India

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ഗംഭീരമാക്കുകയാണ് കോൺഗ്രസ്. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കോൺഗ്രസ്സിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു അഞ്ച് നിയമസഭാകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയിൽ നിന്ന് രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ പിടിച്ചെടുത്തത്.

കോൺഗ്രസ് വിജയം രാഹുൽഗാന്ധിയുടെ നേതൃത്വത്തിനുള്ള അംഗീകാരം കൂടിയായി. ഇതോടെ പ്രതിപക്ഷത്തിന്റെ നേതൃത്വനിരയിലേക്കും രാഹുൽ ഉയർന്നു. യുവതലമുറക്കൊപ്പം തന്നെ മുതിർന്നനേതാക്കൾക്കും ഒരേ പോലെ പ്രാധാന്യം നൽകുന്നതാണ് രാഹുലിന്റെ രീതി. കേരളത്തിലെ ഏറ്റവും മുതിർന്ന നേതാവായ ഉമ്മൻചാണ്ടിയെ ലോക്സഭയിലേക്ക് എത്തിക്കാൻ രാഹുൽ തന്നെ നേരിട്ട് ഇടപെടുന്നതും അതുകൊണ്ടാണ്. ഇടുക്കി, കോട്ടയം ലോക്സഭാ സീറ്റുകളാണ് ഉമ്മൻചാണ്ടിക്ക് വേണ്ടി പരിഗണിക്കുന്നത്. വിശദാംശങ്ങൾ ഇങ്ങനെ..

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ യാതൊരു സംഘടനാ ചുമതലയും ഏറ്റെടുക്കാന്‍ ദീര്‍ഘനാള്‍ ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല. പിന്നീട് ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് അദ്ദേഹത്തെ സംഘടനാ ചുമതലകളിലേക്ക് കൊണ്ടുവന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച അദ്ദേഹത്തിന് ആന്ധ്രയുടെ ചുമതലയും ഹൈക്കമാന്‍ഡ് നല്‍കി. പാര്‍ട്ടിക്ക് വലിയ തിരിച്ചടികള്‍ നേരിട്ട ആന്ധ്രയില്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഉമ്മന്‍ചാണ്ടി. ഇതിനിടെയാണ് അദ്ദേഹത്തെ ലോക്‌സഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഇടുക്കി ലോക്‌സഭാ സീറ്റില്‍ നിന്ന് അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും എന്നാണ് സൂചന. ട്വന്റിഫോര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി തന്നെ നടത്തിയ ചിലപാരാമര്‍ശങ്ങാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമക്കായത്. കേരളത്തില്‍ നിലവില്‍ സംഘടനാചുമതലയൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് ആദ്യം നിലവില്‍ അങ്ങനത്തെ തീരുമാനങ്ങളൊന്നും പാര്‍ട്ടി എടുത്തിട്ടില്ല എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. കേരള കോണ്‍ഗ്രസിന്റെ സീറ്റായ കോട്ടയം ഏറ്റെടുക്കില്ല. അവിടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി തന്നെ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനുപിന്നാലെ വിവിധ പരിപാടികളുമായി ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ സജീവമായതും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്ക് ശക്തിപകരുന്നു. അതേസമയം നിലവില്‍ അങ്ങനെയൊരും തീരുമാനങ്ങളൊന്നും പാര്‍ട്ടി എടുത്തിട്ടില്ല എ്ന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിക്കുന്നത്. പാര്‍ട്ടി അങ്ങനെയൊരും തീരുമാനം എടുത്താല്‍ അപ്പോള്‍ അലോചിക്കാം എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഉറച്ച യുഡിഎഫ് മണ്ഡലമായ ഇടുക്കി കസ്തൂരിരംഗന്‍-ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ സജീവ ചര്‍ച്ചാ വിഷയമായ 2014 ല്‍ കോണ്‍ഗ്രസിന് നഷ്ടമായിരുന്നു. ഇടത് പിന്തുണയോടെ മത്സരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവ് ജോയ്‌സ് ജോര്‍ജ്ജ് ആയിരുന്നു കോണ്‍ഗ്രസ്സില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്തത്.

2014 ല്‍ നിന്ന് 2018 ലേക്ക് എത്തുമ്പോള്‍ തങ്ങളുടെ പഴയകോട്ടയെ അതുപോലെ തന്നെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ്സിന് ഉള്ളത്. എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയെ രംഗത്ത് ഇറക്കുന്നതിലൂടെ അത് പൂര്‍ണ്ണമായും പരിഹരിക്കാം എന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ഉമ്മന്‍ചാണ്ടിയല്ലെങ്കില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്ന മറ്റൊരു നേതാവ് കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍കുര്യാക്കോസാണ്. മലയോരകര്‍ഷകരും ക്രീസ്തീയ രൂപതകളും കൈവിട്ടപ്പോഴാണ് കഴിഞ്ഞ തവണ ഡീന്‍കുര്യാക്കോസിന് പാര്‍ട്ടിയുടെ ഉറച്ച മണ്ഡലത്തില്‍ പരാജയപ്പെടേണ്ടി വന്നത്.

അതേസമയം ഇടുക്കിയല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയെ കോട്ടയത്ത് പരിഗണിക്കുന്നു എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. നിലവില്‍ കേരള കോണ്‍ഗ്രസ്സിന്റെ സീറ്റായ കോട്ടയത്ത് ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കണമെങ്കില്‍ ഇടുക്കി സീറ്റ് അവരുമായി വെച്ചുമാറേണ്ടിവരും. സീറ്റുകള്‍ പരസ്പരം വച്ചു മാറില്ലെന്ന് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാടായിരിക്കും നിര്‍ണ്ണായകമാവുക.

കേരളത്തിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ എങ്ങും തുടങ്ങിയിട്ടില്ല. ഘടക കക്ഷികളുടെ സിറ്റിംഗ് സീറ്റുകള്‍ അവര്‍ക്കു തന്നെ എന്ന പതിവ് യുഡിഎഫ് നയത്തിന് ഇത്തവണ മാറ്റമുണ്ടാകുമോ എന്നതാണ് ഏറ്റവും പ്രധാനം. ജോസ് കെ മാണിക്ക് കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് നല്‍കിയ സമയത്താണ് കേരള കോണ്‍ഗ്രസിന് കോട്ടയത്തിനു പകരം ഇടുക്കിയെന്ന ചര്‍ച്ച ആദ്യം തുടങ്ങിയത്. അതേസമയം കോട്ടയം ലോക്‌സഭ സീറ്റില്‍ നിന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെ എം മാണി മത്സരിക്കാന്‍ സാധ്യതയുണ്ട്. നേരത്തെ കെ എം മാണിയുടെ മകനും കേരള കോണ്‍ഗ്രസ് എം നേതാവുമായ ജോസ് കെ മാണി ഇവിടെ നിന്ന് ജയിച്ചിരുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ജോസ് കെ മാണി കോട്ടയം എംപി സ്ഥാനം രാജിവച്ചു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തുകയെന്നത് കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.

എഐസിസി നേതൃത്വത്തിന്റെ ഭാഗമായ ഉമ്മന്‍ചാണ്ടി ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകണമെന്ന നിര്‍ദ്ദേശം ഹൈക്കമാന്‍ഡില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരും കോണ്‍ഗ്രസിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും പരമാവധി സീറ്റ് വിജയിക്കുന്നതിന് മുതിര്‍ന്ന നേതാക്കളെ തന്നെ രംഗത്ത് ഇറക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. അതിന്റെ ഫലമായിട്ടാണ് ഉമ്മന്‍ചാണ്ടി, കെ എം മാണി പോലെയുള്ളവരെ മത്സരിപ്പിച്ച് ജനവിധി തങ്ങള്‍ അനുകൂലമാക്കുന്നതിന് ശ്രമം നടത്തുകയെന്നതാണ് റിപ്പോര്‍ട്ട്.

നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത തിരിച്ചടി ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കണ്ണു തുറപ്പിച്ചു. രാജ്യത്തെ ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ കനത്ത പ്രതിസന്ധിയുണ്ടാക്കിയ ചരക്ക് സേവന നികുതിയിലെ നാല്‍പ്പത് ഉത്പന്നങ്ങളുടെ നികുതി ജിഎസ്ടി കൗണ്‍സില്‍ കുറച്ചു.

ഏഴ് ഉത്പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കിയും 18 ശതമാനം നികുതിയുണ്ടായിരുന്ന 33 ഉത്പന്നങ്ങളുടെ ജിഎസ്ടി 12ഉം അഞ്ചും ശതമാനമാക്കി കുറച്ചു. സിമന്റ്, ടയറുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കാണ് നികുതി കുറച്ചതെന്നാണ് സൂചന.

അതേസമയം, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സര്‍ക്കാരിന്റെ തന്ത്രങ്ങളാണ് നികുതി കുറയ്ക്കലിന് പിന്നിലെന്നും വിമര്‍ശനമുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപ്പോള്‍ കുറച്ച നികുതി വീണ്ടും വര്‍ധിപ്പിക്കുമെന്നാണ് വിമര്‍ശനങ്ങള്‍.

28 ശതമാനത്തില്‍ നിന്ന് 18 ശതമാനം നികുതിയാക്കിയ ഉത്പന്നങ്ങള്‍: ടയര്‍, വിസിആര്‍, ലിഥിയം ബാറ്ററികള്‍, 32 ഇഞ്ച് വരെയുള്ള ടിവികള്‍

28 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കിയത്: വീല്‍ ചെയര്‍. ചെരുപ്പിന് രണ്ട് നികുതി സ്ലാബുണ്ടായിരുന്നത് 12 ശതമാനമാക്കി ഏകീകരിച്ചു.

ഇടുക്കി: അധികമുള്ള വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കണമെന്ന നിര്‍ദേശവുമായി പി.സി.ജോര്‍ജ്. പെരിയാര്‍ കടുവാസങ്കേതത്തിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷച്ചടങ്ങിലാണ് പി.സി.ജോര്‍ജ് വിചിത്ര നിര്‍ദേശവുമായി രംഗത്തെത്തിയത്. ഇത് ഖജനാവിലേക്ക് വരുമാനം കൊണ്ടുവരികയും ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്ന മൃഗങ്ങളുടെ എണ്ണം കുറയുകയും ചെയ്യുമെന്നും ജോര്‍ജ് പറഞ്ഞു.

വനംവകുപ്പ് തന്നെ ഇത് ചെയ്യണമെന്നാണ് പൂഞ്ഞാര്‍ എംഎല്‍എയുടെ നിര്‍ദേശം. വനം മന്ത്രി കെ.രാജുവിന്റെയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നിലവിലുള്ള വനനിയമങ്ങള്‍ പ്രകാരം വന്യമൃഗങ്ങളെ കൊല്ലാനാവില്ലെന്ന് വനം മന്ത്രി കെ.രാജു വ്യക്തമാക്കി.

മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്നത് നിയന്ത്രിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ നടപ്പാക്കും. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുടെ മാതൃക പിന്തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

പാലാ ലിസ്യൂ കാർമലൈറ്റ് മഠത്തിലെ സിസ്റ്റർ അമല (69)യെ കൊലപ്പെടുത്തിയ കേസിൽ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം. കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ.രണ്ടുലക്ഷംരൂപ പിഴയും വിധിച്ചു

വ്യാഴാഴ്ച ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗം അഭിഭാഷകരുടെയും വാദം പാലാ അഡീഷണൽ ജില്ലാ സെഷൻസ് കോടതി കേട്ടിരുന്നു. 5 മിനിറ്റു മാത്രമാണു വാദം നടന്നത്. പ്രതിക്ക് ആജീവനാന്ത തടവുശിക്ഷ നൽകണമെന്ന് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു

പ്രതിയുടെ പ്രായം, വയസ്സായ അമ്മയുടെ സ്ഥിതി, മകന്റെ കാര്യം എന്നിവ പരിഗണിച്ചു ശിക്ഷയിൽ കുറവുണ്ടാകണമെന്ന് പ്രതിഭാഗം അഭിഭാഷക അപേക്ഷിച്ചു. ഇതിനു ശേഷമാണ് ശിക്ഷാവിധി കോടതി ഇന്നത്തേക്കു മാറ്റിയത്. പ്രതി കാസർകോട് സ്വദേശി മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ്‌നായർ–41) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 2015 സെപ്‌റ്റംബർ 16ന് അർധരാത്രി മഠത്തിലെ മുറിയിൽ സിസ്റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്

 കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയ സംഭവം ഇങ്ങനെ

സിസ്റ്റർ അമലയെ തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുന്നത് 2015 സെപ്റ്റംബർ 17നു രാവിലെയായിരുന്നു. നെറ്റിയിൽ ചെറിയ മുറിവും തലയ്ക്കു പിന്നിൽ ആഴത്തിലുള്ള മുറിവുമായിരുന്നു മരണകാരണം. 3 നിലകളിലായി അറുപതിലേറെ മുറികളുള്ള മഠത്തിൽ‍ 30 കന്യാസ്ത്രീകളും 20 വിദ്യാർഥിനികളും ജോലിക്കാരും താമസിക്കുന്നുണ്ടായിരുന്നു. സംഭവം നടന്ന ദിവസം രാത്രി 11.30ന് അജ്ഞാതനായ ഒരാളെ കണ്ടതായി മഠത്തിലെ ഒരു കന്യാസ്ത്രീ മൊഴി നൽകി. പനി ബാധിച്ച് ആശുപത്രിയിലായിരുന്ന സിസ്റ്റർ അമല തിരികെ മഠത്തിലെത്തിയ ശേഷം കിടക്കുന്ന മുറി പൂട്ടാറില്ലായിരുന്നു.

മഠത്തിൽ അതിക്രമിച്ചു കയറിയ സതീഷ് ബാബു കൈക്കോടാലി ഉപയോഗിച്ച് സിസ്‌റ്റർ അമലയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. മോഷണം നടത്തുന്നതിനിടെ സിസ്റ്റർ അമലയുടെ മുറിയിൽ വെളിച്ചം കണ്ട പ്രതി തന്നെ സിസ്റ്റർ അമല കണ്ടിരിക്കാമെന്ന ധാരണയിൽ കൊലപ്പെടുത്തുകയായിരുന്നുവത്രേ. 2015ൽ ഭരണങ്ങാനം അസീസി സ്‌നേഹഭവനിൽ മോഷണം നടത്തിയ കേസിൽ സതീഷ് ബാബുവിനെ 5 മാസം മുൻപു പാലാ കോടതി 6 വർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു.‍ മഠത്തിൽ നിന്നു മോഷ്ടിച്ച മൊബൈൽ ഫോണാണു പ്രതി ഉപയോഗിച്ചിരുന്നത്.

അന്നത്തെ പാലാ ഡിവൈഎസ്പി സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യൻ എന്നിവരാണു കേസ് അന്വേഷിച്ചത്. പാലായിലെ സംഭവത്തിനു ശേഷം കവിയൂർ, കുറുപ്പന്തറ, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സതീഷ് ബാബു ഒടുവിൽ ഫോൺ ഉപേക്ഷിച്ച് ഉത്തരേന്ത്യയിലേക്കു കടന്നു. കേരള പൊലീസിന്റെ ആവശ്യപ്രകാരം പ്രതിയെ ഹരിദ്വാറിലെ ആശ്രമത്തിൽ നിന്ന് ഉത്തരാഖണ്ഡ് പൊലീസ് പിടികൂടി കൈമാറുകയായിരുന്നു.

കാസർകോട് മുന്നാട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കൽ സതീഷ് ബാബു കന്യാസ്ത്രീ മഠങ്ങൾ കേന്ദ്രീകരിച്ചാണു മോഷണം നടത്താറുള്ളതെന്നു പൊലീസ്. മൂന്നു വർഷത്തോളമായി ഈരാറ്റുപേട്ട തീക്കോയിയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. കന്യാസ്ത്രീമാരെ മാത്രം ആക്രമിക്കുകയാണു സതീഷ് ബാബുവിന്റെ രീതി. 5 മഠങ്ങളിൽ കൊലപാതകശ്രമം, മഠങ്ങളിലും അനുബന്ധ സ്‌ഥാപനങ്ങളിലുമായി 14 മോഷണം എന്നിങ്ങനെ 21 കേസുകളാണ് അന്നു കേസന്വേഷിച്ച പൊലീസ് സതീഷ് ബാബുവിനെതിരെ ചുമത്തിയത്. സ്വർണമോഷണം പതിവാക്കിയ വ്യക്തി എന്ന പേരിലാണു സതീഷ് സ്വന്തം നാടായ കാസർകോട്ട് അറിയപ്പെട്ടിരുന്നത്. മോഷണത്തിനിടെ നാട്ടുകാർ പിടികൂടിയതിനെത്തുടർന്ന് അവിടെ നിന്നു മുങ്ങി പാലായിൽ എത്തുകയായിരുന്നു

മുംബൈ: ഇന്നത്തെ ഇന്ത്യയിലെ കുട്ടികളെക്കുറിച്ചു തനിക്കു ഭയമാണെന്നു നടൻ നസറുദ്ദീൻ ഷാ. കുട്ടികളെ വളഞ്ഞു നീ ഹിന്ദുവാണോ മുസ്ലീമാണോ എന്ന് ചോദിക്കാവുന്ന അവസ്ഥയാണ് ഇന്നു രാജ്യത്തുള്ളതെന്നും ഇന്ത്യൻ സമൂഹത്തിൽ വിഷം പടർന്നിരിക്കുകയാണെന്നും നസറുദ്ദീൻ ഷാ പറഞ്ഞു.

ഇന്നത്തെ ഇന്ത്യയിലെ കുട്ടികളെക്കുറിച്ചോർത്തു ഞാൻ ഭയപ്പെടുന്നു. രോഷാകുലരായ ആൾക്കൂട്ടം കുട്ടികളുടെ ചുറ്റുംകൂടി നീ ഹിന്ദുവാണോ അതോ മുസ്ലീമാണോ എന്നു ചോദിക്കുന്നത് ഞാൻ സങ്കൽപ്പിക്കാറുണ്ട്. എന്‍റെ കുട്ടികൾക്ക് ആ ചോദ്യത്തിന് ഉത്തരമുണ്ടാവില്ല. കാരണം അവർ മതം പഠിച്ചിട്ടില്ല. ഇന്ത്യൻ സമൂഹത്തിൽ വിഷം പടർന്നുകൊണ്ടിരിക്കുകയാണ്. ആ പിശാചിനെ പിടിച്ചു വീണ്ടും കുപ്പിയിൽ അടയ്ക്കാൻ വളരെ അധികം ബുദ്ധിമുട്ടേണ്ടി വരും- നസറുദ്ദീൻ ഷാ പറഞ്ഞു.

നിയമം കൈയിലെടുക്കുന്നവർക്ക് ഇന്ന് എല്ലാവിധ സംരക്ഷണവും ലഭിക്കുന്നുണ്ടെന്നും പോലീസുകാരന്‍റെ മരണത്തേക്കാൾ പശുവിനാണ് ഇന്ത്യയിൽ പ്രാധാന്യം ലഭിക്കുന്നതെന്നും ബുലന്ദ്ഷഹർ സംഭവം ചൂണ്ടിക്കാട്ടി അദ്ദേഹം കുറ്റപ്പെടുത്തി.

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് 15 പേര്‍ മരിച്ചത്. നിരവധിപേര്‍ ചികിത്സതേടി. സംഭവത്തില്‍ പോലീസിന്റെ വെളിപ്പെടുത്തലിങ്ങനെ..

Image result for chamarajanagar-temple-tragedy

കര്‍ണാടകയിലെ ചാമരാജനഗറിലെ മാരമ്മ ക്ഷേത്രത്തിലാണ് പ്രസാദം കഴിച്ചതിനെ തുടര്‍ന്ന് ഞെട്ടിക്കുന്ന കൊല ഉണ്ടായത്. പതിനഞ്ച് കുപ്പി കീടനാശിനിയാണ് പ്രസാദമായി നല്‍കിയ തക്കാളിച്ചോറില്‍ കലര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു.chamarajanagar-poisonക്ഷേത്രപൂജാരിയായ ദൊഡ്ഡയ്യയെയും മറ്റ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലപാതക ശ്രമം, ഗൂഢാലോചന എന്നീ കേസുകളാണ് ചുമത്തിയിരിക്കുന്നത്.

Image result for chamarajanagar-temple-tragedy

പ്രസാദം കഴിച്ച 180 ഓളം പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഭാരവാഹികളെ അപകീര്‍ത്തിപ്പെടുത്തി അധികാരം പിടിച്ചെടുക്കാന്‍ വേണ്ടിയാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയത്. ഈ രണ്ട് കേസും പ്രതികള്‍ക്കെതിരെ ചുമത്തിയതായും പോലീസ് അറിയിച്ചു. പ്രസാദമായി നല്‍കിയ തക്കാളിച്ചോറ് പാകം ചെയ്യുന്ന സമയത്ത് തന്നെ പതിനഞ്ച് കുപ്പി കീടനാശിനി ഇതില്‍ ചേര്‍ത്തതായി പോലീസ് വെളിപ്പെടുത്തുന്നു.womenകീടനാശിനി കലര്‍ത്തിയത് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും സാലൂര്‍ മഠത്തിലെ സ്വാമിയുമായ ഇമ്മാഡി മഹാദേവയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്നും ദൊഡ്ഡയ്യ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ക്ഷേത്ര ഗോപുര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ട്രസ്റ്റ് അംഗങ്ങളുമായി ഇമ്മാഡി മഹാദേവയ്ക്കുണ്ടായ അഭിപ്രായ വ്യത്യാസമാണ് കൂട്ട കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് ഐജി ശരത് ചന്ദ്ര പറയുന്നു.karnatakaക്ഷേത്രത്തിന്റെ പണം മഹാദേവ സ്വാമിയും കൂട്ടരും അപഹരിക്കുന്നുവെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു. 2017 ഏപ്രില്‍ വരെ മഹാദേവ സ്വാമിയുടെ അധീനതയിലായിരുന്നു ക്ഷേത്രം. വരുമാനം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വിശ്വാസികളുടെയും ഗ്രാമവാസികളുടെയും ട്രസ്റ്റ് രൂപീകരിച്ച് ഭരണം അവര്‍ ഏറ്റെടുക്കുകയായിരുന്നു. ട്രസ്റ്റിനെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു മഹാദേവ സ്വാമിയുടെ ലക്ഷ്യമെന്നാണ് സൂചന.

റിയാദിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നു നാലര കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി ഷിജു ജോസഫിനെ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്നു ദിവസത്തെ കസ്റ്റഡി ആവിശ്യപ്പെട്ടിരുന്നെങ്കിലും കോടതി ശനിയാഴ്ച രാവിലെ 11 വരെ മാത്രമേ കസ്റ്റഡി അനുവദിച്ചുള്ളൂ. നേരുത്തെ ഷിജു ജോസഫിനെ 28 വരെ കോടതി റിമാൻഡ് ചെയ്‌തിരുന്നു. തട്ടിപ്പു നടത്താൻ ഇയാൾക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കണമെന്നു പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുമ്പ പൊലീസാണു കേസെടുത്തത്.

ലുലു ഗ്രൂപ്പിന്റെ ലുലു അവന്യൂവിൽ മാനേജരായിരുന്ന ഇയാൾ സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിൽ വ്യാജരേഖയുണ്ടാക്കി ഒന്നര വർഷത്തോളം തിരിമറി നടത്തിയാണ് വൻതുക തട്ടിയെടുത്തത്. ജോർദാൻ സ്വദേശിയായ മുഹമ്മദ് ഫക്കീമുമായി ചേർന്നായിരുന്നു തട്ടിപ്പ്. മുഹമ്മദ് ഫാക്കി ജോലി ചെയ്തിരുന്ന കമ്പനി വഴിയായിരുന്നു ലുലുവിലേക്ക് ഉത്പന്നങ്ങൾ വാങ്ങിയിരുന്നത്. വലിയ കണ്ടെയ്നറുകളിൽ സാധനങ്ങളെത്തിച്ച് അത് മറ്റു കടകളിലേയ്ക്ക് മറിച്ചു നൽകുകയായിരുന്നു. ഇതിന് വ്യാജ രേഖകളും ചമച്ചു.
തിരിമറി കണ്ടെത്തിയതിനെ തുടർന്ന് ഇരുവർക്കുമെതിരെ റിയാദ് പൊലീസിൽ ലുലു അധികൃതർ പരാതി നൽകിയിരുന്നു.

ഇതോടെ റിയാദിൽ നിന്ന് മുങ്ങിയ ഷിജു ജോസഫ് നാട്ടിലെത്തി കഴക്കൂട്ടത്ത് ഒളിച്ചുകഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ മാറിമാറി ഒളിച്ചുകഴിഞ്ഞ ഇയാൾ വാട്സാപ്പ് കോളിലൂടെയായിരുന്നു മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ വാട്സാപ്പ് കോളുകൾ പരിശോധിച്ചായിരുന്നു ഒളിസങ്കേതം കണ്ടെത്തിയത്.

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടി. അന്വേഷണ കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ കാലാവധി ആറ് മാസത്തേക്ക് കൂടി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഒരു വര്‍ഷം തുടര്‍ച്ചയായി സസ്‌പെന്‍ഷനിലായ ജേക്കബ് തോമസിനെ കൂടുതല്‍ ദിനങ്ങളില്‍ പുറത്ത് നിര്‍ത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രാനുമതി തേടേണ്ടതുണ്ട്. അന്വേഷണ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ഉള്‍പ്പെടെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് സര്‍ക്കാര്‍ സമര്‍പ്പിച്ചതായിട്ടാണ് സൂചന.

ഐ.പി.എസ് ഉദ്യോഗസ്ഥനെ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സസ്‌പെന്‍ഷനില്‍ നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതിയില്ല. ജേക്കബ് തോമസിന്റെ കാര്യത്തില്‍ കേന്ദ്രാനുമതിക്കായി സര്‍ക്കാര്‍ കാത്തിരിക്കേണ്ടി വരും. സംസ്ഥാന സര്‍ക്കാരിനെതിരെ അനാരോഗ്യ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്യുന്നത്. ഓഖി ചുഴലിക്കാറ്റിന്റെ സമയത്ത് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളും കൂടാതെ അദ്ദേഹത്തിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങളും അന്വേഷണക്കമ്മീഷന്‍ പരിശോധിച്ച് വരികയാണ്.

നിരവധി തവണയാണ് ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്. വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹത്തെ പുറത്ത് നിര്‍ത്താന്‍ തന്നെയാവും കമ്മീഷന്റെ തീരുമാനം. അതേസമയം സസ്‌പെന്‍ഷന്‍ കാലവധിയില്‍ കഴിയുമ്പോള്‍ പോലും സര്‍ക്കാരിനെതിരെ നവമാധ്യമങ്ങളിലൂടെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.

മഞ്ചേരി: പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. മലപ്പുറം മഞ്ചേരിക്കടുത്ത് ചെരണിയിലാണ് സംഭവം. മേലാക്കത്തെ വാടകവീട്ടിൽ താമസിക്കുന്ന റിയാസ് (33), വട്ടപ്പാറ പുളക്കുന്നേൽ റിയാസ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ ജനപ്രീതി വർദ്ധിക്കുന്നു എന്ന മാധ്യമ സർവേകൾ പുറത്തുവന്നപ്പോൾ തന്നെ അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ  അവഹേളിക്കാനായി മാത്രം ഒരുപറ്റം സംഘപരിവാർക്കാർ എത്തിയിരിക്കുന്നു. ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വേദിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ടി.എസ് സിങ് ഡിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കാല് തൊട്ടുവന്ദിച്ചെന്ന് സംഘപരിവാറിന്റെ വ്യാജ വാര്‍ത്ത. ഒറ്റ നോട്ടത്തില്‍ സിങ് രാഹുലിന്റെ കാല് പിടിക്കുകയാണെന്ന് തന്നെ തോന്നിക്കുന്ന ചിത്രം ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് പെസ്റ്റിറ്റിയൂഡ്’ എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് സംഘപരിവാറുകാര്‍ വ്യാപകമായി പ്രചരിപ്പിച്ചത്.

’48 കാരനായ മുതിര്‍ന്ന നേതാവ് 80 കാരനായ യുവ നേതാവിനെ അനുഗ്രഹിക്കുന്നു, എന്റെ സുഹൃത്ത് പപ്പു ജി വലിയവനാണ്’ എന്ന തലക്കെട്ടിലായിരുന്നു ചിത്രം സംഘപരിവാറുകാര്‍ വ്യാപകമായി ഷെയര്‍ ചെയ്തത്. നിരവധി പേര്‍ ചിത്രം റീ ഷെയര്‍ ചെയ്യുകയും നിരവധി പേര്‍ കമന്റ് ചെയ്യുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ സംസ്‌ക്കാരത്തേയും രാഹുല്‍ ഗാന്ധിയേയും വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടായിരുന്നു ആര്‍.എസ്.എസും സംഘപരിവാറും രംഗത്തെത്തിയത്. ‘സോഷ്യല്‍ തമാശ’, ‘ഐ സപ്പോര്‍ട്ട് മോദി ജി ആന്‍ഡ് ബി.ജെ.പി’ എന്നീ ഫേസ്ബുക്ക് പേജുകള്‍ വഴിയും ഫോട്ടോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.

എന്നാള്‍ ഇതിനിടെയും ഫോട്ടോയുടെ വിശ്വാസ്യത ചോദ്യം ചെയ്തും നിരവധി പേര്‍ രംഗത്തെത്തി. ഇതോടെയാണ് ഇതോടെ ഇന്ത്യാ ടുഡെ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ഫോട്ടോയുടെ സത്യാവസ്ഥ അന്വേഷിച്ച് രംഗത്തെത്തിയത്. വിഷയത്തില്‍ മന്ത്രിയോട് തന്നെ പ്രതികരണമാരാഞ്ഞപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ വേദിയില്‍ വെച്ച് എല്ലാവരുടെയും കാല് വന്ദിച്ചിരുന്നെന്നും എന്നാല്‍ രാഹുലിന്റെ സമീപമെത്തിയപ്പോള്‍ അദ്ദേഹം തന്നെ കാല് തൊട്ടു വന്ദിക്കാന്‍ അനുവദിക്കാതെ കൈ പിടിച്ച് അഭിനന്ദിക്കുകയായിരുന്നെന്നും മന്ത്രി മറുപടി നല്‍കി. ഇതിന്റെ വീഡിയോകളും പുറുത്തു വന്നിരുന്നു. എന്നാല്‍ ഫോട്ടോയില്‍ കാണുന്ന രീതിയിലുള്ള സംഭവം അവിടെ ഉണ്ടായിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ‘പ്രായം നോക്കാതെ എല്ലാവരുടേയും അനുഗ്രഹം വാങ്ങാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. രാഹുലിന്റെ അനുഗ്രഹം വാങ്ങുന്നതിലും എനിക്ക് ഒരു മടിയുമില്ല.

പക്ഷേ അദ്ദേഹം അതിന് അനുവദിക്കില്ല. ഫോട്ടോയില്‍ കാണുന്ന രീതിയിലുള്ള സംഭവം അവിടെ ഉണ്ടായിട്ടില്ല. എന്നാല്‍ അതിനുള്ളില്‍ മറ്റാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ടെന്നും മന്ത്രി പറയുന്നു. ‘മന്‍മോഹന്‍സിങ് ജി കൈയില്‍ പിടിച്ചിരുന്ന ബൊക്കെയില്‍ നിന്നും വലിയൊരു നൂല്‍ താഴോട്ട് തൂങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. രാഹുലിന്റെ കാലിനടുത്തേക്ക് കയര്‍ തൂങ്ങി നിന്നു. അത് ശ്രദ്ധയില്‍പ്പെട്ടതോടെ ആ നൂല്‍ നീക്കാന്‍ വേണ്ടി ഞാന്‍ കുനിഞ്ഞിരുന്നു. ഈ ചിത്രമാവാം അവര്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത്’ മന്ത്രി പറഞ്ഞു. ഫോട്ടോ കൃത്യമായി നോക്കുന്നവര്‍ക്കും മന്ത്രി പറഞ്ഞത് ശരിയാണെന്ന് വ്യക്തമാകും. രാജസ്ഥാനിലെ തന്നെ രാജസ്ഥാന്‍ പത്രികയെന്ന പ്രാദേശിക പത്രം ഈ വാര്‍ത്ത ഉള്‍പ്പെടെ തന്നെ നല്‍കിയിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെ ബൊക്കെയില്‍ നിന്നും താഴേക്ക് തൂങ്ങിയ നൂല്‍ എടുത്തുമാറ്റാന്‍ ശ്രമിക്കുന്ന മന്ത്രി എന്ന രീതിയില്‍ തന്നെയായിരുന്നു പത്രം ചിത്രം സഹിതം വാര്‍ത്ത നല്‍കിയത്.

RECENT POSTS
Copyright © . All rights reserved