പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് നടൻ പ്രകാശ് രാജ്, ഒപ്പം കുറിക്കുകൊള്ളുന്ന ചില ചോദ്യങ്ങളും. വിജയത്തിന് അഭിനന്ദനങ്ങൾ പ്രധാനമന്ത്രി, പക്ഷെ താങ്കൾ ശരിക്കും സന്തോഷിക്കുന്നുണ്ടോ? , പ്രകാശ് രാജ് ചോദിക്കുന്നു.
തന്റെ ഫെയ്ബുക്ക് പേജിലാണ് പ്രകാശ് രാജ് ഈ വാക്കുകൾ കുറിച്ചത്. ചോദ്യത്തിനൊപ്പം വെറുതെ ചോദിച്ചതാണ്എന്നൊരു ഹാഷ് ടാഗുമുണ്ട്.
ഫേസ് ബുക്ക് കുറിപ്പ്- താങ്കളുടെ വികാസ് കൊണ്ട് വരും എന്ന് പറഞ്ഞ 150+ സീറ്റുകൾ എവിടെ? ആലോചിക്കാൻ കുറച്ചു സമയം തരാം വിഭാഗീയ രാഷ്ട്രീയം വിലപ്പോയില്ല അല്ലേ? ജാതി, മതം, പാക്കിസ്ഥാൻ തുടങ്ങിയ വിഷയങ്ങളേക്കാൾ വലിയ വിഷയങ്ങൾ നമ്മുടെ നാടിന് ഉണ്ടെന്ന് തിരിച്ചറിയില്ലേ നിങ്ങൾ? നമ്മുടെ ഉൾനാടുകളിലാണ് പ്രശ്നങ്ങൾ ഉള്ളത്. അവിടങ്ങളിലെ അവഗണിക്കപ്പെട്ട കർഷകരുടെ ശബ്ദമാണ് ഒന്ന് കൂടി ഉയർന്നത് കേൾക്കാമോ നിങ്ങൾക്ക്
ഗുജറാത്ത് തിരഞ്ഞെടുപ്പ് അക്ഷരാർഥത്തിൽ ബിജെപിയെ വെള്ളംകുടിപ്പിച്ചതായിരുന്നു. ഒരുസമയത്ത് ബി.ജെ.പിയെ മറികടന്ന കോൺഗ്രസ് പലപ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു. വേരുകൾ ഉറപ്പിക്കാൻ സാധ്യതയില്ലെന്ന് കരുതിയ മേഖലകളിൽപ്പോലും ശക്തമായ സാന്നിധ്യമായി കോൺഗ്രസ് മാറി.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെയും രാഹുൽഗാന്ധിയുടെയും പ്രതിച്ഛായ രൂപീകരിക്കുന്നതിൽ സോഷ്യൽമീഡിയ വഹിച്ച പങ്ക് ചെറുതല്ല. ബി.ജെ.പിയുടെ സമൂഹമാധ്യമങ്ങളിലൂടെയുള്ള പരിഹാസങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടി തന്നെകൊടുത്ത് രാഹുൽ പലപ്പോഴും കൈയടിനേടിയിരുന്നു. ഇതിനുപിന്നിൽ കോൺഗ്രസിന്റെ സോഷ്യൽമീഡിയ ടീമിന്റെ പങ്ക് വളരെ വലുതായിരുന്നു.
കൃത്യമായ ആസൂത്രണങ്ങളോടെയായിരുന്നു ഈ മറുപടികൾ. ടീമിന്റെ തലപ്പത്തുള്ളതാകട്ടെ ദിവ്യ സ്പന്ദന എന്ന രമ്യയും. സിനിമാതാരമായിരുന്ന ദിവ്യ മാണ്ഡ്യയിൽ നിന്നുംവിജയിച്ചാണ് എംപി ആയത്. ഒക്ടോബറിലാണ് ദിവ്യ റോത്തക്കിൽ നിന്നുള്ള എംപി ദീപേന്ദർ സിങ്ങ് ഹൂഡയ്ക്ക് പകരം സോഷ്യൽമീഡിയ സെല്ലിന്റെ തലപ്പത്ത് എത്തുന്നത്.
