യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സാമ്പത്തീക തട്ടിപ്പ് കേസില്‍ യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷാ ഉള്‍പ്പെടെയുള്ള നാലു പേര്‍ക്കെതിരേ ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസ്. സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സിബി മുകേഷ് നല്‍കിയ പരാതിയിലാണ് നടപടി. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതി അദ്ദേഹം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
യുഎന്‍എ യുടെ ഫണ്ടില്‍ നിന്നും മൂന്നരക്കോടിയോളം വെട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ് ജാസ്മീന്‍ ഷാ, ഷോബിജോസ്, നിധിന്‍ മോഹന്‍, ജിത്തു പി ഡി എന്നിവര്‍ക്കെതിരേയാണ് കേസ് അന്വേഷിക്കുന്ന സംഘം കേസെടുത്തത്. സംസ്ഥാന കമ്മറ്റിയംഗമായിരുന്ന ആളാണ് പ്രതിപട്ടികയിലുള്ള ഷോബി ജോസ്, ജാസ്മിന്‍ ഷായുടെ ഡ്രൈവറായിരുന്ന നിധിന്‍ മോഹനും ഓഫീസ് സ്റ്റാഫായിരുന്ന ജിത്തുവും അക്കൗണ്ടില്‍ നിന്നും വന്‍തുക പിന്‍ വലിച്ചതായിട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
സമിതിയുടെ അക്‌സിസ് ബാങ്ക് അക്കൗണ്ടില്‍ 2017 മുതല്‍ 2019 ജനുവരി 19 വരെ മൂന്ന് കോടി 71 ലക്ഷം രൂപ ഉണ്ടായിരുന്നു. പലപ്പോഴായി ഇതില്‍ നിന്നം വന്‍തുക പിന്‍ വലിച്ചെന്നാണ് ആരോപണം. ജാസ്മിന്‍ഷാ രാജ്യം വിട്ടെന്നാണ് സംശയിക്കുന്നത്. നേരത്തേ ജാസ്മിൻ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
യുഎന്‍എ അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിശ്ചിതസമയത്തിനുള്ളില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, പി ഡി ജിത്തു എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പുതിയ അന്വേഷണസംഘത്തിന് രൂപം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കാര്‍ക്കും വിചിത്രമായ രീതിയില്‍ ഭീഷണിയുമായി പാക്കിസ്ഥാനി നടിയും, ഗായികയുമായ റാബി പിര്‍സദ. പാമ്പുകളുമായും, മുതലകളുമായും ഇടപഴകുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് പിര്‍സദ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലുള്ള വിയോജിപ്പ് അറിയിച്ചിരിക്കുന്നത്. ഈ വീഡിയോ പര്‍സദ സമര്‍പ്പിച്ചിരിക്കുന്നത് പി എം നരേന്ദ്ര മോദിക്കാണ്.
ഇന്ത്യക്കാര്‍ മരിക്കാന്‍ തയ്യാറായിക്കോ, ഈ പാമ്പുകളോയും, മുതലകളേയും ഞാന്‍ അങ്ങോട്ട് പറഞ്ഞ് വിടും എന്നാണ് പര്‍സദ വീഡിയോയില്‍ പറയുന്നത്.ഒരു കാശ്മീരി പെണ്‍കുട്ടിയെന്ന നിലയില്‍ ഈ പാമ്പുകളെയെല്ലാം നരേന്ദ്രമോദിക്ക് സമ്മാനിക്കാന്‍ ഞാന്‍ തയ്യാറാണ്. മരിക്കാന്‍ തയ്യാറായിക്കോയെന്നും, എന്റെ സഹോദരങ്ങള്‍ സമാധാനപ്രിയരാണെന്നും, കാശ്മീരിനൊപ്പം നിലകൊള്ളുന്നുവെന്നും പര്‍സദ വീഡിയോയില്‍ പറയുന്നു.
