കൊവിഡ് 19 രൂക്ഷമായി ബാധിച്ച ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരില്‍ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ ഭാര്യയും. യാത്രാപ്രശ്നങ്ങൾ മൂലം നാട്ടിലേക്കു വരാനാകാത്ത അവസ്ഥയിലാണ് മുഹ്സിന്റെ ഭാര്യ. കാമറിനോ സർവകലാശാലയിൽ ഗവേഷകയാണ് ഉത്തർപ്രദേശ് സ്വദേശിയായ മുഹ്സിന്റെ ഭാര്യ ഷഫക് ഖാസിം.
വിഷയം ഇന്നലെ നിയമ സഭയിലും ചർച്ചയാവുകയും ചെയ്തു. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രമേയാവതരണത്തിനു ശേഷമാണു മുഹ്സിന്റെ ഭാര്യയുടെ വിഷയം സഭയിലെത്തിയത്. സഭയിൽ മുഹ്സിന് തൊട്ടടുത്ത് ഇരിക്കുന്ന പി സി ജോർജ്ജ് എംഎൽയായിരുന്നു വിഷയം ഉന്നയിച്ചത്.
മുഹ്സിൻ വലിയ വിഷമത്തിലാണ്, അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോൾ ഇറ്റലിയിലാണ്. ഭാര്യയെ നേരിട്ടു കാണണമെന്നു പട്ടാമ്പി അംഗത്തിന് ആഗ്രഹമുണ്ട്. വിഡിയോ കോളിലൂടെ മാത്രമേ കാണാൻ കഴിയൂ. അവർക്ക് നാട്ടിലെത്താൻ കഴിയുന്നില്ല എന്നായിരുന്നു പിസിയുടെ പരാമർശം. എന്നാൽ നാട്ടിലെത്താനാവാത്തത് അണ് പ്രശ്നം എന്നും ഇവിടെയെത്തിയാൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കാമെന്നു മന്ത്രി കെ.കെ ശൈലജ ഉറപ്പു നൽകി.
ഷഫക് ഖാസിമിന് നാട്ടിലെത്താൻ കഴിയാത്തതിനെ കുറിച്ച് മുഹമ്മദ് മുഹ്സിനും പിന്നീട് വിശദീകരിച്ചു. ”അവൾക്കിനി ഉടൻ വരാൻ കഴിയുമെന്നു തോന്നുന്നില്ല. ടിക്കറ്റ് കിട്ടിയാൽ തന്നെ കോവിഡ് ഉണ്ടോയെന്നു പരിശോധിച്ചു സർട്ടിഫിക്കറ്റ് നൽകാനുള്ള സംവിധാനം ഇറ്റലിയിൽ ഇപ്പോൾ വളരെ ചുരുക്കമാണ്. എയർ ഇന്ത്യ, അലിറ്റാലിയ ഫ്ലൈറ്റുകൾ മാത്രമാണ് ഇങ്ങോട്ടുള്ളത്. അതിൽ എയർ ഇന്ത്യയുടേതു മിക്കതും ഇതിനോടകം റദ്ദാക്കിക്കഴിഞ്ഞു.
ഇറ്റലി പൂർണമായി സ്തംഭനാവസ്ഥയിലാണ്. ആരും പുറത്തിറങ്ങുന്നില്ല. ഇനി സർവകലാശാലയ്ക്കുള്ളിൽ പ്രവേശിക്കരുതെന്ന അറിയിപ്പും വന്നിട്ടുണ്ട്. സർവകലാശാല നൽകിയ അപ്പാർട്ട്മെന്റിലാണു താമസം. പ്രദേശത്തെ കടകൾ ഏതു സമയവും അടച്ചേക്കും. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങി വച്ചിട്ടുണ്ട്. ഷഫക്കിനു ഫെലോഷിപ്പുള്ളതു കൊണ്ടു പ്രശ്നമില്ല. പക്ഷേ മറ്റ് പലരുടെയും അവസ്ഥ വളരെ മോശമാണ്. സൂപ്പർ മാർക്കറ്റുകളിലും മറ്റും പാർട്ട് ടൈം ജോലി ചെയ്താണു ചെലവിനുള്ള പണം കണ്ടെത്തുന്നത്. കടകൾ അടച്ചു പൂട്ടുന്നതോടെ ഇവരുടെ കാര്യം എന്താകുമെന്ന് അറിയില്ല. പലരും സ്വകാര്യ അപാർട്ട്മെന്റ് എടുത്തു താമസിക്കുകയാണ്.
രണ്ടാഴ്ച മുൻപാണ് ഇറ്റലിയിൽ യാത്രാനിരോധനം വരുന്നത്. അതിന് മുൻപ് ഇന്ത്യക്കാർക്ക് ഇങ്ങോട്ടു വരാൻ കഴിയുമായിരുന്നു. പക്ഷേ റോമിലെ വിമാനത്താവളം വരെ എത്തണമെങ്കിൽ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കണമായിരുന്നു. ആ യാത്രയിൽ രോഗം പിടിപെടാനുള്ള സാധ്യത കുടുതലായിരുന്നു. എന്നാൽ ഇന്ത്യക്കാർക്കായി പ്രത്യേക ഗതാഗത സൗകര്യം ഒരുക്കണമെന്ന് ഞാനുൾപ്പെടെ പലരും എംബസിക്കു കത്തയിച്ചിട്ടും അവർ തിരിഞ്ഞുനോക്കിയില്ല.” എന്നും അദ്ദേഹം വ്യക്തമാക്കി.