രാഹുലിന്റെ പ്രത്യേകനിർദേശപ്രകാരമായിരുന്നു ഈ അധികാരകൈമാറ്റം. ഒക്ടോബർ മുതൽ പരിശോധിച്ചാൽ വ്യക്തമായി മനസിലാകും സോഷ്യൽമീഡിയയിലൂടെയുള്ള കോൺഗ്രസ്-ബിജെപി ഡിജിറ്റൽ യുദ്ധത്തിന്റെ രീതി മാറിയത്. അതിനുമുമ്പുവരെ പഴയ പാർട്ടിയെന്ന കോൺഗ്രസിനെക്കുറിച്ചുള്ള ചിന്താഗതി തന്നെ മാറ്റുന്ന രീതിയിലായിരുന്നു സോഷ്യൽമീഡിയയിലൂടെയുള്ള ഇടപെടലുകൾ.
ഒടിയന്‍ ലുക്ക് വൈറലായതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുത്തത് വിശേഷപ്പെട്ട സണ്‍ഗ്ലാസ് ധരിച്ചെന്ന് റിപ്പോര്‍ട്ട്. എതിരെ നില്‍ക്കുന്നവരുടെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ കഴിയുന്ന ഹിഡന്‍ ക്യാമറ ഘടിപ്പിച്ച സണ്ാസ് ആണ് മോഹന്‍ലാല്‍ ധരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സണ്‍ഗ്ലാസിന്റെ മധ്യത്തിലായാണ് ക്യാമറ ഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. മറ്റുളളവരുടെ പ്രതികരണം പിടിച്ചെടുക്കാനാണ് ഗ്ലാസ് ധരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപ്പള്ളിയിലെ മൈജിയുടെ ഷോറൂം ഉദ്ഘാടനത്തിനാണ് പുതിയ ലുക്കില്‍ മോഹന്‍ലാല്‍ ശനിയാഴ്ച്ച എത്തിയത്. രാവിലെ 10.30നാണ് ഷോറൂമിന്റെ ഉദ്ഘാടനം നടന്നത്.
മോഹന്‍ലാലിന്റെ ലുക്കിനെക്കുറിച്ച് ചര്‍ച്ചകള്‍ കൊഴുത്തതോടെ ഇന്നലെ പരിപാടിയില്‍ വന്‍ ആരാധക പ്രവാഹമാണ് ഉണ്ടായത്. ആരാധകരുടെ തിരക്ക് മൂലം ഇടപ്പളളിയില്‍ ഗതാഗത സ്തംഭനം ഉണ്ടായി. ഒടിയന്‍ ഫസ്റ്റ് ലുക്ക് വന്നതിന് ശേഷം കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പൊതുപരിപാടിയില്‍ പങ്കെടുത്തതോടെ ആരാധകരുടെ സംശയങ്ങള്‍ക്ക് വിരാമമായി.
സ്‌പെഷ്യല്‍ ഇഫക്ടിന്റെ സഹായത്തോടെ ചെയ്തതാണോ ഈ രൂപമാറ്റമെന്നാണ് സംശയം ഉയര്‍ന്നത്. എന്നാല്‍ പൊതുപരിപാടിയില്‍ ലുക്ക് വെളിപ്പെടുത്തിയതോടെ വിമര്‍ശകരുടെ വായടച്ചു.
അദ്ദേഹം വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മീശയില്ലാത്ത വണ്ണം കുറഞ്ഞ പുതിയൊരു മോഹന്‍ലാലിനെ തന്നെയാണ് ചിത്രത്തില്‍ കാണാനാവുക. മോഹന്‍ലാലിന്റെ നിര്‍ബന്ധപ്രകാരം മീശ എടുത്ത് കളഞ്ഞ് തന്നെയാണ് അഭിനയിപ്പിച്ചതെന്ന് സംവിധായകനായ ശ്രീകുമാര്‍ പറഞ്ഞിരുന്നു.
