India

പൂച്ചക്കുഞ്ഞിന്റെ കണ്ണുകളില്‍നിന്ന് ഭയം മാറിയിട്ടില്ല. എന്നാലും സ്‌നേഹത്തോടെ ആളുകള്‍ നല്‍കുന്ന ഭക്ഷണവും വെള്ളവും മെട്രോ മിക്കിയെന്ന പൂച്ചക്കുഞ്ഞ് കഴിക്കുന്നുണ്ട്.

മെട്രോയില്‍ കുടുങ്ങിപ്പോയ പൂച്ചക്കുഞ്ഞിന് എസ്.പി.സി.എ. (സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ്) അധികൃതര്‍ നല്‍കിയ ഓമനപ്പേരാണ് ‘മെട്രോ മിക്കി’. ഇപ്പോള്‍ പനമ്പിള്ളി നഗര്‍ മൃഗാശുപത്രിയില്‍ കഴിയുകയാണ് പൂച്ചക്കുഞ്ഞ്.

മെട്രോ തൂണിനു മുകളില്‍നിന്ന് അഗ്‌നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തിയ പൂച്ചക്കുഞ്ഞ് വൈറലായതോടെ അതിനെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് നിരവധി ആളുകളാണ് എത്തുന്നത്. മെട്രോ തൂണുകള്‍ക്കിടയില്‍നിന്ന് മിക്കിയെ രക്ഷിക്കുന്നത് കാണാന്‍ ഒട്ടനവധി ആളുകളായിരുന്നു മണിക്കൂറുകളോളും കാത്ത് നിന്നിരുന്നത്. സോഷ്യല്‍മീഡിയയില്‍ പൂച്ചക്കുഞ്ഞിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. മെട്രോ മിക്കിക്ക് ആരാധകരേയും ലഭിച്ചിരുന്നു.

ചൊവ്വാഴ്ച മെട്രോ മിക്കിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പും മറ്റു പ്രതിരോധ കുത്തിവെപ്പുകളും നല്‍കും. തുടര്‍ന്ന് പൂച്ചക്കുഞ്ഞിനെ ദത്തു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി പൂച്ചകളുള്ള വീട്ടിലേക്ക് ദത്തു നല്‍കില്ല. പൂച്ചക്കുഞ്ഞിന് പരമാവധി സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണിത്. മെട്രോ മിക്കിയെ ആവശ്യമുള്ളവര്‍ക്ക് എസ്.പി.സി.എ. അധികൃതരുമായി ബന്ധപ്പെടാം.

വിനോദയാത്രയ്ക്കുപോയ 8 മലയാളികള്‍ നേപ്പാളിലെ ഹോട്ടലില്‍ മരിച്ച നിലയില്‍. ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ദുരന്തം. മുറിയിലെ ഹീറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതാകാം കാരണമെന്ന് പൊലീസ്.  കാഠ്മണ്ഡുവില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എത്തി. മരിച്ചത് ശ്വാസംമുട്ടിയാണെന്ന് ആശുപത്രി അധികൃതര്‍. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ മരണം സംഭവിച്ചിരുന്നെന്നും അധികൃതർ വ്യക്തമാക്കി. മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍ എത്തിച്ചു. അതേസമയം, പ്രവീണിന്റെ രണ്ടാമത്തെ കുട്ടി ആര്‍ച്ച രക്ഷപെട്ടു. ദമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ദുരന്തം. മുറിയിലെ ഹീറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതാകാം കാരണമെന്ന് പൊലീസ്.

മരിച്ചത് ഏറെയും തിരുവനന്തപുരത്തുനിന്നുള്ളവരാണ്. നേപ്പാളില്‍ മരിച്ചത് ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളുമുണ്ട്. പ്രവീണ്‍ കുമാര്‍ നായര്‍ (39), ശരണ്യ (34), ടി.ബി.രഞ്ജിത് കുമാര്‍ (39), ഇന്ദു രഞ്ജിത്, ശ്രീഭദ്ര (9), അഭിനവ് (9), അഭി നായര്‍, വൈഷ്ണവ് എന്നിവരാണ് മരിച്ചത്. വിനോദയാത്രാസംഘത്തില്‍ 15 പേരുണ്ടായിരുന്നു. സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളുമാണ് വിനോദയാത്രയ്ക്കു പോയത്. കഴിഞ്ഞ ശനിയാഴ്ച കൊച്ചിയില്‍ നിന്നായിരുന്നു ഇവരുടെ യാത്ര.

