India

സൗദിഅറേബ്യയിൽ എക്സ്റേ ടെക്നീഷ്യനായി ജോലിക്കു പോയ ഹിന്ദു യുവതിയെ മതം മാറ്റിയതായി പരാതി ഉയർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. മതം മാറിയ യുവതി നിലവിൽ കുടുംബവുമായുള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചുവെന്നും നിലവിൽ യുവതി സൗദി അറേബ്യയിൽ നിന്ന് കണാതായെന്നും കാണിച്ച് യുവതിയുടെ ഭർത്താവ് ആൻ്റണി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്. യുവതി ഇസ്ലാമിക് തീവ്രവാദികളുടെ പിടിയലാണെന്ന സംശയവും ഭർത്താവ് പങ്കുവയ്ക്കുന്നുണ്ട്. 2013ലാണ് ആതിരയും ആൻ്റണിയും തമ്മിൽ മിശ്ര വിവാഹിതരായത്. വാടാനപ്പള്ളി സബ് രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്തത്. തുടർന്ന് ഇരുവർക്കും അലൻ എന്നൊരു മകനും പിറന്നിരുന്നു. വളരെ സന്തോഷകരമായി ജീവിച്ചു വരവെ 2016ൽ സൗദി അറേബ്യയിൽ ആതിര എക്സ് റേ ടെക്നീഷ്യനായി ജോലിക്ക് പോവുകയായിരുന്നുഎന്നും ആൻ്റണി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സൗദി അറേബ്യയിലുള്ള അബഹാ എന്ന സ്ഥലത്ത് ഹൽ ഹയാത്ത് നാഷണൽ ഹോസ്പിറ്റലിൽ എക്സറെ ടെക്നിഷ്യൻ റേഡിയോഗ്രാഫർ ആയി നാല് വർഷം ആതിര ജോലി ചെയ്തു. സാമ്പത്തിക ഭദ്രതയ്ക്കു വേണ്ടി വിദേശത്ത് ജോലിക്കു പോകാൻ തീരുമാനിച്ചത് ആതിരയും ആൻ്റണിയും കൂടിത്തന്നെയാണ്. രണ്ടുവർഷം കഴിഞ്ഞ് ആതിര ലീവിനു വന്നപ്പോഴും വളരെ സന്തോഷവിയായിരുന്നു. ലീവ് കഴിഞ്ഞ് വീണ്ടും തിരിച്ചു പോയി ഒരു വർഷം കഴിഞ്ഞപ്പോൾ ആതിരയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങി. മുൻപ് വളരെ നേരം നാട്ടിലെ ഭർത്താവിനേയും മകനേയും വിളിച്ച് സംസാരിച്ചിരുന്ന ആതിര സംസാരം കുറച്ചതായിരുന്നു ആദ്യപടി. അന്നൊക്കെ ഡ്യൂട്ടി സമയത്തു പോലും ആൻ്റണിയെ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ പിന്നീട് സംസാരം കുറഞ്ഞു വന്നു. പലപ്പോഴും വിളിക്കുമ്പോഴൊക്കെ തിരക്കാണെന്ന മറുപടിയാണ് ആതിരയിൽ നിന്നും ലഭിച്ചിരുന്നതെന്നും ആൻ്റണി വ്യക്തമാക്കുന്നു. ഒടുവിൽ രണ്ടു വർഷം കഴിഞ്ഞ് ആതിര വീണ്ടും നാട്ടിലെത്തി.

നാട്ടിലെത്തിയത് പുതിയൊരു ആതിരയാണെന്നാണ് ആൻ്റണി പറയുന്നത്. കുട്ടിയോടും ഭർത്താവിനോടും അകലം പാലിച്ചായിരുന്നു നാട്ടിൽ ആതിര നിന്നത്. രാത്രിയിൽ വെവ്വേറെ മുറികളിലായിരുന്നു ഉറങ്ങിയിരുന്നതുപോലും. ആതിരയുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായതുകൊണ്ടുതന്നെ ഇനി ഗൾഫിലേക്ക് ജോലിക്കു പോകേണ്ട എന്ന് ആൻ്റണി പറയുകയായിരുന്നു. എന്നാൽ അതു കേൾക്കാൻ ആതിര തയ്യാറായില്ല. ആൻ്റണി തൻ്റെ തീരുമാനത്തിൽ ഉറച്ചു നിന്നതോടെ ആതിര പഴയ ജോലി ഉപേക്ഷിച്ചു. എന്നാൽ ഇതിനിടയിൽ രാത്രികാലങ്ങളിലൊക്കെ ആതിര മറ്റാരുമായോ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു എന്നും ആൻ്റണി വ്യക്തമാക്കുന്നു. ആരോടാണ് സംസാരിക്കുന്നതെന്ന ചോദ്യത്തിന ഫ്രണ്ടിനോടാണ് എന്ന മറുപടിയാണ് ആതിരയിൽ നിന്നും ലഭിച്ചത്.

ഇതിനിടെ കൊച്ചിയിൽ നിന്നുള്ള കരിഷ്മ ടൂർസ് ആൻഡ് ട്രാവൽസ് എന്ന ഏജൻസി വഴി ആതിരയ്ക്ക് വീണ്ടും സൗദിയിലേക്കുള്ള വിസ ശരിയായി. എന്നാൽ പോകേണ്ട എന്ന തീരുമാനത്തിൽ തന്നെ ആൻ്റണി ഉറച്ചു നിന്നു. എന്നാൽ എല്ലാപേർക്കും ഒരുമിച്ച് സൗദിയിലേക്ക് പോകാമെന്ന് പറയുകയും അതിന് ആൻ്റണി സമ്മതിക്കുകയും ചെയ്തു. ആദ്യം താൻ പോകാമെന്നും അതിനു ശേഷം ആൻ്റണി കുട്ടിയോടൊപ്പം എത്തിയാൽ മതിയെന്നും പറഞ്ഞപ്പോൾ അതിനും സമ്മതിച്ചു. തുടർന്ന് 2021ൽ സൗദി അറേബ്യയിലെ ജിദ്ദ എന്ന സ്ഥലത്തുള്ള അൽ മകറുന്ന സ്ട്രീറ്റിലുള്ള അൽമാസ് ഐഡിയൽ മെഡിക്കൽ സെൻ്ററിൽ എക്സറെ ടെക്നിഷ്യനായി ആതിര ജോലിക്കു പോയി. സൗദിയിലേക്ക് പോയ ആതിരയെക്കുറിച്ച് പിന്നീട് കേട്ടത് നല്ല വിവരങ്ങളായിരുന്നില്ല. ആതിര സൗദിയിൽ നിരന്തരം ദുരുപയോഗപ്പെട്ടുവെന്ന വാർത്തകളാണ് തുടർന്നുള്ള അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. മാത്രമല്ല ആതിര മതം മാറിയെന്ന വിവരങ്ങളും എത്തുകകയായിരുന്നു. പലപ്പോഴും ആൻ്റണിയെ ഫോണിൽ വിളിച്ച് `നീ ചത്തില്ലേടാ ഇതുവരെ´ എന്നു തന്നോട് ചോദിച്ചിട്ടുണ്ടെന്നും ആൻ്റണി പറയുന്നുണ്ട്. കഴിഞ്ഞ ഒരു കൊല്ലമായി ഞാനും മകനുമായി ഒരു ബന്ധവുമില്ലാത്ത ആളായി ആതിര മാറുകയായിരുന്നു എന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. മകനോടു പോലും സംസാരിക്കാറില്ല. അവനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കാറില്ല. ഇടയ്ക്ക് തന്നെ വിളിച്ച് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കുകയും തൻ്റെ സംസാരം കേൾക്കാൻ നിൽക്കാതെ ഫോൺ കട്ട് ചെയ്യുന്നത് പതിവായിരുന്നു എന്നും ആൻ്റണി പറയുന്നു. .

ആതിരയ്ക്ക് എന്താണ് സംഭവിച്ചത് എന്നറിയാൻ ആൻ്റണി ശ്രമങ്ങൾ നടത്തിയിരുന്നു. അൽമാസ് ഐഡിയൽ മെഡിക്കൽ സെൻ്ററിൻ്റെ ഉടമസ്ഥൻ മലയാളിയായ മുസ്തഫയുമായി ബന്ധപ്പെട്ടപ്പോൾ ചില ഞെട്ടിക്കുന്ന വിവരങ്ങളാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്നും ആൻ്റണി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സൗദി അറേബ്യയിൽ വച്ച് ആതിരയെ മയക്കുമരുന്നിന് അടിമപ്പെടുത്തി താമസസ്ഥലത്ത് നിന്നും 200 കിലോമീറ്റർ ദൂരെയുള്ള യൻബു എന്ന പ്രദേശത്ത് കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് രഹസ്യമായി മതം മാറ്റിയതായാണ് അറിയാൻ കഴിഞ്ഞതെന്നും ആൻ്റണി പറയുന്നു. സുബൈർ എന്ന 65 വയസ്സുള്ള വ്യക്തി സൗദി അറേബ്യയിൽ വച്ച് 32 വയസ്സുള്ള ആതിരയെ വിവാഹം കഴിച്ചുവെന്നുള്ള ഞെട്ടിക്കുന്ന വിവരവും ആൻ്റണി പങ്കുവച്ചിട്ടുണ്ട്. ഇയാളാണ് പുലർച്ചെ രണ്ടു മണിക്ക് മറ്റാരുടെയോ നേതൃത്വത്തിൽ ആതിരയെ മതംമാറ്റത്തിന് വധേയമാക്കിയതെന്നും ആൻ്റണി പറയുന്നു. ആതിര മതം മാറി ആയിഷ ആയെന്നും വിവാഹം കഴിച്ചെന്നും തനിക്ക് വിവരം ലഭിക്കുകയായിരുന്നു എന്നും ആൻ്റണി വ്യക്തമാക്കുന്നുണ്ട്.

ആതിരക്ക് ദിവസവും ഭക്ഷണത്തിൽ ഡ്രഗ്സ് കൊടുത്തിട്ടാണ് ഇപ്രകാരം മതം മാറ്റി കല്ല്യണം കഴിച്ചിട്ടുള്ളതെന്നാണ് ആൻ്റണി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ആതിര ജോലി ചെയ്യുന്ന ക്ലിനിക്ക് അധികാരികൾക്ക് ഇസ്ലാം മത തീവ്രവാദി സംഘടനകളുമായി ബന്ധമുള്ളതായി തനിക്ക് സംശയമുണ്ടെന്നും ആൻ്റണി പറയുന്നുണ്ട്. ഇക്കാര്യം ആതിര തന്നോട് സൂചി പ്പിച്ചിട്ടുണ്ടെന്നും ആൻ്റണി വ്യക്തമാക്കുന്നു. ആതിരയുടെ പെരുമാറ്റം ഒരു ഡ്രഗ്സ് അഡിക്റ്റഡിനെപ്പോലെയാണ് പലർക്കും പലപ്പോഴും അനുഭവപ്പെട്ടിട്ടുള്ളത്. മതം മാറ്റിയുള്ള വിവാഹമാണ് നടന്നിരിക്കുന്നതെന്നും ഇസ്ലാം തീവ്രവാദി സംഘടനകൾക്ക് ആതിരയെ കെെമാറ്റം ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി ആതിരയുമായി ബന്ധപ്പെടാനാകില്ലെന്നും ജോലി ചെയ്യുന്ന സ്ഥലത്തു നിന്ന് ആതിര അപ്രത്യക്ഷയാണെന്നുമാണ് ലഭിക്കുന്ന വിവരമെന്നും ആൻ്റണി പറയുന്നുണ്ട്.

ആലപ്പുഴ സ്വദേശിനി ജെസ്സി എന്ന യുവതി ആതിരയെ മതം മാറ്റുന്ന പ്രവർത്തികളിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് സൂചനകളുണ്ടെന്നും ആൻ്റണി പറയുന്നുണ്ട്. സൗദിയിൽ ആതിരയുടെ റൂം മേറ്റായിരുന്നു ജസ്സി. ആശുപത്രിയിൽ 15 വർഷമായി അവർ ജോലി ചെയ്യുന്നു. ലാബിൽ ജോലി ചെയ്യുന്ന ജസ്സി ദിവസേന ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകുന്നുവെന്ന് ആതിര തന്നെ കത്ത് മുഖേന അറിയിച്ചിട്ടുണ്ടെന്നും ആൻ്റണി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇതുമൂലം ആതിരയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായെന്നും അതിന് ചികിത്സ നൽകിയിട്ടുള്ളതാണെന്നും ആൻ്റണി പറയുന്നു. ഇതിൻ്റെ രേഖകൾ തൻ്റെ കൈവശമുണ്ടെന്നും ആൻ്റണി പറയുന്നുണ്ട്.

ആതിര തിരിച്ച് സൗദിയിൽ പോയി ആറ് മാസത്തിന് ശേഷമാണ് ഇത്തരത്തിൽ മാനസിക അസ്വസ്ഥതയുടെ ലക്ഷണങ്ങൾ കാണിച്ചിട്ടുള്ളത്. ഫോണിൽ ആശുപത്രി അധികൃതരെ വിളിച്ചാൽ ആതിരയുടെ മേലധികാരിയായ ആസിഫും, സുബൈറും തന്നെ ചീത്ത വിളിക്കുകയും ആതിരയുമായി സംസാരിക്കുവാൻ അനുവദിക്കാതിരിക്കുകയും തൻ്റെ ഭാര്യയെ തനിക്ക് വിട്ടുതരുകയില്ലെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ആൻ്റണി പറയുന്നുണ്ട്. ഏവരും ചേർന്നുള്ള ഒത്തുകളിയാണ് ആതിരയുടെ കാര്യത്തിൽ നടന്നിരിക്കുന്നതെന്നുള്ള സംശയമാണ് ആൻ്റണി പ്രകടിപ്പിക്കുന്നത്. ആൻ്റണിയുടേയും ആതിരയുടേയും ഏഴുവയസ്സുകാരൻ മകനെ താലോലിക്കാനോ അവനുമായി സംസാരിക്കാനോ സുബെെറിൻ്റെയും ആസിഫിൻ്റെയും നേതൃത്വത്തിൽ അനുവദിക്കുന്നില്ലെന്നും ആൻ്റണി പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. തൻ്റെ ഭാര്യയെ ഇസ്ലാം തീവ്രവാദികൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിന് മുൻപായി തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരുവാൻ വേണ്ട നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതികയിൽ ആൻ്റണി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കത്ത് വന്നതു മുതല്‍ ഭീതിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഭീഷണി സന്ദേശം അയച്ച കത്തില്‍ പേരുള്ള ജോസഫ് ജോണ്‍ നടുമുറ്റത്തിന്റെ മകള്‍. കത്തിലെ കയ്യക്ഷരം കുടുംബത്തോട് ശത്രുതയുള്ള വ്യക്തിയുടേതെന്ന് ജോസഫിന്റെ മകള്‍ പറഞ്ഞു.

കത്തിലെ കൈയ്യക്ഷരം ആരുടേതാണെന്ന് തനിക്ക് അറിയാം. അത് തന്റെ അച്ഛന്‍ എഴുതിയ കത്തല്ല, എഴുതിയ ആളുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും പോലീസിനോട് പറയാമെന്നും തനിക്കും കുടുംബത്തിനും അങ്ങനെയൊരു കത്തെഴുതിയിട്ട് എന്തുകിട്ടാനാണെന്നും ജോസഫിന്റെ മകള്‍ പറയുന്നു.

രണ്ട് ദിവസമായി പോലീസ് വന്ന് കാര്യം തിരക്കുകയാണ്. പ്രധാനമന്ത്രിയെ കൊല്ലുമെന്ന് പറഞ്ഞിട്ട് എന്ത് കിട്ടാനാണ്. അദ്ദേഹം ഒരു സീനിയര്‍ സിറ്റിസണ്‍ ആണെന്നും നമുക്ക് മനസാ വാചാ അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആരോ കത്തില്‍ എഴുതുമ്പോള്‍ അത് എല്ലാവരും വിശ്വസിക്കുകയാണെന്നും അവര്‍ പറയുന്നു.

ഒരു നിരപരാധിയെ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയല്ല. തെറ്റ് ചെയ്തയാളെ എന്തായാലും കണ്ടെത്തണം. കയ്യക്ഷരം വച്ച് ആരാണ് എഴുതിയതെന്ന് തനിക്കറിയമെന്നും ബന്ധുവല്ല, അടുത്ത പ്രദേശത്തുള്ള ആളാണെന്നും ഇയാള്‍ക്ക് ശത്രുതയുള്ളയാളുകള്‍ക്ക് കത്തെഴുതുക തുടങ്ങിയവയാണ് ഇവരുടെ രീതിയെന്നും ഇനി മാനസിക പ്രശ്‌നമാണോ എന്ന് അറിയില്ലെന്നും ജോസഫിന്റെ മകള്‍ പറയുന്നു.

അച്ഛനുമായി കഴിഞ്ഞ ആഴ്ചപ്രശ്‌നമുണ്ടായിരുന്നു. അന്ന് തനിക്ക് കാണിച്ചു തരാമെന്ന് അയാള്‍ പറഞ്ഞിരുന്നു. അതിന്റെ ബാക്കിയായിട്ടായിരിക്കും ഈ കത്തെഴുതി അങ്ങോട്ട് അയച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരള സന്ദര്‍ശനത്തിനിടെ ചാവേര്‍ ബോംബാക്രമണത്തിലൂടെ വധിക്കുമെന്ന് ഊമക്കത്ത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഊമക്കത്ത് ലഭിച്ചത്.

ഒരാഴ്ച മുമ്പായിരുന്നു സുരേന്ദ്രന് ഊമക്കത്ത് ലഭിച്ചത്. അതേസമയം, കത്തിന്റെ ഉറവിടം തേടി പൊലീസ് അന്വേഷണം നടന്നു വരികയാണ്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്ക് കൂടുതല്‍ സുരക്ഷയൊരുക്കും.

പ്രധാനമന്ത്രി കേരളത്തില്‍ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് എഡിജിപി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിശദമായി പരാമര്‍ശിച്ചിട്ടുള്ളത്. ഇതിലാണ് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് പറയുന്നത്.

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി നാളെ വൈകുന്നേരമാണ് പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്നത്. ഏപ്രില്‍ 25ന് തിരുവനന്തപുരത്ത് വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് അടക്കമുള്ള പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

 

മലയാളി യുവാവിന് പെരുന്നാൾ ആഘോഷത്തിനിടെ ഉമ്മുൽഖുവൈനിലെ വാഹനാപകടത്തിൽ ദാരുണമരണം. ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന മലയാളിയുവാവാണ് മരിച്ചത്. മലപ്പുറം വളാഞ്ചേരി എടയൂർ പൂക്കാട്ടിരി സ്വദേശി ടി ടി ജസീമാണ് (32) മരിച്ചത്.

റിട്ട. ഡിവൈഎസ്പി ടി ടി. അബ്ദുൽ ജബ്ബാറിന്റെയും റംലയുടെയും മകനാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദുബായിൽ എൻജിനീയറായി ജോലി ചെയ്യുന്ന ജസീം, കുടുംബത്തോടൊപ്പം ഉമ്മുൽഖുവൈനിൽ ഈദ് ആഘോഷിക്കാൻ എത്തിയതായിരുന്നു.

ഇതിനിടെ ജസീം റോഡരികിൽ മാതാവുമായി ഫോണിൽ സംസാരിച്ചു നിൽക്കവേ നിയന്ത്രണം വിട്ടെത്തിയ ഒരു വാഹനം ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

ജസീം ദുബായ് റാഷിദിയയിലാണ് താമസം. ഉമ്മുൽഖുവൈൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: സീനത്ത്. മക്കൾ: യമിൻ മരക്കാർ, ഫിൽഷ.

ഐസ്ക്രീം കഴിച്ച് ഛർദിയുണ്ടായതിനെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവത്തിൽ കുട്ടിയുടെ ബന്ധു അറസ്റ്റിൽ. കുട്ടിയുടെ പിതൃ സഹോദരി താഹിറയാണ് അറസ്റ്റിലായത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സംശയം പറഞ്ഞിരുന്നു. വിഷം കലർത്തിയ ഐസ്ക്രീമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സ്വത്ത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സഹോദരനുമായുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് താഹിറ പൊലീസിനോട് സമ്മതിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നീങ്ങിയത്. സൈബർ സെൽ മൊബൈൽ ഫോൺ പരിശോധിച്ചാണ് പിതൃസഹോദരിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി (12)യാണ് ഐസ് ക്രീം കഴിച്ച് ഛർദിയെ തുടർന്ന് മരിച്ചത്. ഞായറാഴ്ചയാണ് അരിക്കുളത്തെ കടയിൽനിന്ന് ഐസ്ക്രീം കഴിച്ചത്. തുടർന്ന് ഛർദിയുണ്ടായതിനാൽ വീടിന് സമീപം മുത്താമ്പിയിലെ ക്ലിനിക്കിലും മേപ്പയൂരിലും ചികിത്സ തേടി. ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അന്നു രാവിലെ മരിച്ചു.

ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷ വകുപ്പ്, പൊലീസ്, ഫോറൻസിക് വിഭാഗം എന്നിവ അരിക്കുളത്തെ ഐസ്ക്രീം വിറ്റ കടയിൽനിന്ന് സാമ്പ്ൾ ശേഖരിച്ച ശേഷം കടയടപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, കുട്ടിയുടെ ശരീരത്തിൽ അമോണിയം ഫോസ് ഫറസിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് കൊലപാതകമാണെന്ന് സംശയമുണ്ടായത്. തുടർന്ന് കൊയിലാണ്ടി പൊലീസ് വിദഗ്ധ അന്വേഷണം നടത്തുകയായിരുന്നു. നിരവധി പേരിൽനിന്ന് മൊഴിയെടുത്തു.

കൊട്ടിയത്ത് ഏഴ് വയസ്സുകാരി തിരയില്‍പെട്ട് മരിച്ച സംഭവത്തില്‍ ദുരൂഹത. കുട്ടിയെ കടല്‍തീരത്തേക്ക് കൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. മരിച്ച ഏഴ് വയസ്സുകാരിയാ ജ്യോഷ്‌നയുടെ അമ്മയെ രണ്ടാം വിവാഹം കഴിക്കുവാന്‍ എത്തിയ യുവാവാണ് കുട്ടിയെ കടല്‍ തീരത്തേക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ ഇയാള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത് കുട്ടിയുടെ പിതാവിന്റെ സഹോദരനാണെന്നാണ് ഇതും ബന്ധുക്കളുടെ സംശയത്തിന് ബലം നല്‍കുന്നു. എന്തിനാണ് ഉച്ചസമയത്ത് കുട്ടികളെ കൊണ്ട് കടല്‍ തീരത്തേക്ക് പോയതെന്ന് ബന്ധുക്കള്‍ ചോദിക്കുന്നു. ഉച്ചസമയത്ത് ആളുകള്‍ അധികം കടല്‍ തീരത്ത് ഉണ്ടാകില്ല. അതേസമയം കുട്ടികളെ കടല്‍ തീരത്തേക്ക് കൂട്ടിക്കൊണ്ട് പോയ യുവാവ് സമീപവാസിയാണെന്ന് അവകാശപ്പെട്ടുവെങ്കിലും ഇയാള്‍ കോട്ടയം കാരനാണെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.

കുട്ടികളെ കടല്‍ തീരത്ത് ഇറക്കി വിട്ട ശേഷം ഇയാള്‍ കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ പോയി എന്നും എന്നാല്‍ 20 മിനിറ്റ് കഴിഞ്ഞ ശേഷമാണ് ഇയാള്‍ തിരിച്ചെത്തിതെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ബന്ധിക്കള്‍ കുട്ടിയെ കടല്‍ തീരത്ത് കൊണ്ടു പോയത് താങ്കള്‍ അല്ലെ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് അറിയില്ലെന്നാണ് അയാള്‍ പറഞ്ഞതെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. അയാള്‍ വീടിന്റെ അകത്തുണ്ട് എന്നാല്‍ പുറത്ത് വരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

അമേരിക്കയിലെ ഗ്യാസ് സ്റ്റേഷനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിയേറ്റ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ സായിഷ് വീര എന്ന 24കാരനാണ് കൊല്ലപ്പെട്ടത്. ബിരുദാനന്തര ബിരുദ പഠനത്തിനായി അമേരിക്കയിലെത്തിയ സായിഷ് വീര പഠനത്തോടൊപ്പം കൊളംബസ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഫ്യൂവല്‍ സ്റ്റേഷനില്‍ പാര്‍ടൈം ജോലിയും ചെയ്തു വരുകയായിരുന്നു.

ഏപ്രില്‍ 20ന് പുലര്‍ച്ചെ 12.50ഓടെ ബ്രോഡ് സെന്‍റ് 1000 ബ്ലോക്കിലേക്ക് വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് പോലീസ് സംഘമെത്തി പരിശോധന നടത്തുമ്പോഴാണ് വിദ്യാര്‍ഥിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തുന്നത്. കൊളംബസ് ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥരെത്തി സായിഷ് വീരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിന്നീട് നടന്ന അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിയെ കുറിച്ചുള്ള വിവരവും മരിച്ചയാളുടെ ഐഡന്‍റിറ്റി സ്ഥിരീകരിക്കുന്നതും.സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും കൊളംബസ് പോലീസ് പറഞ്ഞിട്ടുണ്ട്. സിസിടിവി ക്യാമറകളിൽ പതിഞ്ഞ പ്രതിയുടെ ഫോട്ടോയും കൊളംബസ് ഡിവിഷൻ പൊലീസ് പങ്കുവെച്ചിരിക്കുകയാണ്.

സായിഷ് വീരയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുന്നതിനുള്ള നടപടികള്‍ രോഹിത് യലമഞ്ചിലി എന്നയാളുടെ നേതൃത്വത്തില്‍ നടക്കുന്നു. ബിരുദാനന്തര ബിരുദം സ്വന്തമാക്കാന്‍ 10 ദിവസം മാത്രം ശേഷിക്കെയാണ് ദാരുണമായ സംഭവം നടക്കുന്നത്. സായിഷ് വീരയെ എച്ച് 1 ബി വിസക്കായി പരിഗണിച്ചിരുന്നവെന്നും രോഹിത് എന്നയാൾ പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ സായിഷ് വീര ഗ്യാസ് സ്റ്റേഷനിലെ ക്ലര്‍ക്ക് ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു – സുഹൃത്തുക്കള്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പ് പിതാവിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാനായാണ് യുവാവ് അമേരിക്കയിലെത്തുന്നത്. കൊളംബസ് മേഖലയിലെ മികച്ച ക്രിക്കറ്റ് പ്ലേയര്‍ കൂടിയായിരുന്നു സായിഷ് എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞിരിക്കുന്നത്.

 

 

രാജസ്ഥാനിലെ അൽവാറിൽ വന്ദേഭാരത് ഇടിച്ചു തെറിപ്പിച്ച പശു ദേഹത്ത് പതിച്ച മരണം. റയിൽവെ ട്രാക്കിന് സമീപം മൂത്രമൊഴിക്കുകയായിരുന്ന ശിവദയാൽ ശർമ്മയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കാളി മോറി ഗേറ്റിൽ നിന്ന് വരുകയായിരുന്നു ട്രെയിൻ ട്രാക്കിൽ ഒരു പശുവിനെ ഇടിക്കുകയിരിക്കുന്നു. ഇടി കൊണ്ട് തെറിച്ച പശു ട്രാക്കിൽ മൂത്രമൊഴിക്കുകയായിരുന്ന ശിവദയാൽ ശർമയുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. സംഭവസഥലത്ത് വെച്ച് തന്നെ ശിവദയാൽ മരിച്ചതായി ബന്ധുക്കൾ പറഞ്ഞു. ശിവദയാലിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

 

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് നീട്ടിവയ്ക്കണമെന്ന് ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയില്‍ അഭ്യര്‍ഥിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് തിരഞ്ഞെടുമെന്ന് അഭ്യര്‍ഥിച്ചത്.

രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത, വര്‍ധിച്ചുവരുന്ന ഭീകരവാദം എന്നിവയോടൊപ്പം ഇന്ത്യയുമായുള്ള യുദ്ധഭീഷണിയും തിരഞ്ഞെടുപ്പിന് തടസ്സമായി മന്ത്രാലയം പറയുന്നു. രാഷ്ട്രീയമായി നിര്‍ണായകമായ പഞ്ചാബ് പ്രവിശ്യയിലെ തിരഞ്ഞെടുപ്പ് രാജ്യത്തെ വംശീയ പ്രശ്നങ്ങള്‍, ജല തര്‍ക്കങ്ങള്‍ തുടങ്ങിയവ മുതലെടുക്കാന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഴ് വയസ്സുകാരി പെൺകുട്ടി കൊല്ലം ബീച്ചിൽ തിരയിൽ പെട്ട് മരണമടഞ്ഞു. യുകെ മലയാളിയായ റീനയുടെയും കൊല്ലം നടുവിലക്കര പുല്ലിച്ചിറ ഹെവൻസ് വില്ലയിൽ പരേതനായ ജിസന്റെയും മകൾ ജോഷ്ന ജിസൻ (7) ആണ് മരണമടഞ്ഞത്.

ഇന്നലെ വൈകിട്ടു 3.30നു കൊല്ലം ബീച്ചിനും പോർട്ടിനും ഇടയിലുള്ള സ്ഥലത്ത് ആണ് അപകടം. ജോഷ്നയും സഹോദരൻ ജോയലും പുല്ലിച്ചിറ സ്വദേശിയായ പ്രശാന്തിന്റെയും ഇദ്ദേഹത്തിന്റെ 2 മക്കളുടെയും കൂടെ ബീച്ചിൽ എത്തിയതാണ്. കുട്ടികളെ ബീച്ചിനു സമീപം ഇറക്കിയ ശേഷം പ്രശാന്ത് വാഹനം പാർക്ക് ചെയ്യുന്നതിനായി പോയി. ഇതിനിടെ തീരത്തേക്ക് ഇറങ്ങിയ കുട്ടികൾ ശക്തമായ തിരയിൽ അകപ്പെടുകയായിരുന്നു.

4 പേരും തിരയിൽപെട്ടെങ്കിലും 3 പേരും തിരികെ അടിച്ച തിരയിൽ രക്ഷപ്പെട്ടു. എന്നാൽ, ജോഷ്ന ശക്തമായ ഒഴുക്കിൽപെട്ടു. കുട്ടികളുടെ ബഹളം കേട്ടു സമീപവാസികളും ലൈഫ് ഗാർഡുകളും ചേർന്നു നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.

ജോഷ്‌നയുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചതോടെ കുടുംബത്തിന്റെ ഭാരം റീനയിൽ വന്നു ചേർന്നു. അങ്ങനെയാണ് മക്കളെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്ത് ഏൽപ്പിച്ചിട്ട് റീന സ്‌കോ’ട്ലാന്റിലേക്ക് പോയത്. ഇസ്രായലിൽ നിന്നും തിരിച്ചെത്തിയ പ്രശാന്ത് ഔട്ടിംഗിനായാണ് സ്വന്തം മക്കൾക്ക് ഒപ്പം റീനയുടെ മക്കളെയും കൂട്ടിയത്.

സ്‌ക്വാട്‌ലാന്റിൽ ജോലി ചെയ്യുന്ന റീനയ്ക്ക് പൊന്നു മോളുടെ വേർപാട് വിശ്വസിക്കാനായില്ല. പ്രശാന്തിന്റെ ഭാര്യയും സ്‌ക്വാട്‌ലാന്റിൽ ഉണ്ട്. അവർ വഴി കാര്യങ്ങൾ അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ തിരിക്കുകയായിരുന്നു. ഇന്നു നാട്ടിലെത്തും. ജോഷ്ന മയ്യനാട് കെപിഎം സ്‌കൂൾ വിദ്യാർത്ഥിയാണ്. പള്ളിത്തോട്ടം പൊലീസ് കേസെടുത്തു.

ജോഷ്ന ജിസന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved