രാജ്കോട്ട്(ഗുജറാത്ത്): ഭാര്യയെ കൊലപ്പെടുത്തി മൃതദേഹവുമായി യുവാവ് സ്കൂട്ടറിൽ സഞ്ചരിച്ചത് പത്ത് കിലോമീറ്ററിലേറെ ദൂരം. ഒടുവിൽ നടുങ്ങുന്ന കാഴ്ച കണ്ട് യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഗുജറാത്തിലെ റോഹിശാല ഗ്രാമത്തിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം.
സിന്ധി ക്യാമ്പ് കോളനിയിൽ താമസിക്കുന്ന വെരാവൽ സ്വദേശി അമിത് ഹേമനാനി(34)യാണ് ഭാര്യ നൈന(30)യെ കൊലപ്പെടുത്തി പട്ടാപ്പകൽ മൃതദേഹവുമായി സ്കൂട്ടറിൽ യാത്ര ചെയ്തത്. റോഹിശാലയ്ക്ക് സമീപത്തെ വനമേഖലയിൽ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു അമിതിന്റെ പദ്ധതി. സ്കൂട്ടറിന്റെ പ്ലാറ്റ്ഫോമിലാണ് മൃതദേഹം കിടത്തിയിരുന്നത്. ഇതിനിടെ കാലുകൾ രണ്ടും റോഡിൽ ഉരസിയിരുന്നു. സ്കൂട്ടറിന്റെ മുൻവശത്ത് വിചിത്രമായ കാഴ്ച കണ്ട് നാട്ടുകാർ അമിത്തിനോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. പിന്നാലെ അമിതവേഗത്തിൽ സ്കൂട്ടർ ഓടിച്ചുപോയ യുവാവിനെ നാട്ടുകാർ മറ്റു വാഹനങ്ങളിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഏകദേശം പത്ത് കിലോമീറ്ററോളം ദൂരം യുവാവ് മൃതദേഹവുമായി സ്കൂട്ടറിൽ സഞ്ചരിച്ചെന്ന് പോലീസ് പറഞ്ഞു. ദമ്പതിമാർ തമ്മിൽ വീട്ടിൽവെച്ച് വഴക്കുണ്ടായിരുന്നു. ഇതിനിടെയാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടർന്ന് റോഹിശാലയിലെ വനമേഖലയിൽ മൃതദേഹം ഉപേക്ഷിക്കാനായാണ് അമിത് മൃതദേഹവുമായി യാത്രതിരിച്ചതെന്നും കോവിഡ് പരിശോധന പൂർത്തിയായാൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും കുടുംബാംഗങ്ങളിൽനിന്നടക്കം മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു. സ്വകാര്യ ഗ്യാസ് ഏജൻസിയിൽ ജോലിചെയ്യുന്ന അമിതും നൈനയും ഒരു വർഷം മുമ്പാണ് വിവാഹിതരായത്.
