മുംബൈ: അന്തരിച്ച നടി ശ്രീദേവിയെക്കുറിച്ചു ഇതുവരെ ആരും പറയാത്ത വെളിപ്പെടുത്തലുകളുമായി ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. അവര്‍ എന്നും അസന്തുഷ്ടയായിരുന്നു. അതുകൊണ്ടു മുന്‍പൊരിക്കലുമില്ലാത്തവിധം അവര്‍ സമാധാനത്തോടെ കിടക്കുന്നത് ഇപ്പോള്‍ മാത്രമാണ് എന്നും രാം ഗോപാല്‍ വര്‍മ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘മരിച്ചവര്‍ക്കു ഞാന്‍ നിത്യശാന്തി നേരാറില്ല, ശ്രീദേവിയുടെ കാര്യത്തില്‍ അതു പറയാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് രാമുവിന്റെ പ്രതികരണം. സൗന്ദര്യം, പ്രതിഭ, സുന്ദരികളായ രണ്ടു പെണ്‍മക്കളടങ്ങിയ പ്രശ്നങ്ങളൊന്നുമില്ലാത്ത കുടുംബം. പുറത്തുനിന്നു നോക്കുന്നവര്‍ക്ക് എല്ലാം തികഞ്ഞൊരു ജീവിതമായിരുന്നു ശ്രീദേവിയുടേത്. എന്നാല്‍, ലോകം കരുതുന്നതില്‍നിന്നു തീര്‍ത്തും വേറിട്ടതാണ് ഒരാളുടെ യഥാര്‍ഥ ജീവിതമെന്നതിന്റെ ക്ലാസിക് ഉദാഹരണം കൂടിയാണത്.
ക്ഷണാക്ഷണം എന്ന സിനിമയുമായി ബന്ധപ്പെട്ടാണു ഞാന്‍ ശ്രീദേവിയെ ആദ്യമായി കാണുന്നത്. ആകാശത്തിലെ ആഹ്ലാദപ്പറവയായിരുന്ന അവര്‍ അച്ഛന്റെ മരണത്തോടെ കൂട്ടിലടച്ച കിളിയായി മാറുന്നതിനു ഞാന്‍ സാക്ഷിയാണ്. മകളുടെ ജീവിതത്തില്‍ അമിതശ്രദ്ധ കാണിച്ച്, നിയന്ത്രിച്ചു നിര്‍ത്തിയ അമ്മയുടെ കീഴില്‍ കൂട്ടിലടച്ച കിളിയായിരുന്നു ആ കലാകാരി.
പ്രതിഫലം കള്ളപ്പണമായി കിട്ടിയിരുന്ന ആ കാലത്ത്, റെയ്ഡു ഭയന്ന് ശ്രീദേവിയുടെ അച്ഛന്‍ അയ്യപ്പന്‍ അതെല്ലാം വിശ്വസിച്ച് ഏല്‍പിച്ചത് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയുമായിരുന്നു. അച്ഛന്‍ മരിച്ചപ്പോള്‍ പണം തിരികെ നല്‍കാതെ അവര്‍ ശ്രീദേവിയെ വഞ്ചിച്ചു. പണമിടപാടു നടത്തി പരിചയമില്ലാത്ത അമ്മയ്ക്കു പറ്റിയ വന്‍ അബദ്ധങ്ങള്‍കൂടിയായപ്പോള്‍ പൂര്‍ണമായി.
അങ്ങനെ ശ്രീദേവി പാപ്പരായി നില്‍ക്കുന്ന കാലത്താണു ബോണി കപൂര്‍ അവരുടെ ജീവിതത്തിലേക്കു കടന്നുവന്നത്. ബോണിയുടെ കാര്യവും സമാനമായിരുന്നു. കഴുത്തറ്റം കടം. അദ്ദേഹത്തിനു ശ്രീദേവിക്കു കൊടുക്കാന്‍ ആകെയുണ്ടായിരുന്നതു ചാഞ്ഞുകിടന്നു തേങ്ങിക്കരയാന്‍ ആ വലിയ ചുമലുകള്‍ മാത്രമായിരുന്നു.
ഇതിനിടെ, വിദേശത്തു നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നു ശ്രീദേവിയുടെ അമ്മയ്ക്കു മാനസിക അസ്വാസ്ഥ്യങ്ങളുണ്ടായി. സഹോദരിയാകട്ടെ അയല്‍വാസിയായ യുവാവിനോടൊപ്പം ഒളിച്ചോടി. മരിക്കുന്നതിനു മുന്‍പ് എല്ലാ വസ്തുക്കളും അമ്മ ശ്രീദേവിയുടെ പേരില്‍ എഴുതിവച്ചിരുന്നു. എന്നാല്‍, സ്വബോധത്തോടെയല്ല അമ്മയിതു ചെയ്തതെന്നു കാണിച്ചു സഹോദരി ശ്രീലത കേസിനു പോയി.
ലോകമെമ്പാടും ലക്ഷക്കണക്കിനാളുകള്‍ കാമനയോടെ ആരാധിച്ച ശ്രീദേവിക്കു താങ്ങും തണലുമാകാന്‍ ബോണി മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. ഇതിനിടെ, ആദ്യ ഭാര്യ മോനയുമൊത്തുള്ള മകന്റെ ജീവിതം നശിപ്പിച്ചവളെന്നു വിളിച്ചു ബോണിയുടെ അമ്മ ശ്രീദേവിയെ ഒരു ഹോട്ടല്‍ ലോബിയില്‍വച്ച് വയറില്‍ ഇടിച്ചു.
ഇംഗ്ലിഷ് വിങ്ഗ്ലിഷ് സിനിമ ശ്രദ്ധിക്കപ്പെട്ടപ്പോഴുള്ള താല്‍ക്കാലിക സന്തോഷമൊഴിച്ചാല്‍ ശ്രീദേവി ദുഃഖിതയായാണു ജീവിച്ചത്. വികാരജീവിയായ അവരുടെ ഹൃദയത്തില്‍ ദുരനുഭവങ്ങള്‍ മുറിപ്പാടുകള്‍ തീര്‍ത്തിരുന്നു. അവര്‍ സമാധാനമെന്തെന്ന് അറിഞ്ഞിട്ടേയില്ല. ചെറുപ്രായത്തില്‍ സിനിമയിലെത്തിയ അവര്‍ക്കു സാധാരണനിലയില്‍ വളര്‍ന്നു വലുതാകാനുള്ള അവസരം ലഭിച്ചില്ല. മനസ്സും പ്രക്ഷുബ്ധം. അപ്പോള്‍ അവര്‍ സ്വന്തം ഉള്ളിലേക്കുതന്നെ നോക്കി.
പ്രായമാകുന്നെന്ന ചിന്ത അലട്ടിയപ്പോള്‍ സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ക്കു വിധേയയായി. യഥാര്‍ഥ ജീവിതം ആരും കാണാതിരിക്കാനായി ചുറ്റും മനഃശാസ്ത്രപരമായ മതില്‍ കെട്ടിപ്പൊക്കി. ക്യാമറയ്ക്കു മുന്നില്‍ മാത്രമല്ല, പിന്നിലും മേക്കപ്പിട്ടു. ഹേമമാലിനിയുടെ മകള്‍ ഇഷ ദിയോള്‍ പോയവഴിയേ തന്റെ മക്കളും പോകുമോയെന്നു പേടിച്ചു. ഹൃദയത്തിന്റെ അടിത്തട്ടിലെ ദുഃഖം ആ കണ്ണുകളില്‍ ഞാന്‍ വ്യക്തമായി കണ്ടിട്ടുണ്ട്.
സ്ത്രീയുടെ ശരീരത്തില്‍ കുടുങ്ങിപ്പോയ ഒരു കുട്ടിയായിരുന്നു ശ്രീദേവി. നിഷ്‌കളങ്കയും സംശയാലുവും. ആ രണ്ടു സവിശേഷതകളും ഒരുമിച്ചുള്ളത് ഒരിക്കലും നല്ലതല്ല.
പാര്‍ട്ടികള്‍ക്കും വിവാഹസല്‍ക്കാരങ്ങള്‍ക്കും ശേഷമാണ് ആത്മഹത്യകളും അപകടമരണങ്ങളും സംഭവിച്ചുകാണാറുള്ളത്. ബാക്കിയുള്ള ലോകം മുഴുവന്‍ ആഘോഷിക്കുമ്പോള്‍ എനിക്കു മാത്രം സന്തോഷമില്ലാത്തതെന്തുകൊണ്ടാണെന്ന ചോദ്യം വിഷാദമുള്ളവരെ വേട്ടയാടും. തെറ്റു തന്റേതാണെന്ന തോന്നലുണ്ടാകും. വിഷാദികളില്‍ ചിലര്‍ ആത്മഹത്യ ചെയ്യും. മറ്റു ചിലര്‍ അതു നിയന്ത്രിക്കാന്‍ അമിതമായി ഗുളികകള്‍ വാരി വിഴുങ്ങും.