നാലു മുറികള്‍ ബുക് ചെയ്തെങ്കിലും എട്ടുപേര്‍ താമസിച്ചത് ഒരുമുറിയിലായിരുന്നു. എല്ലാ വാതിലുകളും ജനലുകളും ഉള്ളില്‍ നിന്ന് കുറ്റിയിട്ടെന്ന് ഹോട്ടല്‍ മാനേജര്‍ പറയുന്നു. അതേസമയം, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടി നോര്‍ക്ക ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി. മൃതദേഹങ്ങൾ നാളെത്തന്നെ നാട്ടിലെത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

നേപ്പാളിലെ വിനോദ യാത്ര ഒരു കുടുംബത്തിലെ മുഴുവന്‍ ജീവനും എടുത്തു. നേപ്പാള്‍ ദമാനിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. എട്ട് മലയാളികളാണ് മരിച്ചിരുന്നത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും നാലു കുട്ടികളുമാണ് മരിച്ചത്.

കാഠ്മണ്ഡുവില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയാണ് ഈ ഹോട്ടല്‍. തിരുവനന്തപുരം സ്വദേശികളായ പ്രവീണും കുടുംബവും കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ രഞ്ജിത് കുമാറിന്റെ കുടുംബവുമാണ് മരിച്ചത്. തിരുവനന്തപുരം ചേങ്കോട്ടുകോണം പ്രവീണ്‍ കുമാര്‍ നായര്‍(39), ശരണ്യ(34), കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍(39), വൈഷ്ണവ് രഞ്ജിത്്(2) ഇന്ദു രഞ്ജിത്, ശ്രീഭദ്ര(9), അഭിനവ്(9) എന്നിവരാണ് മരിച്ചത്. രഞ്ജിത്തിന്റെ ഒരു കുട്ടി രക്ഷപ്പെട്ടു.മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് വി മുരളീധരന്‍ അറിയിച്ചു. മൃതദേഹങ്ങള്‍ ഇപ്പോള്‍ കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവര്‍ ശ്വാസംമുട്ടി മരിച്ചതാകാമെന്ന് പ്രാഥമിക നിഗമനം. തണുപ്പകറ്റാന്‍ ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. മുറിയിലെ ഗ്യാസ് ഹീറ്റര്‍ തകരാറിലായിരുന്നുവെന്നാണ് വിവരം. 15 പേര്‍ ഇവരുടെ സംഘത്തിലുണ്ടായിരുന്നു.നാലു സ്യൂട്ട് മുറികളാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. ഇതില്‍ അപകടത്തില്‍പ്പെട്ട എട്ടുപേര്‍ ഒരു മുറിയിലാണ് കഴിഞ്ഞതെന്ന് റിസോര്‍ട്ട് മാനേജര്‍ പറയുന്നു.രാവിലെ വാതിലില്‍ തട്ടിനോക്കുമ്പോള്‍ പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്തുകടന്നപ്പോള്‍ എല്ലാവരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുറിയിലെ ജനലുകളും വാതിലുകളും അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. അതിനാല്‍ മുറിയിലേക്ക് പുറത്തുനിന്നുളള വായുസഞ്ചാരം കടക്കാത്ത സ്ഥിതിയായിരുന്നുവെന്ന് മാനേജര്‍ പറയുന്നു.

നേപ്പാളിൽ വിനോദയാത്രക്കെത്തിയ സംഘത്തിലെ നാലു കുട്ടികളടക്കം എട്ട് മലയാളികൾ ശ്വാസംമുട്ടി മരിച്ചു. മരിച്ചത് തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രബിൻ കുമാർ നായർ (39), ശരണ്യ (34), രഞ്ജിത് കുമാർ (39), ഇന്ദു രഞ്ജിത് (34), ശ്രീ ഭദ്ര (9), അബിനബ് സൊറായ (ഒമ്പത്), അബി നായർ (ഏഴ്), വൈഷ്ണവ് രഞ്ജിത് (രണ്ട്) എന്നിവരാണ് മരിച്ചത്.

നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 55 കിലോമീറ്റർ അകലെ മാകവൻപുർ ജില്ലയിലെ ദാമനിലെ റിസോർട്ടിലാണ് സംഭവം. ഹോട്ടലിലെ മുറിയിൽവെച്ച് ശ്വാസം മുട്ടിയാണ് മരണമെന്ന് മാകവൻപുർ എസ്.പി സുശീൽ സിങ് രാത്തോർ പറഞ്ഞു. റൂമിലെ ഗ്യാസ് ഹീറ്ററിൽനിന്നുള്ള കാർബൺ മോഡോക്സൈഡ് ശ്വസിച്ചതാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനമായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ഇവരെ വിമാന മാർഗം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. കാഠ്മണ്ഡുവിലെ ദുംബരാഹിയിലെ ആശുപത്രിയിൽ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ത്രിഭുവൻ യൂനിവേഴ്സിറ്റി ടീച്ചിങ് ആശുപത്രിയിലേക്ക് മാറ്റും.

ബ്രിട്ടീഷുകാരില്‍ നിന്ന് മോചിതരാകുന്നതിനുമുന്‍പ് വരെ ഇന്ത്യയെന്ന ആശയം ഉണ്ടായിരുന്നില്ലെന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍. അടുത്തിടെ ബോക്‌സോഫീസ് ഹിറ്റായി മാറിയ സെയ്ഫ് അലി ഖാന്റെ ചിത്രം താനാജിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുമ്പോഴായിരുന്നു സെയ്ഫിന്റെ പരാമര്‍ശം.

ചിത്രത്തില്‍ വരച്ചുകാട്ടിയ ചരിത്രത്തിനെതിരെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഇന്ത്യ എന്ന ആശയം എന്നു പറഞ്ഞു കൊണ്ട് സെയ്ഫ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദങ്ങള്‍ക്ക് ഇടയാക്കി. അഭിമുഖത്തില്‍ അവതാരക ചോദിച്ച ചോദ്യങ്ങളില്‍ നിന്നാണ് ഇങ്ങനെയൊരു പോസ്റ്റ് സെയ്ഫ് ഇടാന്‍ കാരണവും.

താനാജിയിലെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്നതല്ലേ എന്ന് അവതാരക ചോദിച്ചപ്പോള്‍ സെയ്ഫ് പറഞ്ഞ മറുപടി ഇങ്ങനെ.. ഈ ചിത്രത്തിലുള്ള യഥാര്‍ത്ഥ ചരിത്രമാണെന്ന് ഞാന്‍ കരുതുന്നില്ല. ബ്രിട്ടീഷ് ഇവിടം വിട്ട് പോകുന്നതിനു തൊട്ടുമുന്‍പ് വരെ ഇന്ത്യയെന്ന ആശയം ഇല്ലായിരുന്നുവെന്നും താരം പറഞ്ഞു. ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ എത്തി.

തനിക്ക് ചരിത്രം നന്നായി അറിയാമെന്ന് പറഞ്ഞ് സെയ്ഫ് ചരിത്ര ഭൂപടം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. താനാജി എന്ന ചിത്രത്തില്‍ ചരിത്രത്തെ മാറ്റി കുറിച്ചത് ഞാന്‍ എതിര്‍ത്തിട്ടില്ല. ചില കാരണങ്ങള്‍ കൊണ്ട് അത്തരമൊരു നിലപാട് എടുക്കാന്‍ സാധിച്ചില്ല. അടുത്ത തവണ സാധിച്ചേക്കുമെന്നും സെയ്ഫ് പറയുകയുണ്ടായി.

ഇത് ചരിത്രമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കില്ല. ചരിത്രത്തെക്കുറിച്ച് തനിക്ക് നന്നായി അറിയാമെന്നും താരം പറയുന്നു. ഇന്ത്യയെന്ന സങ്കല്‍പ്പം ബ്രിട്ടീഷുകാര്‍ നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നതുവരെ ഉണ്ടായിരുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അതിനെക്കുറിച്ച് ഉറക്കെ തര്‍ക്കിക്കാനൊന്നും താല്‍പര്യമില്ലെന്നും താരം പറഞ്ഞു.

ഈസ്റ്റ് ഇന്ത്യാ കമ്പനി 1600ല്‍ സ്ഥാപിതമായിട്ടുണ്ടെന്നും, കൊളംമ്പസ് ഇന്ത്യ കണ്ടുപിടിക്കാന്‍ 1492ല്‍ പോയിട്ടുണ്ടെന്നും, ഇന്ത്യന്‍ മഹാസമുദ്രം എന്ന പേര് 1515മുതല്‍ ഉണ്ടെന്നും സെയ്ഫിന് അറിയാമല്ലോ എന്ന വിമര്‍ശകന്‍ ചോദിക്കുന്നു. സെയ്ഫ് പറഞ്ഞത് ശരിയാണെന്നും കൊളംമ്പസ് പോകിസ്താന്‍ കണ്ടുപിടിക്കാനാണ് ഇറങ്ങിയതെന്നും, 1400 വര്‍ഷത്തോളം പഴക്കമുണ്ട് പാകിസ്ഥാനെന്നും, ഇന്ത്യ ചരിത്ര പുസ്തകം തിരുത്തിയെന്നുമാണ് മറ്റൊരു പരിഹാസം.