ഒടിയനില്‍ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് തീര്‍ത്തും വ്യത്യസ്തവും കൂടുതല്‍ എനര്‍ജറ്റിക്കുമായ രൂപം വരുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. പറഞ്ഞത് പോലെ രൂപം മാറി, ഒടിയന്‍ ചെറുപ്പമായിരിക്കുകയാണ്.
ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി വീണ്ടും്അധികാരത്തിലേക്ക്. ഗുജറാത്തിലെ വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിലാണ് ബിജെപി ലീഡ് നേടിയത്. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ ലീഡി നിലയില്‍ പിന്തള്ളുകയും ചെയ്തു. ആകെയുള്ള 182 സീറ്റുകളില്‍ 102 സീറ്റില്‍ ബിജെപിയും 77 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 39 ശതമാനം വോട്ട് വിഹിതം മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസിന് 42.5 ശതമാനം വോട്ട് വിഹിതം നേടി നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. ഹിമാചല്‍ പ്രദേശില്‍ 42 സീറ്റുകളില്‍ ബിജെപി ലീഡ് നിലനിര്‍ത്തുകയാണ്. ആകെയുള്ള 68 സീറ്റില്‍ 23 ഇടത്ത് കോണ്‍ഗ്രസ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപി ഇവിടെയും അധികാരത്തിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ടെസ്റ്റ് ഡോസ് എന്ന് വിശേഷിപ്പിക്കാവുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നില മെച്ചപ്പെടുത്താനായത് ആത്മവിശ്വാസം നല്‍കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായുടെയും സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസ് കാഴ്ച വെച്ചത്.
ഓഖി ചുഴലിക്കാറ്റില്‍പെട്ടവരെ കണ്ടെത്താന്‍ കൂടുതല്‍ സന്നാഹവുമായി സര്‍ക്കാര്‍. തിരച്ചില്‍ നടത്തുന്നതിന് 105 യന്ത്രവല്‍ക്കൃത ഫിഷറീസ് ബോട്ടുകളുടെ സംഘം തിങ്കളാഴ്ച വൈകിട്ട് ഉള്‍ക്കടലിലേക്കു പുറപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളതീരത്തുനിന്നു 100 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ നാല് ദിവസമാണ് തിരച്ചില്‍ നടത്തുക. ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ബോട്ടുടമ സംഘടനകളുമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണു തീരുമാനം.
നീണ്ടകര, കൊച്ചി, മുനമ്പം, ബേപ്പൂര്‍ എന്നീ നാല് കേന്ദ്രങ്ങളില്‍ നിന്നും യഥാക്രമം 25, 25, 25, 30 എണ്ണം ഫിഷിങ്ങ് ബോട്ടുകളാണ് തിരച്ചില്‍ നടത്തുക. ഓരോ ബോട്ടും തീരത്തിനു സമാന്തരമായി നാല് നോട്ടിക്കല്‍ മൈല്‍ പരസ്പരാകലം പാലിക്കും. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും മല്‍സ്യവകുപ്പിന്റെയും ലീഡ് ബോട്ടുകളായിരിക്കും സംഘത്തെ നിയന്ത്രിക്കുക. ഓരോ കേന്ദ്രങ്ങളുടെയും മേല്‍നോട്ടം വഹിക്കാന്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
തിരച്ചിലിനിടയില്‍ മല്‍സ്യത്തൊഴിലാളികളെയോ മൃതദേഹങ്ങളോ കണ്ടെത്തിയാല്‍ ലീഡ് ബോട്ടില്‍ എത്തിക്കുകയും ഏറ്റവുമടുത്തുള്ള ഫിഷറീസ് പട്രോള്‍ ബോട്ടിലേക്ക് കൈമാറുകയും ചെയ്യും. മൃതശരീരങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ലീഡ് ബോട്ടില്‍ ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നേരത്തേ, ഓഖി ദുരന്തത്തില്‍ 300 പേരെ കാണാനില്ലെന്ന സര്‍ക്കാര്‍ കണക്കു നിഷേധിച്ച് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കു!ട്ടിയമ്മ രംഗത്തെത്തിയിരുന്നു. കണക്ക് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും എണ്ണംകൂട്ടി ആശങ്കയുണ്ടാക്കാനാണു ശ്രമമെന്നും അവര്‍ പറഞ്ഞു. ദുരന്തത്തില്‍ അകപ്പെട്ട 300 പേരെ കാണാതായെന്ന കണക്ക് പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകളാണു പുറത്തുവിട്ടത്. മരണസംഖ്യ 71 കടന്നെന്നാണ് അനൗദ്യോഗിക കണക്ക്. ദുരന്തം വിതച്ചു രണ്ട് ആഴ്ച കഴിയുമ്പോഴും ദുരിതബാധിതരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും സര്‍ക്കാരിന്റെ പക്കലില്ലെന്ന് ആക്ഷേപമുണ്ട്.
ക്രിസ്ത്യന്‍ മാനേജുമെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളില്‍ ഇനി മുതല്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കരുതെന്ന് ഹിന്ദുതീവ്രവാദ സംഘടനയായ ഹിന്ദു ജാഗരണ്‍ മാഞ്ച്. ഉത്തര്‍പ്രദേശിലെ അലിഗഢ് ജില്ലയിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളെയാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം വിദ്യാലയങ്ങളിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ മറ്റു മതസ്ഥരായ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വഴിയൊരുക്കുന്നുവെന്നാണ് ജാഗരണ്‍ മഞ്ചിന്റെ ആരോപണം.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളില്‍ ഹിന്ദു മത വിശ്വാസികളായ വിദ്യാര്‍ത്ഥികളും ക്രിസമസ് സുഹൃത്തിനെ തെരഞ്ഞെടുത്തു സമ്മാനങ്ങള്‍ നല്‍കിവരാറുണ്ട്. ഇത്തരം പ്രവണതകള്‍ കുട്ടികളില്‍ ക്രിസ്തുമതത്തോട് ആകര്‍ഷണം ഉണ്ടാകാന്‍ ഇടയുണ്ടെന്നും പലരും ഇത് അധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചെയ്യുന്നതെന്നും സംഘടന ആരോപിച്ചു. ആഘോഷങ്ങളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ അലിഗഡ് പ്രസിഡന്റായ സോനു സവിത പറഞ്ഞു.
വിദ്യാര്‍ത്ഥികളില്‍ സ്വഭാവരൂപീകരണ കാലഘട്ടത്തില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഇത്തരം ആഘോഷങ്ങള്‍ അവരുടെ മാനസിക നിലയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധ്യത ഉണ്ടെന്നും അതിലൂടെ മതപരിവര്‍ത്തനങ്ങള്‍ നടക്കുമെന്നും ജാഗരണ്‍ മഞ്ച് ആരോപിച്ചു. ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ വിദ്യാലയങ്ങള്‍ക്ക് സംഘടന കത്ത് നല്‍കുമെന്ന് സോനു സവിത അറിയിച്ചു. ഇത് അവഗണിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നില്‍ വന്‍ തോതില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
വരാപ്പുഴ: എട്ടുവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതരസംസ്ഥാനക്കാരനെ പോലീസ് പിടികൂടി. ആസാം സ്വദേശി റഫീക്കുൽ ഇസ്ലാ(27)മാണ് അറസ്റ്റിലായത്. കരിങ്ങാതുരുത്ത് സ്വദേശി സജീവിന്റെയും രശ്മിയുടെയും മൂത്തമകനായ കണ്ണൻ എന്ന ഗോകുലിനെയാണ് കൂനമ്മാവ് കൊച്ചാൽ കരിങ്ങാതുരുത്ത് ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തു നിന്ന് പ്രതി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. കരിങ്ങാതുരുത്ത് കരുവേലി ഭാഗത്തെ ഒഴിഞ്ഞ പറമ്പിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി മിഠായിയും ചെരിപ്പും വാങ്ങി തരാമെന്നു പറഞ്ഞ് സൈക്കിളിൽ കയറ്റി പോകുകയായിരുന്നു. കുട്ടിയുമായി സൈക്കിളിൽ പോകുന്നതു കണ്ട് സംശയം തോന്നിയ ചെങ്ങോത്ത് കവലയിലെ ലോട്ടറി ഏജന്റും നാട്ടുകാരും ചേർന്ന് കൈകാണിച്ച് നിർത്തുകയും ഇരുവരോടും വിവരം ചോദിക്കുകയും ചെയ്തു. സംശയം തോന്നിയ നാട്ടുകാർ ഉടൻ വരാപ്പുഴ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഈ കുട്ടിയുടെ വീടിനടുത്താണ് പ്രതിയും സുഹൃത്തുക്കളും വാടകയ്ക്ക് താമസിക്കുന്നത്. കൂടെ താമസിക്കുന്നവരെയും ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറയുന്നു.
ഹൈദരാബാദ്: പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ട് ബോളിവുഡ് നടികള്‍ പിടിയിലായി. നിരവധി ഹിന്ദി, തെലുങ്ക് ചിത്രങ്ങളില്‍ വേഷമിട്ട റിച്ച സക്‌സേനയെയും ബംഗാളി ടിവി സീരിയിലുകളിലെ താരമായ സുബ്ര ചാറ്റര്‍ജിയുമാണ് അറസ്റ്റിലായത്.
ഹൈദരാബാദിലെ താജ് ബഞ്ചാര, താജ് ഡെക്കാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പൊലീസിന്റെ പ്രത്യേക ദൗത്യസേന ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും 55,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന ഏജന്റ് ജനാര്‍ദന്‍ എന്ന ജനിക്കുവേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
മുംബൈയില്‍ നിന്ന് തിങ്കളാഴ്ച കാലത്താണ് നടികള്‍ ഹൈദരാബാദില്‍ എത്തിയത്. ഇടപാടുകാരില്‍ നിന്ന് ഒരു രാത്രിക്ക് ഒരു ലക്ഷം രൂപ വരെയാണ് ഇവര്‍ ഈടാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കേരളത്തെ ഒന്നടങ്കം സങ്കടത്തിലാക്കിയ പെരുമ്പാവൂർ നിയമ വിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകം വധിയറിഞ്ഞപ്പോൾ. തക്ക ശിക്ഷ പ്രതിക്ക് കിട്ടിയതിന്റെ സന്തോഷത്തിലാണ് കേരളജനത. എന്നാല്‍ അന്ന് ജിഷ കൊലക്കേസ് സമയത്ത് കണ്ട ജിഷയുടെ അമ്മ രാജേശ്വരിയല്ല ഇപ്പോഴെന്നും ആഡംബരം കൂടിയെന്നുമാണ് ആളുകളുടെ വിമര്‍ശനങ്ങള്‍. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ജിഷയുടെ അമ്മ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.’മകളെ ക്രൂരമായി കൊന്നപ്പോള്‍ സ്വന്തം രൂപത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. മറ്റു വീടുകളില്‍ പണിയെടുത്താണ് കഴിഞ്ഞിരുന്നത്. പിന്നീട് ഭക്ഷണം നിര്‍ബന്ധിച്ചാണ് പോലീസുകാര്‍ കഴിപ്പിച്ചത്.
ജിഷയുടെ മരണ ശേഷം പണിയ്ക്ക് പോകാന്‍ പറ്റിയിട്ടില്ല. എപ്പോഴും വീട്ടില്‍ തന്നെ. അതാവും മാറ്റം തോന്നിയത്. നെറ്റിയില്‍ മൂകാംബികയിലെ പ്രസാദം തൊട്ടിരുന്നു. ജോലി കിട്ടിയിട്ട് മുകാംബികയില്‍ പോണമെന്ന് ജിഷയുടെ ആഗ്രഹമായിരുന്നു. വിധിയില്‍ മകള്‍ക്ക് നീതി കിട്ടണേ എന്ന് പ്രാര്‍ത്ഥിക്കാനാണ് മുകാംബികയില്‍ പോയതെന്നും ജിഷയുടെ അമ്മ പറഞ്ഞു. വീടു സീല്‍ ചെയ്തത് കൊണ്ട് വസ്ത്രമെല്ലാം അവിടെയായി. അതിനാല്‍ കുറച്ച് വസ്ത്രങ്ങളും മറ്റും മേടിച്ചതിനാണ് വലിയ ഷേപ്പിംഗ് നടത്തിയെന്ന് പറയുന്നത് .
മരണശേഷം ധാരാളം പണം കിട്ടിയെന്ന് പറയുന്നുണ്ട്. പക്ഷെ അതില്‍ നിന്ന് ഒരു ചില്ലിക്കാശു പോലും അനുവാദമില്ലാതെ എനിക്ക് എടുക്കാന്‍ പറ്റില്ല. അന്നത്തെ ജില്ലാ കളക്ടറായിരുന്ന രാജമാണിക്യത്തിന്റെയും എന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടാണത്. ഔദ്യോഗിക അനുമതിയില്ലാതെ എനിക്ക് അതില്‍നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. കാര്യങ്ങള്‍ സങ്കല്‍പ്പിക്കും മുന്‍പ് അതെല്ലാം അന്വേഷിക്കണമെന്നും ജിഷയുടെ അമ്മ പറയുന്നു.
തൃപ്പൂണിത്തുറ എരൂരില്‍ വീട്ടുകാരെ ആക്രമിച്ച് കെട്ടിയിട്ട് 50 പവന്‍ സ്വര്‍ണം കവര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതികള്‍ തൃപ്പൂണിത്തുറയിലെ തിയേറ്ററിലെത്തിയ ദൃശ്യങ്ങളാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്. 11 പേരടങ്ങുന്ന സംഘം സെക്കന്റ് ഷോ സമയത്ത് നടന്ന് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
ഇന്നലെ രാത്രിയോടെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. എരൂരിലെ സ്വകാര്യസ്ഥാപനത്തിന്റെ സിസിടിവി ക്യാമറയിലാണ് മോഷ്ടാക്കളുടെതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. സമീപത്തെ മറ്റൊരു സ്ഥാപനത്തിലെ സിസിടിവി നശിപ്പിച്ച സംഘം കമ്പിവടി ഉപയോഗിച്ച് ദൃശ്യങ്ങള്‍ ലഭിച്ച സിസി ടിവി ക്യാമറ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്.
ഇന്നലെ ലഭിച്ച ദൃശ്യങ്ങളില്‍ മുഖം മറച്ച നിലയില്‍ ഏഴംഗ സംഘമാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 2.15നും 2.30നും ഇടയിലുള്ള സമയത്ത് മുഖം മറച്ച് കമ്പിവടി അരയില്‍ തിരുകി എത്തിയ ആദ്യത്തെയാളിന്റെ ദൃശ്യം പതിഞ്ഞു. തൊട്ടു പിറകെ ആറുപേര്‍കൂടി അതേ സ്ഥലത്ത് എത്തി.
തുടര്‍ന്ന് ഇവരിലൊരാള്‍ ക്യാമറ തിരിച്ചുവെക്കാന്‍ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ ക്യാമറ തകര്‍ത്തു. ഇതരസംസ്ഥാനക്കാരാണ് മോഷണത്തിന് പിന്നിലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പൂനെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘമാണ് ഇവരെന്ന് പോലീസ് നിഗമനത്തിലെത്തിയിട്ടുണ്ട്. മംഗലാപുരത്ത് നടന്ന മോഷണശ്രമമാണ് ഈ നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായത് മംഗലാപുരത്തേതിന് സമാനമായ മോഷണമാണ്.
വീട്ടിലുള്ളവരെ അക്രമിച്ച് ബന്ദികളാക്കി മോഷണം നടത്തുകയാണ് ഇവരുടെ പതിവ്. സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
വീഡിയോ കടപ്പാട്: പീപ്പിൾ ടീവീ
അതേസമയം കവര്‍ച്ചയ്ക്കായി ഏരൂരിലെ വീട്ടിലേക്ക് തിരിക്കുന്നതിനു മുന്‍പായി ഈ സംഘം തൃപ്പൂണിത്തുറയിലെ ഒരു തീയ്യേറ്ററില്‍ സിനിമയ്ക്ക് കയറിയതായും പോലീസിന് സംശയമുണ്ട്. ഈ തീയ്യേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് അന്വേഷണസംഘം.