അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേത്യത്വത്തിൽ ലോക പ്രമേഹദിനാചരണം ആചരിച്ചു. പ്രമേഹ രോഗ പ്രതിരോധ ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ കൂട്ടനടത്തം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഫ്ലാഗ്ഓഫ് ചെയ്തു
ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ, വിദ്യഭ്യാസ പ്രദർശനവും, പ്രമേഹ രോഗ ഭക്ഷണരീതി ബോധവൽക്കരണത്തിന്റെ ഭാഗമായി ആശാവർക്കർമാരുടെ നേത്യത്വത്തിൽ പാചക മത്സരവും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ജോസ് അമ്പലക്കുളം, , ഡോ ഇന്ദു ജി. , ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു കിഴക്കേടം, ഷീനാമോൾ മാത്യു, അനൂപ്കുമാർ കെ.സി, ഷൈലജ തുടങ്ങിയവർ നേതൃത്വം നൽകി.
സ്വന്തം ലേഖകൻ
ജർമ്മനി : ബാങ്കിംഗ് ഭീമൻ DZ ബാങ്ക് ക്രിപ്‌റ്റോ കസ്റ്റഡി പ്ലാറ്റ്‌ഫോം ആരംഭിച്ചു. മൊത്തം ആസ്തി പ്രകാരം ജർമ്മനിയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ DZ ബാങ്ക് ഒരു ക്രിപ്‌റ്റോ കസ്റ്റഡി പ്ലാറ്റ്‌ഫോം ആരംഭിച്ചു. കൂടാതെ സ്വകാര്യ ഉപഭോക്താക്കളെ ക്രിപ്‌റ്റോ കറൻസികളിൽ നേരിട്ട് നിക്ഷേപിക്കാൻ അനുവദിക്കുന്ന ഒരു പദ്ധതി ജർമ്മനിയുടെ DZ ബാങ്ക് ഡിജിറ്റൽ കസ്റ്റഡി പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ജർമ്മനിയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ DZ ബാങ്ക് കഴിഞ്ഞയാഴ്ചയാണ് സ്വന്തം ഡിജിറ്റൽ കസ്റ്റഡി പ്ലാറ്റ്‌ഫോം ലോഞ്ച് പ്രഖ്യാപിച്ചത്.
പുതിയ കസ്റ്റഡി സൊല്യൂഷൻ പ്രവർത്തിപ്പിക്കുന്നതിന്, ഐടി, ഓപ്പറേഷൻസ്, കംപ്ലയിൻസ് എന്നിവയിൽ ഒരു ഡസനിലധികം ജീവനക്കാരെ ബാങ്ക് നിയമിച്ചിട്ടുണ്ട്. ജൂൺ അവസാനത്തെ കണക്കനുസരിച്ച്, ബാങ്കിന്റെ മൊത്തം ആസ്തി 367.50 ബില്യൺ യൂറോയാണ് ($392.35 ബില്യൺ), കൂടാതെ 5,411 ജീവനക്കാരുടെ തൊഴിലാളികളുമുണ്ട്.
2022-ൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്ലയന്റുകൾക്കായി ഡിജിറ്റൽ കസ്റ്റഡി പ്ലാറ്റ്ഫോം വികസിപ്പിച്ചെടുക്കാൻ തുടങ്ങുന്നതിനുമുമ്പ് വർഷങ്ങളായി ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുമായി പ്രവർത്തിച്ചിരുന്നുവെന്ന് ബാങ്ക് വിശദീകരിച്ചു. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്കായി ഇത്തരമൊരു പദ്ധതി ആരംഭിക്കുന്ന ജർമ്മനിയിലെ ആദ്യത്തെ ബാംങ്കിംഗ് സ്ഥാപനങ്ങളിലൊന്നായി ഈ ബാങ്ക് മാറുകയാണ്.
തങ്ങളുടെ ഉപഭോക്താക്കൾക്ക് ക്രിപ്‌റ്റോകറൻസി സേവനങ്ങൾ നൽകുന്നതിനായി ഡിജിറ്റൽ അസറ്റ് മാനേജ്‌മെന്റ് ടെക്‌നോളജിയുടെയും ഇൻഫ്രാസ്ട്രക്ചറിന്റെയും ദാതാക്കളായ മെറ്റാക്കോ വികസിപ്പിച്ച ഒരു പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നതായി DZ ബാങ്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു.
ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോ കറൻസികളിൽ നിക്ഷേപിക്കാൻ ഉപഭോക്താക്കളെ പ്രാപ്‌തമാക്കുന്നതിനായി ജൂണിൽ ഫെഡറൽ ഫിനാൻഷ്യൽ സൂപ്പർവൈസറി അതോറിറ്റിയിൽ (BaFin) നിന്ന് ക്രിപ്‌റ്റോ കസ്റ്റഡി ലൈസൻസിനായി അപേക്ഷിച്ചിരുന്നതായും ബാങ്ക് വെളിപ്പെടുത്തുന്നു.
ഒന്നിന് പുറകെ ഒന്നായി ലോക ബാങ്കുകൾ ക്രിപ്റ്റോ കറൻസി സർവീസുകൾ നടപ്പിലാക്കി മുന്നോട്ട് വരുമ്പോൾ ക്രിപ്റ്റോ കറൻസികൾക്ക് വലിയ രീതിയിൽ മൂല്യം വർദ്ധിക്കുകയും , കൂടുതൽ സ്വീകാര്യത ഉണ്ടാവുകയും അങ്ങനെ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചവർക്ക് വൻ സാമ്പത്തിക നേട്ടം ഉണ്ടാകുവാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടാകുന്നത്.
ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
സ്വന്തം ലേഖകൻ
കൊച്ചി : ഡിജിറ്റൽ ലോകത്ത് മലയാള സിനിമ മറ്റ് ഭാഷാ ചിത്രങ്ങളെക്കാൾ ഒരു പടി മുന്നിലേയ്ക്ക് കുതിക്കുന്നു. ഡിജിറ്റൽ ലോകത്തെ ഏറ്റവും നൂതന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയിനിനെ ഉപയോഗപ്പെടുത്തി സാമ്പത്തിക വിജയം നേടാൻ 2024 ജനുവരി 25 ന് തിയേറ്ററുകളിലേയ്ക്കെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ സിനിമയായ മലൈകോട്ടൈ വാലിബൻ തയ്യാറെടുക്കുന്നു. യുകെ , ജെർമ്മനി, സ്വറ്റ്സർലൻഡ്, യു ഐസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ വ്യവസായ ശൃംഖലകൾ ഉള്ള പ്രമുഖ മലയാളി വ്യവസായിയായ സുഭാഷ് മാനുവൽ ജോർജ്ജ് നേതൃത്വം നൽകുന്ന ജി പി എൽ മൂവീസാണ് മോഹൻലാൽ സിനിമയ്ക്കായി ലോകത്തിലെ ആദ്യത്തെ ഡി എൻ എഫ് റ്റി ( ഡീഫൈ നോണ്‍ – ഫണ്‍ജബിള്‍ ടോക്കന്‍ / DeFi -NFT ) റിലീസ് ചെയ്തത്.
ജി പി എല്‍ മൂവീസാണ് നിലവിലുള്ള കേന്ദ്രീകൃത എന്‍ എഫ് റ്റിക്ക് ബദലായി വികേന്ദ്രീകൃത സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. എന്‍ എഫ് റ്റികൾ സാധാരണയായി ആസ്തികളുടെ കലാമൂല്യം മാത്രമാണ് കാണുന്നത്. എന്നാല്‍ ഡി എന്‍ എഫ് റ്റി യില്‍ കലാമൂല്യത്തോടൊപ്പം അതിന് സാമ്പത്തികമൂല്യവും കൈവരുന്നു. സവിശേഷമായ വികേന്ദ്രീകൃത മിന്റിങ് പ്രക്രിയയാണ് ഇതിനായി ഉപയോഗിക്കുന്നത്. ആഗോള വിനോദ വ്യവസായ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഡി എന്‍ എഫ് റ്റി തുടക്കം കുറിക്കുമെന്നും സിനിമാ നിര്‍മാണ കമ്പനികള്‍ക്ക് പുതിയ സാമ്പത്തിക സ്രോതസ്സ് തുറന്നു നല്‍കുമെന്നും ജി പി എല്‍ മൂവീസ് അധികൃതര്‍ വ്യക്തമാക്കി.
https://dnft.global എന്ന വെബ്‌സൈറ്റ് വഴിയാണ് സിനിമയുടെ ചിത്രങ്ങള്‍ ലഭിക്കുക. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് മലൈക്കോട്ടൈ വാലിബന്റെ നിർമ്മാതാക്കൾ.
നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്സ് സേവ്യറാണ്.പി ആർ ഓ പ്രതീഷ് ശേഖർ.
അതിനൂതന സാങ്കേതിക വിദ്യകളായ ബ്ലോക്ക് ചെയിൻ , ക്രിപ്റ്റോ കറൻസി തുടങ്ങിയ വ്യവസായങ്ങളിലൂടെ നിലവിൽ 3000 കോടി ( 3 ബില്യൺ ) രൂപയുടെ മൂല്യമുള്ള വ്യവസായ ശൃംഖലകളുടെ ഉടമയാണ് സുഭാഷ് മാനുവൽ. യുകെയിൽ ആദ്യമായി ERC 20 ക്രിപ്റ്റോ കറൻസി അവതരിപ്പിച്ചത് ഈ ഗ്രൂപ്പാണ്. ക്രിപ്റ്റോ കറൻസി സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഭാഗമായി അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ 10 ബില്യൺ മൂല്ല്യമുള്ള വ്യവസായ ഗ്രൂപ്പായി വളരും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Single.id സിംഗിൾ ഐ ഡി ബ്രാൻഡിൽ ഒട്ടുമിക്ക ലോകരാജ്യങ്ങളിലും ലഭ്യമാകുന്ന തരത്തിലുള്ള ഫ്രീ ക്യാഷ് ബാക്ക് ആപ്പും സുഭാഷ് മാനുവൽ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ലോക പ്രശസ്‌ത ക്രിക്കറ്റർ ക്യാപ്റ്റൻ കൂൾ എം ഐസ് ധോണിയും കേരളത്തിന്റെ ക്രിക്കറ്റ് താരം സഞ്ജു സാംസനുമാണ് സിംഗിൾ ഐഡിയുടെ ഇന്ത്യയിലെ അംബാസിഡർമാർ. വിവിധ രാജ്യങ്ങളിലുള്ള പ്രമുഖ ബാങ്കുകളും , മാധ്യമ ഗ്രുപ്പുകളുമാണ് സിംഗിൾ ഐഡി ബ്രാൻഡിന്റെ പ്രധാന പ്രൊമോട്ടേഴ്സ്.
കളമശ്ശേരി ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 26 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം സിറ്റിയില്‍ 10 ഉം എറണാകുളം റൂറലിലും തിരുവനന്തപുരം സിറ്റിയിലും അഞ്ച് വീതം കേസുകളും തൃശൂര്‍ സിറ്റിയിലും കോട്ടയത്തും രണ്ടുവീതവും പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് റൂറല്‍ ജില്ലകളില്‍ ഒന്നു വീതവും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലും മറ്റും വിവിധ സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുകയും പങ്കുവയ്ക്കുകയും ചെയ്ത നിരവധി വ്യാജ പ്രൊഫൈലുകളും പോലീസ് കണ്ടെത്തി. വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് അവര്‍ ഉപയോഗിച്ച ഐ.പി വിലാസം കണ്ടെത്തി നല്‍കാന്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനും തുടര്‍നടപടി സ്വീകരിക്കുന്നതിനുമായി എല്ലാ ജില്ലകളിലെയും സൈബര്‍ സെല്‍ വിഭാഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തി.
കളമശ്ശേരി സ്‌ഫോടനത്തെത്തുടര്‍ന്ന് വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിക്കുകയും സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും പ്രത്യേകനിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമൂഹികമാധ്യമങ്ങളിലെ സൈബര്‍ പട്രോളിങ്ങും മറ്റ് നിയമനടപടികളും തുടര്‍ന്നുവരികയാണ്.
കളമശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. നിരവധിപ്പോര്‍ക്ക് പരുക്കേറ്റു. ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനം. നിരവധി ആളുകള്‍ ഹാളിലുണ്ടായിരുന്നുവെന്നാണ് വിവരം. 23 പേര്‍ക്ക് പരുക്കേറ്റുവെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തുടര്‍ സ്‌ഫേടനമുണ്ടായെന്ന് സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടയാള്‍ പറഞ്ഞു. രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. സാങ്കേതിക തകരാര്‍ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്‌ഫോടനത്തിന് പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്. പരുക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഈ വർഷത്തെ മികച്ച നേഴ്സിനുള്ള മലയാളം യുകെയുടെ അവാർഡിന് റ്റിൻസി ജോസ് അർഹയായി. ഒക്ടോബർ 28-ാം തീയതി ഗ്ലാസ്കോയിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ റ്റിൻസി ജോസിന് പുരസ്‌കാരം സമ്മാനിക്കും.
അർപ്പണത്തിന്റെയും ആത്മാർത്ഥതയുടെയും മനുഷ്യസ്നേഹത്തിന്റെയും ആൾരൂപമെന്നാണ് മാലാഖമാരുടെ മാലാഖയായി തെരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയത് . തൻറെ നേഴ്സിംഗ് ജീവിതത്തിന്റെ തുടക്കം മുതൽ അശരണർക്കുള്ള സന്നദ്ധ സേവനം റ്റിൻസിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആദ്യമായി ജോലി ലഭിച്ച അട്ടപ്പാടി ബഥനി മെഡിക്കൽ സെൻറർ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ചാരിറ്റി ഹോസ്പിറ്റൽ ആയിരുന്നു. 2008 മാർച്ചിൽ യുകെയിലെത്തിയ റ്റിൻസി എൻ എച്ച്എസിൽ ജോലി ആരംഭിച്ചത് 2014 -ലാണ്.
പാർക്കിൻസൺ രോഗികൾക്കായുള്ള റ്റിൻസിയുടെ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതായിരുന്നു . സ്വയം ഒരു പാർക്കിൻസൺ രോഗിയാണെന്ന് തിരിച്ചറിഞ്ഞതോടെ രോഗം മൂലം കഷ്ടപ്പെടുന്നവർക്കായി ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ ഒട്ടേറെ സുത്യർഹമായ സേവനങ്ങളാണ് അവർ ചെയ്ത് വന്നത് . പാർക്കിൻസൺ രോഗത്തിന്റെ പ്രതിവിധികൾക്കായുള്ള ഗവേഷണത്തിന്റെ ഭാഗമാകാൻ അവർ തീരുമാനിച്ചത് അതിൽ ഒന്നു മാത്രമാണ്. 200 വർഷങ്ങൾക്ക് മുമ്പ് ഡോ. ജെയിംസ് പാർക്കിൻസൺ ഈ രോഗലക്ഷണങ്ങളെ നിർവചിച്ചതിന് ശേഷം ഇത്രയും നാളുകൾ കഴിഞ്ഞിട്ടും പാർക്കിൻസൺ രോഗത്തിന് പ്രതിവിധി കണ്ടെത്താൻ ആധുനിക വൈദ്യശാസ്ത്രത്തിനായിട്ടില്ല. താനും കൂടി പങ്കാളിയാകുന്ന ഗവേഷണ പ്രവർത്തനനങ്ങളിൽ തനിക്ക് പ്രയോജനം ചെയ്തില്ലെങ്കിലും വരും തലമുറയിൽ ഈ രോഗം മൂലം വിഷമം അനുഭവിക്കുന്നവർക്ക് സഹായകരമാകുമെന്ന് റ്റിൻസി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
നോർഫോക്കിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നേഴ്സ് ആണ് റ്റിൻസി ജോസ്. എൻഎച്ച്എസിലെ തൻറെ സേവന കാലഘട്ടത്തിൽ ഒട്ടേറെ അംഗീകാരങ്ങളാണ് റ്റിൻസിയെ തേടിയെത്തിയത്. വോളണ്ടിയർ അവാർഡ് പാർക്കിൺസൺ യുകെ 2022, എച്ച് എസ്ജെ പേഷ്യന്റ് സേഫ്റ്റി അവാർഡ് 2023 എന്നിവ റ്റിൻസിയ്ക്ക് ലഭിച്ചത് യുകെയിലെ മലയാളി നേഴ്സുമാർക്ക് ആകെ അഭിമാനത്തിന് വക നൽകുന്നതായിരുന്നു. പാർക്കിൺസൺ വിഭാഗത്തിൽ ബിബിസി പോഡ് കാസ്റ്റിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു മലയാളി നേഴ്സ് എന്ന നിലയിൽ റ്റിൻസിയ്ക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു . രോഗം ബാധിച്ചെങ്കിലും ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ അക്യൂട്ട് കെയർ നേഴ്സായാണ് ഇപ്പോഴും റ്റിൻസി ജോലി ചെയ്യുന്നത് . 2021 ഒക്ടോബർ മുതൽ പാർക്കിൻസൺ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻഎച്ച്എസ്സിലെ ജീവനക്കാരുടെ ഗ്രൂപ്പിലെ സജീവ അംഗമാണ് റ്റിൻസി. പാർക്കിൻസൺ രോഗത്തിനെതിരെയുള്ള ഗവേഷണത്തിനായി പാർക്കിൻസൺ യുകെ എന്ന ചാരിറ്റിയ്ക്ക് വേണ്ടി പണം സ്വരൂപിക്കാൻ ചാരിറ്റി വോക്ക് നടത്തുന്നതിന് റ്റിൻസി നേതൃത്വം നൽകുകയും പങ്കെടുക്കുകയും ചെയ്തു . ഇതുകൂടാതെ 2023 മാർച്ചിൽ പാർലമെൻറിൽ വച്ച് നടന്ന മന്ത്രി തല യോഗത്തിൽ പാർക്കിൻസൺ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ റ്റിൻസിയ്ക്ക് സാധിച്ചിരുന്നു . ഇത് ഉൾപ്പെടെ രണ്ടു തവണ ബ്രിട്ടീഷ് പാർലമെന്ററിൽ എത്തി എംപി മാരുമായി സംവദിക്കാൻ റ്റിൻസിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
കേരളത്തിൽ കൂത്താട്ടുകുളത്തിന് അടുത്തുള്ള ഒലിയപ്പുറം കാരിക്കുന്നേൽ പരേതനായ ജോസഫിന്റെയും മാറിയകുട്ടിയുടെയും ഏഴുമക്കളിൽ ഏറ്റവും ഇളയ മകളാണ് റ്റിൻസി . ഭർത്താവ് ബിനു ചാണ്ടി സെയിൽസ് അസിസ്റ്റന്റ് ആയിട്ടാണ് ജോലി ചെയ്യുന്നത്. മാർഷ് ലാൻഡ് ഹൈസ്കൂളിൽ ഇയർ 11 – ന് പഠിക്കുന്ന അലക്സ് ബിനുവും സ്പാൽഡിംഗ് ഗ്രാമർ സ്കൂളിൽ ഇയർ 7-ൽ പഠിക്കുന്ന അലൻ ബിനുവും ആണ് ബിനു – റ്റിൻസി ദമ്പതികളുടെ മക്കൾ.
ഭർത്താവിൻെറ സഹോദരനായ ബിജുവും കുടുംബവും ലെസ്റ്ററിൽ ഉണ്ട് . സഹോദരിയായ ജിഷ നെൽസണും കുടുംബവും ലണ്ടനിൽ ആണുള്ളത് . തൻറെ ഭർത്താവിനും മക്കൾക്കുമൊപ്പം അവരുടെ പിന്തുണയും തനിക്ക് വേണ്ടുവോളമുണ്ടെന്ന് റ്റിൻസി പറഞ്ഞു. റ്റിൻസിയുടെ പ്രവർത്തനങ്ങളെ നേരിട്ടറിയുന്ന ഭർത്താവിൻറെ സഹോദരനായ ബിജു ചാണ്ടിയാണ് അവാർഡിനു വേണ്ടി നോമിനേഷൻ അയക്കാൻ പ്രേരിപ്പിച്ചത്. സ്വന്തം ചേച്ചിയും നേഴ്‌സുമായ റീനി സജിയാണ് റ്റിൻസിയുടെ എക്കാലത്തെയും റോൾ മോഡൽ. ചേച്ചി ഇപ്പോൾ എ പി വർക്കി മെമ്മോറിയൽ ഹോസ്പിറ്റൽ ആരക്കുന്നത്താണ് ജോലി ചെയ്യുന്നത്.
മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച നേഴ്സിനായുള്ള മത്സരത്തിന് ആവേശകരമായ പ്രതികരണമാണ് യുകെയിൽ ഉടനീളം ലഭിച്ചത്. യുകെ മലയാളി നേഴ്സുമാർ ആവേശത്തോടെ ഏറ്റെടുത്ത മത്സരത്തിൽ ബെൽഫാസ്റ്റിലെ ഓർമ്മർ പാർക്ക് സർജറിയിൽ സേവനം അനുഷ്ഠിക്കുന്ന ബിജി ജോസ് , എഡിൻബർഗ് റോയൽ ഇൻഫർമറിയിലെ ഹിമോഫീലിയ നോംബോഡിസ് ഇമ്മ്യൂണോളജി വിഭാഗത്തിലെ സീനിയർ ചാർജ് നേഴ്സായും നേഴ്സ് സ്പെഷ്യലിസ്റ്റായും ജോലി ചെയ്യുന്ന ബിന്ദു എബ്രഹാം എന്നിവരാണ് റ്റിൻസി ജോസിന് ഒപ്പം അവസാന റൗണ്ടിലെത്തിയത്.
കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജ ജോസഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് മികച്ച നേഴ്സിനെ തിഞ്ഞെടുത്തത് . മിനിജാ ജോസഫിന് ഒപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ
മലയാളം യുകെ അവാർഡ് മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
വയനാട്ടിൽ ഭാര്യയേയും മകനെയും വെട്ടിക്കൊന്ന് സുൽത്താൻ ബത്തേരിയിൽ ഗൃഹനാഥൻ ജീവനൊടുക്കിയത് പുറംലോകം അറിഞ്ഞത് രണ്ടുദിവസം മുമ്പ് മാത്രം യുകെയില്‍നിന്ന് എത്തിയ മകൾ അമ്മയെ ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ. അഞ്ചുമാസം മുമ്പ് മാത്രം വിവാഹം കഴിഞ്ഞ ഇവരുടെ മകൾ രണ്ടുദിവസം മുമ്പാണ് യുകെയിൽ നിന്ന് എത്തിത്. മകൾ ഇന്നു രാവിലെ ഫോണിൽ വിളിച്ചപ്പോൾ അമ്മയെ കിട്ടാതിരുന്നതോടെയാണ് വിവരം പുറത്തറിയുന്നത്. അമ്മയെ ഫോണിൽ കിട്ടാത്തതിനാൽ മകൾ അയൽവാസികളെയും ബന്ധുക്കളെയും ബന്ധപ്പെട്ടു. തുടർന്ന് ഇവർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ബിന്ദുവിനെയും ബേസലിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വയനാട്ടിൽ ഭാര്യയേയും മകനെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയത് ഒരു നാടിനെ മുഴുവൻ കണ്ണീരിൽ ആഴ്ത്തുന്ന സംഭവമായി. വയനാട് ചെതലയത്ത് ഇന്ന് പുലർച്ചെയാണ് സംഭവം. പുത്തൻപുരയ്ക്കൽ ബിന്ദു, മകൻ ബേസിൽ എന്നിവരെയാണ് ഗൃഹനാഥനായ ഷാജു വെട്ടിക്കൊന്നത്. തുടര്‍ന്ന് ഷാജുവിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയും മകനും താമസിക്കുന്ന വീട്ടിൽ കയറുന്നതിൽനിന്ന് ഷാജുവിനെ കോടതി വിലക്കിയിരുന്നു. ഇത് ലംഘിച്ച് വീട്ടിലെത്തിയ ഷാജു ഭാര്യയേയും മകനെയും കൊലപ്പെടുത്തുകയായിരുന്നു. ഷാജുവിനെ അടച്ചിട്ട കിടപ്പുമുറിയിൽ മരിച്ച നിലയിലും കണ്ടെത്തി.
യുകെയിൽ ലണ്ടൻ, ബർമിംഗ്ഹാം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വൈഎംസിഎ സ്റ്റുഡൻസ് ഹോസ്റ്റൽ സെന്ററുകളുടെ ഡയറക്ടറായി ഡോ. റോയ്സ് മല്ലശ്ശേരി നിയമിതനായി. 2026 വരെയാണ് നിയമനം.
കോഴഞ്ചേരി സെൻറ് തോമസ് കോളേജ് പ്രിൻസിപ്പൽ , വൈഎംസിഎ ദേശീയ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ, മാർത്തോമാ സഭ മുഖപത്രമായ മലങ്കര സഭാ താരക ചീഫ് എഡിറ്റർ, മാർത്തോമ എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് അംഗം, വൈദിക സിലക്ഷൻ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിചിട്ടുള്ള അദ്ദേഹം മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലാംഗമാണ്.
ഡിസംബറിൽ 1 മുതൽ 18 വരെ അദ്ദേഹം യു കെ യിൽ ഉണ്ടാകും
[email protected]
വാട്സാപ്പ് 9048295600
കേരളം ഇന്നേവരെ കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയം 2023 ജനകീയോത്സവത്തിന് ആശംസാവീഡിയോ സന്ദേശവുമായി സൂപ്പർതാരം മോഹൻലാൽ. ഈ വീഡിയോ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ റിലീസ് ചെയ്തു.
മലയാളി എന്ന നിലയിൽ രണ്ടു കാര്യങ്ങളിലാണ് തനിക്ക് അഭിമാനം തോന്നിയിട്ടുള്ളത് എന്നു മോഹൻലാൽ ആശംസാസന്ദേശത്തിൽ പറഞ്ഞു. ലോകത്തെവിടെച്ചെന്നാലും കേരളത്തെ അറിയുക വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും പേരിലാണ്. അതു മലയാളിക്കു മാത്രം അവകാശപ്പെട്ടതാണ്. ലോകത്തെവിടെയും നിർണായകസ്ഥാനങ്ങളിൽ മലയാളികളുണ്ടാകും. താൻ പ്രവർത്തിക്കുന്ന മലയാളസിനിമയിലാണെന്നതിലും ഏറെ അഭിമാനമുണ്ട്. മലയാളി ആയതിലും കേരളത്തിൽ ജനിച്ചതിലും ഏറെ അഭിമാനിക്കുന്നുവെന്നും മോഹൻലാൽ ആശംസാസന്ദേശത്തിൽ പറഞ്ഞു.
കേരളീയത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശങ്ങളുമായി മലയാളികളുടെ പ്രിയ ഗായിക കെ.എസ്. ചിത്ര, യുവനടൻ ഷെയ്ൻ നിഗം, സിനിമാ നിർമാതാവ് സാന്ദ്രാ തോമസ്, എഴുത്തുകാരനായ ജി.ആർ. ഇന്ദുഗോപൻ തുടങ്ങി സിനിമാ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ നിരവധി പ്രമുഖർ രംഗത്ത് എത്തിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലേക്കുള്ള വിസ ഫീസ് വർദ്ധനവ് ഇന്ന് ഒക്ടോബർ 4-ാം തീയതി ബുധനാഴ്ച മുതൽ നിലവിൽ വന്നു. ഫീസ് വർദ്ധനവിന് പാർലമെന്റിന്റെ അനുമതി ലഭിച്ചിരുന്നു. വർക്ക് വിസകളുടെയും സന്ദർശന വിസകളുടെയും 1ഫീസുകളിൽ 15 ശതമാനം വർദ്ധനവ് കഴിഞ്ഞ ജൂലൈയിലാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതു കൂടാതെ സ്റ്റഡി വിസ, മുൻഗണനാ വിസ തുടങ്ങിയ വിഭാഗങ്ങൾക്കും ഫീസുകളിൽ 20 ശതമാനം വർദ്ധനവാണ് വരുത്തിയിരിക്കുന്നത്.
മലയാളികൾ കൂടുതലായും ആരോഗ്യ മേഖലയിലെ ജോലികൾക്കും പഠനത്തിനുമായാണ് യുകെയിൽ എത്തുന്നത്. നേഴ്സുമാർ , ഡോക്ടർമാർ , കെയറർമാർ തുടങ്ങിയ ആരോഗ്യ മേഖലയിലെ വിദഗ്ധ തസ്തികകളിൽ വന്നിട്ടുള്ള വിസ ഫീസുകളിലെ വർദ്ധനവ് മലയാളികളെ കാര്യമായി ബാധിക്കും. സന്ദർശന വിസയിലും മുൻഗണനാ വിസയിലുമുള്ള ഫീസ് വർദ്ധനവ് മാതാപിതാക്കളെ യുകെയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് തിരിച്ചടിയാകും. 6 മാസത്തിൽ താഴെയുള്ള സന്ദർശന വിസയുടെ ഫീസ് 115 പൗണ്ട് ആയാണ് ഉയർന്നിരിക്കുന്നത്. വിദേശ വിദ്യാർഥികൾക്കുള്ള ഫീസ് 490 പൗണ്ട് ആയി ഉയർന്നു.
3 വർഷം വരെയുള്ള സ്കിൽഡ് വർക്കർമാർക്കുള്ള വിസ ഫീസുകൾ 459 പൗണ്ടിൽ നിന്ന് 551 പൗണ്ട് ആയി വർദ്ധിച്ചു . സ്കിൽഡ് വർക്കർ വിസ മൂന്ന് വർഷത്തിൽ കൂടുതൽ ലഭിക്കണമെങ്കിൽ 1500 പൗണ്ട് ആണ് അടയ്ക്കേണ്ടത്. നേരത്തെ ഇത് 1423 പൗണ്ട് ആയിരുന്നു.
എൻഎച്ച്എസ്സിന്റെ നവീകരണത്തിനും പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പള വർദ്ധനവിന്റെ അധിക ചിലവുകൾ കണ്ടെത്തുന്നതിനുമായാണ് വിസ ഫീസുകളിലെ വർദ്ധനവ് ഉപയോഗിക്കുക എന്ന് പ്രധാനമന്ത്രി ഋഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നു.