ഭർത്താവ് മരിച്ചതോടെ മക്കളെ നോക്കാനായി വിദേശത്തേക്കുപോയ ജൂബി വേദനയില്ലാത്ത മറ്റൊരു ലോകത്ത് യാത്രയായി. തിരുവന്തപുരം കടയ്ക്കാവൂർ സ്വദേശി ജൂബിയുടെ മരണ വാർത്ത പ്രവാസി മലയാളികളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.ഭർത്താവ് മരിച്ചതോടെ രണ്ട് മക്കളെ കഷ്ടപ്പെട്ട് വളർത്തി വരികയായിരുന്നു ജൂബി. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു നിസ്സഹമായി നോക്കിനിൽക്കുന്ന രണ്ടു കുഞ്ഞുങ്ങളുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല
അഷ്റഫ് താമരശ്ശേരി കുറിപ്പിന്റെ പൂർണ്ണരൂപം……
ഈ മക്കളെ ചേർത്ത് പിടിച്ച്,രക്ഷാ കവചം തീർക്കാൻ ഇനി അമ്മയില്ല.ഈ രണ്ട് മക്കളെയും തനിച്ചാക്കി അമ്മ ജൂബി വേദനയില്ലാത്ത മറ്റൊരു ലോകത്ത് യാത്രയായി.കഴിഞ്ഞയാഴ്ച കടുത്ത തലവേദന കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിശോധനക്ക് ശേഷം ബ്രയിനിൽ ട്യൂമർ കണ്ടെത്തുകയും,കഴിഞ്ഞ ദിവസം അജ്മാനിൽ വെച്ച് മരണപ്പെടുകയും ചെയ്തു.ജീബ ഭർത്താവും ബാബുവും മക്കളുമൊത്ത് റാസൽ കെെമയിൽ കുടുംബ സമേതം ജീവിച്ച് വരുകയായിരുന്നു.മൂന്ന് വർഷങ്ങൾക്ക് മുമ്പ് ബാബുവിന് കരൾ സംബന്ധമായ രോഗം പിടിക്കപ്പെട്ടു. തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകാമെന്ന് തിരുമാനമെടുത്തു, ഇവിടെത്തെ ജോലിയൊക്കെ മതിയാക്കി കുടുംബ സമേതം ജന്മസ്ഥലത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. അതിനിടയിൽ ബാബുവിന് അസുഖം മൂർച്ഛിച്ച് മരണപ്പെടുകയായിരുന്നു.പെട്ടെന്നുണ്ടായ ബാബുവിൻറെ മരണം ജൂബിയെ തളർത്തി കളഞ്ഞു ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിയിൽ ആ കുടുബം വല്ലാതെ ബൂദ്ധിമുട്ടിലായി, രണ്ട് മക്കളെയും കൂട്ടി എവിടെ പോകുമെന്ന ചിന്ത ജൂബിയ വല്ലാതെ തളർത്തികളഞ്ഞു.ആരും സഹായിക്കുവാനില്ല. സഹായിക്കുവാൻ വേണ്ടി വരുന്നവരുടെ പിന്നിൽ മറ്റ് പല ദുഷ്ചിന്തകളും ഒളിഞ്ഞ് കിടപ്പുണ്ടാകും. അത് അല്ലെങ്കിലും അങ്ങനെയാണല്ലോ,ഒരാളുടെ ബുദ്ധിമുട്ടിൽ അവരെ ചൂക്ഷണം
ചെയ്യുന്നവരാണല്ലോ സമൂഹത്തിൽ അധികവും.
അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ഒരു ബന്ധുവിന്റെ സഹായത്താൽ മക്കളെ നാട്ടിലെ സ്കൂളിൽ ചേർത്തതിന് ശേഷം ഒരു ജോലി അന്വേഷിച്ച് സന്ദർശക വിസായിൽ അജ്മാനിൽ വരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സന്ദർശക വിസ പുതുക്കി വീണ്ടും ജോലി അന്വേഷിച്ച് വരുമ്പോഴാണ് ജൂബിയെ മരണത്തിൻറെ മാലാഖ വന്ന് കൊണ്ട് പോകുന്നത്.മരണമുണ്ടാക്കുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാൻ അസാധ്യമാണ്,ചില വേർപാടുകൾ അവശേഷിക്കുന്നവരിൽ എക്കാലത്തും നൊമ്പരങ്ങളായി നിലനിൽക്കും.ഈ കുട്ടികളുടെ കാര്യത്തിലും ഇത് തന്നെയാണ്.വളരെ ചെറു പ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട വേദന ജീവിതക്കാലം മുഴുവനും അനുഭവിക്കേണ്ടി വരും.സ്വന്തം അച്ഛന്റെയും അമ്മയുടെയും കരുതലും, സനേഹവും അത് മറ്റ് ആർക്കും കൊടുക്കുവാനും കഴിയില്ല.
തിരുവന്തപുരം കടയ്ക്കാവൂർ സ്വദേശി ജീബയുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലേക്ക് അയക്കുമ്പോൾ വല്ലാത്ത ഒരു വിഷമം മനസ്സിൽ, എന്തോ ചങ്കിൽ തിങ്ങി നിന്ന് ഭാരം തോന്നിക്കുന്ന അവസ്ഥ.വീട്ടിലേക്ക് അമ്മയുടെ നിശ്ചലമായ ശരീരം പെട്ടിയിലാക്കി കൊണ്ട് വരുമ്പോൾ എങ്ങനെ സഹിക്കുവാൻ കഴിയും ആ മക്കൾക്ക്. അച്ഛൻ മരിച്ചപ്പോൾ അമ്മയുണ്ടല്ലോ എന്ന തോന്നൽ അവർക്ക് ധെെരൃം നൽകിയിരുന്നു. സ്നേഹവും,കരുതലും മതിയാവോളം ജീബ മക്കൾക്ക് നൽകിയിരുന്നു.പുനർ വിവാഹത്തിന് ബന്ധുക്കൾ നിർബന്ധിച്ചപ്പോഴും അത് നിരസിച്ച് മക്കൾക്ക് വേണ്ടി വിദേശത്ത് ജോലി അന്വേഷിച്ച് വന്ന ആ അമ്മ വിദേശത്ത് നിന്ന് തന്നെ കൊണ്ട് വന്ന മയ്യത്ത് പെട്ടിയിൽ നിശ്ചലമായി കിടക്കുന്നു.അമ്മേ എന്ന് എത്ര പതുക്കെ വിളിച്ചാലും മറുപടി തരുന്ന അമ്മ,ഇപ്പോൾ മിണ്ടുന്നില്ല.
അതേ ഞങ്ങളെ തനിച്ചാക്കി അമ്മ വേറൊരു ലോകത്തേക്ക് പോയി എന്ന സത്യം തിരിച്ചറിയാനുളള പ്രായം തികഞ്ഞിരിക്കുന്നു ആ മക്കൾക്ക്.ദെെവമേ ആരും ഇല്ലാത്ത ഈ മക്കളെ സംരക്ഷിക്കണമെയെന്ന് പ്രാർത്ഥിക്കുന്നതോടപ്പം, സമൂഹത്തിനോടും ബന്ധുക്കളോടും അവരെ അനാഥത്വം അറിയിക്കാതെ വളർത്തുക. സമൂഹത്തിനും രാജ്യത്തിനും നന്മ ചെയ്യുന്ന മക്കളായി വളരാൻ നമ്മൾ സഹായിക്കണം. നമ്മുടെ ചിന്താഗതികൾ അതിന് സഹായിക്കട്ടെ.
ഇന്ന് നബിദിനമാണ്.ലോകത്തിൻറെ ഗുരുനാഥൻ നമ്മളെ പഠിപ്പിച്ച ഒരു കാരൃം ഞാൻ ഇവിടെ പരാമർശിക്കുകയാണ്.അനാഥകുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് സ്വന്തം മക്കളെ ലാളിക്കരുത്.
കൊച്ചിയിൽ വനിതാ ഡോക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കലൂർ ആസാദ് റോഡിൽ അന്നപൂർണ വീട്ടിൽ പരേതനായ ഡോ. മാണിയുടെ ഭാര്യ ഡോ. അന്ന മാണി(91)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.
മാനസികാസ്വസ്ഥ്യമുള്ള മകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച പാലിയേറ്റീവ് കെയർ പ്രവർത്തകർ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അയൽക്കാരുമായും ബന്ധുക്കളുമായും അടുപ്പും പുലർത്താൻ മകൻ ഇവരെ അനുവദിച്ചിരുന്നില്ല എന്നാണ് സമീപവാസികൾ പറയുന്നത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
താന്‍ ചെയ്യാത്ത കാര്യങ്ങള്‍ ഇഡി തന്നെക്കൊണ്ട് സമ്മതിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിനീഷ് കോടിയേരി. ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിനീഷിനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്‌കാന്‍ ചെയ്ത് മടങ്ങവെയായിരുന്നു ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ബിനീഷിനെ സന്ദര്‍ശിക്കാനായി ബിനോയിയും അഭിഭാഷകനും ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും ഉദ്ദ്യോഗസ്ഥര്‍ അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് വാഗ്വാദങ്ങളും ഉയര്‍ന്നിരുന്നു. ബിനീഷിന് ദേഹോപദ്രവം ഏറ്റിട്ടുണ്ടോയെന്ന് സംശയമുള്ളതായി ബിനീഷിന്റെ അഭിഭാഷകന്‍ പറഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ നാര്‍ക്കോട്ടിസ് കണ്‍ട്രോള്‍ ബ്യൂറോ ഇഡി ആസ്ഥാനത്തെത്തി ശേഖരിച്ചു. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചുടനെ എന്‍സിബി ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. നേരത്തെ കേസന്വേഷണം എന്‍ഐഎ അന്വേഷിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായ കേരള സർക്കാരിനേയും രാഷ്ട്രീയത്തേയും ഒക്കെ നിയന്ത്രിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പങ്കുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ബാല ഭാസ്കർ അപകടത്തിൽ പെട്ടപ്പോൾ ഒരു വി.ഐ.പി ഉണ്ടായിരുന്നു എന്നും താൻ അയാളെ കണ്ടിരുന്നു എന്നും സി.ബി.ഐക്ക് മുന്നിൽ മുഖ്യ സാക്ഷിയായ കലാഭവൻ സോബി ജോർജ് പറഞ്ഞിരുന്നു.
ഇയാളിൽ നിന്നും ഭീഷണി നിലനില്ക്കുന്നുണ്ടെന്ന് ഒരർത്ഥത്തിൽ പറയാം, അതിനാൽത്തന്നെ ആളെ തൊട്ടൊ ചൂണ്ടിയോ കാണിക്കാമെന്നാണ് സോബി പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പറഞ്ഞത്. അയാൾ രാഷ്ട്രീയത്തിൽ വി.ഐ.പിയാണ്. സിനിമാ മേഖലയിൽ ഉണ്ട്. പല കേസുകളിലും പെട്ട ആളാണ്..പലതരത്തിലുള്ള ഭീഷണി അയാളിൽ നിന്നും ഉണ്ടായി. പോസ്റ്റുമോർട്ടം നടത്തി കോവിഡ് പോസിറ്റീവ് സർട്ടിഫികറ്റും ഉണ്ടാക്കി മൃതദേഹം രഹസ്യമായി സംസ്കരിക്കും എന്നു ഭീഷണി വന്നതായും കലാഭവൻ സോബി ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു
ഇന്ത്യൻ യുവതിയെയും രണ്ട് മക്കളെയും അയർലൻഡിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർലൻഡ് ബാലന്റീറിലെ വസതിയിലാണ് 37 വയസുള്ള സീമ ബാനുവിനെയും പതിനൊന്നും ആറും വയസുള്ള അവരുടെ മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകമാണെന്ന് സംശയം ഉണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാൻ പറ്റുകയുള്ളൂവെന്നാണ് അധികൃതരുടെ നിലപാട്.
ബംഗളൂരു സ്വദേശിയായ സീമ ബാനു, 11 വയസുള്ള മകൾ അസ്ഫിറ റിസ, ആറു വയസുള്ള മകൻ ഫൈസാൻ സയീദ് എന്നിവരാണ് മരിച്ചത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിനായി അന്വേഷണസംഘം കാത്തിരിക്കുകയാണ്. അതേസമയം, മൂന്നു പേരുടെയും മരണം ‘ദുരൂഹം’ എന്ന വിഭാഗത്തിലാണ് പൊലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. അയർലൻഡ് പൊലീസായ ഗാർഡയാണ് ഇത് സംബന്ധിച്ച അന്വേഷണങ്ങൾ നടത്തുന്നത്.
അതേസമയം, ഭർത്താവിൽ നിന്ന് സീമയ്ക്ക് അതിക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് ആരോപണമുണ്ട്.കഴിഞ്ഞ കുറേ ദിവസങ്ങളായി സീമയെയും കുട്ടികളെയും പുറത്ത് കാണാത്തതിനെ തുടർന്ന് അയൽക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുമ്പ് നടന്ന മരണം ബുധനാഴ്ച മാത്രമാണ് പൊലീസ് അറിഞ്ഞത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രമായിരുന്നു സീമയും കുട്ടികളും ഇവിടെ താമസമാക്കിയത്. ബാലന്റീർ എജ്യുക്കേറ്റ് ടുഗെദർ നാഷണൽ സ്കൂളിലായിരുന്നു കുട്ടികൾ പഠിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഭർത്താവാണോ മറ്റാരെങ്കിലുമാണോ കൃത്യത്തിന് പിന്നിലെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
അവളുടെ രണ്ട് മക്കളുടെ മരണത്തെക്കുറിച്ചും വിവരം ലഭിച്ചിട്ട് രണ്ട് ദിവസമായി. “അവർ (സീമയുടെ മാതാപിതാക്കൾ) ഇപ്പോഴും ഞെട്ടലോടും മകളോടും പേരക്കുട്ടികളോ ഇല്ലെന്ന അവിശ്വാസത്തിലാണ്,” സീമയുടെ മാതൃസഹോദരനായ സൂഫി മസൂദ് പറഞ്ഞു.
എംബസിയിൽ നിന്ന് ആദ്യമായി അവർക്ക് കോൾ വന്നപ്പോൾ, ആരെങ്കിലും തങ്ങളെ കളിയാക്കണമെന്ന് അവർ കരുതി. ലോക്കൽ പോലീസിൽ നിന്നും മാധ്യമങ്ങളിൽ നിന്നും കോളുകൾ ലഭിക്കുന്നതുവരെ അവർ ശ്രദ്ധിച്ചില്ല, ”മസൂദ് കൂട്ടിച്ചേർത്തു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയതോടെ സീമ അടുത്ത ആഴ്ച ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
സീമയുടെയും രണ്ട് മക്കളുടെയും മരണം – 11 വയസ്സുള്ള മകൾ അസ്ഫിറ റിസ, 6 വയസ്സുള്ള മകൻ ഫൈസാൻ സയ്യിദ് എന്നിവർ താമസിക്കുന്ന സൗത്ത് ഡബ്ലിനിലെ ബാലിന്റീർ നഗരപ്രാന്തത്തിൽ ഞെട്ടലുണ്ടാക്കി. ട്രിപ്പിൾ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി യുകെയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിയുടെ വ്യക്തിത്വം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കൊച്ചി: കൊല്ലം ആയൂർ സ്വദേശി ദിവാകരൻ നായരുടെ (64) കൊലപാതകത്തിൽ അഞ്ചാം പ്രതിയ്ക്കായി തെരച്ചിൽ ഊര്‍ജിതം. ദിവാകരൻ നായരെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിൻ്റെ ഡ്രൈവറും കോട്ടയം സ്വദേശിയുമായ പ്രതിക്കുവേണ്ടിയാണ് തെരച്ചിൽ വ്യാപിപ്പിച്ചിരിക്കുന്നത്. കേസിൽ നാലുപേരെ പോലീസ് പിടികൂടിയിരുന്നു. തൃക്കാക്കര അസി. കമ്മീഷണര്‍ ജിജിമോന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് എറണാകുളം ബ്രഹ്മപുരത്തെ റോഡരികിൽ ദിവാകരൻ നായരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ദിവാകരൻ നായരും സഹോദരൻ മധുസൂദനനുമായി 14 വര്‍ഷമായി വസ്തുതര്‍ക്കം നിലനിന്നിരുന്നു. തര്‍ക്കം കോടതിയിൽ എത്തിയപ്പോൾ മധുസൂദനന് വിധി അനുകൂലമായി. എന്നാൽ സ്ഥലം വിട്ടുകൊടുക്കാൻ ദിവാകരൻ നായർ തയാറായില്ല. ഇതുചോദ്യം ചെയ്ത മധുസൂദനൻ്റെ മകൻെറ ഭാര്യാ പിതാവും പൊൻകുന്നം സ്വദേശിയുമായ അനിൽ കുമാറിന് ദിവാകരൻ നായരിൽ നിന്നും മകനിൽ നിന്നും മര്‍ദ്ദനം നേരിട്ടു. ഇതാണ് കൊലപാതകത്തിനുള്ള കാരണമായതെന്ന് പോലീസ് പറഞ്ഞു.
ആലുവയിലേക്ക് ദിവാകരൻ നായരെ വിളിപ്പിച്ചശേഷം ഇയാൾ സഞ്ചരിച്ച ഓട്ടോയെ ഇന്നോവ കാറിൽ പ്രതികൾ പിന്തുടര്‍ന്നു. തൃക്കാക്കരയിൽ വെച്ച് ബലമായി ദിവാകരൻ നായരെ പ്രതികൾ കാറിൽ കയറ്റി. കാറിനുള്ളിൽ വെച്ച് പ്രതികൾ ദിവാകരൻ നായരെ ക്രൂരമായി മര്‍ദ്ദിച്ചു. മരണം സംഭവിച്ചതോടെ മൃതദേഹം റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കാറിൽ പൊൻകുന്നത്തേക്ക് കടന്നു. ഫോണ്‍ വിളികളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് പ്രതികളെ കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. അനില്‍ കുമാര്‍, പൊന്‍കുന്നം സ്വദേശി രാജേഷ് (37) പൊന്‍കുന്നം സ്വദേശി സന്‍ജയ് (23) കൊല്ലം സ്വദേശിനി ഷാനിഫ (55) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാര്‍ പൊൻകുന്നത്തു നിന്ന് കണ്ടെത്തി. കേസിലെ ഗൂഢാലോചനയെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും. സംഭവത്തിൽ കൂടുതൽ പേര്‍ അറസ്റ്റിലായേക്കുമെന്നാണ് സൂചന. 60 ലധികം പേരെ ഇതിനോടകം പോലീസ് ചോദ്യം ചെയ്തു.
20 ലക്ഷത്തോളം രൂപ വില വരുന്ന സവാളയുമായി ലോറി ഡ്രൈവര്‍ മുങ്ങിയതായി പരാതി. എറണാകുളം മാര്‍ക്കറ്റിലേക്ക് മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെട്ട ലോറിയാണ് കാണാതായത്. കളമശേരി സ്വദേശിയുടെ ഉടമസ്ഥതിയിലുള്ള ലോറിയുടെ നമ്പര്‍ വ്യാജമായി ഉപയോഗിച്ചാണ് സവാള കടത്തിയത്.
സവാളക്ക് പൊന്നിന്‍റെ വിലയായതിന് പിന്നാലെയാണ് സവാള കയറ്റിയ ലോറി തന്നെ മോഷണം പോയെന്ന പരാതിയും ഉയരുന്നത്. എറണാകുളം മാര്‍ക്കറ്റില്‍ 10 വര്‍ഷമായി കച്ചവടം നടത്തുന്ന അലി മുഹമ്മദ് സിയാദ് പതിവ് പോലെ മഹാരാഷ്ട്രയില്‍ നിന്നും ഒരു ലോഡ് സവാളക്ക് ഓഡര്‍ നല്‍കി.
മഹാരാഷ്ട്രയിലെ കൃഷി ഉല്‍പ്പന വിതരണ സമിതി കഴിഞ്ഞ 25 ന് 16 ലക്ഷം രൂപ വിലവരുന്ന 25 ടണ്‍ സവാള കയറ്റിവിട്ടു. എന്നാല്‍ ഇതുവരെ സവാള എറണാകുളത്തെത്തിയിട്ടില്ല. ട്വിസ്റ്റ് അവിടെയും തീര്‍ന്നില്ല. പരാതി ലഭിച്ചതിന് പിന്നാലെ നമ്പര്‍ പരിശോധിച്ച പൊലീസ് ലോറിയുടെ ഉടമസ്ഥന്‍ കളമശേരി സ്വദേശിയായ ജലീലിനെ ബന്ധപ്പെട്ടു. എന്നാല്‍ ജലീലിന്‍റെ ലോറി എറണാകുളത്ത് തന്നെയുണ്ടെന്നും ലോറിയുടെ നമ്പര്‍ വ്യാജമായി ഉപയോഗിച്ചാണ് സവാള കടത്ത് നടത്തിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
മുംബൈ: കഷണ്ടി മറച്ചുവെച്ച് വിവാഹം കഴിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി. 27 കാരിയാണ് ഭര്‍ത്താവിനെതിരെ വിശ്വാസ വഞ്ചന കാണിച്ചുവെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയത്. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്.
മുംബൈയിലാണ് സംഭവം. യുവതിയുടെ 29 വയസുകാരനായ ഭര്‍ത്താവ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയാണ്. ഭാര്യ പരാതി നല്‍കിയതോടെ മുന്‍കൂര്‍ ജാമ്യം തേടി യുവാവ് താനെ കോടതിയെ സമീപിച്ചു.
ഭര്‍ത്താവ് വിഗ് വെച്ചിട്ടുണ്ടെന്ന സത്യം തന്നെ ഞെട്ടിച്ചുവെന്നും, വിവാഹത്തിന് മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ വിവാഹത്തിന് സമ്മതിക്കുമായിരുന്നില്ല എന്നും പരാതിയില്‍ യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ഭര്‍ത്താവിന്റെ ബന്ധുക്കളെ അറിയിച്ചുവെങ്കിലും ഇതത്ര വലിയ കാര്യമല്ലെന്ന പ്രതികരണമായിരുന്നു അവരുടേതെന്നും പരാതിയില്‍ പറയുന്നു.
ഐപിസി 406(വിശ്വാസ വഞ്ചന), 500(മാനനഷ്ടം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
സിനിമകളിൽ നല്ല വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗ് ബോസ് മലയാളം ഷോയിലൂടെ വളരെ ശ്രദ്ധ നേടിയ താരമാണ് ഹിമ ശങ്കര്‍. ഷോയിൽ വളരെ ആക്റ്റീവ് ആയി നിന്ന ഹിമയെ പ്രേക്ഷകർ നെഞ്ചിലേറ്റി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹിമ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങൾക്കും ഇരയാകാറുണ്ട്. തന്റെ വ്യക്തമായ നിലപാടുകൾ, അഭിപ്രായങ്ങൾ വളരെ ശക്തമായി തുറന്ന് പറയുന്ന താരമാണ് ഹിമ.
വളരെ നല്ല രീതിയില്‍ തന്നെ മറുപടി കൊടുക്കുന്ന ആളുകൂടിയാണ് ഹിമ. ഇപ്പോഴിതാ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് താരം തുറന്ന് പറയുകയാണ്. ഒരു പ്രമുഖ മാധ്യമത്തിനോട് താരം നടത്തിയ തുറന്ന് പറച്ചിലുകൾ; സിനിമയിലെ കാസ്റ്റിംഗ് കൗച്ച് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് തുറന്നു പറയുമ്പോള്‍ ആരും അത് അംഗീകരിക്കുന്നില്ല. ഇതൊന്നും വെറുതെ ആരും പറയില്ല എന്ന ചിന്ത ആർക്കുമില്ല. ഇത് ഇല്ലാതെ വേറെ മാർഗമില്ല, അല്ലേ ഒന്നും നടക്കില്ല എന്ന് വരുമ്പോഴാണ് പലര്‍ക്കും അങ്ങനെ ചെയ്യേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നത്.
ചിലര്‍ ചോദിച്ചിട്ടുണ്ട്, പലരും അവസരങ്ങള്‍ക്കായി വഴങ്ങിക്കൊടുത്തിട്ട് പിന്നീട് ആരോപണം ഉയര്‍ത്തുന്നതിന്റ കാരണം . ഒരാള്‍ക്ക് എന്നും എപ്പോഴും അടിമയായി ഇരിക്കാന്‍ കഴിയില്ലെന്നും അവര്‍ക്ക് പ്രതികരിക്കാൻ അവസരം കിട്ടിയാല്‍ അല്ലേ അവര്‍ പ്രതികരിക്കൂ. ഒരു കാര്യങ്ങളും മാറ്റി വയ്ക്കുന്നത് തനിക്ക് ഇഷ്ടമല്ല. അടിയാണെങ്കില്‍ അടി അത് അപ്പൊത്തന്നെ കൊടുക്കണം അതുകൊണ്ട് എനിക്ക് ഇതുവരെ ഒരു മീ ടു ആരോപണത്തിന്റെ ആവശ്യമില്ല. എന്നാല്‍ എന്നെപ്പോലെയല്ല മറ്റു പലരും നിര്‍ബന്ധിക്കപ്പെട്ടവരായിരിക്കാം.
അപ്പോൾ അവര്‍ മിണ്ടാതെ ഇരിക്കണം എന്നാണോ പറഞ്ഞു വരുന്നത്. അവര്‍ക്ക് ഒരു സ്‌പേസ് കിട്ടിയാല്‍ സംസാരിക്കണ്ടേ. അങ്ങനെ വഴങ്ങിക്കൊടുത്തിട്ടുള്ളവര്‍ പലരും തന്റെ നിവര്‍ത്തി കേടുകൊണ്ടായിരിക്കും. ഇത്തരത്തിൽ പലരും റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ടാവാം അവര്‍ ഒക്കെ എല്ലാം മറച്ചു വച്ചു . തുടക്ക കാലത്ത് വിളിക്കുമ്പോള്‍ പലരും പറഞ്ഞിട്ടുണ്ട് ഇത് അഡ്ജസ്‌റ്‌മെന്റ് വര്‍ക്കാണ് പറ്റുമോയെന്ന്. അപ്പൊ തന്നെ പറ്റില്ല എനിക്ക് വേണ്ടായെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ എന്നെ ആരും വിളിച്ചിട്ടില്ല. നമ്മള്‍ താല്പര്യം ഇല്ലന്ന് പറഞ്ഞാല്‍ ഇതൊക്കെ അവിടെ തീരും. എന്നാല്‍ ഇവിടെ പലര്‍ക്കും നിവര്‍ത്തികേടുകൊണ്ട് അങ്ങനെ പറയാന്‍ പറ്റുന്നില്ല എന്നതാണ് സത്യം.
തന്റെ പ്രണയത്തിലും താന്‍ ചതിക്കപ്പെട്ടിട്ടുണ്ട്, അതിലുപരി കാമിക്കപ്പെട്ടിട്ടുണ്ട്, വഞ്ചിക്കപ്പെട്ടിട്ടുണ്ട്, അതില്‍ നിന്ന് ഞാൻ കയറിവന്നിട്ടുണ്ട്. തിരിച്ച് അവർക്ക് ഒക്കെ പണിയും കൊടുത്തിട്ടുണ്ട്. എന്നെ ഒരാള്‍ മിസ് യൂസ് ചെയ്യുകയാണെങ്കില്‍ അത് എന്റെ മാത്രം തെറ്റാണെന്നും അതില്‍ ആരേം കുറ്റം താൻ പറയുന്നില്ല. എന്നാല്‍ അതിനെ കാസ്റ്റിംഗ് കൗച്ചുമായ് ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. അതൊക്കെ തന്റെ പേര്‍സണല്‍ മിസ്റ്റേക്ക് ആണെന്നും ഹിമ പറഞ്ഞു.