Kerala

പ്രളയം കുട്ടനാടിന്റെ കൂടപ്പിറപ്പാണ്. ഇപ്പോൾ വേനൽ കാലത്തു പോലും വേലിയേറ്റം മൂലം കുട്ടനാടിന്റെ ചില ഇടങ്ങൾ പലപ്പോളും വെള്ളത്തിലാണ്. നൂറ്റാണ്ടിന്റെ വലിയ പ്രളയ ജലം ഇറങ്ങിപോയതിൽ പിന്നെ അതിന്റെ ദുരിത കയത്തിലിൽ നിന്നും ഇതുവരെ കുട്ടനാടൻ ജനത കരകയറിയിട്ടില്ല, അതോടൊപ്പം കൊറോണയും. കാലങ്ങളായി നാടിൻറെ ഈ ദുരിതത്തിന് കാരണക്കാരായി അവിടെ വസിക്കുന്ന ജനങ്ങൾക്കും ചെറിയ പങ്ക് ഉണ്ട്. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തങ്ങളും നീരൊഴുക്കു തടയുന്ന നിലയിലുള്ള കനാൽ നികത്തലുകളും അതിൽ പെടും.

എങ്കിലും നാൾക്ക് നാൾ കൂടിവരുന്ന ഈ തീരാദുരിത കയത്തിലും നിന്നും ഒരു ജനതയുടെ മോചനവും സംരക്ഷണവും ആവിശ്യമാണ്. മാറി മാറിവന്ന സർക്കാരുകൾ കുട്ടനാട് പാക്കേജ് എന്ന പേരിൽ നടത്തിയ പ്രദർശനങ്ങൾ മതിയാകില്ല. അതിനു വിശദമായ പഠനങ്ങൾ നടത്തി വേണ്ട നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥർ ആണ്. കക്ഷി രാഷ്ട്രീയം മറന്നു ജാതിമത ബേദമന്യേ കുട്ടനാടൻ ജനത സേവ് കുട്ടനാട് എന്ന പേരിൽ ക്യാമ്പയ്ൻ തുടങ്ങിയിരിക്കുന്നു. മാധ്യമങ്ങളും ഈ വിഷയം ഏറ്റെടുത്തിരിക്കുവാണ്‌.

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നടപടി ആവശ്യപ്പെട്ടു  ഉയരുന്ന സേവ ക്യാമ്പയിൻ ഭാഗമായിട്ട് വിഷയത്തിൽ രാഷ്ട്രീയം കടത്താതെ അഭിപ്രായം രേഖപ്പെടുത്തി കോൺഗ്രസ്സ് നേതാവും കുട്ടനാട്ടുകാരനുമായ അനിൽ ബോസ് പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.

ജനിച്ച മണ്ണും സൗഹൃദങ്ങളും വളർന്ന നാടും വിട്ടു, കുട്ടനാടൻ ജനത കിഴക്കൻ മേഖലയിലേക്ക് പലായനം തുടങ്ങി…….

മഴയെത്തും മുൻപേ കുട്ടനാടിൻറെ രക്ഷക്കായി നടപടി വേണമെന്നും ഒന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുധാര ഉയരണമെന്നും ഫേസ്ബുക്കിലൂടെ കുട്ടനാട് പൈതൃക കേന്ദ്രം ചെയർമാൻകൂടിയായ കോൺഗ്രസ് വക്താവ് അനിൽ ബോസ് അഭ്യർത്ഥിച്ചു.

ജനകീയ മുന്നേറ്റത്തിന് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎ നേതൃത്വം നൽകണമെന്നും വ്യക്തമായ പ്ലാനും പദ്ധതിയും സമയക്കുറവു നിശ്ചയിക്കണമെന്നും അനിൽ ബോസ് ആവശ്യപ്പെട്ടു.

സേവ് കുട്ടനാട് എന്ന ക്യാമ്പയിൻ സമൂഹമാധ്യമങ്ങളിലൂടെ കുട്ടനാട്ടിലെ വ്യത്യസ്ത മേഖലയിലെ ആളുകൾ സജീവമാക്കി രംഗത്തുവരികയും കൂടി ചെയ്തതോടെ കുട്ടനാട് കണ്ണീർ നീർ പരിഹരിച്ചേ മതിയാകൂ എന്ന പൊതു ചിന്ത ഉയർന്നു വന്നു.ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം പറയാൻ കാണിച്ച താൽപര്യം എന്തേ കുട്ടനാടൻ വിഷയത്തിൽ ഉണ്ടായില്ല എന്ന ചോദ്യമുയർത്തി , നാട് രക്ഷയ്ക്ക് എന്താണ് നിലപാട് ? വ്യക്തമാക്കണം മറുപടിയായി ലക്ഷദ്വീപ് രാഷ്ട്രീയ ഉത്തരവാദിത്വമാണെന്ന് മറുപടിയുമായി രംഗത്ത് വന്നു. രാഷ്ട്രീയ വിശ്വാസികൾ രാഷ്ട്രീയപാർട്ടികളുടെ ഉത്തരവാദിത്വം നിർവ്വഹിക്കുന്ന തെറ്റില്ലെന്നും കുട്ടനാട് വിഷയത്തിൽ രാഷ്ട്രീയ നോക്കേണ്ടെന്നും കുട്ടനാടൻ പ്ലാനും പദ്ധതിയും സമയക്രമവും സാമ്പത്തിക ഉറവിടം ആണുള്ളത് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറുപടിയുമായി എംഎൽഎ തന്നെ നേരിട്ടെത്തി. പദ്ധതിയും പ്ലാനും തൻറെ പക്കലുണ്ടെന്ന് എംഎൽഎയും മറുപടി പറഞ്ഞു.ഉണ്ടെങ്കിൽ ആ പദ്ധതി കുട്ടനാടൻ ജനതയെ അറിയിക്കണമെന്നും നടപ്പിലാക്കാൻ കഴിയുന്നത് എന്ന് ബോധ്യമായാൽ കക്ഷിരാഷ്ട്രീയത്തിനതീതമായി കുട്ടനാടൻ ജനതയും രാഷ്ട്രീയം മറന്നു താനും പിന്തുണയ്ക്കുമെന്ന് അനിൽ ബോസ് നിലപാടെടുത്തു

എംഎൽഎ തന്നെ നയിക്കട്ടെ കുട്ടനാടൻ ജനത കൂട്ടായി മുന്നോട്ടു പോകും.കുട്ട നാടിൻറെ രക്ഷ കേരളത്തിലെ സുരക്ഷയാണ്.വാദപ്രതിവാദങ്ങൾ ഉണ്ടെങ്കിലും കുട്ട നാടിൻറെ പൊതു വികസനത്തിന് പുതിയൊരു ധാര ഉയർന്നുവരികയാണ്.ഇനി വേണ്ടത് എംപിയും ത്രിതല പഞ്ചായത്ത് അംഗങ്ങളും എംഎൽഎയും പൊതുസമൂഹവും പ്രശ്നപരിഹാരം വരെ യോജിച്ച പോരാടുക എന്നുള്ളതാണ് ചെയ്യേണ്ടത്

സോഷ്യൽ മീഡിയ ക്യാമ്പയിൻ സജീവമായതോടെ കേരളത്തിലെ എല്ലാ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു തുടങ്ങി.മുഖ്യമന്ത്രിയുടെ യുടെ ഫേസ്ബുക്ക് പോസ്റ്റുകൾ കീഴെയും സേവ് കുട്ടനാട് ക്യാമ്പയിൻ ശക്തമാകുകയാണ്.

ബിജോ തോമസ് അടവിച്ചിറ

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ ആറ് പോലീസുകാരെ പിരിച്ചുവിടാൻ തീരുമാനം. പ്രതികളായ എസ്ഐ സാബു, എഎസ്ഐ റോയ്, ഡ്രൈവർ നിയാസ്, സിപിഒ ജിതിൻ, റെജിമോൻ, ഹോംഗാർഡ് ജെയിംസ് എന്നിവരെയാണ് പിരിച്ചുവിടുക. ഇവരെ പ്രോസിക്യൂട്ട് ചെയ്യാനും നിർദേശം നൽകി.

പോലീസുകാരെ സർവീസിൽ നിന്നു പിരിച്ചുവിടാൻ ഡിജിപിക്ക് നിർദേശം നൽകിയതായും സർക്കാർ നിയമസഭയിൽ അറിയിച്ചു. കേസിൽ ഉൾപ്പെട്ട അഞ്ച് പോലീസുകാർക്കെതിരേ വകുപ്പുതല നടപടിയും സ്വീകരിക്കും. ജസ്റ്റീസ് നാരായണകുറുപ്പ് കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

2019ലാണ് രാജ്കുമാർ പോലീസ് കസ്റ്റഡിയിൽ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്. രാജ്കുമാറിന്‍റെ ബന്ധുക്കൾക്കും ഇരകൾക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനമായി. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടർമാർക്കെതിരേ അച്ചടക്ക നടപടിയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി.

നാട്ടില്‍ അവധിക്കെത്തിയ പ്രവാസി മലയാളി ചെളിയില്‍ വീണു മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുനു ജോര്‍ജ് (34) ആണു പാടത്തെ ചെളിയില്‍ വീണു മരിച്ചത്. നാട്ടില്‍ അവധിക്കെത്തി 20 നാള്‍ പിന്നിടുമ്പോഴാണ് അപ്രതീക്ഷിത വിയോഗം. സുനു ജോര്‍ജ് റാസല്‍ഖൈമയില്‍ ഡ്രൈവറാണ്. 20 ദിവസം മുന്‍പ് നാട്ടിലെത്തിയ സുനു ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം, ഭാര്യ വീടായ ആലപ്പുഴയിലെ ചെന്നിത്തലയിലേയ്ക്ക് എത്തിയിരുന്നു.

ഇവിടെ വെച്ചാണ് അപകടമുണ്ടായത്. രാത്രി എട്ടരയോടെയാണ് സുനു പാടത്തെ ചെളിയിലേയ്ക്ക് കൂപ്പുകുത്തി വീണത്. പരിചിതമല്ലാത്ത വയല്‍വരമ്പിലൂടെ നടന്നുപോകുമ്പോള്‍ കാലുതെന്നി പാടത്തു വീഴുകയും ചളിയില്‍ താഴ്ന്നു പോവുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഈ സമയം, ശക്തമായ മഴയും ഉണ്ടായിരുന്നു. ഇതോടെ സുനുവിന് രക്ഷപ്പെടാനുള്ള സാധ്യതകള്‍ മങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും, സുനു വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു പോയവരാണു മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. റാസല്‍ഖൈമയില്‍ അടക്കം യുഎഇയില്‍ ഒരുപാട് സൗഹൃദങ്ങള്‍ ഉള്ള വ്യക്തിയാണ് സുനു ജോര്‍ജ്. ഭാര്യ: ഷേര്‍ലി. മകന്‍: ഏദന്‍(8).

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35) കഴിഞ്ഞ ദിവസമാണ് ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങിമരിച്ചത്. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയാണ് റഫ്‌സ മരണപ്പെട്ടത്.

ഇന്നലെ രാത്രിയോടെ അവരുടെ മൃതദേഹം നാട്ടിലേക്കയച്ചു. മൃതദേഹം നാട്ടിലേക്കയക്കുന്നതിന് നേതൃത്വം നല്‍കിയ ഗള്‍ഫിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ നോവാവുന്നത്. അല്പം മുമ്പ് ആ സഹോദരിയുടെ മയ്യത്തുമായി ഏയര്‍ അറേബൃ വിമാനം ഷാര്‍ജയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് പറന്നു.

കൂടെ പ്രിയപ്പെട്ടവളുടെ വിയോഗത്തിന്റെ വേദന താങ്ങാനാവാതെ ഭര്‍ത്താവ് മഹ്‌റൂഫും,ഇന്നലെ വരെ ചേര്‍ത്ത് നിര്‍ത്തി ചുംബനം നല്‍കിയ ഉമ്മായുടെ വേര്‍പ്പാടിന്റെ ആഴം എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത എട്ടും, നാലും വയസ്സുളള മക്കളായ ആരിഫും,ഐറയും, അതേ വിമാനത്തില്‍ യാത്രയായെന്ന് അഷ്‌റഫ് കുറിച്ചു.

തന്റെ ജീവന്റെ ജീവനായ പ്രിയപ്പെട്ടവനും,രക്തത്തിന്റെ ഭാഗമായ മക്കളും മുങ്ങി താഴ്ന്നത് കണ്ടപ്പോള്‍ എടുത്ത് ചാടി അവരെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് മരണത്തിന് കാരണമായി മാറിയത്. ഒരു പക്ഷെ മക്കള്‍ മുങ്ങി താഴ്ന്നത് കണ്ടത് കൊണ്ടാവാം ആ സഹോദരി പെട്ടെന്ന് അവരെ രക്ഷിക്കാന്‍ വേണ്ടി കടലിലേക്ക് ചാടിയത്.അതാണ് മാതാവ്,ഇവിടെ വാക്കുകളില്‍ ഒതുക്കാന്‍ പറ്റാത്ത സ്നേഹം ഹൃദയത്തില്‍ തിങ്ങിനിറച്ച് നടക്കുന്നവളാണ് ഉമ്മ. ഏത് മാതാവും അത്തരം സാഹചരൃത്തില്‍ ഇങ്ങനെ പ്രവര്‍ത്തിക്കുവെന്നും അദ്ദേഹം കുറിക്കുന്നു.

സ്വന്തം ജീവനെ കുറിച്ച് ചിന്തിക്കുവാന്‍ പോലും കഴിയില്ല. ഇവിടെ നാം കണ്ട ഏറ്റവും വലിയ ദൃഷ്ടാന്തം മക്കളും ഉമ്മായും തമ്മിലുളള ഉളള ബന്ധം. അത് വലുതാണ്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധം ശക്തമാണ്. നമ്മുടെ എല്ലാവരുടെയും വയറിന്മേലുള്ള പൊക്കിളാണ് അതിന് ഏറ്റവും വലിയ തെളിവ്. ഒരു ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നതിന്റെ തെളിവായി മരണം വരെ അത് ഉണ്ടാകും. കണ്ണില്ലാതെയും കൈയില്ലാതെയും കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. പക്ഷേ, പൊക്കിളില്ലാതെ ഒരു കുഞ്ഞും ജനിച്ചതായി അറിയില്ല. അതാണ് മാതാവിന്റെ മഹത്വമെന്നും അഷ്‌റഫ് താമരശ്ശേരി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

അല്പം മുമ്പ് ആ സഹോദരിയുടെ മയ്യത്തുമായി ഏയര്‍ അറേബൃ വിമാനം ഷാര്‍ജയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് പറന്നു. കൂടെ പ്രിയപ്പെട്ടവളുടെ വിയോഗത്തിന്‍റെ വേദന താങ്ങാനാവാതെ ഭര്‍ത്താവ് മഹ്റൂഫും,ഇന്നലെ വരെ ചേര്‍ത്ത് നിര്‍ത്തി ചുംബനം നല്‍കിയ ഉമ്മായുടെ വേര്‍പ്പാടിന്‍റെ ആഴം എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത എട്ടും, നാലും വയസ്സുളള മക്കളായ ആരിഫും,ഐറയും, അതേ വിമാനത്തില്‍ യാത്രയായി.
നിങ്ങളെല്ലാപേരും അറിഞ്ഞുകാണുമല്ലോ, കഴിഞ്ഞ ദിവസം കടലില്‍ കുളിക്കാനിറങ്ങിയ ഭര്‍ത്താവും, മക്കളും അപകടത്തില്‍ പെട്ടെന്നറിഞ്ഞ് രക്ഷിക്കാന്‍ ചാടി,അവസാനം മരണത്തിന്‍റെ മുമ്പില്‍ കീഴടങ്ങിയ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫിന്‍റെ മയ്യത്ത് ഇന്ന് വെെകുന്നേരമാണ് ഉമ്മുല്‍ ഖുവെെന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നും വിട്ടു കിട്ടിയത്.അവിടെ നിന്നും എംബാംമിംഗ് സെന്‍ററിലെ നടപടികള്‍ക്ക് ശേഷം ഏയര്‍ അറേബ്യ വിമാനത്തില്‍ നാട്ടിലേക്ക് അയച്ചു.
റഫ്സ എന്ന സഹോദരിയെ കുറിച്ച് പറയാതെ ഇത് ഇവിടെ അവസാനിപ്പിക്കാന്‍ കഴിയില്ല.തന്‍റെ ജീവന്‍റെ ജീവനായ പ്രിയപ്പെട്ടവനും,രക്തത്തിന്‍റെ ഭാഗമായ മക്കളും മുങ്ങി താഴ്ന്നത് കണ്ടപ്പോള്‍ എടുത്ത് ചാടി അവരെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് മരണത്തിന് കാരണമായി മാറിയത്. ഒരു പക്ഷെ മക്കള്‍ മുങ്ങി താഴ്ന്നത് കണ്ടത് കൊണ്ടാവാം ആ സഹോദരി പെട്ടെന്ന് അവരെ രക്ഷിക്കാന്‍ വേണ്ടി കടലിലേക്ക് ചാടിയത്.അതാണ് മാതാവ്,ഇവിടെ വാക്കുകളില്‍ ഒതുക്കാന്‍ പറ്റാത്ത സ്‌നേഹം ഹൃദയത്തില്‍ തിങ്ങിനിറച്ച് നടക്കുന്നവളാണ് ഉമ്മ. ഏത് മാതാവും അത്തരം സാഹചരൃത്തില്‍ ഇങ്ങനെ പ്രവര്‍ത്തിക്കു.സ്വന്തം ജീവനെ കുറിച്ച് ചിന്തിക്കുവാന്‍ പോലും കഴിയില്ല.ഇവിടെ നാം കണ്ട ഏറ്റവും വലിയ ദൃഷ്ടാന്തം മക്കളും ഉമ്മായും തമ്മിലുളള ഉളള ബന്ധം.അത് വലുതാണ്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധം ശക്തമാണ്. നമ്മുടെ എല്ലാവരുടെയും വയറിന്മേലുള്ള പൊക്കിളാണ് അതിന് ഏറ്റവും വലിയ തെളിവ്. ഒരു ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നതിന്റെ തെളിവായി മരണം വരെ അത് ഉണ്ടാകും. കണ്ണില്ലാതെയും കൈയില്ലാതെയും കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. പക്ഷേ, പൊക്കിളില്ലാതെ ഒരു കുഞ്ഞും ജനിച്ചതായി അറിയില്ല. അതാണ് മാതാവിന്റെ മഹത്വം.
മാതാവിനോടുള്ള ബാധ്യത നമ്മള്‍ നിറവേറ്റുക.അത് എല്ലാപേരുടെയും കടമയാണ്,മാതാവിന്റെ കാലടിക്കീഴിലാണ് നമ്മുടെ സ്വര്‍ഗ്ഗം,അതിനാല്‍ മാതാക്കളെ സ്‌നേഹിക്കുക. അവരുടെ പൊരുത്തം വാങ്ങാതെ അവര്‍ ഭൂമി വിട്ടുപോകാന്‍ നമ്മളായിട്ട് ഇടവരുത്തരുത്. മാതാപിതാക്കളുടെ പൊരുത്തം കിട്ടുന്ന മക്കളുടെ കൂട്ടത്തില്‍ പടച്ചവന്‍ നമ്മളെയും കൂട്ടട്ടെ,ആമീന്‍
ഈ സഹോദരിയുടെ വിയോഗം മൂലം വേദന അനുഭവിപ്പിക്കുന്ന കുടുംബത്തിന് പടച്ചവന്‍ സമാധാനം കൊടുക്കുന്നതോടപ്പം,പാപങ്ങള്‍ പൊറുത്ത്,ഖബറിനെ വിശാലമാക്കി കൊടുക്കുകയും,പരലോകജീവിതം സമാധാനമുളളതാക്കി കൊടുക്കുമാറാകട്ടെ. ആമീന്‍.
അഷ്റഫ് താമരശ്ശേരി

ഇസ്രയേലില്‍ മരിച്ച ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ നോര്‍ക്ക റൂട്ട്‌സ് കൈമാറി.

ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവാസി ഐ.ഡി. കാര്‍ഡ് അംഗമായിരുന്ന സൗമ്യ നഴ്‌സായി സേവനമനുഷ്ടിക്കുന്നതിനിടെ മേയ് 11ന് റോക്കറ്റാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

പ്രമുഖ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറര്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പ്രവാസി മലയാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി വരുന്നതെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ.ഹരികൃഷ്ണന്‍ നമ്പൂതിരി കെ. അറിയിച്ചു.

വക്രയില്‍ ബോട്ട് മുങ്ങി കടലില്‍ കുടുങ്ങിയ 3 പേരെ രക്ഷപ്പെടുത്തി മലയാളികള്‍. തീരത്തു നിന്ന് 12 കിലോമീറ്റര്‍ അകലെ അപകടത്തില്‍പ്പെട്ടവരെയാണ് മറ്റൊരു ബോട്ടിലെത്തിയ മലയാളികള്‍ രക്ഷപ്പെടുത്തിയത്.

2 ഈജിപ്തുകാരും ഒരു ജോര്‍ദാന്‍ സ്വദേശിയുമാണ് അപകടത്തില്‍പ്പെട്ടത്. ഉല്ലാസ ബോട്ടിലെത്തിയ ചെങ്ങന്നൂര്‍ സ്വദേശി സിജോ, സഹോദരന്‍ ജോണ്‍സി, ടൈറ്റസ്, കോഴിക്കോട് സ്വദേശി ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ലൈഫ് ജാക്കറ്റിട്ട് വെള്ളത്തില്‍ക്കിടന്ന് അവശനിലയിലായ അവരെ കയര്‍ എറിഞ്ഞുകൊടുത്ത് ബോട്ടിലേക്കു വലിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നു കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിച്ചു.

തിരുവനന്തപുരം മുടപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട അജിത്തിന്റെ പരിചയക്കാരടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സ്നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ചിറയിന്‍കീഴിനടുത്ത് അരയാതുരുത്തിലുള്ള അജിത്തിനെ വെള്ളിയാഴ്ച രാവിലെയാണ് മുടപുരത്തെ വഴിയരുകില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ അജിത്തിന്റെ കൊലപാതകത്തിന് പിന്നിലും ക്രിമിനല്‍ സംഘങ്ങള്‍ തന്നെയെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള കിഴുവിലം കൊച്ചാലംമൂട് സ്വദേശികളായ അഭിജിത്ത്, സിനേഷ്, കല്ലുവാതുക്കലില്‍ താമസിക്കുന്ന സുധീഷ്, സ്നേഹന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരും കൊല്ലപ്പെട്ട അജിത്തും പരിചയക്കാരാണ്. പക്ഷെ അഭിജിത്തിനെ പലതവണ അജിത്ത് ഉപദ്രവിച്ചിട്ടുണ്ട്. പണവും ബൈക്കുമെല്ലാം തട്ടിയെടുത്തിട്ടുണ്ടെന്നും പറയുന്നു. ഇതിന്റെ വൈരാഗ്യത്താല്‍ അഭിജിത്താണ് അജിത്തിനെ ആക്രമിക്കാന്‍ തീരുമാനിച്ചത്. മറ്റ് പ്രതികളുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് കൊല നടന്നതെന്നാണ് കരുതുന്നത്. അന്ന് 8 മണിയോടെ അഭിജിത്ത്, അജിത്തിനെ സ്നേഹം നടിച്ച് വിളിച്ച് ബൈക്കില്‍ കയറ്റി കൊലനടന്ന സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. മറ്റ് പ്രതികള്‍ കാത്തിരുന്ന ആളൊഴിഞ്ഞ പ്രദേശത്തെത്തിയ ശേഷം കൂട്ടം ചേര്‍ന്ന് വെട്ടിയും കുത്തിയും ആക്രമിച്ചു. അജിത്ത് പുഴയില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വഴിയരുകില്‍ ഉപേക്ഷിക്കുകയായിരുന്നു. തെളിവെടുപ്പില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. ഇനി കുറഞ്ഞത് നാല് പേരെങ്കിലും പിടിയിലാകാനുണ്ടെന്ന് ചിറയിന്‍കീഴ് എസ്.എച്ച്.ഒ സി.ആര്‍.രാജേഷ്, എസ്.ഐ എ. നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലെ അന്വേഷണസംഘം അറിയിച്ചു.

ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ച ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മക്കളെ കനാലിലെറിഞ്ഞ് യുവാവ്. ഉത്തർപ്രദേശ് ബസേദി സ്വദേശിനിയായ ഡോളി (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് പപ്പുവിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൂന്നു മക്കളുമായി വീടു വിട്ടിറങ്ങിയ പപ്പു ഇവരെ സമീപത്തെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു.

മക്കളായ സാനിയ (5), വൻഷ് (3), അർഷിത (18 മാസം) എന്നിവരെയാണ് സമീപത്തെ ഗംഗാ കനാലിലേക്കെറിഞ്ഞത്. സംഭവശേഷം കടന്നു കളഞ്ഞ പപ്പുവിനെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ഭാര്യ ഇയാളിൽ നിന്ന് ശാരീരികമായി അകലം പാലിക്കുകയായിരുന്നു. ഇതിൽ പപ്പു വളരെ ദേഷ്യത്തിലായിരുന്നു. ലൈംഗിക ബന്ധത്തിന് തയ്യാറായില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. സംഭവം നടന്ന ദിവസവും പപ്പു ഇതേ ആവശ്യവുമായി ഡോളിയെ സമീപിച്ചു. എന്നാൽ അവർ വിസ്സമ്മതം അറിയച്ചതോടെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ തലയ്ക്കാണ് വെടിയേറ്റതെന്നാണ് പൊലീസ് പറയുന്നത്.

ഭാര്യ മരിച്ചതോടെ ഇനി മക്കളെ ആര് നോക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് അവരെയും ഇല്ലാതാക്കാൻ തീരുമാനിച്ചത്. മക്കളുമായി കനാലിന് സമീപമെത്തിയ ശേഷം ഇവരെ തള്ളിയിടുകയായിരുന്നു. പപ്പുവിന്‍റെ ജ്യേഷ്ഠ ഭാര്യ ആയിരുന്ന ഡോളി, പത്ത് വർഷം മുമ്പ് ഇയാൾ മരിച്ചതോടെയാണ് പപ്പുവിനെ വിവാഹം ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.

ഭാര്യയെ കൊലപ്പെടുത്തി മക്കളെ കനാലിലെറിഞ്ഞു എന്ന് പപ്പു തന്നെ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ലെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നുമാണ് പൊലീസ് അധികൃതർ അറിയിച്ചിരിക്കുന്നത്.

സമാനമായ മറ്റൊരു സംഭവത്തിൽ ഭാര്യയോടുള്ള ദേഷ്യത്തിൽ ഒരു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ആൾ അറസ്റ്റിലായിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശി ഭജൻ മേതബ് കവ്റേതി (40) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ഭാര്യയുമായി വഴക്കിട്ട ഭജൻ, പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കു‍ഞ്ഞിനെയെടുത്ത് മുറ്റത്ത് കിടന്നിരുന്ന ഒരു പാറക്കല്ലിൽ അടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ കുഞ്ഞ് മരിച്ചു.

രാജസ്ഥാനിലെ ഭരത്പുരില്‍ പട്ടാപ്പകല്‍ ഡോക്ടര്‍ ദമ്പതികളെ വെടിവച്ചുകൊന്നു. യുവതിയെയും കുഞ്ഞിനെയും ചുട്ടുകൊന്ന കേസില്‍ ജാമ്യത്തിലായിരുന്നു ദമ്പതികള്‍. കൊല്ലപ്പെട്ട യുവതിയുടെ സഹോദരനും ബന്ധുവാണ് ദമ്പതികളെ വെടിവച്ചുകൊന്നതെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഡോ.സുദീപ് ഗുപ്തയും ഭാര്യ ഡോ.സീമ ഗുപ്തയും യാത്ര ചെയ്യുകയായിരുന്ന കാര്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. വെള്ളഷര്‍ട്ട് ധരിച്ച് തുണികൊണ്ടു മുഖംമൂടിയ ആള്‍ കാറിന്റെ അടുത്തേക്ക് ചെന്ന് സംസാരിച്ചു. പിന്നാലെ അരയില്‍ നിന്ന് നാടന്‍തോക്ക് എടുത്ത് അഞ്ചുറൗണ്ട് വെടിയുതിര്‍ത്തു. ഡോക്ടര്‍ ദമ്പതികള്‍ തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് ബൈക്കില്‍ രക്ഷപ്പെട്ടു. അക്രമികളില്‍ ഒരാള്‍ മുഖംമൂടി ധരിച്ചിരുന്നില്ല.

നാടിനെ നടുക്കിയ കൊലയ്‍ക്ക് പിന്നില്‍ പ്രതികാരമാണെന്നാണ് പൊലീസ് പറയുന്നത്. 2019ല്‍ 25 വയസുള്ള ദീപ ഗുര്‍ജര്‍ എന്ന യുവതിയെയും ആറുവയസുള്ള മകനെയും വീടുനുള്ളില്‍ തീകൊളുത്തി കൊന്ന കേസില്‍ പ്രതികളാണ് ഡോക്ടര്‍ ദമ്പതികള്‍. കൊല്ലപ്പെട്ട ദീപ ഗുജ്ജറിന്റെ സഹോദരന്‍ അനുജ് ഗുജ്ജറിന്റെ ബന്ധു മഹേഷുമാണ് ദമ്പതികളെ വെടിവച്ചുകൊന്നതെന്ന് പൊലീസ് പറഞ്ഞു. ഡോക്ടര്‍ സുദീപും ദീപയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇത് തിരിച്ചറിഞ്ഞ് ഭാര്യ സീമ തന്റെ അമ്മയ്‍ക്കൊപ്പം ദീപയെയും മകനെയും ചുട്ടുകൊല്ലുകയായിരുന്നു. ഈ കേസില്‍ ഡോ. സുദീപും സീമയും അവരുടെ അമ്മയും അറസ്റ്റിലായിരുന്നു. അടുത്തകാലത്ത് ജാമ്യംലഭിച്ച് പുറത്തിറങ്ങിയത് മുതല്‍ ദീപയുടെ കുടുംബം പകരംവീട്ടാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നു.

ബാലതാരമായും അവതാരകയായുമെല്ലാം മലയാളികളുടെ പ്രിയങ്കരിയായി മാറിയ ആളാണ് മീനാക്ഷി. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം സ്ഥിരമായി ചിത്രങ്ങൾ പങ്കുവയ്ക്കാറുമുണ്ട് മീനാക്ഷി.

എന്നാൽ ഇന്ന് മീനാക്ഷി പങ്കുവച്ച ഒരു സാധാരണ ഫോട്ടോ വലിയ ചർച്ചയായിരിക്കുകയാണ്. കയ്യിൽ തന്റെ രണ്ട് ഷൂസും പിടിച്ച് നിൽക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കുവച്ചത്. ഒപ്പം “ഷൂ ഷൂ,” എന്ന് കാപ്ഷനും നൽകിയിരിക്കുന്നു.

ചിത്രം പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽതന്നെ കമന്റുകളുടെ പെരുമഴയായിരുന്നു ആ പോസ്റ്റിന് താഴെ. ഷൂ എന്ന വാക്കിനും ചിത്രത്തിലെ ഷൂകൾക്കുമെല്ലാം വിവിധ രാഷ്ട്രീയ മാനങ്ങൾ നൽകിയായിരുന്നു കമന്റുകൾ.

ആരെയോക്കെയോ ട്രോളിക്കൊണ്ടുള്ള ചിത്രം എന്ന തരത്തിലും മറ്റും പോസ്റ്റിന് കീഴിൽ കമന്റുകൾ വന്നു. പോസ്റ്റിലെ ഈ അപ്രതീക്ഷിത കമന്റുകൾ കണ്ട മീനാക്ഷി ഒരു കമന്റിൽ ഒന്നും മനസ്സിലാവാതെ കണ്ണും തള്ളിനിൽക്കുന്ന രണ്ടു സ്മൈലികളും കമന്റ് ചെയ്തിട്ടുണ്ട്.

ട്രോളർമാരും ഈ പോസ്റ്റിനെ ആഘോഷമാക്കി. പോസ്റ്റിലെ കമന്റുകൾ കാണുന്ന മീനാക്ഷിയുടെ മനാസികാവസ്ഥ എന്താവുമെന്നുമൊക്കെ ചിന്തിച്ചുകൊണ്ടുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്.

ഷൂവിന്റെ ചിത്രം ഇത്ര വലിയ പുകിലുണ്ടാക്കിയെങ്കിലും മീനാക്ഷി മുൻപ് പങ്കുവച്ച ചിത്രങ്ങളുടെയെല്ലാം കമന്റ് ബോക്സുകളിൽ അന്തരീക്ഷം ശാന്തമായിരുന്നു.

ബാലതാരമായെത്തിയ മീനാക്ഷി ഒരു ചിത്രത്തിൽ പ്രധാന കഥാപാത്രമായി സ്ക്രീനിലെത്താൻ ഒരുങ്ങുകയാണ് ഇപ്പോൾ. ടി. പത്മനാഭന്റെ പ്രശസ്ത ചെറുകഥയായ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’യുടെ ചലച്ചിത്ര രൂപത്തിലാണ് മീനാക്ഷി പ്രധാന കഥാപാത്രമായി എത്തുന്നത്.

‘പ്രകാശം പരത്തുന്ന പെൺകുട്ടി’യുടെ വേഷത്തിലുള്ള ഒരു ചിത്രം മീനാക്ഷി അടുത്തിടെ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.

“ഇനി ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ ആയാലോ എന്നാ… ഈ സങ്കട കാലത്ത് പ്രകാശം ഒന്ന് പരക്കെ പരന്നാ മതിയാരുന്നു,” എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി ചിത്രം അന്ന് പങ്കു വച്ചത്.

RECENT POSTS
Copyright © . All rights reserved