ആഗസ്റ്റ് 17 ന് പര്‍സദ കാശ്മീര്‍ വിഷയത്തെ അടിസ്ഥാനമാക്കി ഒരു പാട്ട് പുറത്തിറക്കിയിരുന്നു. ഞങ്ങള്‍ പാക്കിസ്ഥാന്‍കാര്‍ കാശ്മീരിനെ സ്‌നേഹിക്കുന്നുവെന്ന് മറ്റൊരു ട്വിറ്റില്‍ പര്‍സദ പറഞ്ഞിരുന്നു. ഈ വിചിത്രമായ ഭീഷണി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ സെപ്തംബർ 13 വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ട് കോടതിയുത്തരവ്. പതിനഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ചോദിച്ചതെങ്കിലും 10 ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. ശിവകുമാറിനെ അദ്ദേഹത്തിന്റെ കുടുംബത്തിനും വക്കീലന്മാർക്കും എല്ലാദിവസവും ചെന്ന് കാണാനുള്ള അനുവാദമുണ്ടായിരിക്കും. അരമണിക്കൂർ നേരമാണ് അനുവദിക്കുക.
കഴിഞ്ഞദിവസമാണ് ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. അന്വേഷണത്തോട് ശിവകുമാർ സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരാതി പറഞ്ഞിരുന്നു. എന്നാൽ കുറ്റസമ്മതം ചെയ്യാത്തത് അന്വേഷണത്തോട് സഹകരിക്കാതിരിക്കലാണെന്ന് പറയരുതെന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം.
അതെസമയം പൊലീസ് സ്റ്റേഷനിൽ നിന്ന് ഡികെ ശിവകുമാറിന്റേതായി ഒരു വീഡിയോ പുറത്തു വന്നിട്ടുണ്ട്. രാജ്യത്തെ നിയമത്തെക്കാൾ കരുത്താർജിച്ചിരിക്കുകയാണ് രാഷ്ട്രീയ പകപോക്കല്‍ എന്ന് ഈ വീഡിയോയിൽ ശിവകുമാർ പറയുന്നു
Political Vendetta has become more stronger than the law in this country pic.twitter.com/Ylo7QhBkKn
— DK Shivakumar (@DKShivakumar) September 4, 2019
കാശ്മീരിന്റെ സ്വയംഭരണാധികാരം നീക്കിയതിനു ശേഷം ലണ്ടനിലെ ഹൈക്കമ്മീഷൻ കാര്യാലയത്തിനു മുമ്പിൽ നടന്ന അക്രമാസക്തമായ പ്രകടനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികളെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ. ഒരു മാസത്തിനിടെ ഹൈക്കമ്മീഷനു മുമ്പിൽ രണ്ട് പ്രകടനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.
ഇത്തരം സമരങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളൽ വീഴ്ത്തുമെന്ന സൂചനയും സർക്കാർ നൽകിയിട്ടുണ്ട്.
“പാകിസ്താൻ പിന്തുണയോടെയുള്ള അക്രമാസക്തമായ പ്രകടനങ്ങളും സംഘടിതമായ വിധ്വംസനങ്ഹളും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനി മുമ്പിൽ നടക്കുന്നതിൽ ഞങ്ങൾ അതിയായ ആശങ്കയുണ്ട്,” വിദേശകാര്യമന്ത്രാലയം ബുധനാഴ്ച പറഞ്ഞു. സംഭവങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ യുകെ സർക്കാര്‍ നടപടിയെടുക്കണം. ഹൈക്കമ്മീഷൻ ഓഫീസിന്റെ സുഗമമായ പ്രവർത്തനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കണമെന്നും ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
റിപ്പോർട്ടുകൾ പ്രകാരം 10,000 പേരാണ് ഹൈക്കമ്മീഷനു മുമ്പിലേക്ക് പ്രകടനവുമായി എത്തിയത്. ‘കശ്മീർ ഫ്രീഡം മാർച്ച്’ എന്ന പേരിലായിരുന്നു പ്രകടനങ്ങൾ. പ്ലക്കാഡുകളും മുദ്രാവാക്യങ്ങളുമായാണ് ഇവരെത്തിയത്.