മരിച്ചവര്‍ക്കു ഞാന്‍ സാധാരണയായി നിത്യശാന്തി നേരാറില്ല. പക്ഷേ ശ്രീദേവിയുടെ കാര്യത്തില്‍ അതു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം, എനിക്കറിയാം, മുന്‍പൊരിക്കലുമില്ലാത്തവിധം അവര്‍ സമാധാനത്തോടെ കിടക്കുന്നത് ഇപ്പോള്‍ മാത്രമാണ് ജീവിതത്തിലാദ്യമായി!
മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. ശുഹൈബ് കൊല്ലപ്പെട്ട മട്ടന്നൂര്‍ തെരൂരില്‍ നിന്ന് രണ്ടു കിലോ മീറ്റര്‍ അകലെയുള്ള വെള്ളിയാംപ്പറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വെള്ളിയാംപ്പറമ്പില്‍ കാടു വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്ന് വാളുകള്‍ കണ്ടെത്തിയത്.
ശുഹൈബിന്റെ കൊലപാതകം അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പോലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ആയുധങ്ങള്‍ കണ്ടെടുത്തോയെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചിരുന്നു. അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് അറിയിച്ച് ശുഹൈബിന്റെ മാതാപിതാക്കള്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന നടത്തിയവര്‍ ഉള്‍പ്പെടെ എല്ലാവരെയും പിടികൂടണമെന്ന് ശുഹൈബിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
മട്ടന്നൂര്‍ തെരൂരില്‍ ചായക്കടയില്‍ സുഹൃത്തുക്കളോടപ്പം നില്‍ക്കുമ്പോഴാണ് സിപിഎം അനുഭാവികളായ ഒരുപറ്റം അക്രമികള്‍ ശുഹൈബിനെ ക്രൂരമായി വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് പ്രദേശത്ത് ഭീതി പരത്തിയതിന് ശേഷം വടിവാള് ഉപയോഗിച്ച് ശുഹൈബിന്റെ കാലിനും നെഞ്ചിലും വെട്ടി പരിക്കേല്‍പ്പിച്ച അക്രമകാരികള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ശുഹൈബിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ഇവര്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ആശുപത്രിയില്‍ കൊണ്ടു പോകുന്ന വഴിക്ക് ചോരവാര്‍ന്നാണ് ശുഹൈബ് മരണപ്പെട്ടത്.
മധ്യപ്രദേശ് ഉപതെരെഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സൂചന. ഉപതെരെഞ്ഞടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ട വോട്ടെണ്ണല്‍ ഫലം പുറത്തു വരുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍തൂക്കം. മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഫലത്തിലെ മുന്‍തൂക്കം കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആഘോഷങ്ങള്‍ തുടക്കം കുറിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിലെ അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കോലാറസ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദേവേന്ദ്ര ജയിനെതിരെ കോണ്‍ഗ്രസിന്റെ മഹേന്ദ്രസിങ് യാദവ് 2000 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. മുംഗാവലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബ്രിജേന്ദ്രസിങ് യാദവിന് 2200 വോട്ടുകളുടെ ലീഡ് ഉണ്ട്. ഈ മണ്ഡലത്തില്‍ ബിജെപിയുടെ ബായ് സാഹിബാണ് കോണ്‍ഗ്രസിന്റെ എതിരാളി.
കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇരു മണ്ഡലങ്ങളിലും ഉപതെരെഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. സമീപ കാലത്ത് നടക്കുന്ന ഇടക്കാല തെരെഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം പഞ്ചാബിലെ ലുധിയാന മുനിസിപ്പല്‍ കോര്‍പറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 95 സീറ്റുകളില്‍ 62 സീറ്റുകളിലും കോണ്‍ഗ്രസ് വിജയം സ്വന്തമാക്കിയിരുന്നു.
ഇന്ത്യയും ഫ്രാന്‍സും പ്രതിരോധ രംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നു. ഇന്ത്യയുടെ ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റുകള്‍ക്ക് ശക്തി പകരാന്‍ ഇനി മുതല്‍ ഫ്രഞ്ച് നിര്‍മ്മിത എം88 എഞ്ചിനുകള്‍ എത്തും. ഫ്രഞ്ച് ഫിനാഷ്യല്‍ പത്രമായ ലാ ട്രിബ്യൂണ്‍ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പ്രതിരോധ രംഗത്തെ പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പെച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ആവിശ്കരിച്ചിട്ടുള്ള കാവേരി പദ്ധതി ഫ്രഞ്ച് സഹായത്തോടെ വീണ്ടും ആരംഭിക്കാനാണ് ഇന്ത്യയുടെ തീരുമാനം. മാര്‍ച്ച് 10 ന് ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയില്‍ പര്യടനം ആരംഭിക്കുന്ന സമയത്ത് പ്രതിരോധ രംഗത്തെ പുതിയ സഹകരണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഫ്രഞ്ച് പത്രം ലാ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലക്ഷ്യം വെച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും വ്യോമസേനയുടെ ആവശ്യങ്ങളെ നിറവേറ്റുന്നതിലും പരാജയപ്പെട്ട കവേരി പദ്ധതി 2014ല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതാണ്.
ഡ്രോണുകളിലും തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുള്ള യുദ്ധ വിമാനങ്ങളുടെയും ശക്തി വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ കവേരി പദ്ധതി ഫ്രാന്‍സുമായി ചേര്‍ന്ന് വീണ്ടും ആരംഭിക്കുന്നത്. ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റുകളും പുതിയ അണ്‍മാന്‍ഡ് കോമ്പാറ്റ് ഏരീയല്‍ വെഹിക്കിളുമാണ് പുതിയ പദ്ധതി ആരംഭിക്കുന്നതോടെ നവീകരിക്കപ്പെടുക. പ്രതിരോധ രംഗത്തെ പുതിയ സഹകരണം സംബന്ധിച്ച് കരാറുകള്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പുവെച്ചത്. പദ്ധതി 2020 ഓടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ദ്ധര്‍ കരുതുന്നത്. പരിഷ്‌കരിച്ച സ്‌നെക്മ(snecma) എഞ്ചിനുകള്‍ പുതിയ കാവേരി എഞ്ചിനുകളുമായി ചേര്‍ത്ത് ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റുകളില്‍ ഘടിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ലൈറ്റ് കോമ്പാറ്റ് എയര്‍ ക്രാഫ്റ്റ്-തേജസ് 2019 ഓടെ ഇന്തോ-ഫ്രഞ്ച് നിര്‍മ്മിത എയര്‍ക്രാഫ്റ്റ് എഞ്ചിനുമായി പറന്നുയരുമെന്ന് ഡിആര്‍ജിഒ ചീഫ് ഡോ. എസ് ക്രിസ്റ്റഫര്‍ പറഞ്ഞു. എയറോ ഇന്ത്യയുടെ നിലവിലെ എഞ്ചിനുകളുടെ പോരായ്മകളെ മറികടക്കുന്നതായിരിക്കും കാവേരി എയര്‍ക്രാഫ്റ്റ് എഞ്ചിനുകള്‍. ഇന്തോ-ഫ്രഞ്ച് നിര്‍മ്മിത കവേരി എഞ്ചിനുകള്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ക്ക് വിപ്ലവകരമായ മാറ്റമായിരിക്കും കൊണ്ടുവരാന്‍ പോകുന്നതെന്ന് പ്രതിരോധ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ നിര്‍മ്മിത ഫൈറ്റര്‍ ഡ്രോണുകളുടെ എഞ്ചിനുകളിലും പുതിയ പദ്ധതി മാറ്റം കൊണ്ടുവരും. സെനെക്മ എം88 എഞ്ചിനുകളുമായി സാമ്യമുള്ളവയായിരിക്കും കവേരിയിലൂടെ നിര്‍മ്മിക്കപ്പെടാന്‍ പോകുന്നത്. പുതിയ കവേരി എഞ്ചിനുകള്‍ തേജസ് എയര്‍ക്രാഫ്റ്റുകളെ സൂപ്പര്‍ ജെറ്റുകളുടെ പട്ടികയിലെത്തിക്കും. അഡ്വാന്‍സ്ഡ് മീഡിയം കോമ്പാറ്റ് എയര്‍ക്രാഫ്റ്റുകളുടെ നവീകരണത്തിനാവിശ്യത്തിന് ഉതകുന്ന രീതിയില്‍ കവേരി എഞ്ചിനുകളെ ക്രമീകരിക്കാനും പദ്ധതിയുണ്ട്.
അന്തരിച്ച നടി ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച വൈകീട്ട് 3.30 ന് മുംബൈയില്‍ നടക്കും. രാവിലെ 9.30മുതല്‍ 12.30 വരെ അന്ധേരിയിലെ വസതിക്കു സമീപമുള്ള ഹാളിലായിരിക്കും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുക. അവിടെ നിന്ന് രണ്ടു മണിയോടെ മൃതദേഹം വിലാപയാത്രയായി പവന്‍ ഹാന്‍സിലെ വിലെ പാര്‍ലെ ശ്മശാനത്തിലേക്ക് കൊണ്ടുപോകും.മൂന്നരയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. ശ്രീദേവിയുടെ മരണം സംബന്ധിച്ച് കപൂര്‍ കുടുംബം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സംസ്‌കാരംസംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്ന സ്ഥലത്ത്മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. പൊതുദര്‍ശനം നാളെ രാവിലെ ഒന്‍പതരമുതല്‍ പന്ത്രണ്ടര വരെയാണ്.
നടി ശ്രീദേവിയുടെ മൃതദേഹവുമായി വിമാനം ദുബായില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടു. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതോടെയാണ് മൂന്നുനാളായി തുടര്‍ന്ന ആശങ്കകള്‍ക്ക് വിരാമമിട്ട് ഇന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിക്ക് അന്ത്യയാത്രയ്ക്ക് വഴിതെളിഞ്ഞത്.
മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിച്ച് ദുബായ് പൊലീസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു. ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് ശരിവച്ച് പ്രോസിക്യൂഷനാണ് മൃതദേഹം വിട്ടുനല്‍കാന്‍ അനുമതി നല്‍കിയത്.
ദുബായില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചില്ല. മുംബൈയില്‍ അന്ധേരിയിലെ വസതിക്കുസമീപമുള്ള ഹാളിലാണ് മൃതദേഹം ആദ്യമെത്തിക്കുക. പൊതുദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ഓഷിവാരയിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബില്‍ തുടങ്ങിയിട്ടുമുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഇന്ത്യന്‍ സിനിമാലോകത്തെ അമ്പരപ്പിച്ച് ശ്രീദേവി ദുബായില്‍ വിടപറഞ്ഞത്. റാസൽ ഖൈമയില്‍ അനന്തരവന്റെ വിവാഹ ആഘോഷത്തിനിടെയായിരുന്നു മരണം.
ശ്രീദേവി ദുബായിലെ ഹോട്ടൽ മുറിയിൽ ബാത് ടബ്ബിൽ മുങ്ങി മരിച്ചതാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചിരുന്നു. സ്വാഭാവിക മരണമല്ല, അപകടമരണമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കേസ് പ്രോസിക്യൂഷന് കൈമാറിയത്. അതോടെ മൃതദേഹം വിട്ടുകിട്ടാന്‍ പ്രോസിക്യൂട്ടറുടെ അനുമതി വേണമെന്ന സ്ഥിതിയായി. മരണം സംബന്ധിച്ചു പല കാര്യങ്ങളിലും അവ്യക്തതയുള്ള സാഹചര്യത്തിൽ ഭർത്താവ് ബോണി കപൂറിനെ പൊലീസ് ചോദ്യം ചെയ്തു.
റാസൽ ഖൈമയിലെ വിവാഹാഘോഷങ്ങൾക്കുശേഷം ഇന്ത്യയിലേക്കു പോയ ബോണി കപൂർ വീണ്ടും ദുബായിലേക്കു തിരിച്ചെത്താനുണ്ടായ സാഹചര്യം ബോധ്യപ്പെടാനായിരുന്നു ചോദ്യംചെയ്യല്‍. തുടര്‍ന്നാണ് ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറൻസിക് റിപ്പോർട്ട് പ്രോസിക്യൂഷൻ ശരിവച്ചത്. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനില്‍കി. തുടര്‍ന്ന് എംബാം ചെയ്യാന്‍ എംബാം യൂണിറ്റിലേക്ക് മാറ്റി. അവിടെനിന്ന് വിമാനത്താവളത്തിലേക്ക്. മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കരുതെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനാല്‍ ദുബായിലെ പൊതുദര്‍ശനം ഒഴിവാക്കി.
പിന്നീട് ഉയര്‍ന്നേക്കാവുന്ന വിവാദങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ സംശയങ്ങവും ദുരീകരിച്ചശേഷം മൃതദേഹം വിട്ടുനല്‍കാമെന്ന നിലപാടിലായിരുന്നു ദുബായ് പോലീസ്. അതുകൊണ്ടാണ് നടപടികള്‍ പ്രതീക്ഷിച്ചതിലേറെ വൈകിയതും.
മഞ്ചേരിയില്‍ തെരുവില്‍ അന്തിയുറങ്ങിയ യുവതിയെ പീഡിപ്പിക്കാൻ നോക്കിയ യുവാവ് പീഡനം തടഞ്ഞതിന് യുവതിയുടെ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിപ്പരുക്കേല്‍പിച്ച് പ്രതികാരം. സ്ഥിരം ശല്ല്യക്കാരനായ അയൂബിനെതിരെ കുടുംബം പരാതി നല്‍കിയെങ്കിലും അനങ്ങാപ്പാറ നയത്തിലാണ് പൊലീസ്
മഞ്ചേരി ഐ.ജി.ബി.ടി ബസ് സ്റ്റാന്‍ഡില്‍ അന്തിയുറങ്ങുന്ന കുടുംബത്തിലെ ഒന്‍പതു മാസം പ്രായമുളള പെണ്‍കുഞ്ഞിനാണ് വെട്ടേറ്റത്. ബസ് സ്റ്റാന്‍ഡിലെ സ്ഥിരം ശല്ല്യക്കാരനായ അയൂബാണ് വെട്ടിയതെന്ന് കുട്ടിയുടെ അമ്മയും ദൃക്സാക്ഷികളും പറയുന്നു. അമ്മയും സഹോദരനും ചേര്‍ന്ന് പീഡനശ്രമം തടയുബോള്‍ പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കാലിലാണ് വെട്ടേറ്റത്. മൂന്നു തുന്നുണ്ട്.
ആക്രമണത്തിന് പിന്നാലെ തന്നെ പരാതി അറിയിച്ചെങ്കിലും പൊലീസ് പ്രതിയെ അതേ സമയത്ത് കസ്റ്റഡിയിലെടുക്കാന്‍ തയാറായില്ലെന്നാണ് കുട്ടിയുടെ അച്ഛന്റെ പരാതി.വെട്ടേറ്റ കുഞ്ഞിനേയും അമ്മയേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ ശ്രമം ആരംഭിച്ചു.
ലുധിയാന: ലുധിയാന മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തി കോണ്‍ഗ്രസ്. തെരെഞ്ഞെടുപ്പ് നടന്ന 95 സീറ്റുകളില്‍ 61ലും കോണ്‍ഗ്രസ് വിജയം കരസ്ഥമാക്കി. അതെസമയം ബി.ജെ.പി-ശിരോമണി അകാലിദള്‍ സഖ്യത്തിന് 21 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ലുധിയാന മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച്ചവെച്ച തെരെഞ്ഞെടുപ്പുകളിലൊന്നാണിത്.
അതേസമയം തെരെഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണവുമായി ബിജെപി രംഗത്തു വന്നു. പലയിടങ്ങളിലും കോണ്‍ഗ്രസ് ബൂത്ത്പിടുത്തം നടത്തിയതായി ബിജെപി ആരോപിച്ചു. ആരോപണം കോണ്‍ഗ്രസ് നേതാക്കള്‍ നിഷേധിച്ചിട്ടുണ്ട്. ബി.ജെ.പി-അകാലിദള്‍ നേതാക്കള്‍ ഗവര്‍ണര്‍ വി.പി സിങ് ബഡ്നോറിനെ കാണുകയും തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ബി.ജെ.പിക്ക് 10ഉം അകാലിദളിന് 11ഉം സീറ്റുകളാണ് ലഭിച്ചത്. ഒന്നിച്ചു മത്സരിച്ച ലോക് ഇന്‍സാഫ് പാര്‍ട്ടി (7)ആം ആദ്മി പാര്‍ട്ടി സഖ്യത്തിന് (1) എട്ടു സീറ്റുകള്‍ ലഭിച്ചു. 5 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ജയത്തിന് പുറമെ ജലന്ധര്‍, പട്യാല, അമൃതസര്‍ മുനിസിപ്പല്‍ കോര്‍പറേഷനുകളിലും കോണ്‍ഗ്രസ് ജയിച്ചിരുന്നു.
ദീര്‍ഘ ദൂര ആക്രമണങ്ങള്‍ നടത്താന്‍ പ്രാപ്തിയുള്ള ഇന്ത്യയുടെ റുസ്റ്റോം-2 ഡ്രോണ്‍ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനം ഡിആര്‍ഡിഒ ആണ് പുതിയ ഡ്രോണ്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചെറിയ ഉയരത്തില്‍ പറക്കുകയും ദീര്‍ഘ ദൂര ആക്രമണങ്ങള്‍ പൈലറ്റിന്റെ സഹായമില്ലാതെ നടത്താന്‍ കഴിവുള്ളതാണ് റുസ്റ്റോം-2. കര്‍ണാടകത്തിലെ ചിത്രദുര്‍ഗ്ഗ ജില്ലയില്‍ ചാലക്കരെയിലാണ് ഡ്രോണിന്റെ ആദ്യ പരീക്ഷണം നടത്തിയത്. യുഎസ് വ്യോമസേനയുടെ ഭാഗമായിട്ടുള്ള പ്രഡേറ്റര്‍ ഡ്രോണുകളുടെ മാതൃകയിലാണ് റുസ്‌റ്റോം-2 നിര്‍മ്മിച്ചിരിക്കുന്നത്. സുരക്ഷാ പരിശോധനകള്‍ നടത്താന്‍ സൈന്യത്തെ സഹായിക്കാന്‍ കഴിവുള്ള ഡ്രോണിന് 24 മണിക്കൂര്‍ വരെ നിര്‍ത്താതെ പറക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചിത്രദുര്‍ഗ്ഗയിലെ ചാലക്കരെയില്‍ നടന്ന പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഡ്രോണിന്റെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചാണ് പരീക്ഷിക്കപ്പെട്ടത്. പരീക്ഷണ പറക്കല്‍ വിജയകരമായിരുന്നു. മുഴുവന്‍ പാരമീറ്ററുകളും സാധാരണഗതിയിലായിരുന്നെന്നും ദി ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലെപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ പറഞ്ഞു.
റുസ്റ്റോം-2 വ്യത്യസ്തമായ ഉപകരണങ്ങളെ വഹിക്കാന്‍ പ്രാപ്തിയുള്ളതാണെന്ന് അധികൃതര്‍ പറയുന്നു. സിന്തറ്റിക് അപ്പര്‍ച്ചേര്‍ റഡാര്‍, ഇലക്ട്രോണിക് ഇന്‍ലിജന്‍സ് സിസ്റ്റം കൂടാതെ സാഹചര്യത്തിന് അനുസരിച്ചുള്ള ഇതര ഉപകരണങ്ങളും വഹിക്കാന്‍ ഡ്രോണിന് കഴിവുണ്ട്. ഡ്രോണുകളെ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ നടത്താനും ശക്തമായി നിരീക്ഷണം സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതിനും സഹായകമായ റുസ്‌റ്റോം-2 ഇന്ത്യന്‍ സൈന്യത്തിന് മുതല്‍ക്കൂട്ടാകും. ഇരട്ട എഞ്ചിന്‍ സംവിധാനമാണ് പുതിയ ഡ്രോണിന്റെ മറ്റൊരു പ്രത്യേകത. ഒരുപാട് സമയം നിര്‍ത്താതെ പറക്കാന്‍ കഴിവുള്ള റുസ്റ്റോം-2 ന് ദീര്‍ഘദൂര നിരീക്ഷണങ്ങള്‍ നടത്താന്‍ കഴിയും. കൂടാതെ ആക്രമണങ്ങള്‍ നടത്താനും ഇവയ്ക്ക് കഴിയും. 20 മീറ്റര്‍ വിംഗ്‌സ്പാനുള്ള ഡ്രോണിന് 24 മുതല്‍ 30 മണിക്കൂര്‍ വരെ നിര്‍ത്താതെ പ്രവര്‍ത്തിക്കാന്‍ കഴിയും. പുതിയ ഡ്രോണിന് ടേക്ക് ഓഫ് ചെയ്യാനായി ചെറിയ റണ്‍വേ ആവശ്യമാണ് സാധാരണ ഡ്രോണുകള്‍ക്ക് ഇത്തരം റണ്‍വേയുടെ ആവശ്യമുണ്ടാകാറില്ല. ഈ പ്രത്യേകത ഡ്രോണിനെ കൂടുതല്‍ മികച്ചതാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആക്രമിക്കേണ്ട വസ്തുവിനെയോ പ്രതലത്തെയോ തിരിച്ചറിഞ്ഞാല്‍ ലേസര്‍ ഡെസിഗ്നേറ്റര്‍ ഉപയോഗിച്ച് മറ്റു വ്യോമ ആക്രമണങ്ങള്‍ക്ക് സൂചന നല്‍കാനും അല്ലെങ്കില്‍ സ്വയം മിസേല്‍ ആക്രമണം നടത്താനും ഇവയ്ക്ക് കഴിയും. റുസ്‌റ്റോം-1 അപേക്ഷിച്ച് ഡിജിറ്റല്‍ ഫ്‌ളൈറ്റ് കന്‍ഡ്രോള്‍, നാവികേഷന്‍ സിസ്റ്റം, കമ്യൂണിക്കേഷന്‍ ഇന്‍ലിജന്‍സ്, മീഡിയം ആന്റ് ലോങ് റേഞ്ച് ഇലക്ട്രോ-ഒപ്റ്റിക് പേലോഡ്‌സ് കൂടാതെ മേഘങ്ങള്‍ക്കിടയിലൂടെ പോലും കാഴ്ച്ച സാധ്യമാക്കുന്ന സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ സംവിധാനങ്ങളും റുസ്റ്റോം-2വിന്റെ പ്രത്യേകതകളാണ്. ഇന്ത്യന്‍ ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ്, ഐഎഎഫ് എന്നിവര്‍ പുതിയ ഡ്രോണിന്റെ കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ കുറച്ചു കൂടി അഡ്വാന്‍സ്ഡ് ഫ്‌ളൈറ്റ് ടെസ്റ്റുകള്‍ക്ക് റുസ്റ്റോം-2 വിധേയമാകേണ്ടതുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവി മദ്യപാനി ആയിരുന്നില്ലെന്ന് വ്യക്തമാക്കി സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിങ്. ശ്രീദേവിയെ മദ്യപാനിയായി ചിത്രീകരിക്കരുത്. പൊതുജീവിതത്തില്‍ നില്‍ക്കുന്ന എന്നെപ്പോലെയുള്ളവര്‍ വല്ലപ്പോഴും വൈന്‍ കഴിക്കാറുണ്ട്. അത്രമാത്രമേ ശ്രീദേവിയും കഴിക്കാറുള്ളുവെന്നും അമര്‍ സിങ് പറയുകയുണ്ടായി.
ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യലഹരിയില്‍ ബാത്ത് ടബ്ബില്‍ വീണ ശ്രീദേവി മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തുടക്കത്തില്‍ ഹൃദയസ്തംഭനം മൂലം എന്ന രീതിയില്‍ പുറത്ത് വന്ന മരണ വാര്‍ത്തയില്‍ ഇപ്പോള്‍ അടിമുടി ദുരൂഹത നിറഞ്ഞിരിക്കുകയാണ്. മൃതദേഹം ആദ്യം കണ്ടത് ഭര്‍ത്താവ് ബോണി കപൂര്‍ ആണെന്നും അതല്ല ഹോട്ടല്‍ ജീവനക്കാര്‍ ആണെന്നും വിരുദ്ധ മൊഴികള്‍ പുറത്ത് വന്നിട്ടുണ്ട്. ആദ്യം ഹൃദയസ്തംഭനം എന്ന് കരുതിയ മരണം പിന്നീട് ബാത്ത് റൂമില്‍ തെന്നി വീണ് സംഭവിച്ചു എന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ അത് മുങ്ങി മരണമായി സ്ഥിരീകരിക്കപ്പെട്ടു. എങ്ങനെ ശ്രീദേവി ബാത്ത് ടബില്‍ മുങ്ങി മരിച്ചു എന്നത് ദുരൂഹമായി തുടരുകയും ചെയ്യുന്നു.
ദുബൈ: ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നതിനിടെ ഭര്‍ത്താവ് ബോണി കപൂറില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. ശ്രീദേവി താമസിച്ച ഹോട്ടലിലെ ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. അതേസമയം, കേസ് ദുബൈ പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് മൃതദേഹ പരിശോധനയില്‍ വ്യക്തമായിരുന്നു. ശരീരത്തില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെങ്കിലും അസ്വാഭാവിക മരണമായതിനാലാണ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.
നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ശ്രമിക്കുന്നുണ്ട്. ഫോറന്‍സിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഉടന്‍ ലഭിക്കും. അത് കഴിഞ്ഞാലുടന്‍ അനില്‍ അംബാനിയുടെ വിമാനത്തില്‍ ബന്ധുക്കള്‍ ഇന്ത്യയിലേക്ക് തിരിക്കാനിരിക്കുകയാണ്. എന്നാല്‍ മൃതദേഹം ഇന്ന് വിട്ടുകിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ദുബൈയില്‍ നടന്‍ മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങിനെത്തിയ ശ്രീദേവി ശനിയാഴ്ച രാത്രി ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. താമസിക്കുന്ന ഹോട്ടലിലെ ബാത്റൂമില്‍ തെന്നിവീണ ശ്രീദേവിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ശ്രീദേവിക്ക് നേരത്തെ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നിെല്ലന്നും ഇതിന് മുമ്ബ് ഹൃദയാഘാതവും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.