ്കിൽ നിന്ന് നോട്ടീസ് കിട്ടിയിട്ടും ഭർത്താവ് അന്വേഷിച്ചില്ല. അയച്ച നോട്ടീസ് ആല്‍ത്തറയിൽ കൊണ്ടുവന്ന് പൂജിക്കലാണ് അമ്മയുടെയും മകന്റെയും ജോലി.
”ഭാര്യ എന്ന സ്ഥാനം ഇതുവരെ തന്നിട്ടില്ല. മന്ത്രവാദി പറയുന്ന വാക്ക് കേട്ട് എന്നെ ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാൻ പറയുകയും ചെയ്യും. എന്റെയും മകളുടെയും മരണകാരണം കൃഷ്ണമ്മ, ഭർത്താവ്, കാശി, ശാന്ത എന്നിവരാണ്. ഈ ലോകം മുഴുവൻ എന്നെയും മോളെയും പറ്റി പറഞ്ഞുനടക്കുന്നത് കൃഷ്ണമ്മയും ശാന്തയും ചേർന്നാണ്.
ഞാൻ വന്നകാലം മുതൽ അനുഭവിക്കുകയാണ്. സ്ത്രീധനത്തിന്റെ പേരിൽ എനിക്ക് വിഷം നൽകി കൊലപ്പെടുത്താൻ നോക്കി. ജീവൻ രക്ഷിക്കാൻ നോക്കാതെ എന്നെ മന്ത്രവാദികളുടെ അടുത്ത് കൊണ്ടുപോയി. ഈ വീട്ടിൽ എന്നും വഴക്കാണ്, നേരം വെളുത്താൽ ഇരുട്ടുന്നത് വരെ. നിന്നെയും മകളെയും കൊല്ലുമെന്നാണ് കൃഷ്ണമ്മ പറയുന്നതെന്നും കുറിപ്പിൽ പറയുന്നു.
ആത്മഹത്യ ചെയ്ത മുറിയിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ആത്മഹത്യയിൽ അഭിഭാഷക കമ്മീഷനും സമ്മർദ്ദം ചെലുത്തിയതായി തെളിഞ്ഞു. മെയ് പതിന്നാലിന് പണം തിരിച്ചടക്കണമെന്ന് എഴുതിവാങ്ങി. ഇടപാടിൽ കക്ഷിയല്ലാതിരുന്ന മകൾ വൈഷ്ണവിയെക്കൊണ്ടും ഒപ്പിടുവിച്ചു.
ഭര്‍ത്താവ് ചന്ദ്രനെയും അമ്മ കൃഷ്ണമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരെയും കസ്റ്റഡിയിലെടുത്തു ഇവരെ റൂറല്‍ എസ്പി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്യും. ഇന്നലെ തന്നെ നിർണായകമായ തെളിവുകൾ ലഭിച്ചിരുന്നുവെന്ന് റൂറൽ എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
കുടുംബവഴക്കെന്നാണ് നിലവിലുള്ള സൂചനയെന്ന് റൂറല്‍ എസ്പി പറഞ്ഞു. അന്തിമതീരുമാനം മൊഴിയെടുപ്പിനും ശാസ്ത്രീയപരിശോധനയ്ക്കും ശേഷമാകും. ബാങ്കിനെ പഴിപറിഞ്ഞത് തെറ്റിദ്ധാരണ പടര്‍ത്താനോ എന്നും അന്വേഷിക്കുമെന്ന് എസ്പി പറഞ്ഞു.
ബാങ്ക് അധികൃതരുടെ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ചന്ദ്രന്റെ ആരോപണത്തില്‍ ചുറ്റി നീങ്ങിയ അന്വേഷണം ആത്മഹത്യക്കുറിപ്പ് ലഭിച്ചതോടെയാണ് വഴിമാറിയത്. ലേഖയും വൈഷ്ണവിയും തീകൊളുത്തിമരിച്ച മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു ഭര്‍ത്താവിനെയും ബന്ധുക്കളെയും പഴിക്കുന്ന കുറിപ്പ്.
ബിജോ തോമസ് അടവിച്ചിറ
ചങ്ങനാശേരി മടപ്പള്ളി മാമ്മൂട് കപ്യാര് പറമ്പിൽ കീർത്തി കണ്സ്ട്രക്ഷന് ഫാമിലിയിൽ നിന്നും തമിഴ്നാട് ചെന്നൈയ്ക്ക് യാത്രപോയ സംഘം സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട് വില്ലുപുരത്തുവച്ചായിരുന്നു അപകടം. ഡ്രൈവർ വിൽസൺ മാമ്മൂട് സ്വദേശിയും യാത്രക്കാരിയായ കപ്യാര് പറമ്പിൽ ജെറിന്റ ഭാര്യ ലിസ്ബെത് എന്ന യുവതിയുമാണ് മരിച്ചത്. രണ്ടു മാസം മുൻപ് വിവാഹം കഴിഞ്ഞ യുവതിയുടെ ഭർത്താവു ജെറിൻ ആസ്ട്രേലിയയിൽ ആണ് ജോലി ചെയുന്നത്. ഒപ്പം സഞ്ചരിച്ച ഭർത്താവിന്റെ അച്ഛൻ ഉൾപ്പെടെ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.ചെന്നൈയിൽ സ്വകാര്യ സോഫ്ട്‍വെയർ കമ്പനിയിൽ ജോലിചെയുന്ന ലിസ്‌ബത്തിന്റെ ജോലി ആവിശ്യങ്ങളുമായി ബന്ധപ്പെട്ടാണ് പിതാവും ഭർതൃപിതാവുമടങ്ങുന്ന കുടുംബം ചെന്നൈയ്ക്ക് യാത്ര തിരിച്ചത്
ഇന്ന് പുലർച്ചെ രണ്ടു മണിയോടെ യാത്ര തിരിച്ച സംഘം രാവിലെ പതിനൊന്നുമണിയോടെ ആണ് അപകടത്തിൽപ്പെട്ടത് എന്ന് അറിയാൻ കഴിഞ്ഞത്. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണം. വില്ലപുരം ഹൈവേയിൽ ഡിവൈഡറിൽ പുല്ല് നനയ്ക്കാൻ ഇട്ട ലോറിയ്ക്കു പിന്നിൽ കാർ ഇടിച്ചു കയറുകയായിരുന്നു. മാമ്മൂട്ടിൽ താമസക്കാരനായ വിൽസൺ ഭാര്യയും രണ്ടു പിഞ്ചു കുട്ടികളും അടങ്ങുന്നതായിരുന്നു കുടുംബം.വിൽസൺ മാമ്മൂട്ടിൽ മുൻ ഓട്ടോറിക്ഷ ഡ്രൈവർ ആണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവിനും കുടംബത്തിനും എതിരെ രൂക്ഷമായ ആരോപണങ്ങള്‍. വീട്ടില്‍ മന്ത്രവാദം സ്ഥിരമായി നടക്കാറുണ്ട്. തന്നെയും മകളെയും കുറിച്ച് നാട്ടില്‍ അപവാദ പ്രചാരണം നടത്തി. ചന്ദ്രനില്‍ നിന്നും തന്നെയും മകളെയും അകറ്റാന്‍ ഭര്‍ത്താവിന്റെ അമ്മയായ കൃഷ്ണമ്മ ശ്രമിച്ചു. ചന്ദ്രന്‍ വേറെ വിവാഹം കഴിക്കാന്‍ ശ്രമിച്ചെന്നും ലേഖ കത്തില്‍ സൂചിപ്പിക്കുന്നു.
ഇവരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ് കേസിലുണ്ടായിരിക്കുന്നത്. സംഭവത്തില്‍ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും സഹോദരി ഭര്‍ത്താവ് കാശിനാഥനും അമ്മ കൃഷ്ണമ്മയും ഇവരുടെ സഹോദരി ശാന്തയും ഉള്‍പ്പടെയുള്ള ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാങ്ക് ജപ്തി നടപടിയില്‍ നിന്നും പിന്മാറാന്‍ തയ്യാറാകാത്തതും സ്ത്രീധനത്തെ ചൊല്ലി വീട്ടിലുണ്ടായിരുന്ന അസ്വാരസ്യങ്ങളുമാണ് ആത്മഹത്യയ്ക്ക് പിന്നില്‍.
മരണത്തിന് ഉത്തരവാദി ഭര്‍ത്താവും കുടുംബവുമാണെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. മുൻപും കൃഷ്ണമ്മ വിഷം കൊടുത്ത് കൊലപ്പെടുത്താൻ നോക്കിയിരുന്നു. അന്ന് രക്ഷപ്പെട്ടത് തല നാരിഴയ്ക്കാണ്.അന്ന് രക്ഷപ്പെട്ടതോടെ ലേഖയെ സ്വന്തം വീട്ടിൽ കൊണ്ടാക്കിയിരുന്നു.
ലേഖയും വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യ ചെയ്ത മുറിക്കുള്ളിലെ ചുമരില്‍ നിന്നാണ് ആത്മഹത്യ കുറിപ്പ് ഇന്ന് കണ്ടെത്തിയത്. ചുമരില്‍ ഒട്ടിച്ചുവെച്ച നിലയിലായിരുന്നു കുറിപ്പ്.
ബാങ്ക് ജപ്തി നോട്ടീസ് അയച്ചിട്ടും അത് വീട്ടുന്നതിന് ചന്ദ്രന്‍ യാതൊരു താല്‍പ്പര്യവും കാണിച്ചിരുന്നില്ല. ജപ്തി ഒഴിവാക്കാന്‍ ഭര്‍ത്താവും കുടുംബവും ശ്രമിച്ചില്ല. വീട് വിറ്റ് പണം നല്‍കാനുള്ള നീക്കത്തെ കൃഷ്ണമ്മയും ബന്ധുക്കളും എതിര്‍ത്തു. വീട് വില്‍ക്കാന്‍ പല ഇടപാടുകാരെ കണ്ടപ്പോഴും അട്ടിമറിച്ചത് കൃഷ്ണമ്മയും ബന്ധുക്കളുമാണ്.
ചന്ദ്രന്‍ നാട്ടുകാരില്‍ നിന്നും നിരവധി പണം കടംവാങ്ങിയിട്ടുണ്ട്. ഈ പണം മടക്കിനല്‍കാനും തയ്യാറായിരുന്നില്ല. ഇതുസംബന്ധിച്ച് നാട്ടുകാര്‍ ചോദിക്കുന്നതും മനോവിഷമത്തിന് ഇടയാക്കി. കല്യാണം കഴിച്ചു വന്ന കാലം മുതല്‍ കൃഷ്ണമ്മയും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നതായും ആത്മഹത്യാക്കുറിപ്പില്‍ ലേഖ സൂചിപ്പിക്കുന്നു.
ലേഖയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്തമ്മ, ഭര്‍ത്താവ് കാശി എന്നിവരെ കസ്റ്റഡിയില്‍ എടുത്തതായി നെടുമങ്ങാട് ഡിവൈഎസ്പി വിനോദ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് ഇന്ന് രാവിലെ സയന്റിഫിക് പരിശോധനക്കിടെയാണ് കണ്ടെടുത്തത്. ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശ്‌നങ്ങളാണ്. ഇതുസംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു. ബാങ്ക് ജപ്തി സംബന്ധിച്ച പ്രചാരണം അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്നും അന്വേഷിക്കുന്നതായി ഡിവൈഎസ്പി പറഞ്ഞു.
കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മകന്‍ പൊള്ളലേറ്റ നിലയില്‍. ഭര്‍ത്താവിന്റെ ബന്ധുക്കളാണ് കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തിയത്. പാലക്കാട്ട് നിന്ന് രണ്ടാഴ്ച മുമ്പാണ് ഇവരെ കാണാതായത്. കുട്ടിയുടെ അമ്മ സുലൈഹ, കാമുകന്‍ അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്. ബൈക്കിൽ നിന്ന് വീണപ്പോഴുണ്ടായ പരുക്കെന്നാണ് അല്‍ത്താഫ് പറയുന്നത്. മൂന്നു വയസ്സുകാരനെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
മൊബൈൽ ഫോണിന്റെ ലൊക്കേഷൻ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ സുലൈഹ, കാമുകന്‍ അല്‍ത്താഫും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയുടെ ശരീരത്തിൽ വലിയ രീതിയിലുള്ള മുറിവുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
ചൈൽഡ് ലെൻ പ്രവർത്തകർ ഉടൻ സ്ഥലത്തെത്തും. കൈയിലും കാലിലും മുഖത്തുമാണ് പരിക്കുകൾ ഏറെയും.
നെയ്യാറ്റിന്‍കരയിലെ ആത്മഹത്യയ്ക്കു പിന്നില്‍ കുടുംബപ്രശ്നങ്ങളും ഉണ്ടെന്ന് സൂചനകള്‍ പുറത്ത്. ഭര്‍ത്താവിനെയും ബന്ധുക്കളെയും പഴിച്ച് ലേഖയുടെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നു. ജപ്തിയുടെ ഘട്ടം എത്തിയപ്പോഴും ഭര്‍ത്താവ് ഒന്നും ചെയ്തില്ല. വസ്തു വില്‍ക്കുന്നതിന് ഭര്‍ത്താവിന്റെ അമ്മ തടസം നിന്നുവെന്നും തന്നെയും മകളെയും കുറിച്ച് അപവാദം പറഞ്ഞുവെന്നും കുറിപ്പില്‍ പറയുന്നു.
കുറിപ്പ് കണ്ടെത്തിയത് ആത്മഹത്യ ചെയ്ത മുറിയില്‍ നിന്നാണ്. ആത്മഹത്യക്കുറിപ്പിലാണ് ഈ സൂചനകള്‍. നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ അഭിഭാഷക കമ്മീഷനും സമ്മര്‍ദം ചെലുത്തിയതായി തെളിഞ്ഞു. മേയ് 14ന് പണം തിരിച്ചടയ്ക്കണമെന്ന് എഴുതിവാങ്ങി. ഇടപാടില്‍ കക്ഷിയല്ലാതിരുന്ന മകള്‍ വൈഷ്ണവിയെക്കൊണ്ടും ഒപ്പിടുവിച്ചു.
ബാങ്കിന്റെ ജപ്തിഭീഷണിയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്തെന്ന വാര്‍ത്തയില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. ജപ്തിനടപടികൾ കാണിച്ച് ബാങ്കിൽ നിന്ന് നോട്ടീസ് വന്നിട്ടും ചന്ദ്രൻ ഒന്നും ചെയ്തില്ലെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ലേഖയുടെ ആത്മഹത്യാ കുറിപ്പ്. ചന്ദ്രന്റെ കുടുംബവുമായി നിലനിന്നിരുന്ന പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പിൽ പറയുന്നു. തന്റെയും മകളുടെയും മരണത്തിന് കാരണക്കാരായി ഭർത്താവ് ചന്ദ്രനെയും മറ്റ് മൂന്ന് ബന്ധുക്കളുടെ പേരുമാണ് കുറിപ്പിലുള്ളത്.
എന്റെയും എന്റെ മകളുടെയും മരണകാരണം കൃഷ്ണമ്മ, ഭർത്താവ്, കാശി, ശാന്ത എന്നിവരാണെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ചന്ദ്രന്‍ വേറെ വിവാഹത്തിന് ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. വീട്ടില്‍ മന്ത്രവാദം നടക്കുന്നുവെന്നും കുറിപ്പ് വ്യക്തമാക്കുന്നു. ഇരുവരും ആത്മഹത്യ ചെയ്ത മുറിയില്‍ ഭിത്തിയില്‍ പതിച്ച നിലയിലും ഭിത്തിയില്‍ എഴുതിയ നിലയിലുമാണ് കുറിപ്പ്.
സാമ്പത്തികബാധ്യത തീർക്കാൻ വീട് വിൽക്കാൻ ശ്രമിച്ചപ്പോൾ തടസ്സം നിന്നത് ബന്ധുക്കളാണെന്ന് കുറിപ്പിൽ പറയുന്നു. ജപ്തിനടപടികള്‍ കാണിച്ച് ബാങ്കിൽ നിന്ന് നോട്ടീസ് വന്നിട്ടും അതേക്കുറിച്ച് അന്വേഷിക്കാൻ ചന്ദ്രൻ തയ്യാറായില്ല. ജപ്തി ഒഴിവാക്കാൻ ഒന്നും ചെയ്തില്ല.
വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ പീഡനങ്ങൾ സഹിക്കേണ്ടി വന്നു. തന്നെയും മകളെയും കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിച്ചു. വിഷം നൽകി കൊലപ്പെടുത്താൻ നോക്കിയെന്നും തന്നെയും മകളെയും മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയെന്നും കുറിപ്പിൽ പറയുന്നു. ഭര്‍ത്താവും ബന്ധുക്കളും തങ്ങളെ ജീവിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ആത്മഹത്യ ചെയ്ത മുറിയിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ആത്മഹത്യയിൽ അഭിഭാഷക കമ്മീഷനും സമ്മർദ്ദം ചെലുത്തിയതായി തെളിഞ്ഞു. മെയ് പതിന്നാലിന് പണം തിരിച്ചടക്കണമെന്ന് എഴുതിവാങ്ങി. ഇടപാടിൽ കക്ഷിയല്ലാതിരുന്ന മകൾ വൈഷ്ണവിയെക്കൊണ്ടും ഒപ്പിടുവിച്ചു.
ഭര്‍ത്താവ് ചന്ദ്രനെയും അമ്മ കൃഷ്ണമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരെയും കസ്റ്റഡിയിലെടുത്തു ഇവരെ റൂറല്‍ എസ്പി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്യും. ഇന്നലെ തന്നെ നിർണായകമായ തെളിവുകൾ ലഭിച്ചിരുന്നുവെന്ന് റൂറൽ എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
കുടുംബവഴക്കെന്നാണ് നിലവിലുള്ള സൂചനയെന്ന് റൂറല്‍ എസ്പി പറഞ്ഞു. അന്തിമതീരുമാനം മൊഴിയെടുപ്പിനും ശാസ്ത്രീയപരിശോധനയ്ക്കും ശേഷമാകും. ബാങ്കിനെ പഴിപറിഞ്ഞത് തെറ്റിദ്ധാരണ പടര്‍ത്താനോ എന്നും അന്വേഷിക്കുമെന്ന് എസ്പി പറഞ്ഞു.
ആത്മഹത്യയ്ക്കു പിന്നില്‍ കുടുംബപ്രശ്നങ്ങളും ഉണ്ടെന്ന് സൂചനകള്‍ പുറത്തായതിന് പിന്നാലെയാണ് പൊലീസിന്‍റെ നീക്കം.
കൊച്ചി: ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കനറാ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി എത്തിയവര്‍ ബാങ്കിന്റെ മേഖലാ ഓഫീസ് തല്ലിത്തകര്‍ത്തു. ബാങ്കിന്റെ എല്ലാ ഓഫീസുകളിലും സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം ആത്മഹത്യ ചെയ്ത ലേഖയുടെയും വൈഷ്ണവിയുടെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും. ബാങ്കിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്.
ബാങ്കിന്റെ ജപ്തി ഭീഷണിയില്‍ ഭയന്നാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പ്രധാന ആരോപണം. വിഷയത്തില്‍ ബാങ്കിനോട് വിശദീകരണം നല്‍കാന്‍ ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടിട്ടുണ്ട്. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ നയം. ബാങ്കേഴ്സ് സമിതിയില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബാങ്ക് മാനേജര്‍ നിരന്തരമായി ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
നെയ്യാറ്റിന്‍കര കാനറാ ബാങ്ക് ശാഖയില്‍ നിന്ന് 15 വര്‍ഷം മുമ്പ് എടുത്ത അഞ്ചുലക്ഷം രൂപയുടെ വായ്പയിലാണ് ജപ്തി നോട്ടീസ് വന്നത്. ഈ തുക ഇപ്പോള്‍ പലിശ സഹിതം 6,80,000 രൂപയായി മാറിയിട്ടുണ്ട്. ലേഖയുടെ ഭര്‍ത്താവിന് വിദേശത്തുണ്ടായിരുന്ന ജോലി നഷ്ടമായതോടെയാടെ കുടുംബം പ്രതിസന്ധിയിലാവുകയായിരുന്നു.ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാന്‍ ഇവര്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടിരുന്നു. അതേസമയം ജപ്തി നടപടികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തിയിരുന്നില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
കാലവര്‍ഷം ഇക്കുറി ജൂണ്‍ നാലിന് കേരളത്തില്‍ എത്തുമെന്ന് പ്രവചനം. ഇത്തവണ മഴ കുറവായിരിക്കുമെന്നും സ്വകാര്യ കാലാവസ്ഥാ പ്രവചന സംവിധാനമായ സ്‌കൈമെറ്റ് അറിയിച്ചു. ഇന്ത്യയില്‍ മണ്‍സൂണ്‍ മഴക്കാലം ആദ്യം എത്തുന്നത് ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ്. മെയ് 22 ന് ഇവിടെ മണ്‍സൂണ്‍ മഴ പെയ്ത് തുടങ്ങും. എന്നാല്‍ ഇന്ത്യയില്‍ നാല് മേഖലകളിലും ശരാശരിയില്‍ കുറവ് മഴ മാത്രമേ ലഭിക്കൂവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയുടെ കിഴക്ക്, വടക്കുകിഴക്ക്,മധ്യ മേഖലകളിലുള്ള സംസ്ഥാനങ്ങളില്‍ ദക്ഷിണേന്ത്യയില്‍ ലഭിക്കുന്നതിനേക്കാള്‍ വളരെ കുറവ് മഴ മാത്രമേ ലഭിക്കൂ. കഴിഞ്ഞ ആഴ്ച സ്കൈമെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ശരാശരി മഴ ലഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മാറിയ കാലാവസ്ഥാ സാഹചര്യങ്ങളില്‍ കുറവ് മഴ മാത്രമേ ലഭിക്കൂവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
തൊടുപുഴ കുമാരമംഗലത്ത് അമ്മയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ ഏഴുവയസുകാരന്റെ നൊമ്പര കഥ സംഗീത ആല്‍ബമായി പൂനരാവിഷ്ക്കരിച്ച് യുവാക്കള്‍. കൂടുതലായും പ്രതിപാദിക്കുന്നത് നഷ്ടപ്പെട്ടുപോയ അച്ഛന്റെ കരുതലും സ്‌നേഹവുമാണ്.
കണ്ണീര്‍ക്കാഴ്ച്ചയെന്ന ഈ ആല്‍ബം നമ്മുടെയെല്ലാം കണ്ണു നനയിക്കും. പ്രതികളുടെ രൂപ സാദൃശയമുള്ളവര്‍ തന്നെയാണ് കഥാപാത്രങ്ങളായി എത്തുന്നത്.
മരിച്ചു പോയ അച്ഛനെ ഓര്‍ത്ത് ഈ കുഞ്ഞു മനസിനെ എത്രത്തോളം വേദനിപ്പിച്ചിരുന്നുവെന്നും ഈ ദൃശ്യങ്ങള്‍ പറയുന്നുണ്ട്. കൊലപാതക കേസിലെ രണ്ടാം പ്രതിയായ അമ്മയും ഒന്നാം പ്രതിയായ സുഹൃത്ത് അരുണ്‍ ആനന്ദുമെല്ലാം അഭിനേതാക്കളിലൂടെ വീണ്ടും ക്രൂരതയുടെ നേര്‍ക്കാഴ്ച്ചകളിലേയ്ക്ക് നമ്മെ കൊണ്ടുപോകുന്നു.
പ്രതി അരുണിനെതിരെയുള്ളതിനേക്കാള്‍ വിദ്വേഷം കേരളക്കരയ്ക്ക് ആ അമ്മയോട് മാത്രമായിരുന്നു. ഇപ്പോള്‍ ആ കുഞ്ഞിനെയും അമ്മയുടെയും സുഹൃത്തിന്റെയും ക്രൂരതകള്‍ സംഗീത ആല്‍ബമായി ഒരു പറ്റം യുവാക്കള്‍ പുനരാവിഷ്‌ക്കരിച്ചിരിക്കുകയാണ്. നമ്മുടെയെല്ലാം കണ്ണു നനയിച്ച സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ആല്‍ബത്തിന്റെ പേര് കണ്ണീര്‍ കാഴ്ച്ചയെന്നാണ്. കൂടുതലായും പ്രതിപാദിക്കുന്നത് നഷ്ടപ്പെട്ടുപോയ അച്ഛന്റെ കരുതലും സ്‌നേഹവുമാണ്.
ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ റംഷാദ് ബക്കറാണ് ആല്‍ബത്തിന്റെയും സംവിധായകന്‍. ഡാവിഞ്ചി സുരേഷാണ് വരികളെഴുതി സംഗീതം നല്‍കിയത്. ഏറെ വിസ്മയിപ്പിക്കുന്നത് സംഭവത്തില്‍ ബന്ധപ്പെട്ടവരുടെ രൂപ സാദൃശയമുള്ളവര്‍ തന്നെയാണ് ആല്‍ബത്തിലും എത്തുന്നത്. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ റംഷാദ് ബക്കറാണ് ആല്‍ബത്തിന്റെയും സംവിധായകന്‍.
നെയ്യാറ്റിന്‍കരയിലെ കുടുംബം കാനറ ബാങ്കില്‍ നിന്നു വായ്പയെടുത്തത് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ്.ലേഖയുടെ ഭർത്താവ് ചന്ദ്രൻ വിദേശത്തു ജോലി ചെയ്തിരുന്ന സമയത്ത് വീട് വയ്ക്കുന്നതിന്റെ ആവശ്യത്തിനാണ് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. ഇതുവരെ എട്ടു ലക്ഷം രൂപ തിരിച്ചടച്ചു. 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നു ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നാണ് ചന്ദ്രന്‍ പറയുന്നത്. 2010ലാണ് തിരിച്ചടവ് മുടങ്ങിയത്. വീട് വില്‍പ്പന നടത്തി കടം വീട്ടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. . ഇനിയും നാലു ലക്ഷം രൂപ കൂടി അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നത്. തിരിച്ചടക്കേണ്ട കാലാവധി കഴിഞ്ഞതോടെ ബാങ്ക് ജപ്തി നോട്ടീസ് അയയ്ക്കുയായിരുന്നു.
ബാങ്ക് തിരുവനന്തപുരം സിജഐം കോടതിയില്‍ കേസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷക കമ്മിഷനും പോലീസും കഴിഞ്ഞ ദിവസം ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തിയിരുന്നു. നാലു ദിവസത്തിനകം 6.80 ലക്ഷം രൂപ നല്‍കാമെന്നും അല്ലെങ്കില്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകാമെന്നും കുടുംബം എഴുതി നല്‍കുകയും ചെയ്തു.
എന്നാല്‍ നാളെ വീട് ജപ്തി ചെയ്യുമെന്നറിയിച്ച് ബാങ്കില്‍നിന്ന് രാവിലെ ഫോണ്‍ കോള്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതിനെത്തുടര്‍ന്നു ലേഖയും വൈഷ്ണവിയും മാനസികമായി തളർന്നിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ഡിഗ്രി വിദ്യാർഥിനിയായ വൈഷ്ണവി മരിക്കുകയും 90% പൊള്ളലേറ്റ ലേഖയെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമ്മ ലേഖയും മരിച്ചു. ഗുരുതരമായി പരുക്കേറ്റ ലേഖ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണു മരണത്തിനു കീഴടങ്ങിയത്. ലേഖയ്ക്ക് 90% പൊള്ളലേറ്റതായി നേരത്തേ മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു മരണം.
മദ്ധ്യവയസ്സിൽ ഒറ്റ ആയിപ്പോയ എന്നോട് ഇനി അടുപ്പം കൂടാൻ വരുന്ന ഒരാളും പ്രേമജ്വരം കൊണ്ട് വരുന്നവൻ അല്ല എന്നൊരു മുന്നറിയിപ്പാണ് ഒരു സുഹൃത്തു മുഖത്തുനോക്കി പറഞ്ഞത്. ഈ പ്രായത്തിലും നല്ല പ്രണയങ്ങളുള്ള മധ്യവയസ്കർ ഉണ്ടെങ്കില്‍ അവർ ഭാഗ്യം ചെയ്തവരാണെന്നും കല കുറിപ്പിൽ പറയുന്നു.
സൈക്കോളജിസ്റ്റ് കല ഷിബുവിന്റെ കാലത്തിനൊപ്പം സഞ്ചരിക്കുന്ന പല പോസ്റ്റുകളും ഇതിനോടകം ജനങ്ങൾ ഏറ്റടുത്തു കഴിഞ്ഞു
കുറിപ്പ് വായിക്കാം:
ഞാൻ എന്റെ അനുഭവങ്ങൾ , ചിന്തകൾ , ആണ് ഇവിടെ പകർത്തുന്നത് ..ഇനി ആർക്കെങ്കിലും നല്ല പ്രണയങ്ങൾ ഉണ്ടെങ്കിൽ ,മദ്ധ്യവയസ്കരെ നിങ്ങൾ ഭാഗ്യം ചെയ്തവർ ..
”നിന്നോട് പ്രണയം ഇനി ഈ പ്രായത്തിൽ ,ആർക്കും ഉണ്ടാകില്ല ..കാമം , കരുതൽ , സ്നേഹം , അതൊക്കെ തന്നെ ഉണ്ടാകു …”
വളരെ അടുത്ത ഒരു പുരുഷ സുഹൃത്ത് ഇതെന്റെ മുഖത്ത് നോക്കി പറഞ്ഞ നിമിഷം ഞാൻ ആദ്യം വല്ലാതെ അപമാനിത ആയി ..ഞാൻ കേരളത്തിലെ കുല സ്ത്രീ ആയി ജീവിക്കാൻ വിധിക്കപെട്ടവൾ ആണ് ..ആ എന്നോട് ….!! നന്നായി ചൊറിഞ്ഞ ആ ചങ്ങാതിയെ തിരിച്ചു ചൊറിയാൻ വാക്കുകൾ ഇല്ല ..കാരണം എന്നോട് പ്രണയം ആണെന്ന് ഭാവിച്ചു ഒരിക്കലും സമീപിച്ചിട്ടില്ല .ഇല്ലാത്ത സ്നേഹം ഉണ്ടെന്നു നടിച്ചിട്ടില്ല ..
.മദ്ധ്യവയസ്സിൽ ഒറ്റ ആയി പോയ എന്നോട് ഇനി അടുപ്പം കൂടാൻ വരുന്ന ഒരാളും പ്രേമജ്വരം കൊണ്ട് വരുന്നവൻ അല്ല എന്നൊരു മുന്നറിയിപ്പ് തന്നു എന്ന് മാത്രം ..പരിചയമുള്ള ഒരു സ്ത്രീ അല്ലെ ?നല്ല ഉദ്ദേശത്തിലാണ് ചങ്ങാതി പറഞ്ഞത് ..
കേരളത്തിൽ ജനിച്ചു , ഇവിടെ വളർന്ന എന്നെ പോലെ ഒരു സ്ത്രീ ജീവിതത്തിന്റെ നട്ടുച്ചയ്ക്ക് ഒറ്റപെടുമ്പോൾ ,സ്വാഭാവികമായ സമൂഹത്തിന്റെ ചില ചോദ്യങ്ങൾ ഉണ്ട് ..ഇനി എന്ത് ?
ഞാൻ തിരക്കിലാണ് . ജോലിയും ഉത്തരവാദിത്വങ്ങളും ഉണ്ട് ..എന്നിരുന്നാലും എന്നിലെ വൈകാരിക താളം എന്നിലേയ്ക്ക് നോക്കി ..പ്രണയിച്ചിട്ടുണ്ടോ ഞാൻ ..പ്രണയിക്കപ്പെട്ടിട്ടുണ്ടോ ..?ഉണ്ട് ..; നല്ല അസ്സലായി ..നിരവധി തവണ ..എങ്കിലും ,അംഗഭംഗം വന്ന അപൂർണ്ണമായ പ്രണയം പോലും ഇപ്പൊ അലട്ടാറില്ല ..അതെന്റെ ഇന്നത്തെ മനഃശാസ്ത്രം ….നാളെ മാറി പോയേകാം ..
ജീവിതത്തിന്റെ ഇരുണ്ട കാലഘട്ടം ചിലർക്ക് അവസാനിക്കുന്നത് മദ്ധ്യവയസ്സിൽ ആണ് ..മറ്റുപലർക്കും തുടങ്ങുന്നത് അവിടെ നിന്നും ..കരിഞ്ഞ സ്വപ്നങ്ങളുടെ ഗന്ധം ശ്വസിച്ചു തുടങ്ങി കഴിയുമ്പോൾ പിന്നെ ഒരു ഭയമാണെന്നു ,എത്രയോ പേര് പറയാറുണ്ട് ..പ്രത്യേകിച്ചും പെണ്ണുങ്ങൾ ..
മനഃസമാധാനക്കേടിന്റെ അഗ്നികുണ്ഡവും പേറി നടക്കുന്ന ഒരുപാടു സമപ്രായക്കാർ എനിക്കറിയാം ..വിവാഹേതര ബന്ധം , വരണ്ടു തുടങ്ങിയ ജീവിതത്തിന്റെ മേൽ ഒരു ഇളം കാറ്റ് പോലെ തുടക്കത്തിൽ തോന്നുമെങ്കിലും , പലപ്പോഴും ക്ഷമയും സഹിഷ്ണതയും കാണിച്ചു മെരുക്കാൻ പറ്റുന്ന ഒന്നല്ലാതായി തീരും ആ ഇടങ്ങൾ ..ജീവിതത്തിന്റെ ചുട്ടു നീറുന്ന കുറെ അനുഭവങ്ങൾക്ക് ഒടുവിൽ എത്തുന്ന മൂന്നാമിടങ്ങൾ മുന്നോട്ടു നീങ്ങുന്നത് കാമം എന്നൊന്നിൽ പിടിച്ചു തന്നെയാകും …പക്ഷെ അതിലേയ്ക്ക് എത്താൻ , കാട്ടികൂട്ടുന്ന അഭിനയമെന്ന കല ..
ഭൂരിപക്ഷം , പുരുഷനും കാഴ്ച്ചയിൽ ആണ് കാമം ഉണ്ടാകുക ..SEXOLOGIST ന്റെ അടുത്ത് ഭാര്യയോട് താല്പര്യം ഇല്ല എന്ന് പറയുമ്പോൾ
വളരെ ലളിതമായി പറഞ്ഞു കൊടുക്കുന്ന ഒന്ന് ..VISUALIZATION ..കണ്ടു മടുത്ത ശരീരത്തോട് കുറഞ്ഞു തുടങ്ങുന്ന ആസക്തി പിടിച്ചു നിർത്താൻ ഒരു മാർഗ്ഗം ..അസ്തമിച്ചു കൊണ്ടിരിക്കുന്ന കാമത്തിന്റെ ഒരു ജ്വാല ഉണർത്താൻ ഉതകുന്ന മൂന്നാമിടങ്ങൾ അങ്ങനെ അല്ലെ ഉടലെടുക്കുന്നത് ..
സിനിമയിലെ രംഗം പോലെ ,ജയന്റെ MUSCLE കണ്ടു വികാരം വരുന്ന മദ്ധ്യവയസ്കയായ ഷീലയെ പോലെ കഥാപാത്രം പെണ്ണുങ്ങൾക്കിടയിൽ വിരളം ..!എന്ന് വെച്ച് ,പ്രായം കൂടും തോറും കുറഞ്ഞു വരുന്ന ഒന്നല്ല ലൈംഗികത ..പടുകൂറ്റൻ തിരമാലകളായി അലച്ചു വന്നു , ഹൃദയഭിത്തികളിൽ ആഞ്ഞടിച്ചു പൊട്ടിച്ചിതറി പോകേണ്ടി വരുന്ന അവസ്ഥകളെ മെരുക്കാൻ ആണ് പാട് ..
കാമത്തിൽ പോലുമുണ്ട് ,പെണ്ണിന്റെ പരിമിതിയും പ്രതിസന്ധിയും ..അനുഭവങ്ങളുടെ ചിന്തകൾ ജനിക്കുമ്പോൾ .,അവിടെ പച്ചയായ ജീവിതമേ സ്വീകരിക്കാൻ തോന്നു ..സമൂഹത്തിന്റെ ,സംസ്കാരത്തിന്റെ , മൂല്യങ്ങളെ , നിയമങ്ങളെ , മറികടന്നു മനസ്സിന്റെ അവസ്ഥയ്ക്ക് ഒത്തു നീങ്ങാൻ സാധിക്കാത്തതിന്റെ പിരിമുറുക്കത്തിൽ നിന്നാണ് ഓരോ മൂന്നാമിടങ്ങളും ജനിക്കുന്നത് …
യഥാർത്ഥ ജീവിതത്തിന്റെ പൊള്ളുന്ന പ്രശ്നങ്ങളിൽ നിന്നും രക്ഷപെടാൻ ..ബോധതലങ്ങളെ നഷ്‌ടമാക്കാൻ ..വ്യവസ്ഥാപിതമായ എല്ലാ ബന്ധങ്ങഉം നിരര്ഥകമാണെന്നു തോന്നിത്തുടങ്ങുമ്പോൾ ,അമ്മയും ഭാര്യയും മകളും പെങ്ങളും മാത്രം വ്യഭിചരിക്കാതെ നോക്കുന്നവനും കുലസ്ത്രീയും ഒന്നിച്ചു കണ്ടെടുക്കുന്ന ഇടനേരം ..മൂന്നാമിടങ്ങൾ ..!
പല ബന്ധങ്ങളും കാണുമ്പോൾ തോന്നാറുണ്ട് ,കാമിക്കുമ്പോൾ മാത്രം ജ്വലിച്ചു നിൽക്കുന്ന ആത്മാർഥത ..അതിലെന്താണ് ഭംഗി ..?പരസ്പരം മനസ്സിലാക്കാനും സ്വത്വം അലിഞ്ഞു ചേരാനും പറ്റാത്ത ബന്ധം ..
തന്റെ വന്യമായ വശീകരണത്തിനു മുന്നിൽ കീഴടങ്ങി എന്ന് അഹങ്കരിച്ചു കൊണ്ട് കുറച്ചു നാൾ .,സ്ത്രീയോ പുരുഷനോ മണ്ടരാകും ..സ്വന്തം അസ്തിത്വത്തിന്റെ അപരിചിതമായ അവസ്ഥ അവിടെ തുടങ്ങുന്നു പലപ്പോഴും ..ഭ്രാന്തിന്റെ അങ്ങേ അറ്റത് പോയവരുണ്ട് ..മൂന്നാമിടങ്ങളിലെ ചതിക്ക് ഇര ആയി ..മധ്യവയസ്സ്‌സിൽ, അതിന്റെ ആവശ്യം ഉണ്ടോ ?
ഉച്ചവെയില് ശേഷം ഊഷ്മാവിന് മാറ്റം വരണം ..മദ്ധ്യവയസ്സിൽ സംഘര്ഷങ്ങളും വൈരുധ്യങ്ങളും ഇല്ലാത്ത ലളിതവും വ്യക്തവുമായ ഒരു ലോകമാണ് സുഖം..സ്നേഹിക്കാം..കരുതലും വാത്സല്യവും നൽകാം ..പ്രണയിച്ചു പറ്റിക്കാതെ കാമിക്കാം ..
അർദ്ധരാത്രിയിൽ തെരുവ് പെണ്ണുങ്ങളെ പ്രാപിക്കുന്നവന് ഒരന്തസ്സുണ്ട് …അവിടെ വൈകാരികമായ ശാരീരിക ബന്ധങ്ങളുണ്ട് ..
അനുഭവങ്ങൾ പകത്വതയിൽ എത്തി കഴിയുമ്പോൾ , പിന്നെ FANTASY യ്ക്ക് സ്ഥാനമില്ല ..പ്രണയം ,സൃഷ്‌ടിക്കുന്ന വർണ്ണാഭയമായ ലോൿത്ത് വിഹരിക്കുന്ന ജോഡികളായി മാറാൻ അത് കൊണ്ട് ഇമ്മിണി പാടാണ്..ആത്മീയതയിലേയ്ക്കും മയക്കുമരുന്നിലേയ്ക്കും മൂന്നാമിടങ്ങളിലെയ്ക്കും പോകാതെ ,സ്നേഹിക്കാം ..
വായിച്ചു അടയാളപ്പെടുത്തിയതിൽ നിന്നും ,ഇതും കൂടി ചേർക്കാം ,”മോസസ് തോറ എഴുതിക്കൊണ്ടിരിക്കുമ്പോൾ ഒരു പദ്യം ദൈവനിന്ദയ്ക്ക് കാരണം ആകുന്നു എന്ന് അദ്ദേഹം പരാതിപ്പെട്ടു ..അപ്പോൾ ദൈവം പറഞ്ഞു .,അമ്രാമിന്റെ മകനെ , നീ എഴുതു.. ആർക്കെങ്കിലും വഴി തെറ്റുന്നു എങ്കിൽ തെറ്റട്ടെ…തെറ്റുകളെ തടുക്കാൻ സാധ്യമല്ല ..!