ഉന്നാവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മുൻ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിനും കൂട്ടുപ്രതികൾക്കും ഇരയുടെ പിതാവിന്റെ മരണം സംബന്ധിച്ച കേസിൽ തടവ് ശിക്ഷ. കേസിൽ സെൻഗാർ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പത്ത് വർഷം തടവിന് വിധിച്ചത്.
2017 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന മുൻ ബി.ജെ.പി എം.എൽ.എ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കുറ്റകരമായ നരഹത്യയ്ക്കും ക്രിമിനൽ ഗൂഡാലോചനക്കുറ്റത്തിനും സെൻഗറും സഹോദരനും രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ഏഴു പേരെ ഈ മാസം ആദ്യം ശിക്ഷിച്ചിരുന്നു. ആകെയുള്ള 11 പ്രതികളിൽ കുൽദീപ് സെൻഗാറും മറ്റ് ആറ് പേരും കുറ്റവാളികളാണെന്നായിരുന്നു കോടതി കണ്ടെത്തൽ.
തടവിന് പുറമെ കുൽദീപ് സിംഗ് സെൻഗാറും സഹോദരനും പത്ത് ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ തുക പെൺകുട്ടിയുടെ കുടുംബത്തിന് നൽകണം. കുടുംബത്തിന്റെ അത്താണിയാണ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതേസമയം ഒരു പൊതുപ്രവർത്തകൻ കൂടിയായ പ്രതി ഇത്തരത്തിൽ ഒരു കുറ്റകൃത്യത്തിൽ പങ്കാളിയായത് ഒരിക്കലും നീതികരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. നിയമ വാഴ്ച ഉറപ്പ് വരുത്താൻ പ്രവർത്തിക്കാൻ ഇടപെടേണ്ടവരാണ് പൊതുപ്രവർത്തകരെന്നും ജില്ലാ ജഡ്ജി ധർമേഷ് ശർമ ചൂണ്ടിക്കാട്ടി.
ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് 2018 ഏപ്രിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വച്ച് മരിച്ചിരുന്നു. ഏപ്രിൽ മൂന്നിന്, പെൺകുട്ടിയുടെ പിതാവും അദ്ദേഹത്തിന്റെ ഒരു സഹപ്രവർത്തകനും അവരുടെ ഗ്രാമമായ മഖിയിലേക്ക് മടങ്ങുമ്പോൾ ശശി പ്രതാപ് സിങ് എന്നയാൾ ലിഫ്റ്റ് നിഷേധിക്കുകയും ഇത് വാക്കേറ്റത്തിന് കാരണമാവുകയും ചെയ്തതായി അതേ വർഷം ജൂലൈയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
അതിനിടെ കഴിഞ്ഞ വർഷം കേസിലെ ഇരയായ പെൺകുട്ടി സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് ബന്ധുക്കൾ തൽക്ഷണം മരിക്കുകയും പെൺകുട്ടി ഗുരുതര അവസ്ഥയിലാവുകയും ചെയ്തിരുന്നു. തുടർന്ന് സുപ്രീംകോടതി ഇടപെട്ട് കേസ് ഡൽഹിയിലേക്ക് മാറ്റുകയും വിചാരണ അതിവേഗം പൂർത്തിയാക്കുകയും ചെയ്യുകയായിരുന്നു.
കോട്ടയത്ത് കൊറോണ നിരീക്ഷണത്തില്‍ ഉള്ളയാള്‍ മരിച്ചു. കൊറോണ സംശയത്തെ തുടര്‍ന്ന് രണ്ടാം ഘട്ട നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാളാണ് മരിച്ചത്. അതേസമയം, കൊറോണ സ്ഥിരീകരിച്ചിട്ടില്ല. സാമ്പിളികള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയക്കും. പക്ഷാഘാതമാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. കൊറോണയെ തുടര്‍ന്ന് ചെങ്ങളം സ്വദേശികളായ രണ്ട് പേര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പരിശോധനാഫലം പോസിറ്റീവാണെങ്കില്‍ അതീവ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.
കണ്ണൂരിൽ ദമ്പതിമാരെ കെട്ടിയിടുകയും 3 ദിവസത്തോളം ഭാര്യയേ ഭർത്താവിന്റെ മുന്നിലിട്ട് പീഢിപ്പിക്കുകയും ചെയ്തിരിക്കുന്നു. കണ്ണൂർ വയനാട് അതിർത്തിയിൽ കൊട്ടിയൂരിലെ അമ്പായത്തോട്ടിലാണ് സംഭവം. ബംഗളൂരുവിലുള്ള മലയാളി ദമ്പതിമാരെയാണ് ഇത്തരത്തിൽ ഉപദ്രവിച്ചത്. ഈ മലയാളി ദമ്പതിമാർക്ക് അമ്പായ തോട്ടിൽ ഫാം ഹൗസ് ഉണ്ടായിരുന്നു.മലയുടെ ഒരുപാട് ഉയരത്തിൽ വന്യ മൃഗ ശല്യം ഉള്ള ഒരു പ്രദേശം കർഷകർ ഒഴിഞ്ഞ് പോയപ്പോൾ ഇവർ അത് വിലക്ക് വാങ്ങിയതായിരുന്നു. 4.5ഏക്കർ സ്ഥലം. അവിടെ ഫാം ഹൗസ്, ഹോസ്ം സ്റ്റേ, ആയുർ വേദ റിസോട്ട് എന്നിവ ഉണ്ടാക്കി. മലമുകളിലേക്ക് കോൺക്രീറ്റ് റോഡും നിർമ്മിച്ചു. അങ്ങിനെ സ്ഥാപനം എല്ലാം പണി പൂർത്തിയാക്കി നോക്കി നടത്താൻ ഏറ്റവും വിശ്വസ്ഥനായ കോഴിക്കോട് കില്ലയിലെ തൊട്ടിൽപ്പാലം സ്വദേശിയായ റോജസ് എന്ന ജിഷ്‌മോൻ എന്നയാളിനേ ഏല്പ്പിച്ചു. എന്നാൽ ജിഷ്മോൻ ആഭാസനും പെണ്ണു പിടിയനും, മോഷ്ടാവും ആയിരുന്നു. പരാതികൾ ഏറെ വന്നതോടെ ഉടമസ്ഥർ സ്ഥാപനം ഏറ്റെടുക്കാനും ജിസ്മോനേ ഒഴിവാക്കാനും പലരെയും അയച്ചു. എല്ലാവരെയും ജിസ്മോനും സംഘവും ഓടിച്ചു
ഒടുവിൽ യഥാർഥ ഉടമകളായ മലയാളി ദമ്പതിമാർ ബാന്മ്ഗ്ളൂരിൽ നിന്നും നേരിട്ട് ഫാം ഹൗസിൽ എത്തി. എന്നാൽ പിന്നെ ഇവരുടെ ജീവിതത്തിലെ ഇരുണ്ട രാത്രികൾ തുടങ്ങുകയായിരുന്നു. യഥാർഥ ഉടമകൾ വന്നപ്പോൾ ജിസ്മോനും സംഘവും ഭർത്താവിനെ ബന്ധിച്ച് കിടത്തി മർദ്ദിച്ചു. പിന്നീട് മയക്ക് മരുന്ന് നല്കി. ഈ സമയം ഭാര്യയേ കെട്ടിയിട്ട് പീഢിപ്പിച്ചു. 3 ദിവസം ഭർത്താവിനെ കെട്ടിയിട്ട് ഭാര്യയേ 5 പേർ ചേർന്ന് ഈ ഫാം ഹൗസിൽ വയ്ച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. കേട്ടാൽ ആരും തലയിൽ കൈവയ്ക്കുന്ന അരുതായ്മകൾ. ഈശ്വരാ എന്ന് സ്വയം വിളിച്ച് പോകുന്ന സംഭവം.
ഒരു ദിവസം പ്രതികൾ ഉറങ്ങിയപ്പോൾ ഒരു വിധം കെട്ടിയിട്ട കയർ പൊട്ടിച്ച് സമീപത്തേ വീട്ടിൽ എത്തുകയായിരുന്നു ഭർത്താവ്. സമീപത്ത് അടുത്തൊന്നും വീടുകൾ ഇല്ലായിരുന്നു. കാട് നിറഞ്ഞ പ്രദേശത്തായിരുന്നു ഈ ആയുർ വേദ റിസോട്ടും ഫാം ഹൗസും. ഭർത്തവ് രക്ഷപെട്ടതറിഞ്ഞ് പ്രതികൾ ഉടൻ തന്നെ സ്ഥലത്ത് നിന്നും മുങ്ങി. ഈ സമയവും മറ്റൊരു ഷെഡിൽ ഭാര്യ ബന്ധിപ്പിക്കപ്പെട്ട നിലയിൽ ആയിരുന്നു എന്നും അറിയുന്നു. ഏതായാലും മനസാക്ഷിയേ പിടിച്ചുലയ്ക്കുന്ന കാര്യങ്ങളാണ് പുറത്ത് വരുന്നത്. കേരളത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നു പോലും വ്യക്തമല്ല.
രക്ഷപെട്ട സ്ത്രീ പറയുന്നത് ഇങ്ങിനെ. അവർ 5 പേർ ഉണ്ടായിരുന്നു. മദ്യവും കഞ്ചാവും ഉപയോഗിച്ച അവർ എന്നെ അതി ക്രൂരമായി പീഢിപ്പിച്ചു. എനിക്ക് വിവരിക്കാൻ ആവുന്നില്ല. പ്രായം പോലും അവർക്ക് ഒരു വിഷയം അല്ലായിരുന്നു….3 ദിവസമാണ് ബന്ധനസ്ഥനായി കിടന്ന് ഈ സ്ത്രീ പീഢനങ്ങൾ ഏറ്റു വാങ്ങിയത്. കോഴിക്കോട് കില്ലയിലെ തൊട്ടിൽപ്പാലം സ്വദേശിയായ റോജസ് എന്ന ജിഷ്‌മോൻ ആണ് ക്രൂരമായ പീഢനത്തിന്റെ സൂത്ര ധാരനും ഒന്നാം പ്രതിയും. ഇയാൾ ഇപ്പോൾ കേരളം വിട്ടതായും സംശയിക്കുന്നു. ഇയാളെ കിട്ടിയാലേ കൂടെ ഉണ്ടായിരുന്ന മറ്റ് 4 പേർ ആരെല്ലാം എന്ന് അറിയൂ.കുറെ കാലമായി ഈ മലയാളി ദമ്പതിമാർ ബാംഗ്ളൂരിൽ ആയിരുന്നു താമസം. അമ്പായത്തോട്ടിൽ ദമ്പതിമാർ നാലേക്കർ വാങ്ങിയിരുന്നു. ഇവിടെ ഫാം നടത്താൻ തൊട്ടിൽപ്പാലം സ്വദേശിയായ റോജസ് എന്ന ജിഷ്‌മോന് അനുമതിയും നൽകി.
ഇതിനിടെയാണ് ജിഷ് മോൻ ക്രിമിനൽ എന്നറിയുന്നത്. ജിഷ്‌മോൻ െബംഗളൂരുവിലെത്തി ആഡംബരക്കാറും കവർന്നതായി പരാതിയിലുണ്ട്. കാറുമായി പോകുന്നത് അവിടെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കർണാടക പോലീസ് കേസെടുത്തു. ജിഷ്‌മോന്റെ പേരിൽ പാനൂർ, തൊട്ടിൽപ്പാലം, കുറ്റ്യാടി എന്നിവിടങ്ങളിൽ വിവിധ കേസുകളുണ്ടെന്ന് ഇരിട്ടി ഡിവൈ.എസ്.പി. സജേഷ് വാഴവളപ്പിൽ പറഞ്ഞു.ജനുവരി 16-ന് അമ്പായത്തോട്ടിലെത്തിയശേഷം ഫാം ഹൗസ് വിട്ടുതരണമെന്നും ഇല്ലെങ്കിൽ പോലീസിൽ പരാതികൊടുക്കുമെന്നും പറഞ്ഞു. ഈ സമയം ജിഷ്‌മോനും ഡ്രൈവറും ഉൾപ്പെടെ അഞ്ചുപേർ കത്തികാട്ടി ഭീഷണിപ്പെടുത്തി ഭർത്താവിനെ പിടിച്ച് കെട്ടുകയും മയക്ക് മരുന്ന് കൊടുക്കുകയും ആയിരുന്നു. തുടർന്നായിരുന്നു ഭാര്യയേ കെട്ടിയിട്ട് കൂട്ട മാനഭംഗം ചെയ്തത്.3 ദിവസങ്ങൾ ആ സ്ത്രീ അനുഭവിച്ചു.
ദമ്പതിമാർ വരുന്നുണ്ട് എന്നറിഞ്ഞ് ജിഷ്‌മോന് കൂട്ടുകാരെയും സംഘടിപ്പിച്ച് ക്രൂര കൃത്യം പ്ളാൻ ചെയ്ത് കാത്തിരിക്കുകയായിരുന്നു. തുടർന്ന് ദമ്പതിമാർ സ്വന്തം ഫാം ഹൗസിൽ എത്തിയപ്പോൾ രണ്ടു ഷെഡ്ഡുകളിലായി കെട്ടിയിട്ടു. മർദിച്ചതിനു പുറമേ മൊബൈൽ ഫോണും എ.ടി.എം. കാർഡും കൈക്കലാക്കി. ഷെഡ്ഡിൽവെച്ച് ജിഷ്‌മോൻ ആയിരുന്നു യുവതിയേ പ്രധാനമായും പീഢിപ്പിച്ചത്.കേസിൽ ഒന്നാം പ്രതിയേ കിട്ടിയാൽ മാത്രമേ മറ്റുള്ളവരേ കുറിച്ച് സൂചനകൾ ലഭിക്കൂ. എന്തായാലും സ്വന്തം സ്ഥലത്തും വീട്ടിലും എത്തിയ ദമ്പതിമാർക്ക് ഈ ദുരനുഭവം ഉണ്ടായത് കേരലത്തേ തന്നെ ഞടുക്കുന്നതാണ്. കൊട്ടിയൂർ റിസർവ് വനത്തോട് ചേർന്ന് കിടക്കുന്ന വന സാമിപ്യ പ്രദേശമാണ് അമ്പായത്തോട്. അവിടെയായിരുന്നു ദമ്പതിമാർക്ക് മോശമായ അനുഭവം ഉണ്ടായ ഫാം ഹൗസും അവരുടെ 4 ഏക്കർ ഭൂമിയും. കാട് നിറഞ്ഞ മേഖല. സമീപത്ത് ഒന്നും ഒരു വീടും ഇല്ല. ഇതു കുറ്റകൃത്യം നടത്താൻ പ്രതികൾക്ക് ധൈര്യവും നല്കി.ജനുവരി 16 മുതൽ 19 വരെ ബന്ദികളാക്കി പീഡിപ്പിച്ചത്. സംഭവത്തിന്റെ ഷോക്കിൽ ആയിരുന്ന ദമ്പതിമാർ ഇപ്പോഴാണ് പരാതിയുമായി രംഗത്ത് വരുന്നത്.
വീട്ടമ്മമാർ ഒളിച്ചോടുന്ന വാർത്തകളും അവരെ പൂട്ടുന്ന പോലീസും ആയിരുന്നു എന്നും വാർത്തകളിൽ. എന്നാൽ ഇപ്പോൾ 2 കുട്ടികളുടെ പിതാവായ തൃശൂരുലെ പോലീസുകാരൻ കാമുകിയുമായി ഒളിച്ചോടുകയും മരണപെടുകയും ചെയ്ത ദാരുണ വാർത്തയാണ് വന്നിരിക്കുന്നത്. കാമുകിയുടെ കൂടെ ഒളിച്ചോടിയ പോലീസ് ഉദ്യോഗസ്ഥനെ വിഷം ഉള്ളില്‍ ചെന്ന് ജീവനറ്റ നിലയില്‍ കന്യാകുമാരി കടല്‍ തീരത്ത് നിന്നും കണ്ടെത്തുകയായിരുന്നു. മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
തൃശൂര്‍ പോലീസ് അക്കാഡമിയിലെ ഡ്രൈവറായ കൊല്ലം പേരൂര്‍ തടാടാര്‍ക്കോണം പരുത്തിപ്പള്ളി വീട്ടില്‍ ബോസ് എന്ന 37 കാരനെയാണ് കന്യാകുമാരിയില്‍ മരിച്ച നലിയില്‍ മത്സ്യ തൊഴിലാളികള്‍ കണ്ടെത്തിയത്. ഇയാളുടെ കാമുകിയായ 33 കാരി കിളികൊല്ലൂര്‍ സ്വദേശിയായ യുവതിയെ ലോഡ്ജ് മുറിയില്‍ വിഷം കഴിച്ച നിലയിലും കണ്ടെത്തിയിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ യുവതി. ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്.
സംഭവത്തെ കുറിച്ച് പോലീസ് നല്‍കുന്നത് ഇങ്ങനെ;
ബോസിനെയും കാമുകി ആയ യുവതിയെയും കഴിഞ്ഞ മാസം നാലാം തീയതി മുതല്‍ കാണാനില്ലെന്ന് കാണിച്ച് ഇവരുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹിതനായ ബോസ് രണ്ട് കുട്ടികളുടെ പിതാവാണ്. കാമുകിയായ യുവതി വിവാഹ മോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഇവര്‍ നേരത്തെ സഹപാഠികളായിരുന്നു. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് വിവരം.
ഈ മാസം ആറാം തീയതി മുതല്‍ കന്യാകുമാരിയിലെ ഒരു ലോഡ്ജില്‍ ഇരുവരും ചേര്‍ന്ന് റൂം വാടകയ്ക്ക് എടുത്ത് താമസിച്ച് വരികയായിരുന്നു. പകല്‍ മുഴുവന്‍ പുറത്ത് ചുറ്റി നടന്ന ശേഷം രാത്രിയിലാണ് ഇവര്‍ റൂമില്‍ വരാറുള്ളതെന്ന് ലോഡ്ജിലെ ജീവനക്കാര്‍ പറഞ്ഞതായി പോലീസ് പറയുന്നു. ഇന്നലെ രാവിലെ 5.30 ഓടെ കടല്‍ തീരത്ത് ബോസ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ കന്യാകുമാരി പോലീസിന് വിവരം നല്‍കി. പോലീസ് പരിശോധനയില്‍ ബോസ് താമസിച്ചിരുന്ന ലോഡ്ജിലെ വിവരവും മറ്റും ലഭിച്ചു. തുടര്‍ന്ന് ലോഡ്ജില്‍ എത്തി മുറി പരിശോധിച്ചപ്പോള്‍ ആണ് യുവതിയെ ആബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ ഇരുവരും വിഷം കഴിച്ചിരുന്നതായി വ്യക്തമായി. ബോസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് രണ്ടുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായില്‍ നിന്നും ഖത്തറില്‍ നിന്നും വന്നവര്‍ക്കാണ് രോഗം. ഇവര്‍ തൃശൂരിലും കണ്ണൂരിലും ചികില്‍സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പൊതുനിയന്ത്രണങ്ങളിലൂടെ വൈറസ് വ്യാപനം തടയാനായെന്ന് മുഖ്യമന്ത്രി.പ്രായമായവര്‍ക്ക് രോഗം വന്നാല്‍ ഗുരുതരമാകും. അതിനാല്‍ പ്രത്യേക ശ്രദ്ധവേണം. വയോജനകേന്ദ്രങ്ങളില്‍ സന്ദര്‍ശകരെ ഒഴിവാക്കണം. ഈ മാസം 31 വരെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് 19 സ്ഥിരീകരിച്ച കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികളുടെ സഞ്ചാരപാത പുറത്തുവിട്ടു. പത്തനംതിട്ട, കോട്ടയം കൊല്ലം ജില്ലകളിലായി പതിനാലിടങ്ങളിലാണ് ഇരുവരും സന്ദര്‍ശനം നടത്തിയത്. പരമാവധി ആളുകളെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ കഴിഞ്ഞതായും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
റാന്നിയില്‍ രോഗം ബാധിച്ച ദമ്പതികളുടെ മകള്‍ക്കും മരുമകനുമാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ മാതാപിതാക്കളെയും സഹോദരനെയും വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നത് ഇവരാണ്. 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന എട്ടാം തീയതി വരെ മൂന്ന് ജില്ലകളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി. പത്തനംതിട്ടയിലും കൊല്ലത്തും റാന്നിയിലെ ബന്ധുക്കളോടൊപ്പമാണ് ഇവര്‍ എത്തിയത്.
കോട്ടയം ജില്ലയില്‍ ഒന്‍പതിടങ്ങളിലാണ് രോഗബാധിതര്‍ എത്തിയത്. മാര്‍ച്ച് ഒന്നിന് ചെങ്ങളത്തെ പെട്രോള്‍ പമ്പിലാണ് ആദ്യം എത്തിയത്. മൂന്നാം തീയതി തിരുവാതുക്കലിലെ ക്ലിനിക്കിലെത്തി ഡോക്ടറെ കണ്ടു. നാലിന് ചിങ്ങവനത്തെ വര്‍ക്ഷോപ്പിലെത്തിയ ശേഷം കോടിമതയിലെ കടയിലുമെത്തി. ഇവരുടെ കാറിലായിരുന്നു ഈ ദിവസങ്ങളിലെ യാത്ര. പിന്നീട് റാന്നിയില്‍ പോയ ഇവര്‍ അഞ്ചാം തീയതി കോട്ടയത്ത് മടങ്ങിയെത്തി. രാത്രി സിഎംഎസ് കോളജിന് സമീപത്തെ ബേക്കറിയിലെത്തിയ ഇരുവരും തൊട്ടടുത്ത ദിവസം തിരുവാതുക്കലെത്തി വീണ്ടും ഡോക്ടറെ കണ്ടു. ഏഴാം തീയതി സുഹൃത്തിന്‍റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഇല്ലിക്കലിലും ചെങ്ങളത്തെ തട്ടുകടയിലുമെത്തി.
ക്ലിനിക്കിലെ ഡോക്ടര്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ഭൂരിഭാഗം ആളുകളും ഇതിനോടകം ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലുണ്ട്. വിട്ടുപോയവരെ കണ്ടെത്താനാണ് സഞ്ചാരപാത പുറത്തിറക്കിയത്. കോട്ടയതെത്തിയ റാന്നി സ്വദേശികളുടെ യാത്രാ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. രണ്ട് കൂട്ടരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 74 പേരെ കണ്ടെത്തി. പരോക്ഷ സമ്പര്‍ക്കത്തിലുണ്ടായിരുന്ന മുന്നൂറിലേറെ പേരെയും തിരിച്ചറിഞ്ഞു.
ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ മീഡിയാ മാനിയ ആണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് സംഗീതജ്ഞന്‍ ഷാന്‍ റഹ്മാന്‍. കേരളം അതീവ ജാഗ്രതയോടും കൃത്യതയോടെയും നീങ്ങുമ്പോള്‍ നിയമസഭയില്‍ പ്രതിപക്ഷ ഉണ്ടാക്കിയ നാടകത്തെ പൊളിച്ചടുക്കിയാണ് ഷാനിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആരോഗ്യ മന്ത്രിയുടെ പ്രസംഗങ്ങളെ ചൂഷണം ചെയ്ത് അവര്‍ നിലവാരമില്ലാത്ത നാടകം കളിക്കുകയാണെന്ന് ഷാന്‍ പറഞ്ഞു. സംസ്ഥാനത്ത് നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് നിങ്ങള്‍ മാളങ്ങളില്‍ ഒളിച്ചപ്പോഴും അതിനെതിരെ ധീരമായി പൊരുതി വിജയം കൈവരിച്ച ആരോഗ്യമന്ത്രിയാണ് കെ കെ ശൈലജ എന്ന് ഷാന്‍ റഹ്മാന്‍ കുറിച്ചു.
ഷാനിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ലോകമെമ്പാടും വ്യാപിക്കുന്ന രോഗമായി പ്രഖ്യാപിച്ചിരിക്കുന്നു. വൈറസിനെ പ്രതിരോധിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച് അധികാരികളില്‍ നിന്നും വിവരങ്ങള്‍ അറിയുവാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയ ആണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആരോപിച്ചു. പബ്ലിസിറ്റി നേടാന്‍ വേണ്ടി മന്ത്രി തുടരെ തുടരെ പ്രസ് കോണ്‍ഫറന്‍സ് വിളിക്കുന്നു എന്നും അദ്ദേഹം പറയുന്നു.
പ്രിയപ്പെട്ട സര്‍, നിപ്പ വൈറസ് കാലത്ത് നിങ്ങള്‍ ഓരോരുത്തരും പലയിടങ്ങളില്‍ മാളങ്ങളില്‍ പോയി ഒളിച്ചപ്പോള്‍ ആരോഗ്യ മന്ത്രിയും സംഘവും നിപ്പ വൈറസിനെ നേരിട്ടു. അത്തരം വലിയ പ്രതിസന്ധികളില്‍ പോലും നമ്മള്‍ വിജയിച്ചു. കാരണം വളരെ കഴിവും പ്രാപ്തിയുമുള്ള ആരോഗ്യമന്ത്രിയാണ് കേരളത്തിന്റേത്. തന്റെ ആളുകളെ സേവിക്കാനും പരിചരിക്കാനുമായി രാപകല്‍ വ്യത്യാസമില്ലാതെ അവര്‍ അധ്വാനിക്കുന്നു. ജനങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നു.
ലോകം മുഴുവന്‍ നമ്മുടെ നാടിനെ ഉറ്റു നോക്കുന്നു. ലോകം നമ്മില്‍ നിന്നു പഠിക്കുന്നു. നിങ്ങള്‍ക്കിതൊന്നും സഹിക്കില്ല എന്നെനിക്കറിയാം. കാരണം ഇവയൊക്കെ കാണുമ്‌ബോള്‍ നിങ്ങള്‍ക്ക് പൊതുജന ശ്രദ്ധ നഷ്ടപ്പെടുകയാണ്. ഒരിക്കലും ജനശ്രദ്ധ ആഗ്രഹിക്കാത്ത ഒരാളിലേക്കാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ. ഷൈലജ മാഡം സധൈര്യം അവരുടെ കടമ ചെയ്യുന്നു.
പ്രതിപക്ഷത്തെക്കുറിച്ചോര്‍ക്കുമ്‌ബോള്‍ നാണക്കേട് തോന്നുന്നു. എല്ലാവരും ഒരുമിച്ചു നില്‍ക്കുമ്പോഴും ഷൈലജ മാഡം നടത്തുന്ന ആത്മസമര്‍പ്പണത്തെയും പ്രസംഗങ്ങളെയും ചൂഷണം ചെയ്ത് നിലവാരമില്ലാത്ത നാടകങ്ങളാണ് നിങ്ങള്‍ നടത്തുന്നത്. കഷ്ടം തോന്നുന്നു. ഷൈലജ മാഡം പറഞ്ഞതു പോലെ ‘ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്’.
തിരുവനന്തപുരം: ഡോ. ഷിംന അസിസിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തി ടി. പി സെന്‍കുമാര്‍. ഷിംന അസീസ് ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് അറിയാമെന്നും വാക്‌സിന്‍ വിരുദ്ധ പ്രചരണക്കാലത്ത് ഷിംന എവിടെയായിരുന്നുവെന്നുമായിരുന്നു ടി. പി സെന്‍കുമാര്‍ ചോദിച്ചത്.
‘ഷിംന അസീസ് ആര്‍ക്ക് വേണ്ടിയാണു സംസാരിയ്ക്കുന്നത് എന്നൊക്കെ മനസ്സിലായിട്ടുണ്ട്. ഈ ഷിംന മുന്‍പ് വാക്‌സിന്‍ വിരുദ്ധപ്രചരണം നടക്കുമ്പോള്‍ അതിനെതിരെ എന്തെങ്കിലും പറഞ്ഞോ?,’ ടി. പി സെന്‍കുമാര്‍ ചോദിച്ചു.
വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു ടി. പി സെന്‍കുമാറിന്റെ പ്രതികരണം.
അതേസമയം വാര്‍ത്താ സമ്മേളനത്തിനിടെ ടി. പി സെന്‍കുമാറിന്റെ പരാമര്‍ശത്തെ ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തക രംഗത്തെത്തി. വാക്‌സിന്‍ വിരുദ്ധ പ്രചാരണകാലത്ത് അതിനെതിരെ ഏറ്റവുമധികം പ്രതികരിച്ചയാളാണ് ഷിംന അസീസ് എന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.
സെന്‍കുമാറിന്റെ പ്രചരണങ്ങളെ തള്ളി ഡോ. ജിനേഷ് പി. എസും രംഗത്തെത്തിയിരുന്നു. വാക്‌സിനേഷന്‍ എടുത്താല്‍ കുട്ടികളുണ്ടാവില്ലെന്നും ഓട്ടിസം വരുമെന്നും പറഞ്ഞിരുന്ന കാലത്ത് അതിനെതിരെ പ്രതികരിച്ചയാളാണ് ഷിംന അസീസെന്ന് ജിനേഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
വാക്‌സിന്‍ സുരക്ഷിതമെങ്കില്‍ സ്വയം സ്വീകരിക്കാന്‍ വെല്ലുവിളിച്ച ഒരു പിതാവിന് മറുപടിയായി സ്വന്തം ശരീരത്തില്‍ പൊതുസ്ഥലത്ത് വെച്ച് വാക്‌സിന്‍ എടുത്ത് കാണിച്ച വ്യക്തിയാണ് ഷിംനയെന്നും ജിനേഷ് പറഞ്ഞു.
‘എം. ആര്‍ വാക്‌സിനേഷന്‍ കാലം. ഈ നുണപ്രചരണങ്ങള്‍ വിശ്വസിച്ച് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മടിച്ച കാലം. വാക്‌സിന്‍ സുരക്ഷിതമെങ്കില്‍ സ്വയം സ്വീകരിക്കാന്‍ വെല്ലുവിളിച്ച ഒരു പിതാവിന് മറുപടിയായി സ്വന്തം ശരീരത്തില്‍ പൊതുസ്ഥലത്ത് വെച്ച് വാക്‌സിന്‍ എടുത്ത് കാണിച്ച വ്യക്തിയാണ് ഷിംന. കേരളത്തിലാകെ വാക്‌സിനേഷന്‍ പദ്ധതികള്‍ക്ക് വലിയ ഊര്‍ജ്ജമായി മാറിയ ഒരു പ്രവൃത്തി,’ ജിനേഷ് പ്രതികരിച്ചു.
വാര്‍ത്താ സമ്മേളനത്തിനിടയില്‍ ടി. പി സെന്‍കുമാര്‍ വര്‍ഗീയതയാണ് പറയുന്നതെന്നും അതൊരു മുസ്‌ലിം ആയതു കൊണ്ടാണെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞു.
‘എന്തൊരു വര്‍ഗ്ഗീയതയാ പറഞ്ഞുകൊണ്ടിരുന്നത്. ആ ഷിംനയുടെ പേരു തന്നെ ഇങ്ങനെ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിയ്ക്കുകയാണു. അതൊരു മുസ്ലിം കൊച്ച് ആയോണ്ട്,’ മാധ്യമപ്രവര്‍ത്തക പറഞ്ഞു.
വാക്‌സിനേഷന്‍ വിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ മറ്റു ധാരാളം ഡോക്ടര്‍മാര്‍ പ്രതികരിച്ചുണ്ടെങ്കിലും സെന്‍കുമാകര്‍ ഷിംന അസീസിന്റെ പേരുമാത്രം പരാമര്‍ശിക്കുകയായിരുന്നു ജിനേഷ് പി. എസ് പറഞ്ഞു.
അതേസമയം വാക്‌സിനേഷന്‍ വിരുദ്ധ പ്രചാരണക്കാലത്ത് അതിനെതിരെ പ്രതികരിച്ചുവെന്ന് ഷിംന വ്യക്തമാക്കി. വാക്‌സിനേഷന്‍ വിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ പ്രതികരിച്ച 30ലധികം വരുന്ന പോസ്റ്റുകളുടെ ലിങ്കുകളും ഷിംന പങ്കുവെച്ചു.
ഇറ്റലിയിൽ നിന്നെത്തിയ റാന്നികുടുംബത്തെ പരിശോധിക്കുന്നതിൽ വിമാനത്താവളത്തിൽ വീഴ്ച വന്നിട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി രംഗത്ത്. പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന് ആരോഗ്യമന്ത്രി നൽകിയ മറുപടിയിലാണ് മന്ത്രിയുടെ വാക്കുകള്‍. പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ചാണ് മന്ത്രി പ്രസംഗിച്ചത്. .
മന്ത്രിയുടെ വാക്കുകള്‍:
കുടുംബത്തിന്റെ നിസഹകരണമാണ് ഇൗ പ്രശ്നങ്ങൾക്ക് കാരണമെന്ന് കെ.കെ ശൈലജ ആവർത്തിച്ച് വ്യക്തമാക്കുന്നു. എല്ലാ മുന്നറിയിപ്പുകളും നൽകിയിട്ടും വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയരാകാതെ ഇവർ കടന്നു കളയുകയായിരുന്നു.
ഇറ്റലിയിൽ നിന്നും ദോഹയിലെത്തിയ ശേഷമാണ് ഇവർ കേരളത്തിലേക്ക് എത്തുന്നത്. വിമാനത്തിനുള്ളിൽ പോലും കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. അനൗൺസ്മെന്റ് ഉണ്ടായിരുന്നു. ഇറ്റലിയിൽ നിന്നും വരുന്നവർ പരിശോധനയ്ക്ക് വിധേയമാകണം എന്ന്. എന്നാൽ കുടുംബം ഇതിന് വഴങ്ങിയില്ല. സൂത്രത്തിൽ പോകാൻ താൽപര്യമുള്ളവർക്ക് അതിനുള്ള സംവിധാനങ്ങൾ കണ്ടെത്താനോണോ പ്രായസം. അങ്ങനെയാണ് ഇവർ പരിശോധന കൂടാതെ പുറത്തുകടന്നത്.
പിന്നീട് ഇവർക്ക് പനിയായി സ്വകാര്യ ആശുപത്രിയിലെത്തി. അവിടെയും ഇറ്റലിയിൽ നിന്നും വന്നതാണെന്ന് അവർ വ്യക്തമാക്കിയില്ല. എന്നിട്ടും ഇവർ പലയിടത്തും പോയി. അയൽവാസിയും ബന്ധുവുമായ ഒരാൾക്ക് പനി വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അയൽക്കാരൻ പനിയുമായി ഗവൺമെന്റ് ആശുപത്രിയിലെത്തി. അയാളോട് ചോദിച്ചപ്പോഴാണ് ഇറ്റലിക്കാർ വന്ന സംഭവം അറിയുന്നത്.
സംഭവം അറിഞ്ഞ് ആരോഗ്യവകുപ്പ് അധികൃതർ വീട്ടിലെത്തിയപ്പോഴും സഹകരിക്കാൻ ഇവർ തയാറായില്ല. ആശുപത്രിയിൽ വരാനോ ആംബുലൻസിൽ കയറാനെ തയാറായില്ല. കാറിൽ വന്നോളാമെന്നാണ് പറഞ്ഞത്. അത്രമാത്രം ബുദ്ധിമുട്ടിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇപ്പോൾ ഇവർക്കെതിരെ കേസെടുക്കാനല്ല സർക്കാർ നീക്കം. ആ ജീവനുകൾ രക്ഷിക്കുക എന്നത് മാത്രമാണ് മുന്നിലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
14 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തിയതായി മന്ത്രി കെ.കെ.ശൈലജ. നിലവില്‍ 3313 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇവരില്‍ 3020 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1179 സാംപിളുകള്‍ പരിശോധിച്ചു. 273 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇറ്റലിയില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയ മൂന്നംഗ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 969 പേരെയാണ് കണ്ടെത്തിയത്. ഇതില്‍ 129 പേരെ ഹൈ റിസ്ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ 13 ശതമാനം പേര്‍ 60 വയസില്‍ കൂടുതലുള്ളവരാണ്. അവര്‍ക്ക് പ്രത്യേക പരിചരണമാണ് നല്‍കുന്നത്. കോട്ടയത്ത് 60 പേര്‍ കോണ്ടാക്ട് ലിസ്റ്റിലുണ്ട്. എറണാകുളത്ത് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ള മൂന്ന് വയസുകാരനുമായും മാതാപിതാക്കളുമായും സമ്ബര്‍ക്കം പുലര്‍ത്തിയ 33 ഹൈ റിസ്കുള്ളവര്‍ ഉള്‍പ്പെടെ 131 പേരെയും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരവും കോഴിക്കോടും സാംപിളുകള്‍ ടെസ്റ്റ് ചെയ്ത് തുടങ്ങി. പബ്ലിക് ഹെല്‍ത്ത് ലാബ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, രാജീവ്ഗാന്ധി ബയോ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പരിശോധനയ്ക്കായി അനുമതി തേടിയിട്ടുണ്ട്. ഇതിനും കൂടി അനുമതി കിട്ടിയാല്‍ വേഗത്തില്‍ ഫലം ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ കേരളത്തിലേക്ക് വരുന്നുണ്ട്. വിമാനത്താവളത്തില്‍ സ്ക്രീനിംഗ് ശക്തമാക്കി. വിമാനത്താവളത്തില്‍ കൃത്യമായ സ്ക്രീനിംഗ് നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.