എണ്ണൂറുകോടിയുടെ വായ്പാതട്ടിപ്പ് കേസില്‍ റോട്ടോമാക്പെന്‍ ഉടമ വിക്രം കോത്താരി അറസ്റ്റില്‍. കോത്താരിയുടെ കാണ്‍പൂരിലെ വസതിയിലും ഒാഫീസിലും സി.ബി.ഐയുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. അതിനിടെ പഞ്ചാബ്നാഷണല്‍ബാങ്ക് സാമ്പത്തികതട്ടിപ്പുകേസ് അന്വേഷണത്തിന്‍റെ ഭാഗമായി ദക്ഷിണ മുംബൈയിലെ പിഎന്‍ബിയുടെ ബ്രാഡി ഹൗസ് ശാഖ സി.ബി.ഐ അടച്ചുപൂട്ടി സീല്‍ ചെയ്തു.
ബാങ്ക് ഒാഫ് ബറോഡ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാണ്‍പൂരിലെ കോത്താരിയുടെ വസതിയിലും ഒാഫീസിലും പരിശോധന നടത്തിയത്. ഭാര്യയെയും മകനെയും ചോദ്യം ചെയ്തതിനുശേഷമാണ് കോത്താരിയെ സി.ബി.ഐ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്യല്‍ തുടരും. അതിനിടെ പഞ്ചാബ് നാഷണല്‍ തട്ടിപ്പുകേസില്‍ സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഭൂരിഭാഗം ക്രമക്കേടുകളും നടന്നത് ബ്രാഡി ഹൗസ് ശാഖ കേന്ദ്രീകരിച്ചാണെന്നാണ് സി.ബി.ഐയുടെ വാദം. പത്തിലധികം ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടായെക്കുമെന്നാണ് സൂചന. അതിനിടെ സി.ബി.ഐ അന്വേഷണ സംഘവുമായി കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കൂടിക്കാഴ്ച നടത്തി. മൂന്നുവര്‍ഷം ഒരേ പദവിയില്‍ ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ഉടന്‍ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുമേഖലാ ബാങ്കുകള്‍ക്ക് കമ്മീഷന്‍ നോട്ടിസ് അയച്ചു.
പൊലീസും ഗുണ്ടകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൾ ഇന്നു വാർത്തയല്ലാതായിരിക്കുന്നു. സിനിമകളെ പോലും വെല്ലുന്ന വിധത്തിലാണ് ചില പൊലീസുകാരും ക്രിമിനലുകളും തമ്മിലുള്ള ബന്ധങ്ങൾ. സേലം കണ്ണൻ കുറുശ്ശിയിൽ കുപ്രസിദ്ധ ഗുണ്ടയ്ക്കു പിറന്നാൾ കേക്ക് വായിൽ വച്ചു നൽകിയാണ് ഇൻസ്പെക്ടർ ‘സ്നേഹം’ പ്രകടിപ്പിച്ചത്. സംഭവം വിവാദമായതോടെ ഇൻസ്പെക്ടർ കരുണാകരനെ സിറ്റി കമ്മിഷണർ ശങ്കർ സ്ഥലം മാറ്റി.
കണ്ണൻകുറുശ്ശി കൊണ്ടപ്പനായ്ക്കൻപട്ടി സ്വദേശി സുശീന്ദ്രൻ (29) കുപ്രസിദ്ധ ഗുണ്ടയാണ്. പല സ്റ്റേഷനുകളിലും കൊലക്കേസുൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. ജയിലിലായിരുന്നു കുറേ നാൾ. ജാമ്യം ലഭിച്ച് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിച്ച സുരേന്ദ്രൻ പിന്നീട്‘ഉറ്റസുഹൃത്തുക്കളെ’ കാണാൻ കണ്ണൻകുറുശ്ശി പൊലീസ് സ്റ്റേഷനിലെത്തി. പിറന്നാൾ ആശംസകളുമായി ഇൻസ്പെക്ടർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. കേക്ക് മുറിച്ച് സുരേന്ദ്രന്റെ വായിൽ വച്ചു കൊടുക്കുകയും ചെയ്തു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറത്തായതോടെ പണി പാളി. ഉന്നത തലത്തിലേക്ക് പരാതി എത്തിയതോടെ കരുണാകരനെ സ്ഥലം മാറ്റുകയായിരുന്നു. സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടു.
തൃശൂര്‍: അല്‍പ നേരം ളോഹ ഊരിവെച്ച് പള്ളി വികാരി ബോഡി ബില്‍ഡറായി. ചാലക്കുടി തുരുത്തിപ്പറമ്പ് വരപ്രസാദനാഥ പള്ളിയിലെ വൈദികനായ ഫാ. ജോസഫാണ് ബോഡി ബിന്‍ഡര്‍ വേഷത്തിലെത്തി കാണികളെ ഞെട്ടിച്ചത്. 37 കാരനായ ഫാ. ജോസഫ് മോഡല്‍ ഫിസിക് വിഭാഗത്തിലാണ് മത്സരാര്‍ഥിയായത്.
തൃശുര്‍ ജില്ലാ ശരീര സൗന്ദര്യ മത്സരത്തിലാണ് അച്ചന്റെ മാസ് എന്‍ട്രി. സെമിനാരി കാലഘട്ടം മുതല്‍ക്കെ ബാഡ്മിന്റണും ബാസ്‌കറ്റ്‌ബോളുമൊക്കെ കളിച്ചിരുന്ന അച്ചന്‍ കായിക വിനോദങ്ങളില്‍ അതീവ തല്‍പരനായിരുന്നു. എന്നാല്‍ അടുത്തിടെ കാലിനേറ്റ പരിക്ക് അച്ചന് വിനയായി. തുടര്‍ന്നാണ് ബോഡിബില്‍ഡിംഗില്‍ താല്‍പര്യമുണ്ടായത്.
ഏഴുമാസത്തെ വര്‍ക്ക് ഔട്ട് കണ്ടപ്പോള്‍ പരിശീലകന്‍ സന്തോഷ് ആണ് മത്സരത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്നാണ് ബോഡി ബില്‍ഡറുടെ വേഷം കെട്ടാന്‍ പള്ളി വികാരി തീരുമാനിച്ചത്.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക മൊഴികള്‍ പുറത്ത്. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന് ശുഹൈബ് അക്രമിക്കപ്പെടുമെന്നതിനെക്കുറിച്ച അറിവുണ്ടായിരുന്നു. ശുഹൈബിന്റെ കാലുകള്‍ വെട്ടിയെടുക്കാനായിരുന്നു ക്വട്ടേഷന്‍ കിട്ടിയതെന്നും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ ഇനി പിടികൂടാനുള്ളവര്‍ സിപിഎം സംരക്ഷണത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്നും പ്രതികള്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് അഞ്ച് പേരെന്നാണ് പോലീസിന്റെ നിഗമനം. ഇപ്പോള്‍ പിടിയിലായ രണ്ട് പേര്‍ ശുഹൈബിന് വെട്ടി വീഴ്ത്തിയവരില്‍ ഉള്‍പ്പെട്ടവരാണ്. തില്ലങ്കേരി സ്വദേശിയായ ആകാശ്, റിജിന്‍രാജ് എന്നിവര്‍ സിപിഎം പ്രദേശിക നേതൃത്വവുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന പാര്‍ട്ടി അനുയായികളാണ്. ആകാശും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ കൂടെയുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകത്തില്‍ പ്രതികളായവരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്. കസ്റ്റഡിയിലുള്ള ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് ഇവരുടെ സുഹൃത്ത് ശ്രീജിത്ത് എന്നിവര്‍ക്കെതിരെ വിനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മലപ്പുറത്ത് വന്‍ ലഹരി മരുന്ന് വേട്ട. ഏകദേശം 7 കോടി രൂപയോളം വരുന്ന ലഹരി മരുന്നാണ് മലപ്പുറത്ത് രണ്ടിടങ്ങളില്‍ നിന്നായി പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു കോടിയോളം വിലമതിക്കുന്ന ബ്രൗണ്‍ ഷുഗര്‍ മഞ്ചേരിയില്‍ നിന്നും, ആറ് കോടിയുടെ വെറ്റമിന്‍ അരീക്കോട് നിന്നുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തുനിന്നും 30 കോടിയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. വിമാനത്താവളത്തിന് സമീപം കാറില്‍നിന്നാണ് മയക്കുമരുന്ന് പിടിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. പാലക്കാട് മണ്ണാര്‍കാട് സ്വദേശികളായ ഫൈസല്‍, അബ്ദുള്‍ സലാം എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഏതാണെന്ന ചോദ്യത്തിന് ഉത്തരം തേടുന്നവർ നേരെ ഇന്ത്യയിലേക്ക് പോകണം. അവിടെ ഒരു കൂരയ്ക്കു കീഴെ 39 ഭാര്യമാർ, 94 കുട്ടികൾ, കൂടാതെ ചെറുമക്കൾ. അത്ഭുതം തോന്നുന്നുവല്ലേ. ഇവരെല്ലാം ചേർന്ന് ഒന്നിച്ചു താമസിക്കുന്നതാവട്ടെ ഒരു വീട്ടിലും. ലോകത്തിലെ ഏറ്റവും വലിയ കുടുംബമാണിത്. ആകെ 193 പേർ. സിയോണ എന്നാണ് കഥാപാത്രത്തിന്റെ പേര്‍. പ്രായം 72. മിസോറാമിലെ ബക്താംഗ് എന്ന ഗ്രാമത്തിലാണ് എല്ലാവരും ഒരുമിച്ച് താമസിക്കുന്നത്. സിയോണ ചില്ലറകാരനല്ല. സ്വന്തമായി ഒരു വലിയ വീട് തന്നെ പണികഴിപ്പിച്ചിണ്ട്. ‘ചുവാൻ താർ റൺ’ എന്നാണ് അതിന്റെ പേര്‍. ‘പുതിയ തലമുറയുടെ വീട്’ എന്നാണ് അതിനർത്ഥം. കുടുംബത്തിന്റെ കാര്യത്തിൽ അതീവ താത്പര്യം പ്രകടിപ്പിക്കുന്ന അദ്ദേഹം ഇനിയും വിവാഹം കഴിക്കാൻ ഇഷ്ടപ്പെടുന്നുണ്ടത്രേ.
ആദ്യ വിവാഹം നടന്നത് 1959 ൽ, അന്ന് വയസ്സ് 15. പിന്നീട് ഒരു വർഷത്തിൽ തന്നെ പത്ത് വിവാഹങ്ങൾ. വീടിന്റെ നിയന്ത്രണമെല്ലാം ആദ്യ ഭാര്യയ്ക്കാണ്. ഇരുപതു ഭാര്യയ്ക്കമാർക്ക് 40 വയസിനു താഴെയാണ് പ്രായം. ഇതിൽ അവസാനത്തെ ഭാര്യയ്ക്ക് മുപ്പതു കഴിഞ്ഞു. അഞ്ചു വയസുള്ള ഒരു കുട്ടിയുമുണ്ട്. ഇവരുടെ വിശേഷങ്ങൾ തന്നെ വലിയൊരു കഥയാണ്.രണ്ടു പേർക്ക് ഒരുമിച്ച് ഒരു വീട്ടിൽ കഴിയാൻ സാധിക്കാത്ത കാലത്താണ് ഇപ്പോൾ 193 പേർ ഒന്നിച്ചു താമസിക്കുന്നതെന്ന് ഓർക്കണം. കൂട്ടുകുടുംബങ്ങൾക്ക് ഒരു ഉത്തമ മാതൃക.
ഒരു ദിവസത്തെ ഭക്ഷണത്തിന് വേണ്ടത് 30 കോഴി, 60 കിലോ ഉരുളക്കിഴങ്ങ്, 100 കിലോയ്ക്ക് മുകളിൽ അരി എന്നിവയാണ്. ഇത്രയും കുട്ടികളെ ഉൾക്കൊള്ളാൻ ലോക്കൽ സ്കൂളിന് സാധിക്കില്ല എന്നതിനാൽ സ്വന്തമായ ഒരു സ്‌കൂൾ, കുട്ടികൾക്ക് കളിക്കാനായി പല ടീമുകളായി തിരിച്ചിരിക്കുന്ന ഫുട്ബാൾ ലീഗ് എന്നിവയും സ്വന്തം. കുടുബത്തിലെ മൂത്ത മക്കൾ അധ്യാപകരായി സ്വന്തം സ്കൂളിൽ പഠിപ്പിക്കുന്നു. സ്വന്തമായി ഒരു ക്രിസ്തീയ സഭ തന്നെ രൂപീകരിച്ചിരിക്കുന്നു. ‘ചനാ പൗൾ’ എന്നാണ് അതിന്റെ പേര്‍. മൊത്തത്തിൽ ആള് ഒരു പുലി തന്നെ… അല്ല അവർക്ക് ദൈവം തന്നെ…
[ot-video][/ot-video]
ബംഗളൂരു: ബംഗളൂരുവിലെ യുബി സിറ്റി ഹോട്ടലില്‍ എംഎല്‍എയുടെ മകന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായ പരിക്ക്. കോണ്‍ഗ്രസ് എംഎല്‍എയായ എന്‍.എ.ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാടാണ് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയത്. മുഹമ്മദും പത്തോളം കൂട്ടാളികളും ചേര്‍ന്നായിരുന്നു ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചത്.
ബംഗളൂരു ഡോളര്‍ കോളിനിയില്‍ താമസിക്കുന്ന വിദ്വത് എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാളെ ഗുരുതരാവസ്ഥയില്‍ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്ന വിദ്വതിനോട് കസേര നേരെയിടാന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്വതിന് അതിന് സാധിച്ചില്ല. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്വതിനെ അവിടെയെത്തിയും മുഹമ്മദും കൂട്ടരും മര്‍ദ്ദിച്ചതായും വിവരമുണ്ട്. ഇത് തടയാന്‍ ശ്രമിച്ച വിദ്വതിന്റെ സഹോദരനും മര്‍ദ്ദനമേറ്റു. സംഭവം വിവാദമായതോടെ പോലീസ് മുഹമ്മദ് നാലപ്പാട്ടിനും സുഹൃത്തുക്കളായ പത്തുപേര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതിനിടെ വിദ്വതിനെ സന്ദര്‍ശിക്കാന്‍ എംഎല്‍എ എത്തിയതും വിവാദമായിട്ടുണ്ട്. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായാണ് ഹാരിസ് എത്തിയതെന്ന് ബിജെപിയും ജെഡിഎസും ആരോപിച്ചു. ഹാരിസിനെ കോണ്‍ഗ്രസ് പുറത്താക്കണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസില്‍ കീഴടങ്ങിയ പ്രതികളുടെ സിപിഎം ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജിന്റെ ഒപ്പം കേസിലെ പ്രധാന പ്രതിയായ ആകാശിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ശുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേരത്തെ സിപിഎം കേന്ദ്രങ്ങള്‍ പ്രതികരിച്ചിരുന്നു.
സിപിഎം പ്രദേശിക നേതാക്കള്‍ക്കൊപ്പമാണ് പ്രതികള്‍ പൊലീസില്‍ കീഴടങ്ങാനെത്തിയത്. ഇതോടെ ശുഹൈബിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. പിടിയിലായ ആകാശിന് സിപിഎം അംഗത്വം ഇല്ലെങ്കിലും ഇയാളുടെ കുടുംബം സജീവ സിപിഎം പ്രവര്‍ത്തകരാണ്.
അതേസമയം പോലീസ് അന്വേഷണത്തില്‍ തൃപ്തിയും വിശ്വാസവുമില്ലെന്ന് ഷുഹൈബിന്റെ കുടുംബം അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ശുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ് പറഞ്ഞു. ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്ന പ്രതികള്‍ യഥാര്‍ത്ഥ പ്രതികളാണെന്ന് കരുതുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പ്രതികരിച്ചു.
കാണ്‍പൂര്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന തട്ടിപ്പ് മാതൃകയില്‍ കൂടുതല്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി വായ്പ എടുത്ത് റോട്ടോമാക് പെന്‍സ് കമ്പനി ഉടമ വിക്രം കോത്താരി മുങ്ങിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വായ്പ ഇനത്തില്‍ ഏതാണ്ട് 800 കോടിയോളം രൂപ ബാങ്കുകളില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ ചട്ടം ലംഘിച്ചാണ് കോത്താരിക്ക് വായ്പ നല്‍കിയിരിക്കുന്നത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 485 കോടിയും അലഹബാദ് ബാങ്കില്‍ നിന്ന് 352 കോടിയുമാണ് കോത്താരി വായ്പ എടുത്തിരിക്കുന്നത്. വായ്പാ കാലാവധി ഒരു വര്‍ഷം പിന്നിട്ടു കഴിഞ്ഞിട്ടും വായ്പതുകയോ പലിശയോ കോത്താരി തിരിച്ചടച്ചിട്ടില്ല.
കാണ്‍പൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന കോത്താരിയുടെ ഓഫീസ് ഏതാനും ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ഇയാള്‍ എവിടെയാണെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോത്താരിയുടെ ആസ്തികള്‍ കണ്ടുകെട്ടുന്നതു വഴി ബാങ്കിനുണ്ടായിരിക്കുന്ന നഷ്ടങ്ങള്‍ നികത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 11,400 കോടി രൂപ വായ്പ ഇനത്തില്‍ വാങ്ങി നാടുവിട്ട നീരവ് മോഡിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ പൊതുമേഖലാ ബാങ്കുകളില്‍ നടന്ന തട്ടിപ്പുകളേക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.
കോഴിക്കോട്: സിപിഎം പ്രതിക്കൂട്ടിലായ ശുഹൈബ് വധം മുതല്‍ നഴ്‌സിംഗ് സമരം വരെയുളള നിരവധി വിഷയങ്ങളുണ്ടായിട്ടും ഒന്നിലും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ മാധ്യമപ്രവര്‍ത്തകരെ പരമാവധി അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. നഴ്‌സിംഗ് സമരത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു പോലും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
മുഖ്യമന്ത്രിക്ക് മുമ്പില്ലാത്ത വിധത്തില്‍ പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ചടങ്ങുകള്‍ക്കെത്തുന്ന മുഖ്യമന്ത്രി പോലീസുകാരുടെ വലയത്തിനുള്ളിലാകുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സമീപിക്കാന്‍ കഴിയുന്നില്ല. ശുഹൈബ് വധം നടന്ന സമയത്ത് ടി.പി.കേസിലെ പ്രതികള്‍ക്ക് ഒരുമിച്ച് പരോള്‍ നല്‍കിയ സംഭവം, സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ആക്രമണത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയത്, നഴ്‌സിംഗ് സമരം, ത്രിപുരയില്‍ പ്രചാരണത്തില്‍ നിന്ന് സിപിഎം കേരള ഘടകം ഒഴിവാക്കപ്പെട്ടത് തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ഉയരാനിടയുള്ള ചോദ്യങ്ങളില്‍ നിന്നാണ് ഈ വിധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിവാകുന്നത്.
മുഖ്യമന്ത്രിയുടെ നിശബ്ദദതയില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുള്‍പ്പെടെ ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സിപിഎം അനുകൂല നിലപാടുകള്‍ എടുക്കുന്ന പ്രൊഫൈലുകളില്‍ നിന്നു പോലും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. അതിനിടെ ശുഹൈബ് വധത്തില്‍ കീഴടങ്ങിയ പ്രതികള്‍ പി.ജയരാജനും തനിക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തു വന്നത് മുഖ്യമന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയേക്കും.