ഹോങ്കോങ് നിവാസികളെ വിചാരണയ്ക്കു ചൈനയിലേക്കു വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർദിഷ്ട കുറ്റവാളി കൈമാറ്റ ബിൽ ഹോങ്കോങ് ചീഫ് അഡ്മിനിസ്ട്രേറ്റർ കാരി ലാം പിൻവലിച്ചു. ടെലിവിഷനിൽ ജനങ്ങളെ അഭിസംബോധന ചെയ്താണ് ബിൽ പിൻവലിക്കുന്നതായി കാരി ലാം അറിയിച്ചത്. രാജ്യാന്തര സമ്മർദം ശക്തമായ സാഹചര്യത്തിലാണ് ചൈന ഭരണകൂടം ബിൽ പിൻവലിക്കാനുള്ള തീരുമാനമെന്നാണ് വിവരം. എന്നാൽ തങ്ങളുടെ അഞ്ച് പ്രധാന ആവശ്യങ്ങളിൽ ഒന്നു മാത്രമായിരുന്നു ബില്ല് പിൻവലിക്കുകയെന്നതെന്നും ജനാധിപത്യാവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നാണ് സമരക്കാർ അറിയിച്ചു.
ബിൽ പിൻവലിക്കാൻ അനുവദിക്കണമെന്ന് കാരി ലാം നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന അനുവദിക്കാത്തതിനാൽ അവർ രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചെന്നുമാണ് റിപ്പോർട്ടുകൾ. ഹോങ്കോങ്ങിലെ രാഷ്ട്രീയ സാഹചര്യത്തിൽ കാരി ലാം വോദനിക്കുകയും സ്വയം കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ പുറത്തുവന്നിരുന്നു. എന്നാൽ രാജിക്കാര്യം കാരി നിഷേധിച്ചിട്ടുണ്ട്. ബിൽ പിൻവലിക്കുന്നതോടോപ്പം പ്രക്ഷോഭത്തനിടെ നടന്ന പൊലീസ് ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിക്കാൻ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും കാരി അറിയിച്ചു. പൊലീസ് അതിക്രമത്തിനെതിരെ സ്വതന്ത്ര അന്വേഷണം വേണമെന്നായിരുന്നു സമരക്കാരുടെ ഒരു ആവശ്യം.
കഴിഞ്ഞ ഏപ്രിലിലാണ് കുറ്റവാളി കൈമാറ്റ ബിൽ എതിർപ്പുകൾ മറികടന്ന് ഹോങ്കോങ് സർക്കാർ കൊണ്ടുവരുന്നത്. ജൂൺ മുതൽ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർഥികളടക്കം തെരുവിലിറങ്ങി. സമരത്തിൽ ഇതുവരെ 1000 പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം വിമാനത്താവളം പ്രക്ഷോഭകൾ കൈയ്യേറിയതിനെ തുടർന്ന് എല്ലാ വിമാനങ്ങളും റദ്ദു ചെയ്തിരുന്നു. ചൈനയുടെ പദ്ധതികളെ എതിർക്കുന്നവരെ കുറ്റവാളികളാക്കി ചിത്രീകരിക്കാനും അവരെ മെയിൻലാൻഡിൽ കൊണ്ടുപോയി പീഡിപ്പിക്കാനും ഇടയാക്കുന്ന ഒന്നാണ് ഈ ഭേദഗതി ബില്ലെന്നാണ് പ്രക്ഷോഭകർ പറയുന്നത്.
1997 ൽ ഹോങ്കോങ് ചൈനയ്ക്കു കൈമാറാൻ ബ്രിട്ടൻ തീരുമാനിച്ചശേഷം ഇത്രയും ഗൗരവമാർന്ന പ്രക്ഷോഭം ഹോങ്കോങ്ങിൽ ആദ്യമാണ്. ബ്രിട്ടന്റെ കോളനിയായിരുന്ന ഹോങ്കോങിന് ചൈനയിൽ നിന്ന് സ്വയംഭരണാവകാശം ലഭിച്ചപ്പോൾ അതുവരെ അവിടെ നിലനിന്നിരുന്ന ജനാധിപത്യ സംവിധാനവും മറ്റു പൗരാവകാശങ്ങളും നിലനിർത്തുമെന്ന് ഉറപ്പു നൽകിയിരുന്നു. അങ്ങനെ ‘ഒരു രാഷ്ട്രം, രണ്ട് ഭരണസംവിധാനം’ എന്ന നിലയിൽ ഹോങ്കോങ്ങിൽ പാശ്ചാത്യ മാതൃകയിലുള്ള വിപണിയും ജനാധിപത്യാവകാശങ്ങളും തുടർന്നുപോന്നു. ന്യൂയോർക്കും ലണ്ടനും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായി ഹോങ്കോങ് മാറുകയും ചെയ്തു.
എന്നാൽ, കുറ്റകൃത്യങ്ങളിൽ പ്രതിയാകുന്നവരെ ചൈനയിൽ കൊണ്ടുപോയി അവിടുത്തെ നിയമമനുസരിച്ച് വിചാരണ ചെയ്യാനുള്ള ബില്ലാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത്. ബ്രിട്ടിഷ് മാതൃകയിൽ പ്രവർത്തിക്കുന്ന ഹോങ്കോങ്ങിലെ കോടതികൾക്കു പകരം കമ്യൂണിസ്റ്റ് പാർട്ടിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കോടതികളിൽ നടക്കുന്ന വിചാരണ നീതിനിഷേധമാവുമെന്ന് ഹോങ്കോങ് ജനത ഭയപ്പെടുന്നു. 2014 ലെ ജനാധിപത്യാവകാശ സമരത്തിനു ശേഷമുള്ള ഏറ്റവും വലിയ തെരുവുപ്രതിഷേധമാണ് ഹോങ്കോങ് ഏതാനും മാസങ്ങളായി കണ്ടത്.
തോട്ടിലൂടെ ഒരു പാവക്കുട്ടി ഒഴുകിപ്പോകുന്നതായാണു മൂലേശേരിച്ചിറ വീട്ടിൽ ജോയൽ തോമസും പുത്തൻപുരയിൽ എസ്.മാർട്ടിനും ആദ്യം വിചാരിച്ചത്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഒഴുകിമാറുന്നതു തങ്ങളുടെ ആന്റോച്ചനാണെന്നു മനസിലായത്. ഉടൻ വെള്ളത്തിലേക്കുചാടി കുട്ടിയെ കരയ്ക്കു കയറ്റുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ സമീപവാസിയായ കൊടുപ്പുന്നക്കളത്തിൽ റിനിയാണു കുട്ടിയ്ക്കു പ്രഥമ ശുശ്രൂഷ നൽകിയത്. റിനിയുടെ തലയിൽ കമഴ്ത്തിക്കിടത്തി വട്ടംചുറ്റിച്ചതോടെയാണു കുഞ്ഞ് അനങ്ങിയത്. ഇതോടെ റിനിയുടെ ഭർത്താവ് തോമസ് ബൈക്കിൽ മറ്റൊരാളെയും കയറ്റി കുട്ടിയെ ആശുപത്രിയിലെ ത്തിക്കുകയായിരുന്നു.
ദുരിതാശ്വാസ ക്യാംപിൽനിന്നു സാധനങ്ങൾ വാങ്ങി മടങ്ങിയെത്തിയ യുവതി തോട്ടിൽ വീണു മരിച്ചു. ഒഴുകിപ്പോയ ഒന്നേമുക്കാൽ വയസ്സുള്ള മകൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൈനകരി പഞ്ചായത്ത് 14–ാം വാർഡ് മൂലശേരി ലിനോജിന്റെ ഭാര്യ നീതു ജോർജ് (26) ആണ് ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെ വീടിനടുത്തുള്ള തോട്ടിൽ മുങ്ങി മരിച്ചത്. മകൻ ആന്റോച്ചൻ തോട്ടിലൂടെ ഒഴുകുന്നതു കണ്ട് അയൽക്കാർ രക്ഷിക്കുകയായിരുന്നു.
തുടർന്നു നീതുവിനെ തിരഞ്ഞപ്പോഴാണു തോട്ടിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞ് അപകടനില തരണം ചെയ്തു.
ദുരിതാശ്വാസ ക്യാംപിൽനിന്നു സാധനങ്ങൾ വാങ്ങി വീട്ടിലെത്തിയ നീതു അയൽവാസിയുടെ റേഷൻ കാർഡ് തിരികെ നൽകാൻ പോയി മടങ്ങവേ കൽക്കെട്ടിൽനിന്നു കാൽ വഴുതി വീണതാകാമെന്നു പൊലീസ് പറയുന്നു.
നീതുവിന്റെ വിയോഗം അയൽക്കാർക്ക് ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല. 11.20നുള്ള ബസിൽ മെഡിക്കൽ കോളജിൽ പോയിരുന്നെങ്കിൽ നീതു തങ്ങളുടെ കൂടെ ഉണ്ടായേനെയെന്ന് അയൽവാസികൾ വിതുമ്പുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന അയൽവാസിയെ കാണാൻപോകാൻ ഒരുങ്ങവെയാണു സഹായം വിതരണം ചെയ്യുന്നതായുള്ള വിവരം അറിഞ്ഞത്. ഇതോടെ സഹായം വാങ്ങിയശേഷം പോകാമെന്നു തീരുമാനിക്കുകയായിരുന്നു. കുട്ടമംഗലം എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നിന്നു സഹായം വാങ്ങി തിരികെ എത്തിയശേഷമാണു വിധി നീതുവിനെ തട്ടിയെടുത്തത്.
മീനപ്പള്ളി പാടശേഖരത്തിന്റെ പുറംബണ്ടിൽ താമസിക്കുന്ന നീതുവിന്റെ കുടുംബം പാടശേഖരം മടവീണതോടെ വീടൊഴിഞ്ഞിരുന്നു. ഒന്നരയാഴ്ച മുൻപാണു തിരികെ എത്തിയത്. 3 വർഷം മുൻപാണ് ആര്യാട് തോട്ടുങ്കൽ വീട്ടിൽ തങ്കച്ചന്റെയും എൽസമ്മയുടെ മകളായ നീതുവിനെ ലിനോജ് വിവാഹം കഴിക്കുന്നത്.
മടവീണെങ്കിലും ഇവിടെ തന്നെ കഴിയാൻ തീരുമാനമെടുത്തെങ്കിലും മകനെ ഓർത്താണു കുടുംബവീട്ടിലേക്കു മാറിയത്. ഭർത്താവിന്റെ അമ്മ ലിസി ഹരിയാനയിലുള്ള മകളുടെ അടുത്തേക്കു പോയതിനാൽ ഭർതൃപിതാവ് അപ്പച്ചൻകുട്ടിയും ലിനോജും നീതുവും മകനുമാണു വീട്ടിലുള്ളത്. ജെസിബി ഓപ്പറേറ്ററായ ലിനോജും കൂലിപ്പണിക്കാരനായ അപ്പച്ചൻകുട്ടിയും ജോലിക്കുപോയാൽ പിന്നെ നീതുവും കുട്ടിയും മാത്രമാണു വീട്ടിലുള്ളത് വീട്ടുജോലിക്കുശേഷം പിഎസ്‌സി പരിശീലനവുമായി കഴിയുകയായിരുന്നു നീതു.
LIC പോളിസികളും LIC യുടെ ഓഹരി അധിഷ്ടിത നിക്ഷേപങ്ങളും പ്രവാസികളുടെ ഇടയിൽ വാൻ പ്രചാരം നേടിയെടുത്തിരുന്നു . LIC പോളിസികളിൽ പണം നിക്ഷേപിക്കുന്ന പ്രവാസികൾ ഇല്ല എന്നു തന്നെ പറയാം .ഈ സാഹചര്യത്തിലാണ് LIC യുടെ എല്ലാ ജനപ്രിയ ഓഹരി അധിഷ്ഠിത നിക്ഷേപമാർഗങ്ങളും വൻ നഷ്ടത്തിലാണ് എന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത് . LIC നിക്ഷേപം നടത്തിയിരിക്കുന്ന 80 ശതമാനത്തോളം ഓഹരികളും നഷ്ടത്തിലാണ് .
2019 – ജൂണിലെ കണക്കു പ്രകാരം LIC യുടെ പോർട്ട് ഫോളിയോയിൽ 350 – ലേറെ കമ്പനികളുടെ ഓഹരികളാണ് ഉള്ളത്. ഇതിൽ തന്നെ ചില കമ്പനികളുടെ ഓഹരിമൂല്യം 97 ശതമാനത്തോളം നഷ്ടത്തിലാണ് . LIC യുടെ ഓഹരി അധിഷ്ടിത നിക്ഷേപങ്ങളിൽ ഇതിന് ആനുപാതികമായ നഷ്ടം നേരിടുമെന്നതാണ് നിക്ഷേപകരെ ഞെട്ടിച്ചിരിക്കുന്നത് . ഈ സാമ്പത്തിക വർഷം ബിഎസ്ഇയിലെ നേട്ടം 0.85 ശതമാനം മാത്രമാണ്. എന്നാൽ ബിഎസ്ഇ മിഡ്ക്യാപും സ്മോൾക്യാപും യഥാക്രമം 14 ശതമാനവും 16 ശതമാനവും താഴ്ന്നത് കനത്ത നഷ്ടമാണ് നിക്ഷേപകർക്ക് നൽകിയിരിക്കുന്നത് .
ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് ചുട്ടമറുപടിയുമായി എസ്.ഐ. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ നേതാവിനോട് എസ്.ഐ മോശമായി പെരുമാറി എന്ന് ആരോപിച്ചാണ് ഭീഷണി.സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനാണ് എസ്‌ഐ അമൃത് രംഗനെ ഭീഷണിപ്പെടുത്തിയത്. വിദ്യാർത്ഥികൾ സംഘം തിരിഞ്ഞ് തമ്മിലടിച്ചപ്പോൾ ഇടപെട്ടതാണെന്നും എസ്എഫ്ഐയുടെ നേതാവിനെ സ്ഥലത്ത് നിന്ന് മാറ്റി കൊണ്ടുവിട്ടെന്നും എസ്.ഐ വ്യക്തമാക്കി.
എന്നാൽ കളമശേരിയുടെ രാഷ്ട്രീയം അറിഞ്ഞിട്ട് ഇടപ്പെടാൻ സിപിഎം നേതാവ് ആവശ്യപ്പെടുകയായിരുന്നു.രാഷ്ട്രീയക്കാർക്കിടയിലും ജനങ്ങൾക്കിടയിലും നിങ്ങൾ മോശം അഭിപ്രായമുണ്ടെന്നും നിങ്ങൾക്ക് മുമ്പ് കളമശ്ശേരിയിൽ വേറെ എസ്.ഐമാർ വന്നിട്ടുണ്ടെന്നും പ്രവർത്തകരോട് മാന്യമായി പെരുമാറണമെന്നും സക്കീർ പറഞ്ഞു.
നിലപാട് നോക്കി ജോലി ചെയ്യാനാകില്ലെന്നായിരുന്നു എസ്ഐയുടെ മറുപടി. നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എസ്.ഐ അമൃത് രംഗൻ വ്യക്തമാക്കി. ഒരു പാർട്ടിയോടും കൂറില്ല,ഇവിടെ ഇരിക്കാമെന്ന് വാക്കും പറഞ്ഞിട്ടില്ലെന്നും എസ്.ഐ കൂട്ടിച്ചേർത്തു. ഞാനിവിടെ ചത്ത് കെടന്നാലും പിള്ളേര് തമ്മിൽത്തല്ലാൻ ഞാൻ സമ്മതിക്കൂല്ല. ഈ യൂണിഫോം ഞാനിട്ടിട്ടുണ്ടേൽ ചാകാൻ റെഡിയായിട്ടാ വന്നേക്കണേ എന്നും പറഞ്ഞു.
ഇതോടെ സക്കീർ ഹുസൈൻ തന്നേക്കാൾ വലിയ ഉദ്യോഗസ്ഥൻമാരൊക്കെ എന്നോട് മാന്യമായിട്ടാണല്ലോ സംസാരിക്കണതെന്നായി. പല ഉദ്യോഗസ്ഥരെയും താൻ വിളിച്ച് സംസാരിക്കാറുണ്ടെന്നും തനിക്ക് മാത്രമെന്താണ് കൊമ്പുണ്ടോയെന്നും എസ്.ഐയോട് ചോദിച്ചു.
എന്നാൽ അത് തനിക്ക് അറിയില്ലെന്നും ഈ യൂണിഫോം ടെസ്റ്റ് എഴുതിയാണ് പാസായതെന്നും എസ്.ഐ വ്യക്തമാക്കി. ” നിങ്ങക്ക് ഇഷ്ടമുള്ളയാളെ കൊണ്ടിരുത്ത്. ഞാനിരിക്കൂല്ല നിങ്ങള് പറയുന്നിടത്ത്. അങ്ങനെയൊരാളല്ല ഞാൻ. നിങ്ങള് പറയണ മാതിരി പണിയെടുക്കൂല്ല, കേട്ടോ. അങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റൂല്ല,” എസ്.ഐ പറഞ്ഞു.
ന്യൂഡൽഹി: വാഹന നിർമാണ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ മാരുതി സുസുകി രണ്ട് പ്ലാന്റുകളുടെ പ്രവർത്തനം രണ്ട് ദിവസത്തേക്ക് നിർത്തുന്നു. ഗുരുഗ്രാം മനേസർ പ്ലാന്റുകളാണ് രണ്ടു ദിവസത്തേക്ക് നിർത്തിവയ്ക്കുന്നത്. കാർ നിർമാതാക്കൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് (ബിഎസ്ഇ) നൽകിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഈ മാസം ഏഴിനും ഒമ്പതിനും പ്ലാന്റുകൾ പ്രവർത്തിക്കില്ലെന്നാണ് മാരുതി സുസുകി അറിയിച്ചിരിക്കുന്നത്.
മാരുതി സുസുകിയുടെ വില്പന കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ജൂലൈ മാസത്തിലെ വില്പന 36 ശതമാനമാണ് കുറഞ്ഞത്. ചെറിയ മോഡലുകളായ ആള്‍ട്ടോ, വാഗണ്‍ ആര് എന്നിവയുടെ വില്പനയില് 69 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിർമാതാക്കാളാണ് സുസുകി.
രാജ്യത്ത് വിൽക്കുന്ന മൂന്നിൽ രണ്ട് വാഹനങ്ങളും സുസുകിയുടേതാണ്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഹ്യൂണ്ടായിയുടെ വില്പന 10 ശതമാനം കുറഞ്ഞു. പുതിയതായി ഇറക്കിയ വെന്യ അടക്കമുളള വാഹനങ്ങളാണ് കനത്ത തകര്‍ച്ചയില്‍ നിന്നും ഹ്യൂണ്ടായിയെ രക്ഷിച്ചത്. ഹോണ്ടയുടെ വില്പനയില് 49 ശതമാനം കുറവുണ്ടായി. ടയോട്ടയുടെ ജൂലൈ മാസത്തിലെ വില്പനയില് 24 ശതമാനമാണ് ഇടിവ്. മഹീന്ദ്രയുടെ വില്‍പ്പന 15 ശതമാനവും കുറഞ്ഞു. ഇരു ചക്ര വാഹന വിപണിയും പ്രതിസന്ധിയിലാണ്. ഏററവും കൂടുതല്‍ ഇടിവ് നേരിട്ടത് റോയൽ എന്‍ഫീല്‍ഡാണ്. വില്പന 27 ശതമാനമാണ് കുറഞ്ഞത്. ബജാജിന് 13 ശതമാനവും ടിവിഎസിന് 16 ശതമാനവും വില്പന നഷ്ടമുണ്ടായി.
ഗൾഫിലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത സ്റ്റെന ഇംപറോ എന്ന ബ്രിട്ടിഷ് എണ്ണക്കപ്പലിലെ മലയാളികള്‍ ഉൾപ്പെടെ ഏഴു ജീവനക്കാരെ വിട്ടയയ്ക്കുമെന്ന് ഇറാന്റെ ദേശീയ ടെലിവിഷൻ റിപ്പോർട്ടു ചെയ്തു. 5 ഇന്ത്യക്കാരെയും ഒരു ലാത്വിയ സ്വദേശിയെയും ഒരു റഷ്യൻ സ്വദേശിയെയുമാണ് മോചിപ്പിച്ചത്. ഇവർ കപ്പലിൽ നിന്നിറങ്ങി.
ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്ത് തടവിലാക്കപ്പെട്ട എണ്ണക്കപ്പലിൽ 23 നാവികരാണുള്ളത്. ഇതിൽ 3 മലയാളികളടക്കം 18 പേർ ഇന്ത്യക്കാരാണ്. മോചിക്കപ്പെട്ടവരിൽ മലയാളികൾ ഉള്ളതായി സ്ഥിരീകരണമില്ല. കളമശേരി തേക്കാനത്തു വീട്ടിൽ ഡിജോ പാപ്പച്ചൻ, ഇരുമ്പനം സ്വദേശി സിജു വി. ഷേണായി, കാസർകോട് സ്വദേശി പ്രീജിത് എന്നിവരാണ് എണ്ണക്കപ്പലിലുള്ള മലയാളികൾ. നാവികരെ വിട്ടയയ്ക്കാൻ ടാങ്കർ ഉടമകളായ സ്റ്റെന ബൾക് ഇന്ത്യ, റഷ്യ, ഫിലിപ്പീൻസ്, ലാത്വിയ എന്നീ രാജ്യങ്ങളുടെ സഹായം തേടിയിരുന്നു.
മാനുഷിക പരിഗണനയിലാണ് ഇവരെ മോചിപ്പിക്കുന്നതെന്നും അവർക്ക് ഉടൻ ഇറാൻ വിടാനാകുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി അറിയിച്ചു. ജീവനക്കാരും ക്യാപ്റ്റനുമായും ഇറാന് പ്രശ്നങ്ങളില്ലെന്നും എണ്ണക്കപ്പൽ രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എണ്ണക്കപ്പലിൽ നിന്നുള്ള വിഡിയോ ഇറാന്റെ ദേശീയ ടെലിവിഷൻ പുറത്തുവിട്ടു.
സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബൾക് ബ്രിട്ടനിൽ റജിസ്റ്റർ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പൽ ജൂലൈ 19നാണ് ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്. രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.
യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് ഇറാന്റെ എണ്ണ ടാങ്കറായ ആഡ്രിയൻ ഡാര്യ 1 (ഗ്രേസ് 1) ജിബ്രാൾട്ടറിൽ പിടികൂടിയതിനു പകരമായാണ് ഈ ടാങ്കർ ഇറാൻ ജൂലൈയിൽ പിടികൂടിയത്. ആഡ്രിയൻ ഡാര്യ കഴിഞ്ഞ ഓഗസ്റ്റ് 15നു വിട്ടയച്ചിരുന്നു. ഈ കപ്പൽ സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് യുഎസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിറിയയിലേക്ക് പോകില്ലെന്നും ഗ്രീസിലേക്കാണ് എണ്ണ കൊണ്ടുപോവുകയെന്നും ഇറാൻ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കപ്പൽ വിട്ടയച്ചത്. എന്നാൽ സിറിയയ്ക്കു സമീപമെത്തിയപ്പോൾ കപ്പലിന്റെ ഗതിയെക്കുറിച്ചു വിവരമൊന്നും ലഭിക്കുന്നില്ലെന്ന് രാജ്യാന്തര ഏജൻസികൾ പറയുന്നു. ആഡ്രിയൻ ഡാര്യ കപ്പലിന്റെ പുതിയ ക്യാപ്റ്റൻ അഖിലേഷ് കുമാർ എന്ന ഇന്ത്യക്കാരനെ ഇറാനിയൻ ഭീകരരെ സഹായിക്കുന്നയാളെന്ന രീതിയിലാണ് പരിഗണിക്കുകയെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.