ഹൃത്വിക് റോഷനെയും അമിതാഭ് ബച്ചനെയും വരെ ഞെട്ടിച്ച ചുവടുകളുമായെത്തിയ ആ ഡാന്‍സർ ഒടുവിൽ മിനി സ്ക്രീനിൽ. മുക്കാലാ എന്ന ഗാനത്തിന് അമ്പരപ്പിക്കുന്ന എയർവാക്ക് നടത്തിയത് ബാബ ജാക്സണെന്ന് അറിയപ്പെടുന്ന യുവരാജ് ആയിരുന്നു. ഇന്ത്യാസ് ബെസ്റ്റ് ഡാൻസറിന്റെ ഓഡിഷനിലാണ് യുവരാജ് പ്രത്യക്ഷപ്പെട്ടത്. ബോളിവുഡ് പാട്ടിന് സാക്ഷാൽ മൈക്കൽ ജാക്സന്റെ ചുവടുകൾ വയ്ക്കാനാണ് തനിക്ക് ആഗ്രഹമെന്ന് യുവരാജ് പറയുന്നു.

ടിക്ടോക്കിൽ പത്ത് ലക്ഷത്തിലേറെ ആരാധകരാണ് യുവരാജിനുള്ളത്. അവസാനം വരെ കാണുകയെന്ന കുറിപ്പോടെ യുവരാജിന്റെ ആരാധകരിലൊരാൾ ട്വീറ്റ് ചെയ്ത വിഡിയോയിൽ ഹൃത്വികിനെയും പ്രഭുദേവയയും ടാഗ് ചെയ്തതോടെയാണ് വിഡിയോ വൈറലായത്. വിഡിയോ പിന്നീട് ഹൃത്വികും അമിതാഭ് ബച്ചനും രവീണ ടണ്ടനുമെല്ലാം പങ്കുവച്ചിരുന്നു. യുവരാജിനെ കണ്ടെത്താൻ സഹായിക്കൂ എന്നായിരുന്നു ഹൃത്വികിന്റെ ട്വീറ്റ്. തന്നെ പ്രോത്സാഹിപ്പിച്ച താരങ്ങൾക്കും ആരാധകർക്കും യുവരാജ് നന്ദി അറിയിച്ചു.

 

 

View this post on Instagram

 

💕💕💕#babajackson #babajackson2020 Mickle Jackson ,mj styke

A post shared by yuvraj parihar (@babajackson_2020) on

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷ പേ ചര്‍ച്ചയ്‌ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. വിദ്യാർഥികളെ വെറുതെ വിടണമെന്നും പരീക്ഷാക്കാലത്തെ അവരുടെ വിലപ്പെട്ട സമയമാണ് പ്രധാനമന്ത്രി പാഴാക്കുന്നതെന്നുമാണ് കപിൽ സിബൽ ആരോപിക്കുന്നത്.

‘പ്രധാനമന്ത്രി വിദ്യാര്‍ഥികളെ ഒറ്റയ്ക്ക് വിടുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. കാരണം ഇതവര്‍ക്ക് പരീക്ഷയ്ക്ക് പഠിക്കാനുള്ള സമയമാണ്. അവരുടെ സമയം അദ്ദേഹം പാഴാക്കരുത്’. കപില്‍ സിബല്‍ എ.എന്‍.ഐ യോട് പറഞ്ഞു. ജനങ്ങൾക്ക് അവരുടെ ബിരുദത്തെപ്പറ്റി തുറന്ന് സംസാരിക്കാനുള്ള അവസരമാണ് വേണ്ടത്. ഏത് ബിരുദമാണ് അവര്‍ കരസ്ഥമാക്കിയതെന്ന് അവര്‍ തുറന്ന് പറയട്ടെ അങ്ങനെയാണെങ്കില്‍ ഒരാള്‍ക്ക് പോലും വ്യാജ ബിരുദമുണ്ടാക്കാന്‍ പറ്റില്ല.’ കപിൽ സിബൽ തുറന്നടിക്കുന്നു.

പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാര്‍ഥികളുടെ സമ്മര്‍ദ്ദം കുറയക്കാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2000ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരീക്ഷ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഇന്ന് സംവദിച്ചിരുന്നു.

കോയമ്പത്തൂരിൽ ഭർത്താവിന്റെയും കൂട്ടുകാരുടെയും ഒപ്പം ട്രെക്കിങ് പരിശീലനത്തിനു പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. ഗണപതി മാനഗറിൽ വ്യാപാരിയായ ഒറ്റപ്പാലം പാലപ്പുറം ‘കീർത്തി’ വീട്ടിൽ പ്രശാന്തിന്റെ ഭാര്യ ആലത്തൂർ പുതിയങ്കം സ്വദേശിനി ഭുവനേശ്വരിയാണ് (40) മരിച്ചത്.

ഇന്നലെ രാവിലെ എട്ടംഗ സംഘത്തിനൊപ്പമാണ് ഭുവനേശ്വരി കവുണ്ടംപാളയത്തിനു സമീപം പാലമല വനപ്രദേശത്തേക്കു ട്രെക്കിങ് പരിശീലനത്തിനു പുറപ്പെട്ടത്. ഏഴരയോടെ പാലമല അടിവാരത്തുനിന്ന് പാലമല കുഞ്ചൂർ റോഡിലെ പശുമണിയിലെത്തിയപ്പോൾ സംഘം കാട്ടാനയ്ക്കു മുന്നിൽപ്പെട്ടു. സംഘാംഗങ്ങൾ ചിതറി ഓടിയപ്പോൾ ഒറ്റപ്പെട്ട ഭുവനേശ്വരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു.

പ്രശാന്തും സംഘവും വിവരമറിയിച്ചതിനെ തുടർന്നു വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പെരിയനായ്ക്കൻപാളയം പൊലീസ് ഭുവനേശ്വരിയുടെ മൃതദേഹം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭുവനേശ്വരിയും സംഘവും അനുമതിയില്ലാതെയാണു വനത്തിലേക്കു ട്രെക്കിങ്ങിനു പോയതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. 15 വർഷമായി ശരവണംപട്ടി ശങ്കര നേത്രാശുപത്രിയിൽ അഡിമിനിസ്ട്രേറ്റിവ് ഓഫിസറാണ് ഭുവനേശ്വരി. മക്കൾ: നവനീത്, നവ്യ.

288 കോടി രൂപയുടെ വിേദശനാണയവിനിമയച്ചട്ടം ലംഘിച്ചെന്ന കേസില്‍ പ്രവാസി വ്യവസായിയും മലയാളിയുമായ സി.സി.തമ്പിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറകട്റേറ്റ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലും യു.എ.ഇയിലുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അടക്കം വന്‍നിക്ഷേപമുള്ള ഹോളിഡേ ഗ്രൂപ്പിന്‍റെ ഉടമയാണ്.

തമ്പിയുടെ ഉടമസ്ഥതയിലുള്ള ഹോളിഡേ സിറ്റി സെന്‍റര്‍, ഹോളിഡേ പ്രോപര്‍ട്ടീസ്, ഹോളിേഡ ബേക്കല്‍ റിസോര്‍ട്സ് എന്നീ കമ്പനികളുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്ന റോബർട്ട് വാധ്‌രയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് സി.സി. തമ്പിയെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് ചോദ്യം ചെയ്തിരുന്നു.

ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സുഭാഷ് വാസു വന്‍സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പളളി ആരോപിച്ചു. തന്റെ കളളയൊപ്പിട്ട് 5 കോടി രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തു.

സുഭാഷ് വാസുവിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് വലിയ അബദ്ധമായി. സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. രാജിക്ക് തയാറായില്ലെങ്കില്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നും തുഷാർ പറഞ്ഞു.

കോഴ വാങ്ങി നിയമനങ്ങള്‍ നടത്തിയതിലൂടെ എസ്എൻഡിപിയോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോടികള്‍ സമ്പാദിച്ചെന്ന് സുഭാഷ് വാസു ആരോപിച്ചിരുന്നു. തുഷാർ വെള്ളപ്പള്ളിക്കെതിരെയും സുഭാഷ് വാസു അഴിമതി ആരോപണവുമായി രംഗത്തെത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved