India

കേരളാ പൊലീസിന് തലവേദനയായി മാറിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് സൗദി അറേബ്യയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

ഇസ്ലാം മതം സ്വീകരിച്ച സുകുമാരക്കുറുപ്പ്, മുസ്തഫ എന്ന പേരില്‍ മദീനയിലെ ഒരു മുസ്ലിം പള്ളിയിലാണെന്ന് പ്രമുഖ മലയാള ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും കേസ് ഭയന്ന് സൗദിയില്‍ തന്നെ തുടരാനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ 72 വയസാണ് കുറുപ്പിനുള്ളത്.

സൗദിയിലെ അല്‍ഖസീമില്‍ കഴിഞ്ഞിരുന്ന കുറുപ്പ് കഴിഞ്ഞ മൂന്നുവര്‍ഷമായി മദീനയിലാണ് താമസം. സുകുമാരക്കുറുപ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയോ ഉണ്ടെന്ന് കേരളാ പൊലീസിന് നേരത്തെ വിവരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് കുറുപ്പ് മദീനയിലുണ്ടെന്ന വ്യക്തമായ വിവരം ചില ബന്ധുക്കളില്‍നിന്ന് പൊലീസിന് ലഭിച്ചത്.

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് തന്റെ രൂപസാദൃശ്യമുള്ള ചാക്കോ എന്നയാളെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ചെന്നാണ് കുറുപ്പിനെതിരായ കേസ്.

കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേരളാ പൊലീസിന്റെ പ്രത്യേകഅന്വേഷണസംഘം ഉടന്‍ സൗദിയിലേക്ക് പോകുമെന്നും സൂചനയുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെയായിരിക്കും അന്വേഷണം.

കറുകച്ചാൽ  യാത്രക്കാരനെ ഇടിച്ചിട്ടു നിർത്താതെ പോയ കാർ ആശുപത്രിയിലേക്ക് പോകും വഴി യാത്രക്കാരൻ തന്നെ കണ്ടെത്തി പോലീസിൽ ഏൽപ്പിച്ചു. പോലീസ് കാര് കസ്റ്റഡിയിൽ എടുത്തത് അറിയാതെ മദ്യലഹരിയിൽ കാര് തപ്പി നടന്ന  ഉടമയെ പോലീസ് എത്തി അറസ്റ്റ് ചെയ്തു.മദ്യ ലഹരിയിൽ അപകടം ഉണ്ടാക്കിയതിന് പാമ്പാടി വസ്ത്ര വ്യാപാര സഥാപന ഉടമ കെപി ലാൽജയനെതിരെ കേസ് എടുത്തു.

ഇന്നലെ ഉച്ചക്ക് കറുകച്ചാൽ പോലീസ് സ്റ്റേഷന് എതിർ വശത്തുള്ള ബാങ്കിൽ പോയി മടങ്ങുകയായിരുന്ന പാമ്പാടി  കോത്തല സ്വദേശി രാധാകൃഷ്ണൻ നായരേ നെത്തല്ലൂർ ഭാഗത്തു നിന്നും അമിതവേഗതയിൽ വന്ന കാർ ഇടിച്ചിട്ടു. സംഭവം കണ്ടു നിന്ന ടാക്സി ഡ്രൈവറന്മാർ  ബഹളംവച്ചെങ്കിലും കാര് നിർത്താതെ ചങ്ങനാശേരി ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു.

സാരമായി പരുക്ക് പറ്റിയ യാത്രക്കാരനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി കറുകച്ചാൽ ബീവറേജ് ഔട്ട്ലെറ്റ് മുൻപിൽ കാര് കിടക്കുന്നതു രാധാകൃഷ്ണൻ കാണുകയായിരുന്നു. ഡ്രൈവർമാരുടെ സഹായത്താൽ കാര് പരിശോധിച്ചപ്പോൾ താക്കോൽ കാറിൽ തന്നെ കിടക്കുന്നതു കണ്ടു അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഉടൻ കാര് പോലീസ് കസ്റ്റഡിയിൽ എടുത്തു. ആർ സി ബുക്കിൽ നിന്നുമല്ലെ തിരിച്ചറിഞ്ഞു  എങ്കിലും ഉടമ കാര് ഉപേക്ഷിച്ചു പോയതാണ് എന്ന് പോലീസ് കരുതി.

ഈ സമയം കാർ കാണാതെ മദ്യകുപ്പികളുമായി റോഡിലൂടെ തപ്പിനടന്ന ആളെ നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് വന്നു വാഹനത്തിൽ കയറാൻ പറഞ്ഞപ്പോൾ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞു. മദ്യം വാങ്ങാൻ പോയി വന്നപ്പോൾ തന്റെ കാര് കാണാനില്ലെന്നും തിരിച്ചു പറഞ്ഞു. വഴിയാത്രകാരനെ ഇടിച്ചു നിർത്താതെ പോയത് ചോദിച്ചപ്പോൾ എപ്പോൾ ഇടിച്ചിട്ടത് എന്നായിരുന്നു ഉടമയുടെ മറു ചോദ്യം. ഇടിയേറ്റ രാധാകൃഷ്ണനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.  തുടയെല്ലിനും കൈക്കും സാരമായി പരുക്ക് ഉണ്ട്

 

 

പത്തനംതിട്ട: മടന്തമണ്ണില്‍ മമ്മരപ്പള്ളില്‍ സിന്‍ജോമോന്റെ മരണത്തിലുള്ള ദുരൂഹത ഏറുന്നു. മൃതദേഹം രണ്ടാമത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും പുറത്തു വന്നിരിക്കുകയായിരുന്നു. ഒക്ടോബര്‍ 28നാണ് സിന്‍ജോ മോന്റെ മൃതദേഹം കല്ലറ പൊളിച്ച് പുറത്തെടുത്ത ശേഷം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. എന്നാല്‍ രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്നു പുറത്തുവിട്ടിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടശേഷമാണ് റീ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

മൃതദേഹം രണ്ടാമത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ തലച്ചോര്‍ കാണാനില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തലച്ചോറിന്റെ സ്ഥാനത്ത് നനഞ്ഞ തുണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
തലച്ചോറിന്റെ സ്ഥാനത്ത് കണ്ടെത്തിയ നനഞ്ഞ തുണിയില്‍ ഒന്‍പത് സെന്റിമീറ്റര്‍ നീളത്തില്‍ തലമുടിയുമുണ്ടായിരുന്നു. ഇതുകൂടാതെ മുന്‍നിരയിലെ രണ്ട് പല്ലുകള്‍ കണാതായിട്ടുണ്ട്. ഒക്ടോബര്‍ 28നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ആര്‍ഡിഒ വി ജയമോഹന്റെ നേതൃത്വത്തിലായിരുന്നു റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ചീഫ് ഫോറന്‍സിക് സര്‍ജന്‍ രഞ്ജു രവീന്ദ്രന്‍, കെഎ അന്‍വര്‍, ഐശ്വര്യ റാണി എന്നിവരാണ് റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന മെഡിക്കല്‍ ടീമിലുണ്ടായിരുന്നത്.

കഴിഞ്ഞ തിരുവേണനാളിലാണ് വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ സിന്‍ജോമോനെ കണ്ടെത്തുന്നത്. തുടക്കം മുതല്‍ മരണത്തേക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു സിന്‍ജോയുടെ മൃതദേഹം ആദ്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. തുടര്‍ന്ന് ലോക്കല്‍ പോലീസ് കേസ് അന്വേഷിച്ചെങ്കിലും മരണത്തിലെ ദുരൂഹത നീങ്ങിയിരുന്നില്ല. സിന്‍ജോയുടെ ബന്ധുക്കളും നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്തത്.

ന്യുഡല്‍ഹി: ഹരിയാന ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രഥ്യൂമാന്‍ (ഏഴ്) ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ ട്വിസ്റ്റ്. കേസില്‍ സ്‌കൂളിലെ ഒരു പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ സി.ബി.ഐ അറസ്റ്റു ചെയ്തു. സോനയിലെ വീട്ടില്‍ നിന്നാണ് ഇയാളെ സി.ബി.ഐ കസ്റ്റഡിയില്‍ എടുത്തത്. ചൊവ്വാഴ്ച കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥിയെ രാത്രി മുഴുവന്‍ സി.ബി.ഐ ചോദ്യം ചെയ്തു. തുടര്‍ന്ന് ഐപിസി 302 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. നേരത്തെ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ഇന്നലെ രാത്രിയാണ് അറസ്റ്റ് വിവരം പോലീസ് അറിയിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ആളായതിനാല്‍ പേരുവിവരങ്ങള്‍ പുറത്തുവിടില്ല. അതേസമയം, സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്ലായ്മയാണ് കൊലപാതകത്തിനു കാരണമെന്ന് പ്രഥ്യൂമാന്റെ പിതാവ് വരുണ്‍ താക്കൂര്‍ ആരോപിച്ചു. സ്‌കൂളിലെ കുട്ടികള്‍ ആരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പതിവുപോലെ സ്‌കുളിലെത്തിയ പ്രഥ്യുമാനെ ശുചിമുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പ്രഥ്യൂമാന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഹരിയാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറായത്.

ബിജോ തോമസ് അടവിച്ചിറ 

കിഴക്കൻ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് കുട്ടനാട് വീണ്ടും വെള്ളത്തിനടിയിലായി. കിഴക്കുനിന്നും മണ്ണ് കൊണ്ടുവന്ന് പാടങ്ങളും ചെറിയ കുളങ്ങളും നികത്തിയപ്പോൾ പുറകെ മലവെള്ളം വന്നു പുഴ നിറയും എന്നും, വെള്ളം ഉൾകൊള്ളാൻ തോടുകൾ തികയാതെ വന്നാൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ ആക്കും എന്നും ആരും ഏതു വരെ മനസിലാക്കിയില്ല. അതിന്റെ ഭലം അനുഭവിച്ചു തുടങ്ങി. ഇങ്ങനെ പോയാൽ ചെന്നൈ നഗരത്തെ വെള്ളത്തിനടിയിലാക്കിയ ഒരു അധികം താമസിക്കാതെ കുട്ടനാടിനെയും വേട്ടയാടാതിരിക്കില്ല

Image result for KUTTANADU VELLAPOKKAM

പല പാടശേഖരങ്ങളിലും വെള്ളം വറ്റിച്ചു പുഞ്ചക്കൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു,  കിഴക്കൻ വെള്ള ശക്തമായ ഒഴുക്ക്  വേലിയേറ്റവും മൂലം  പൂരിഭാഗം പാടങ്ങളിൽ മട വീണു . എ. സി.  റോഡിൽ പലഭാഗങ്ങളും വെള്ളത്തിനടിയിലാണ്. കൂടാതെ റോഡിന്റെ അറ്റകുറ്റ പണികൾ നടക്കുന്ന സമയമായതിനാൽ മഴയും വെള്ളപ്പൊക്കവും പണിയെയും ബാധിച്ചു.

വേലിയേറ്റ സമയത്തു ഒഴുക്ക് നിലച്ചതിനാലും തണ്ണീർമുക്കം ബണ്ടു ഷട്ടർ അടച്ചതിനാലും കുട്ടനാട് അക്ഷരത്തിൽ വെള്ളത്തിനടിയിലാണ്. കുട്ടനാട് പാക്കേജിൽ വരുന്ന പണികളുടെ മെല്ലെ പോക്കും പല പാടങ്ങളിലും മടവീഴാൻ കാരണമായി.

Image may contain: outdoor and water

                       മങ്കൊമ്പ് ശ്രീ  ഭഗവതി ക്ഷേത്രം 

അരാധനാലയങ്ങൾ ഉൾപ്പെടെ  താഴ്ന്ന പ്രദേശങ്ങളിൽ ഉള്ള ചെറുകിട വ്യാപാരസ്ഥാപങ്ങൾ എല്ലാം വെള്ളത്തിനടിയിലാണ്. ജിഎസ്ടിക്ക് പുറമെ വന്ന വെള്ളപ്പൊക്കവും ചെറുകിട വ്യാപാരസ്ഥാപങ്ങളെ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്

Related image

വീഡിയോ, ഫോട്ടോ കടപ്പാട് : ശ്യംകുമാർ കുട്ടനാട് കേബിൾ വിഷൻ 

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം വിവാഹത്തിനായി വീട്ടുകാരെ സമീപിച്ചപ്പോള്‍ അവരുടെ സ്വഭാവം മാറി. ഞങ്ങളാലോചിക്കുന്ന പയ്യനെ മതി കെട്ടാനെന്നായി വീട്ടുകാരും വാശി പിടിച്ചു. ഒരു മുട്ടൻ കോലാഹലങ്ങൾക്കു ശേഷം പ്രേമിച്ച പയ്യനെ തന്നെ കെട്ടി. തുടർന്ന് മധുവിധുവിന് പോയി വന്ന ശേഷം ഭര്‍ത്താവിന്റെ ആത്മാര്‍ത സുഹൃത്തുമൊത്ത് ഒളിച്ചോടി. കായംകുളം ചിങ്ങോലി സ്വദശേിയായ യുവാവിന്  മുട്ടൻ പണികിട്ടി നാണക്കേട് കാരണം വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായതു. ബാല്യകാലം മുതലുള്ള സുഹൃത്തായ അയല്‍വാസി തന്നോട് ഇപ്രകാരം ഒരു ചതി ചെയ്യുമെന്ന് കരുതിയില്ലെന്ന് യുവാവും സുഹൃത്തുക്കളും പറഞ്ഞു. സ്വകാര്യ കോളേജ് അദ്ധ്യാപിക കൂടിയായ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഇപ്പോള്‍ ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഗള്‍ഫില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ചിങ്ങോലി സ്വദേശിയായ യുവാവ്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോയപ്പോള്‍ പെണ്‍കുട്ടിയെ ആദ്യമായി നേരില്‍ കാണുന്നത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു. പെണ്‍കുട്ടി എംഎഡ് പാസ്സായ ശേഷം ഒരു സ്വകാര്യ ട്യൂഷന്‍ സെന്ററിലും പിന്നീട് ഒരു കോളേജിലും കരാര്‍ അടിസ്ഥാനത്തില്‍ പഠിപ്പിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് യുവാവ് നഴ്‌സായി വിദേശത്ത് ജോലിക്ക് പോയത്. കഴിഞ്ഞ മാസം 20നായിരുന്നു ഇരുവരടേയും വിവാഹം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ആദ്യം വിവാഹത്തില്‍ ചെറിയ വിയോജിപ്പുണ്ടായിരുന്നുവെങ്കിലും പിന്നീട് പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിന് വീട്ടുകാര്‍ വഴങ്ങുകയായിരുന്നു. വലിയ ആര്‍ഭാടത്തോടെയാണ് ഇരുവരുടേയും വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം ഇരുവരും വാഗമണ്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ യാത്രയും പോയിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷവും രാത്രികാലങ്ങളില്‍ സ്ഥിരമായി പെണ്‍കുട്ടിക്ക് ഫോണില്‍ മെസേജുകള്‍ സ്ഥിരമായി വരുന്നതും പെണ്‍കുട്ടി വിഷാദഭാവത്തിലിരിക്കുന്നതും യുവാവിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് പലപ്പോഴും ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഒന്നാം തീയതി രാവിലെ പെണ്‍കുട്ടിയെ അവള്‍ പഠിപ്പിക്കുന്ന ട്യൂഷന്‍ സെന്ററില്‍ ആക്കിയ ശേഷം യുവാവ് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് വീട്ടിലെത്തി കുളി കഴിഞ്ഞ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ മെസ്സേജ് കണ്ടത്. നിങ്ങളോടൊപ്പം ജീവിക്കാന്‍ എനിക്ക് താല്‍പര്യമില്ലെന്നും നിങ്ങളുടെ സുഹൃത്തായ അയല്‍വാസിക്കൊപ്പം പോകുന്നുവെന്നുമായിരുന്നു സന്ദേശം. യുവാവ് ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ അച്ഛനെ വിവരമറിയിക്കുകയും ഇരുവരും ഹരിപ്പാട് ഉള്‍പ്പടെ പോയി നേരിട്ട് അന്വേഷിക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഇരുവരും പൊലീസില്‍ പരാതി നല്‍കി. വൈകുന്നേരംവരെ ഇരുവരേയും അന്വേഷിച്ചെങ്കിലും ഇപ്പോള്‍ മൂന്ന് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍. യുവാവിന്റെ സുഹൃത്തില്‍ നിന്നും ഇത്തരമൊരു ചതി ആരും പ്രതീക്ഷിച്ചിരുന്നില്ല. ചെറുപ്പം മുതല്‍ യുവാവിന്റെ സുഹൃത്തായിരുന്ന അയല്‍വാസി ഇരുവരുടേയും പ്രണയത്തിനും പിന്നീട് വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും മുന്നില്‍ നിന്ന് നടത്തിയ ആളായിരുന്നു.    യുവാവ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന സമയത്ത് നാട്ടിലേക്ക് പെണ്‍കുട്ടിക്ക് സമ്മാനങ്ങള്‍ കൊടുത്ത് വിട്ടത് അയല്‍വാസിയുടെ മേല്‍ വിലാസത്തിലേക്കാണ്. പിന്നീട് ഇയാളാണ് സമ്മാനങ്ങള്‍ പെണ്‍കുട്ടിക്ക് എത്തിച്ച് കൊടുത്തിരുന്നത്. കല്ല്യാണത്തിന് ഉള്‍പ്പടെ എല്ലാ കാര്യങ്ങള്‍ക്കും ഓടി നടന്നതും ഈ യുവാവ് തന്നെയായിരുന്നു. കല്യാണത്തിന് ആഭരണവും വസ്ത്രങ്ങളുമെടുക്കുന്നതിനും മറ്റുമെല്ലാം രണ്ട് വീട്ടുകാര്‍ക്കൊപ്പവും യുവാവ് ഉണ്ടായിരുന്നു. പിന്നീട് വിവാഹ സമ്മാനമായി വരനും വധുവിനും ഇയാള്‍ ഒരോ സ്വര്‍ണ്ണമോതിരവും സമ്മാനിച്ചിരുന്നു. മണിയറയൊരുക്കാനും മറ്റുമെല്ലാം മുന്നിട്ട് നിന്നതും വിവാഹം ആഘോഷമാക്കാനും മുന്നില്‍ നിന്നയാള്‍ തന്നെയാണ് ഇങ്ങനൊരു പിണിയും കൊടുത്തത്

ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്ത മലയാളി യുവതികളെ ഉപദേശിക്കുന്ന ക്രിക്കറ്റ് ദൈവം സാക്ഷാല്‍ സച്ചിൻ തെണ്ടുൽക്കറുടെ വീഡിയോ ആണിത്. കേരളം സന്ദര്‍ശിക്കുന്ന സച്ചിന്‍ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് യുവതികളെ ഉപദേശിക്കുന്ന വിഡിയോ പുറത്തുവിട്ടത്.
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിനു പിന്തുണ തേടിയാണ് ടീം ഉടമയും മുൻ ക്രിക്കറ്റ് താരവുമായ സച്ചിൻ തെൻ‍‍ഡുൽക്കർ കേരളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് പിന്തുണ തേടാനും ഐഎസ്എല്‍ നാലാം സീസണിന്‍റെ ഉദ്ഘാടന മല്‍സരം കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കാനും കൂടിയാണ് സച്ചിന്‍ കേരളത്തിലെത്തിയത്.
വാഹനത്തില്‍ പോകുന്നതിനിടയില്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിനു പിന്നിലിരുന്നു സഞ്ചരിക്കുന്ന യുവതികളെ കണ്ട് സച്ചിന്‍ തന്‍റെ വാഹനം നിര്‍ത്തി ഹെല്‍മറ്റ് ധരിക്കാന്‍ പറയുകയായിരുന്നു. വാഹനം ഓടിക്കുന്നവർ മാത്രമല്ല പിന്നിലെ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹെൽമെറ്റ് ധരിക്കണമെന്നും സച്ചിന്‍ പറയുന്നു.
നേരത്തെ മുംബൈയിൽ ഇരുചക്ര വാഹനത്തിൽ തന്റെ വാഹനത്തെ പിന്തുടർന്ന് സെൽഫി എടുത്ത യുവാക്കളോട് ഹെല്‍മെറ്റ് ധരിക്കാൻ സച്ചിൻ പറഞ്ഞ വി‍ഡിയോ വൈറലായിരുന്നു. കൂടാതെ ഇനി ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കില്ലെന്ന് യുവാക്കളെക്കൊണ്ട് അന്ന് സത്യവും ചെയ്യിപ്പിച്ചിരുന്നു സച്ചിന്‍. വീഡിയോ കാണാം

ഇന്ത്യയെ ആക്രമിക്കാൻ ചൈന ഒരുങ്ങുന്നത് അവരുടെ തന്നെ നാശത്തിലേക്കാണ് വഴിവെക്കുകയെന്ന് അമേരിക്കന്‍ ആണവ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇന്ത്യാ-ചൈന യുദ്ധം പൊട്ടി പുറപ്പെട്ടാല്‍ അത് ലോകയുദ്ധത്തിലാണ് കലാശിക്കുക. ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കാന്‍ ചൈനക്ക് പറ്റുമെങ്കില്‍ ചൈന എന്ന രാജ്യത്തെ ഭൂപടത്തില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ അത്തരമൊരു യുദ്ധം കാരണമായി തീരുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഇന്ത്യയുമായി മാത്രമല്ല ജപ്പാനും വിയ്റ്റ്‌നാമും ഉള്‍പ്പെടെ ഒരു ഡസനോളം രാജ്യങ്ങളുമായി ചൈനക്ക് അതിര്‍ത്തി തര്‍ക്കമുണ്ട്. ഇന്ത്യയുമായി ഒരു ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ ചെന്നാല്‍ ഒരുപാട് ശത്രുക്കളെ ഒറ്റക്ക് നേരിടേണ്ട സാഹചര്യം ചൈനക്കുണ്ടാകും. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പോലും കണ്ടു പിടിക്കാന്‍ കഴിയാത്ത വന്‍ ആണവ ശേഖരങ്ങളും ആധുനിക സംവിധാനങ്ങളും ഇന്ത്യക്കുണ്ടെന്നും അമേരിക്കന്‍ ശാസ്ത്രഞ്ജര്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റ് രാജ്യങ്ങളില്‍ പലതിനെയും പോലെ കണ്ടുപിടുത്തങ്ങള്‍ എല്ലാം കൊട്ടിഘോഷിക്കാതെ മിക്കതും ഇന്ത്യ ഹൈഡ് ചെയ്ത് വച്ചിരിക്കുകയാണ്.
പാക്കിസ്ഥാനാണ് ശത്രു എന്ന് പ്രഖ്യാപിച്ച് യഥാര്‍ത്ഥത്തില്‍ ചൈനയെ മുഴുവന്‍ നിമിഷ നേരം കൊണ്ട് ചാരമാക്കാന്‍ കഴിയുന്ന മിസൈലുകളാണ് ഇന്ത്യ വികസിപ്പിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയുമായി തര്‍ക്കമുള്ള എല്ലാ രാജ്യങ്ങളുമായും ഇന്ത്യ ഉണ്ടാക്കിയെടുത്തിട്ടുള്ള തന്ത്ര പരമായ അടുപ്പം ‘ഭാവി’വെല്ലുവിളി മുന്‍കൂട്ടി കണ്ട് ഉണ്ടാക്കിയിട്ടുള്ളതാണ്.

ലോക രാഷ്ട്രങ്ങളുടെ തന്ത്രപരമായ പിന്തുണ ആര്‍ജ്ജിച്ചതും ഇതിന്റെ ഭാഗമാണെന്നാണ് വെളിപ്പെടുത്തല്‍. ഇസ്രയേല്‍ ടെക്‌നോളജിയില്‍ പടുത്തുയര്‍ത്തിയ ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളും മികച്ചതാണ്. ലോകത്തെ മുന്‍ നിര സാമ്പത്തിക-സൈനിക ശക്തിയായ ചൈനയെ കടത്തിവെട്ടുന്ന കുതിപ്പ് ഇന്ത്യ തുടങ്ങിയതാണ് ആത്യന്തികമായി ചൈനയുടെ പ്രകോപനത്തിന് കാരണമെന്നാണ് അമേരിക്കന്‍ ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തല്‍. അധികം താമസിയാതെ മേഖലയിലെ തങ്ങളുടെ അപ്രമാധിത്വം നഷ്ടപ്പെടുമെന്ന് ചൈന ഭയക്കുന്നു. പാക്കിസ്ഥാനുമായി കൂടുതല്‍ സഹകരണത്തിന് അവരെ പ്രേരിപ്പിച്ചതും ഈ തിരിച്ചറിവാണ്.

പരസ്പര വൈരികളായ റഷ്യയും അമേരിക്കയും ഇപ്പോഴത്തെ തര്‍ക്കത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്നതില്‍ തന്നെ ആ രാജ്യത്തിന് ലോക രാജ്യങ്ങള്‍ക്കിടയിലുള്ള പിന്തുണ വ്യക്തമാക്കുന്നതാണ്. ഇന്ത്യക്കെതിരെ യുദ്ധത്തിന് ഇറങ്ങിയാല്‍ പാക്കിസ്ഥാനല്ലാതെ മറ്റൊരു രാജ്യത്തിന്റെയും പിന്തുണ ചൈനക്ക് ഇപ്പോള്‍ ഉറപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയെ സംബന്ധിച്ച് തിരിച്ചടിക്കാന്‍ തീരുമാനിച്ചാല്‍ പാക്കിസ്ഥാന്‍ ഒരു ‘ഇര’യേ അല്ലന്നാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്. എപ്പോഴും രണ്ട് ശത്രുവിനെ ഒറ്റക്ക് നേരിടേണ്ട സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ഇന്ത്യ സൈനിക ശക്തിരൂപപ്പെടുത്തിയിരിക്കുന്നതത്രെ.

പാക്ക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സേന ഭീകര ക്യാമ്പുകള്‍ക്ക് നേരെ നടത്തിയ മിന്നല്‍ ആക്രമണത്തിനു ശേഷം അടുത്തയിടെ സമാനമായ രീതിയില്‍ ഇറാന്‍ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം വ്യക്തമായ സന്ദേശം നല്‍കുന്നതായാണ് അമേരിക്കയുടെ വിലയിരുത്തല്‍. ആണവ മുങ്ങികപ്പലുകളുള്‍പ്പെടെ വന്‍ നാശം വിതയ്ക്കാവുന്ന അനവധി ആയുധങ്ങളും അര കോടിയോളം സൈനികരുമുള്ള ഇന്ത്യ ലോകത്തെ പ്രധാന സൈനിക ശക്തി തന്നെയാണെന്നാണ് ശാസ്ത്രഞ്ജരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 ബിജോ തോമസ് അടവിച്ചിറ

പ്രൈവറ്റ് ബസ് ജീവനക്കാരും സ്കൂൾ കോളേജ് വിദ്യാർത്ഥികളും തമ്മിൽ ഉരസൽ കേരളത്തിൽ സർവസാധാരണമാണ്. അധ്യയനവർഷം തുടങ്ങിയാൽ പിന്നെ ദിവസവും കേൾക്കാം കുട്ടികളെ കയറ്റാതെ പോകുന്ന ബസുകളുടെ കഥ. ബസ് കോൺസെഷൻ അഥവാ എസ് ടി അനുവദിച്ചു പോകുന്ന വിദ്യാർത്ഥികളെ കയറ്റാതെ പോകാൻ ജീവനക്കാരോട് ബസ് മുതലാളിമാരും പറഞ്ഞിരിക്കുന്നത്. കയറ്റിയാൽ തന്നെ എല്ലാ യാത്രക്കാരും കയറിയ ശേഷം കയറാൻ പാടുള്ളു. സീറ്റ് ഒഴിഞ്ഞു കിടന്നാലും ഇരിക്കാൻ പാടില്ല. എന്നിങ്ങനെ തുടങ്ങി ഒരായിരം നിബന്ധനകളും. ഏറ്റവും ദുരിതം അനുഭവിക്കുന്നത് വിദ്യാർത്ഥിനികൾ ആണ്  തുടർച്ചയായി ഉള്ള ജീവനക്കാരുമായുള്ള  ലൈംഗിക ഹരാസ്‌മെന്റിൽ തുടങ്ങി ജീവഹാനി വരെ ഈ അടുത്ത നാളിലും സംഭവിച്ചു. എന്നിരിക്കെ ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്‌.

ദൃശ്യത്തിൽ കാണുന്നത് ബസ് സ്റ്റാൻഡിൽ പുറപ്പെടാനായി നിർത്തിയിട്ടിരിക്കുന്ന ബസിൽ വിദ്യാർത്ഥിനികൾ കയറാതിരിക്കാൻ ഗുണ്ടയെ നിർത്തിയിരിക്കുന്നു. എന്തൊരു ക്രൂരതയാണിത് വിദ്യാർത്ഥിനികൾ ബസിന്റെ വാതിലിൽ കയറാൻ നിൽക്കുന്നതും  ഒരാൾ വന്നു പേടിപ്പിച്ചു ഓടിക്കുന്നതും ദൃശ്യങ്ങൾ വെക്തം. ഇങ്ങനെയുള്ള വിഷയങ്ങളിൽ പ്രതികരിക്കാൻ പൊതു സമൂഹവും മെനക്കെടാറില്ല. ആരെങ്കിലും പ്രതികരിച്ചാൽ അവനെ പിന്തുണക്കാൻ ആരും മുനിയാറുമില്ല. ഇതെന്താ വെള്ളരിക്കാ പട്ടണം ആണോ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ബസ്സില്‍ കേറാന്‍ ഉള്ള അവകാശം പോലുമില്ലേ കൂട്ടുകാരെ ഇതൊക്കെ ഒരു ശരിയാണോ ഇങ്ങനെ ഒക്കെ ചെയ്യാന്‍ പാടുണ്ടോ നമുക്കുമില്ലേ സഹോദരിമാരും മക്കളും ഒക്കെ അവരോടു ആരേലും ഇങ്ങനെ ചെയ്‌താല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ. ചിന്തിക്കു പൊതുസമൂഹമേ !!!

Read more.. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കു നടന്‍ ദിലീപിൻറെ കത്ത്.. തന്നെ കുടുക്കി എന്ന് നടൻ… നടിയുടെ കേസ് വഴിത്തിരിവിലേക്ക് 

ഗാന്ധിനഗര്‍ : ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിലെത്തി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള എത്ര പേരെ ജയിലിലാക്കാന്‍ മോദിയുടെ ബിജെപി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.

ഗുജറാത്തിലെ ഭറൂച്ചില്‍ തെരെഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ഗുജറാത്തില്‍ തെരെഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്.

എളുപ്പത്തില്‍ വ്യവസായം നടത്താന്‍ സാധിക്കുന്ന അന്തരീക്ഷമല്ല ഇന്ത്യയിലുള്ളത്. നോട്ട് നിരോധനവും ജിഎസ്ടിയും ചേര്‍ന്ന് സകലതും കുഴപ്പത്തിലാക്കിയെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഗുജറാത്തില്‍ നാനോ കാര്‍ ഫാക്ടറി ആരംഭിക്കാന്‍ അവസരം ഒരുക്കിയ മോദിയുടെ നീക്കത്തെയും രാഹുല്‍ വിമര്‍ശിച്ചു. റോഡുകളില്‍ എവിടെയെങ്കിലും നാനോ കാര്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നുണ്ടോയെന്നും രാഹുല്‍ ചോദിച്ചു.

നാനോ നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ ടാറ്റയ്ക്ക് ബാങ്ക് ലോണ്‍ ആയി നല്‍കിയ 33000 കോടിരൂപയുണ്ടായിരുന്നെങ്കില്‍ ഗുജറാത്തിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ സാധിക്കുമായിരുന്നു. ഗുജറാത്തിലെ 90 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും വന്‍വ്യവസായികളുടെ ഉടമസ്ഥതയിലുള്ളതാണ്. ഉയര്‍ന്ന ഫീസ് ഈടാക്കുന്നതിനാല്‍ പാവപ്പെട്ടവര്‍ക്ക് അവിടെ പഠിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved